Celebrity
കൂടുതൽ വേശ്യ ചിത്രങ്ങൾ; പരിഹസിച്ചവർക്ക് ഇതിലും വലിയ മറുപടി എന്ത് വേണം;വീണ്ടും പുതിയ ചിത്രങ്ങൾ പങ്ക് വെച്ച് അഭയ ഹിരണ്മയി..[PHOTOS] !!

കാലം മാറി എങ്കിൽ കൂടിയും ഇന്നും ധരിക്കുന്ന വസ്ത്രത്തിന്റെ പേരിൽ സ്ത്രീകളെ വിലയിരുത്തുന്ന ഒരു വലിയ സമൂഹം നമുക്ക് ചുറ്റുമുണ്ട്. വസ്ത്രത്തിന് അൽപ്പം നീളം കുറഞ്ഞാൽ അവൾ പോക്കാണ് എന്ന് പറയുന്നവരുടെ നാട്. മോർ സ്ല.ട്ട് ഫോട്ടോസ്.. കൂടുതൽ വേശ്യ ചിത്രങ്ങൾ എന്ന തലകെട്ടതോടെയാണ് അഭയ ഹിരണ്മയി തന്റെ പുത്തൻ ചിത്രങ്ങൾ പങ്കുവെച്ചത്. ഒപ്പം ജീവിത പങ്കാളി ഗോപി സുന്ദറും ഉണ്ട്. താരം പോസ്റ്റ് ചെയ്ത ഫോട്ടോസിൽ നിയ രാഹുൽ എന്ന പെൺകുട്ടി കമന്റ് ചെയ്തത് ഇങ്ങനെ ആയിരുന്നു. ഒരിക്കൽ ഞാൻ എന്റെ വീടിന്റെ അടുത്തുള്ള കടയിൽ ഷോട്ട് സ്ലീവ് ഉള്ള ഒരു കുർത്ത ഇട്ടിട്ട് പോയി. എല്ലാവരും ഒരു ടൈപ്പ് നോട്ടം ആയിരുന്നു.
പിന്നെ ഒരു മണിക്കൂർ കഴിഞ്ഞു ഒരു ഫ്രണ്ട് വിളിച്ചു ചോദിച്ചു നീ ഒരു ഡ്രസ്സ് ഇട്ടിട്ട് കടയിൽ പോയി എന്ന്. അവിടെ എല്ലാവരും പറയുന്നത് നീ വെറും പോക്ക് കേസ് ആണെന്ന് ആണ്. നാണമില്ലേ ഇത്രേം ചെറിയ ഡ്രസ്സ് ഇട്ട് പോകാൻ എന്ന്. ഒരിക്കൽ ഒരു സ്ലീവ് ഡ്രസ്സ് അതും കൈ കുറവുള്ളത് ഇട്ടപ്പോൾ ഫ്രണ്ടിന്റെ ഭർത്താവ് പറഞ്ഞു അവൾ പോക്ക് കേസ് ആണെന്ന്. ഇത് എന്നോട് പറയുകയും ചെയ്തു എന്നാൽ മറുപടി പറയാൻ ധൈര്യമില്ലായിരുന്നു. എന്തായാലും ഇത് പൊളിച്ചു ചേച്ചി. ഒരുപാട് ആളുകൾ ഉണ്ട് സ്വന്തം ജീവിതം നോക്കാതെ മറ്റുള്ളവരുടെ ജീവിതം നോക്കി ജീവിക്കുന്നവർ. ദേ ഇതാണ് എന്റെ കൂടുതൽ വേശ്യ ചിത്രങ്ങൾ. ഒത്തിരി ആളുകൾ എന്നെ സ്നേഹിക്കുന്നു. നല്ല സന്ദേശങ്ങൾ നൽകുന്നു.. എന്റെ ചിത്രങ്ങളെ നല്ലതിനെ കുറിച്ച് സംസാരിക്കുന്നു. അവർക്ക് എല്ലാം നന്ദിയുണ്ടെന്ന് അഭയ പറയുന്നു. മലയാളത്തിൽ ഏറെ ഇഷ്ടമുള്ള സംഗീത സംവിധായകൻ ആണ് ഗോപി സുന്ദർ. മധുര ഗാനങ്ങൾക്ക് ഒപ്പം തന്നെ മാസ്സ് ബിജിഎം നൽകാനും കഴിവുള്ള ഏറെ ആരാധകർ തെന്നിന്ത്യ മുഴുവൻ ഉള്ളയാൾ കൂടിയാണ് ഗോപി സുന്ദർ.
മലയാള സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സംഗീത സംവിധായകന്റെ ജീവിത പങ്കാളിയാണ് അഭയ ഹിരണ്മയി. മികച്ച ഗായിക കൂടിയാണ് അഭയ. ഇരുവരും ഒന്നിച്ചുള്ള വിഡിയോകളും ഫോട്ടോകളും എല്ലാം ആരാധകർ ആഘോഷമാക്കാറുണ്ട്. ഇപ്പോൾ ഇരുവരും ചേർന്ന് പങ്കെടുത്ത ചടങ്ങിലെ ഫോട്ടോസ് ആണ് വൈറലായത്. സംഗീത സംവിധായകൻ ഗോപി സുന്ദറും പങ്കാളിയായ ഗായിക അഭയ ഹിരണ്മയിയും ചേർന്നുള്ള പോസ്റ്റുകൾ ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. പൊതു ചടങ്ങുകളിലും, ആഘോഷങ്ങളിലും ഒക്കെ ഒന്നിച്ച് പങ്കെടുത്ത ചിത്രങ്ങൾ ഇരുവരും മാറിമാറി പോസ്റ്റ് ചെയ്യാറുണ്ട്.എന്നാൽ ജീവിതത്തിലെ അടിച്ചുപൊളികളിൽ മാത്രമല്ല, ആരോഗ്യത്തിന്റെ കാര്യത്തിലും ഇവർ ഒന്നിച്ചാണ്.
ഗോപിക്കൊപ്പം ത്രെഡ് മില്ലിൽ ഒരുദിവസത്തെ വർക്ക്ഔട്ട് ചെയ്യുന്ന പോസ്റ്റുമായി അഭയ വന്നിട്ടുണ്ട്. എന്താണ് ജീവിതത്തിലെ അച്ചടക്കം എന്നതിനെക്കുറിച്ചുള്ള നീളൻ കുറിപ്പും അഭയയുടെ പോസ്റ്റിലുണ്ട്.
ഏറെ നാളുകൾക്ക് ശേഷം താൻ ജീവിതത്തിൽ അച്ചടക്കം പാലിക്കാൻ തീരുമാനിച്ചിരിക്കുന്നു. “അച്ചടക്കം യഥാർത്ഥത്തിൽ സ്വയം പ്രചോദനവും നമ്മെത്തന്നെ മുന്നോട്ടു നയിക്കുന്നതുമാണ്. കൂടുതൽ അച്ചടക്കവും സമാധാനവും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു.
ജീവിതത്തിന് അതിന്റെ ഉയർച്ചകളും താഴ്ചകളും ഉണ്ട്. സ്വയം പ്രചോദിപ്പിക്കാൻ ശ്രമിക്കുന്ന ആളുകൾ കൂടുതൽ സമാധാനപരമായിരിക്കും,” അഭയ കുറിച്ചു
Celebrity
അമ്മ എടുത്ത ആ തീരുമാനം ആയിരുന്നു എന്റെ ജീവിതം മാറ്റിമറിച്ചത്; അതായിരുന്നു ശരി; ശ്രാവൺ മുകേഷ് തുറന്ന് പറയുന്നു..!!

നടൻ മുകേഷിന്റെയും സരിതയുടേയും മകനായ ഡോ.ശ്രാവൺ മുകേഷ് മാതാപിതാക്കളുടെ പാത പിന്തുടർന്ന് അഭിനയം ആരംഭിച്ചിരുന്നു. ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ഇതിനോടകം സിനിമയിൽ ചെയ്യാനും ശ്രാവണിന് സാധിച്ചു. 2018ൽ പുറത്തിറങ്ങിയ കല്യാണം എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രാവൺ നായകനായി അഭിനയിച്ച് തുടങ്ങിയത്. അഭിനേതാവ് എന്നതിന് പുറമെ ഇന്നൊരു ഡോക്ടർ കൂടിയാണ് ശ്രാവൺ. ദുബൈയിലാണ് കുടുംബസമേതം ശ്രാവണിന്റെ ജീവിതം. 1988ലാണ് സരിതയെ മുകേഷ് വിവാഹം ചെയ്യുന്നത്. നീണ്ട നാളത്തെ വിവാഹ ജീവിതത്തിനൊടുവിൽ ഇരുവരും 2011ൽ വിവാഹമോചനം നേടി. ശേഷം 2013ൽ നർത്തകിയായ മേത്തിൽ ദേവികയെ മുകേഷ് വിവാഹം ചെയ്തു. ഒരു കാലത്ത് സൗത്ത് ഇന്ത്യയില്‍ തിളങ്ങി നിന്ന നടിയാണ് സരിത. സൂപ്പര്‍ സ്റ്റാറുകളുടെ നായികയായി ബിഗ് സ്ക്രീനില്‍ വേഷമിട്ട സരിത നടന് മുകേഷുമായുള്ള വിവാഹത്തേടെ സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു.
എന്നാല്‍ സരിതയും മുകേഷും തമ്മിലുള്ള ദാമ്പത്യംം അധിക നാള് നീണ്ടു നിന്നില്ല. ശ്രാവണും തേജയുമാണ് ഇവരുടെ മക്കള്‍. ഇരുവരും സരിതയ്ക്കൊപ്പമാണ് താമസം. ശ്രാവണ്‍ മുകേഷിന്റെ പാത പിന്തുടര്ന്ന് സിനിമയില്‍ എത്തുകയായിരുന്നു. കല്ല്യാണം എന്ന ചിത്രത്തില്‍ നായകനായി വേഷമിട്ടത് ശ്രാവണ്‍ ആയിരുന്നു. പിന്നീട് ശ്രാവണിനെ സിനിമയില്‍ കണ്ടില്ല.സരിതയ്ക്ക് മക്കള്‍ അഭിനയിക്കുന്നതിനേക്കാള്‍ പഠിക്കുന്നതിനോടായിരുന്നു താല്‍പ്പര്യം. വളരെയധികം ബുദ്ധിമുട്ടുകൾ സഹിച്ചും സരിത മക്കളെ പഠിപ്പിച്ചു. ശ്രാവണ്‍ ഇന്ന് ദുബായില്‍ പേരുകേട്ട ഡോക്ടര്‍ ആണ്. ശ്രാവണിന്റെ താല്‍പ്പര്യ പ്രകാരം ആണ് കല്ല്യാണം എന്ന സിനിമയില്‍ അഭിനയിച്ചത്. പക്ഷേ, സിനിമ വിജയകരമായിരുന്നില്ല. കോവിഡ് കാലത്ത് ശ്രാവണിന് സിനിമയില്‍ നിരവധി അവസരങ്ങള്‍ വന്നിരുന്നു. എന്നാല്‍ ഈ സമയത്ത് സരിത മകനോട് പറഞ്ഞത് ഈ ലോകത്ത് ഇത്രയും വലിയൊരു പ്രതിസന്ധി ഘട്ടത്തില്‍ കൂടി കടന്ന് പോകുന്ന സമയത്ത് സിനിമയ്ക്കല്ല മറിച്ച് കോവിഡ് സേവനത്തിനാണ് പ്രാധാന്യം കൊടുക്കേണ്ടത് എന്നാണ്.
ആ ഉപദേശം സ്വീകരിച്ചാണ് ശ്രാവണ്‍ സിനിമയിലേക്ക് വന്ന അവസരങ്ങള്‍ നിഷേധിച്ചത്. തുടര്‍ന്ന് ജോലിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ഇന്ന് തന്റെ മേഖലയിൽ നിരവധി പുരസ്കാരങ്ങൾ സഹിതം നേടിയിട്ടുള്ള ശ്രാവണിന്റെ അടുത്ത് റാസല്‍ഖൈമയിലെ രാജകുടുംബാംഗങ്ങള്‍ വരെ ചികിത്സ തേടിയെത്തിയിരുന്നു. തന്റെ ജോലിയില്‍ താന്‍ സജീവമായപ്പോള്‍ അമ്മ പറഞ്ഞത് നൂറ് ശതമാനം ശരിയാണ് എന്ന് ബോധ്യമായെന്ന് ശ്രാവണ്‍ പറയുന്നു. അമ്മയാണ് തങ്ങള്‍ക്കെല്ലാം എന്നും അമ്മയുടെ വാക്കിന് മറുവാക്ക് ഇല്ലെന്നും ശ്രാവണ്‍ പറയുന്നു. ഇപ്പോഴിതാ, തന്റെ ബർത്ത്ഡേ ആഘോഷത്തിന്റെ ചിത്രങ്ങള്‍ ശ്രാവൺ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതാണ് വൈറൽ. അമ്മ സരിതയ്ക്കും സഹോദരനുമൊപ്പമായിരുന്നു ശ്രാവണിന്റെ പിറന്നാൾ ആഘോഷം. ഇരുവർക്കുമൊപ്പമുള്ള ചിത്രം ‘ഫാമിലി’ എന്ന കുറിപ്പോടെയാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. മുകേഷ്-മേത്തിൽ ദേവിക വിവാഹ വിഷയവുമായി ബന്ധപ്പെട്ട് ഒരിക്കൽ സരിത പ്രതികരിച്ചപ്പോൾ പറഞ്ഞത്..
താനുമായുള്ള വിവാഹബന്ധം നിയമപരമായി വേർപിരിയാതെയാണ് മുകേഷ് മേതിൽ ദേവികയെ വിവാഹം ചെയ്തത് എന്നാണ്. മുകേഷ് നിയമസഭയിലേക്ക് മത്സരിക്കുന്ന സമയത്ത് താരത്തിനെതിരെ രൂക്ഷ വിമർശനവുമായി സരിത രംഗത്തെത്തിയിരുന്നു. സ്വന്തം കുടുംബത്തെ തിരിഞ്ഞുനോക്കാത്തയാൾ എങ്ങനെയാണ് നാടിന്റെ ജനപ്രതിനിധിയാകുക എന്നാണ് സരിത ചോദിച്ചത്.
Celebrity
മാതാപിതാക്കളാണെന്ന് പറഞ്ഞെത്തിയവരോട് 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ധനുഷ്; പരസ്യമായി മാപ്പും പറയണം; സംഭവം ഇങ്ങനെ..!!

മധുരയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ജനിച്ച തങ്ങളുടെ മൂന്ന് മക്കളില്‍ ഒരാളാണ് ധനുഷ് എന്ന് അവകാശപ്പെട്ടായിരുന്നു റിട്ടയേര്‍ഡ് സര്‍ക്കാര്‍ ബസ് കണ്ടക്ടറായ കതിരേശനും ഭാര്യ മീനാക്ഷിയും മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിനെ സമീപിച്ചത്. തങ്ങളുടെ ദൈനംദിന ചെലവുകള്‍ക്ക് പണം നല്കാന് താരം വിസമ്മതിക്കുകയാണെന്ന് അവര്‍ അവകാശപ്പെട്ടു. നിരവധി തവണ ശ്രമിച്ചിട്ടും ധനുഷ് തങ്ങളെ കാണാന്‍ തയ്യാറായില്ലെന്നും പ്രതിമാസ മെഡിക്കല്‍ ബില്ലായ 65,000 രൂപ ധനുഷില്‍ നിന്ന് ലഭ്യമാക്കാന്‍ കോടതിയുടെ ഇടപെടല്‍ വേണമെന്നുമാണ് അവര്‍ കോടതിയില്‍ നല്കിയ അപേക്ഷയില്‍ പറഞ്ഞിരിക്കുന്നത്. ഹൈക്കോടതിയുടെ മധുര ബെഞ്ച് സമന്‍സ് അയച്ചതിനെത്തുടര്‍ന്നാണ് നടപടികള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ധനുഷ് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ധനുഷിന്റെ ഐഡന്റിറ്റി മാര്‍ക്ക് മെഡിക്കല്‍ വെരിഫിക്കേഷനും ജനന സര്‍ട്ടിഫിക്കറ്റും ഹാജരാക്കിയതിനെ തുടര്‍ന്ന് ഏപ്രില്‍ 22 ന് കേസ് കോടതി റദ്ദാക്കിയിരുന്നു.
ഇപ്പോഴിതാ മാതാപിതാക്കളാണെന്ന അവകാശവാദവുമായെത്തിയ മധുര സ്വദേശികളായ ദമ്പതിമാരോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടന് ധനുഷ്. 10 കോടി രൂപയാണ് ധനുഷ് അയച്ച നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ധനുഷിന്റെയും പിതാവ് കസ്തൂരിരാജയുടേയും അഭിഭാഷകന് അഡ്. എസ്. ഹാജ മൊയ്ദീന് ആണ് നോട്ടീസയച്ചത്. ധനുഷിനെതിരെ തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാനും പരസ്യമായി മാപ്പ് പറയാനും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാജപരാതി പിന്‍വലിച്ചില്ലെങ്കില്‍ നടന്റെ പ്രശസ്തി നശിപ്പിച്ചതിന് ദമ്പതിമാര്‍ 10 കോടി രൂപയുടെ മാനനഷ്ടക്കേസ് നേരിടേണ്ടിവരുമെന്ന് വക്കീല്‍ നോട്ടീസില്‍ മുന്നറിയിപ്പ് നല്കുന്നു. തങ്ങളുടെ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചതിന് മാപ്പ് പറയണമെന്നും ദമ്പതിമാര്‍ പത്രക്കുറിപ്പ് ഇറക്കണമെന്നും ധനുഷും പിതാവും നേരത്തേ ആവശ്യപ്പെട്ടിരുന്നു. മകനാണെന്നു തെളിയിക്കാൻ മധുര സ്വദേശികളായ ദമ്പതികൾ സൂചിപ്പിച്ച അടയാളങ്ങൾ ധനുഷിന്റെ ശരീരത്തിലില്ലെന്നു മെഡിക്കൽ ബോർഡ് സ്ഥിരീകരിച്ചിരുന്നു.
അടയാളങ്ങൾ ലേസർ ചികിൽസയിലൂടെ മായ്ച്ചു കളഞ്ഞെന്ന ഹർജിക്കാരുടെ അഭിഭാഷകന്റെ വാദവും കോടതി അംഗീകരിച്ചില്ല. ധനുഷ് തങ്ങളുടെ മകനാണെന്നും സ്കൂളിൽ പഠിക്കുന്ന കാലത്തു സിനിമാഭ്രമം കാരണം നാടുവിട്ടതാണെന്നുമാണ് ഇവരുടെ വാദം. സംവിധായകന് കസ്തൂരിരാജയുടെ മകന്‍തന്നെയാണെന്ന് തെളിയിക്കുന്ന രേഖകളാണ് ധനുഷ് കോടതിയില്‍ സമര്‍പ്പിച്ചത്.സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത കോര്പ്പറേഷന് അധികൃതര്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്കുന്നതിനുമുമ്പു തന്നെ തന്റെ ഹര്‍ജി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി തള്ളിയെന്നാണ് അപ്പീലില്‍ കതിരേശന് ആരോപിക്കുന്നത്. വ്യാജ പരാതി പിൻവലിച്ചില്ലായെങ്കിൽ 10 കോടി രൂപയുടെ മാനനഷ്ടക്കേസ് നേരിടേണ്ടി വരുമെന്ന് വക്കീൽ നോട്ടീസിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്. ദമ്പതികൾക്കെതിരെ ഇത് ആദ്യമായല്ല ധനുഷും കുടുംബവും രംഗത്തെത്തുന്നത്. ആരോപണമെല്ലാം അടിസ്ഥാനരഹിതമാണെന്നും മാപ്പ് പറഞ്ഞു കൊണ്ട് പത്രക്കുറിപ്പ് ഇറക്കണമെന്നും നേരത്തെ ധനുഷും പിതാവും ആവശ്യപ്പെട്ടിരുന്നു.
Celebrity
ധനുഷിന്റെ ഒപ്പമുള്ള കി ട പ്പ റ രംഗം എത്ര തവണ ചെയ്തു? വിമര്‍ശകന്റെ വായടപ്പിച്ച് നടി മാളവിക..!!

തെന്നിന്ത്യന്‍ സിനിമയിലെ നിറ സാന്നിധ്യമാണ് മാളവിക മോഹനന്. മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച് ഇന്ന് തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലുമെല്ലാം നിറഞ്ഞു നില്ക്കുന്ന താരമായി മാറിയിരിക്കുകയാണ് മാളവിക. രജനികാന്തിന്റെ ‘പേട്ട’ എന്ന ചിത്രത്തിലൂടെ നടി മാളവിക മോഹനന് തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.വിജയ് നായകനായെത്തിയ ‘മാസ്റ്റര്‍’ ആയിരുന്നു കോളിവുഡിലെ നടിയുടെ രണ്ടാമത്തെ ചിത്രം. കരിയറിന്റെ തുടക്കത്തില്‍ തന്നെ രജനികാന്തിനും വിജയിക്കും ഒപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ച ചുരുക്കം താരങ്ങളിലൊരാളാണ് മാളവിക. സോഷ്യല്‍ മീഡിയയിലും താരമാണ് മാളവിക. താരത്തന്റെ ചിത്രങ്ങളും ഫോട്ടോഷൂട്ടുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. മാളവികയുടെ മറയില്ലാത്ത വാക്കുകളും ചര്‍ച്ചയായി മാറാറുണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് മാളവിക. അത്തരത്തില്‍ നടത്തിയ ചോദ്യോത്തര പംക്തിയിലാണ് മാളവിക അഭിനയിച്ച ബെ.ഡ് റൂം സീനിനെ പറ്റിയുള്ള ചോദ്യം വരുന്നത്.
‘മാരന്’ എന്ന ധനുഷ് ചിത്രത്തിലെ കി ട പ്പ റ രം ഗ ത്തെ കുറിച്ചായിരുന്നു ചോദ്യം. മാരന് എന്ന ചിത്രത്തിലെ കി.ട.പ്പ.റ രം.ഗം എത്ര നേരം ചിത്രീകരിച്ചു എന്നായിരുന്നു ഇയാള്‍ക്ക് അറിയേണ്ടിയിരുന്നത്. ‘ഏറ്റവും ദുഃഖം നിറഞ്ഞ സ്ഥലമാണ് നിങ്ങളുടെ തല’ എന്നായിരുന്നു അതിന് മാളവികയുടെ മറുപടി. സോഷ്യല്‍ മീഡിയയില്‍ വളരെ അധികം ആക്ടീവായ മാളവിക, തന്റെ സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങളും സിനിമാ വിശേഷങ്ങളും ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. അതിന്റെ ഭാഗമായിട്ടാണ് കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ പ്രേക്ഷകരുമായി സംവദിക്കാന്‍ സമയം കണ്ടെത്തിയത്. ചിലര്‍ നടിയെ വിമര്‍ശിച്ചും എത്തിയിരുന്നു. നടിയുടെ അഭിനയത്തെ വിമര്‍ശിച്ച് എഴുതിയ കമന്റ് ചുവടെ: നിങ്ങളുടെ അഭിനയം വളരെ മോശമാണെന്ന് ഞങ്ങള്‍ക്കും നിങ്ങള്‍ക്കും അറിയാവുന്ന കാര്യമാണ്. സമൂഹമാധ്യമങ്ങളിലെ നിങ്ങളുടെ ചൂ.ട.ന് ഫോട്ടോഷൂട്ടും ചിത്രങ്ങളും കണ്ടുവരുന്നവരാണ് ആരാധകരെന്ന് പറഞ്ഞ് പുറകെ നടക്കുന്നത്. ഇക്കാര്യത്തില്‍ എന്താണ് പറയാനുള്ളത്. അതിന് മാളവിക നല്കിയ മറുപടി ഇതാണ്.
‘നിങ്ങളും എന്നെ ട്വിറ്ററില്‍ പിന്തുടരുന്നുണ്ടല്ലോ, അപ്പോള്‍ പറഞ്ഞുവരുന്നത് നിങ്ങളും എന്റെ ഫോട്ടോഷൂട്ടുകളുടെ ആരാധകനാണെന്നാണോ.’ പട്ടം പോലെ എന്ന് മലയാളം സിനിമയിലൂടെയാണ് മാളവിക മോഹനന് സിനിമാ രംഗത്തേക്ക് കടന്നു വരുന്നത്. മലയാളി ഛായാഗ്രാഹകന്‍ കെ.യു മോഹനന്റെ മകളാണ് മാളവിക. ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിലാണ് മലയാളത്തിൽ അവസാനമായി അഭിനയിച്ചത്. ആരാധകരുമായി എപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ തന്റെ സിനിമാ വിശേഷങ്ങളും സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങളും മാളവിക പങ്കുവെയ്ക്കാറുണ്ട്. അതിന്റെ ഭാഗമായിട്ടാണ് ട്വിറ്ററിലൂടെ ആരാധകരുമായി സംവദിക്കാന്‍ സമയം കണ്ടെത്തിയത്. കാര്‍ത്തിക് നരേന് സംവിധാനം ചെയ്ത ചിത്രം 2022 മാര്‍ച്ചിലാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തില്‍ താര എന്ന നായിക വേഷമാണ് മാളവിക ചെയ്തത്. ഇനി ബോളിവുല്‍ നിര്‍മ്മിക്കുന്ന യു.ദ്ര എന്ന സിനിമയുടെ തിരക്കുകളിലാണ് നടി. ഉടനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും താരം തുറന്ന് പറയുന്നുണ്ട്. താനൊരു നടിയായി മാറിയില്ലായിരുന്നുവെങ്കില്‍ തന്റെ അച്ഛന് കെയു മോഹനനെ പോലെ താനുമൊരു ഛായാഗ്രാഹകയാകുമായിരുന്നുവെന്നാണ് മാളവിക പറയുന്നത്.
Celebrity
അഭിനയ ജീവിതം തുടങ്ങിയപ്പോൾ തന്നെ മോഹൻലാൽ ചിത്രങ്ങളിൽ അവസരങ്ങൾ ലഭിച്ചതിന്റെ പേരിൽ പല നടിമാരും തന്നെയും മോഹൻലാലിനെയും ചേർത്ത് ഗോസിപ്പുകളും പറഞ്ഞു പരത്തി; നയൻതാര തുറന്ന് പറയുന്നു..!!

‘മനസ്സിനക്കരെ’ എന്ന ചിത്രത്തിൽ നാടൻ പെൺകുട്ടിയായി എത്തി പിന്നീട് തെന്നിന്ത്യയുടെ സൂപ്പർ സ്റ്റാർ ആയി മാറിയ നയൻതാരയുടെ അഭിനയ ജീവിതം ഏതൊരാളെയും ഒരു സിനിമാക്കഥ പോലെ വിസ്മയിപ്പിക്കുന്ന ഒന്നാണ്. തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും കരുത്തയായ സ്ത്രീകളിൽ ഒരാൾ കൂടിയാണ് നയൻതാര ഇന്ന്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘മനസിനക്കരെ’ എന്ന ചിത്രത്തിലൂടെയായിരുന്നു ഡയാനയുടെ അരങ്ങേറ്റം. ‘മനസ്സിനക്കരെ’യിലേക്ക് തിരഞ്ഞെടുക്കുമ്പോൾ സിനിമയിൽ അഭിനയിക്കാൻ നയൻതാരയ്ക്ക് വലിയ താൽപ്പര്യമില്ലാതിരുന്നുവെന്ന് സത്യൻ അന്തിക്കാട് പറഞ്ഞിട്ടുണ്ട്. കരിയറിന്റെ തുടക്ക കാലത്ത് തന്നെ രണ്ട് മോഹന്‍ലാല്‍ ചിത്രങ്ങളില്‍ വേഷമിട്ട നായികയാണ് നയന്‍സ്- 2004 ല്‍ പുറത്തിറങ്ങിയ വിസ്മയത്തുമ്പത്തും നാട്ടുരാജാവും ആയിരുന്നു ആ സിനിമകള്‍. എന്നാല്‍ അതിന് രണ്ട് പതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴും മോഹന്‍ലാലിന്റെ നായികയായി ഒരു സിനിമയില്‍ പോലും നയന്‍താര അഭിനയിച്ചിട്ടില്ല.
പിന്നീട് തമിഴിലേക്ക് ചേക്കേറിയ താരം അധികം വൈകാതെ തമിഴിലെ സൂപ്പർ സ്റ്റാറുകളുടെ നായികയായി അഭിനയിച്ചു .പിന്നീട് തെലുങ്കിലും മികച്ച വേഷം താരം ചെയ്തു .എന്നാൽ ആ കാലയളവിൽ മലയാളത്തിൽ സിനിമ ചെയ്യാൻ താരം തയ്യാറായിരുന്നില്ല. പിന്നീട് ദിലീപ് നായകനായ ബോഡിഗാർഡ് എന്ന ചിത്രത്തിൽ നായികയായി നയൻതാര എത്തി .അങ്ങനെ തമിഴിലും തെലുങ്കിലും മലയാളത്തിലും നിറഞ്ഞു നിൽക്കുന്ന സമയത്താണ് നയൻതാര വിവാഹിതയാകുന്നത് .എന്നാൽ പെട്ടെന്ന് തന്നെ വിവാഹമോചനം നേടുകയും സിനിമയിലേക്ക് തിരിച്ചു വരികയും ചെയ്തു.വിവാഹത്തിനുമുമ്പ് രജനീകാന്ത് ,അജിത് ,വിജയ്, ധനുഷ് എന്നിവരുടെ കൂടെ വമ്പൻ ഹിറ്റുകൾ താരം തമിഴ് പ്രേക്ഷകർക്ക് നൽകിയിരുന്നു . വിവാഹമോചനത്തിന് ശേഷം തിരികെ എത്തിയ താരം രാജാറാണി എന്ന ആര്യയുടെ ചിത്രത്തിൽ വലിയ തിരിച്ചുവരവ് തന്നെയാണ് നടത്തിയത് .പിന്നീട് നിരവധി സിനിമകളുടെ ഭാഗമായി താരമിപ്പോൾ തെന്നിന്ത്യയിലെ സൂപ്പർ സ്റ്റാർ ആണ് .
തന്മയത്തോടുകൂടിയുള്ള അഭിനയവും കരുത്തുറ്റ കഥാപാത്രങ്ങളും കൊണ്ടാവാം തെന്നിന്ത്യൻ സിനിമ ലോകത്തുതന്നെ നയന്‍താര അഭിമാനം ആയി മാറി കഴിഞ്ഞു .കഴിഞ്ഞദിവസം താരത്തിന്റെ ജീവിതത്തെ ആസ്പദമാക്കി തമിഴിലെ ഒരു ചാനലിൽ ഒരു പരിപാടി ചെയ്തിരുന്നു .അതിൽ പങ്കെടുക്കാൻ എത്തിയ താരം മോഹൻലാൽ എന്ന കംപ്ലീറ്റ് ആക്ടറേ ക്കുറിച്ച് സംസാരിച്ചു. നയൻതാരയുടെ വാക്കുകൾ ഇങ്ങനെയാണ്, തുടക്കകാലത്ത് തന്നെ മോഹൻലാലിനോടൊപ്പം രണ്ട് ചിത്രങ്ങൾ അഭിനയിക്കാനുള്ള ഭാഗ്യം തനിക്ക് ലഭിച്ചു .വളരെ പെട്ടെന്ന് തന്നെ മോഹൻലാലിനൊപ്പം അഭിനയിക്കാൻ തനിക്ക് അവസരങ്ങൾ ലഭിച്ചത് ചില നടിമാർക്ക് തന്നോട് അസൂയ ഉണ്ടായിരുന്നു . തന്നെയും അദ്ദേഹത്തെയും ചേർത്ത് പല ഗോസിപ്പുകളും അവർ പുറത്തിറക്കി എന്നാണ് നയൻതാര പറഞ്ഞത് . തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണത്തിന് ഇപ്പോള്‍ നയന്‍താര മാത്രമായിരിക്കും അര്ഹയായിട്ടുണ്ടാവുക. ഒറ്റയ്ക്കൊരു നങ്കൂരമായി നിന്ന് സിനിമകള്‍ വിജയിപ്പിക്കുന്ന താരങ്ങളില്‍ ഒരാളാണ് നയന്‍സ്.
ഇന്ത്യന്‍ സിനിമയില്‍ നായികമാര്‍ പലപ്പോഴും നായകന്റെ നിഴലായി വന്ന് ഡാന്‍സും കളിച്ച് പോകുന്ന കാലഘട്ടത്തിലാണ് നയന്‍താരയുടെ ‘ആറാട്ട്’ എന്ന് കൂടി ഓര്‍ക്കണം.
Celebrity
പൂരപ്പറമ്പിൽ ജാക്കി വയ്ക്കുന്നവനെ പീ ഡ കൻ എന്ന് തന്നെയേ വിളിക്കൂ; ബോചെക്കെതിരെ സിൻസി അനിൽ തുറന്ന് പറയുന്നു..!!

തൃശൂര്‍ പൂരം കാണാന്‍ വ്യവസായി ബോബി ചെമ്മണൂര്‍ എത്തിയത് വ്യത്യസ്ത ലുക്കില്‍ ആയിരുന്നു. മുണ്ടും കുപ്പായവും ധരിച്ച് പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടാറുള്ള ബോബി പാന്റ്സും ഷര്‍ട്ടുമിട്ടാണ് പൂരത്തിന് എത്തിയത്. വെപ്പു താടിയും മീശയും വച്ച്, മുടി പോണി ടെയില്‍ സ്റ്റൈലില്‍ കെട്ടി കയ്യിലൊരു കാലന് കുടയുമായി ഒറ്റനോട്ടത്തില്‍ ആര്‍ക്കും തിരിച്ചറിയാനാവാത്ത രൂപത്തിലാണ് ബോബി ലക്ഷക്കണക്കിന് വരുന്ന ജനങ്ങള്‍ക്കിടയിലേക്ക് എത്തിയത്. കൂളിങ് ഗ്ലാസും വച്ചിരുന്നു. ബോബി ചെമ്മണ്ണൂർ കഴിഞ്ഞ ദിവസം നടത്തിയ ലൈം ഗിക അതിക്രമ പരാമർശത്തിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണ് നടക്കുന്നത്. കോളേജ് പഠനകാലത്ത് പൂരപ്പറമ്പിൽ മുട്ടിയും ഒരുമീയും ജാക്കി വെച്ചു നടന്നതിനെ കുറിച്ച് ഒരു അഭിമുഖത്തിൽ ബോബി ചെമ്മണ്ണൂർ പറഞ്ഞിരുന്നു. പക്ഷേ സമൂഹമാധ്യമങ്ങളിൽ ഇങ്ങനെയൊക്കെ പറഞ്ഞിട്ടും ഇദ്ദേഹത്തിന് വലിയ ആരാധകരാണ് ഉള്ളത്. ഇപ്പോഴിതാ ബോബി ചെമ്മണ്ണൂറിനെതിരെ സംസാരിക്കുകയാണ് സാമൂഹിക പ്രവർത്തകയായ സിൻസി അനിൽ.
സിൻസി അനിൻറെ വാക്കുകൾ ഇങ്ങനെയാണ്, സിൻസി അനിൻറെ വാക്കുകൾ ഇങ്ങനെയാണ്,ബോച്ചെയുടെ വീഡിയോ യ്ക്ക് റിയാക്ഷൻ ഇട്ടു അയാളുടെ അ ശ്ലീലം ആഘോഷിക്കാൻ മുന്നിൽ നിൽക്കുന്ന ആളുകളെ കണ്ടു ഞെട്ടി കണ്ണിന്റെ കൃഷ്ണമണി പുറത്തു വന്നു… ഇന്നലെ ബോച്ചെയെ പറ്റി ഇട്ട രണ്ടു പോസ്റ്റുകളും ഞാൻ ഡിലീറ്റ് ചെയ്തിട്ടുണ്ട്…മറ്റൊന്നും കൊണ്ടല്ല…തെറി വിളികൾ സഹിക്കാൻ പറ്റുന്നില്ല..അത്രയ്ക്ക് അ ശ്ലീലമാണ് കമെന്റുകൾ ആയി എഴുതി വിടുന്നത്.. എനിക്ക് ഒരു കുടുംബം ഉണ്ട്.. അതിൽ പ്രായമായവരും ഉണ്ട്.. ഈ അ ശ്ലീലമൊക്കെ താങ്ങാനുള്ള ശേഷി അവര്‍ക്കില്ല… നിലപാടിൽ യാതൊരു മാറ്റവുമില്ല…പൂരപ്പറമ്പിൽ ജാക്കി വയ്ക്കുന്നവനെ പീ ഡകൻ എന്ന് തന്നെയേ വിളിക്കൂ….അതിപ്പോൾ ശശി ആയാലും ശശീന്ദ്രൻ ആയാലും ദേവേന്ദ്രൻ ആയാലും..ഭർത്താവായാലും അപ്പൻ ആയാലും…അവർക്കൊപ്പമില്ല…പെണ്ണുങ്ങളുടെ അടി വസ്ത്രം മോഷ്ടിച്ചു കൊണ്ട് പോകുന്നവനും ജാക്കി വയ്ക്കാൻ നടക്കുന്നവനും ഒരേ മാനസിക നിലയാണ് ഉള്ളത്…
തെറ്റിനെ തെറ്റ് എന്ന് വിളിച്ച് പറയുന്നത് തന്നെയാണ് അന്തസ്സ് എന്ന് തന്നെ വിശ്വസിക്കുന്നു കക്കാനും മോഷ്ടിക്കാനും ഒന്നും പോയില്ല… ഉള്ളത് ഉള്ളത് പോലെ തുറന്ന് പറഞ്ഞു… മാസ്സ് ആണ് എന്നൊക്കെ ഉള്ള കുറെ ശര്ദിലുകൾ കണ്ടു…ഒരു കള്ളന് ജാക്കി വയ്ക്കാൻ നടക്കുന്നവനെക്കാൾ എത്രയോ അന്തസുണ്ട് മനുഷ്യരെ… അയാൾ ചെയ്ത് നല്ല കാര്യങ്ങൾ നോക്കിയാൽ മതിയെന്ന ഉപദേശം കേട്ടു… ചിലർക്ക് എന്ത് ചെറ്റത്തരവും മറയ്ക്കാൻ പറ്റിയ ബിസിനെസ്സ് ആണ് ചാരിറ്റി എന്നു നിങ്ങൾ ഇനി എന്നാണ് മനസിലാക്കുക നിഷ്കളങ്കരെ ഇനി പറയാനുള്ളത് എന്റെ പോസ്റ്റുകളുടെ താഴെ അശ്ലീലം വാരി വിതറുന്ന മാന്യന്മാരോടാണ്…വീട്ടിലിരിക്കുന്ന പെണ്ണുങ്ങളോട് അമ്മയോ പെങ്ങളോ മകളോ… അവരോട് ഒന്ന് തുറന്ന് സംസാരിക്കാൻ ഒരു പത്തു മിനിറ്റ് കണ്ടെത്തൂ… എന്നിട്ട് അവർ പോയിട്ടുള്ള പൂരപ്പറമ്പിൽ അല്ലെങ്കിൽ ആൾക്കൂട്ടത്തിൽ ഇതുപോലെ ഉള്ള ജാക്കി വയ്ക്കാൻ നടക്കുന്ന ഞരമ്പുകളിൽ നിന്നും ഏതേലും മോശമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന് ഒന്ന് ചോദിക്കൂ… ഒരു സ്ത്രീയ്ക്ക് ഒരു അനുഭവം എങ്കിലും പറയാനുണ്ടാകും…100% ഉറപ്പ്…എന്നിട്ട് ഈ അ ശ്ലീലങ്ങൾക്ക് കൈയടിക്കൂ.. പ്രോത്സാഹിപ്പിക്കൂ… എന്നാണ് സിൻസി അനിൽ തന്റെ ഫേസ്ബുക്കിൽ കുറിച്ചത്
-
Photos2 years ago
സില്‍ക്ക് സ്മിതയെ പുനരാവിഷ്കരിച്ച് ട്രാന്‍സ് മോഡല്‍ ദീപ്തി.. ചിത്രം പങ്കുവെച്ച് ദിയ സന!!
-
Film News2 years ago
പണ്ട് പൂവലന്മാരെ പേടിച്ച് ഷാളൊക്കെ മൂടിക്കെട്ടിയായിരുന്നു നടത്തം. എന്നാൽ മുംബൈയില്‍ പോയപ്പഴാണ് അതിന് മാറ്റമുണ്ടായത് : ഗായിക മജ്ഞരി..
-
Film News2 years ago
ഞങ്ങളുടെ കുഞ്ഞിനെ ജാതിയും മതവുമില്ലാതെ വളർത്തും : അനു സിതാര
-
Film News2 years ago
അമാലുവും ഞാനും ചെറുപ്പത്തിലെ ഒന്നിച്ചു പഠിച്ചവർ.. 25 വയസ്സായപ്പോൾ എനിക്കൊരു പ്രണയമുണ്ടെന്ന് വീട്ടിൽ പറഞ്ഞു : ദുൽഖർ സൽമാൻ
-
Photos2 years ago
റൊമാന്റിക് സിനിമകളെ വെല്ലുന്ന തരത്തിൽ ഒരു വെഡ്ഡിംഗ് ഫോട്ടോഷൂട്ട്… ചിത്രങ്ങൾ കാണാം!!
-
Celebrity11 months ago
മമ്മൂട്ടിയോട് വില്ലനാകുമോ എന്ന ചോദ്യം ചോദിച്ച അല്ലു അർജുന്റെ പിതാവിന് മമ്മൂക്ക കൊടുത്ത മറുപടി..അപ്പോഴേ അല്ലു അരവിന്ദ് ഫോണ്‍ കട്ടു ചെയ്തു !!
-
Film News2 years ago
അമ്മയും കുഞ്ഞും സുഖമായ് ഇരിക്കുന്നു.. അച്ഛനായതിന്റെ സന്തോഷം പങ്കുവെച്ച് സിദ്ധാർത്ഥ് ഭരതൻ.!!
-
Film News2 years ago
ഭർത്താവിനെ അപ്പായെന്നാണ് വിളിക്കുന്നത്.. വിഷ്ണുവിനെ അങ്ങനെ വിളിക്കാനുള്ള കാരണം വെളിപ്പെടുത്തി മീര!!