Connect with us

Film News

“താങ്കൾ ഇനി തിരിച്ച് വരണ്ട” ജയറാമിനെ വിമർശിച്ച് യുവാവിന്റെ കുറിപ്പ് വൈറൽ

Published

on

സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ താരങ്ങൾ മിക്കപ്പോഴും വിമർശനങ്ങൾ ആ പാത്രം ആകാറുണ്ട്. എന്നാൽ സർഗ്ഗാത്മകമായുള്ള വിമർശനങ്ങളിൽ പൊതുവെ കാര്യമുണ്ടാകാറുണ്ട് താനും. താരങ്ങളോട് നേരിട്ടു പറയാനാകാത്ത വിലാപങ്ങളാണ് പലപ്പോഴും വിമർശനങ്ങളായി കുറിപ്പ് രൂപത്തിൽ പ്രത്യക്ഷപ്പെടുന്നത്. അത്തരത്തിലൊന്നാണ് വൈറലായി മാറിയത്. മൂവീ സ്ട്രീറ്റ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ ജിതേഷ് മംഗലത്താണ് കുറിപ്പ് പങ്കുവച്ചത്. അത് ഇപ്രകാരമാണ്. “കഴിഞ്ഞ ദിവസം സിനിമാപ്രേമിയായ ഒരു സുഹൃത്ത്, നടൻ വിജയ് സേതുപതിയെ രൂക്ഷമായി വിമർശിക്കുന്നതു കേട്ടു.മലയാളികളുടെ ഇടയിൽ തനിക്കുള്ള- മലയാളത്തിലെ അഭിനേതാക്കൾക്കു പോലും അസൂയ തോന്നുന്നത്ര തരത്തിലുള്ള-ജനപ്രീതിയോട് ഒട്ടും നീതി പുലർത്താതെ, ജയറാമിനെപ്പോലെയുള്ള കാലഹരണപ്പെട്ട ഒരു നടന്റെ സിനിമയിൽ അഭിനയിച്ചതിന്റെ പേരിലായിരുന്നു ആ വിമർശനം.നൂറു ശതമാനവും സത്യമായ വിമർശനം. ജയറാമിനെപ്പറ്റി വീണ്ടുമോർത്തു പോകുന്നു.

കുറച്ചുകാലം മുമ്പ് ,ഇന്ത്യാ ടുഡെയിൽ (എം.ജി.രാധാകൃഷ്ണനാണെന്നു തോന്നുന്നു)ജയറാമിനെപ്പറ്റി പേരു പറയാതെത്തന്നെ ഒരു സംഭവ കഥ വിവരിക്കുന്നുണ്ട്.തൊണ്ണൂറുകളിൽ ജയറാമിന്റെ പ്രതാപകാലത്തു നടന്നതാണ്.ഏറ്റവുമവസാനം വായിച്ച പുസ്തകമേതാണെന്ന് ചോദിച്ചപ്പോൾ, പുസ്തകം പോയിട്ട് പത്രം പോലും വായിച്ചിട്ട് കാലം കുറേയായെന്ന തരത്തിലായിരുന്നു നടന്റെ മറുപടി. ഒരു തരത്തിലും അപ്ഡേറ്റഡാവാത്ത ഒരഭിനേതാവെങ്ങനെയാണ് കലാകാരനായി ജീവിക്കുന്നതെന്ന അത്ഭുതം ലേഖകൻ പങ്കുവെക്കുന്നുണ്ട്. കഥയുടെ സത്യമെന്താണെങ്കിലും, അഭിനയ സങ്കേതത്തിലെങ്കിലും യാതൊരു തരത്തിലുള്ള അപ്ഡേഷനും തയ്യാറാവാത്ത നടനായിട്ടു മാത്രമേ ജയറാമിനെ അടയാളപ്പെടുത്താൻ കഴിയൂ.

പ്രവചനീയത ഇത്രമേൽ മുഖമുദ്രയാക്കിയിട്ടുള്ള മറ്റൊരു നടൻ മലയാളത്തിൽ ഉണ്ടായിട്ടില്ലെന്നു തോന്നുന്നു. 89 ൽ അർത്ഥത്തിലും,99 ൽ ഫ്രണ്ട്സിലും, 2003 ൽ മനസ്സിനക്കരെയിലും, 2011 ൽ സ്വപ്ന സഞ്ചാരിയിലും അവതരിപ്പിച്ച അതേ വൈകാരികതകളാണ് 2019 ൽ ലോനപ്പന്റെ മാമോദീസയിലും, പ്രോഗ്രാം ചെയ്യപ്പെട്ട ഒരു യന്ത്രം ആവർത്തിക്കുന്നതു പോലെ ജയറാം ചെയ്യുന്നത്. ഒരു പ്രത്യേക കഥാസന്ദർഭത്തിൽ അയാളുടെ കഥാപാത്രത്തിന്റെ റിയാക്ഷൻ എങ്ങനെയായിരിക്കുമെന്നത് അത്രമേൽ പ്രവചനീയമായ ഒരു അഭിനയസങ്കേതമാണ് ഇക്കാലമത്രയും അയാൾ പിന്തുടരുന്നത്. സങ്കടം വരുമ്പോഴും, ചിരിക്കുമ്പോഴും, ശൃംഗരിക്കുമ്പോഴുമൊക്കെയുള്ള റിയാക്ഷനുകളൊക്കെയും തന്നെ ആവർത്തിക്കപ്പെടുന്നു.

സത്യൻ അന്തിക്കാട്-ശ്രീനിവാസൻ ചിത്രങ്ങളിൽ മോഹൻലാലിനുള്ളൊരു പകരക്കാരൻ എന്ന രീതിയിലാണ് ജയറാം മലയാള സിനിമയിൽ നിലയുറപ്പിക്കുന്നത്.മഴവിൽക്കാവടി,പൊന്മുട്ടയിടുന്ന താറാവ്, തലയണമന്ത്രം, സന്ദേശം തുടങ്ങി അന്നത്തെ സത്യൻ അന്തിക്കാടിന്റെ മോഹൻലാലിതര ചിത്രങ്ങളിലെയൊക്കെ സജീവ സാന്നിധ്യമായിരുന്നു അയാൾ.മോഹൻലാൽ തൊട്ടയൽപക്കക്കാരനായ ചെറുപ്പക്കാരനിൽ നിന്നും, സർവ്വശക്തനായ നായകനിലേക്ക് പ്രൊമോഷൻ വാങ്ങിപ്പോയപ്പോൾ ഒഴിവു വന്ന ആ പോസ്റ്റിൽ അയാൾ കയറിക്കൂടുകയായിരുന്നു.രാജസേനൻ, കമൽ, തുടങ്ങിയ തൊണ്ണൂറുകളിലെ ഹിറ്റ്മേക്കേഴ്‌സിന്റെ ഓട്ടോമാറ്റിക് ചോയ്സ് കൂടിയായി അയാൾ മാറിയതോടെ ആ സമയത്തെ മിനിമം ഗ്യാരന്റിയുള്ള നടൻ എന്ന ലേബൽ അയാൾക്കു പതിഞ്ഞു. ഓടിട്ട വീട്ടിൽ, ഒന്നോ രണ്ടോ പെങ്ങന്മാരും, അച്ഛനുമമ്മയുമായി, കുറേയേറെ പ്രാരാബ്ധങ്ങൾ നിറഞ്ഞ ജീവിതം അതൊക്കെയും പങ്കിട്ടെടുക്കുന്ന കാമുകിയുടെ കൂടെ അയാൾ അക്കാലങ്ങളിലൊക്കെ ജീവിച്ചു തീർത്തു.ഇനിയഥവാ കുറുമ്പു കാണിക്കുന്ന കാമുകിയാണെങ്കിൽ അവളെ പട്ടാഭിഷേകത്തിലെ നായകനെപ്പോലെ മെരുക്കി നിർത്തി. ശശിധരൻ ആറാട്ടുവഴിയും, രഘുനാഥ് പലേരിയും, റാഫി-മെക്കാർട്ടിൻ ടീമുമൊക്കെ രാജസേനൻ-ജയറാം കോമ്പിനേഷന്റെ കൂടെ വന്നപ്പോൾ സൂപ്പർഹിറ്റുകൾ തന്നു കൊണ്ടേയിരുന്നു.ലാൽ- പ്രിയൻ ടീമുമായി ഇരുവരെയും താരതമ്യം ചെയ്യുന്ന അവസ്ഥ വരെയെത്തി കാര്യങ്ങൾ. അനിയൻ ബാവ ചേട്ടൻ ബാ‌വ, ആദ്യത്തെ കൺമണി എന്നീ ബ്ലോക്ക്ബസ്റ്ററുകൾക്ക് ശേഷം റാഫിയും മെക്കാർട്ടിനും സ്വതന്ത്ര സംവിധായകരാകാൻ തീരുമാനിച്ചത് ഏറ്റവുമാദ്യം പ്രതികൂലമായി ബാധിച്ചത് രാജസേനനെയാണ്. പിന്നീടങ്ങോട്ടു വന്ന സേനൻ ചിത്രങ്ങളൊക്കെ ( ഒരു പക്ഷേ കഥാനായകനൊഴിച്ച്) പഴയ കാല രാജസേനൻ ചിത്രങ്ങളുടെ നിഴൽ മാത്രമായിരുന്നു.

റാഫി-മെക്കാർട്ടിൻ ടീം സ്വാഭാവികമായും തങ്ങളുടെ ആദ്യ രണ്ടു ചിത്രങ്ങളിലും നായകനാക്കിയത് ജയറാമിനെത്തന്നെയാണ്.പുതുക്കോട്ടയിലെ പുതുമണവാളനും, സൂപ്പർമാനും വിജയചിത്രങ്ങളാകുകയും ചെയ്തു. ഏതാണ്ടീ സമയമാകുമ്പോഴേക്കും രാജസേനൻ ചിത്രങ്ങളെ പ്രേക്ഷകർ കൈയൊഴിയാൻ തുടങ്ങിയിരുന്നു. ഒപ്പം അനിയത്തിപ്രാവിന്റെ ഗംഭീര വിജയം കമലിനെപോലെയുള്ള സംവിധായകരെ ക്യാമ്പസ് ഓറിയന്റഡ് ചിത്രങ്ങളെടുക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു.ഈ ഘട്ടത്തിൽ തന്നെയാണ് നായകറോളുകളിലേക്കുള്ള ദിലീപിന്റെ പരിണാമം സംഭവിക്കുന്നതും. പഞ്ചാബി ഹൗസിന്റെ അപ്രതീക്ഷിതമായ തകർപ്പൻ വിജയം, ജയറാമൊരിക്കൽ കുത്തകയാക്കി വെച്ചു കൊണ്ടിരുന്ന ഒരു സെഗ്മന്റഡ് ഓഡിയൻസിലേക്കുള്ള ദിലീപിന്റെ ആദ്യ അധിനിവേശമായിരുന്നു.എന്നാൽ 99 ൽ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ടിപ്പിക്കൽ സത്യനന്തിക്കാട് ഫാമിലി ഡ്രാമയിലൂടെയും, ഫ്രണ്ട്സെന്ന ഔട്ട് ഔട്ട് കോമഡി ചിത്രത്തിലൂടെയും ജയറാം തന്റെ പ്രതാപം തിരിച്ചു പിടിക്കുന്നത് കണ്ടു കൊണ്ടാണ് ഇരുപതാം നൂറ്റാണ്ടവസാനിക്കുന്നത്.

എന്നാൽ പിന്നീടങ്ങോട്ട് അയാളുടെ കരിയറിൽ നിത്യസംഭവമായിത്തീർന്ന സ്ക്രിപ്റ്റ് സെലക്ഷനിലെ പാളിച്ചകൾ മുഴുവൻ ആദ്യമായി കണ്ടു കൊണ്ടാണ് പുതിയ നൂറ്റാണ്ട് പിറന്നത്. ഒരു വശത്ത് ദിലീപ് ജയറാമിന്റെ പ്രേക്ഷകരെ കൂടുതൽ കൂടുതൽ ആകർഷിക്കാൻ തുടങ്ങിയപ്പോൾ മറുവശത്ത് ജയറാം യാതൊരു മാനദണ്ഡങ്ങളുമില്ലാതെ നാറാണത്ത് തമ്പുരാൻ പോലെയുള്ള ചിത്രങ്ങൾ ചെയ്തു കൊണ്ടിരുന്നു. ജഗതി, ഒടുവിൽ, ശങ്കരാടി, മാമുക്കോയ, പപ്പു തുടങ്ങിയ അഭിനേതാക്കളുടെ കോമ്പിനേഷൻ ജയറാമിന്റെ വിജയചിത്രങ്ങളുടെ ഭാഗമായിരുന്നെങ്കിൽ ഇവരിൽ പലരുടെയും വിയോഗവും മറ്റാരേക്കാളും ജയറാമിനെ ബാധിച്ചു തുടങ്ങി.ദിലീപ്- ഹരിശ്രീ അശോകൻ – സലീംകുമാർ- കൊച്ചിൻ ഹനീഫ ടീമിന്റെ ഉദയം ദിലീപ് ചിത്രങ്ങൾക്ക് മേൽക്കൈ നൽകിത്തുടങ്ങി.മിനിമം ഗ്യാരന്റി നടൻ എന്ന പേര് പതുക്കെ മാഞ്ഞു തുടങ്ങുകയായിരുന്നു. ഓടിട്ട വീടുകളിൽ നിന്നും, ഫ്ലാറ്റുകളിലേക്ക് മലയാള സിനിമ മാറിത്തുടങ്ങിയപ്പോൾ തിരിച്ചടി കിട്ടിയത് ജയറാം ചിത്രങ്ങൾക്കാണ്. മാറ്റങ്ങൾ ഉൾക്കൊള്ളാൻ അയാൾ ശ്രമിക്കാതിരുന്നത് കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കി. നായിക നടിമാരുമായുള്ള രസതന്ത്രം ജയറാമിന്റെ സിനിമകളിലെ നിർണായക ഘടകമായിരുന്നു. തുടക്കത്തിൽ ഉർവ്വശിയും പിന്നീട് മഞ്ജു വാര്യരും സമർത്ഥമായി ഫിൽ ചെയ്തിരുന്ന ആ റോൾ അവർക്കു ശേഷം വന്നവർക്കൊന്നും ചെയ്യാൻ കഴിഞ്ഞതുമില്ല. തുടർച്ചയായി പരാജയങ്ങളേറ്റു വാങ്ങിയിട്ടും ഒരേ പാറ്റേണിൽ രാജസേനനും ജയറാമും ചിത്രങ്ങൾ ചെയ്തു കൊണ്ടേയിരുന്നു. നോവൽ, സൂര്യൻ, അഞ്ചിൽ ഒരാൾ അർജുനൻ തുടങ്ങി അന്ന് ജയറാം കൈ വെച്ച ചിത്രങ്ങളൊക്കെയും എട്ടു നിലയിൽ പൊട്ടുന്നവയായിരുന്നു.

ഇടയ്ക്ക് രഹസ്യ പോലീസ് പോലെയുള്ള ചിത്രങ്ങളിലൂടെ കളം മാറ്റത്തിന് അയാൾ ശ്രമിച്ചെങ്കിലും ദയനീയമായി പരാജയപ്പെട്ടു. തിരിഞ്ഞു നോക്കുമ്പോൾ കാലഘട്ടത്തിനൊത്ത് സ്വയം നവീകരിക്കാൻ തയ്യാറാകാതിരുന്നത് തന്നെയാണ് ജയറാമിന്റെ ഇന്നത്തെയവസ്ഥയ്ക്ക് കാരണമെന്നു തോന്നുന്നു. ഒപ്പമുണ്ടായിരുന്ന മുകേഷും, സിദ്ദിഖുമൊക്കെ ബുദ്ധിപരമായി കളം മാറ്റിച്ചവിട്ടി.ദിലീപിനെപോലെയുള്ള നടന്മാർ പോലും പ്രേക്ഷകന്റെ മാറുന്ന രുചികൾ തിരിച്ചറിഞ്ഞു തുടങ്ങി.ജയറാമപ്പോഴും 90 കളിലാണ്; അവിടത്തെ പ്രാരാബ്ധങ്ങളിലും നാട്ടു വർത്തമാനങ്ങളിലുമാണ്. അയാൾ ഒരു റിപ് വാൻ വിങ്കിളാണ്. കഴിഞ്ഞു പോയ കാലം അയാളുടെ ഓർമ്മകളിലില്ല. അപ്പോഴും അയാളെ വെറുക്കാനാവുന്നില്ല. കാരണം ഒരിക്കലയാൾ തൊട്ടയൽപക്കക്കാരനായിരുന്നു. ജയറാം, ഇനി താങ്കൾ ഇങ്ങനെ” തിരിച്ചു വരണ്ട

Film News

സോപ്പ് ആണ് വില്‍ക്കുന്നത്, എന്നെയല്ല’; ഓണ്‍ലൈന്‍ അതിക്രമങ്ങള്‍ക്കെതിരെ പ്രതികരിച്ചു ഐശ്വര്യ

Published

on

അടുത്തിടെ തനിക്ക് നേരിടേണ്ടി വന്ന ഓൺലൈൻ ലൈംഗിക പീഡനത്തിനെതിരെ നടി ഐശ്വര്യ ഭാസ്കരന് രംഗത്തെത്തിയിരുന്നു. തന്റെ യൂട്യൂബ് ചാനലായ മൾട്ടി മമ്മിയിലെ ഒരു വീഡിയോയിൽ, നിരവധി പുരുഷന്മാർ തനിക്ക് വെറുപ്പുളവാക്കുന്ന സന്ദേശങ്ങൾ ഓൺലൈനിൽ അയച്ചതിനെത്തുടർന്ന് താൻ നേരിട്ട ആഘാതം അവർ പങ്കുവച്ചു. ആളുകൾ അയച്ച ചിത്രങ്ങൾക്കൊപ്പം ഏറ്റവും മോശം സന്ദേശങ്ങളെക്കുറിച്ചും വീഡിയോയിൽ അവർ സംസാരിച്ചു.

കഴിഞ്ഞ ഒന്നര ആഴ്ചയായി തുടര്‍ന്നുവരുന്ന ഒരു കാര്യത്തെക്കുറിച്ച് പറയാനാണ് ഈ വീഡിയോ. സോപ്പ് കച്ചവടവുമായി ബന്ധപ്പെട്ട് എന്‍റെ കോണ്‍ടാക്റ്റ് നമ്പറുകള്‍ സോഷ്യല്‍ മീഡിയയിലും മറ്റും നല്‍കിയിരുന്നു. പലരും ഈ നമ്പര്‍ ദുരുപയോഗം ചെയ്യുകയാണ്. രാവിലെ 9 മുതല്‍ രാത്രി 9 വരെ മാത്രമേ മെസേജ് അയക്കാവൂ എന്ന് പറഞ്ഞിട്ടും അര്‍ധരാത്രിയും അസമയത്തും മെസേജുകള്‍ കൊണ്ടുള്ള ശല്യമാണ്.

മൂന്ന് പുരുഷന്മാരാണ് ഇതില്‍ പ്രധാനികള്‍. ട്രൂ കോളറിലൂടെ അവരുടെ പേരും കിട്ടിയിട്ടുണ്ട്. ഞാന്‍ സോപ്പ് ആണ് വില്‍ക്കുന്നത്. എന്നെയല്ല. ഞാന്‍ നിന്നെയാണ് വാങ്ങാന്‍ ഉദ്ദേശിക്കുന്നത്. വയസ്സായാലും കാണാന്‍ കൊള്ളാം എന്നാണ് ഒരാളുടെ മെസേജ്. വേറൊരുത്തന്‍ സ്വകാര്യ ഭാഗങ്ങളുടെ ചിത്രമാണ് അയച്ചുതന്നത്.

ഇത്തരം ശല്യം തുടരവെ ഒരു ദിവസം എനിക്ക് പാനിക് അറ്റാക്ക് ഉണ്ടായി. ഇതിന് ഒരു അവസാനം കാണണമെന്ന് എന്‍റെ മകള്‍ പറഞ്ഞത് അന്നായിരുന്നു. വീഡിയോയിലൂടെ നിങ്ങള്‍ എന്‍റെ വീട് മാത്രമേ കണ്ടിട്ടുള്ളൂ. എന്‍റെ പക്കലുള്ള രഹസ്യായുധം കണ്ടിട്ടില്ല. സെര്‍ബിയന്‍ ബ്ലഡ്ലൈന്‍ റോട്ട് വീലര്‍ നാലെണ്ണമാണ് എനിക്കൊപ്പമുള്ളത്. ഇങ്ങോട്ട് തപ്പിപ്പിടിച്ച് വന്നാല്‍ തിരിച്ചുപോക്ക് കഷ്ടമായിരിക്കും. ഒരു സ്ത്രീ തനിച്ച് താമസിച്ചാല്‍ നിങ്ങള്‍ എന്താണ് കരുതുന്നത്? ആര്‍ക്കും വന്നുപോകാമെന്നോ. അധ്വാനിച്ച് ജീവിക്കുന്ന സ്ത്രീയാണ് ഞാന്‍.

എല്ലാ പുരുഷന്മാരെക്കുറിച്ചുമല്ല ഞാന്‍ പറയുന്നത്. മാന്യരായ ഒരുപാട് പുരുഷന്മാര്‍ എന്‍റെ കൈയില്‍ നിന്നും സോപ്പ് വാങ്ങാറുണ്ട്. പൊലീസിനെയോ സൈബര്‍ ക്രൈം വിഭാഗത്തെയോ സമീപിച്ചാല്‍ അത് വലിയ വാര്‍ത്താപ്രാധാന്യം നേടും. ചാനലുകള്‍ എങ്ങനെ എഡിറ്റ് ചെയ്ത് കാണിക്കുമെന്ന് പറയാനാവില്ല. അതുകൊണ്ടാണ് സ്വന്തം യുട്യൂബ് ചാനലിലൂടെ ഇത് പറയുന്നത്. ഐശ്വര്യ പറഞ്ഞു.

 

Continue Reading

Film News

‘മണീ, യാരാവത് പുടീങ്ക മണീ’;പൊന്നിയിൻ സെൽവൻ വേദിയിൽ വീണ്ടും കൈയടി വാങ്ങി ജയറാം

Published

on

പൊന്നിയിൻ സെൽവൻ ആദ്യഭാ​ഗത്തിന്റെ ഓഡിയോ ലോഞ്ചിനിടെ സംവിധായകൻ‌ മണിരത്നത്തേയും നടൻ പ്രഭുവിനേയും അനുകരിച്ച് ജയറാം കയ്യടി വാങ്ങിയത് ആരും മറന്നുകാണില്ല.ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാ​ഗത്തിന്റെ റിലീസിനോടനുബന്ധിച്ച് നടന്ന മറ്റൊരു ചടങ്ങിൽ പ്രഭുവിനെക്കുറിച്ചുള്ള മറ്റൊരു കഥയുമായി വീണ്ടുമെത്തിയിരിക്കുകയാണ് ജയറാം.

തായ്ലാൻഡിലെ ചിത്രീകരണത്തിനിടെയുണ്ടായ രസകരമായ സംഭവം ജയറാം പ്രഭുവിന്റെ ശബ്ദത്തിൽ പറഞ്ഞത്. നമ്പി എന്ന കഥാപാത്രമായി തിരഞ്ഞെടുത്തശേഷം മണിരത്നം തന്നോട് കുതിരസവാരി പഠിക്കണമെന്ന് പറഞ്ഞിരുന്നെന്നും എന്നാൽ ഭയം കാരണം പിന്മാറുകയാണുണ്ടായതെന്നും ജയറാം പറഞ്ഞു.കുതിരസവാരി പഠിക്കണമെന്ന് പറഞ്ഞിരുന്നെന്നും എന്നാൽ ഭയം കാരണം പിന്മാറുകയാണുണ്ടായതെന്നും ജയറാം പറഞ്ഞു.

പിന്നെ ഷൂട്ടിങ് ലൊക്കേഷനുകൾ പതിയെ മാറാൻ തുടങ്ങി. ഇന്ത്യയിൽ പലയിടങ്ങളിലും ചിത്രീകരണം നടത്തിയശേഷം പെട്ടെന്ന്‌ തായ്ലാൻഡിലേക്ക് പോകേണ്ടിവന്നു. അവിടെ പ്രാക്ടീസിന് കിട്ടിയ കുതിരകളെല്ലാം ഇന്ത്യയിലേതുപോലെ ആയിരുന്നില്ല.കുതിരയോട്ട പരിശീലനം കഴിഞ്ഞ കാർത്തിയും ജയം രവിയും വളരെ ക്ഷീണിതരായാണ് വരിക. കുതിരപ്പുറത്ത് കയറുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണമെന്ന് പ്രഭു സാറിനോടു ചോദിച്ചാൽ പറഞ്ഞുതരുമെന്ന് ഞാനവരോടുപറഞ്ഞു.

അങ്ങനെ ലൊക്കേഷനിലേക്ക് പ്രഭുസാർ വന്ന് അവർക്ക് രണ്ടുപേർക്കുമുള്ള ഉപദേശങ്ങളൊക്കെ കൊടുത്തശേഷം മണിരത്നത്തെ കാണാൻ പോയി. തനിക്കുള്ള കുതിരയെ അന്വേഷിച്ചു. കുതിരയെ കണ്ടതും അദ്ദേഹം പറഞ്ഞു, ഇത് ഒട്ടകം പോലെയുണ്ട് കയറാൻ കഴിയില്ല.”ഇക്കാര്യം പറഞ്ഞുകൊണ്ടിരിക്കുമ്പോൾ 30 കുതിരകളും പോരാളികളായി അഭിനയിക്കുന്നവരും വന്നു. അപ്പോൾ പ്രഭുസാറിന് വീണ്ടും ടെൻഷൻ. ഇതിലേതാണ് ആൺകുതിരയെന്നും പെൺകുതിരയെന്നും. അസിസ്റ്റന്റ് ഡയറക്ടർ ധനായോട് ചോദിച്ചു ഉറപ്പുവരുത്തി. തനിക്ക് കയറേണ്ട കുതിര ശരിയല്ലെന്ന് പറഞ്ഞെങ്കിലും മണിരത്നം ചെവിക്കൊണ്ടില്ല. ഷോട്ടിന് സമയമായപ്പോൾ പ്രഭുസാർ സംശയിച്ചതുപോലെ തന്നെ നടന്നു. അദ്ദേഹത്തേയും വഹിച്ചുകൊണ്ട് കുതിര ഓടി. ഒരു കാടുപോലുള്ള ഭാഗമുണ്ട് അവിടെ. 30 കുതിരകളും മുന്നിൽ പോയി. പ്രഭു സാറിന്റെ കുതിര പിന്നാലെയും. എല്ലാം കാട്ടിൽക്കയറി കുറച്ചുനേരത്തേക്ക് ഒന്നുമില്ല, നിശ്ശബ്ദത മാത്രം. ഒരു പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ പ്രഭുസാറും കുതിരയും തിരിച്ചുവന്നു. പിന്നാലെ ബാക്കിയുള്ള 30 കുതിരകളും. ഷൂട്ട് തുടങ്ങാമെന്ന് പ്രഭു സാർ പറഞ്ഞു. എല്ലാം കിറുകൃത്യമായി നടന്നു. ആ പത്ത് നിമിഷം കാടിനുള്ളിൽ എന്താണെന്ന് പിന്നാലെ ബാക്കിയുള്ള 30 കുതിരകളും. ഷൂട്ട് തുടങ്ങാമെന്ന് പ്രഭു സാർ പറഞ്ഞു. എല്ലാം കിറുകൃത്യമായി നടന്നു. ആ പത്ത് നിമിഷം കാടിനുള്ളിൽ എന്താണെന്ന് പ്രഭു സാറിന് മാത്രം അറിയാവുന്ന രഹസ്യമാണ്” -ജയറാം പറഞ്ഞു.

Continue Reading

Film News

ഞെട്ടിപ്പിക്കുന്ന മേക്കോവറിൽ വിക്രം;തങ്കലാൻ മേക്കിം​ഗ് വീഡിയോ വൈറൽ

Published

on

വിക്രം നായകനായി എത്തുന്ന പുതിയ ചിത്രം ‘തങ്കലാന്റെ’ മേക്കോവർ ആരാധകരെ മാത്രമല്ല സിനിമ പ്രേക്ഷകരെ ഒട്ടാകെ ഞെട്ടിച്ചിരിക്കുവാണ്. ചിത്രത്തിന്റെ മേക്കിം​ഗ് വീഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. കഥാപാത്രത്തിനായി വിക്രം നടത്തുന്ന ഡെഡിക്കേഷനുകൾ വീഡിയോയിൽ കാണാം. വിക്രമിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് വീഡിയോ പുറത്തുവിട്ടത്.

ചിത്രം സംവിധാനം ചെയുന്നത് പാ രഞ്ജിത്താണ്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷന്‍സും ചേര്‍ന്ന് ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് കെ ഇ ജ്ഞാനവേല്‍ രാജയാണ്.

മലയാളികളായ പാര്‍വതിയും മാളവിക മോഹനനും ചിത്രത്തില്‍ പ്രധാന സ്‍ത്രീ കഥാപാത്രങ്ങളാകുന്നു.  ‘തങ്കലാൻ’ എന്ന ചിത്രത്തില്‍ പശുപതി, ഹരി കൃഷ്‍ണൻ, അൻപു ദുരൈ തുടങ്ങി താരങ്ങളും ഭാഗമാണ്. എ കിഷോർ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു.

Continue Reading

Film News

‘സത്യമോ അസത്യമോ..പഴയെ കാര്യങ്ങൾ ഇപ്പോള്‍ പറയേണ്ട ആവിശ്യം അച്ഛനില്ലായിരുന്നു’; ധ്യാന്‍ ശ്രീനിവാസന്‍

Published

on

ഈയിടെ ശ്രീനിവാസന്‍ മോഹൻലാലിനെ കുറിച്ച് നടത്തിയ പ്രസ്താവനകൾ ഒരുപാടു ചർച്ചകൾക്ക് തിരികൊളുത്തിയിരുന്നു. മോഹന്‍ലാല്‍ കാപട്യക്കാരനാണെന്നും മരിക്കും മുൻപേ എല്ലാം തുറന്ന് പറയുമെന്നും ശ്രീനിവാസന്‍ അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.ഇപ്പോഴിതാ വിഷയത്തില്‍ തന്റെ അഭിപ്രായം പറയുകയാണ് ശ്രീനിവാസന്റെ മകനും നടനുമായ ധ്യാൻ.

അച്ഛൻ ലാൽ സാറിനെ പറ്റി ഇങ്ങനെ ഒരു സംഭവം പറഞ്ഞു. എന്നുവച്ചാൽ ഹിപ്പോക്രാറ്റ് എന്ന് പറയുന്ന സമയത്ത്, എനിക്കാണ് വിഷമം ഉണ്ടാക്കിയത്. എന്റെ ഒരു ദിവസം ആയിരുന്നു സ്പോയ്ൽ ചെയ്തത്. ഇപ്പോ എന്തിനാ അങ്ങനെ പറയേണ്ട കാര്യം എന്തിന് വേണ്ടി എന്നൊക്കെ ആലോചിച്ചായിരുന്നു അത്. അക്കാര്യം പറഞ്ഞ ആളുടെ ദിവസം അല്ല. എന്റെ ദിവസം ആയിരുന്നു പോയത്. നമ്മൾ അത്രയും ഇഷ്ടപെടുന്ന രണ്ട് ആളുകൾ. അതിൽ ഒരാൾ അങ്ങനെ പറയുന്ന സമയത്ത് കേൾക്കുന്ന നമുക്കാണ് വിഷമം ഉണ്ടാകുന്നത്. ഇതിനൊക്കെ മുമ്പൊരു ഷോയിൽ പോയപ്പോൾ ഇരുവരും ഒന്നിച്ചുള്ളൊരു ഫോട്ടോ ഷെയർ ചെയ്തൊരാളാണ് ഞാൻ. അത്രയ്ക്ക് സന്തോഷം കണ്ടപ്പോ ഷെയർ ചെയ്തതായിരുന്നു. അതുകഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷം ഈ ഒരു വിഷയം വരുമ്പോൾ അത് സത്യമോ അസത്യമോ ആകട്ടെ( അച്ഛൻ കള്ളം പറയാറില്ല). അത് ഇപ്പോൾ പറയേണ്ട കാര്യം എന്താണ് എന്ന് നമുക്ക് തോന്നി പോകും.

സരോജ് കുമാര്‍ ഇറങ്ങിയ ശേഷം അവരുടെ സൗഹൃദത്തില്‍ വിള്ളലുണ്ടായിട്ടുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. ലാല്‍സാര്‍ പണ്ടെപ്പഴോ അച്ഛനോട് വ്യക്തിപരമായി പറഞ്ഞ കാര്യം വര്‍ഷങ്ങള്‍പ്പുറം പറയുമ്ബോള്‍ പറഞ്ഞ ആള്‍ക്കും കേട്ട ആള്‍ക്കും ഉണ്ടായതിനേക്കാള്‍ വിഷമം ശരാശരി മലയാളികള്‍ക്കാണ്. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ധ്യാനിന്റെ പ്രതികരണം.

Continue Reading

Film News

അസ്സൽ മമ്മൂട്ടി ലുക്ക്; സോഷ്യല്‍ മീഡിയയില്‍ താരമായി മമ്മൂട്ടിയുടെ സഹോദരീപുത്രന്‍.

Published

on

മമ്മൂട്ടിയുടെ സഹോദരീപുത്രനാണ് അഷ്ക്കർ സൗദാൻ. അഷ്‌കറിനു മമ്മൂക്കയുടെ അതെ ലുക്ക്‌ തന്നെയാണ് എന്നാണ് ആരാധകർ പറയുന്നത്. ഡിഎൻഎ എന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് അഷ്‌കർ. സുരേഷ് ബാബുവാണ് ചിത്രം സംവിധാനം ചെയുന്നത്. ഡിഎൻഎ’ എന്ന സിനിമയുടെ പൂജ സമയത്തെടുത്ത അഷ്ക്കറിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ അടുത്തിടെ വൈറലായത്.

‘എന്റെ അമ്മാവനാണ് അദ്ദേഹം. രക്തബന്ധം എന്നൊക്കെ പറയില്ലേ. അദ്ദേഹത്തോട് സാദൃശ്യപ്പെടുത്തുന്നതു കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു. ഈ സിനിമയിൽ അഭിനയിക്കാൻ പോകുന്നതിനു മുമ്പേ അമ്മാവനെ പോയി കണ്ടിരുന്നു, അനുഗ്രഹം ചോദിച്ചു. ആകെ ഒറ്റ ചോദ്യമേ എന്നോട് ചോദിച്ചുള്ളൂ, ഡിഎൻഎയുടെ അർഥം എന്താണെന്ന്. ഒരു നിമിഷം ഞാൻ പകച്ചുപോയി. എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. അദ്ദേഹം പറഞ്ഞു, ഡിഓക്സിറൈബോന്യൂക്ലിക് ആസിഡ് എന്നാണെന്ന്. അതിനി മരണം വരെയും മറക്കില്ല.

കോട്ടയം കുഞ്ഞച്ചനൊക്കെ വീട്ടിൽ നിന്നും ഒളിച്ചുപോയി കണ്ടിട്ടുള്ള ആളാണ് ഞാൻ. അങ്ങനെയുള്ള ഒരാൾക്ക് സുരേഷ് ബാബു സാറിന്റെ നായകനായി അവസരം കിട്ടുക എന്നു പറയുന്നത് തന്നെ ഭാഗ്യമാണ്.’’–അഷ്ക്കര്‍ പറയുന്നു.

Continue Reading

Most Popular

News3 months ago

സിനിമാലോകത്ത് നിന്ന് സിനിമയെ വെല്ലുന്ന അതിജീവനകഥ : ഓസ്ട്രേലിയൻ വിതരണകമ്പനി ഉടമ രൂപേഷിന്റെ നിയമയുദ്ധത്തിന് ഒടുവിൽ വിജയം.

അനുദിനം വളർന്നുകൊണ്ടിരിക്കുന്ന, വലിയ വിഭാഗം ജനങ്ങളും ഇഷ്ടപെടുന്ന ഒരു മേഖലയാണ് സിനിമ. വർണ്ണവിസ്മയങ്ങളുടെയും സ്വപ്നതുല്യമായ ദൃശ്യങ്ങളുടെയും പിന്നിൽ നടക്കുന്ന കാപട്യവും തട്ടിപ്പും കൊള്ളരുതായ്മകളും ഇതിനോടകം തന്നെ പലതരം...

Celebrity9 months ago

വസന്തം നിറഞ്ഞ നൂറിന്റെയും ഫാഹിമിന്റെയും കല്യാണ വസ്ത്രങ്ങൾ. വിവാഹ വസ്ത്രങ്ങളിൽ തിളങ്ങി നൂറിനും ഫാഹിമും.

പ്രമുഖ സിനിമ താരങ്ങളായ നൂറിൻ ശെരീഫിന്റെയും ഫാഹിമിന്റെയും വിവാഹം സോഷ്യൽ മീഡിയയിൽ വൻ ആഘോഷമായിരുന്നു. നിരവധി പേരാണ് നവദമ്പതികൾക്ക് ആശംസകളറിയിച്ചും സന്തോഷം അറിയിച്ചും എത്തിയത്. ആർഭാട പൂർവ്വം...

Celebrity1 year ago

വിക്രമിന്റെ സിനിമ കണ്ടിരുന്നത് കൂട്ടുകാരൻ എടുത്തുതരുന്ന ടിക്കറ്റിൽ; പഴയ കഥ പറഞ്ഞു ഉണ്ണി മുകുന്ദൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട തമിഴ് നടനാണ് വിക്രം. ഇപ്പോഴിതാ വിക്രമിന്റെ ഫാൻ ആയിരുന്ന ഉണ്ണി മുകുന്ദന്റെ കഥയാണ് ശ്രദ്ധനേടുന്നത്. കോടമ്പാക്കത്ത് തമിഴ് സിനിമ കാണാൻ ടിക്കറ്റ് എടുക്കാൻ...

Celebrity1 year ago

ആരാധ്യ ബച്ചനെക്കുറിച്ചുള്ള വ്യാജ വാര്‍ത്ത യുട്യൂബിൽ; വീഡിയോ നീക്കാന്‍ ഗൂഗിളിനോടാവശ്യപ്പെട്ട് ഹൈക്കോടതി

താരദമ്പതികളായ അഭിഷേക് ബച്ചന്റെയും ഐശ്വര്യയുടെയും മകൾ ആരാധ്യയെ കുറിച്ചുവന്ന വ്യാജ വാർത്തകൾക്ക് എതിരെ കുടുംബം ഹൈകോടതിയെ സമിപ്പിച്ചിരുന്നു. ആരാധ്യയുടെ ആരോഗ്യവും ജീവിതവുമായി ബന്ധപ്പെട്ട വ്യാജ വാർത്തക്കെതിരെയാണ് നിയമനടപടി...

News1 year ago

ഒടുവിൽ ഒമർ ലുലു ബിഗ് ബോസിൽ എത്തി; മുണ്ട് മടക്കിക്കുത്തി വീട്ടിലേക്ക് നടന്നുകയറി

ഒരാള്‍ നിങ്ങളെ കാണാൻ വരുന്നുണ്ട് എന്ന് പറഞ്ഞായിരുന്നു പുതിയ വൈല്‍ഡ് കാര്‍ഡ് എൻട്രിയെ കുറിച്ച് മോഹൻലാല്‍ സൂചിപ്പിച്ചത്. അദ്ദേഹം ഒരു സംവിധായകൻ ആണെന്നും മോഹൻലാല്‍ പറഞ്ഞു. അദ്ദേഹത്തിന്റെ...

Celebrity1 year ago

ലൈഫ് പാർട്ട്ണർ ഉള്ളത് ഇഷ്ടമാണ്, പക്ഷെ കല്യാണം കഴിക്കേണ്ടെന്ന് ഹണി റോസ്

എപ്പോഴും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ഹണി റോസ്. ഇപ്പോൾ തന്റെ വിവാഹജീവിതത്തെ കുറിച്ചും ജീവിതപങ്കാളിയെ കുറിച്ചും മനസ്സ്തുറകുകയാണ് താരം.കല്യാണം കഴിക്കണമെന്ന ആഗ്രഹം ചെറുപ്പം മുതലേ...

Film News1 year ago

സോപ്പ് ആണ് വില്‍ക്കുന്നത്, എന്നെയല്ല’; ഓണ്‍ലൈന്‍ അതിക്രമങ്ങള്‍ക്കെതിരെ പ്രതികരിച്ചു ഐശ്വര്യ

അടുത്തിടെ തനിക്ക് നേരിടേണ്ടി വന്ന ഓൺലൈൻ ലൈംഗിക പീഡനത്തിനെതിരെ നടി ഐശ്വര്യ ഭാസ്കരന് രംഗത്തെത്തിയിരുന്നു. തന്റെ യൂട്യൂബ് ചാനലായ മൾട്ടി മമ്മിയിലെ ഒരു വീഡിയോയിൽ, നിരവധി പുരുഷന്മാർ...

Film News1 year ago

‘മണീ, യാരാവത് പുടീങ്ക മണീ’;പൊന്നിയിൻ സെൽവൻ വേദിയിൽ വീണ്ടും കൈയടി വാങ്ങി ജയറാം

പൊന്നിയിൻ സെൽവൻ ആദ്യഭാ​ഗത്തിന്റെ ഓഡിയോ ലോഞ്ചിനിടെ സംവിധായകൻ‌ മണിരത്നത്തേയും നടൻ പ്രഭുവിനേയും അനുകരിച്ച് ജയറാം കയ്യടി വാങ്ങിയത് ആരും മറന്നുകാണില്ല.ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാ​ഗത്തിന്റെ റിലീസിനോടനുബന്ധിച്ച് നടന്ന...

Film News1 year ago

ഞെട്ടിപ്പിക്കുന്ന മേക്കോവറിൽ വിക്രം;തങ്കലാൻ മേക്കിം​ഗ് വീഡിയോ വൈറൽ

വിക്രം നായകനായി എത്തുന്ന പുതിയ ചിത്രം ‘തങ്കലാന്റെ’ മേക്കോവർ ആരാധകരെ മാത്രമല്ല സിനിമ പ്രേക്ഷകരെ ഒട്ടാകെ ഞെട്ടിച്ചിരിക്കുവാണ്. ചിത്രത്തിന്റെ മേക്കിം​ഗ് വീഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. കഥാപാത്രത്തിനായി...

Celebrity1 year ago

തോട്ടിവച്ച് തോണ്ടിയത്ത് പാപ്പാൻ, ആനയെന്ന് തെറ്റിദ്ധരിച്ച് നടി മോക്ഷ ; വീഡിയോ

കള്ളനും ഭഗവതിയും എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നടിയാണ് മോക്ഷ. കഴിഞ്ഞ ദിവസം താരം ചോറ്റാനിക്കര ക്ഷേതത്തിൽ തൊഴാൻ എത്തിയിരുന്നു. അന്ന് എടുത്ത വീഡിയോ സമൂഹ...

Trending