Film News
സംവിധായകനാകാൻ സ്വപ്നം കണ്ടയാൾ വഴിമാറിയെത്തിയത് എഡിറ്റിങ് ടേബിളിനു മുന്നിൽ, അപ്പു എൻ ഭട്ടതിരി

ആഗ്രഹത്തിന്റെ തീവ്രതയ്ക്കൊപ്പം സുന്ദരമായ ഗൂഡാലോചനയുമായി പ്രപഞ്ചവും ഒത്തുചേർന്നപ്പോൾ, കോവിഡിനു പോലും ആ മോഹസാഫല്യത്തിനു തടയിടാനായില്ല. കോവിഡ് നിയന്ത്രണങ്ങളുടെ വെല്ലുവിളികൾക്കിടയിലും ഷൂട്ടിങ് നടത്തിയ ചിത്രം ഇപ്പോഴിതാ തിയറ്ററുകളിലെത്തിക്കഴിഞ്ഞു. എഡിറ്റർ സംവിധായകനാകുമ്പോഴുള്ള ‘നിഴൽ’ കാഴ്ചകളെക്കുറിച്ച് അപ്പു എൻ. ഭട്ടതിരി പറയുന്നതിങ്ങനെ. സംവിധാനം ആയിരുന്നു ആദ്യം മുതലേ ആഗ്രഹം. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്തു ദുൽഖർ സൽമാൻ നായകനായ സെക്കൻഡ് ഷോ എന്ന സിനിമയിലാണ് ആദ്യമായി ജോലി ചെയ്യുന്നത്. സഹസംവിധായകനായിരുന്നു. പക്ഷേ അതുപോരാ, പെട്ടെന്നു തന്നെ സ്വന്തമായി സംവിധാനം ചെയ്യണം എന്നായിരുന്നു മനസ്സിൽ. നിഴൽ സ്ക്രിപ്റ്റ് ചെയ്ത എസ്. സഞ്ജീവുമായി അന്നുതൊട്ടുള്ള അടുപ്പമാണ്. പക്ഷേ കുറെയായിട്ടും സിനിമയൊന്നും വർക്ക് ഔട്ട് ആയില്ല. അപ്പോഴാണ് കോളജിൽ നിന്നു പാസൗട്ട് ആകുന്ന ചില സുഹൃത്തുക്കൾ ഒരു വർക്ക് കംപൈൽ ചെയ്തു കൊടുക്കണമെന്നുള്ള ആവശ്യവുമായി എത്തിയത്. അങ്ങനെ പ്രത്യേക സാഹചര്യത്തിൽ അത് എഡിറ്റ് ചെയ്തു. അതിനു ശേഷം മറ്റൊരു ഫീച്ചർ, പിന്നീട് സിനിമ അങ്ങനെ വന്നു. എഡിറ്റ് ചെയ്ത്, എഡിറ്റ് ചെയ്ത് അങ്ങനെ എഡിറ്ററായിപ്പോയി. പിന്നീട് സംവിധായകനാൻ സമയമെടുത്തു.
പുരസ്കാരത്തിനു വേണ്ടി എഡിറ്റ് ചെയ്തതല്ല, ഭാഗ്യം കൊണ്ടു പുരസ്കാരം കിട്ടുന്നതാണല്ലോ. രണ്ടുചിത്രങ്ങൾക്കാണു സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചത്. ജയരാജ് സാറിന്റെ വീരം, രാഹുൽ രജിനായരുടെ ഒറ്റമുറി വെളിച്ചം എന്നീ സിനിമകളുടെ എഡിറ്റിങ്ങിനാണതു ലഭിച്ചത്. എന്റെ സിനിമാ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ടൊരാളാണ് ജയരാജ് സാർ. ഒരു സീനിയർ സംവിധായകനൊപ്പം ഞാൻ ജോലിചെയ്യുന്നത് അദ്ദഹത്തിനൊപ്പമാണ്. ഞാൻ കഷ്ടിച്ചു മൂന്നോ നാലോ സിനിമ മാത്രം ചെയ്തിട്ടുള്ള സമയത്താണ് ‘വീരം’ പോലൊരു സിനിമയിലേക്ക് അദ്ദേഹം വിളിക്കുന്നത്.
പക്ഷേ എനിക്ക് ധാരാളം സ്പേസും സ്വാതന്ത്ര്യവും അദ്ദേഹം തന്നു. ഒരുപാട് വിഷ്വൽ എഫെക്ട്സ് ഷോട്സ് ഉള്ള സിനിമയാണ് വീരം. ഏതാണ്ട് എഴുന്നൂറോളം വിഷ്വൽ എഫെക്ട് ഷോട്സ് ഉള്ളതായിട്ടാണ് എന്റെയോർമ. ഒരു 100 മിനിറ്റ് അടുപ്പിച്ചേ ദൈർഘ്യമുള്ളൂ ആ സിനിമയ്ക്ക്, എന്നാൽപ്പോലും അത്തരം ഷോട്സുകൾ ധാരാളമുണ്ടായിരുന്നു. എന്റെ പഠനപശ്ചാത്തലവും വിഷ്വൽ എഫെക്ട്സാണ്. ചെന്നൈയിൽ നിന്ന് ബിഎ ഓണേഴ്സ് ഡിജിറ്റൽ മീഡിയ വിത് സ്പെഷലൈസേഷൻ ഇൻ വിഷ്വൽ എഫെക്ട്സ് ആണ് എന്റെ ബിരുദം. അത് ആ സിനിമയിലെ ജോലിക്കു ഗുണം ചെയ്തിട്ടുണ്ട്.അതേസമയം, ഒറ്റമുറി വെളിച്ചം മറ്റൊരു തരത്തിലുള്ള സിനിമയായിരുന്നു. കുറച്ചു കൂട്ടുകാരുടെ വലിയസിനിമാ പദ്ധതികൾ നടക്കാതെ വന്നപ്പോൾ ചെറിയൊരു ഐഡിയ ആലോചിക്കുകയും അതിനു പൂർണ പിന്തുണ എന്നുള്ള രീതിയിൽ എനിക്കു നിൽക്കാൻ പറ്റുകയും ചെയ്തു. എത്ര ചുരുക്കി ചെയ്യാമോ അത്രയും ചുരുക്കി, എന്നാൽ ക്വാളിറ്റിയിൽ എറ്റവും കുറച്ചു കോംപ്രമൈസ് ചെയ്യുക എന്ന രീതിയിൽ ചെയ്ത സിനിമയാണ്. ആ അർഥത്തിൽ രാഹുൽ ടീം സ്പിരിറ്റോടെ ചെയ്തു വിജയിച്ച സിനിമയാണ്. മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു.
source- Manorama interview
Film News
‘ഫാന്‍ ബോയ് മൊമന്റ്’; ഐപിഎൽ 2023 ഉദ്ഘാടന ചടങ്ങിനിടെ എംഎസ് ധോണിയുടെ കാൽ തൊട്ട് വന്ദിച്ചു അർജിത് സിംഗ്.

ഐപിഎൽ 2023 ഉദ്ഘാടന ചടങ്ങിന് ഗംഭീര തുടക്കമാണ് ലഭിച്ചത്. ചടങ്ങിൽ കേസരിയ, ചന്ന മെരേയ, തുജെ കിത്ന ചാഹ്നെ ലഗേ ഹം തുടങ്ങിയ ഗാനങ്ങളിലൂടെ അർജിത് സിംഗ് ജനക്കൂട്ടത്തെ ആകർഷിച്ചു. അർജിത് സിംഗിന്റെ പ്രകടനത്തെത്തുടർന്ന്, തമന്ന ഭാട്ടിയ അവിശ്വസനീയമായ ചില നൃത്ത തന്ത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ചു. തമന്നയ്ക്ക് ശേഷം രശ്‌മിക മന്ദാനയുടേതായിരുന്നു അവസാന പ്രകടനം. എംഎസ് ധോണി, ഹാർദിക് പാണ്ഡ്യ എന്നിവരെയെല്ലാം ചടങ്ങിൽ പങ്കെടുത്തു.
ധോണിയുടെ വലിയ ആരാധകനാണ് അര്‍ജിത്. തന്റെ ആരാധനാമൂര്‍ത്തിയുടെ കാലില്‍ തൊട്ട് വണങ്ങുന്ന അര്‍ജിത് സിംഗിന്റെ ചിത്രം ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.വേദിയിലുണ്ടായിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് പ്രസിഡന്റ് റോജര്‍ ബിന്നി, സെക്രട്ടറി ജയ് ഷാ, രശ്മിക മന്ദാന, തമന്ന ഭാട്ടിയ എന്നിവര്‍ക്ക് കൈ കൊടുത്ത ശേഷം അര്‍ജിത് സിംഗിന് കൈ കൊടുക്കാനെത്തിയപ്പോഴാണ് അദ്ദേഹം ധോണിയുടെ കാലില്‍ തൊട്ട് വന്ദിച്ചത്.
Film News
‘ഇതില്‍ വീഡിയോ കട്ട് ചെയ്യാനൊക്കെ എങ്ങനെയാണ്’? ജിയോ ബേബിയുടെ മകനില്‍ നിന്ന് സംശയനിവാരണം നടത്തുന്ന മമ്മൂട്ടി

സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ വൈറല്‍ ആവുകയാണ്. സംവിധായകന്‍ ജിയോ ബേബിയുടെ മകനായ മ്യൂസിക്കില്‍ നിന്ന് ഒരു മൊബൈല്‍ ആപ്പിനെക്കുറിച്ച് ചോദിച്ച് മനസിലാക്കുന്ന മമ്മൂട്ടിയാണ് വീഡിയോയില്‍.
ഒരു വീഡിയോ എഡിറ്റിംഗ് ആപ്പ് മമ്മൂട്ടിക്ക് പരിചയപ്പെടുത്തി കൊടുക്കുകയാണ് മ്യൂസിക്. മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്ത കാതല്‍ സിനിമയുടെ ലൊക്കേഷനില്‍ നിന്ന് ചിത്രീകരിച്ചതാണ് ഈ വീഡിയോ.
View this post on Instagram
Film News
മൂന്നാറിൽ അവധി ആഘോഷിച്ചു സ്പൈഡർമാനും കാമുകിയും? കേരള ടൂറിസം വകുപ്പ് ട്വിറ്റര്‍ പേജുകളിലൂടെ പങ്കുവച്ച ചിത്രത്തിന് വ്യാപക വിമർശനം

നോ വേ ഹോം താരങ്ങളായ ടോം ഹോലൻഡും സെൻഡേയയും മൂന്നാർ സന്ദർശിച്ചു എന്ന അടിക്കുറിപ്പോടെയാണ് കേരള ടൂറിസം വകുപ്പ് ചിത്രം പങ്കുവെച്ചത്. ചിത്രം സമൂഹ മാധ്യമങ്ങളും വൈറലാകുകയും പിന്നാലെ വന്‍ വിമര്‍ശനത്തിനും ഇടയായിരിക്കുകയാണ്.
‘ആരെയാണ് ഞങ്ങള്‍ കണ്ടെത്തിയതെന്ന് നോക്കൂ’ എന്ന കുറിപ്പോടെയായിരുന്നു ചിത്രങ്ങളും പോസ്റ്റും. എന്നാൽ, കേരള ടൂറിസം വകുപ്പ് പ്രചരിപ്പിച്ചത് ഫോട്ടോഷോപ്പ് ചിത്രമാണെന്നും ഇരുവരും ബോസ്റ്റണിൽ നിൽക്കുന്ന ചിത്രങ്ങൾ മൂന്നാറിലേതാക്കി മാറ്റി വ്യാജമായി നിർമിക്കുകയാണെന്നും സോഷ്യൽമീഡിയയിൽ വ്യാപകമായി വിമർശനമുയർന്നു. ഏപ്രില്‍ ഫൂളിന്റ ഭാഗമായിട്ടാണ് ഇങ്ങനെ ചിത്രം പ്രചരിപ്പിച്ചത് എന്നും ചിലര്‍ കമന്റുകള്‍ ചെയ്യുന്നു.
Film News
ബുദ്ധിമുട്ടിയ സമയത്ത് സഹായവുമായി എത്തിയത് ഐശ്വര്യ റായ്; ഓർമ്മകൾ പങ്കുവെച്ചു ഐശ്വര്യ ലക്ഷ്മി.

മായാനദി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് ഐശ്വര്യ ലക്ഷ്മി. പിന്നീട് കൈനിറയെ ചിത്രങ്ങളാണ് താരത്തെ തേടി എത്തിയത്. ഇന്ന് തെന്നിന്ത്യൻ സിനിമയുടെ തന്നെ അഭിമാനം അഴി മാറുകയാണ് ഐശ്വര്യ. പൊന്നിയൻ സെൽവനിലൂടെ പാൻഇന്ത്യൻ സ്റ്റാറായി മാറുകയാണ് ഐശ്വര്യ. പൊന്നിയൻ സെൽവൻ രണ്ടാം ഭാഗം ഷൂട്ടിങ്ങിനിടെ ലോക സുന്ദരി ഐശ്വര്യ റായിയുമൊത്തുള്ള ഒരു സംഭവം പങ്കുവെയ്ക്കുകയാണ് താരം.
‘സൈന്‍ ലാഗ്വേജ്’ പഠിക്കാന്‍ ഞാന്‍ ബുദ്ധിമുട്ടിയെന്നും ആ സമയത്ത് ഐശ്വര്യ റായി ആണ് തന്നെ സഹായിച്ചതെന്നും നടി വ്യക്തമാക്കി. ഭാഷ അറിയില്ല. തമിഴ് വശമില്ല. വലിയൊരു എ ഫോര്‍ സൈസ് നോട്ട്ബുക്കിലാണ് അവർ ഡയലോഗുകള്‍ എല്ലാം എഴുതിവെച്ച് പ്രാക്ടീസ് ചെയ്യുന്നത്. സിനിമയുടെ രണ്ടാം ഭാഗത്തിൽ ഐശ്വര്യ ഊമറാണി എന്നൊരു കഥാപാത്രം കൂടി കൈകാര്യം ചെയ്യുന്നുണ്ട്,’ ഐശ്വര്യ പറഞ്ഞു.
Film News
ബിഗ് ബോസ് വീട്ടില്‍ പ്രണയം തുറന്നുപറഞ്ഞു നടി ലച്ചു; കാമുകൻ ഒരു സിനിമാ സംവിധായകൻ

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ നടി ലച്ചു ഇപ്പോൾ ബിഗ് ബോസ് അഞ്ചാം സീസണില്‍ മത്സരാര്‍ത്ഥിയാണ്.ബിഗ് ബോസിൽ ഒപ്പമുള്ള മത്സരാർത്ഥിയായ അഞ്ജുവിനോട് സംസാരിക്കുന്ന സമയത്താണ് ലെച്ചു തന്റെ പ്രണയ ജീവിതത്തെ കുറിച്ച് തുറന്ന് സംസാരിച്ചത്.
പുള്ളി ഒരു സംവിധായകനും ഫോട്ടോഗ്രാഫറുമാണ്. രണ്ട് വര്‍ഷമായി തന്റെ പ്രണയമെന്നും ലെച്ചു പറഞ്ഞു. താൻ മുതിര്‍ന്ന ആളാണ് എന്നതിനാല്‍ തന്റെ ഇഷ്‍ടമാണ്. എങ്കിലും വീട്ടുകാരുടെ പിന്തുണ ഉണ്ടെന്നും ആള്‍ അടിപൊളി ആണെന്നും ലെച്ചു വ്യക്തമാക്കുന്നു.
18 മത്സരാര്‍ഥികളാണ് ഇത്തവണ ഷോയിലുള്ളത്. സെറീന, ഏയ്ഞ്ചലീന, റിനോഷ് ജോര്‍ജ്, സാഗര്‍ സൂര്യ, ഷിജു എ ആര്‍, ശ്രുതി ലക്ഷ്‍മി, മനീഷ കെ എസ്, റെനീഷ റഹ്‍മാൻ, അനിയൻ മിഥുൻ, ശോഭ വിശ്വനാഥ്, ശ്രീദേവി മേനോൻ, വിഷ്‍ണു ജോഷി, ജുനൈസ് വി പി, നാദിറ മെഹ്‍റിൻ, അഖില്‍ മാരാര്‍, ഗോപിക ഗോപി എന്നിവരാണ് മറ്റ് മത്സരാര്‍ഥികള്‍.
-
Photos3 years ago
സില്‍ക്ക് സ്മിതയെ പുനരാവിഷ്കരിച്ച് ട്രാന്‍സ് മോഡല്‍ ദീപ്തി.. ചിത്രം പങ്കുവെച്ച് ദിയ സന!!
-
Film News3 years ago
പണ്ട് പൂവലന്മാരെ പേടിച്ച് ഷാളൊക്കെ മൂടിക്കെട്ടിയായിരുന്നു നടത്തം. എന്നാൽ മുംബൈയില്‍ പോയപ്പഴാണ് അതിന് മാറ്റമുണ്ടായത് : ഗായിക മജ്ഞരി..
-
Film News3 years ago
ഞങ്ങളുടെ കുഞ്ഞിനെ ജാതിയും മതവുമില്ലാതെ വളർത്തും : അനു സിതാര
-
Photos3 years ago
റൊമാന്റിക് സിനിമകളെ വെല്ലുന്ന തരത്തിൽ ഒരു വെഡ്ഡിംഗ് ഫോട്ടോഷൂട്ട്… ചിത്രങ്ങൾ കാണാം!!
-
Celebrity2 years ago
മമ്മൂട്ടിയോട് വില്ലനാകുമോ എന്ന ചോദ്യം ചോദിച്ച അല്ലു അർജുന്റെ പിതാവിന് മമ്മൂക്ക കൊടുത്ത മറുപടി..അപ്പോഴേ അല്ലു അരവിന്ദ് ഫോണ്‍ കട്ടു ചെയ്തു !!
-
Film News3 years ago
അമാലുവും ഞാനും ചെറുപ്പത്തിലെ ഒന്നിച്ചു പഠിച്ചവർ.. 25 വയസ്സായപ്പോൾ എനിക്കൊരു പ്രണയമുണ്ടെന്ന് വീട്ടിൽ പറഞ്ഞു : ദുൽഖർ സൽമാൻ
-
Film News3 years ago
അമ്മയും കുഞ്ഞും സുഖമായ് ഇരിക്കുന്നു.. അച്ഛനായതിന്റെ സന്തോഷം പങ്കുവെച്ച് സിദ്ധാർത്ഥ് ഭരതൻ.!!
-
Film News3 years ago
ഭർത്താവിനെ അപ്പായെന്നാണ് വിളിക്കുന്നത്.. വിഷ്ണുവിനെ അങ്ങനെ വിളിക്കാനുള്ള കാരണം വെളിപ്പെടുത്തി മീര!!