News
ചേട്ടന്‍ ഞാൻ കുളിക്കുന്ന സമയത്ത് കതക് തള്ളി തുറന്ന് അകത്ത് വന്ന് ഉപദ്രവിയ്ക്കും, അച്ഛന്‍ ആദ്യമായി പീ ഡി പ്പി ച്ചത് അച്ഛനും അമ്മയ്ക്കും നടുവില്‍ കിടന്ന് ഉറങ്ങുമ്പോഴാണ് ; ഹവീന ജീവിത കഥ തുറന്ന് പറയുന്നു..!!
ഫ്‌ളവേഴ്‌സ് ഒരു കോടി ഷോയില്‍ ഹവീന റെബേക്ക തന്റെ ജീവിത കഥ പറഞ്ഞ പ്രമോ വീഡിയോ പുറത്ത് വന്നപ്പോള്‍ തന്നെ പ്രേക്ഷകര്‍ വളരെ അധികം ഞെട്ടലോടെയാണ് കേട്ടത്. ഷോയുടെ മുഴുവന്‍ എപ്പിസോഡും വന്നപ്പോള്‍ ഒരു മകള്‍ക്കും ഇങ്ങനെ സംഭവിക്കരുത് എന്ന് പ്രാര്‍ത്ഥിക്കാത്തവരായി ആരും ഉണ്ടാവില്ല. അച്ഛനില്‍ നിന്നും ചേട്ടനില്‍ നിന്നും ചെറുപ്പം മുതല്‍ നേരിട്ട ലൈം ഗിക പീ ഡ ന ങ്ങളെ കുറിച്ചാണ് ഹവീന സംസാരിയ്ക്കുന്നത്. ഹവീനയുടെ ജീവിത കഥയിലൂടെ തുടര്‍ന്ന് വായിക്കാം,അച്ഛനും അമ്മയും ചേട്ടനും അടങ്ങുന്നതാണ് ഹവീനയുടെ കുടുംബം. വീട്ടില്‍ അച്ഛന്റെ അമ്മയും അച്ഛനും ഉണ്ട്. ചെറുത്തില്‍ കുഞ്ഞ് ഹവീന എപ്പോഴും അച്ഛനും അമ്മയ്ക്കും നടുവില്‍ കിടന്ന് ഉറങ്ങാനാണ് ഏറെ ഇഷ്ടപ്പെട്ടിരുന്നത്. മൂന്നാം ക്ലാസ് വരെ ഹവീന കണ്ട അച്ഛന്‍, മകളെ എപ്പോഴും പ്രശംസിക്കുമായിരുന്നു. മകളുടെ കുഞ്ഞു കഴിവുകളെയും പഠനത്തെയും എല്ലാം പ്രശംസിക്കും. എന്നെ പോലെയാണ് മോള്‍, വിദ്യാഭ്യാസവും ലോക വിവരവും ഇല്ലാത്ത അമ്മയെ പോലെയാണ് ചേട്ടന്‍ എന്നാണ് പറഞ്ഞ് നടന്നിരുന്നത്.
അച്ഛന്റെ പീ ഡ നം എന്നാല്‍ മൂന്നാം ക്ലാസില്‍ എത്തിയതിന് ശേഷം അച്ഛന്റെ പെരുമാറ്റത്തിലെ വ്യത്യാസം ഹവീന അനുഭവിച്ചു തുടങ്ങി. അമ്മയ്ക്കും അച്ഛനും ഇടയില്‍ ഉറങ്ങാന്‍ കിടന്നപ്പോഴാണ് ആദ്യമായി അച്ഛനില്‍ നിന്നും ലൈം ഗി ക പീ ഡ നം നേരിട്ടത്. അത് എന്താണ് എന്ന് അപ്പോള്‍ ഹവീനയ്ക്ക് മനസ്സിലായില്ല എങ്കിലും തെറ്റായത് എന്തോ സംഭവിച്ചതാണെന്ന് തിരിച്ചറിഞ്ഞു. പെട്ടന്ന് അമ്മയുടെ പുറത്തുകൂടെ ഉരുണ്ട് ചുമരിന് അടുത്ത് പോയി കിടന്നു. അന്ന് മുതല്‍ അച്ഛനില്‍ നിന്ന് ഒരു ശരീരിക അകലം പാലിക്കാന്‍ തുടങ്ങിയെങ്കിലും അവസരം കിട്ടുമ്പോള്‍ എല്ലാം അച്ഛന്‍ ഉപദ്രവിച്ചു.ചേട്ടനില്‍ നിന്നും ഉണ്ടായത്.നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ചേട്ടനില്‍ നിന്നും ദുരനുഭവം ഉണ്ടായത്. അച്ഛന്‍ എന്നും തന്നെ പ്രശംസിച്ച് പറയുന്നതും, ചേട്ടനെ ബുദ്ധിയില്ലാത്തവന്‍ എന്ന് വിളിക്കുന്നതും എന്നോടുള്ള ചേട്ടന്റെ ശത്രുത കൂട്ടുകയായിരുന്നു. ആ ഉപദ്രവം ശാരീരികമായി. ചേട്ടന്‍ എന്റെ ശരീരത്തില്‍ തൊടുകയായിരുന്നില്ല, ചേട്ടന്റെ ശരീരത്തില്‍ എന്നെ കൊണ്ട് തൊടിയിപ്പിക്കുകയായിരുന്നു. എനിക്കും ചേട്ടനും അഞ്ച് വയസ്സിന്റെ വ്യത്യാസമുണ്ട്.
അന്ന് ചേട്ടന്‍ എന്നെ കൊണ്ട് ചെയ്യിപ്പിയ്ക്കുന്നത് തെറ്റായ ഒരു കാര്യമാണ് എന്ന് എനിക്ക് അറിയില്ലായിരുന്നു. ചേട്ടനില്‍ നിന്നും അച്ഛനില്‍ നിന്നും ഉണ്ടായ മോശമായ അനുഭവങ്ങള്‍ ഞാന്‍ അമ്മയോട് പറഞ്ഞു എങ്കിലും, എല്ലാം അടക്കി പിടിക്കാനും ആരോടും ഒന്നും പറയരുത് എന്നും ആണ് അമ്മ പഠിപ്പിച്ചത്. പ്രാര്‍ത്ഥനയാണ് അമ്മയുടെ മെയിന്‍ പരിപാടി. അച്ഛന് ആ കാലത്ത് ഒരുപാട് അവിഹിത ബന്ധങ്ങളുണ്ടായിരുന്നു. കാഞ്ഞിരപ്പള്ളിയുള്ള അച്ഛന്റെ കടയില്‍ വിളിച്ചിരുത്തിയാണ് ആ ബന്ധങ്ങള്‍ തുടര്‍ന്ന് പോകുന്നത്. അതെ കുറിച്ച് അമ്മയ്ക്കും അറിയാം. എന്നിട്ടും ആരോടും പറഞ്ഞില്ല. എന്നെ പറയാനും അനുവദിച്ചില്ല. ചെറുപ്പം മുതലേ എല്ലാം സഹിക്കാനും മിണ്ടാതിരിക്കാനും അമ്മ എന്നെ ശീലിപ്പിച്ചു. വീട്ടില്‍ ഞാന്‍ മാനസികവും ശാരീരികവും ലൈം ഗിക വു മായ പീ ഡ ന ങ്ങള്‍ അഭിമുഖീകരിച്ചുകൊണ്ടിരുന്നിട്ടും അമ്മയില്‍ നിന്ന് എനിക്ക് ആശ്വാസം പോലും ലഭിച്ചില്ല. വീട്ടില്‍ വസ്ത്രം മാറുമ്പോള്‍ കതക് കുറ്റിയിടാന്‍ പാടില്ല എന്ന നിയമം ഉണ്ടാക്കിയത് അച്ഛനാണ്, അത് നടപ്പിലാക്കിയത് ചേട്ടനാണ്.
സ്‌കൂള്‍ വിട്ട് വന്ന് കതക് അടച്ച് ഞാന്‍ ഡ്രസ്സ് മാറുമ്പോള്‍ എവിടെ നിന്നോ ഓടി വന്ന് ചേട്ടന്‍ വാതില്‍ തള്ളി തുറന്ന് അകത്ത് കയറി എന്നെ പൊതിരെ തല്ലി. തല്ല് സഹിക്കാന്‍ പറ്റാതെ തിരിച്ച് ഞാനും തല്ലുമായിരുന്നു. ആ ത്മഹ ത്യാ ശ്രമം.പല തവണ ആ ത്മ ഹത്യ യ്ക്ക് ഞാന്‍ ശ്രമിച്ചിട്ടുണ്ട്. പ്ലസ്ടുവിന് പഠിയ്ക്കുമ്പോഴാണ് ആദ്യമായി ശ്രമിച്ചത്. പ്ലസ്ടു അവസാനമായിരുന്നു അത്. ക്ലാസില്‍ ഏഴ് പെണ്‍കുട്ടികളും നാല് ആണ്‍കുട്ടികളുമാണ് ഉണ്ടായിരുന്നത്. ഇനി കാണാനൊന്നും പറ്റില്ലല്ലോ നമുക്ക് എല്ലാവരുടെയും വീട്ടില്‍ പോകാം എന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ എന്റെ വീട്ടിലേക്കും അവര്‍ വന്നു. പൊതുവെ ഞാന്‍ എന്റെ പെണ്‍ സുഹൃത്തുക്കളെയും കൂട്ടി വരുമ്പോള്‍ അച്ഛന് ഭയങ്കര സന്തോഷമായിരുന്നു. അന്ന് പക്ഷെ ഞങ്ങളോടൊപ്പം നാല് ആണ്‍കുട്ടികളെയും കണ്ടു. അവര്‍ പോയി കഴിഞ്ഞ്, രാത്രി അച്ഛന്‍ വന്ന് എന്നെ വല്ലാതെ അ സഭ്യം പറഞ്ഞു. ഞാന്‍ പി ഴ യാ ണെ ന്നും, പി ഴ ച്ച വ ളാണെന്നും. എന്റെ പക്ഷം പിടിച്ച് സംസാരിച്ചതിന് അമ്മയെയും തല്ലി. അമ്മയുടെ കണ്ണില്‍ വലിയൊരു കല്ലിപ്പും ഉണ്ടായിരുന്നു. അത് എനിക്ക് ഭയങ്കര സങ്കടമായി. അന്നാണ് ആദ്യമായി ആ ത്മ ഹ ത്യയ്ക്ക് ശ്രമിച്ചത്. പക്ഷെ കൈ ഞരമ്പ് മുറിച്ച് തുടങ്ങിയപ്പോള്‍ ഞാന്‍ തന്നെ അത് വേണ്ട എന്ന് വച്ചു. ഹോസ്റ്റല്‍ ജീവിതം തുടങ്ങി. പ്ലസ്ടു കഴിഞ്ഞതിന് ശേഷം മൂന്ന് മാസത്തോളം എന്നെ വീട്ടു തടങ്കലില്‍ ആക്കിയിരുന്നു. എവിടെയും ഇറങ്ങി പോകരുത് എന്ന് പറഞ്ഞു. പക്ഷെ അച്ഛന്റെ കണ്ണ് വെട്ടിച്ച് അമ്മയുടെ സുഹൃത്തിന്റെ മകള്‍ പഠിയ്ക്കുന്ന കോളേജില്‍ ബിബിഎ അഡ്മിഷന്‍ വാങ്ങി.
വീട്ടില്‍ പറഞ്ഞിട്ടേ കോളേജില്‍ പോകാവൂ എന്ന് അമ്മ നിര്‍ബന്ധം പിടിച്ചത് കാരണം പറയാന്‍ പോയതാണ്, അപേക്ഷ ഫോം ചേട്ടന്‍ രണ്ടായി കീറി കളഞ്ഞു. പിന്നീട് മറ്റൊരു സുഹൃത്തിന്റെ മകള്‍ പഠിയ്ക്കുന്ന കോളേജില്‍ ബികോമിന് അഡ്മിഷന്‍ വാങ്ങി, സ്വന്തം ഇഷ്ടപ്രകാരം ഞാന്‍ പെട്ടി കിടക്കയുമായി ഇറങ്ങിയതാണ്. അന്ന് മുതല്‍ തുടങ്ങിയതാണ് എന്റെ ഹോസ്റ്റല്‍ ജീവിതം. വീട്ടില്‍ തിരിച്ച് പോയപ്പോഴുണ്ടായ അനുഭവം.ഡിഗ്രിക്ക് ഞാന്‍ ഹോസ്റ്റലില്‍ പഠിക്കുന്ന കാലം വീട്ടുകാര്‍ എന്നെ ഒഴിവാക്കിയത് പോലെയായിരുന്നു ഞാനും അവരെ ഒഴിവാക്കി. വേക്കേഷനില്‍ വീട്ടില്‍ പോകാതിരിക്കാനും പല കാരണങ്ങള്‍ കണ്ടെത്തി. അങ്ങനെ ഒരിക്കല്‍ അച്ഛനെയും കൂട്ടി അമ്മ വന്നു. അന്ന് കുട്ടികളൊക്കെ നോക്കി നില്‍ക്കെ, നീയും അച്ഛനും മിണ്ടാതിരിയ്ക്കുന്നത് ശരിയല്ല, അച്ഛനെ കെട്ടിപിടിച്ച് ഒരു ഉമ്മ കൊടുക്കണം എന്ന് പറഞ്ഞ് നിര്‍ബന്ധിച്ചു. അറപ്പോടെയും വെറുപ്പോടെയും ഒക്കെയാണ് അന്ന് ഞാന്‍ അച്ഛന് ഉമ്മ കൊടുത്ത് ഒഴിവായത്. അതിന് ശേഷം വീട്ടില്‍ പോയിരുന്നു, പക്ഷെ അപ്പോഴും ചേട്ടന്റെ ഉപദ്രവം തുടര്‍ന്ന്. ബാത്രൂമില്‍ ഒളിഞ്ഞു നോക്കി ശല്യം ചെയ്യും. തുണി വച്ച് മറച്ച് ഞാന്‍ കുളിക്കാന്‍ തുടങ്ങിയപ്പോള്‍, ഒരു ദിവസം ബാത്രൂമിന്റെ ഡോര്‍ തള്ളി തുറന്ന് അകത്ത് കയറി ചേട്ടന്‍ തല്ലി. അതോടെ വീണ്ടും തിരിച്ചുവരും. വീട് പൂര്‍ണമായും ഉപേക്ഷിച്ചത്. വീടും, അമ്മ അടക്കമുള്ള വീട്ടുകാരും ആയുള്ള എന്റെ ബന്ധം പൂര്‍ണമായും അവസാനിച്ചിട്ട് രണ്ട് വര്‍ഷം ആയി. അച്ചന്‍ മരിച്ച വിവരം അറിഞ്ഞ് അടക്കിന് മുന്‍പ് ഞാന്‍ പോയിരുന്നു. ഞാന്‍ നാട് വിട്ട് പോന്നതിന് ശേഷം അച്ഛനും ചേട്ടനും എന്നെ കുറിച്ച് നാട്ടില്‍ പറഞ്ഞ് നടന്ന കഥകള്‍ വേറെയായിരുന്നു. എനിക്ക് അവിഹിതമുണ്ട്, ഞാന്‍ പ്രസവിച്ചു എന്നൊക്കെ. അതൊക്കെ ചോദ്യം ചെയ്തപ്പോള്‍ സംഭവിച്ചത് എല്ലാം ഞാന്‍ പറഞ്ഞു.
അത് കേട്ട് കസിന്‍സ് എല്ലാം ഇനി നീ എവിടെയും പോകണ്ട എന്ന് പറഞ്ഞ് എന്നെ അവിടെ നിര്‍ത്തിയിട്ട് പോയി. അവര്‍ പോയി കഴിഞ്ഞപ്പോള്‍ നൂത്തൂന്‍ എന്നോട് ദേഷ്യപ്പെട്ടു. ഞാന്‍ പറയുന്നത് എല്ലാം കള്ളമാണ് എന്ന് പറഞ്ഞു. അമ്മ ഇതൊന്നും സമ്മതിക്കുന്നില്ലല്ലോ എന്ന് പറഞ്ഞപ്പോള്‍ അന്നും അമ്മ എന്നെ കണ്ണിറുക്കി കാണിച്ചിട്ട് പറയരുത് എന്ന് പറഞ്ഞു. അത് ഞാന്‍ നാത്തൂന് കാണിച്ചു കൊടുത്തു. അപ്പോള്‍ പറഞ്ഞു, ആണുങ്ങളായാല്‍ ആ പ്രായത്തില്‍ അങ്ങനെയൊക്കെ ഉണ്ടാവും പെണ്ണുങ്ങള്‍ അതെല്ലാം സഹിക്കണം എന്ന്. അന്ന് ഞാന്‍ വീട് വിട്ട് ഇറങ്ങിയതിന് ശേഷം പിന്നീട് അങ്ങോട്ട് പോയിട്ടില്ല. ഈ സംഭവങ്ങള്‍ക്ക് ഇടയില്‍ എനിക്ക് മാനസികമായി പല ബുദ്ധിമുട്ടുകളും ഉണ്ടായി. സി – പിടിഎസ്ഡി എന്ന മാനസിക രോഗത്തിന് ഞാന്‍ ചികിത്സയിലാണ് ഇപ്പോഴും. എന്റെ കഴിഞ്ഞ കാലങ്ങളാണ് അതിലേക്ക് എന്നെ എത്തിച്ചത്. ആ അവസ്ഥയെ കുറിച്ച് ആളുകളില്‍ അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞാന്‍ ഈ ഷോയില്‍ പങ്കെടുക്കാന്‍ എത്തിയത്. എന്നാല്‍ എനിക്ക് മാനസിക രോഗമാണ് എന്ന് കാണിച്ച് അച്ഛന്റെ സ്വത്തുക്കള്‍ മുഴുവന്‍ തട്ടിയെടുക്കാന്‍ അതിനിടയില്‍ ചേട്ടനും നാത്തൂനും ശ്രമിച്ചിരുന്നു. പക്ഷെ അതില്‍ അവര്‍ പരാജയപ്പെട്ടു. ഇപ്പോഴും നിലനില്‍പിന് വേണ്ടിയുള്ള പോരാട്ടത്തിലാണ് ഞാന്‍ ഹവീന റെബേക്ക പറഞ്ഞു.
News
സിനിമാലോകത്ത് നിന്ന് സിനിമയെ വെല്ലുന്ന അതിജീവനകഥ : ഓസ്ട്രേലിയൻ വിതരണകമ്പനി ഉടമ രൂപേഷിന്റെ നിയമയുദ്ധത്തിന് ഒടുവിൽ വിജയം.
അനുദിനം വളർന്നുകൊണ്ടിരിക്കുന്ന, വലിയ വിഭാഗം ജനങ്ങളും ഇഷ്ടപെടുന്ന ഒരു മേഖലയാണ് സിനിമ. വർണ്ണവിസ്മയങ്ങളുടെയും സ്വപ്നതുല്യമായ ദൃശ്യങ്ങളുടെയും പിന്നിൽ നടക്കുന്ന കാപട്യവും തട്ടിപ്പും കൊള്ളരുതായ്മകളും ഇതിനോടകം തന്നെ പലതരം വാർത്തകളിലൂടെ നാം അറിഞ്ഞിട്ടും ഉണ്ട്. സിനിമാ വ്യവസായത്തിന്റെ വളരെ പ്രധാനമായ ഘടകമായ ഓവർസീസ് വിതരണ രംഗത്തെ അറിയപ്പെടുന്ന വിതരണക്കാരിൽ ഒരാളാണ് ബാംഗ്ലൂർ സ്വദേശി രൂപേഷ് ബീ എൻ.
സൗത്ത് ഇന്ത്യൻ സിനിമകളുടെ വിദേശ വിതരണം നടത്തിവന്നിരുന്ന അദ്ദേഹം പ്രവർത്തിച്ചിരുന്നത് പ്രധാനമായും കന്നഡ സിനിമകളിൽ ആണ്. 2005 മുതൽ ഡിസ്ട്രിബൂഷൻ കമ്പനി നടത്തുന്ന അദ്ദേഹം 150 ൽ അധികം സിനിമകൾ വിതരണം ചെയ്തിട്ടുണ്ട്. മലയാളത്തിൽ പ്രേമം, ആക്ഷൻ ഹീറോ ബിജു, ചാർളി തുടങ്ങി മുപ്പതിൽ അധികം മലയാള സിനിമകൾ അദ്ദേഹം ഓസ്ട്രേലിയ ന്യൂസിലാന്റ് തുടങ്ങിയ രാജ്യങ്ങളിൽ വിതരണം ചെയ്തിട്ടുണ്ട്.
2020ൽ ആയിരുന്നു രൂപേഷിന്റെ സ്വപ്നങ്ങളെയും ജീവിതത്തെയും തകിടം മറിച്ചുകളഞ്ഞ സംഭവവികാസങ്ങളുടെ ആരംഭം. ഏറെ കാലമായി രൂപേഷിന്റെ അസോസിയേറ്റായി പ്രവർത്തിച്ചിരുന്ന, രൂപേഷിന്റെ നിക്ഷേപകരിൽ ഒരാൾ കൂടി ആയിരുന്ന ഒരു യുവതി രൂപേഷിന്റെ ഭാഗത്തുനിന്ന് ലൈംഗികാതിക്രമവും നേരിട്ടുവെന്നും തട്ടിപ്പിന് ഇരയായെന്നും ചൂണ്ടിക്കാട്ടി പരാതിയുമായി രംഗത്ത് വന്നു, ഇതേതുടർന്ന് രൂപേഷിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇക്കാരണത്താൽ മുൻനിരയിൽ പ്രവർത്തിച്ചിരുന്ന തന്റെ വിതരണ കമ്പനിയുടെ പ്രവർത്തനത്തിൽ വഴിത്തിരിവുണ്ടായി. വാർത്ത പരന്നതോടെ അത് തന്റെ കുടുംബജീവിതത്തിനെയും ബിസിനസ്സിനെയും സാരമായി ബാധിച്ചു. സ്ഥിരമായി വിതരണ ഇടപാടുകൾ നടത്തിയിരുന്ന പലരും പിന്നീട് രൂപേഷുമായുള്ള ഇടപാടുകളിൽ നിന്ന് പിൻവാങ്ങുകയും ചെയ്തു. വളരെ സങ്കീർണ്ണ സ്വഭാവമുള്ള ഈ ആരോപണം തന്റെ ബിസിനസിലെ എതിരാളികൾക്ക് ഗുണം ചെയ്യുകയും ചെയ്തു.
രൂപേഷിന്റെ നിയമവിജയം: പ്രതിരോധത്തിന്റെയും ന്യായീകരണത്തിന്റെയും കഥ
പരാജയപ്പെട്ട ഒരു സിനിമയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് രൂപേഷും യുവതിയും തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നു. സിനിമയുടെ ലാഭവിഹിതം നൽകാൻ സാധിക്കാതിരുന്നത് യുവതിയെ ചൊടിപ്പിച്ചു. തുടർന്ന് തന്നെ രൂപേഷ് വഞ്ചിക്കുകയായിരുന്നു എന്ന് യുവതി മറ്റു നിക്ഷേപകർക്കിടയിലും വാർത്ത പരത്തി. രൂപേഷിന്റെ തകർച്ച ലക്ഷ്യമിട്ട് യുവതി തെറ്റായൊരു പരാതിയുമായി പോലീസിനെ സമീപിക്കുകയും ചെയ്തു. ബംഗളുരു നന്ദിനി ലേഔട്ട് പോലീസിന്റെ സമഗ്രമായ അന്വേഷണത്തിൽ യുവതിയുടെ ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് പ്രഥമ ദൃഷ്ട്യാ തെളിഞ്ഞു. രൂപേഷിനെതിരെ ഉള്ള പരാതി വ്യാജമാണെന്ന് കണ്ടെത്താൻ പ്രധാനമായും കാരണമായത്, കേസിനാസ്പദമായ സംഭവം ബംഗളുരുവിൽ നടന്നുവെന്നു കാണിച്ച് യുവതി നൽകിയ തീയതിയിൽ രൂപേഷ് രാജ്യത്തില്ലായിരുന്നു എന്ന കണ്ടെത്തൽ ആയിരുന്നു.
ആറുമാസത്തിനകം പോലീസ് B റിപ്പോർട്ട് സമർപ്പിക്കുകയും കോടതി റിപ്പോർട്ട് സ്വീകരിക്കുകയും ചെയ്തു.
പോലീസ് നടത്തിയ സമഗ്രമായ അന്വേഷണത്തിനൊടുവിൽ സംഭവത്തിന്റെ സത്യാവസ്ഥ തെളിയുകയും രൂപേഷിന്റെ നിരപരാധിത്വം സ്ഥിരീകരിക്കുകയും ചെയ്തു. കോടതി അദ്ദേഹത്തിന് അനുകൂലമായി വിധിച്ചു, സ്ത്രീ തന്ത്രപരമായി തയ്യാറാക്കിയ വഞ്ചനാപരമായ ദുരുദ്ദേശം മൂലമുണ്ടായ ബുദ്ധിമുട്ടുകൾക്ക് രൂപേഷ് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു.
തൊഴിൽരംഗത്തും സ്വന്തം കുടുംബത്തിലും ഇത്തരം തെറ്റായ ആരോപണങ്ങൾ മൂലം താൻ അനുഭവിച്ച ബുദ്ധിമുട്ടുകൾ രൂപേഷ് എണ്ണി പറയുന്നു. നിയമത്തിന്റെ ദുരുപയോഗം പരമാവധി തടയണം എന്നും കോടതിയുടെ പങ്ക് നഷ്ടപരിഹാരം നൽകുന്നതിനും അപ്പുറമാണെന്നും, തെറ്റായ ആരോപണങ്ങളുടെ അനന്തരഫലങ്ങളെ അഭിസംബോധന ചെയ്യുന്ന നിയമനിർമ്മാണ മാറ്റങ്ങൾക്കായി അത് വാദിക്കുകയും ഭാവിയിൽ അത്തരം പ്രവർത്തനങ്ങളെ നിരുത്സാഹപ്പെടുത്തുന്ന ഒരു മാതൃക സ്ഥാപിക്കുകയും വേണമെന്നും രൂപേഷ് പറയുന്നു.
മലയാള സിനിമയിലും സമാന സംഭവങ്ങൾ സമീപകാലത്തായി ഒട്ടനവധി നടന്നു വരുന്നു. സമഗ്രമായ അന്വേഷണത്തിലൂടെ സത്യാവസ്ഥ പുറത്തുകൊണ്ടുവന്നു കുറ്റവാളികളെയും നിയമം ദുരുപയോഗം ചെയ്യുന്നവരെയും ശിക്ഷിക്കണം എന്നും രൂപേഷ് ആവർത്തിക്കുന്നു.
News
ഒടുവിൽ ഒമർ ലുലു ബിഗ് ബോസിൽ എത്തി; മുണ്ട് മടക്കിക്കുത്തി വീട്ടിലേക്ക് നടന്നുകയറി
ഒരാള്‍ നിങ്ങളെ കാണാൻ വരുന്നുണ്ട് എന്ന് പറഞ്ഞായിരുന്നു പുതിയ വൈല്‍ഡ് കാര്‍ഡ് എൻട്രിയെ കുറിച്ച് മോഹൻലാല്‍ സൂചിപ്പിച്ചത്. അദ്ദേഹം ഒരു സംവിധായകൻ ആണെന്നും മോഹൻലാല്‍ പറഞ്ഞു. അദ്ദേഹത്തിന്റെ പുതിയ സിനിമയിലേക്ക് ഒരു ഓഡിഷൻ ചെയ്യാനായിട്ടാണ് വരുന്നത്. നിങ്ങള്‍ക്ക് കുറച്ച് പേര്‍ക്ക് അഭിനയിക്കാനൊക്കെ ഇഷ്‍ടമാണ് എന്ന് അറിഞ്ഞിട്ടാണ് വരുന്നത് എന്നും മോഹൻലാല്‍ പറഞ്ഞു. അതിനുമുന്നേ മോഹൻലാല്‍ സംവിധായകനെ പ്രേക്ഷകരുടെ മുമ്പാകെ പരിചയപ്പെടുത്തിയിരുന്നു. മുണ്ടുടുത്ത് വ്യത്യസ്‍ത ലുക്കിലായിരുന്നു ഒമര്‍ ലുലു വീട്ടിലേക്ക് നടന്നുകയറിയത്.
ഷൂട്ട് നടക്കുന്നതിനാലായിരുന്നു കഴിഞ്ഞ വര്‍ഷം വരാൻ കഴിയാതിരുന്നത് എന്ന് ഒമര്‍ പറഞ്ഞു. നല്ല സമയമുള്ള ഒരാള്‍ വരുന്നുവെന്ന് ഞാൻ പറയുകയായിരുന്നുവെന്ന് മോഹൻലാല്‍ വ്യക്തമാക്കി. നല്ല സമയം അല്ല, മോശം റിവ്യുവാണ് വന്നുകൊണ്ടിരിക്കുന്നത് എന്ന് പറഞ്ഞ ഒമറിനോട് ഇനി നല്ല സമയമായി മാറട്ടേ എന്ന് മോഹൻലാല്‍ ആശംസിച്ചു.
വിമര്‍ശനങ്ങള്‍ക്ക് നടുവില്‍ നില്‍ക്കുമ്പോഴാണ് ഞാന്‍ ബിഗ് ബോസിലേക്ക് എത്തുന്നത്. സ്വാതന്ത്ര്യം ഭയങ്കരമായി എക്സ്പ്ലോര്‍ ചെയ്യുന്ന ആളാണ് ഞാൻ. ക്ലോസായ ഒരു ഇടത്ത് ഞാൻ എങ്ങനെയാണ് പെരുമാറുക എന്ന് അറിയില്ല എന്നും ഒമര്‍ ലുലു പറഞ്ഞു. എന്തെങ്കിലും വിളിച്ചു പറയുമോ ഞാൻ എന്ന് ഭാര്യക്ക് പേടിയാണെന്ന് പറഞ്ഞ ഒമര്‍, അവര്‍ ഇമേജ് കോണ്‍ഷ്യസാണ് എന്നും വ്യക്തമാക്കിഎന്നെ ഇഷ്‍ടപ്പെട്ടാല്‍ പിന്തുണയ്‍ക്കൂ അല്ലെങ്കില്‍ അതിന്റെ ആവശ്യമില്ലല്ലോ എന്നു വീട്ടിലേക്ക് പോകുന്നതിന് മുന്നോടിയായി ഒമര്‍ ലുലു പറഞ്ഞു.
News
ഇന്ത്യയ്ക്ക് അഭിമാനമായി മാധവന്റെ മകൻ വേദാന്ത്; നീന്തി നേടിയത് അഞ്ച് സ്വർണം
നീന്തൽ ചാമ്പ്യൻഷിപ്പിൽ തന്റെ മകൻ വേദാന്ത് ഇന്ത്യക്കായി അഞ്ച് സ്വർണം നേടിയതിൽ അഭിമാനിക്കുന്ന പിതാവാണ് ആർ മാധവൻ. ചില ഫോട്ടോകൾക്കൊപ്പം തന്റെ സന്തോഷം പങ്കുവെച്ച് താരം തന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ എത്തി.
പോസ്റ്റ് ഷെയർ ചെയ്തയുടൻ സുഹൃത്തുക്കളും ആരാധകരും കമന്റ് സെക്ഷനിൽ സ്നേഹം ചൊരിഞ്ഞു. ലാറ ദത്ത കമന്റ് സെക്ഷനിലേക്ക് എടുത്ത് എഴുതി, ‘അതിശയം!!!! അഭിനന്ദനങ്ങൾ!!!’ തെന്നിന്ത്യൻ താരം സൂര്യയും കുറിച്ചു, ‘ഇത് വേദാന്തിനും സരിതയ്ക്കും നിങ്ങൾക്കും ടീമിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!
ഇന്ത്യൻ പതാകയും മെഡലുകളുമായി മകൻ പോസ് ചെയ്യുന്നതാണ് ഫോട്ടോ. മാധവന്റെ ഭാര്യ സരിതാ ബിർജെയും വേദാന്തിനൊപ്പം ഒരു ഫോട്ടോയിൽ കാണാം. 2023-ലെ മലേഷ്യൻ ഇൻവിറ്റേഷൻ ഏജ് ഗ്രൂപ്പ് ചാമ്പ്യൻഷിപ്പിൽ 2023-ൽ ക്വലാ ലുമിൽ നടന്ന ചാമ്പ്യൻഷിപ്പിൽ 2 പിബികളോടെ വേദാന്തിന് 5 സ്വർണം (50 മീറ്റർ, 100 മീറ്റർ, 200 മീറ്റർ, 400 മീറ്റർ, 1500 മീറ്റർ) ഇന്ത്യയ്ക്കുവേണ്ടി 5 സ്വർണം (50 മീറ്റർ, 100 മീറ്റർ, 1500 മീറ്റർ) നേടിയെന്ന് അദ്ദേഹം അടിക്കുറിപ്പ് നൽകി. സന്തോഷവും വളരെ നന്ദിയും.
News
ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു; അനുഭവം വെളിപ്പെടുത്തി നടി മാളവിക ശ്രീനാഥ്
തനിക് നേരിടേണ്ടി ദുരനുഭവം പങ്കുവെച്ചിരിക്കുകയാണ് യുവ നടി മാളവിക ശ്രീനാഥ്. യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഒരു ചിത്രത്തിന്‍ ഓഡിഷനിടെ തന്നെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന് നടി വ്യക്തമാക്കുന്നത്. നടി മഞ്ജു വാര്യരുടെ മകളുടെ റോളിലേക്കായിരുന്നു ഓഡീഷന്‍ നടന്നതെന്ന് വെളിപ്പെടുത്തിയ നടി ഉപദ്രവിക്കാന്‍ ശ്രമിച്ചത് ആരാണെന്ന് വ്യക്തമാക്കിയില്ല.
“കാസ്റ്റിംഗ് കൗച്ച് എന്നത് സിനിമ രംഗത്തിന്‍റെ ഭാഗമാണ്. ഞാന്‍ അതിന്‍റെ ഇരയാണ്. ഇതിന് മുന്‍പ് ഞാന്‍ ഇത് തുറന്നു പറഞ്ഞിട്ടില്ല. സിനിമ രംഗത്ത് ഇപ്പോള്‍ ഒരു സ്ഥാനം ഉള്ളത് കൊണ്ട് എനിക്കിപ്പോള്‍ ധൈര്യത്തോടെ പറയാം. ആരാണ് എന്താണ് എന്നതല്ല. മൂന്ന് വര്‍ഷം മുന്‍പ് മഞ്ജു വാര്യരുടെ മൂവിക്ക് വേണ്ടിയാണ്. മഞ്ജു വാര്യരുടെ മകളുടെ റോളിന് വേണ്ടിയാണ് എന്ന് പറഞ്ഞ് വിളിച്ചു. ആരായാലും വീണുപോകും. ഇത് ശരിയായ ഓഡിഷനാണോ എന്ന് അറിയാന്‍ അന്ന് സിനിമ രംഗത്ത് ബന്ധങ്ങളോ മറ്റോ ഉണ്ടായിരുന്നില്ല.
ഞാനും ഫ്ലാറ്റായി, ഞാന്‍ ഓഡിഷന് പോയി. ഞാനും അമ്മയും അനിയത്തിയും കൂടിയാണ് പോയത്. ഒരു ചില്ലിട്ട റൂമിലാണ് ഓഡിഷന്‍. അതിന്‍റെ അപ്പുറം അമ്മയും അനിയത്തിയും ഇരിക്കുന്നത് എനിക്ക് കാണാം. ഞാന്‍ വളരെ സന്തോഷത്തിലായിരുന്നു. കുറച്ചു സമയം അയാള്‍ എന്നെ അഭിനയിപ്പിച്ച ശേഷം. മുടി പാറിയിട്ടുണ്ട് അത് ശരിയാക്കൂ അടുത്തു തന്നെ മേയ്ക്കപ്പ് റൂം ഉണ്ടെന്ന് പറഞ്ഞ് അവിടുത്തേക്ക് പറഞ്ഞു വിട്ടു. പിന്നീട് ഇയാള്‍ പിന്നാലെയെത്തി എന്നെ പിടിച്ചു. ആ സമയത്ത് ശരിക്കും വിറങ്ങലിച്ചു പോയി.
അത്യാവശ്യം നീളവും തടിയും ഉള്ളയാളായിരുന്നു. അതിനാല്‍ തട്ടിമാറ്റാന്‍ നോക്കിയിട്ട് പറ്റിയില്ല. മാളവിക ഇപ്പോള്‍ വിചാരിച്ചാല്‍ മഞ്ജു വാര്യാരുടെ മോളായി അഭിനയിക്കാം, 10 മിനുട്ട് എന്നാണ് അയാള്‍ പറഞ്ഞത്. എന്നാല്‍ അയാളുടെ കൈയ്യില്‍ ക്യാമറയുണ്ടായിരുന്നു. അത് ഞാന്‍ തട്ടി അത് വീണില്ലെങ്കിലും അയാളുടെ ശ്രദ്ധ മാറിയപ്പോള്‍ ഞാന്‍ കുതറിയോടി. വാതില്‍ തുറന്ന് കരഞ്ഞുകൊണ്ട് ഞാന്‍ റോഡിലേക്ക് ഓടുകയായിരുന്നു.
നേരെ ഒരു ബസ് വരുന്നുണ്ടായിരുന്നു. അതില്‍ ചാടികയറി ഞാന്‍. പിറകെ എന്താണ് എന്നറിയാതെ അമ്മയും അനുജത്തിയും ഓടിയെത്തി. അവര്‍ ബസ് നിര്‍ത്തിച്ച് അതില്‍ കയറി. പത്ത് മിനുട്ടോളം ബസില്‍ നിന്ന് ഞാന്‍ അലറികരയുകയായിരുന്നു. ഇതുപോലെ ഒന്നോ രണ്ടോ അനുഭവങ്ങള്‍ വേറെയും ഉണ്ടായിട്ടുണ്ട്” മാളവിക പറഞ്ഞു
News
മെസ്സിയെ പിന്തള്ളി കിംഗ് ഖാൻ; ലോകത്തില്‍ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒന്നാമത് ഷാരൂഖ് ഖാൻ
ലോകത്തു ഏറ്റവും കൂടുതൽ സ്വാധീനമുള്ള വ്യക്തികളിൽ ഒന്നാം സ്ഥാനത്ത് ഉള്ളത് ഷാരൂഖ് ഖാൻ. ടൈം മാഗസിന്‍ പുറത്തുവിട്ട പട്ടികയിലാണ് ഷാരൂഖ് ഖാൻ ഒന്നാം സ്ഥാനത്ത് എത്തിയത്. വോട്ടിംഗിലൂടെയാണ് ടൈം ഏറ്റവും സ്വാധീനമുള്ള ആളുകളുടെ വാർഷിക പട്ടിക പുറത്തുവിട്ടത്.വായനക്കാര്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പിലൂടെയാണ് താരം ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ഫുട്ബോള്‍ സൂപ്പര്‍താരം ലയണല്‍ മെസിയെ പോലും പിന്നിലാക്കിക്കൊണ്ടാണ് താരത്തിന്റെ കുതിപ്പ്.
ഓസ്‌കാർ ജേതാവായ നടൻ മിഷേൽ യോ, അത്‌ലറ്റ് സെറീന വില്യംസ്, മെറ്റാ സിഇഒ മാർക്ക് സക്കർബർഗ്, ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ എന്നിവരാണ് ഷാരുഖിന് പിന്നിലുള്ള മറ്റു പ്രമുഖർ.
1.2 ദശലക്ഷത്തിലധികം പേരാണ് ഈ സര്‍വേയില്‍ വോട്ട് ചെയ്തത് ഇതില്‍ 4% വോട്ട് നേടിയാണ് ഷാരൂഖ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. പട്ടികയിൽ രണ്ടാം സ്ഥാനത്ത് സ്വാതന്ത്ര്യത്തിനായി പ്രതിഷേധിച്ച ഇറാനിയൻ സ്ത്രീകളാണ്. മൊത്തം വോട്ടിന്‍റെ 2% വോട്ട് നേടിയ ആരോഗ്യ പ്രവർത്തകരാണ് മൂന്നാം സ്ഥാനത്ത്. ഹാരി രാജകുമാരനും മേഗനും ഏകദേശം 1.9% വോട്ട് നേടി നാലാം സ്ഥാനത്തെത്തി. ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി 1.8% വോട്ട് നേടി അഞ്ചാം സ്ഥാനത്തെത്തി.
-
Photos4 years ago
സില്‍ക്ക് സ്മിതയെ പുനരാവിഷ്കരിച്ച് ട്രാന്‍സ് മോഡല്‍ ദീപ്തി.. ചിത്രം പങ്കുവെച്ച് ദിയ സന!!
-
Film News4 years ago
പണ്ട് പൂവലന്മാരെ പേടിച്ച് ഷാളൊക്കെ മൂടിക്കെട്ടിയായിരുന്നു നടത്തം. എന്നാൽ മുംബൈയില്‍ പോയപ്പഴാണ് അതിന് മാറ്റമുണ്ടായത് : ഗായിക മജ്ഞരി..
-
Film News4 years ago
ഞങ്ങളുടെ കുഞ്ഞിനെ ജാതിയും മതവുമില്ലാതെ വളർത്തും : അനു സിതാര
-
Photos4 years ago
റൊമാന്റിക് സിനിമകളെ വെല്ലുന്ന തരത്തിൽ ഒരു വെഡ്ഡിംഗ് ഫോട്ടോഷൂട്ട്… ചിത്രങ്ങൾ കാണാം!!
-
Celebrity3 years ago
മമ്മൂട്ടിയോട് വില്ലനാകുമോ എന്ന ചോദ്യം ചോദിച്ച അല്ലു അർജുന്റെ പിതാവിന് മമ്മൂക്ക കൊടുത്ത മറുപടി..അപ്പോഴേ അല്ലു അരവിന്ദ് ഫോണ്‍ കട്ടു ചെയ്തു !!
-
Film News4 years ago
അമാലുവും ഞാനും ചെറുപ്പത്തിലെ ഒന്നിച്ചു പഠിച്ചവർ.. 25 വയസ്സായപ്പോൾ എനിക്കൊരു പ്രണയമുണ്ടെന്ന് വീട്ടിൽ പറഞ്ഞു : ദുൽഖർ സൽമാൻ
-
Film News4 years ago
അമ്മയും കുഞ്ഞും സുഖമായ് ഇരിക്കുന്നു.. അച്ഛനായതിന്റെ സന്തോഷം പങ്കുവെച്ച് സിദ്ധാർത്ഥ് ഭരതൻ.!!
-
Film News4 years ago
ഭർത്താവിനെ അപ്പായെന്നാണ് വിളിക്കുന്നത്.. വിഷ്ണുവിനെ അങ്ങനെ വിളിക്കാനുള്ള കാരണം വെളിപ്പെടുത്തി മീര!!