Connect with us

News

ബീജം ഒരു സിറിഞ്ചിലാക്കി ഭാര്യക്കുള്ളിലേക്ക് പുഷ് ചെയ്യാൻ കഴിയുമോ; ഇത്രയും നാൾ ഒരു കുഞ്ഞിന് വേണ്ടി ബുദ്ധിമുട്ടിയത് ആല്ലേ..ഈ ഒരു അവസരം വെറുതേ പാഴാക്കണ്ട; ഡോക്ടർ പറഞ്ഞ വാക്കുകൾ; കുറിപ്പ്..!!

Published

on

ലാൽ കിഷർ ഫേസ്ബുക്ക് ഗ്രൂപ്പ് ആയ വേൾഡ് മലയാളി സെർക്കിളിൽ കുറിച്ച കുറിപ്പ് ഇങ്ങനെയാണ് ,സെ .ക്സ് ഈസ് നോട്ട് ഈസി.’നിങ്ങളുടെ ബീജം ഒരു സിറിഞ്ചിലാക്കി ഭാര്യക്കുള്ളിലേക്ക് പുഷ് ചെയ്യാൻ കഴിയുമോ,ഇത്രയും നാൾ ഒരു കുഞ്ഞിന് വേണ്ടി ബുദ്ധിമുട്ടിയത് ആല്ലേ. ഈ ഒരു അവസരം വെറുതേ പാഴാക്കണ്ട.ജസ്റ്റ് ഒന്ന് ട്രൈ ചെയ്ത് നോക്കൂ.ശ്രമം ഫലം കണ്ടാൽ നമ്മുടെ ഭാഗ്യം.’ലോക്കൽ ട്രെയിനിലെ തിരക്കിനിടയിൽ ഞെങ്ങിഞെരുങ്ങുമ്പോഴും ചുറ്റിനുമുള്ള ശബ്ദങ്ങൾ ഒന്നും ഞാൻ കേൾക്കുന്നുണ്ടായിരുന്നില്ല. ഡോക്ടർ പറഞ്ഞ വാക്കുകൾ എന്റെ ചെവിയിൽ ആവർത്തിച്ചു കൊണ്ടേയിരുന്നു.ഞാൻ ഒരു നഴ്‌സ് ആയത് കൊണ്ടായിരിക്കുമോ ഡോക്ടർ അങ്ങനെ പറഞ്ഞത് ? എനിക്ക് അങ്ങനെ അത് ചെയ്യാൻ കഴിയുമോ ? ഇത് ഞാൻ പൊന്നുവിനോട് എങ്ങനെ അവതരിപ്പിക്കും ? മനസ്സിലിൽ ചോദ്യങ്ങളുടെ പെരുമഴ പെയ്തിറങ്ങി. എന്തായാലും നനഞ്ഞു, ഇനി കുളിച്ച് കയറാം. ഡോക്ടർ പറഞ്ഞ സംഭവം എങ്ങനെ നടപ്പിലാക്കാം എന്നുള്ള ചിന്തകളായി എന്റെ മനസ്സിൽ. ഹോസ്പിറ്റലിൽ പോയി ഒരു സ്റ്റെറൈൽ സിറിഞ്ചും,ജെല്ലിയും എടുക്കാം.

റൂമിൽ ചെന്നിട്ട് കാര്യങ്ങൾ വിശദമായി പൊന്നുവിനോട് അവതരിപ്പിക്കാൻ ഞാൻ തീരുമാനിച്ചു.സിറിഞ്ചിൽ ബീജം ഭാര്യയിലേക്ക് പുഷ് ചെയ്യാൻ ഡോക്ടർ ഭർത്താവിനോട്പറഞ്ഞെങ്കിൽ അതിന്റെ കാരണം എന്താണെന്ന് ആലോചിച്ച് നിങ്ങൾ ഇപ്പോൾ ആശയക്കുഴപ്പത്തിൽ ആയിട്ടുണ്ടാകും, അല്ലേ ?നമുക്ക് ഫ്ലാഷ്ബാക്കിലേക്ക് ഒന്ന് പോയിവരാം,അപ്പോൾ ചിത്രങ്ങൾ കുറച്ച് കൂടി വ്യക്തമാകും.കല്യാണം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞു.ദാമ്പത്യ ജീവിതം വളരെ സന്തോഷകരമായി മുന്നോട്ട് പോകുന്നു. പലരിൽ ചിലരായി ഞങ്ങളും ഒരു കുഞ്ഞ് എന്നുള്ള ആഗ്രഹം ഒരു വർഷം കഴിഞ്ഞ് മതി എന്ന് മുൻപ് തന്നെ തീരുമാനിച്ചിരുന്നു. ‘എന്റളിയാ, ഇതൊന്നും പിന്നത്തേക്ക് മാറ്റി വെയ്‌ക്കേണ്ട.നടക്കുമ്പോൾ സ്വാഭാവികമായി അത് നടന്നോട്ടെ. ഞാൻ ഒക്കെ ഇപ്പോൾ കിടന്ന് വെള്ളം കുടിക്കുവാ.’ഒരു കുഞ്ഞ് എന്നുള്ള ആഗ്രഹം സ്വപ്നമായി മാറിയ മനസ്സുമായി നടക്കുന്ന കൂട്ടുകാർ എന്റെ ചുറ്റിനും ഉണ്ടായിരുന്നു. അവരുടെ ഉപദേശങ്ങളൊന്നും അന്ന് ചെവിക്കൊണ്ടില്ല.

മാസം തെറ്റി വന്ന് കൊണ്ടിരുന്ന പിരീഡ്സിനെ അന്ന് വരെ അത്ര വലിയ കാര്യമാക്കിയിരുന്നില്ല. കുഞ്ഞിന് വേണ്ടി ട്രൈ ചെയ്ത് തുടങ്ങിയപ്പോളാണ് അതിന്റെ സീരിയസ്നസ് മനസ്സിലായി തുടങ്ങിയത്.ഡോക്ടറിനെ കാണാൻ തീരുമാനിച്ചു.അങ്ങനെ ഗൈനക്കോളജിസ്റ്റിനെ തപ്പി ഞങ്ങളും നടത്തം തുടങ്ങി. നല്ല ഒരു ഡോക്ടറിനെ കണ്ടെത്തുക എന്നുള്ളതാണ് വലിയ ബുദ്ധിമുട്ട്.ആദ്യത്തെ ചെക്കപ്പിൽ തന്നെ “തൈറോയിഡ്” എന്ന വില്ലനെ കണ്ടെത്തി.സമയം തെറ്റി വരുന്ന മാസമുറക്കുള്ള കാരണം തൈറോയ്ഡിന്റെ ആണെന്ന് മനസ്സിലായപ്പോളാണ് മറ്റ് ലക്ഷണങ്ങളായ ക്ഷീണം,മുടി കൊഴിച്ചിൽ, മൂഡ് സ്വിങ്സ് ഒക്കെ ശ്രദ്ധിച്ച് തുടങ്ങിയത്.തൈറോയ്ഡ് ഒക്കെ ചെറിയ വില്ലന്മാർ.കരുത്തുറ്റ വില്ലന്മാരുടെ രംഗപ്രവേശം നടക്കാനിരിക്കുന്നതെ ഉള്ളൂ എന്ന് ഞങ്ങൾക്ക് പിന്നീടാണ് മനസ്സിലായത്.അങ്ങനെ ട്രീറ്റ്‌മെന്റ് ആരംഭിച്ചു. ആറു മാസം കഴിഞ്ഞപ്പോളേക്കും തൈറോയ്ഡ് നോർമലായി. ലക്ഷണങ്ങൾ ഒക്കെ കുറയുകയും ചെയ്തു.എന്നിട്ടും ഞങ്ങളുടെ മനസ്സിലെ ആഗ്രഹത്തിന് പ്രതീക്ഷ നൽകുന്ന ഒന്നും നടന്നില്ല.രണ്ട്,മൂന്ന് ഡോക്ടേർസിനെ അപ്പോളേക്കും കണ്ട് കഴിഞ്ഞിരുന്നു.

സ്കാൻ ചെയ്തു,പി.സി.ഓ.ഡി യുടെ തുടക്കമാണെന്ന് മനസ്സിലായി.പല പല സ്ഥലങ്ങളിൽ മാറി മാറി ചികിത്സിച്ചാൽ പ്രതീക്ഷിക്കുന്ന റിസൾട്ട് കിട്ടില്ലെന്ന് ഉറപ്പായി കഴിഞ്ഞിരുന്നു. അവസാനം ഞങ്ങളുടെ സ്വപ്നം സഫലമാക്കാൻ കഴിയുമെന്ന് പ്രതീക്ഷ നൽകുന്ന ഒരു ഡോക്ടറുടെ അടുത്ത് എത്തിച്ചേർന്നു.ഓരോ ചെക്കപ്പിലും അണ്ഡോൽപ്പാദനം സകാനിംങ്ങിലൂടെ പരിശോധിച്ച് കൊണ്ടിരുന്നു. പ്രത്യുല്പാദനത്തിന് വേണ്ട അണ്ഡം ഉൽപ്പാദിപ്പിക്കപ്പെടുന്നില്ല എന്നുള്ളതായി അടുത്ത പ്രശ്നം.ഹോർമോണുകളുടെ സന്തുലിതാവസ്ഥ നില നിർത്തുന്നതിനായുള്ള മരുന്നുകൾ നൽകി.ഡോക്ടറിലെ വിശ്വാസമാണ് ചികിത്സയിൽ ഏറ്റവും പ്രാധാന്യം. പിന്നെ വേണ്ടത് നമ്മളിൽ പലർക്കും തീരെ കുറവ് ഉള്ള ഒരു സംഭവമാണ് “ക്ഷമ”.ആറുമാസം കൂടി കടന്ന് പോയി.ചെയ്തു കൊണ്ടിരുന്ന ട്രീറ്റ്മെന്റിൽ ഫലമൊന്നും കാണാതെ വന്നപ്പോൾ നമുക്ക് അടുത്ത സ്റ്റെപ്പിലേക്ക് കടക്കാം എന്ന് ഡോക്ടർ പറഞ്ഞു തുടങ്ങി.’അണ്ഡങ്ങളെ ഉത്തേജിപ്പിക്കാനായി ഒരു ഇൻജക്ഷൻ നമുക്ക് സ്റ്റാർട്ട് ചെയ്യാം.കുറച്ച് ചിലവ് വരുന്ന ചികിത്സയാണ്.എങ്കിലും നല്ലൊരു റിസൾട്ട് നമുക്ക് പ്രതീക്ഷിക്കാം.

’ഡോക്ടറുടെ നിർദ്ദേശങ്ങൾ അനുസരിച്ച് ഞങ്ങൾ ഇൻജക്ഷൻ സ്റ്റാർട്ട് ചെയ്തു. എനിക്ക് തന്നെ വീട്ടിൽ എടുക്കാൻ കഴിയുന്നത് ആയിരുന്നു ആ ഇൻജക്ഷനുകൾ. തുടർന്നുള്ള ദിവസങ്ങളിൽ സ്കാനിങ് ചെയ്തു.അപ്പോളേക്കും ചെറിയ രീതിയിൽ അണ്ഡോൽപ്പാദനം തുടങ്ങിയിട്ടുണ്ട്. നല്ല ലക്ഷണങ്ങളാണ്.സാധാരണ ഗതിയിൽ പ്രത്യുല്പാദനത്തിനായി ഒരു അണ്ഡം മതി. എന്നാൽ ഇവിടെ ഉത്തേജനത്തിലൂടെയുള്ള ഉൽപ്പാദനം ആയത് കൊണ്ട് നാലും അഞ്ചും അണ്ഡങ്ങൾ ഉണ്ടാവാൻ തുടങ്ങി.ഈ സാഹചര്യത്തിൽ പ്രെഗ്നന്റ് ആവുകയാണെങ്കിൽ രണ്ടോ അതിൽ അധികമോ കുട്ടികൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. എന്തായാലും മുന്നോട്ടുള്ള കാര്യങ്ങൾ നമുക്ക് നോക്കാമെന്ന് ഡോക്ടർ പറഞ്ഞു. ശാരീരിക ബന്ധം ഏതൊക്കെ ദിവസങ്ങളിലാണ് വേണ്ടെതെന്ന് ഡോക്ടർ വിശദമായി പറഞ്ഞു തന്നു. രണ്ടുപേരും നഴ്‌സ് ആയതിനാൽ പറയുന്ന കാര്യങ്ങൾ എളുപ്പം മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു. അണ്ഡോൽപ്പാദനം തുടങ്ങി അവ വളർന്ന് തുടങ്ങിയപ്പോൾ കാര്യങ്ങളെല്ലാം കീഴ്‌മേൽ മറിഞ്ഞു.പുള്ളിക്കാരിക്ക് ഭയങ്കരമായ വയറുവേദന തുടങ്ങി. ഒരുരക്ഷയുമില്ല.വേദന കൊണ്ട് പുളയുകയാണ്. വേദന ഉണ്ടായാൽ കൊടുക്കേണ്ട മരുന്നുകൾ കൊടുത്തു, മാറുന്നില്ല.വീട്ടിൽ വേറെ ആരുമില്ല. എല്ലാവരും നാട്ടിലാണ്, ഞങ്ങൾ മുംബൈയിൽ.’ചേട്ടാ, എനിക്ക് ഒന്ന് തിരിഞ്ഞ് കിടക്കാൻ പോലും പറ്റുന്നില്ല. ‘ എന്ന് പറഞ്ഞ് പുള്ളിക്കാരി കരയാൻ തുടങ്ങി.എന്ത് ചെയ്യണം എന്നറിയാതെ ഞാൻ ആകെ ആശയകുഴപ്പത്തിലായി. ഹോസ്പിറ്റലിൽ കൊണ്ട് പോകാം എന്ന് വിചാരിച്ചാൽ ട്രീറ്റ്മെന്റ് ചെയ്തു കൊണ്ടിരിക്കുന്ന ഹോസ്പിറ്റൽ വളരെ അകലെയാണ്. ട്രെയിനിൽ പോകണം.ടാക്സി പിടിക്കാം എന്ന് വിചാരിച്ചാൽയാത്ര ചെയ്യുമ്പോൾ വേദന കൂടുകയേ ഉള്ളൂ.’പൊന്നൂ, ഞാൻ വേദനയ്ക്കുള്ള ഇൻജക്ഷൻ എടുക്കാം. വേദന കുറഞ്ഞോളും.നമ്മൾ ചെയ്തു കൊണ്ടിരിക്കുന്ന ചികിത്സയിൽ ഇനി ഫലം ഒന്നും ഉണ്ടാകുമെന്ന് തോന്നുന്നില്ല. ഇനിയിപ്പോൾ ഡോക്ടർ പറഞ്ഞത് പോലെ ശാരീരിക ബന്ധത്തെ പറ്റി ചിന്തുക്കുകയേ വേണ്ട.

എന്തായാലും പൊന്നു ഇത്രയും വേദന അനുഭവിച്ചത് അല്ലേ, ഞാൻ പോയി ഡോക്ടറിനെ കണ്ടിട്ട് വരാം.പൊന്നു കുറച്ച് നേരം റെസ്റ്റ് എടുക്കേ.”നമ്മൾ ഇത്രയും പ്രതീക്ഷ വെച്ചതല്ലേ,എന്തെങ്കിലും ചെയ്യണം. എനിക്ക് ഒരു അമ്മ ആകാൻ പറ്റില്ലേ ചേട്ടാ.’ആ ചോദ്യത്തിന് മുൻപിൽ എന്റെ കണ്ണുകൾ നിറഞ്ഞു.’പൊന്നു എന്തിനാ വിഷമിക്കുന്നെ, ഒന്നല്ലെങ്കിൽ മറ്റൊരു ഓപ്ഷൻ തീർച്ചയായും ഉണ്ടാകും.ഒന്നും പേടിക്കേണ്ട എല്ലാം ശരിയാകും.ഞാൻ പോയി ഡോക്ടറിനെ കണ്ടിട്ട് വരാം.’ഹോസ്പിറ്റലിൽ എത്തി ഡോക്ടറിനോട്ഉള്ള കാര്യങ്ങൾ പറഞ്ഞു. “എങ്ങനെയെങ്കിലും ഫിസിക്കൽ റിലേഷൻഷിപ്പ് നിങ്ങൾ ഒന്ന് ട്രൈ ചെയ്ത് നോക്കൂ.” എന്നായിരുന്നു മേഡത്തിന്റെ മറുപടി.’ഒന്ന് തിരിഞ്ഞ് കിടക്കുമ്പോൾ കൂടി വേദന കൊണ്ട് പുളയുന്ന ഒരാളുമായി എങ്ങനെ ഫിസിക്കൽ റിലേഷൻ സാധ്യമാകും മേഡം.മേഡം IUI( Intra Uterine Insemination)കുറിച്ച് പറഞ്ഞിരുന്നില്ലേ. അതിന് എന്തെങ്കിലും സാധ്യതകളുണ്ടോ.’”അത് ചെയ്യണമെങ്കിൽ ഇന്ന് ചെയ്യണമായിരുന്നു. യാത്ര ചെയ്യാൻ ബുദ്ധിമുട്ട് ഉള്ള സമയത്ത് അതിനും സാധ്യതയില്ല. ചെയ്യാൻ പറ്റുന്നത് ഒരു ശ്രമം മാത്രമാണ്. ഒരു സ്റ്റെറൈൽ സിറിഞ്ചിൽ ബീജമെടുത്ത് ഉള്ളിലേക്ക് പുഷ് ചെയ്യുക.”മേഡം പെട്ടെന്ന് അങ്ങനെ പറഞ്ഞപ്പോൾ ഞാൻ ഒന്ന് ഞെട്ടി. ഞാൻ ഇത്രയും കോൺഫിഡന്റ് ആയി ഓപ്പൺ ആയി കാര്യങ്ങൾ ചോദിക്കുന്നത് കൊണ്ടാകുമോ മേഡം എന്നോട് അങ്ങനെ പറഞ്ഞത്. ഇങ്ങനെ ആരെങ്കിലും ചെയ്തിട്ടുണ്ടാകുമോ.ഹോസ്പിറ്റലിൽ പോയി സിറിഞ്ചും, ജെല്ലിയും എടുത്തതിന് ശേഷം ഞാൻ റൂമിൽ എത്തി. ഇങ്ങനെ ഒരു കാര്യം ചെയ്യാമെന്ന ഉദ്ദേശത്തോടെയാണ് ഞാൻ റൂമിൽ എത്തിയതെങ്കിലും പക്ഷേ പൊന്നുവിനോട് ഇതിനെ കുറിച്ച് പറയാൻ,എന്തോ എനിക്ക് തോന്നിയില്ല.”പൊന്നൂ, ഈ പ്രാവിശ്യം നമുക്ക് ഇത് ഉപേക്ഷിക്കാം.

ട്രീറ്റ്മെന്റിന്റെ മറ്റ് എന്തെങ്കിലും ഓപ്ഷൻസ് നോക്കാമെന്ന് ആണ് ഡോക്ടർ പറഞ്ഞത്. നിരവധി ഓപ്ഷൻസ് ഇനിയും ബാക്കിയുണ്ട്.പേടിക്കേണ്ട, എല്ലാം ശരിയാകും.”‘നമ്മൾ ഇത്രയും നാൾ കാത്തിരുന്ന് ഒരു അവസരം കിട്ടിയതല്ലേ ചേട്ടാ.എന്നെ കൊണ്ട് പറ്റില്ലെങ്കിലും ഫിസിക്കൽ റിലേഷൻ നമുക്കൊന്ന് ശ്രമിച്ചു നോക്കാം.’അതൊരു പരാജയം ആയിരുന്നു.ഒരു കുഞ്ഞ് ഉണ്ടാവുക എന്നത് സെ .ക്സ് അനന്ദിക്കുമ്പോൾ സ്വാഭാവികമായി അവർ പോലും അറിയാതെ സംഭവിക്കുന്ന ഒന്നാണ്. പക്ഷേ ഒരു കുഞ്ഞ് വേണം എന്ന ആഗ്രഹത്തോടെ അതിനെ സമീപിക്കുമ്പോൾ ഈ രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ പ്രതിസന്ധികളിലൂടെ കടന്ന് പോകുന്ന ഒരുപാട് ദമ്പതികൾ നമുക്കിടയിലുണ്ട്.അവരുടെ കഥകൾ കേൾക്കുമ്പോൾ നിസ്സാരമായി തോന്നാം പക്ഷേ അനുഭവിക്കുന്നവർക്ക് മാത്രമേ അതിന്റെ വേദന മനസ്സിലാവുകയുള്ളൂ.”സെ .ക്സ് ഈസ് നോട്ട് എ പ്രോമിസ്” എന്നൊക്കെയുള്ള സിനിമാ ഡയലോഗ്. കേൾക്കാൻ അടിപ്പൊളി ആണെങ്കിലും “സെ .ക്സ് ഈസ് നോട്ട് ഈസി” എന്നാണ് ജീവിത യാഥാർഥ്യങ്ങൾ എന്നെ പഠിപ്പിച്ചത്. ഇന്ന് ഞങ്ങൾക്ക് രണ്ട് വയസ്സുള്ള ഒരു മോൻ ഉണ്ട്. എഴുത്തിന്റെ നീളം കൂടുമ്പോൾ വായന മുഷിപ്പ് ആകുന്നില്ലെങ്കിൽ അവനെ ഞങ്ങൾക്ക് കിട്ടിയ കഥ കൂടി ഞാൻ പറയാം.അത് കൂടി പറഞ്ഞില്ലെങ്കിൽ ഈ കഥ പൂർണ്ണമാകില്ല.ട്രീറ്റ്മെന്റ് വീണ്ടും തുടർന്നു. ആറുമാസംകൂടി കഴിഞ്ഞപ്പോൾ അടുത്ത സ്റ്റെപ്പിലേക്ക് കടക്കാം എന്നായി.പി.സി.ഓ.ഡി യിൽ കാണപ്പെടുന്ന സിസ്റ്റുകളെ ഒരു ലേസർ ട്രീറ്റ്മെന്റിലൂടെകരിച്ച് കളയുന്നതിനായി ചെറിയൊരു സർജറി ഡോക്ടർ നിർദ്ദേശിച്ചു. ഞങ്ങളത് ചെയ്യാമെന്ന് പറയുകയും തുടർന്ന് പ്രീ മെഡിക്കൽ ചെക്കപ്പ് എന്നുള്ള രീതിയിൽ കുറച്ച് ബ്ലഡ് ടെസ്റ്റുകളും,ഒരു ചെസ്റ്റ് എക്‌സ്റേയും എടുത്തു.എക്സ്റേ റിപ്പോർട്ട് വന്നപ്പോൾ റിസൾട്ടിൽ കാർഡിയോമെഗാലി (ഹൃദയത്തിന്റ വലുപ്പം കൂടിയ അവസ്ഥ)എന്ന് കണ്ടു. ഡോക്ടറെ കാണിച്ചപ്പോൾ സർജറി ചെയ്യുന്നതിന് കുഴപ്പമൊന്നുമില്ല ഒരു കാർഡിയോളജിസ്റ്റിന്റെ ഫിറ്റ്നെസ്സ്‌ സർട്ടിഫിക്കേറ്റ് ഉണ്ടെങ്കിൽ നമുക്ക് ചികിത്സ തുടരാമെന്ന് പറഞ്ഞു. ഞാൻ അന്ന് ഹൃദ്രോഗവിഭാഗത്തിലാണ്ജോലി ചെയ്യുന്നത്.ഹോസ്പിറ്റലിലെ കാർഡിയോളജിസ്റ്റിനെ എക്സ്റേ കാണിച്ചു. അപ്പോൾ തന്നെ സാർ എക്കോകാർഡിയോഗ്രഫി ചെയ്തു നോക്കി. അതിൽ Atrial Septal Defect (ഹൃദയഭിത്തിലുണ്ടാകുന്ന വിടവ് )ആണ് കാർഡിയോമെഗാലിക്ക് കാരണമെന്ന്കണ്ടുപിടിച്ചു.ഒരു ഡിവൈസ് ഉപയോഗിച്ച് വിടവ് അടയ്ക്കാവുന്ന കാര്യമേ ഉള്ളൂ സർജറി വേണ്ട, ഇപ്പോ വേണമെങ്കിൽ നമുക്ക് ഇപ്പോൾ ചെയ്യാം അല്ലെങ്കിൽ പിന്നീട് എപ്പോ വേണമെങ്കിലും ചെയ്യാമെന്ന് സർ പറഞ്ഞു. പൈസയുടെ കാര്യമോർത്ത് നീ പേടിക്കേണ്ട ഡിവൈസിന്റെ ക്യാഷ് മാത്രം കൊടുത്താൽ മതിയെന്ന് കൂടി പറഞ്ഞു. അതെനിക്ക് വലിയ ആശ്വാസമായിരുന്നു.

പ്രഗ്നന്റ് ആയതിന് ശേഷം ഡെലിവറി സമയത്ത് ഒരു കോംപ്ലിക്കേഷനുള്ള സാധ്യത ബാക്കി വെയ്‌ക്കേണ്ട എന്ന് കരുതി ഡിവൈസ് ഇംമ്പ്ലാറ്റേഷന് വേണ്ടി ഞങ്ങൾ റെഡിയായി.പ്രൊസീജിയർ ഭംഗിയായി പൂർത്തിയായി.ASD Closure ന് ശേഷം ആസ്പിരിൻ ടാബ്‌ലറ്റ് ആറുമാസത്തേക്ക് കഴിക്കേണ്ടതുണ്ട്.മുന്നോട്ട് ഉള്ള കാര്യങ്ങൾ അറിയുന്നതിനായി പ്രൊസീജിയർ ചെയ്ത ഡോക്ടറിനെ പോയി കണ്ട് അദ്ദേഹത്തിനോട് ചികിത്സകളെ കുറിച്ച് ചോദിച്ചു. അദ്ദേഹം പറഞ്ഞത് അദ്ദേഹത്തിന്റെ പ്രവർത്തി പരിചയത്തിൽ ASD ഉള്ള സ്ത്രീകളിൽASD closure ന് ശേഷം ആസ്പിരിൻ കഴിച്ച് തുടങ്ങി ആറുമാസത്തിനുള്ളിലോ അതിന് ശേഷമോ പ്രഗ്നന്റ് ആകുന്നതായി കണ്ടിട്ടുണ്ട് എന്നാണ്. സന്തോഷത്തോടെ അദ്ദേഹത്തോട് നന്ദി പറഞ്ഞ് അവിടെ നിന്നും ഇറങ്ങി.പ്രൊസീജിയർ കഴിഞ്ഞ മൂന്നാമത്തെ ദിവസം വൈഫിന് അടിവയറ്റിൽ ചെറിയ വേദന അനുഭവപ്പെട്ട് തുടങ്ങി. യൂറിൻ പാസ്സ് ചെയ്ത് കഴിയുമ്പോൾ വേദന മാറുന്നുമുണ്ട്.വീണ്ടും ബ്ലാഡർ ഫുൾ ആകുമ്പോൾ അതി കഠിനമായ വേദന തുടങ്ങി. ഈ ഡിപ്പാർട്മെന്റിൽ ജോലി ചെയ്യുന്നത് കൊണ്ട് എന്റെ മനസ്സിൽ ആശങ്കകൾ കൂടി.ഉടനെ USG Abdomen സ്കാനിങ് ചെയ്യാൻ തീരുമാനിച്ചു.പ്രൊസീജിയറിനായി ട്യൂബ് ഉള്ളിലേക്ക് കടത്തി വിട്ട കാലിൽ നാല് സെന്റീമീറ്റിർ വലിപ്പത്തിൽ ഒരു ബ്ലഡ് ക്ലോട്ട് സ്കാനിങ്ങിൽ കണ്ടു.യൂറിൻ ബ്ലാഡറിൽ നിറയുമ്പോൾ ഈ ക്ലോട്ട് അങ്ങോട്ടേയ്ക്ക് പുഷ് ചെയ്യുന്നുണ്ട്. അതാണ് വേദനയ്ക്ക് കാരണം.വളരെ കുറച്ച് ആളുകളിൽ മാത്രം സംഭവിക്കാറുള്ള ആ കോംപ്ലിക്കേഷനുംഞങ്ങളെ തേടിയെത്തി.സാറിനെ കണ്ടു കാര്യങ്ങൾ പറഞ്ഞു, മറ്റ് ഡോക്ടേഴ്സുമായി സംസാരിച്ചു.നമുക്ക് കുറച്ച് ദിവസം കൂടി നോക്കാമെന്ന് ആയിരുന്നു അവരുടെയൊക്കെ മറുപടി.ആ ക്ലോട്ട് തനിയെ അലിഞ്ഞു പോയാൽ നമ്മുടെ ഭാഗ്യം. അത് അവിടെയിരുന്ന് അണുബാധയുണ്ടായാൽ സർജറി ചെയ്ത് അവിടെ നിന്നും മാറ്റേണ്ടി വരും.ഈ പ്രതിസന്ധികളിലൂടെ കടന്ന് പോയ ഞങ്ങളുടെ മാനസികാവസ്ഥ പറഞ്ഞറിയിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു.രോഗം എന്തായാലും അത് കണ്ടെത്തി ശരിയായ ചികിത്സ നൽകിയാൽ പിന്നെ പേടിക്കേണ്ട കാര്യം ഇല്ലാ എന്ന് തന്നെയാണ് ഞാൻ എന്റെ പ്രവർത്തി പരിചയത്തിൽ പഠിച്ച പാഠങ്ങളിലൊന്ന്.

അതുകൊണ്ട് പ്രതീക്ഷ ഞാൻ കൈ വെടിഞ്ഞില്ല. ദിവസങ്ങളോളം വേദന അനുഭവിച്ചു.ഏകദേശം മൂന്ന് മാസങ്ങൾക്ക് ശേഷം ആ ക്ലോട്ട് പൂർണ്ണമായും ഇല്ലാതായി.അനുഭവങ്ങളിൽ നിന്നും വേദനകളിൽ നിന്നും നേടിയ കരുത്ത് ആയിരുന്നു എന്റെ വാക്കുകളും, സാമിപ്യവും നൽകുന്ന ആശ്വാസത്തെക്കാൾ പൊന്നുവിനെ മുന്നോട്ട് സഞ്ചരിക്കാൻ സഹായിച്ചത്.പിന്നീട് അങ്ങോട്ട് പ്രെഗ്നൻസിക്ക് വേണ്ടി പ്രത്യേകം ട്രീറ്റ്മെന്റുകൾ ഒന്നും വേണ്ടി വന്നില്ല. റെഗുലർ ചെക്കപ്പും സ്കാനിങും ചെയ്തു കൊണ്ടേയിരുന്നു.റിലേഷൻ വെക്കേണ്ട ദിവസങ്ങൾ ഡോക്ടർ നിർദ്ദേശിച്ച് കൊണ്ടിരുന്നു.ആറുമാസങ്ങൾക്കുള്ളിൽ ഞങ്ങളുടെ സ്വപ്നം പൂവണിഞ്ഞു. പ്രെഗ്നൻസി കൺഫോം ചെയ്തു.ആ സന്തോഷം ഞങ്ങൾ ആഘോഷിച്ചു.പക്ഷേ ജീവിതത്തിൽ വില്ലന്മാരുടെ രംഗപ്രവേശനം അവസാനിച്ചിരുന്നില്ല.പ്രെഗ്നൻസിയിൽ അവൻ ഡയബറ്റിസിന്റെ രൂപത്തിലും വന്നു. നാല് നേരം ഇൻസുലിൽഇൻജക്ഷനിലൂടെ ആ സമയവും വേദനിപ്പിച്ച് കൊണ്ടിരുന്നു. ഇഷ്ട്ടമുള്ള ഫുഡ് കഴിക്കാൻ പറ്റിയില്ലെങ്കിലും ഫുഡുകളിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങളെ കുറിച്ചുള്ള അറിവുകൾ വർദ്ധിച്ചു. അങ്ങനെ ഞങ്ങൾ കാത്തിരുന്ന ആ ദിവസം വന്നെത്തി. സിസേറിയൻ വേണ്ടി വരുമെന്ന് മുൻപ് തന്നെ പ്ലാൻ ചെയ്തിരുന്നു.ഡെലിവറി കഴിഞ്ഞ് നഴ്‌സ് കുഞ്ഞുമായി പുറത്ത് വന്നപ്പോൾ ഞാൻ വീണ്ടും ഞെട്ടി. കുഞ്ഞിന്റെ മുഖം ആകെ നീലിച്ച് ഇരിക്കുന്നു.പൊക്കിൾ കൊടി കഴുത്തിൽ ചുറ്റിയത് ആണ് കാരണം. കുഞ്ഞിനെ കുറച്ച് നേരം ഇൻക്യൂബേറ്ററിൽ വയ്‌ക്കേണ്ടി വരുമെന്ന് നഴ്‌സ് പറഞ്ഞു.ഹൃദയമിടിപ്പ് കൂട്ടാതെ മറ്റുള്ളവരെ ആശ്വസിപ്പിച്ച് ഞാൻ അപ്പോളും ശാന്തനായി നിന്നു.മൂന്ന് മണിക്കൂർ കഴിഞ്ഞ് ഞാൻ കുഞ്ഞിനെ പോയി കണ്ടു. നീല നിറമെല്ലാം മാറി ചക്കര കുട്ടനായി അവൻ ഇൻക്യൂബേറ്ററിൽ കിടക്കുന്നു.അവനാണ് ഞങ്ങളുടെ മുത്ത്. “വിവാൻ” എന്നാണ് ലാൽ കിഷർ കുറിച്ചത് .

News

സിനിമാലോകത്ത് നിന്ന് സിനിമയെ വെല്ലുന്ന അതിജീവനകഥ : ഓസ്ട്രേലിയൻ വിതരണകമ്പനി ഉടമ രൂപേഷിന്റെ നിയമയുദ്ധത്തിന് ഒടുവിൽ വിജയം.

Published

on

By

അനുദിനം വളർന്നുകൊണ്ടിരിക്കുന്ന, വലിയ വിഭാഗം ജനങ്ങളും ഇഷ്ടപെടുന്ന ഒരു മേഖലയാണ് സിനിമ. വർണ്ണവിസ്മയങ്ങളുടെയും സ്വപ്നതുല്യമായ ദൃശ്യങ്ങളുടെയും പിന്നിൽ നടക്കുന്ന കാപട്യവും തട്ടിപ്പും കൊള്ളരുതായ്മകളും ഇതിനോടകം തന്നെ പലതരം വാർത്തകളിലൂടെ നാം അറിഞ്ഞിട്ടും ഉണ്ട്. സിനിമാ വ്യവസായത്തിന്റെ വളരെ പ്രധാനമായ ഘടകമായ ഓവർസീസ് വിതരണ രംഗത്തെ അറിയപ്പെടുന്ന വിതരണക്കാരിൽ ഒരാളാണ് ബാംഗ്ലൂർ സ്വദേശി രൂപേഷ് ബീ എൻ.
സൗത്ത് ഇന്ത്യൻ സിനിമകളുടെ വിദേശ വിതരണം നടത്തിവന്നിരുന്ന അദ്ദേഹം പ്രവർത്തിച്ചിരുന്നത് പ്രധാനമായും കന്നഡ സിനിമകളിൽ ആണ്. 2005 മുതൽ ഡിസ്ട്രിബൂഷൻ കമ്പനി നടത്തുന്ന അദ്ദേഹം 150 ൽ അധികം സിനിമകൾ വിതരണം ചെയ്തിട്ടുണ്ട്. മലയാളത്തിൽ പ്രേമം, ആക്ഷൻ ഹീറോ ബിജു, ചാർളി തുടങ്ങി മുപ്പതിൽ അധികം മലയാള സിനിമകൾ അദ്ദേഹം ഓസ്ട്രേലിയ ന്യൂസിലാന്റ് തുടങ്ങിയ രാജ്യങ്ങളിൽ വിതരണം ചെയ്തിട്ടുണ്ട്.
2020ൽ ആയിരുന്നു രൂപേഷിന്റെ സ്വപ്നങ്ങളെയും ജീവിതത്തെയും തകിടം മറിച്ചുകളഞ്ഞ സംഭവവികാസങ്ങളുടെ ആരംഭം. ഏറെ കാലമായി രൂപേഷിന്റെ അസോസിയേറ്റായി പ്രവർത്തിച്ചിരുന്ന, രൂപേഷിന്റെ നിക്ഷേപകരിൽ ഒരാൾ കൂടി ആയിരുന്ന ഒരു യുവതി രൂപേഷിന്റെ ഭാഗത്തുനിന്ന് ലൈംഗികാതിക്രമവും നേരിട്ടുവെന്നും തട്ടിപ്പിന് ഇരയായെന്നും ചൂണ്ടിക്കാട്ടി പരാതിയുമായി രംഗത്ത് വന്നു, ഇതേതുടർന്ന് രൂപേഷിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇക്കാരണത്താൽ മുൻനിരയിൽ പ്രവർത്തിച്ചിരുന്ന തന്റെ വിതരണ കമ്പനിയുടെ പ്രവർത്തനത്തിൽ വഴിത്തിരിവുണ്ടായി. വാർത്ത പരന്നതോടെ അത് തന്റെ കുടുംബജീവിതത്തിനെയും ബിസിനസ്സിനെയും സാരമായി ബാധിച്ചു. സ്ഥിരമായി വിതരണ ഇടപാടുകൾ നടത്തിയിരുന്ന പലരും പിന്നീട് രൂപേഷുമായുള്ള ഇടപാടുകളിൽ നിന്ന് പിൻവാങ്ങുകയും ചെയ്തു. വളരെ സങ്കീർണ്ണ സ്വഭാവമുള്ള ഈ ആരോപണം തന്റെ ബിസിനസിലെ എതിരാളികൾക്ക് ഗുണം ചെയ്യുകയും ചെയ്തു.

രൂപേഷിന്റെ നിയമവിജയം: പ്രതിരോധത്തിന്റെയും ന്യായീകരണത്തിന്റെയും കഥ

പരാജയപ്പെട്ട ഒരു സിനിമയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് രൂപേഷും യുവതിയും തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നു. സിനിമയുടെ ലാഭവിഹിതം നൽകാൻ സാധിക്കാതിരുന്നത് യുവതിയെ ചൊടിപ്പിച്ചു. തുടർന്ന് തന്നെ രൂപേഷ് വഞ്ചിക്കുകയായിരുന്നു എന്ന് യുവതി മറ്റു നിക്ഷേപകർക്കിടയിലും വാർത്ത പരത്തി. രൂപേഷിന്റെ തകർച്ച ലക്ഷ്യമിട്ട് യുവതി തെറ്റായൊരു പരാതിയുമായി പോലീസിനെ സമീപിക്കുകയും ചെയ്തു. ബംഗളുരു നന്ദിനി ലേഔട്ട് പോലീസിന്റെ സമഗ്രമായ അന്വേഷണത്തിൽ യുവതിയുടെ ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് പ്രഥമ ദൃഷ്ട്യാ തെളിഞ്ഞു. രൂപേഷിനെതിരെ ഉള്ള പരാതി വ്യാജമാണെന്ന് കണ്ടെത്താൻ പ്രധാനമായും കാരണമായത്, കേസിനാസ്പദമായ സംഭവം ബംഗളുരുവിൽ നടന്നുവെന്നു കാണിച്ച് യുവതി നൽകിയ തീയതിയിൽ രൂപേഷ് രാജ്യത്തില്ലായിരുന്നു എന്ന കണ്ടെത്തൽ ആയിരുന്നു.

ആറുമാസത്തിനകം പോലീസ് B റിപ്പോർട്ട് സമർപ്പിക്കുകയും കോടതി റിപ്പോർട്ട് സ്വീകരിക്കുകയും ചെയ്തു.
പോലീസ് നടത്തിയ സമഗ്രമായ അന്വേഷണത്തിനൊടുവിൽ സംഭവത്തിന്റെ സത്യാവസ്ഥ തെളിയുകയും രൂപേഷിന്റെ നിരപരാധിത്വം സ്ഥിരീകരിക്കുകയും ചെയ്തു. കോടതി അദ്ദേഹത്തിന് അനുകൂലമായി വിധിച്ചു, സ്ത്രീ തന്ത്രപരമായി തയ്യാറാക്കിയ വഞ്ചനാപരമായ ദുരുദ്ദേശം മൂലമുണ്ടായ ബുദ്ധിമുട്ടുകൾക്ക് രൂപേഷ് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു.

തൊഴിൽരംഗത്തും സ്വന്തം കുടുംബത്തിലും ഇത്തരം തെറ്റായ ആരോപണങ്ങൾ മൂലം താൻ അനുഭവിച്ച ബുദ്ധിമുട്ടുകൾ രൂപേഷ് എണ്ണി പറയുന്നു. നിയമത്തിന്റെ ദുരുപയോഗം പരമാവധി തടയണം എന്നും കോടതിയുടെ പങ്ക് നഷ്ടപരിഹാരം നൽകുന്നതിനും അപ്പുറമാണെന്നും, തെറ്റായ ആരോപണങ്ങളുടെ അനന്തരഫലങ്ങളെ അഭിസംബോധന ചെയ്യുന്ന നിയമനിർമ്മാണ മാറ്റങ്ങൾക്കായി അത് വാദിക്കുകയും ഭാവിയിൽ അത്തരം പ്രവർത്തനങ്ങളെ നിരുത്സാഹപ്പെടുത്തുന്ന ഒരു മാതൃക സ്ഥാപിക്കുകയും വേണമെന്നും രൂപേഷ് പറയുന്നു.

മലയാള സിനിമയിലും സമാന സംഭവങ്ങൾ സമീപകാലത്തായി ഒട്ടനവധി നടന്നു വരുന്നു. സമഗ്രമായ അന്വേഷണത്തിലൂടെ സത്യാവസ്ഥ പുറത്തുകൊണ്ടുവന്നു കുറ്റവാളികളെയും നിയമം ദുരുപയോഗം ചെയ്യുന്നവരെയും ശിക്ഷിക്കണം എന്നും രൂപേഷ് ആവർത്തിക്കുന്നു.

Continue Reading

News

ഒടുവിൽ ഒമർ ലുലു ബിഗ് ബോസിൽ എത്തി; മുണ്ട് മടക്കിക്കുത്തി വീട്ടിലേക്ക് നടന്നുകയറി

Published

on

ഒരാള്‍ നിങ്ങളെ കാണാൻ വരുന്നുണ്ട് എന്ന് പറഞ്ഞായിരുന്നു പുതിയ വൈല്‍ഡ് കാര്‍ഡ് എൻട്രിയെ കുറിച്ച് മോഹൻലാല്‍ സൂചിപ്പിച്ചത്. അദ്ദേഹം ഒരു സംവിധായകൻ ആണെന്നും മോഹൻലാല്‍ പറഞ്ഞു. അദ്ദേഹത്തിന്റെ പുതിയ സിനിമയിലേക്ക് ഒരു ഓഡിഷൻ ചെയ്യാനായിട്ടാണ് വരുന്നത്. നിങ്ങള്‍ക്ക് കുറച്ച് പേര്‍ക്ക് അഭിനയിക്കാനൊക്കെ ഇഷ്‍ടമാണ് എന്ന് അറിഞ്ഞിട്ടാണ് വരുന്നത് എന്നും മോഹൻലാല്‍ പറഞ്ഞു. അതിനുമുന്നേ മോഹൻലാല്‍ സംവിധായകനെ പ്രേക്ഷകരുടെ മുമ്പാകെ പരിചയപ്പെടുത്തിയിരുന്നു. മുണ്ടുടുത്ത് വ്യത്യസ്‍ത ലുക്കിലായിരുന്നു ഒമര്‍ ലുലു വീട്ടിലേക്ക് നടന്നുകയറിയത്.

ഷൂട്ട് നടക്കുന്നതിനാലായിരുന്നു കഴിഞ്ഞ വര്‍ഷം വരാൻ കഴിയാതിരുന്നത് എന്ന് ഒമര്‍ പറഞ്ഞു. നല്ല സമയമുള്ള ഒരാള്‍ വരുന്നുവെന്ന് ഞാൻ പറയുകയായിരുന്നുവെന്ന് മോഹൻലാല്‍ വ്യക്തമാക്കി. നല്ല സമയം അല്ല, മോശം റിവ്യുവാണ് വന്നുകൊണ്ടിരിക്കുന്നത് എന്ന് പറഞ്ഞ ഒമറിനോട് ഇനി നല്ല സമയമായി മാറട്ടേ എന്ന് മോഹൻലാല്‍ ആശംസിച്ചു.

വിമര്‍ശനങ്ങള്‍ക്ക് നടുവില്‍ നില്‍ക്കുമ്പോഴാണ് ഞാന്‍ ബിഗ് ബോസിലേക്ക് എത്തുന്നത്. സ്വാതന്ത്ര്യം ഭയങ്കരമായി എക്സ്പ്ലോര്‍ ചെയ്യുന്ന ആളാണ് ഞാൻ. ക്ലോസായ ഒരു ഇടത്ത് ഞാൻ എങ്ങനെയാണ് പെരുമാറുക എന്ന് അറിയില്ല എന്നും ഒമര്‍ ലുലു പറഞ്ഞു. എന്തെങ്കിലും വിളിച്ചു പറയുമോ ഞാൻ എന്ന് ഭാര്യക്ക് പേടിയാണെന്ന് പറഞ്ഞ ഒമര്‍, അവര്‍ ഇമേജ് കോണ്‍ഷ്യസാണ് എന്നും വ്യക്തമാക്കിഎന്നെ ഇഷ്‍ടപ്പെട്ടാല്‍ പിന്തുണയ്‍ക്കൂ അല്ലെങ്കില്‍ അതിന്റെ ആവശ്യമില്ലല്ലോ എന്നു വീട്ടിലേക്ക് പോകുന്നതിന് മുന്നോടിയായി ഒമര്‍ ലുലു പറഞ്ഞു.

 

Continue Reading

News

ഇന്ത്യയ്ക്ക് അഭിമാനമായി മാധവന്റെ മകൻ വേദാന്ത്; നീന്തി നേടിയത് അഞ്ച് സ്വർണം

Published

on

നീന്തൽ ചാമ്പ്യൻഷിപ്പിൽ തന്റെ മകൻ വേദാന്ത് ഇന്ത്യക്കായി അഞ്ച് സ്വർണം നേടിയതിൽ അഭിമാനിക്കുന്ന പിതാവാണ് ആർ മാധവൻ. ചില ഫോട്ടോകൾക്കൊപ്പം തന്റെ സന്തോഷം പങ്കുവെച്ച് താരം തന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ എത്തി.

പോസ്റ്റ് ഷെയർ ചെയ്തയുടൻ സുഹൃത്തുക്കളും ആരാധകരും കമന്റ് സെക്ഷനിൽ സ്നേഹം ചൊരിഞ്ഞു. ലാറ ദത്ത കമന്റ് സെക്ഷനിലേക്ക് എടുത്ത് എഴുതി, ‘അതിശയം!!!! അഭിനന്ദനങ്ങൾ!!!’ തെന്നിന്ത്യൻ താരം സൂര്യയും കുറിച്ചു, ‘ഇത് വേദാന്തിനും സരിതയ്ക്കും നിങ്ങൾക്കും ടീമിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!

ഇന്ത്യൻ പതാകയും മെഡലുകളുമായി മകൻ പോസ് ചെയ്യുന്നതാണ് ഫോട്ടോ. മാധവന്റെ ഭാര്യ സരിതാ ബിർജെയും വേദാന്തിനൊപ്പം ഒരു ഫോട്ടോയിൽ കാണാം. 2023-ലെ മലേഷ്യൻ ഇൻവിറ്റേഷൻ ഏജ് ഗ്രൂപ്പ് ചാമ്പ്യൻഷിപ്പിൽ 2023-ൽ ക്വലാ ലുമിൽ നടന്ന ചാമ്പ്യൻഷിപ്പിൽ 2 പിബികളോടെ വേദാന്തിന് 5 സ്വർണം (50 മീറ്റർ, 100 മീറ്റർ, 200 മീറ്റർ, 400 മീറ്റർ, 1500 മീറ്റർ) ഇന്ത്യയ്ക്കുവേണ്ടി 5 സ്വർണം (50 മീറ്റർ, 100 മീറ്റർ, 1500 മീറ്റർ) നേടിയെന്ന് അദ്ദേഹം അടിക്കുറിപ്പ് നൽകി. സന്തോഷവും വളരെ നന്ദിയും.

Continue Reading

News

ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു; അനുഭവം വെളിപ്പെടുത്തി നടി മാളവിക ശ്രീനാഥ്

Published

on

തനിക് നേരിടേണ്ടി ദുരനുഭവം പങ്കുവെച്ചിരിക്കുകയാണ് യുവ നടി മാളവിക ശ്രീനാഥ്. യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഒരു ചിത്രത്തിന്‍ ഓഡിഷനിടെ തന്നെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന് നടി വ്യക്തമാക്കുന്നത്. നടി മഞ്ജു വാര്യരുടെ മകളുടെ റോളിലേക്കായിരുന്നു ഓഡീഷന്‍ നടന്നതെന്ന് വെളിപ്പെടുത്തിയ നടി ഉപദ്രവിക്കാന്‍ ശ്രമിച്ചത് ആരാണെന്ന് വ്യക്തമാക്കിയില്ല.

“കാസ്റ്റിംഗ് കൗച്ച് എന്നത് സിനിമ രംഗത്തിന്‍റെ ഭാഗമാണ്. ഞാന്‍ അതിന്‍റെ ഇരയാണ്. ഇതിന് മുന്‍പ് ഞാന്‍ ഇത് തുറന്നു പറഞ്ഞിട്ടില്ല. സിനിമ രംഗത്ത് ഇപ്പോള്‍ ഒരു സ്ഥാനം ഉള്ളത് കൊണ്ട് എനിക്കിപ്പോള്‍ ധൈര്യത്തോടെ പറയാം. ആരാണ് എന്താണ് എന്നതല്ല. മൂന്ന് വര്‍ഷം മുന്‍പ് മഞ്ജു വാര്യരുടെ മൂവിക്ക് വേണ്ടിയാണ്. മഞ്ജു വാര്യരുടെ മകളുടെ റോളിന് വേണ്ടിയാണ് എന്ന് പറഞ്ഞ് വിളിച്ചു. ആരായാലും വീണുപോകും. ഇത് ശരിയായ ഓഡിഷനാണോ എന്ന് അറിയാന്‍ അന്ന് സിനിമ രംഗത്ത് ബന്ധങ്ങളോ മറ്റോ ഉണ്ടായിരുന്നില്ല.

ഞാനും ഫ്ലാറ്റായി, ഞാന്‍ ഓഡിഷന് പോയി. ഞാനും അമ്മയും അനിയത്തിയും കൂടിയാണ് പോയത്. ഒരു ചില്ലിട്ട റൂമിലാണ് ഓഡിഷന്‍. അതിന്‍റെ അപ്പുറം അമ്മയും അനിയത്തിയും ഇരിക്കുന്നത് എനിക്ക് കാണാം. ഞാന്‍ വളരെ സന്തോഷത്തിലായിരുന്നു. കുറച്ചു സമയം അയാള്‍ എന്നെ അഭിനയിപ്പിച്ച ശേഷം. മുടി പാറിയിട്ടുണ്ട് അത് ശരിയാക്കൂ അടുത്തു തന്നെ മേയ്ക്കപ്പ് റൂം ഉണ്ടെന്ന് പറഞ്ഞ് അവിടുത്തേക്ക് പറഞ്ഞു വിട്ടു. പിന്നീട് ഇയാള്‍ പിന്നാലെയെത്തി എന്നെ പിടിച്ചു. ആ സമയത്ത് ശരിക്കും വിറങ്ങലിച്ചു പോയി.

അത്യാവശ്യം നീളവും തടിയും ഉള്ളയാളായിരുന്നു. അതിനാല്‍ തട്ടിമാറ്റാന്‍ നോക്കിയിട്ട് പറ്റിയില്ല. മാളവിക ഇപ്പോള്‍ വിചാരിച്ചാല്‍ മഞ്ജു വാര്യാരുടെ മോളായി അഭിനയിക്കാം, 10 മിനുട്ട് എന്നാണ് അയാള്‍ പറഞ്ഞത്. എന്നാല്‍ അയാളുടെ കൈയ്യില്‍ ക്യാമറയുണ്ടായിരുന്നു. അത് ഞാന്‍ തട്ടി അത് വീണില്ലെങ്കിലും അയാളുടെ ശ്രദ്ധ മാറിയപ്പോള്‍ ഞാന്‍ കുതറിയോടി. വാതില്‍ തുറന്ന് കരഞ്ഞുകൊണ്ട് ഞാന്‍ റോഡിലേക്ക് ഓടുകയായിരുന്നു.

നേരെ ഒരു ബസ് വരുന്നുണ്ടായിരുന്നു. അതില്‍ ചാടികയറി ഞാന്‍. പിറകെ എന്താണ് എന്നറിയാതെ അമ്മയും അനുജത്തിയും ഓടിയെത്തി. അവര്‍ ബസ് നിര്‍ത്തിച്ച് അതില്‍ കയറി. പത്ത് മിനുട്ടോളം ബസില്‍ നിന്ന് ഞാന്‍ അലറികരയുകയായിരുന്നു. ഇതുപോലെ ഒന്നോ രണ്ടോ അനുഭവങ്ങള്‍ വേറെയും ഉണ്ടായിട്ടുണ്ട്” മാളവിക പറഞ്ഞു

Continue Reading

News

മെസ്സിയെ പിന്തള്ളി കിംഗ് ഖാൻ; ലോകത്തില്‍ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒന്നാമത് ഷാരൂഖ് ഖാൻ

Published

on

ലോകത്തു ഏറ്റവും കൂടുതൽ സ്വാധീനമുള്ള വ്യക്തികളിൽ ഒന്നാം സ്ഥാനത്ത് ഉള്ളത് ഷാരൂഖ് ഖാൻ. ടൈം മാഗസിന്‍ പുറത്തുവിട്ട പട്ടികയിലാണ് ഷാരൂഖ് ഖാൻ ഒന്നാം സ്ഥാനത്ത് എത്തിയത്. വോട്ടിംഗിലൂടെയാണ് ടൈം ഏറ്റവും സ്വാധീനമുള്ള ആളുകളുടെ വാർഷിക പട്ടിക പുറത്തുവിട്ടത്.വായനക്കാര്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പിലൂടെയാണ് താരം ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ഫുട്ബോള്‍ സൂപ്പര്‍താരം ലയണല്‍ മെസിയെ പോലും പിന്നിലാക്കിക്കൊണ്ടാണ് താരത്തിന്റെ കുതിപ്പ്.

ഓസ്‌കാർ ജേതാവായ നടൻ മിഷേൽ യോ, അത്‌ലറ്റ് സെറീന വില്യംസ്, മെറ്റാ സിഇഒ മാർക്ക് സക്കർബർഗ്, ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ എന്നിവരാണ് ഷാരുഖിന് പിന്നിലുള്ള മറ്റു പ്രമുഖർ.

1.2 ദശലക്ഷത്തിലധികം പേരാണ് ഈ സര്‍വേയില്‍ വോട്ട് ചെയ്തത് ഇതില്‍ 4% വോട്ട് നേടിയാണ് ഷാരൂഖ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. പട്ടികയിൽ രണ്ടാം സ്ഥാനത്ത് സ്വാതന്ത്ര്യത്തിനായി പ്രതിഷേധിച്ച ഇറാനിയൻ സ്ത്രീകളാണ്. മൊത്തം വോട്ടിന്‍റെ 2% വോട്ട് നേടിയ ആരോഗ്യ പ്രവർത്തകരാണ് മൂന്നാം സ്ഥാനത്ത്. ഹാരി രാജകുമാരനും മേഗനും ഏകദേശം 1.9% വോട്ട് നേടി നാലാം സ്ഥാനത്തെത്തി. ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി 1.8% വോട്ട് നേടി അഞ്ചാം സ്ഥാനത്തെത്തി.

 

Continue Reading

Most Popular

News3 months ago

സിനിമാലോകത്ത് നിന്ന് സിനിമയെ വെല്ലുന്ന അതിജീവനകഥ : ഓസ്ട്രേലിയൻ വിതരണകമ്പനി ഉടമ രൂപേഷിന്റെ നിയമയുദ്ധത്തിന് ഒടുവിൽ വിജയം.

അനുദിനം വളർന്നുകൊണ്ടിരിക്കുന്ന, വലിയ വിഭാഗം ജനങ്ങളും ഇഷ്ടപെടുന്ന ഒരു മേഖലയാണ് സിനിമ. വർണ്ണവിസ്മയങ്ങളുടെയും സ്വപ്നതുല്യമായ ദൃശ്യങ്ങളുടെയും പിന്നിൽ നടക്കുന്ന കാപട്യവും തട്ടിപ്പും കൊള്ളരുതായ്മകളും ഇതിനോടകം തന്നെ പലതരം...

Celebrity9 months ago

വസന്തം നിറഞ്ഞ നൂറിന്റെയും ഫാഹിമിന്റെയും കല്യാണ വസ്ത്രങ്ങൾ. വിവാഹ വസ്ത്രങ്ങളിൽ തിളങ്ങി നൂറിനും ഫാഹിമും.

പ്രമുഖ സിനിമ താരങ്ങളായ നൂറിൻ ശെരീഫിന്റെയും ഫാഹിമിന്റെയും വിവാഹം സോഷ്യൽ മീഡിയയിൽ വൻ ആഘോഷമായിരുന്നു. നിരവധി പേരാണ് നവദമ്പതികൾക്ക് ആശംസകളറിയിച്ചും സന്തോഷം അറിയിച്ചും എത്തിയത്. ആർഭാട പൂർവ്വം...

Celebrity12 months ago

വിക്രമിന്റെ സിനിമ കണ്ടിരുന്നത് കൂട്ടുകാരൻ എടുത്തുതരുന്ന ടിക്കറ്റിൽ; പഴയ കഥ പറഞ്ഞു ഉണ്ണി മുകുന്ദൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട തമിഴ് നടനാണ് വിക്രം. ഇപ്പോഴിതാ വിക്രമിന്റെ ഫാൻ ആയിരുന്ന ഉണ്ണി മുകുന്ദന്റെ കഥയാണ് ശ്രദ്ധനേടുന്നത്. കോടമ്പാക്കത്ത് തമിഴ് സിനിമ കാണാൻ ടിക്കറ്റ് എടുക്കാൻ...

Celebrity12 months ago

ആരാധ്യ ബച്ചനെക്കുറിച്ചുള്ള വ്യാജ വാര്‍ത്ത യുട്യൂബിൽ; വീഡിയോ നീക്കാന്‍ ഗൂഗിളിനോടാവശ്യപ്പെട്ട് ഹൈക്കോടതി

താരദമ്പതികളായ അഭിഷേക് ബച്ചന്റെയും ഐശ്വര്യയുടെയും മകൾ ആരാധ്യയെ കുറിച്ചുവന്ന വ്യാജ വാർത്തകൾക്ക് എതിരെ കുടുംബം ഹൈകോടതിയെ സമിപ്പിച്ചിരുന്നു. ആരാധ്യയുടെ ആരോഗ്യവും ജീവിതവുമായി ബന്ധപ്പെട്ട വ്യാജ വാർത്തക്കെതിരെയാണ് നിയമനടപടി...

News12 months ago

ഒടുവിൽ ഒമർ ലുലു ബിഗ് ബോസിൽ എത്തി; മുണ്ട് മടക്കിക്കുത്തി വീട്ടിലേക്ക് നടന്നുകയറി

ഒരാള്‍ നിങ്ങളെ കാണാൻ വരുന്നുണ്ട് എന്ന് പറഞ്ഞായിരുന്നു പുതിയ വൈല്‍ഡ് കാര്‍ഡ് എൻട്രിയെ കുറിച്ച് മോഹൻലാല്‍ സൂചിപ്പിച്ചത്. അദ്ദേഹം ഒരു സംവിധായകൻ ആണെന്നും മോഹൻലാല്‍ പറഞ്ഞു. അദ്ദേഹത്തിന്റെ...

Celebrity12 months ago

ലൈഫ് പാർട്ട്ണർ ഉള്ളത് ഇഷ്ടമാണ്, പക്ഷെ കല്യാണം കഴിക്കേണ്ടെന്ന് ഹണി റോസ്

എപ്പോഴും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ഹണി റോസ്. ഇപ്പോൾ തന്റെ വിവാഹജീവിതത്തെ കുറിച്ചും ജീവിതപങ്കാളിയെ കുറിച്ചും മനസ്സ്തുറകുകയാണ് താരം.കല്യാണം കഴിക്കണമെന്ന ആഗ്രഹം ചെറുപ്പം മുതലേ...

Film News1 year ago

സോപ്പ് ആണ് വില്‍ക്കുന്നത്, എന്നെയല്ല’; ഓണ്‍ലൈന്‍ അതിക്രമങ്ങള്‍ക്കെതിരെ പ്രതികരിച്ചു ഐശ്വര്യ

അടുത്തിടെ തനിക്ക് നേരിടേണ്ടി വന്ന ഓൺലൈൻ ലൈംഗിക പീഡനത്തിനെതിരെ നടി ഐശ്വര്യ ഭാസ്കരന് രംഗത്തെത്തിയിരുന്നു. തന്റെ യൂട്യൂബ് ചാനലായ മൾട്ടി മമ്മിയിലെ ഒരു വീഡിയോയിൽ, നിരവധി പുരുഷന്മാർ...

Film News1 year ago

‘മണീ, യാരാവത് പുടീങ്ക മണീ’;പൊന്നിയിൻ സെൽവൻ വേദിയിൽ വീണ്ടും കൈയടി വാങ്ങി ജയറാം

പൊന്നിയിൻ സെൽവൻ ആദ്യഭാ​ഗത്തിന്റെ ഓഡിയോ ലോഞ്ചിനിടെ സംവിധായകൻ‌ മണിരത്നത്തേയും നടൻ പ്രഭുവിനേയും അനുകരിച്ച് ജയറാം കയ്യടി വാങ്ങിയത് ആരും മറന്നുകാണില്ല.ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാ​ഗത്തിന്റെ റിലീസിനോടനുബന്ധിച്ച് നടന്ന...

Film News1 year ago

ഞെട്ടിപ്പിക്കുന്ന മേക്കോവറിൽ വിക്രം;തങ്കലാൻ മേക്കിം​ഗ് വീഡിയോ വൈറൽ

വിക്രം നായകനായി എത്തുന്ന പുതിയ ചിത്രം ‘തങ്കലാന്റെ’ മേക്കോവർ ആരാധകരെ മാത്രമല്ല സിനിമ പ്രേക്ഷകരെ ഒട്ടാകെ ഞെട്ടിച്ചിരിക്കുവാണ്. ചിത്രത്തിന്റെ മേക്കിം​ഗ് വീഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. കഥാപാത്രത്തിനായി...

Celebrity1 year ago

തോട്ടിവച്ച് തോണ്ടിയത്ത് പാപ്പാൻ, ആനയെന്ന് തെറ്റിദ്ധരിച്ച് നടി മോക്ഷ ; വീഡിയോ

കള്ളനും ഭഗവതിയും എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നടിയാണ് മോക്ഷ. കഴിഞ്ഞ ദിവസം താരം ചോറ്റാനിക്കര ക്ഷേതത്തിൽ തൊഴാൻ എത്തിയിരുന്നു. അന്ന് എടുത്ത വീഡിയോ സമൂഹ...

Trending