Celebrity
‘കയറുപിരി തൊഴിലാളിയായ അമ്മയ്ക്ക് ബെന്‍സ് സ്വന്തം’;ആദ്യ ശമ്പളം 450 രൂപ; ഷെഫ് സുരേഷ്പിള്ള വെയ്റ്ററിൽനിന്ന് സെലിബ്രിറ്റി ഷെഫായ കഥ ഇങ്ങനെ..!!
ലോക്ഡൗൺ ദിനങ്ങളിൽ മലയാളികൾ ഏറ്റവും കൂടുതൽ പിന്തുടർന്ന രുചിക്കഥകൾ ഷെഫ് സുരേഷ് പിള്ളയുടേതായിരുന്നു. ‘സ്നേഹം വാരി വിതറി’ ഷെഫ് ഒരുക്കിയ ഹ്രസ്വ വിഡിയോകളും വർത്തമാനങ്ങളും അതുവരെയില്ലാത്ത ഒരു പാചകശീലത്തിലേക്ക് പലരെയും എത്തിച്ചുവെന്നതാണ് യാഥാർഥ്യം. വീട്ടിലും നാട്ടിലും കിട്ടുന്നവ കൊണ്ട് ഷെഫ് സുരേഷ് തയാറാക്കിയ ഒാരോ വിഭവവും ഭക്ഷണപ്രേമികളുടെ വയറും മനസ്സും ഒരുപോലെ നിറച്ചു. വെറുമൊരു ചായയാണ് ഉണ്ടാക്കുന്നതെങ്കിലും അതു കണ്ടിരിക്കാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുന്നത് ഷെഫിന്റെ കൈയൊപ്പ് പതിഞ്ഞ അവതരണരീതിയാണ്. ഇത്ര സിംപിളാണോ ഈ സെലിബ്രിറ്റി ഷെഫ് എന്നാകും ഒരിക്കലെങ്കിലും അദ്ദേഹത്തിന്റെ വിഡിയോ കണ്ടവർ ചിന്തിച്ചിട്ടുണ്ടാവുക. ഇപ്പോഴിതാ ഷെഫ് സുരേഷ് പിള്ള അള്‍ട്രാ പ്രീമിയം ബെന്‍സ് സ്വന്തമാക്കി. മലയാളികള്‍ക്ക് വലിയ വാര്ത്തയായിരുന്നില്ലെങ്കിലും അദ്ദേഹം ഫേസ്ബുക്കിലിട്ട പോസ്റ്റ് ഒറ്റദിവസം കൊണ്ട് കണ്ടത് ഒരു ലക്ഷത്തിലധികം പേരായിരുന്നു. 5000ത്തിലധികം കമന്റുകളും പോസ്റ്റിന് താഴെ വന്നു.
‘കയറുപിരി തൊഴിലാളിയായ അമ്മയ്ക്ക് ബെന്‍സ് സ്വന്തം’ എന്നതായിരുന്നു തലക്കെട്ട്. ഈ പോസ്റ്റിനെക്കുറിച്ചും അതിലേക്ക് എത്താന്‍ പ്രയത്നിച്ച വഴികളെക്കുറിച്ചും പാചകവിദഗ്ധന്‍ സുരേഷ് പിള്ള പറയുകയാണിപ്പോള്‍. താന്‍ ഫേസ്ബുക്കിലിട്ട പോസ്റ്റ് ഒരുപാട് പേര്‍ക്ക് പ്രചോദനമാകുമെന്നോ ആളുകള്‍ ശ്രദ്ധിക്കുമെന്നോ സുരേഷ് പിള്ള ചിന്തിച്ചിരുന്നില്ല.സ്വന്തമായിട്ട് ഒരു ബെൻസ് അല്ലെങ്കിൽ അതുപോലെയുള്ള ഒരു വാഹനമൊക്കെ മധ്യവർഗത്തിലോ അതല്ലെങ്കിൽ അതിൽ താഴെയോ ഉള്ള ഒരുപാട് പേരുടെ വലിയൊരു സ്വപ്നമാണ്.അത്തരത്തിലുള്ള ഒരാളായിരുന്നു താനെന്ന് സുരേഷ് പിള്ള പറയുന്നു. കൊല്ലത്തെ ഒരു സാധാരണ റസ്റ്ററന്റിലെ വെയ്റ്ററായി തുടങ്ങി, ഇന്ന് ലോകമറിയുന്ന സെലിബ്രിറ്റി ഷെഫായി വളർന്നതിനു പിന്നിലെ അറിയാക്കഥകളുമായി ഷെഫ് സുരേഷ് പിള്ള. ദാരിദ്ര്യം നിറഞ്ഞ വഴികള്‍ താണ്ടിയാണ് ഇപ്പോഴത്തെ ഷെഫ് സുരേഷ് പിള്ളയായി അദ്ദേഹം പരിണമിക്കുന്നത്. അതുകൊണ്ടാണ് ഈ പോസ്റ്റ് ഒരുപാട് പേര്‍ക്ക് പ്രചോദനമായത്.
അദ്ദേഹം ഇന്ന് ഈ നിലയിലെത്തിയതിന്റെ ക്രെഡിറ്റ് അമ്മ രാധയ്ക്ക് കൂടി അവകാശപ്പെട്ടതാണ്. സുരേഷ് പിള്ളയ്ക്ക് പാചകം ചെയ്യാനുള്ള കഴിവ് ലഭിച്ചത് അദ്ദേഹത്തിന്റെ അമ്മയില്‍ നിന്നാണ്. കൊല്ലം ചവറ തെക്കുംഭാഗം ദ്വീപിലാണ് സുരേഷ് പിള്ളയുടെ സ്വന്തം വീട്. അച്ഛനും അമ്മയും കൂലിപ്പണിക്കാരായിരുന്നു. പണി കഴിഞ്ഞ് വന്ന ശേഷം അമ്മയും അച്ഛനും കൂടി എന്നും അടുത്തുള്ള ചന്തയില്‍ പോയി രണ്ടോ മൂന്നോ രൂപയ്ക്ക് ചാളയോ അയലയോ വാങ്ങി കറിവെയ്ക്കും. എന്നിട്ട് എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കും. അന്നക്കെ അമ്മ പാചകം ചെയ്യുന്നത് താന്‍ കണ്ടുപഠിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. പാചകത്തോടൊപ്പം തന്നെ അദ്ദേഹത്തിന് ചെസ് കളിയോടും താല്പര്യമുണ്ടായിരുന്നു. പത്താംക്ലാസില്‍ പഠിക്കുമ്പോള്‍ ജില്ലാതലത്തില്‍ ചെസ് ചാമ്പ്യനായി.”സ്റ്റേറ്റ് തലത്തിൽ മത്സരിക്കാൻ കണ്ണൂര്‍ പോകണം. റിസൾട്ട് അറിഞ്ഞതിന്റെ പിറ്റേദിവസം തന്നെയാണ് കണ്ണൂര്‍ പോകേണ്ടിയിരുന്നത്. അതിന് 300 രൂപ വേണമായിരുന്നു. വീട്ടിലാണെങ്കിൽ അഞ്ചുപൈസയില്ല.പണി കഴിഞ്ഞ് വന്നപ്പോൾ അമ്മയോട് കാര്യം പറഞ്ഞു.
അന്ന് രാത്രി തന്നെ അമ്മ ആകെയുണ്ടായിരുന്ന കമ്മൽ എവിടെയോ കൊണ്ടുപോയി പണയംവെച്ച് പണവുമായി എത്തി. പിറ്റേദിവസം ഏഴുമണിയുടെ വണ്ടിക്ക് എന്നെ വിട്ടു.അത്രയധികം മക്കളെ സ്നേഹിക്കുന്ന അമ്മയ്ക്ക് ഇത്രയെങ്കിലും ഞാൻ ചെയ്യേണ്ടേ?”-സുരേഷ് പിള്ള പറയുന്നു. അമ്മയ്ക്ക് താന്‍ വാങ്ങിയത് ബെന്‍സ് ആണെന്നോ അതിന് എത്ര വില വരുമെന്നോ അത് ലക്ഷ്വറിയാണെന്നോ അറിയില്ലെന്ന് അദ്ദേഹം പറയുന്നു. വാഹനം വാങ്ങിയ ശേഷം അമ്മയുമൊത്ത് കൊല്ലം ബീച്ചിലെല്ലാം പോയി. തന്റെ മകന് സ്വന്തമായി കാറ് വാങ്ങിയെന്നും ആ അമ്മയുടെ സ്വപ്നങ്ങള്‍ക്കുമപ്പുറം രക്ഷപ്പെട്ടു എന്നുള്ള സംതൃപ്തിയുമാണ് ആ മാതൃഹൃദയത്തിലുള്ളത്.പത്താംക്ലാസ് കഴിഞ്ഞപ്പോള്‍ സുരേഷ് പിള്ളയ്ക്ക് പഠിക്കണം എന്നുണ്ടായിരുന്നെങ്കിലും വീട്ടിലെ സാഹചര്യം മോശമായതിനാല്‍ ഹോട്ടലില്‍ വെയിറ്ററായി ജോലിക്ക് കയറി. 450 രൂപയായിരുന്നു ശമ്പളം. പിന്നീട് കോഴിക്കോടേക്കും ബാംഗ്ലൂരിലേക്കും ജോലിക്ക് പോയി. തുടര്‍ന്ന് ലണ്ടനില്‍ ഷെഫായി ജോലി ലഭിച്ചതോടെയാണ് ജീവിതം മാറിമറിയുന്നത്.അപ്പോഴും സ്വന്തമായി വാഹനമുണ്ടായിരുന്നില്ല. അത് ആവശ്യമാണെന്ന് തോന്നുകയും ചെയ്തിരുന്നില്ല. എന്നാല്‍ കേരളത്തിലെത്തിയതോട് സ്വന്തമായി വാഹനം വേണമെന്ന് ആഗ്രഹം ഉടലെടുത്തു.
ചെന്നൈയിലും ബാംഗ്ലൂരിലുമൊക്കെ അദ്ദേഹത്തിന് റെസ്റ്റോറന്റുകളുള്ളതിനാല് മിക്കവാറും ദിവസങ്ങളില്‍ അങ്ങോട്ടേക്കെല്ലാം യാത്ര ചെയ്യണമായിരുന്നു. അതുകൊണ്ട് തന്നെ സ്വന്തമായി വാഹനം വാങ്ങിച്ചു. ആഡംബരം കാണിക്കാനല്ല വാങ്ങിതയെന്നും ബെന്‍സ് വാങ്ങിക്കാനുള്ള സ്ഥിതി ഇപ്പോഴുള്ളത് കൊണ്ട് വാങ്ങി എന്നും അദ്ദേഹം പറയുന്നു. ബ്രിട്ടിഷ് പൗരത്വം ലഭിച്ചിട്ടും നാട്ടിൽ നല്ല ഒരു ഓപ്പണിങ് ലഭിച്ചപ്പോൾ തിരികെ വന്നത് നമ്മുടെ നാടിനോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടു തന്നെയാണ്. ആ ഇഷ്ടം പിന്തുടർന്നതുകൊണ്ട് ജീവിതത്തിൽ നല്ലതേ സംഭവിച്ചിട്ടുള്ളൂ. ഇൻസ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലുമായി അഞ്ചുലക്ഷത്തിലധികം ഫോളോവേഴ്സ് ഇപ്പോഴുണ്ട്. കോവിഡിനു മുൻപ് അതു വെറും 70,000 ആയിരുന്നു. കോവിഡ് കാലത്ത് പങ്കുവച്ച ചെറിയ റെസിപ്പികളിലൂടെയാണ് സമൂഹമാധ്യമത്തിൽ ഏറെ പിന്തുണ കിട്ടിയത്. ലോകമെമ്പാടുമുള്ള മലയാളികളുമായി ഈ രുചികളിലൂടെ എനിക്കു സൗഹൃദം സ്ഥാപിക്കാൻ പറ്റി. മലയാളികൾ മാത്രമല്ല, മറ്റു ഭാഷക്കാരും രാജ്യക്കാരുമുണ്ട് ഈ സൗഹൃദക്കൂട്ടത്തിൽ.
Celebrity
വസന്തം നിറഞ്ഞ നൂറിന്റെയും ഫാഹിമിന്റെയും കല്യാണ വസ്ത്രങ്ങൾ. വിവാഹ വസ്ത്രങ്ങളിൽ തിളങ്ങി നൂറിനും ഫാഹിമും.
പ്രമുഖ സിനിമ താരങ്ങളായ നൂറിൻ ശെരീഫിന്റെയും ഫാഹിമിന്റെയും വിവാഹം സോഷ്യൽ മീഡിയയിൽ വൻ ആഘോഷമായിരുന്നു. നിരവധി പേരാണ് നവദമ്പതികൾക്ക് ആശംസകളറിയിച്ചും സന്തോഷം അറിയിച്ചും എത്തിയത്. ആർഭാട പൂർവ്വം നടന്ന വിവാഹത്തിന് ഏറെ ചർച്ച ചെയ്ത ഒന്നായിരുന്നു നൂറിൻ ഷെരീഫിന്റെ ലഹങ്കയും ഫാഹിമിന്റെ ബദ്ഗള സ്യൂട്ടും ജോദ്പൂരി പോളോ പാന്റും . ഫ്ലോറൽ വെഡിങ് എന്ന നൂറിന്റെ സ്വപ്നസാക്ഷാത്കാരം ആയിരുന്നു ഈ വിവാഹം. ഏതൊരു പെൺകുട്ടിയും ആഗ്രഹിക്കുന്ന പോലെ തന്റെ വിവാഹ വസ്ത്രത്തെ പറ്റി നിരവധി സങ്കൽപ്പങ്ങളാണ് നൂറിന് ഉണ്ടായിരുന്നത്. നൂറിനു വേണ്ടി മാത്രം തയ്യാറാക്കുന്ന യുണീക്ക് ഡിസൈൻ ആയിരിക്കണമെന്നതായിരുന്നു നിബന്ധനകളിൽ ഒന്ന്. ഇന്ത്യയിലെ പ്രമുഖ വ്യവസായിയും ഫാഷൻ ഡിസൈനറുമായ ബീന കണ്ണന്റെ സൗത്ത് ഇന്ത്യയിലെ പ്രമുഖ കോട്യൂയൂർ ബ്രാൻഡായ ബീന കണ്ണൻ കൊട്യൂർ ആണ് നൂറിന്റെയും ഫാഹിമിന്റെയും വിവാഹ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തിട്ടുള്ളത്.ഫ്ലോറൽ ഡിസൈനുകൾക്ക് പ്രാധാന്യം നൽകണം, ഗ്ലിറ്ററി ആകുന്നതോടൊപ്പം ലൈറ്റ് വെയ്റ്റ് ആയിരിക്കണം എന്നതിന്റെ കൂടെ നൂറിൻ ഒരു ആവശ്യം കൂടെ മുന്നോട്ട് വെച്ചിരുന്നു. സാരി ഉടുക്കാൻ അതീവ മോഹമുള്ള നൂറിന്, അത് സാധ്യമായിരുന്നില്ല. അതിനാൽ സാരിയിൽ വരുന്ന സാരീ ഡ്രാപ്പിംഗ് പോലെ തന്റെ ലഹങ്കയിൽ ഉണ്ടാകണം എന്നതും നൂറിന്റെ ആവശ്യമായിരുന്നു.
നൂറിന്റെ ആഭരണങ്ങളും പ്രത്യേക ശ്രദ്ധ നേടിയിരുന്നു. വസ്ത്രങ്ങളോടൊപ്പം നൂറിനെ കൂടുതൽ സുന്ദരിയാക്കിയ ആഭരണങ്ങൾ കേരളത്തിലെ ജ്വല്ലറി ബ്രാൻഡ് ആയ ആർ.ഗിരി പയിൽ നിന്നുമായിരുന്നു. പോൾക്കി വജ്രങ്ങൾ, പേസ്റ്റൽ പിങ്ക് ടൂർമാലിൻ, മുത്തുകൾ എന്നിവയാൽ അലങ്കരിച്ച പുരാതനമായ വിക്ടോറിയൻ ശൈലിയിലുള്ള സ്വർണ്ണാഭരണങ്ങളായിരുന്നു നൂറിൻ ധരിച്ചിരുന്നത്. 200 വർഷത്തെ കലാ സൗന്ദര്യം വിളിച്ചോതുന്ന രീതിയിൽ രാജസ്ഥാൻ ബിക്കണേസ് പോൾക്കിയും 24 കാരറ്റ് സ്വർണ്ണവും ഏകോപിപ്പിച്ച് നിർമ്മിച്ചതിനാൽ ആഭരണത്തിന്റെ പരമാവധി ശോഭ വർധിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഏകദേശം ഒന്നര മാസം കൊണ്ടാണ് ആഭരണങ്ങളുടെ പണികഴിപ്പിച്ചത്.ബീന കണ്ണൻ തന്റെ പുതിയ ഡിസൈൻ കളക്ഷനായ ദശപുഷ്പം ഡിസൈനിന്റെ പണിപ്പുരയിൽ ആയിരിക്കെ ആണ് നൂറിന്റെ കടന്നു വരവ്. നിരവധി പൂക്കളുടെ രൂപ ഭംഗിയേയും നിറങ്ങളെയും കുറിച്ചുള്ള പഠനങ്ങളിൽ നിന്നാണ് നൂറിന്റെ വസ്ത്രം ഡിസൈൻ ചെയ്തിട്ടുള്ളത്. ഹാൻഡ് മെയ്ഡ് ആയി ചെയ്ത എംബ്രോയ്ഡറി വർക്കുകൾ ഉൾപ്പടെ വസ്ത്രതിന്റെ നിർമ്മാണം ഏകദേശം 4 മാസം കൊണ്ടാണ് പൂർത്തിയാക്കിയത്.
ഫ്ലോറൽ ഡിസൈനുകളോട് ആയിരുന്നു ഫാഹിമിനും താല്പര്യം. അതിനാൽ നൂറിന്റെ ലഹങ്കയിൽ ചെയ്തിരിക്കുന്ന ഫ്ലോറൽ ഡിസൈനുകളെ ജോദ്പൂരി, ബദ്ഗള ലുക്കിലേക്ക് കൊണ്ടുവരികയായിരുന്നു. കൂടുതൽ ഗ്ലിറ്ററി ഫോമിലേക്ക് കൊണ്ട് വരാതിരിക്കാനായി പൂക്കളിൽ വെൽവറ്റ് ഫാബ്രിക്കിനൊപ്പം ത്രെഡ് വർക്കും ചെയ്തിട്ടുണ്ട്. ജോദ്പൂരി പോളോ പാന്റിൽ മെറ്റൽ സ്റ്റഡ്ഡുകൾ ഉപയോഗിച്ച് ഒരു മ്യൂട്ട് ലുക്കിൽ ആയിരുന്നു ഫാഹിം വിവാഹ പന്തലിൽ എത്തിയത്.
റോസ് ക്വാർട്ടസ് പിങ്ക് നിറത്തിലുള്ള നൂറിന്റെ ലഹങ്ക അണിഞ്ഞുള്ള ഫോട്ടോയിലും വീഡിയോയിലും നിന്ന് നൂറിന്റെ സന്തോഷവും തൃപ്തിയും എത്രത്തോളം ഉണ്ടെന്ന് നമുക്ക് കാണാനാകും. ബീന കണ്ണൻ കൊട്യൂർ ആർ ഗിരി പയുമായി ചേർന്നാണ് നൂറിന്റെ മുഴുവൻ വെഡിങ് ലുക്ക് പൂർത്തിയാക്കിയത്. കല്യാണ ഫോട്ടോസും റീലുകളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
Celebrity
വിക്രമിന്റെ സിനിമ കണ്ടിരുന്നത് കൂട്ടുകാരൻ എടുത്തുതരുന്ന ടിക്കറ്റിൽ; പഴയ കഥ പറഞ്ഞു ഉണ്ണി മുകുന്ദൻ
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട തമിഴ് നടനാണ് വിക്രം. ഇപ്പോഴിതാ വിക്രമിന്റെ ഫാൻ ആയിരുന്ന ഉണ്ണി മുകുന്ദന്റെ കഥയാണ് ശ്രദ്ധനേടുന്നത്. കോടമ്പാക്കത്ത് തമിഴ് സിനിമ കാണാൻ ടിക്കറ്റ് എടുക്കാൻ പോലും പണമില്ലാതിരുന്നതിനാൽ, കൂട്ടുകാരൻ എടുത്തു നൽകിയ ടിക്കറ്റിലാണ് സിനിമ കണ്ടിരുന്നതെന്ന് ഉണ്ണി പറയുന്നു. കഴിഞ്ഞ ദിവസം നടന്ന പൊന്നിയിൻ സെൽവൻ 2 പ്രൊമോഷൻ ചടങ്ങിൽ വിക്രമിന് മുന്നിൽ വച്ചായിരുന്നു നടന്റെ പ്രതികരണം.
തനിക്കു വലിയ ബന്ധങ്ങൾ ഒന്നുമില്ല, സിനിമയിൽ എന്ത് ചെയ്യും എന്ന് ഉണ്ണി കൂട്ടുകാരനോട് പറഞ്ഞു വിഷമിച്ചിരുന്നു. അന്നയാൾ ചോദിച്ച ഒരു ചോദ്യമുണ്ട്. ‘എല്ലാ തമിഴ് സിനിമയും കണ്ട് അതിലെ അഭിനേതാക്കളെ പോലെ അഭിനയിക്കുകയും, അതേ ഡയലോഗുകൾ പറയുകയും ചെയ്യാറുണ്ടോ നീ’? എന്ന്. ‘ഇല്ല’ എന്നായിരുന്നു ഉണ്ണി നൽകിയ മറുപടി. എങ്കിൽ അങ്ങനെയൊരാൾ ഉണ്ടായിരുന്നു എന്നും അത് വിക്രം ആയിരുന്നു എന്നും സുഹൃത്ത് പറഞ്ഞതായി ഉണ്ണി ഓർത്തെടുത്തു. സിനിമയിൽ മാത്രമല്ല, ജീവിതത്തിലും നേട്ടങ്ങൾ കൈവരിക്കാൻ ശ്രമിക്കുന്നവർക്ക് വിക്രം ഒരു മാതൃകയാണെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു.
Celebrity
ആരാധ്യ ബച്ചനെക്കുറിച്ചുള്ള വ്യാജ വാര്‍ത്ത യുട്യൂബിൽ; വീഡിയോ നീക്കാന്‍ ഗൂഗിളിനോടാവശ്യപ്പെട്ട് ഹൈക്കോടതി
താരദമ്പതികളായ അഭിഷേക് ബച്ചന്റെയും ഐശ്വര്യയുടെയും മകൾ ആരാധ്യയെ കുറിച്ചുവന്ന വ്യാജ വാർത്തകൾക്ക് എതിരെ കുടുംബം ഹൈകോടതിയെ സമിപ്പിച്ചിരുന്നു. ആരാധ്യയുടെ ആരോഗ്യവും ജീവിതവുമായി ബന്ധപ്പെട്ട വ്യാജ വാർത്തക്കെതിരെയാണ് നിയമനടപടി സ്വീകരിച്ചിരിക്കുന്നത്.
ആരാധ്യ ബച്ചന്റെ ആരോഗ്യത്തെക്കുറിച്ചുള്ള തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ ആയിരുന്നു വിഡിയോയിൽ ഉണ്ടായിരുന്നത്. എന്നാൽ അത്തരം ഉള്ളടക്കങ്ങൾ യൂട്യൂബിൽ നിന്ന് നീക്കാൻ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. പ്രായപൂർത്തിയാകാത്തതിനാൽ തന്നെക്കുറിച്ച് ഇത്തരം വാർത്തകൾ പ്രചരിക്കുന്നത് തടയണമെന്നാണ് ആരാധ്യയുടെ ആവശ്യം. ബച്ചൻ കുടുംബത്തിന്റെ പ്രശസ്തിയിൽ നിന്ന് നിയമവിരുദ്ധമായി ലാഭം നേടുക എന്നതാണ് പ്രതികളുടെ ഏക പ്രേരണയെന്ന് ഹർജിയിൽ പറഞ്ഞു.
”ആരാധ്യ ബച്ചന് ഗുരുതരാവസ്ഥയില്‍ “, “ഇനി ഓര്‍മ്മ” എന്നിങ്ങനെ തലക്കെട്ടൊടെ വന്ന ചില വീഡിയോകള്‍ കഴിഞ്ഞ ദിവസം മുതല്‍ വ്യാപകമായി യൂട്യൂബിലടക്കം പ്രചരിച്ചിരിക്കുകയാണ്. ഓരോ കുട്ടിയും ബഹുമാനം അര്‍ഹിക്കുന്നുണ്ടെന്നും കുട്ടികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് നിയമപ്രകാരം അസഹനീയമാണ് എന്നും കോടതി ചൂണ്ടിക്കാട്ടി.
മുൻപ് പലപ്പോഴും ട്രോളുകൾക്ക് ആരാധ്യ ഇരയാകാറുണ്ട്. ‘ഇത് തികച്ചും അസ്വീകാര്യവും എനിക്ക് സഹിക്കാനാവാത്തതുമായ കാര്യമാണ്. ഞാൻ പ്രമുഖ വ്യക്തിയാണെന്നത് ശരിതന്നെ. എന്നാൽ എന്റെ മകൾ ആ പരിധിക്ക് പുറത്താണ്. നിങ്ങൾക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ എന്റെ മുഖത്ത് നോക്കി പറയൂ’, എന്നായിരുന്നു ഇതിനെതിരെ അഭിഷേക് പ്രതികരിച്ചിരുന്നത്.
Celebrity
ലൈഫ് പാർട്ട്ണർ ഉള്ളത് ഇഷ്ടമാണ്, പക്ഷെ കല്യാണം കഴിക്കേണ്ടെന്ന് ഹണി റോസ്
എപ്പോഴും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ഹണി റോസ്. ഇപ്പോൾ തന്റെ വിവാഹജീവിതത്തെ കുറിച്ചും ജീവിതപങ്കാളിയെ കുറിച്ചും മനസ്സ്തുറകുകയാണ് താരം.കല്യാണം കഴിക്കണമെന്ന ആഗ്രഹം ചെറുപ്പം മുതലേ തനിക്കില്ലെന്ന് നടി ഹണി റോസ്. പാര്‍ട്ണര്‍ ജീവിതത്തില്‍ ഉണ്ടാവുന്നത് ഇഷ്ടമാണെന്നും എന്നാൽ അതിന് വിവാഹം വേണ്ടെന്നും പറയുകയാണ് ഹണി.
ചെറുപ്പത്തിൽ ചിലരോടൊക്കെ ഇഷ്ടം തോന്നിയിട്ടുണ്ട്. ഇവരോട് ആരോടും ഞാൻ അങ്ങോട്ട് പോയി പറഞ്ഞതല്ല, മറിച്ച് എന്നോട് പറഞ്ഞവരിൽ ചിലരോട് എനിക്ക് ഇഷ്ടം തോന്നിയതാണ്. ഐ ലവ് യു എന്നൊക്കെ ആദ്യം കേൾക്കുമ്പോൾ ദേഷ്യം വരും. കലിപ്പ് നോട്ടമൊക്കെ നോക്കി പലരേയും പേടിപ്പിക്കും. പക്ഷേ പിന്നീട് ചിലരോടൊക്കെയുള്ള ആ ദേഷ്യമൊക്കെ മാറും. കല്യാണം കഴിക്കുന്നത് തനിക്ക് പ്രശ്നമാകുന്നത് പോലെ മറ്റൊരാളുടെ കല്യാണത്തിന് പോകുന്നതും ഇഷ്ടമല്ലെന്ന് ഹണി റോസ് പറയുന്നു.
പാര്‍ട്ണര്‍ ലൈഫില്‍ ഉണ്ടാവുന്നത് എനിക്ക് ഇഷ്ടമാണ്. പക്ഷെ കല്യാണം അതിന്റെ ബഹളങ്ങളൊന്നും എനിക്ക് ഇഷ്ടമല്ല. അത് എനിക്ക് ചിന്തിക്കാന്‍ പോലും പറ്റില്ല. എപ്പോഴും അതില്‍ എനിക്ക് വലിയ പ്രശ്നം തോന്നാറുണ്ട്. വേറെ ഒരാളുടെ കല്യാണത്തിന് പോകുന്നതും എനിക്ക് ഇഷ്ടമല്ല. കല്യാണം ആരും ആസ്വദിക്കുന്നതായിട്ട് എനിക്ക് തോന്നിയിട്ടില്ല. കുറേ ആളുകള്‍, ബഹളങ്ങള്‍, ക്യാമറകള്‍ അതിനിടയില്‍ നില്ക്കുന്നു. കുറേ പൈസയുള്ളത് കാണിക്കാന്‍ വേണ്ടി ചെയ്യുന്നതായിട്ടാണ് തോന്നിയിട്ടുള്ളത്. അല്ലാതെ വിവാഹം ആരും ആസ്വദിക്കുന്നതായിട്ട് എനിക്ക് തോന്നിയിട്ടില്ല എന്നും ഹണി റോസ് വ്യക്തമാക്കി.
Celebrity
തോട്ടിവച്ച് തോണ്ടിയത്ത് പാപ്പാൻ, ആനയെന്ന് തെറ്റിദ്ധരിച്ച് നടി മോക്ഷ ; വീഡിയോ
കള്ളനും ഭഗവതിയും എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നടിയാണ് മോക്ഷ. കഴിഞ്ഞ ദിവസം താരം ചോറ്റാനിക്കര ക്ഷേതത്തിൽ തൊഴാൻ എത്തിയിരുന്നു. അന്ന് എടുത്ത വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്.
ദർശനം കഴിഞ്ഞു മടങ്ങുന്നതിനിടെയാണ് ആനയെ കാണുന്നത്. ആനയെ കണ്ട കൗതുകത്തിൽ അടുത്തുനിന്നു ഫോട്ടോ എടുക്കണമെന്ന ആഗ്രഹം നടി പ്രകടിപ്പിച്ചു.പേടി കാരണം കുറച്ചുമാറി നിന്നാണ് മോക്ഷ ഫോട്ടോ എടുത്തത്. ഇതിനിടെ ആന പാപ്പാൻ തോട്ടിയെടുത്ത് നടിയെ തോണ്ടി വിളിച്ചു. തോണ്ടുന്നത് ആനയാണെന്ന് വിചാരിച്ച മോക്ഷ ആകെ വിരണ്ടുപോയി. ശേഷം വീണ്ടും ആനയുടെ അടുത്തേക്ക് പോകാൻ അവിടെയുള്ളവര്‍ നിര്ബന്ധിക്കുമ്പോഴും മോക്ഷയ്ക്ക് പേടി മാറുന്നില്ല. എങ്കിലും ആനയ്ക്ക് അരികില്‍ വരാനും തൊടാനുമെല്ലാം പിന്നീട് ഇവര്‍ ശ്രമിക്കുന്നുണ്ട്.
ആനയെയും കണ്ട് മടങ്ങവേ അവിടെയുണ്ടായിരുന്ന ആളുകള്‍ക്കൊപ്പമെല്ലാം ഫോട്ടോയും എടുത്ത ശേഷമാണ് താരം മടങ്ങിയത്. ബംഗാളിയായ മോക്ഷയുടെ ആദ്യമലയാള ചിത്രമാണ് ‘കള്ളനും ഭഗവതിയും’. തമിഴ്- തെലുങ്ക് സിനിമകളിലും ഇതിനോടകം ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട് മോക്ഷ.
-
Photos4 years ago
സില്‍ക്ക് സ്മിതയെ പുനരാവിഷ്കരിച്ച് ട്രാന്‍സ് മോഡല്‍ ദീപ്തി.. ചിത്രം പങ്കുവെച്ച് ദിയ സന!!
-
Film News4 years ago
പണ്ട് പൂവലന്മാരെ പേടിച്ച് ഷാളൊക്കെ മൂടിക്കെട്ടിയായിരുന്നു നടത്തം. എന്നാൽ മുംബൈയില്‍ പോയപ്പഴാണ് അതിന് മാറ്റമുണ്ടായത് : ഗായിക മജ്ഞരി..
-
Film News4 years ago
ഞങ്ങളുടെ കുഞ്ഞിനെ ജാതിയും മതവുമില്ലാതെ വളർത്തും : അനു സിതാര
-
Photos4 years ago
റൊമാന്റിക് സിനിമകളെ വെല്ലുന്ന തരത്തിൽ ഒരു വെഡ്ഡിംഗ് ഫോട്ടോഷൂട്ട്… ചിത്രങ്ങൾ കാണാം!!
-
Celebrity3 years ago
മമ്മൂട്ടിയോട് വില്ലനാകുമോ എന്ന ചോദ്യം ചോദിച്ച അല്ലു അർജുന്റെ പിതാവിന് മമ്മൂക്ക കൊടുത്ത മറുപടി..അപ്പോഴേ അല്ലു അരവിന്ദ് ഫോണ്‍ കട്ടു ചെയ്തു !!
-
Film News4 years ago
അമാലുവും ഞാനും ചെറുപ്പത്തിലെ ഒന്നിച്ചു പഠിച്ചവർ.. 25 വയസ്സായപ്പോൾ എനിക്കൊരു പ്രണയമുണ്ടെന്ന് വീട്ടിൽ പറഞ്ഞു : ദുൽഖർ സൽമാൻ
-
Film News4 years ago
അമ്മയും കുഞ്ഞും സുഖമായ് ഇരിക്കുന്നു.. അച്ഛനായതിന്റെ സന്തോഷം പങ്കുവെച്ച് സിദ്ധാർത്ഥ് ഭരതൻ.!!
-
Film News4 years ago
ഭർത്താവിനെ അപ്പായെന്നാണ് വിളിക്കുന്നത്.. വിഷ്ണുവിനെ അങ്ങനെ വിളിക്കാനുള്ള കാരണം വെളിപ്പെടുത്തി മീര!!