Film News
കുട്ടിയമ്മയ്ക്ക് എന്താ ഫോൺ ഉപയോഗിക്കാൻ അറിയില്ലേ; ആ വീട്ടില്‍ ഇല്ലാത്ത, പരിസരത്തുപോലും ഇല്ലാത്ത ഒരു പെണ്ണ്..ഹോമിലെ ചില സ്ത്രീവിരുദ്ധതകള്‍ ചൂണ്ടിക്കാട്ടി പ്രമോദ് രാമന്..!!
സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയാകുകയാണ് ‘ഹോം’. റോജിന്‍ തോമസ് സംവിധാനം ചെയ്ത ഹോം വീട്ടിലെയും പരിസരങ്ങളിലെയും പെണ്ണുങ്ങളെക്കുറിച്ചു മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ പ്രമോദ് രാമന് പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു. കുട്ടിയമ്മ, മുത്തശ്ശി, ഒലിവര്‍ ട്വിസ്റ്റ് ന്റെ സുഹൃത്ത് സൂര്യന്റെ ഭാര്യ ഉള്‍പ്പെടെയുള്ള പെണ്ണുങ്ങളെക്കുറിച്ചാണ് പ്രമോദ് രാമന്റെ പോസ്റ്റ്. കുറിപ്പ് പൂര്‍ണ്ണ രൂപം. HOME വീട്ടിലെയും പരിസരങ്ങളിലെയും പെണ്ണുങ്ങള്, ചില ചോദ്യങ്ങള്‍.
1. #HOME കുട്ടിയമ്മ. വീട്ടിലെ ‘അമ്മ. ആ വീട്ടില്‍ ഈ അമ്മയ്ക്ക് മാത്രം എന്താ ഫോണ്‍ ഇല്ലാത്തത്? അച്ഛന് അറിയാതെ വാങ്ങിപ്പോയ ഫോണ്‍ പോലും എന്താ കുട്ടിയമ്മയ്ക്ക് കൊടുക്കാത്തത്? നല്ല പെന്ഷന് വാങ്ങാന്‍ മാത്രം ശമ്ബളം ഉണ്ടായിരുന്ന നഴ്സ് ജോലിയില്‍ നിന്ന് പിരിഞ്ഞ അവര്‍ ഒരു സ്മാര്‍ട് ഫോണ്‍ വാങ്ങാനും ഉപയോഗിക്കാനും അറിയുന്ന ആള് തന്നെ ആകാനാണ് സാധ്യത. (മൊത്തത്തില്‍ ഫോണിന്മേല് കളി ആണല്ലോ സില്മ) കുട്ടിയമ്മയ്ക്ക് വാട്സ്ആപ്, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം ഒന്നും പാടില്ലേ? അവര്‍ക്ക് സുഹൃത്ത് ഇല്ലേ? അവര്‍ക്ക് വ്യായാമത്തിന് പോകാന്‍ പാടില്ലേ? (ഇനി മോന്റെ കല്യാണം കഴിയുന്ന മുറയ്ക്ക് പോകുമായിരിക്കുമോ ആവോ.)കുട്ടിയമ്മ ഒച്ചവയ്ക്കുമ്ബോള് മാത്രം ആ വീട്ടില്‍ എന്തോ അരുതാത്തത് നടന്നു എന്ന തോന്നലില്‍ അച്ഛന്റെയും മക്കളുടെയും മുഖം ഇഞ്ചി കടിപ്പന് ഭാവത്തില്‍ ആകേണ്ട കാര്യമെന്ത്? അമ്മ അങ്ങനെ ഒച്ചവയ്ക്കാന്‍ ഉദ്ദേശിക്കപ്പെട്ടിട്ടില്ലാത്ത ആള് ആയതുകൊണ്ടാണോ? (നല്ല ശബ്ദങ്ങള്‍ വരേണ്ട കുടുമ്മത്തില് പെണ്ണിന്റെ ശാസനാരവം? ഛായ് പാടില്ല തന്നെ).
മൂത്തമോന് തിരക്കഥ എഴുതാന്‍ കൊള്ളാത്ത (മോന് തന്നെ അലമ്ബാക്കിയ) ഫ്ലാറ്റ് വിട്ട് വീട്ടിലെ സ്നിഗ്ധത (അതായിരിക്കണം കവി ഉദ്ദേശിച്ചത്) തേടി വരുമ്ബോള്‍ വീട് നല്ല സ്നിഗ്ധത ഉള്ളതാകാന്‍ മാത്രം അത് നല്ല വൃത്തിയാക്കി വയ്ക്കുന്നത് ആരാവോ? മുത്തപ്പന് അറിയാതെ മൂത്രമൊഴിക്കുമ്ബോഴും ചയക്കപ്പ് തറയില്‍ വീണ് പൊട്ടുമ്ബോഴും മാത്രം ചൂലും മോപ്പും എടുക്കുന്ന അച്ഛനോ അതോ ‘എന്നാല്‍ ഞാനിറങ്ങട്ടെ മോളെ’ എന്ന് ഒരിക്കല്‍ ഓരത്ത് (മുഖ്യമായും ശബ്ദരൂപത്തില്‍) പ്രത്യക്ഷയായ ജോലിക്കാരിയോ അതോ കുട്ടിയമ്മ തന്നെയോ? എന്തായാലും സര്ഗവാസനക്കാരനായ മോന് വീട് അടിച്ചുവാരി വൃത്തിയാക്കേണ്ടവന് അല്ലല്ലോ. ‘അമ്മ ആ വീട്ടില്‍ പൊട്ടിത്തെറിക്കുന്നത് അച്ഛനെ മകന് അപമാനിച്ചപ്പോള്‍ മാത്രം ആകുന്നത് എന്താവോ? അല്പസ്വല്പം നീരസം അങ്ങുമിങ്ങും പ്രകടിപ്പിക്കുമെങ്കിലും ആ വീട്ടിലെ 4 ആണുങ്ങള്‍ക്ക് വച്ചുവിളമ്ബാന് എന്ത് രസം എന്ന് കുട്ടിയമ്മ കരുതുന്നത് കൊണ്ടായിരിക്കുമോ? (പിന്നെ ഒലിവര്‍ ട്വിസ്റ്റ് അഭിമാനത്തോടെ പറയുന്നുണ്ടല്ലോ, ‘വീട്ടിലൊരു നഴ്സ് ഉണ്ടായതുകൊണ്ട് അപ്പനെ (നമ്മടെ വല്യപ്പന് ബ്രോ) നോക്കാന്‍ വേറൊരു ഹോം നഴ്സിനെ വെക്കേണ്ടി വന്നില്ല’ എന്ന്. കുട്ടിയമ്മയുടെ ഒരു ഭാഗ്യം!)
2. #HOME തിരക്കഥാ നായകന്റെ കാമുകി നായിക. ഈ പെണ്‍കുട്ടി എപ്പോഴും കാമുകന്റെ സ്നേഹത്തിനായി കരഞ്ഞുകൊണ്ടിരിക്കുന്നത് എന്തിനാവോ? അതല്ലാതെ ആ കൊച്ചു ചെയ്തുകൊണ്ടിരിക്കുന്നതായി ഞാന്‍ മനസിലാക്കിയ മൂന്നു കാര്യങ്ങള്‍ താഴെപറയുന്നു. a. തന്റെ അച്ഛന്റെ പിറന്നാളിന് സര്‍പ്രൈസ് ആയി കാണിക്കാന്‍ വിഡിയോ ഉണ്ടാക്കുക. b.തന്റെ ആണ്‍സുഹൃത്തിന്റെ പിറന്നാളിന് മെഴുതിരി കത്തിച്ച് ഹാപ്പി ബര്‍ത്ത് ഡേ എന്ന്പറഞ്ഞു പാട്ടുപാടുക. (ആണുങ്ങളുടെ പിറന്നാളുകള്‍ ഇല്ലാതെ പെണ്ണുങ്ങള്‍ക്ക് എന്താഘോഷം? സുഹൃത്തിന്റെ പിറന്നാളില്‍ പങ്കെടുത്തിന് കാമുക് വിളിച്ച് പരസ്യമായി തെറി പറയുമ്ബോള്‍ മുഖം മഞ്ഞളിച്ചു പോകുന്നു ആ നിഷ്കളങ്കയ്ക്ക്) c. മുത്തശ്ശി കഥ പറഞ്ഞുതീരാര് ആകുമ്ബോഴേക്ക് (സ്ക്രിപ്റ്റിന്റെ ലഡു പൊട്ടിയ) കാമുകന്റെ കണ്ണീര്‍ച്ചാലില്‍ അലിഞ്ഞ് തോളത്തേക്ക് ചായുക. ഇതൊന്നും അല്ലാതെ ഈ പെണ്‍കുട്ടിക്ക് സ്വന്തം കാര്യം ഒന്നും നോക്കാന്‍ ഇല്ലാഞ്ഞിട്ടാവുമോ? കല്യാണം കഴിക്കുന്നവന്റെ സ്നേഹത്തിനുവേണ്ടി കണ്ണീര് വാര്‍ക്കുന്ന ഈ പെണ്‍കുട്ടി ഹായ് കല്യാണം കഴിഞ്ഞാല്‍ തനിക്കും കുട്ടിയമ്മ ആകാമല്ലോ എന്നോര്‍ത്ത് ഉള്ളില്‍ തുള്ളിച്ചാടുന്നുണ്ടാകുമോ സിനിമാന്ത്യത്തില്‍?
3.#കാമുകന്റെ അച്ഛന്റെ ഭാര്യ. അച്ഛന് പിറന്നാള്‍ ആഘോഷത്തിനുവേണ്ടിയുള്ള ഡ്രസ് എടുക്കലും അതിന്റെ ഫോട്ടോ അമ്മയ്ക്ക് അഭിപ്രായം പറയാന്‍ അയച്ചുകൊടുക്കുകയും ചെയ്യുമ്ബോള്‍, പുമാന് രചിച്ച its all about me എന്ന പുസ്തകം പ്രകാശിപ്പിക്കുമ്ബോള് ഒക്കെ ആ ഭര്‍ത്താവിനെ നോക്കി ചിരിച്ചുകൊണ്ടിരിക്കാനും ‘നല്ലത്’ പറയാനും മാത്രം ആ സ്ത്രീ പരിശീലിച്ചത് എവിടെയാവോ? 4. #HOME ഒലിവര്‍ ട്വിസ്റ്റ് ന്റെ സുഹൃത്ത് സൂര്യന്റെ ഭാര്യ.പാതിരാത്രിയില്‍ ഫോണ്‍ വന്ന് സൂര്യന് ഞെട്ടിയുണരുമ്ബോള് മറുഭാഗത്ത്ഈ സ്ത്രീ ആ മാന്യന്റെ തന്നെ ഭാഷയില്‍ ‘പോത്തുപോലെ കിടന്നുറങ്ങുന്നത്’ എന്താണാവോ? അവരും ആ വീട്ടിലെ സര്‍വ പുരുഷനാമര്ക്കും വച്ചുവിളമ്ബിയതിന്റെ ആത്മസംതൃപ്തിയില്‍ പോത്തായി പരിണമിച്ചതാകുമോ?
5.#HOME ആ വീട്ടില്‍ ഇല്ലാത്ത (പരിസരത്തുപോലും ഇല്ലാത്ത) ഒരു പെണ്ണ്. വീടും കുടുംബവും ഉണ്ടെങ്കിലും കൊള്ളാം ഇല്ലെങ്കിലും കൊള്ളാം, വിദ്യാസമ്ബന്നയായ, തൊഴിലെടുത്തു ജീവിക്കുന്ന, ഈ സമൂഹത്തെ അറിയുന്ന, സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കാനും ദുരുപയോഗിച്ചാല്‍ പ്രതികരിക്കാനും അറിയുന്ന, കാമുകന് ഈഗോ കാണിക്കാന്‍ നിന്നാല്‍ പോടാ … എന്നുപറയുന്ന, പുസ്തകമെഴുതാനും പ്രകാശിപ്പിക്കാനും അറിയുന്ന, ആത്മാഭിമാനമുള്ള മലയാളി സ്ത്രീ.
Film News
സോപ്പ് ആണ് വില്‍ക്കുന്നത്, എന്നെയല്ല’; ഓണ്‍ലൈന്‍ അതിക്രമങ്ങള്‍ക്കെതിരെ പ്രതികരിച്ചു ഐശ്വര്യ
അടുത്തിടെ തനിക്ക് നേരിടേണ്ടി വന്ന ഓൺലൈൻ ലൈംഗിക പീഡനത്തിനെതിരെ നടി ഐശ്വര്യ ഭാസ്കരന് രംഗത്തെത്തിയിരുന്നു. തന്റെ യൂട്യൂബ് ചാനലായ മൾട്ടി മമ്മിയിലെ ഒരു വീഡിയോയിൽ, നിരവധി പുരുഷന്മാർ തനിക്ക് വെറുപ്പുളവാക്കുന്ന സന്ദേശങ്ങൾ ഓൺലൈനിൽ അയച്ചതിനെത്തുടർന്ന് താൻ നേരിട്ട ആഘാതം അവർ പങ്കുവച്ചു. ആളുകൾ അയച്ച ചിത്രങ്ങൾക്കൊപ്പം ഏറ്റവും മോശം സന്ദേശങ്ങളെക്കുറിച്ചും വീഡിയോയിൽ അവർ സംസാരിച്ചു.
കഴിഞ്ഞ ഒന്നര ആഴ്ചയായി തുടര്‍ന്നുവരുന്ന ഒരു കാര്യത്തെക്കുറിച്ച് പറയാനാണ് ഈ വീഡിയോ. സോപ്പ് കച്ചവടവുമായി ബന്ധപ്പെട്ട് എന്റെ കോണ്ടാക്റ്റ് നമ്പറുകള്‍ സോഷ്യല്‍ മീഡിയയിലും മറ്റും നല്‍കിയിരുന്നു. പലരും ഈ നമ്പര്‍ ദുരുപയോഗം ചെയ്യുകയാണ്. രാവിലെ 9 മുതല്‍ രാത്രി 9 വരെ മാത്രമേ മെസേജ് അയക്കാവൂ എന്ന് പറഞ്ഞിട്ടും അര്‍ധരാത്രിയും അസമയത്തും മെസേജുകള്‍ കൊണ്ടുള്ള ശല്യമാണ്.
മൂന്ന് പുരുഷന്മാരാണ് ഇതില്‍ പ്രധാനികള്‍. ട്രൂ കോളറിലൂടെ അവരുടെ പേരും കിട്ടിയിട്ടുണ്ട്. ഞാന്‍ സോപ്പ് ആണ് വില്‍ക്കുന്നത്. എന്നെയല്ല. ഞാന്‍ നിന്നെയാണ് വാങ്ങാന്‍ ഉദ്ദേശിക്കുന്നത്. വയസ്സായാലും കാണാന്‍ കൊള്ളാം എന്നാണ് ഒരാളുടെ മെസേജ്. വേറൊരുത്തന് സ്വകാര്യ ഭാഗങ്ങളുടെ ചിത്രമാണ് അയച്ചുതന്നത്.
ഇത്തരം ശല്യം തുടരവെ ഒരു ദിവസം എനിക്ക് പാനിക് അറ്റാക്ക് ഉണ്ടായി. ഇതിന് ഒരു അവസാനം കാണണമെന്ന് എന്റെ മകള്‍ പറഞ്ഞത് അന്നായിരുന്നു. വീഡിയോയിലൂടെ നിങ്ങള്‍ എന്റെ വീട് മാത്രമേ കണ്ടിട്ടുള്ളൂ. എന്റെ പക്കലുള്ള രഹസ്യായുധം കണ്ടിട്ടില്ല. സെര്‍ബിയന്‍ ബ്ലഡ്ലൈന് റോട്ട് വീലര്‍ നാലെണ്ണമാണ് എനിക്കൊപ്പമുള്ളത്. ഇങ്ങോട്ട് തപ്പിപ്പിടിച്ച് വന്നാല്‍ തിരിച്ചുപോക്ക് കഷ്ടമായിരിക്കും. ഒരു സ്ത്രീ തനിച്ച് താമസിച്ചാല്‍ നിങ്ങള്‍ എന്താണ് കരുതുന്നത്? ആര്‍ക്കും വന്നുപോകാമെന്നോ. അധ്വാനിച്ച് ജീവിക്കുന്ന സ്ത്രീയാണ് ഞാന്‍.
എല്ലാ പുരുഷന്മാരെക്കുറിച്ചുമല്ല ഞാന്‍ പറയുന്നത്. മാന്യരായ ഒരുപാട് പുരുഷന്മാര് എന്റെ കൈയില്‍ നിന്നും സോപ്പ് വാങ്ങാറുണ്ട്. പൊലീസിനെയോ സൈബര്‍ ക്രൈം വിഭാഗത്തെയോ സമീപിച്ചാല്‍ അത് വലിയ വാര്‍ത്താപ്രാധാന്യം നേടും. ചാനലുകള്‍ എങ്ങനെ എഡിറ്റ് ചെയ്ത് കാണിക്കുമെന്ന് പറയാനാവില്ല. അതുകൊണ്ടാണ് സ്വന്തം യുട്യൂബ് ചാനലിലൂടെ ഇത് പറയുന്നത്. ഐശ്വര്യ പറഞ്ഞു.
Film News
‘മണീ, യാരാവത് പുടീങ്ക മണീ’;പൊന്നിയിൻ സെൽവൻ വേദിയിൽ വീണ്ടും കൈയടി വാങ്ങി ജയറാം
പൊന്നിയിൻ സെൽവൻ ആദ്യഭാഗത്തിന്റെ ഓഡിയോ ലോഞ്ചിനിടെ സംവിധായകൻ മണിരത്നത്തേയും നടൻ പ്രഭുവിനേയും അനുകരിച്ച് ജയറാം കയ്യടി വാങ്ങിയത് ആരും മറന്നുകാണില്ല.ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാഗത്തിന്റെ റിലീസിനോടനുബന്ധിച്ച് നടന്ന മറ്റൊരു ചടങ്ങിൽ പ്രഭുവിനെക്കുറിച്ചുള്ള മറ്റൊരു കഥയുമായി വീണ്ടുമെത്തിയിരിക്കുകയാണ് ജയറാം.
തായ്ലാൻഡിലെ ചിത്രീകരണത്തിനിടെയുണ്ടായ രസകരമായ സംഭവം ജയറാം പ്രഭുവിന്റെ ശബ്ദത്തിൽ പറഞ്ഞത്. നമ്പി എന്ന കഥാപാത്രമായി തിരഞ്ഞെടുത്തശേഷം മണിരത്നം തന്നോട് കുതിരസവാരി പഠിക്കണമെന്ന് പറഞ്ഞിരുന്നെന്നും എന്നാൽ ഭയം കാരണം പിന്മാറുകയാണുണ്ടായതെന്നും ജയറാം പറഞ്ഞു.കുതിരസവാരി പഠിക്കണമെന്ന് പറഞ്ഞിരുന്നെന്നും എന്നാൽ ഭയം കാരണം പിന്മാറുകയാണുണ്ടായതെന്നും ജയറാം പറഞ്ഞു.
പിന്നെ ഷൂട്ടിങ് ലൊക്കേഷനുകൾ പതിയെ മാറാൻ തുടങ്ങി. ഇന്ത്യയിൽ പലയിടങ്ങളിലും ചിത്രീകരണം നടത്തിയശേഷം പെട്ടെന്ന് തായ്ലാൻഡിലേക്ക് പോകേണ്ടിവന്നു. അവിടെ പ്രാക്ടീസിന് കിട്ടിയ കുതിരകളെല്ലാം ഇന്ത്യയിലേതുപോലെ ആയിരുന്നില്ല.കുതിരയോട്ട പരിശീലനം കഴിഞ്ഞ കാർത്തിയും ജയം രവിയും വളരെ ക്ഷീണിതരായാണ് വരിക. കുതിരപ്പുറത്ത് കയറുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണമെന്ന് പ്രഭു സാറിനോടു ചോദിച്ചാൽ പറഞ്ഞുതരുമെന്ന് ഞാനവരോടുപറഞ്ഞു.
അങ്ങനെ ലൊക്കേഷനിലേക്ക് പ്രഭുസാർ വന്ന് അവർക്ക് രണ്ടുപേർക്കുമുള്ള ഉപദേശങ്ങളൊക്കെ കൊടുത്തശേഷം മണിരത്നത്തെ കാണാൻ പോയി. തനിക്കുള്ള കുതിരയെ അന്വേഷിച്ചു. കുതിരയെ കണ്ടതും അദ്ദേഹം പറഞ്ഞു, ഇത് ഒട്ടകം പോലെയുണ്ട് കയറാൻ കഴിയില്ല.”ഇക്കാര്യം പറഞ്ഞുകൊണ്ടിരിക്കുമ്പോൾ 30 കുതിരകളും പോരാളികളായി അഭിനയിക്കുന്നവരും വന്നു. അപ്പോൾ പ്രഭുസാറിന് വീണ്ടും ടെൻഷൻ. ഇതിലേതാണ് ആൺകുതിരയെന്നും പെൺകുതിരയെന്നും. അസിസ്റ്റന്റ് ഡയറക്ടർ ധനായോട് ചോദിച്ചു ഉറപ്പുവരുത്തി. തനിക്ക് കയറേണ്ട കുതിര ശരിയല്ലെന്ന് പറഞ്ഞെങ്കിലും മണിരത്നം ചെവിക്കൊണ്ടില്ല. ഷോട്ടിന് സമയമായപ്പോൾ പ്രഭുസാർ സംശയിച്ചതുപോലെ തന്നെ നടന്നു. അദ്ദേഹത്തേയും വഹിച്ചുകൊണ്ട് കുതിര ഓടി. ഒരു കാടുപോലുള്ള ഭാഗമുണ്ട് അവിടെ. 30 കുതിരകളും മുന്നിൽ പോയി. പ്രഭു സാറിന്റെ കുതിര പിന്നാലെയും. എല്ലാം കാട്ടിൽക്കയറി കുറച്ചുനേരത്തേക്ക് ഒന്നുമില്ല, നിശ്ശബ്ദത മാത്രം. ഒരു പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ പ്രഭുസാറും കുതിരയും തിരിച്ചുവന്നു. പിന്നാലെ ബാക്കിയുള്ള 30 കുതിരകളും. ഷൂട്ട് തുടങ്ങാമെന്ന് പ്രഭു സാർ പറഞ്ഞു. എല്ലാം കിറുകൃത്യമായി നടന്നു. ആ പത്ത് നിമിഷം കാടിനുള്ളിൽ എന്താണെന്ന് പിന്നാലെ ബാക്കിയുള്ള 30 കുതിരകളും. ഷൂട്ട് തുടങ്ങാമെന്ന് പ്രഭു സാർ പറഞ്ഞു. എല്ലാം കിറുകൃത്യമായി നടന്നു. ആ പത്ത് നിമിഷം കാടിനുള്ളിൽ എന്താണെന്ന് പ്രഭു സാറിന് മാത്രം അറിയാവുന്ന രഹസ്യമാണ്” -ജയറാം പറഞ്ഞു.
Film News
ഞെട്ടിപ്പിക്കുന്ന മേക്കോവറിൽ വിക്രം;തങ്കലാൻ മേക്കിംഗ് വീഡിയോ വൈറൽ
വിക്രം നായകനായി എത്തുന്ന പുതിയ ചിത്രം ‘തങ്കലാന്റെ’ മേക്കോവർ ആരാധകരെ മാത്രമല്ല സിനിമ പ്രേക്ഷകരെ ഒട്ടാകെ ഞെട്ടിച്ചിരിക്കുവാണ്. ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. കഥാപാത്രത്തിനായി വിക്രം നടത്തുന്ന ഡെഡിക്കേഷനുകൾ വീഡിയോയിൽ കാണാം. വിക്രമിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് വീഡിയോ പുറത്തുവിട്ടത്.
ചിത്രം സംവിധാനം ചെയുന്നത് പാ രഞ്ജിത്താണ്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷന്‍സും ചേര്‍ന്ന് ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് കെ ഇ ജ്ഞാനവേല്‍ രാജയാണ്.
മലയാളികളായ പാര്‍വതിയും മാളവിക മോഹനനും ചിത്രത്തില്‍ പ്രധാന സ്ത്രീ കഥാപാത്രങ്ങളാകുന്നു. ‘തങ്കലാൻ’ എന്ന ചിത്രത്തില്‍ പശുപതി, ഹരി കൃഷ്ണൻ, അൻപു ദുരൈ തുടങ്ങി താരങ്ങളും ഭാഗമാണ്. എ കിഷോർ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു.
Film News
‘സത്യമോ അസത്യമോ..പഴയെ കാര്യങ്ങൾ ഇപ്പോള്‍ പറയേണ്ട ആവിശ്യം അച്ഛനില്ലായിരുന്നു’; ധ്യാന്‍ ശ്രീനിവാസന്
ഈയിടെ ശ്രീനിവാസന് മോഹൻലാലിനെ കുറിച്ച് നടത്തിയ പ്രസ്താവനകൾ ഒരുപാടു ചർച്ചകൾക്ക് തിരികൊളുത്തിയിരുന്നു. മോഹന്‍ലാല്‍ കാപട്യക്കാരനാണെന്നും മരിക്കും മുൻപേ എല്ലാം തുറന്ന് പറയുമെന്നും ശ്രീനിവാസന് അടുത്തിടെ നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.ഇപ്പോഴിതാ വിഷയത്തില്‍ തന്റെ അഭിപ്രായം പറയുകയാണ് ശ്രീനിവാസന്റെ മകനും നടനുമായ ധ്യാൻ.
അച്ഛൻ ലാൽ സാറിനെ പറ്റി ഇങ്ങനെ ഒരു സംഭവം പറഞ്ഞു. എന്നുവച്ചാൽ ഹിപ്പോക്രാറ്റ് എന്ന് പറയുന്ന സമയത്ത്, എനിക്കാണ് വിഷമം ഉണ്ടാക്കിയത്. എന്റെ ഒരു ദിവസം ആയിരുന്നു സ്പോയ്ൽ ചെയ്തത്. ഇപ്പോ എന്തിനാ അങ്ങനെ പറയേണ്ട കാര്യം എന്തിന് വേണ്ടി എന്നൊക്കെ ആലോചിച്ചായിരുന്നു അത്. അക്കാര്യം പറഞ്ഞ ആളുടെ ദിവസം അല്ല. എന്റെ ദിവസം ആയിരുന്നു പോയത്. നമ്മൾ അത്രയും ഇഷ്ടപെടുന്ന രണ്ട് ആളുകൾ. അതിൽ ഒരാൾ അങ്ങനെ പറയുന്ന സമയത്ത് കേൾക്കുന്ന നമുക്കാണ് വിഷമം ഉണ്ടാകുന്നത്. ഇതിനൊക്കെ മുമ്പൊരു ഷോയിൽ പോയപ്പോൾ ഇരുവരും ഒന്നിച്ചുള്ളൊരു ഫോട്ടോ ഷെയർ ചെയ്തൊരാളാണ് ഞാൻ. അത്രയ്ക്ക് സന്തോഷം കണ്ടപ്പോ ഷെയർ ചെയ്തതായിരുന്നു. അതുകഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷം ഈ ഒരു വിഷയം വരുമ്പോൾ അത് സത്യമോ അസത്യമോ ആകട്ടെ( അച്ഛൻ കള്ളം പറയാറില്ല). അത് ഇപ്പോൾ പറയേണ്ട കാര്യം എന്താണ് എന്ന് നമുക്ക് തോന്നി പോകും.
സരോജ് കുമാര്‍ ഇറങ്ങിയ ശേഷം അവരുടെ സൗഹൃദത്തില്‍ വിള്ളലുണ്ടായിട്ടുണ്ടെന്ന് എല്ലാവര്ക്കും അറിയാം. ലാല്‍സാര്‍ പണ്ടെപ്പഴോ അച്ഛനോട് വ്യക്തിപരമായി പറഞ്ഞ കാര്യം വര്‍ഷങ്ങള്‍പ്പുറം പറയുമ്ബോള്‍ പറഞ്ഞ ആള്‍ക്കും കേട്ട ആള്‍ക്കും ഉണ്ടായതിനേക്കാള്‍ വിഷമം ശരാശരി മലയാളികള്‍ക്കാണ്. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ധ്യാനിന്റെ പ്രതികരണം.
Film News
അസ്സൽ മമ്മൂട്ടി ലുക്ക്; സോഷ്യല്‍ മീഡിയയില്‍ താരമായി മമ്മൂട്ടിയുടെ സഹോദരീപുത്രന്.
മമ്മൂട്ടിയുടെ സഹോദരീപുത്രനാണ് അഷ്ക്കർ സൗദാൻ. അഷ്കറിനു മമ്മൂക്കയുടെ അതെ ലുക്ക് തന്നെയാണ് എന്നാണ് ആരാധകർ പറയുന്നത്. ഡിഎൻഎ എന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് അഷ്കർ. സുരേഷ് ബാബുവാണ് ചിത്രം സംവിധാനം ചെയുന്നത്. ഡിഎൻഎ’ എന്ന സിനിമയുടെ പൂജ സമയത്തെടുത്ത അഷ്ക്കറിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ അടുത്തിടെ വൈറലായത്.
‘എന്റെ അമ്മാവനാണ് അദ്ദേഹം. രക്തബന്ധം എന്നൊക്കെ പറയില്ലേ. അദ്ദേഹത്തോട് സാദൃശ്യപ്പെടുത്തുന്നതു കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു. ഈ സിനിമയിൽ അഭിനയിക്കാൻ പോകുന്നതിനു മുമ്പേ അമ്മാവനെ പോയി കണ്ടിരുന്നു, അനുഗ്രഹം ചോദിച്ചു. ആകെ ഒറ്റ ചോദ്യമേ എന്നോട് ചോദിച്ചുള്ളൂ, ഡിഎൻഎയുടെ അർഥം എന്താണെന്ന്. ഒരു നിമിഷം ഞാൻ പകച്ചുപോയി. എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. അദ്ദേഹം പറഞ്ഞു, ഡിഓക്സിറൈബോന്യൂക്ലിക് ആസിഡ് എന്നാണെന്ന്. അതിനി മരണം വരെയും മറക്കില്ല.
കോട്ടയം കുഞ്ഞച്ചനൊക്കെ വീട്ടിൽ നിന്നും ഒളിച്ചുപോയി കണ്ടിട്ടുള്ള ആളാണ് ഞാൻ. അങ്ങനെയുള്ള ഒരാൾക്ക് സുരേഷ് ബാബു സാറിന്റെ നായകനായി അവസരം കിട്ടുക എന്നു പറയുന്നത് തന്നെ ഭാഗ്യമാണ്.’’–അഷ്ക്കര്‍ പറയുന്നു.
-
Photos4 years ago
സില്‍ക്ക് സ്മിതയെ പുനരാവിഷ്കരിച്ച് ട്രാന്‍സ് മോഡല്‍ ദീപ്തി.. ചിത്രം പങ്കുവെച്ച് ദിയ സന!!
-
Film News4 years ago
പണ്ട് പൂവലന്മാരെ പേടിച്ച് ഷാളൊക്കെ മൂടിക്കെട്ടിയായിരുന്നു നടത്തം. എന്നാൽ മുംബൈയില്‍ പോയപ്പഴാണ് അതിന് മാറ്റമുണ്ടായത് : ഗായിക മജ്ഞരി..
-
Film News4 years ago
ഞങ്ങളുടെ കുഞ്ഞിനെ ജാതിയും മതവുമില്ലാതെ വളർത്തും : അനു സിതാര
-
Photos4 years ago
റൊമാന്റിക് സിനിമകളെ വെല്ലുന്ന തരത്തിൽ ഒരു വെഡ്ഡിംഗ് ഫോട്ടോഷൂട്ട്… ചിത്രങ്ങൾ കാണാം!!
-
Celebrity3 years ago
മമ്മൂട്ടിയോട് വില്ലനാകുമോ എന്ന ചോദ്യം ചോദിച്ച അല്ലു അർജുന്റെ പിതാവിന് മമ്മൂക്ക കൊടുത്ത മറുപടി..അപ്പോഴേ അല്ലു അരവിന്ദ് ഫോണ്‍ കട്ടു ചെയ്തു !!
-
Film News4 years ago
അമാലുവും ഞാനും ചെറുപ്പത്തിലെ ഒന്നിച്ചു പഠിച്ചവർ.. 25 വയസ്സായപ്പോൾ എനിക്കൊരു പ്രണയമുണ്ടെന്ന് വീട്ടിൽ പറഞ്ഞു : ദുൽഖർ സൽമാൻ
-
Film News4 years ago
അമ്മയും കുഞ്ഞും സുഖമായ് ഇരിക്കുന്നു.. അച്ഛനായതിന്റെ സന്തോഷം പങ്കുവെച്ച് സിദ്ധാർത്ഥ് ഭരതൻ.!!
-
Film News4 years ago
ഭർത്താവിനെ അപ്പായെന്നാണ് വിളിക്കുന്നത്.. വിഷ്ണുവിനെ അങ്ങനെ വിളിക്കാനുള്ള കാരണം വെളിപ്പെടുത്തി മീര!!