Film News
ഒടുവിൽ മാലിക്കിലെ അറബി ഗാനം പാടിയ ആ മധുരശബ്ദത്തിന് പിന്നിലെ നാലാം ക്ലാസുകാരിയുടെ അടുത്ത ഫഹദ് എത്തി..ഏത് സിനിമയ്ക്ക് വേണ്ടി പാടിയതാണെന്ന് അറിയില്ലായിരുന്നു !!
![](https://skylarkpictures.in/wp-content/uploads/2021/07/hida-chokkad.png)
ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മാലിക് എന്ന ചിത്രം പ്രേക്ഷക പ്രശംസ പിടിച്ച് പറ്റിയിരിക്കുകയാണ്. ദൃശ്യങ്ങളും താരങ്ങളുടെ അഭിനയവും പോലെ തന്നെ മനോഹരമായിരുന്നു ചിത്രത്തിലെ ബിജിഎമ്മും ഗാനങ്ങളും ഒക്കെ. ഇതിനിടെ സിനിമ പോലെ തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തത് മാലിക്കിലെ അറബിക്ക് ബിജിഎമ്മാണ്. അറബിക്ക് ഗാനം പാടിയ കൊച്ച് മിടുക്കി ഇതിനോടകം തന്നെ സമൂഹമാധ്യമത്തില്‍ താരമായി കഴിഞ്ഞു. നിലമ്ബൂര്‍ സ്വദേശിയായ ഹിദയാണ് ആ മനോഹരമായ ബിജിഎമ്മിന് ശബ്ദം നല്‍കിയിരിക്കുന്നത്. ഇപ്പോഴിതാ മാലിക്കിലെ അലീക്കയും ഫിദയും ഒരുമിച്ചുള്ള ചിത്രങ്ങള്‍ ശ്രദ്ധേയമാവുകയാണ്. ഫഹദിനൊപ്പം സെല്ഫിയെടുക്കുന്ന ഹിദയുടെ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
മലപ്പുറം ചോക്കാടു സ്വദേശിയായ സക്കീർ-റുക്സാന ദമ്പതികളുടെ മകളാണ് ഹിദ. മകളുടെ പാട്ട് ബിഗ്സ്ക്രീനിൽ കേട്ടതിന്റെ സന്തോഷത്തിലാണ് ഈ മാതാപിതാക്കളും. മാസങ്ങൾക്ക് മുമ്പ് താൻ പാടിയ ആ നാലുവരികൾ മാലിക്കിലേക്ക് വേണ്ടിയാണെന്നോ ഇത്രയും ശ്രദ്ധനേടുമെന്നോ ഹിദയും വീട്ടുകാരും സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ല. ആ പാട്ടിന് പിന്നിലെ കഥയെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറയുകയാണ് ഹിദ. “എനിക്ക് രണ്ട് സഹോദരിമാരാണ്. അവരും പാട്ടുപാടും. റിഫ (മൂത്ത സഹോദരി) താത്തയ്ക്കൊപ്പം പാട്ട് ചിട്ടപ്പെടുത്താനായി സംഗീത സംവിധായകൻ ഹനീഫ മുടിക്കോടിനടുത്തേക്ക് പോയതായിരുന്നു ഞാൻ. അന്ന് സിനിമയിലേക്ക് വേണ്ടിയാണെന്ന് പറഞ്ഞ് എന്നെ കൊണ്ടും അവർ പാടിപ്പിച്ചു. പടത്തിന്റെ പേരൊന്നും പറഞ്ഞിട്ടില്ലായിരുന്നു. സിനിമ ഇറങ്ങിയ ശേഷമാണ് മാലിക്കിന് വേണ്ടിയാണെന്ന് അറിയുന്നത്.
ക്ലൈമാക്സ് ഭാഗത്താണ് എന്റെ പാട്ടുള്ളത്. കണ്ടപ്പോ ഭയങ്കര സന്തോഷമായി. സിനിമ കണ്ട് കരഞ്ഞുപോയി. ഞാൻ പാട്ട് പഠിച്ചിട്ടൊന്നും ഇല്ല. റിഫ താത്ത ചെറിയ രീതിയിൽ കർണ്ണാട്ടിക് പഠിച്ചിട്ടുണ്ട്. ചെറിയ രീതിയിൽ താത്ത എനിക്ക് പറഞ്ഞുതരും. സ്കൂൾ കലോത്സവത്തിനൊക്കെ സമ്മാനങ്ങൾ കിട്ടിയിട്ടുണ്ട്. വലിയൊരു പാട്ടുകാരി ആകണമെന്നാണ് ആഗ്രഹം.” ചെറുപുഞ്ചിരിയോടെ ഹിദ പറയുന്നു.ഇതാദ്യമായല്ല കുഞ്ഞു ഹിദ സിനിമയ്ക്ക് വേണ്ടി പാടുന്നത്. ജയസൂര്യയും നമിത പ്രമോദും അഭിനയിക്കുന്ന നാദിർഷ ചിത്രത്തിന് വേണ്ടി പാടിയിട്ടുണ്ട്. അമൃത ടിവിയിലെ റെഡ് കാർപ്പറ്റ് എന്ന ഷോയിലൂടെയാണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്. ഓണം റിലീസ് ആയി ചിത്രം എത്തുമെന്നാണ് അറിഞ്ഞത്. ഇനിയും സിനിമകളിൽ അവസരം വന്നാൽ പാടാൻ റെഡിയാണെന്ന് ഹിദ പറയുന്നു. ഒരു നിർധന കുടുംബമാണ് ഹിദയുടേത്. റിഫ, നിദ എന്നിവരാണ് സഹോദരങ്ങൾ. റിഫ പ്ലസ് ടു കഴിഞ്ഞ് നിൽക്കുകയാണ്. നിദ ഇപ്പോൾ പത്ത് കഴിഞ്ഞു. മമ്പാട്ടു മൂല ഗവ: എൽപി സ്കൂളിലെ നാലാം ക്ലാസ്സ് വിദ്യാർഥിനിയാണ് ഹിദ.
റിഫ ചെറിയ രീതിയിലുള്ള പാരഡി, സ്റ്റുഡിയോ വർക്കുകൾക്കൊക്കെ പോകാറുണ്ട്. റുക്സാനയാണ് ഇവരുടെ അമ്മ. കൂലിപ്പണിയെടുത്താണ് അഞ്ച് പേരടങ്ങുന്ന കുടുംബത്തെ സക്കീർ പോറ്റുന്നത്. കൊവിഡ് കാരണം ഇപ്പോൾ ജോലികളൊന്നും ഇല്ലെങ്കിലും മക്കളുടെ വളർച്ചയിൽ വളരെയധികം സന്തുഷ്ടനാണ് ഈ പിതാവ്. മകളുടെ പാട്ട് ബിഗ് സ്ക്രീനിൽ കേട്ട സന്തോഷത്തിലാണ് ഹിദയുടെ പിതാവ് സക്കീറും.”ഞാൻ സിനിമ കണ്ടിട്ടില്ല. മക്കളാണ് ഹിദയുടെ പാട്ടിന്റെ ഭാഗം മാത്രം ഇട്ടുതന്നത്. എല്ലാവരും പറയുമ്പോലെ നാലുവരിയാണെങ്കിലും സിനിമ കണ്ടവരാരും ആ പാട്ട് മറക്കില്ല. ചിത്ര ചേച്ചിയുടെ പേരൊക്കെ സ്ക്രീനിൽ എഴുതി വരുമ്പോലെ ഹിദയുടെ പേര് എഴുതി കാണിക്കുമ്പോൾ നമ്മളെ പോലത്തെ സാധാരണക്കാർക്ക് ലോട്ടറി അടിച്ച ഫീലാണ്”, ശബ്ദം ഇടറിക്കൊണ്ട് സക്കീർ പറഞ്ഞുനിർത്തി.”റിഫയുടെ കൂട്ടുകാരുടെ വാട്സാപ്പ് സ്റ്റാറ്റസുകൾ കണ്ടപ്പോഴാണ് മോളുപാടിയ പാട്ട് വൈറലാണെന്ന് അറിയുന്നത്. മൂന്ന് മക്കളും പാട്ടുകാരാണ്. അവർക്ക് അവസരം ലഭിക്കുകയാണെങ്കിൽ സിനിമയിലേക്ക് കൊണ്ടുവരാൻ ഞങ്ങൾ തയ്യാറാണ്. ഹിദയെ തുടർന്ന് പാട്ട് പഠിപ്പിക്കണമെന്നാണ് ആഗ്രഹം”, സക്കീർ കൂട്ടിച്ചേർത്തു.
Film News
സോപ്പ് ആണ് വില്‍ക്കുന്നത്, എന്നെയല്ല’; ഓണ്‍ലൈന്‍ അതിക്രമങ്ങള്‍ക്കെതിരെ പ്രതികരിച്ചു ഐശ്വര്യ
![](https://skylarkpictures.in/wp-content/uploads/2023/04/Untitled-1-43.jpg)
അടുത്തിടെ തനിക്ക് നേരിടേണ്ടി വന്ന ഓൺലൈൻ ലൈംഗിക പീഡനത്തിനെതിരെ നടി ഐശ്വര്യ ഭാസ്കരന് രംഗത്തെത്തിയിരുന്നു. തന്റെ യൂട്യൂബ് ചാനലായ മൾട്ടി മമ്മിയിലെ ഒരു വീഡിയോയിൽ, നിരവധി പുരുഷന്മാർ തനിക്ക് വെറുപ്പുളവാക്കുന്ന സന്ദേശങ്ങൾ ഓൺലൈനിൽ അയച്ചതിനെത്തുടർന്ന് താൻ നേരിട്ട ആഘാതം അവർ പങ്കുവച്ചു. ആളുകൾ അയച്ച ചിത്രങ്ങൾക്കൊപ്പം ഏറ്റവും മോശം സന്ദേശങ്ങളെക്കുറിച്ചും വീഡിയോയിൽ അവർ സംസാരിച്ചു.
കഴിഞ്ഞ ഒന്നര ആഴ്ചയായി തുടര്‍ന്നുവരുന്ന ഒരു കാര്യത്തെക്കുറിച്ച് പറയാനാണ് ഈ വീഡിയോ. സോപ്പ് കച്ചവടവുമായി ബന്ധപ്പെട്ട് എന്‍റെ കോണ്‍ടാക്റ്റ് നമ്പറുകള്‍ സോഷ്യല്‍ മീഡിയയിലും മറ്റും നല്‍കിയിരുന്നു. പലരും ഈ നമ്പര്‍ ദുരുപയോഗം ചെയ്യുകയാണ്. രാവിലെ 9 മുതല്‍ രാത്രി 9 വരെ മാത്രമേ മെസേജ് അയക്കാവൂ എന്ന് പറഞ്ഞിട്ടും അര്‍ധരാത്രിയും അസമയത്തും മെസേജുകള്‍ കൊണ്ടുള്ള ശല്യമാണ്.
മൂന്ന് പുരുഷന്മാരാണ് ഇതില്‍ പ്രധാനികള്‍. ട്രൂ കോളറിലൂടെ അവരുടെ പേരും കിട്ടിയിട്ടുണ്ട്. ഞാന്‍ സോപ്പ് ആണ് വില്‍ക്കുന്നത്. എന്നെയല്ല. ഞാന്‍ നിന്നെയാണ് വാങ്ങാന്‍ ഉദ്ദേശിക്കുന്നത്. വയസ്സായാലും കാണാന്‍ കൊള്ളാം എന്നാണ് ഒരാളുടെ മെസേജ്. വേറൊരുത്തന്‍ സ്വകാര്യ ഭാഗങ്ങളുടെ ചിത്രമാണ് അയച്ചുതന്നത്.
ഇത്തരം ശല്യം തുടരവെ ഒരു ദിവസം എനിക്ക് പാനിക് അറ്റാക്ക് ഉണ്ടായി. ഇതിന് ഒരു അവസാനം കാണണമെന്ന് എന്‍റെ മകള്‍ പറഞ്ഞത് അന്നായിരുന്നു. വീഡിയോയിലൂടെ നിങ്ങള്‍ എന്‍റെ വീട് മാത്രമേ കണ്ടിട്ടുള്ളൂ. എന്‍റെ പക്കലുള്ള രഹസ്യായുധം കണ്ടിട്ടില്ല. സെര്‍ബിയന്‍ ബ്ലഡ്ലൈന്‍ റോട്ട് വീലര്‍ നാലെണ്ണമാണ് എനിക്കൊപ്പമുള്ളത്. ഇങ്ങോട്ട് തപ്പിപ്പിടിച്ച് വന്നാല്‍ തിരിച്ചുപോക്ക് കഷ്ടമായിരിക്കും. ഒരു സ്ത്രീ തനിച്ച് താമസിച്ചാല്‍ നിങ്ങള്‍ എന്താണ് കരുതുന്നത്? ആര്‍ക്കും വന്നുപോകാമെന്നോ. അധ്വാനിച്ച് ജീവിക്കുന്ന സ്ത്രീയാണ് ഞാന്‍.
എല്ലാ പുരുഷന്മാരെക്കുറിച്ചുമല്ല ഞാന്‍ പറയുന്നത്. മാന്യരായ ഒരുപാട് പുരുഷന്മാര്‍ എന്‍റെ കൈയില്‍ നിന്നും സോപ്പ് വാങ്ങാറുണ്ട്. പൊലീസിനെയോ സൈബര്‍ ക്രൈം വിഭാഗത്തെയോ സമീപിച്ചാല്‍ അത് വലിയ വാര്‍ത്താപ്രാധാന്യം നേടും. ചാനലുകള്‍ എങ്ങനെ എഡിറ്റ് ചെയ്ത് കാണിക്കുമെന്ന് പറയാനാവില്ല. അതുകൊണ്ടാണ് സ്വന്തം യുട്യൂബ് ചാനലിലൂടെ ഇത് പറയുന്നത്. ഐശ്വര്യ പറഞ്ഞു.
Film News
‘മണീ, യാരാവത് പുടീങ്ക മണീ’;പൊന്നിയിൻ സെൽവൻ വേദിയിൽ വീണ്ടും കൈയടി വാങ്ങി ജയറാം
![](https://skylarkpictures.in/wp-content/uploads/2023/04/Untitled-1-42.jpg)
പൊന്നിയിൻ സെൽവൻ ആദ്യഭാഗത്തിന്റെ ഓഡിയോ ലോഞ്ചിനിടെ സംവിധായകൻ മണിരത്നത്തേയും നടൻ പ്രഭുവിനേയും അനുകരിച്ച് ജയറാം കയ്യടി വാങ്ങിയത് ആരും മറന്നുകാണില്ല.ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാഗത്തിന്റെ റിലീസിനോടനുബന്ധിച്ച് നടന്ന മറ്റൊരു ചടങ്ങിൽ പ്രഭുവിനെക്കുറിച്ചുള്ള മറ്റൊരു കഥയുമായി വീണ്ടുമെത്തിയിരിക്കുകയാണ് ജയറാം.
തായ്ലാൻഡിലെ ചിത്രീകരണത്തിനിടെയുണ്ടായ രസകരമായ സംഭവം ജയറാം പ്രഭുവിന്റെ ശബ്ദത്തിൽ പറഞ്ഞത്. നമ്പി എന്ന കഥാപാത്രമായി തിരഞ്ഞെടുത്തശേഷം മണിരത്നം തന്നോട് കുതിരസവാരി പഠിക്കണമെന്ന് പറഞ്ഞിരുന്നെന്നും എന്നാൽ ഭയം കാരണം പിന്മാറുകയാണുണ്ടായതെന്നും ജയറാം പറഞ്ഞു.കുതിരസവാരി പഠിക്കണമെന്ന് പറഞ്ഞിരുന്നെന്നും എന്നാൽ ഭയം കാരണം പിന്മാറുകയാണുണ്ടായതെന്നും ജയറാം പറഞ്ഞു.
പിന്നെ ഷൂട്ടിങ് ലൊക്കേഷനുകൾ പതിയെ മാറാൻ തുടങ്ങി. ഇന്ത്യയിൽ പലയിടങ്ങളിലും ചിത്രീകരണം നടത്തിയശേഷം പെട്ടെന്ന് തായ്ലാൻഡിലേക്ക് പോകേണ്ടിവന്നു. അവിടെ പ്രാക്ടീസിന് കിട്ടിയ കുതിരകളെല്ലാം ഇന്ത്യയിലേതുപോലെ ആയിരുന്നില്ല.കുതിരയോട്ട പരിശീലനം കഴിഞ്ഞ കാർത്തിയും ജയം രവിയും വളരെ ക്ഷീണിതരായാണ് വരിക. കുതിരപ്പുറത്ത് കയറുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണമെന്ന് പ്രഭു സാറിനോടു ചോദിച്ചാൽ പറഞ്ഞുതരുമെന്ന് ഞാനവരോടുപറഞ്ഞു.
അങ്ങനെ ലൊക്കേഷനിലേക്ക് പ്രഭുസാർ വന്ന് അവർക്ക് രണ്ടുപേർക്കുമുള്ള ഉപദേശങ്ങളൊക്കെ കൊടുത്തശേഷം മണിരത്നത്തെ കാണാൻ പോയി. തനിക്കുള്ള കുതിരയെ അന്വേഷിച്ചു. കുതിരയെ കണ്ടതും അദ്ദേഹം പറഞ്ഞു, ഇത് ഒട്ടകം പോലെയുണ്ട് കയറാൻ കഴിയില്ല.”ഇക്കാര്യം പറഞ്ഞുകൊണ്ടിരിക്കുമ്പോൾ 30 കുതിരകളും പോരാളികളായി അഭിനയിക്കുന്നവരും വന്നു. അപ്പോൾ പ്രഭുസാറിന് വീണ്ടും ടെൻഷൻ. ഇതിലേതാണ് ആൺകുതിരയെന്നും പെൺകുതിരയെന്നും. അസിസ്റ്റന്റ് ഡയറക്ടർ ധനായോട് ചോദിച്ചു ഉറപ്പുവരുത്തി. തനിക്ക് കയറേണ്ട കുതിര ശരിയല്ലെന്ന് പറഞ്ഞെങ്കിലും മണിരത്നം ചെവിക്കൊണ്ടില്ല. ഷോട്ടിന് സമയമായപ്പോൾ പ്രഭുസാർ സംശയിച്ചതുപോലെ തന്നെ നടന്നു. അദ്ദേഹത്തേയും വഹിച്ചുകൊണ്ട് കുതിര ഓടി. ഒരു കാടുപോലുള്ള ഭാഗമുണ്ട് അവിടെ. 30 കുതിരകളും മുന്നിൽ പോയി. പ്രഭു സാറിന്റെ കുതിര പിന്നാലെയും. എല്ലാം കാട്ടിൽക്കയറി കുറച്ചുനേരത്തേക്ക് ഒന്നുമില്ല, നിശ്ശബ്ദത മാത്രം. ഒരു പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ പ്രഭുസാറും കുതിരയും തിരിച്ചുവന്നു. പിന്നാലെ ബാക്കിയുള്ള 30 കുതിരകളും. ഷൂട്ട് തുടങ്ങാമെന്ന് പ്രഭു സാർ പറഞ്ഞു. എല്ലാം കിറുകൃത്യമായി നടന്നു. ആ പത്ത് നിമിഷം കാടിനുള്ളിൽ എന്താണെന്ന് പിന്നാലെ ബാക്കിയുള്ള 30 കുതിരകളും. ഷൂട്ട് തുടങ്ങാമെന്ന് പ്രഭു സാർ പറഞ്ഞു. എല്ലാം കിറുകൃത്യമായി നടന്നു. ആ പത്ത് നിമിഷം കാടിനുള്ളിൽ എന്താണെന്ന് പ്രഭു സാറിന് മാത്രം അറിയാവുന്ന രഹസ്യമാണ്” -ജയറാം പറഞ്ഞു.
Film News
ഞെട്ടിപ്പിക്കുന്ന മേക്കോവറിൽ വിക്രം;തങ്കലാൻ മേക്കിംഗ് വീഡിയോ വൈറൽ
![](https://skylarkpictures.in/wp-content/uploads/2023/04/Untitled-1-40.jpg)
വിക്രം നായകനായി എത്തുന്ന പുതിയ ചിത്രം ‘തങ്കലാന്റെ’ മേക്കോവർ ആരാധകരെ മാത്രമല്ല സിനിമ പ്രേക്ഷകരെ ഒട്ടാകെ ഞെട്ടിച്ചിരിക്കുവാണ്. ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. കഥാപാത്രത്തിനായി വിക്രം നടത്തുന്ന ഡെഡിക്കേഷനുകൾ വീഡിയോയിൽ കാണാം. വിക്രമിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് വീഡിയോ പുറത്തുവിട്ടത്.
ചിത്രം സംവിധാനം ചെയുന്നത് പാ രഞ്ജിത്താണ്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷന്‍സും ചേര്‍ന്ന് ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് കെ ഇ ജ്ഞാനവേല്‍ രാജയാണ്.
മലയാളികളായ പാര്‍വതിയും മാളവിക മോഹനനും ചിത്രത്തില്‍ പ്രധാന സ്‍ത്രീ കഥാപാത്രങ്ങളാകുന്നു. ‘തങ്കലാൻ’ എന്ന ചിത്രത്തില്‍ പശുപതി, ഹരി കൃഷ്‍ണൻ, അൻപു ദുരൈ തുടങ്ങി താരങ്ങളും ഭാഗമാണ്. എ കിഷോർ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു.
Film News
‘സത്യമോ അസത്യമോ..പഴയെ കാര്യങ്ങൾ ഇപ്പോള്‍ പറയേണ്ട ആവിശ്യം അച്ഛനില്ലായിരുന്നു’; ധ്യാന്‍ ശ്രീനിവാസന്‍
![](https://skylarkpictures.in/wp-content/uploads/2023/04/Untitled-1-38.jpg)
ഈയിടെ ശ്രീനിവാസന്‍ മോഹൻലാലിനെ കുറിച്ച് നടത്തിയ പ്രസ്താവനകൾ ഒരുപാടു ചർച്ചകൾക്ക് തിരികൊളുത്തിയിരുന്നു. മോഹന്‍ലാല്‍ കാപട്യക്കാരനാണെന്നും മരിക്കും മുൻപേ എല്ലാം തുറന്ന് പറയുമെന്നും ശ്രീനിവാസന്‍ അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.ഇപ്പോഴിതാ വിഷയത്തില്‍ തന്റെ അഭിപ്രായം പറയുകയാണ് ശ്രീനിവാസന്റെ മകനും നടനുമായ ധ്യാൻ.
അച്ഛൻ ലാൽ സാറിനെ പറ്റി ഇങ്ങനെ ഒരു സംഭവം പറഞ്ഞു. എന്നുവച്ചാൽ ഹിപ്പോക്രാറ്റ് എന്ന് പറയുന്ന സമയത്ത്, എനിക്കാണ് വിഷമം ഉണ്ടാക്കിയത്. എന്റെ ഒരു ദിവസം ആയിരുന്നു സ്പോയ്ൽ ചെയ്തത്. ഇപ്പോ എന്തിനാ അങ്ങനെ പറയേണ്ട കാര്യം എന്തിന് വേണ്ടി എന്നൊക്കെ ആലോചിച്ചായിരുന്നു അത്. അക്കാര്യം പറഞ്ഞ ആളുടെ ദിവസം അല്ല. എന്റെ ദിവസം ആയിരുന്നു പോയത്. നമ്മൾ അത്രയും ഇഷ്ടപെടുന്ന രണ്ട് ആളുകൾ. അതിൽ ഒരാൾ അങ്ങനെ പറയുന്ന സമയത്ത് കേൾക്കുന്ന നമുക്കാണ് വിഷമം ഉണ്ടാകുന്നത്. ഇതിനൊക്കെ മുമ്പൊരു ഷോയിൽ പോയപ്പോൾ ഇരുവരും ഒന്നിച്ചുള്ളൊരു ഫോട്ടോ ഷെയർ ചെയ്തൊരാളാണ് ഞാൻ. അത്രയ്ക്ക് സന്തോഷം കണ്ടപ്പോ ഷെയർ ചെയ്തതായിരുന്നു. അതുകഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷം ഈ ഒരു വിഷയം വരുമ്പോൾ അത് സത്യമോ അസത്യമോ ആകട്ടെ( അച്ഛൻ കള്ളം പറയാറില്ല). അത് ഇപ്പോൾ പറയേണ്ട കാര്യം എന്താണ് എന്ന് നമുക്ക് തോന്നി പോകും.
സരോജ് കുമാര്‍ ഇറങ്ങിയ ശേഷം അവരുടെ സൗഹൃദത്തില്‍ വിള്ളലുണ്ടായിട്ടുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. ലാല്‍സാര്‍ പണ്ടെപ്പഴോ അച്ഛനോട് വ്യക്തിപരമായി പറഞ്ഞ കാര്യം വര്‍ഷങ്ങള്‍പ്പുറം പറയുമ്ബോള്‍ പറഞ്ഞ ആള്‍ക്കും കേട്ട ആള്‍ക്കും ഉണ്ടായതിനേക്കാള്‍ വിഷമം ശരാശരി മലയാളികള്‍ക്കാണ്. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ധ്യാനിന്റെ പ്രതികരണം.
Film News
അസ്സൽ മമ്മൂട്ടി ലുക്ക്; സോഷ്യല്‍ മീഡിയയില്‍ താരമായി മമ്മൂട്ടിയുടെ സഹോദരീപുത്രന്‍.
![](https://skylarkpictures.in/wp-content/uploads/2023/04/Untitled-1-35.jpg)
മമ്മൂട്ടിയുടെ സഹോദരീപുത്രനാണ് അഷ്ക്കർ സൗദാൻ. അഷ്‌കറിനു മമ്മൂക്കയുടെ അതെ ലുക്ക് തന്നെയാണ് എന്നാണ് ആരാധകർ പറയുന്നത്. ഡിഎൻഎ എന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് അഷ്‌കർ. സുരേഷ് ബാബുവാണ് ചിത്രം സംവിധാനം ചെയുന്നത്. ഡിഎൻഎ’ എന്ന സിനിമയുടെ പൂജ സമയത്തെടുത്ത അഷ്ക്കറിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ അടുത്തിടെ വൈറലായത്.
‘എന്റെ അമ്മാവനാണ് അദ്ദേഹം. രക്തബന്ധം എന്നൊക്കെ പറയില്ലേ. അദ്ദേഹത്തോട് സാദൃശ്യപ്പെടുത്തുന്നതു കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു. ഈ സിനിമയിൽ അഭിനയിക്കാൻ പോകുന്നതിനു മുമ്പേ അമ്മാവനെ പോയി കണ്ടിരുന്നു, അനുഗ്രഹം ചോദിച്ചു. ആകെ ഒറ്റ ചോദ്യമേ എന്നോട് ചോദിച്ചുള്ളൂ, ഡിഎൻഎയുടെ അർഥം എന്താണെന്ന്. ഒരു നിമിഷം ഞാൻ പകച്ചുപോയി. എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. അദ്ദേഹം പറഞ്ഞു, ഡിഓക്സിറൈബോന്യൂക്ലിക് ആസിഡ് എന്നാണെന്ന്. അതിനി മരണം വരെയും മറക്കില്ല.
കോട്ടയം കുഞ്ഞച്ചനൊക്കെ വീട്ടിൽ നിന്നും ഒളിച്ചുപോയി കണ്ടിട്ടുള്ള ആളാണ് ഞാൻ. അങ്ങനെയുള്ള ഒരാൾക്ക് സുരേഷ് ബാബു സാറിന്റെ നായകനായി അവസരം കിട്ടുക എന്നു പറയുന്നത് തന്നെ ഭാഗ്യമാണ്.’’–അഷ്ക്കര്‍ പറയുന്നു.
-
Photos4 years ago
സില്‍ക്ക് സ്മിതയെ പുനരാവിഷ്കരിച്ച് ട്രാന്‍സ് മോഡല്‍ ദീപ്തി.. ചിത്രം പങ്കുവെച്ച് ദിയ സന!!
-
Film News4 years ago
പണ്ട് പൂവലന്മാരെ പേടിച്ച് ഷാളൊക്കെ മൂടിക്കെട്ടിയായിരുന്നു നടത്തം. എന്നാൽ മുംബൈയില്‍ പോയപ്പഴാണ് അതിന് മാറ്റമുണ്ടായത് : ഗായിക മജ്ഞരി..
-
Film News4 years ago
ഞങ്ങളുടെ കുഞ്ഞിനെ ജാതിയും മതവുമില്ലാതെ വളർത്തും : അനു സിതാര
-
Photos4 years ago
റൊമാന്റിക് സിനിമകളെ വെല്ലുന്ന തരത്തിൽ ഒരു വെഡ്ഡിംഗ് ഫോട്ടോഷൂട്ട്… ചിത്രങ്ങൾ കാണാം!!
-
Celebrity3 years ago
മമ്മൂട്ടിയോട് വില്ലനാകുമോ എന്ന ചോദ്യം ചോദിച്ച അല്ലു അർജുന്റെ പിതാവിന് മമ്മൂക്ക കൊടുത്ത മറുപടി..അപ്പോഴേ അല്ലു അരവിന്ദ് ഫോണ്‍ കട്ടു ചെയ്തു !!
-
Film News4 years ago
അമാലുവും ഞാനും ചെറുപ്പത്തിലെ ഒന്നിച്ചു പഠിച്ചവർ.. 25 വയസ്സായപ്പോൾ എനിക്കൊരു പ്രണയമുണ്ടെന്ന് വീട്ടിൽ പറഞ്ഞു : ദുൽഖർ സൽമാൻ
-
Film News4 years ago
അമ്മയും കുഞ്ഞും സുഖമായ് ഇരിക്കുന്നു.. അച്ഛനായതിന്റെ സന്തോഷം പങ്കുവെച്ച് സിദ്ധാർത്ഥ് ഭരതൻ.!!
-
Film News4 years ago
ഭർത്താവിനെ അപ്പായെന്നാണ് വിളിക്കുന്നത്.. വിഷ്ണുവിനെ അങ്ങനെ വിളിക്കാനുള്ള കാരണം വെളിപ്പെടുത്തി മീര!!