Celebrity
വിവാദങ്ങൾ ഉണ്ടാക്കി ഇ ബുൾ ജെറ്റ് ഈ നാളുകളിൽ നേടിയത് ലക്ഷങ്ങൾ വരുമാനം ആണ്; കിട്ടിയ വരുമാനം ??
ഇ ബുൾജെറ്റിനെ കുറിച്ചുള്ള ചർച്ചകൾ ഇനിയും സോഷ്യൽ മീഡിയയിൽ അവസാനിച്ചിട്ടില്ല.സഹോദരങ്ങളായ എബിനോടുംബിബിനോടും മോട്ടോർവാഹന വകുപ്പും പൊലീസും ഭരണകൂടവും എല്ലാം നീതികേട് പ്രവർത്തിച്ചുവെന്നാണ് ഫാൻസിൻ്റെ പ്രധാന ആരോപണം. എന്തായാലും ഇരുവരും ജാമ്യം കിട്ടി പുറത്തിറങ്ങിക്കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ ഇവർക്കുള്ള പിന്തുണ കണ്ട് ഞെട്ടി ഇരിക്കുകയാണ് ഇപ്പോൾ. എന്നാൽ ഇവരുടെ യൂട്യൂബ് വരുമാന ത്തെ കുറിച്ച് അറിഞ്ഞ് ഒന്നുകൂടി ഞെട്ടാൻ തയ്യാറായിക്കോ. മോട്ടോർ വാഹന വകുപ്പ് ഇവർക്ക് ചുമത്തിയത് 42000 ആയിരുന്നു. അതൊന്നും ഇവർക്ക് ഒന്നുമല്ല. ഈ ദിവസങ്ങളിൽ കൊയ്തെതെടുത്തത് ലക്ഷണങ്ങൾ. അപ്പോൾ നമുക്ക് ഇവരുടെ യുട്യൂബ് വരുമാനം ഒന്നു പരിശോധിക്കാം.
കഴിഞ്ഞ എട്ട് ദിവസങ്ങൾകൊണ്ട് ഇ ബുൾജെറ്റ്യുട്യൂബ് ചാനലിന് ലഭിച്ച വരുമാനം ഏതാണ്ട് നാല് ലക്ഷം രൂപയുടെ അടുത്ത് വരുമെന്നാണ് കണക്കുകൾ. വെറും 8 ദിവസത്തിൻ്റെ വരുമാനത്തിൻ്റെ കണക്കാണ് ഈ പറയുന്നത്. ഈ മാസം അവസാനിക്കാൻ ഇനിയും 20 ദിവസങ്ങൾ ബാക്കിയുണ്ട്. വിവാദം ആളിക്കത്താൻ തുടങ്ങിയതോടെ വരുമാനവും. സാധാരണഗതിയിൽ പ്രതിദിനം എത്ര ഉണ്ടാകും ഇ ബുൾജെറ്റിൻ്റെ ശരാശരി വരുമാനം എന്ന് കൂടി ഒന്ന് പരിശോധിക്കാം. 100ഡോളർ 150 ഡോളറിനും ഇടയിലാണത്രേ ശരാശരി വരുമാനം. ഇന്ത്യൻ രൂപയിലേക്ക് മാറ്റിയാൽ ഏതാണ്ട് 7500 രൂപ മുതൽ 11, 200 രൂപ വരും ഇത്. ചിലപ്പോൾ വീഡിയോകൾ കൂടുതൽ വൈറലാവുന്ന സ്ഥിതി ഉണ്ടാവും. അപ്പോൾ വരുമാനം പിന്നെയും കുടും. ശരാശരി മൂന്നു മുതൽ നാല് ലക്ഷം രൂപ വരെയാണ് യൂട്യൂബിൽ നിന്ന് തങ്ങൾക്ക് കിട്ടുന്ന മാസവരുമാനമെന്ന് ഇ ബുൾജെറ്റ് സഹോദരങ്ങൾ തന്നെ മുൻപൊരിക്കൽ വെളിപ്പെടുത്തിയിട്ടുണ്ട്.
ഓഗസ്റ്റ് 6 വ്യാഴാഴ്ചയായിരുന്നു ഇബുൾജെറ്റിൻ്റെ നെപ്പോളിയൻ എന്ന് രൂപമാറ്റം വരുത്തിയ വാഹനം മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുക്കുന്നത്. പിന്നീട് രേഖകൾ ഹാജരാക്കാൻ എന്ന ഉറപ്പിൽ അന്ന് രാത്രി തന്നെ വാഹനം വിട്ടു നൽകുകയും ചെയ്തിരുന്നു. എന്നാൽ അതിനുശേഷം സോഷ്യൽ മീഡിയയിൽ കണ്ടത് ഇവരുടെയും ഫാന്സിനെയും തേർവാഴ്ച ആയിരുന്നു. അത്രാടെ കാഴ്ചക്കാരുടെ എണ്ണം കൂടാൻ തുടങ്ങി. ഒടുക്കം അറസ്റ്റിലേക്കും മറ്റും എത്തിയപ്പോൾ പ്രതിദിന വരുമാനം 300 ഡോളറുമായി എന്നാണ് കണക്കുകൾ.അതായത് ഏതാണ്ട് 21,000 രൂപ. അടുത്തതായി ഇവർ യൂട്യൂബിൽ എന്ത് വീഡിയോ ആയിരിക്കും അപ്‌ലോഡ് ചെയ്യുക എന്നാണ് ആരാധകർ കാത്തിരിക്കുന്നത്. കർശന ഉപാധികളോടെ ജാമ്യം ലഭിച്ച സ്ഥിതിക്ക് പെട്ടെന്ന് പ്രകോപനപരമായ വീഡിയോകളൊന്നും ഇവർ അപ്‌ലോഡ് ചെയ്യാൻ സാധ്യതയില്ല. എന്തായാലും ഇവരുടെ അടുത്ത വീഡിയോ റെക്കോർഡ് വ്യൂസ് നേടും എന്ന് ഉറപ്പാണ്. അതുപോലെ റെക്കോഡ് വരുമാനവും നേടിയേക്കും. പക്ഷേ അതിന് മുമ്പ് പൊലീസ് ഇടപെട്ട് ഇവരുടെ യൂട്യൂബ് അക്കൗണ്ട് നിർത്തലാക്കും എന്നും ചിലർ സംശയിക്കുന്നുണ്ട്. ഇനി സബ്സ്ക്രൈസേഴ്സിൻ്റെ എണ്ണം നോക്കാം.
ഓഗസ്റ്റ് ഒന്നിന് തുടക്കത്തിൽ 14 ദശാംശം ആറ് ലക്ഷത്തോളം ആയിരുന്നു സബ്സ്ക്രൈബേഴ്സ്. എന്നാൽ വിവാദം കത്തി തുടങ്ങിയപ്പോൾ സബ്സ്ക്രൈസേഴ്സിൻ്റെ എണ്ണം കുത്തനെ കുതിച്ചു. കഴിഞ്ഞദിവസം 16 ലക്ഷത്തിൽ എത്തിയിരുന്നു. ഏറ്റവുമൊടുവിൽ പരിശോധിക്കുമ്പോൾ സ്ക്രൈബേഴ്സിൻ്റെ എണ്ണം പതിനേഴര ലക്ഷം കവിഞ്ഞിട്ടുണ്ട്. ചാനൽ നിലനിൽക്കുകയാണെങ്കിൽ അത് ഇനിയും കൂടാനേ വഴിയുള്ളൂ. ജൂലൈ 15 മുതൽ അപ്‌ലോഡ് ചെയ്ത ഇ ബുൾജെറ്റ് വീഡിയോകളുടെ എണ്ണം 11 ആണ്.അതിൽ ആകെ ഒരെണ്ണം മാത്രമാണ് ഒരു മില്യൺവ്യൂയേഴ്സിസിന് താഴെയുള്ളത്.ഏറ്റവും ഒടുവിൽ അപ് ലോഡ് ചെയ്ത വീഡിയോയുടെ വ്യൂയഴ്സും 33 ലക്ഷം ആണ്. വാഹനം മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തതിനുശേഷം അതേക്കുറിച്ച് ചെയ്ത വീഡിയോ ആണ്. അതിന് തൊട്ട് മുൻപ് അപ് ലോഡ് ചെയ്ത വീഡിയോയുടെ വൂയേഴ്‌സ് 21 ലക്ഷം ആണ്. ബാക്കി എട്ട് വീഡിയോകളും ഒരു രണ്ട് മില്യണിനും 2 മില്യണിന്യം ഇടയിൽ വ്യൂയേഴ്സ് നേടിയിട്ടുണ്ട്. ഈ കാലഘട്ടത്തിനിടെ 29 വീഡിയോകളാണ് ഒരു മില്യണിലധികം വ്യൂ യേഴ്സ്നേടിയിട്ടുള്ളത്.
ഇക്കണക്കിന് മുന്നോട്ടു പോയാൽ ഇ ബുൾജെറ്റ് വലിയ ഉയരങ്ങളിലേക്ക് എത്തുമെന്നാണ് സോഷ്യൽ ബ്ലേഡിൻ്റെ പ്രൊജക്ഷൻ .2021 ഒക്ടോബർ ആകുമ്പോഴേക്കും സബ്സ്ക്രൈബേഴ്സിൻ്റെ എണ്ണം 20 ലക്ഷം കവിയും. 2022 ഏപ്രിൽ മാസത്തിൽ അത് 40 ലക്ഷത്തോളം അടുടുക്കും. 2023 ഒക്ടോബർ ആവുമ്പോൾ ഒരു കോടി സബ്സ്ക്രൈസേഴ്സ് വരെ ഉണ്ടാകാം എന്നും പ്രോജക്ട് ചെയ്യുന്നുണ്ട്. എന്നാൽ മലയാളത്തിൽ ഒരു യൂട്യൂബ് ചാനൽ അത്രയും ഉയരത്തിൽ എത്താൻ സാധ്യത കുറവാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
Celebrity
വസന്തം നിറഞ്ഞ നൂറിന്റെയും ഫാഹിമിന്റെയും കല്യാണ വസ്ത്രങ്ങൾ. വിവാഹ വസ്ത്രങ്ങളിൽ തിളങ്ങി നൂറിനും ഫാഹിമും.
പ്രമുഖ സിനിമ താരങ്ങളായ നൂറിൻ ശെരീഫിന്റെയും ഫാഹിമിന്റെയും വിവാഹം സോഷ്യൽ മീഡിയയിൽ വൻ ആഘോഷമായിരുന്നു. നിരവധി പേരാണ് നവദമ്പതികൾക്ക് ആശംസകളറിയിച്ചും സന്തോഷം അറിയിച്ചും എത്തിയത്. ആർഭാട പൂർവ്വം നടന്ന വിവാഹത്തിന് ഏറെ ചർച്ച ചെയ്ത ഒന്നായിരുന്നു നൂറിൻ ഷെരീഫിന്റെ ലഹങ്കയും ഫാഹിമിന്റെ ബദ്ഗള സ്യൂട്ടും ജോദ്പൂരി പോളോ പാന്റും . ഫ്ലോറൽ വെഡിങ് എന്ന നൂറിന്റെ സ്വപ്നസാക്ഷാത്കാരം ആയിരുന്നു ഈ വിവാഹം. ഏതൊരു പെൺകുട്ടിയും ആഗ്രഹിക്കുന്ന പോലെ തന്റെ വിവാഹ വസ്ത്രത്തെ പറ്റി നിരവധി സങ്കൽപ്പങ്ങളാണ് നൂറിന് ഉണ്ടായിരുന്നത്. നൂറിനു വേണ്ടി മാത്രം തയ്യാറാക്കുന്ന യുണീക്ക് ഡിസൈൻ ആയിരിക്കണമെന്നതായിരുന്നു നിബന്ധനകളിൽ ഒന്ന്. ഇന്ത്യയിലെ പ്രമുഖ വ്യവസായിയും ഫാഷൻ ഡിസൈനറുമായ ബീന കണ്ണന്റെ സൗത്ത് ഇന്ത്യയിലെ പ്രമുഖ കോട്യൂയൂർ ബ്രാൻഡായ ബീന കണ്ണൻ കൊട്യൂർ ആണ് നൂറിന്റെയും ഫാഹിമിന്റെയും വിവാഹ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തിട്ടുള്ളത്.ഫ്ലോറൽ ഡിസൈനുകൾക്ക് പ്രാധാന്യം നൽകണം, ഗ്ലിറ്ററി ആകുന്നതോടൊപ്പം ലൈറ്റ് വെയ്റ്റ് ആയിരിക്കണം എന്നതിന്റെ കൂടെ നൂറിൻ ഒരു ആവശ്യം കൂടെ മുന്നോട്ട് വെച്ചിരുന്നു. സാരി ഉടുക്കാൻ അതീവ മോഹമുള്ള നൂറിന്, അത് സാധ്യമായിരുന്നില്ല. അതിനാൽ സാരിയിൽ വരുന്ന സാരീ ഡ്രാപ്പിംഗ് പോലെ തന്റെ ലഹങ്കയിൽ ഉണ്ടാകണം എന്നതും നൂറിന്റെ ആവശ്യമായിരുന്നു.
നൂറിന്റെ ആഭരണങ്ങളും പ്രത്യേക ശ്രദ്ധ നേടിയിരുന്നു. വസ്ത്രങ്ങളോടൊപ്പം നൂറിനെ കൂടുതൽ സുന്ദരിയാക്കിയ ആഭരണങ്ങൾ കേരളത്തിലെ ജ്വല്ലറി ബ്രാൻഡ് ആയ ആർ.ഗിരി പയിൽ നിന്നുമായിരുന്നു. പോൾക്കി വജ്രങ്ങൾ, പേസ്റ്റൽ പിങ്ക് ടൂർമാലിൻ, മുത്തുകൾ എന്നിവയാൽ അലങ്കരിച്ച പുരാതനമായ വിക്ടോറിയൻ ശൈലിയിലുള്ള സ്വർണ്ണാഭരണങ്ങളായിരുന്നു നൂറിൻ ധരിച്ചിരുന്നത്. 200 വർഷത്തെ കലാ സൗന്ദര്യം വിളിച്ചോതുന്ന രീതിയിൽ രാജസ്ഥാൻ ബിക്കണേസ് പോൾക്കിയും 24 കാരറ്റ് സ്വർണ്ണവും ഏകോപിപ്പിച്ച് നിർമ്മിച്ചതിനാൽ ആഭരണത്തിന്റെ പരമാവധി ശോഭ വർധിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഏകദേശം ഒന്നര മാസം കൊണ്ടാണ് ആഭരണങ്ങളുടെ പണികഴിപ്പിച്ചത്.ബീന കണ്ണൻ തന്റെ പുതിയ ഡിസൈൻ കളക്ഷനായ ദശപുഷ്പം ഡിസൈനിന്റെ പണിപ്പുരയിൽ ആയിരിക്കെ ആണ് നൂറിന്റെ കടന്നു വരവ്. നിരവധി പൂക്കളുടെ രൂപ ഭംഗിയേയും നിറങ്ങളെയും കുറിച്ചുള്ള പഠനങ്ങളിൽ നിന്നാണ് നൂറിന്റെ വസ്ത്രം ഡിസൈൻ ചെയ്തിട്ടുള്ളത്. ഹാൻഡ് മെയ്ഡ് ആയി ചെയ്ത എംബ്രോയ്ഡറി വർക്കുകൾ ഉൾപ്പടെ വസ്ത്രതിന്റെ നിർമ്മാണം ഏകദേശം 4 മാസം കൊണ്ടാണ് പൂർത്തിയാക്കിയത്.
ഫ്ലോറൽ ഡിസൈനുകളോട് ആയിരുന്നു ഫാഹിമിനും താല്പര്യം. അതിനാൽ നൂറിന്റെ ലഹങ്കയിൽ ചെയ്തിരിക്കുന്ന ഫ്ലോറൽ ഡിസൈനുകളെ ജോദ്പൂരി, ബദ്ഗള ലുക്കിലേക്ക് കൊണ്ടുവരികയായിരുന്നു. കൂടുതൽ ഗ്ലിറ്ററി ഫോമിലേക്ക് കൊണ്ട് വരാതിരിക്കാനായി പൂക്കളിൽ വെൽവറ്റ് ഫാബ്രിക്കിനൊപ്പം ത്രെഡ് വർക്കും ചെയ്തിട്ടുണ്ട്. ജോദ്പൂരി പോളോ പാന്റിൽ മെറ്റൽ സ്റ്റഡ്ഡുകൾ ഉപയോഗിച്ച് ഒരു മ്യൂട്ട് ലുക്കിൽ ആയിരുന്നു ഫാഹിം വിവാഹ പന്തലിൽ എത്തിയത്.
റോസ് ക്വാർട്ടസ് പിങ്ക് നിറത്തിലുള്ള നൂറിന്റെ ലഹങ്ക അണിഞ്ഞുള്ള ഫോട്ടോയിലും വീഡിയോയിലും നിന്ന് നൂറിന്റെ സന്തോഷവും തൃപ്തിയും എത്രത്തോളം ഉണ്ടെന്ന് നമുക്ക് കാണാനാകും. ബീന കണ്ണൻ കൊട്യൂർ ആർ ഗിരി പയുമായി ചേർന്നാണ് നൂറിന്റെ മുഴുവൻ വെഡിങ് ലുക്ക് പൂർത്തിയാക്കിയത്. കല്യാണ ഫോട്ടോസും റീലുകളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
Celebrity
വിക്രമിന്റെ സിനിമ കണ്ടിരുന്നത് കൂട്ടുകാരൻ എടുത്തുതരുന്ന ടിക്കറ്റിൽ; പഴയ കഥ പറഞ്ഞു ഉണ്ണി മുകുന്ദൻ
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട തമിഴ് നടനാണ് വിക്രം. ഇപ്പോഴിതാ വിക്രമിന്റെ ഫാൻ ആയിരുന്ന ഉണ്ണി മുകുന്ദന്റെ കഥയാണ് ശ്രദ്ധനേടുന്നത്. കോടമ്പാക്കത്ത് തമിഴ് സിനിമ കാണാൻ ടിക്കറ്റ് എടുക്കാൻ പോലും പണമില്ലാതിരുന്നതിനാൽ, കൂട്ടുകാരൻ എടുത്തു നൽകിയ ടിക്കറ്റിലാണ് സിനിമ കണ്ടിരുന്നതെന്ന് ഉണ്ണി പറയുന്നു. കഴിഞ്ഞ ദിവസം നടന്ന പൊന്നിയിൻ സെൽവൻ 2 പ്രൊമോഷൻ ചടങ്ങിൽ വിക്രമിന് മുന്നിൽ വച്ചായിരുന്നു നടന്റെ പ്രതികരണം.
തനിക്കു വലിയ ബന്ധങ്ങൾ ഒന്നുമില്ല, സിനിമയിൽ എന്ത് ചെയ്യും എന്ന് ഉണ്ണി കൂട്ടുകാരനോട് പറഞ്ഞു വിഷമിച്ചിരുന്നു. അന്നയാൾ ചോദിച്ച ഒരു ചോദ്യമുണ്ട്. ‘എല്ലാ തമിഴ് സിനിമയും കണ്ട് അതിലെ അഭിനേതാക്കളെ പോലെ അഭിനയിക്കുകയും, അതേ ഡയലോഗുകൾ പറയുകയും ചെയ്യാറുണ്ടോ നീ’? എന്ന്. ‘ഇല്ല’ എന്നായിരുന്നു ഉണ്ണി നൽകിയ മറുപടി. എങ്കിൽ അങ്ങനെയൊരാൾ ഉണ്ടായിരുന്നു എന്നും അത് വിക്രം ആയിരുന്നു എന്നും സുഹൃത്ത് പറഞ്ഞതായി ഉണ്ണി ഓർത്തെടുത്തു. സിനിമയിൽ മാത്രമല്ല, ജീവിതത്തിലും നേട്ടങ്ങൾ കൈവരിക്കാൻ ശ്രമിക്കുന്നവർക്ക് വിക്രം ഒരു മാതൃകയാണെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു.
Celebrity
ആരാധ്യ ബച്ചനെക്കുറിച്ചുള്ള വ്യാജ വാര്‍ത്ത യുട്യൂബിൽ; വീഡിയോ നീക്കാന്‍ ഗൂഗിളിനോടാവശ്യപ്പെട്ട് ഹൈക്കോടതി
താരദമ്പതികളായ അഭിഷേക് ബച്ചന്റെയും ഐശ്വര്യയുടെയും മകൾ ആരാധ്യയെ കുറിച്ചുവന്ന വ്യാജ വാർത്തകൾക്ക് എതിരെ കുടുംബം ഹൈകോടതിയെ സമിപ്പിച്ചിരുന്നു. ആരാധ്യയുടെ ആരോഗ്യവും ജീവിതവുമായി ബന്ധപ്പെട്ട വ്യാജ വാർത്തക്കെതിരെയാണ് നിയമനടപടി സ്വീകരിച്ചിരിക്കുന്നത്.
ആരാധ്യ ബച്ചന്റെ ആരോഗ്യത്തെക്കുറിച്ചുള്ള തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ ആയിരുന്നു വിഡിയോയിൽ ഉണ്ടായിരുന്നത്. എന്നാൽ അത്തരം ഉള്ളടക്കങ്ങൾ യൂട്യൂബിൽ നിന്ന് നീക്കാൻ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. പ്രായപൂർത്തിയാകാത്തതിനാൽ തന്നെക്കുറിച്ച് ഇത്തരം വാർത്തകൾ പ്രചരിക്കുന്നത് തടയണമെന്നാണ് ആരാധ്യയുടെ ആവശ്യം. ബച്ചൻ കുടുംബത്തിന്റെ പ്രശസ്തിയിൽ നിന്ന് നിയമവിരുദ്ധമായി ലാഭം നേടുക എന്നതാണ് പ്രതികളുടെ ഏക പ്രേരണയെന്ന് ഹർജിയിൽ പറഞ്ഞു.
”ആരാധ്യ ബച്ചന്‍ ഗുരുതരാവസ്ഥയില്‍ “, “ഇനി ഓര്‍മ്മ” എന്നിങ്ങനെ തലക്കെട്ടൊടെ വന്ന ചില വീഡിയോകള്‍ കഴിഞ്ഞ ദിവസം മുതല്‍ വ്യാപകമായി യൂട്യൂബിലടക്കം പ്രചരിച്ചിരിക്കുകയാണ്. ഓരോ കുട്ടിയും ബഹുമാനം അര്‍ഹിക്കുന്നുണ്ടെന്നും കുട്ടികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് നിയമപ്രകാരം അസഹനീയമാണ് എന്നും കോടതി ചൂണ്ടിക്കാട്ടി.
മുൻപ് പലപ്പോഴും ട്രോളുകൾക്ക് ആരാധ്യ ഇരയാകാറുണ്ട്. ‘ഇത് തികച്ചും അസ്വീകാര്യവും എനിക്ക് സഹിക്കാനാവാത്തതുമായ കാര്യമാണ്. ഞാൻ പ്രമുഖ വ്യക്തിയാണെന്നത് ശരിതന്നെ. എന്നാൽ എന്റെ മകൾ ആ പരിധിക്ക് പുറത്താണ്. നിങ്ങൾക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ എന്റെ മുഖത്ത് നോക്കി പറയൂ’, എന്നായിരുന്നു ഇതിനെതിരെ അഭിഷേക് പ്രതികരിച്ചിരുന്നത്.
Celebrity
ലൈഫ് പാർട്ട്ണർ ഉള്ളത് ഇഷ്ടമാണ്, പക്ഷെ കല്യാണം കഴിക്കേണ്ടെന്ന് ഹണി റോസ്
എപ്പോഴും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ഹണി റോസ്. ഇപ്പോൾ തന്റെ വിവാഹജീവിതത്തെ കുറിച്ചും ജീവിതപങ്കാളിയെ കുറിച്ചും മനസ്സ്തുറകുകയാണ് താരം.കല്യാണം കഴിക്കണമെന്ന ആഗ്രഹം ചെറുപ്പം മുതലേ തനിക്കില്ലെന്ന് നടി ഹണി റോസ്. പാര്‍ട്ണര്‍ ജീവിതത്തില്‍ ഉണ്ടാവുന്നത് ഇഷ്ടമാണെന്നും എന്നാൽ അതിന് വിവാഹം വേണ്ടെന്നും പറയുകയാണ് ഹണി.
ചെറുപ്പത്തിൽ ചിലരോടൊക്കെ ഇഷ്ടം തോന്നിയിട്ടുണ്ട്. ഇവരോട് ആരോടും ഞാൻ അങ്ങോട്ട് പോയി പറഞ്ഞതല്ല, മറിച്ച് എന്നോട് പറഞ്ഞവരിൽ ചിലരോട് എനിക്ക് ഇഷ്ടം തോന്നിയതാണ്. ഐ ലവ് യു എന്നൊക്കെ ആദ്യം കേൾക്കുമ്പോൾ ദേഷ്യം വരും. കലിപ്പ് നോട്ടമൊക്കെ നോക്കി പലരേയും പേടിപ്പിക്കും. പക്ഷേ പിന്നീട് ചിലരോടൊക്കെയുള്ള ആ ദേഷ്യമൊക്കെ മാറും. കല്യാണം കഴിക്കുന്നത് തനിക്ക് പ്രശ്നമാകുന്നത് പോലെ മറ്റൊരാളുടെ കല്യാണത്തിന് പോകുന്നതും ഇഷ്ടമല്ലെന്ന് ഹണി റോസ് പറയുന്നു.
പാര്‍ട്ണര്‍ ലൈഫില്‍ ഉണ്ടാവുന്നത് എനിക്ക് ഇഷ്ടമാണ്. പക്ഷെ കല്യാണം അതിന്റെ ബഹളങ്ങളൊന്നും എനിക്ക് ഇഷ്ടമല്ല. അത് എനിക്ക് ചിന്തിക്കാന്‍ പോലും പറ്റില്ല. എപ്പോഴും അതില്‍ എനിക്ക് വലിയ പ്രശ്നം തോന്നാറുണ്ട്. വേറെ ഒരാളുടെ കല്യാണത്തിന് പോകുന്നതും എനിക്ക് ഇഷ്ടമല്ല. കല്യാണം ആരും ആസ്വദിക്കുന്നതായിട്ട് എനിക്ക് തോന്നിയിട്ടില്ല. കുറേ ആളുകള്‍, ബഹളങ്ങള്‍, ക്യാമറകള്‍ അതിനിടയില്‍ നില്‍ക്കുന്നു. കുറേ പൈസയുള്ളത് കാണിക്കാന്‍ വേണ്ടി ചെയ്യുന്നതായിട്ടാണ് തോന്നിയിട്ടുള്ളത്. അല്ലാതെ വിവാഹം ആരും ആസ്വദിക്കുന്നതായിട്ട് എനിക്ക് തോന്നിയിട്ടില്ല എന്നും ഹണി റോസ് വ്യക്തമാക്കി.
Celebrity
തോട്ടിവച്ച് തോണ്ടിയത്ത് പാപ്പാൻ, ആനയെന്ന് തെറ്റിദ്ധരിച്ച് നടി മോക്ഷ ; വീഡിയോ
കള്ളനും ഭഗവതിയും എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നടിയാണ് മോക്ഷ. കഴിഞ്ഞ ദിവസം താരം ചോറ്റാനിക്കര ക്ഷേതത്തിൽ തൊഴാൻ എത്തിയിരുന്നു. അന്ന് എടുത്ത വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്.
ദർശനം കഴിഞ്ഞു മടങ്ങുന്നതിനിടെയാണ് ആനയെ കാണുന്നത്. ആനയെ കണ്ട കൗതുകത്തിൽ അടുത്തുനിന്നു ഫോട്ടോ എടുക്കണമെന്ന ആഗ്രഹം നടി പ്രകടിപ്പിച്ചു.പേടി കാരണം കുറച്ചുമാറി നിന്നാണ് മോക്ഷ ഫോട്ടോ എടുത്തത്. ഇതിനിടെ ആന പാപ്പാൻ തോട്ടിയെടുത്ത് നടിയെ തോണ്ടി വിളിച്ചു. തോണ്ടുന്നത് ആനയാണെന്ന് വിചാരിച്ച മോക്ഷ ആകെ വിരണ്ടുപോയി. ശേഷം വീണ്ടും ആനയുടെ അടുത്തേക്ക് പോകാൻ അവിടെയുള്ളവര്‍ നിര്‍ബന്ധിക്കുമ്പോഴും മോക്ഷയ്ക്ക് പേടി മാറുന്നില്ല. എങ്കിലും ആനയ്ക്ക് അരികില്‍ വരാനും തൊടാനുമെല്ലാം പിന്നീട് ഇവര്‍ ശ്രമിക്കുന്നുണ്ട്.
ആനയെയും കണ്ട് മടങ്ങവേ അവിടെയുണ്ടായിരുന്ന ആളുകള്‍ക്കൊപ്പമെല്ലാം ഫോട്ടോയും എടുത്ത ശേഷമാണ് താരം മടങ്ങിയത്. ബംഗാളിയായ മോക്ഷയുടെ ആദ്യമലയാള ചിത്രമാണ് ‘കള്ളനും ഭഗവതിയും’. തമിഴ്- തെലുങ്ക് സിനിമകളിലും ഇതിനോടകം ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട് മോക്ഷ.
-
Photos4 years ago
സില്‍ക്ക് സ്മിതയെ പുനരാവിഷ്കരിച്ച് ട്രാന്‍സ് മോഡല്‍ ദീപ്തി.. ചിത്രം പങ്കുവെച്ച് ദിയ സന!!
-
Film News4 years ago
പണ്ട് പൂവലന്മാരെ പേടിച്ച് ഷാളൊക്കെ മൂടിക്കെട്ടിയായിരുന്നു നടത്തം. എന്നാൽ മുംബൈയില്‍ പോയപ്പഴാണ് അതിന് മാറ്റമുണ്ടായത് : ഗായിക മജ്ഞരി..
-
Film News4 years ago
ഞങ്ങളുടെ കുഞ്ഞിനെ ജാതിയും മതവുമില്ലാതെ വളർത്തും : അനു സിതാര
-
Photos4 years ago
റൊമാന്റിക് സിനിമകളെ വെല്ലുന്ന തരത്തിൽ ഒരു വെഡ്ഡിംഗ് ഫോട്ടോഷൂട്ട്… ചിത്രങ്ങൾ കാണാം!!
-
Celebrity3 years ago
മമ്മൂട്ടിയോട് വില്ലനാകുമോ എന്ന ചോദ്യം ചോദിച്ച അല്ലു അർജുന്റെ പിതാവിന് മമ്മൂക്ക കൊടുത്ത മറുപടി..അപ്പോഴേ അല്ലു അരവിന്ദ് ഫോണ്‍ കട്ടു ചെയ്തു !!
-
Film News4 years ago
അമാലുവും ഞാനും ചെറുപ്പത്തിലെ ഒന്നിച്ചു പഠിച്ചവർ.. 25 വയസ്സായപ്പോൾ എനിക്കൊരു പ്രണയമുണ്ടെന്ന് വീട്ടിൽ പറഞ്ഞു : ദുൽഖർ സൽമാൻ
-
Film News4 years ago
അമ്മയും കുഞ്ഞും സുഖമായ് ഇരിക്കുന്നു.. അച്ഛനായതിന്റെ സന്തോഷം പങ്കുവെച്ച് സിദ്ധാർത്ഥ് ഭരതൻ.!!
-
Film News4 years ago
ഭർത്താവിനെ അപ്പായെന്നാണ് വിളിക്കുന്നത്.. വിഷ്ണുവിനെ അങ്ങനെ വിളിക്കാനുള്ള കാരണം വെളിപ്പെടുത്തി മീര!!