Celebrity
‘അവാര്‍ഡുദാന ചടങ്ങില്‍ ഇരിക്കാന്‍ സീറ്റില്ലാതെ ഒഴിഞ്ഞ കസേരകള്‍ തേടിയലഞ്ഞ ഇന്ദ്രന്‍സേട്ടന്‍’..ഈ കഥ അറിയാതെ പോകരുത് !!
ചെറു വേഷങ്ങളിലൂടെ അഭിനയം തുടങ്ങിയ ഇന്ദ്രന്‍സ് ഇപ്പോള്‍ വലിയ വേഷങ്ങളിലൂടെ പ്രേക്ഷകരെ അതിശയപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഇന്ദ്രന്‍സ് എന്ന നടന്‍റെ പ്രതിഭ വിളിച്ചോതുന്ന കഥാപാത്രങ്ങളാണ് ഇപ്പോള്‍ താരത്തിന് ലഭിക്കുന്ന ഭൂരിഭാഗം കഥാപാത്രങ്ങളും. റോജിന്‍ തോമസ് സംവിധാനം ചെയ്ത ഹോം ആണ് ഇന്ദ്രന്‍സിന്‍റെതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം. ഹോം പ്രേക്ഷകരുടെ മനസ് നിറച്ചുകൊണ്ടിരിക്കുമ്ബോള്‍ ഇന്ദ്രന്‍സുമായി ബന്ധപ്പെട്ട ഒരു ഓര്‍മ പങ്കുവയ്ക്കുകയാണ് ഗാനനിരൂപകന്‍ രവി മേനോന്‍.
രവി മേനോന്‍റെ കുറിപ്പ് വായിക്കാം..ഇന്ദ്രന്‍സാണ് ഈ `ഹോ’മിന്റെ ഐശ്വര്യം..തുല്യദുഖിതരായിരുന്നു ഞങ്ങള്‍; ഇന്ദ്രന്‍സേട്ടനും ഞാനും. ഇരിക്കാന്‍ സീറ്റില്ല. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാനച്ചടങ്ങ് ആരംഭിക്കാന്‍ മിനിറ്റുകള്‍ മാത്രം ശേഷിക്കുമ്ബോഴും കോട്ടയത്തെ പൊലീസ് പരേഡ് ഗ്രൗണ്ടില്‍ ഒഴിഞ്ഞ കസേരകള്‍ തേടിയുള്ള പരക്കംപാച്ചിലിലായിരുന്നു ഞങ്ങള്‍. സംഘാടകര്‍ ഇരിപ്പിടം ഒഴിച്ചിടാഞ്ഞിട്ടല്ല. കസേരകളുടെ പുറത്ത് അവാര്‍ഡിതരുടെ പേരുകള്‍ ഭംഗിയായി എഴുതി ഒട്ടിച്ചു വെക്കാഞ്ഞിട്ടുമല്ല. സീറ്റായ സീറ്റെല്ലാം പൊതുജനം കയ്യടക്കിയിരിക്കുന്നു. കയ്യേറ്റക്കാര്‍ പലരും സ്ഥലത്തെ പ്രധാന പയ്യന്‍സാണ്. പ്രാദേശിക ശിങ്കങ്ങള്‍.
പൊലീസിന് പോലും തൊടാന്‍ മടിയുള്ള വി വി ഐ പിമാര്‍. ഇടക്ക് ഇന്ദ്രന്‍സേട്ടനെ നോക്കി “അയ്യോ സീറ്റ് കിട്ടിയില്ലേ” എന്ന് പരിതപിക്കുന്നുണ്ട് അവരില്‍ ചിലര്‍. പക്ഷേ ഒഴിഞ്ഞുതരാന്‍ മനസ്സില്ല ആര്‍ക്കും.നിരന്തരമായ പരിശ്രമത്തിനൊടുവില്‍ പിന്‍നിരയില്‍ ഒരു ഇരിപ്പിടം തരപ്പെടുത്തുന്നു ഇന്ദ്രന്‍സേട്ടന്‍. തൊട്ടടുത്ത് എനിക്കായി മറ്റൊന്നും. “വാ, വന്നിരിക്ക്. ഇല്ലെങ്കില്‍ ഇതും പോകും.”– ഇന്ദ്രന്‍സേട്ടന്‍ പറഞ്ഞു. എന്നിട്ട് ചിരിയോടെ ഒരു ആത്മഗതവും: “പ്രേക്ഷകമനസ്സില്‍ ഇടം നേടാന്‍ ഇത്രേം ബുദ്ധിമുട്ടില്ല….” ആള്‍ക്കൂട്ടത്തില്‍ ഒരാളായി, സാധാരണക്കാരില്‍ സാധാരണക്കാരനായി ഒപ്പമിരുന്ന അഭിനയപ്രതിഭയെ അത്ഭുതത്തോടെ നോക്കിയിരുന്നു ഞാന്‍…
പരാതിയില്ല; പരിഭവമില്ല. താരജാഡകളോ നാട്യങ്ങളോ ഇല്ല. തനിക്ക് വേഷമില്ലാത്തിടത്ത് അറിയാതെ വന്നുപെട്ട നാട്ടിന്പുറത്തുകാരന്റെ ഭാവം മുഖത്ത്. ചുറ്റുമിരുന്നവരില്‍ “താര”ത്തെ തിരിച്ചറിഞ്ഞ ചിലര്‍ പരസ്പരം എന്തൊക്കെയോ മുറുമുറുക്കുന്നു. മറ്റു ചിലര്‍ തിരിഞ്ഞുനോക്കി വിളിച്ചു ചോദിക്കുന്നു: “ഇന്ദ്രന്‍സേട്ടാ…. നിങ്ങക്ക് കോമഡി അവാര്‍ഡാ?” അതെയെന്ന് തലയാട്ടിയ ശേഷം ഇന്ദ്രന്‍സേട്ടന്‍ എന്റെ കാതില്‍ മന്ത്രിക്കുന്നു: “അവാര്‍ഡില്‍ കോമഡിയും ട്രാജഡിയുമുണ്ടോ?” പിറകില്‍ നിന്ന് ആഞ്ഞു തോണ്ടി മറ്റൊരു വിദ്വാന്റെ ചോദ്യം: “ഇന്ദ്രന്‍സ്, എന്നെ അറിയില്ലേ? മുന്നാറിലെ മ്മടെ ജോയേട്ടന്റെ ഫാമില്‍ നിങ്ങള് വന്നപ്പോ നമ്മള് പരിചയപ്പെട്ടിട്ടുണ്ട്. അന്നത്തെ തമാശയൊന്നും മറന്നിട്ടില്ല.”
തിരിഞ്ഞുനോക്കി ചിരിച്ചുകൊണ്ട് ഇന്ദ്രന്‍സിന്റെ മറുപടി: “പിന്നെ പിന്നെ.. മറക്കാന്‍ പറ്റുമോ. നല്ല ഓര്‍മ്മയുണ്ട്…കൊറച്ചു വണ്ണം വെച്ചു നിങ്ങള്.” പിന്നെ എന്റെ നോക്കി കണ്ണിറുക്കി ഇത്ര കൂടി. “ഒട്ടും ഓര്‍മ്മ വരുന്നില്ല. പാവം മനുഷ്യന്‍. ഒരു സന്തോഷായിക്കോട്ടെ. നമ്മളെ ഓര്‍ത്തുവെക്കുന്ന ആളല്ലേ..?”അഭിനയത്തിനുള്ള പ്രത്യേക പരാമര്‍ശമായിരുന്നു ഇന്ദ്രന്‍സേട്ടന്. എനിക്ക് ചലച്ചിത്ര ലേഖനത്തിനുള്ള പുരസ്കാരവും. ഒപ്പമിരുന്ന നിമിഷങ്ങളില്‍ ഞാന്‍ പറഞ്ഞു: “കൊറേക്കാലം കോമഡി മാത്രം കാണിച്ച് വേസ്റ്റാക്കിയില്ലേ? ഇനി പ്രായശ്ചിത്തം ചെയ്യാനുള്ള കാലമാണ്. നിങ്ങളുടെ കാലം വരാനിരിക്കുന്നതേയുള്ളൂ ഇന്ദ്രന്‍സേട്ടാ.” ചിരിച്ചുകൊണ്ടുതന്നെ ഗൗരവം കൈവിടാതെ മറുപടി: “ഏയ്, വേസ്റ്റാക്കി എന്നൊന്നും പറയാനാവില്ല. നമ്മള് ആസ്വദിച്ച് തന്നെയാണ് അതും ചെയ്തത്. ആളുകളെ ചിരിപ്പിക്കാനാ പ്രയാസം. കരയിക്കാന്‍ പിന്നേം എളുപ്പാ..”
“അങ്ങനെ പറഞ്ഞാല്‍ പൂര്‍ണ്ണമായി അംഗീകരിക്കാന്‍ പറ്റില്ല” — ഞാന്‍ പറഞ്ഞു. “ആ കരച്ചില്‍ സിനിമ കണ്ടു പുറത്തിറങ്ങിയിട്ടും നമ്മുടെ മനസ്സില്‍ അവശേഷിക്കുന്നുണ്ടെങ്കില്‍, നടന്‍ വിജയിച്ചു എന്നര്‍ത്ഥം. അങ്ങനെ കരയിക്കാന്‍ കഴിയുന്ന ആളാ ഇന്ദ്രന്‍സേട്ടാ നിങ്ങള്.”– ഒന്നും മിണ്ടാതെ ചിരിക്കുക മാത്രം ചെയ്തു നടന്‍. ഇരിപ്പിടം തേടി പരേഡ് മൈതാനത്ത് കറങ്ങിയ നടന്‍ ഇന്ന് മലയാളസിനിമയില്‍ പകരം വെക്കാനില്ലാത്ത ഇരിപ്പിടത്തിന്റെ ഉടമ. റോജിന്‍ തോമസ് സംവിധാനം ചെയ്ത “ഹോം” എന്ന സിനിമ ആ അഭിനയമികവിന്റെ ഏറ്റവും പുതിയ നേര്‍സാക്ഷ്യം. ഡിജിറ്റല്‍ വിപ്ലവകാലത്തെ ഒട്ടും ടെക്‌നോ-സാവി അല്ലാത്ത സാധാരണക്കാരനായ ഒരു മധ്യവര്‍ഗ്ഗ വീട്ടച്ഛന്റെ ആത്മസംഘര്‍ഷങ്ങളും ആശയക്കുഴപ്പങ്ങളും ആകുലതകളും അതീവഹൃദ്യമായി വരച്ചുകാട്ടുന്നു ഇന്ദ്രന്‍സിന്റെ ഒളിവര്‍ ട്വിസ്റ്റ്. ഒരുവേള അയാളില്‍ നമ്മുടെ ഒരു അംശവുമില്ലേ എന്ന് തോന്നിക്കുന്നിടത്താണ് ഇന്ദ്രന്‍സിലെ അഭിനേതാവിന്റെ വിജയം.
മുന്‍പും കിടിലന്‍ കഥാപാത്രങ്ങള്‍ അഭിനയിച്ചു ഫലിപ്പിച്ചിട്ടുണ്ട് ഇന്ദ്രന്‍സേട്ടന്‍. പ്രത്യേക പരാമര്‍ശം നേടിയ അപ്പോത്തിക്കിരിയും സ്റ്റേറ്റ് അവാര്‍ഡ് നേടിയ ആളൊരുക്കവും വെയില്‍മരങ്ങളും ഉള്‍പ്പെടെ നിരവധി പടങ്ങളില്‍. എങ്കിലും “ഹോ”മിലെ ഒളിവര്‍ ട്വിസ്റ്റ് ഒന്നുവേറെ. മുഖത്തെ അതിസൂക്ഷ്മമായ ഭാവപ്പകര്‍ച്ചകള്‍, സംഭാഷണങ്ങള്‍ക്കിടയിലെ അര്‍ത്ഥഗര്‍ഭമായ മൗനങ്ങള്‍, മൂളലുകള്‍, അമളികള്‍ മറച്ചുവെക്കാനുള്ള പങ്കപ്പാടുകള്‍, ഒരുപാട് അര്‍ത്ഥങ്ങള്‍ ദ്യോതിപ്പിക്കുന്ന ചിരികള്‍….. സ്വാഭാവികതയില്‍ ന്യൂജന്‍ പുലികളേയും കവച്ചുവെക്കുന്നു ഇന്ദ്രന്‍സേട്ടന്‍.
“ഹോം” സിനിമയുടെ രാഷ്ട്രീയവും വരേണ്യതയും സ്ത്രീപക്ഷ, സ്ത്രീവിരുദ്ധ നിലപാടുകളും ഒക്കെ കുറേക്കാലത്തേക്ക് ചര്‍ച്ച ചെയ്യപ്പെട്ടേക്കാം. അതാണല്ലോ നടപ്പുരീതി. എങ്കിലും എന്നിലെ സാധാരണ പ്രേക്ഷകന് ഹൃദയസ്പര്‍ശിയായ അനുഭവമായി ആ പടം. ഒരിക്കല്‍ കൂടി കണ്ടാലും മുഷിയില്ല എന്ന് തോന്നിയ അത്യപൂര്‍വം സമീപകാല പടങ്ങളിലൊന്ന്. കയ്യില്‍ സദാ ജാഗരൂകമായ റിമോട്ടും ചുണ്ടിലൊരു ബീപ്പ് ശബ്ദവുമായി മാത്രം സിനിമ കാണാന്‍ ഇറങ്ങിപ്പുറപ്പെടേണ്ട കാലത്ത്, കുടുംബസമേതം ധൈര്യമായി ചെന്നിരുന്നു കാണാവുന്ന പടം. (എന്റെ വ്യക്തിപരമായ അഭിപ്രായം. ഭിന്നാഭിപ്രയക്കാര്‍ക്കും സ്വാഗതം) ഇന്ദ്രന്‍സാണ് ഈ “ഹോ”മിന്റെ ഐശ്വര്യം. സബാഷ് ഇന്ദ്രന്‍സേട്ടാ… ഇനിയും വരട്ടെ ഇത്തരം കഥാപാത്രങ്ങള്‍..
Celebrity
വസന്തം നിറഞ്ഞ നൂറിന്റെയും ഫാഹിമിന്റെയും കല്യാണ വസ്ത്രങ്ങൾ. വിവാഹ വസ്ത്രങ്ങളിൽ തിളങ്ങി നൂറിനും ഫാഹിമും.
പ്രമുഖ സിനിമ താരങ്ങളായ നൂറിൻ ശെരീഫിന്റെയും ഫാഹിമിന്റെയും വിവാഹം സോഷ്യൽ മീഡിയയിൽ വൻ ആഘോഷമായിരുന്നു. നിരവധി പേരാണ് നവദമ്പതികൾക്ക് ആശംസകളറിയിച്ചും സന്തോഷം അറിയിച്ചും എത്തിയത്. ആർഭാട പൂർവ്വം നടന്ന വിവാഹത്തിന് ഏറെ ചർച്ച ചെയ്ത ഒന്നായിരുന്നു നൂറിൻ ഷെരീഫിന്റെ ലഹങ്കയും ഫാഹിമിന്റെ ബദ്ഗള സ്യൂട്ടും ജോദ്പൂരി പോളോ പാന്റും . ഫ്ലോറൽ വെഡിങ് എന്ന നൂറിന്റെ സ്വപ്നസാക്ഷാത്കാരം ആയിരുന്നു ഈ വിവാഹം. ഏതൊരു പെൺകുട്ടിയും ആഗ്രഹിക്കുന്ന പോലെ തന്റെ വിവാഹ വസ്ത്രത്തെ പറ്റി നിരവധി സങ്കൽപ്പങ്ങളാണ് നൂറിന് ഉണ്ടായിരുന്നത്. നൂറിനു വേണ്ടി മാത്രം തയ്യാറാക്കുന്ന യുണീക്ക് ഡിസൈൻ ആയിരിക്കണമെന്നതായിരുന്നു നിബന്ധനകളിൽ ഒന്ന്. ഇന്ത്യയിലെ പ്രമുഖ വ്യവസായിയും ഫാഷൻ ഡിസൈനറുമായ ബീന കണ്ണന്റെ സൗത്ത് ഇന്ത്യയിലെ പ്രമുഖ കോട്യൂയൂർ ബ്രാൻഡായ ബീന കണ്ണൻ കൊട്യൂർ ആണ് നൂറിന്റെയും ഫാഹിമിന്റെയും വിവാഹ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തിട്ടുള്ളത്.ഫ്ലോറൽ ഡിസൈനുകൾക്ക് പ്രാധാന്യം നൽകണം, ഗ്ലിറ്ററി ആകുന്നതോടൊപ്പം ലൈറ്റ് വെയ്റ്റ് ആയിരിക്കണം എന്നതിന്റെ കൂടെ നൂറിൻ ഒരു ആവശ്യം കൂടെ മുന്നോട്ട് വെച്ചിരുന്നു. സാരി ഉടുക്കാൻ അതീവ മോഹമുള്ള നൂറിന്, അത് സാധ്യമായിരുന്നില്ല. അതിനാൽ സാരിയിൽ വരുന്ന സാരീ ഡ്രാപ്പിംഗ് പോലെ തന്റെ ലഹങ്കയിൽ ഉണ്ടാകണം എന്നതും നൂറിന്റെ ആവശ്യമായിരുന്നു.
നൂറിന്റെ ആഭരണങ്ങളും പ്രത്യേക ശ്രദ്ധ നേടിയിരുന്നു. വസ്ത്രങ്ങളോടൊപ്പം നൂറിനെ കൂടുതൽ സുന്ദരിയാക്കിയ ആഭരണങ്ങൾ കേരളത്തിലെ ജ്വല്ലറി ബ്രാൻഡ് ആയ ആർ.ഗിരി പയിൽ നിന്നുമായിരുന്നു. പോൾക്കി വജ്രങ്ങൾ, പേസ്റ്റൽ പിങ്ക് ടൂർമാലിൻ, മുത്തുകൾ എന്നിവയാൽ അലങ്കരിച്ച പുരാതനമായ വിക്ടോറിയൻ ശൈലിയിലുള്ള സ്വർണ്ണാഭരണങ്ങളായിരുന്നു നൂറിൻ ധരിച്ചിരുന്നത്. 200 വർഷത്തെ കലാ സൗന്ദര്യം വിളിച്ചോതുന്ന രീതിയിൽ രാജസ്ഥാൻ ബിക്കണേസ് പോൾക്കിയും 24 കാരറ്റ് സ്വർണ്ണവും ഏകോപിപ്പിച്ച് നിർമ്മിച്ചതിനാൽ ആഭരണത്തിന്റെ പരമാവധി ശോഭ വർധിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഏകദേശം ഒന്നര മാസം കൊണ്ടാണ് ആഭരണങ്ങളുടെ പണികഴിപ്പിച്ചത്.ബീന കണ്ണൻ തന്റെ പുതിയ ഡിസൈൻ കളക്ഷനായ ദശപുഷ്പം ഡിസൈനിന്റെ പണിപ്പുരയിൽ ആയിരിക്കെ ആണ് നൂറിന്റെ കടന്നു വരവ്. നിരവധി പൂക്കളുടെ രൂപ ഭംഗിയേയും നിറങ്ങളെയും കുറിച്ചുള്ള പഠനങ്ങളിൽ നിന്നാണ് നൂറിന്റെ വസ്ത്രം ഡിസൈൻ ചെയ്തിട്ടുള്ളത്. ഹാൻഡ് മെയ്ഡ് ആയി ചെയ്ത എംബ്രോയ്ഡറി വർക്കുകൾ ഉൾപ്പടെ വസ്ത്രതിന്റെ നിർമ്മാണം ഏകദേശം 4 മാസം കൊണ്ടാണ് പൂർത്തിയാക്കിയത്.
ഫ്ലോറൽ ഡിസൈനുകളോട് ആയിരുന്നു ഫാഹിമിനും താല്പര്യം. അതിനാൽ നൂറിന്റെ ലഹങ്കയിൽ ചെയ്തിരിക്കുന്ന ഫ്ലോറൽ ഡിസൈനുകളെ ജോദ്പൂരി, ബദ്ഗള ലുക്കിലേക്ക് കൊണ്ടുവരികയായിരുന്നു. കൂടുതൽ ഗ്ലിറ്ററി ഫോമിലേക്ക് കൊണ്ട് വരാതിരിക്കാനായി പൂക്കളിൽ വെൽവറ്റ് ഫാബ്രിക്കിനൊപ്പം ത്രെഡ് വർക്കും ചെയ്തിട്ടുണ്ട്. ജോദ്പൂരി പോളോ പാന്റിൽ മെറ്റൽ സ്റ്റഡ്ഡുകൾ ഉപയോഗിച്ച് ഒരു മ്യൂട്ട് ലുക്കിൽ ആയിരുന്നു ഫാഹിം വിവാഹ പന്തലിൽ എത്തിയത്.
റോസ് ക്വാർട്ടസ് പിങ്ക് നിറത്തിലുള്ള നൂറിന്റെ ലഹങ്ക അണിഞ്ഞുള്ള ഫോട്ടോയിലും വീഡിയോയിലും നിന്ന് നൂറിന്റെ സന്തോഷവും തൃപ്തിയും എത്രത്തോളം ഉണ്ടെന്ന് നമുക്ക് കാണാനാകും. ബീന കണ്ണൻ കൊട്യൂർ ആർ ഗിരി പയുമായി ചേർന്നാണ് നൂറിന്റെ മുഴുവൻ വെഡിങ് ലുക്ക് പൂർത്തിയാക്കിയത്. കല്യാണ ഫോട്ടോസും റീലുകളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
Celebrity
വിക്രമിന്റെ സിനിമ കണ്ടിരുന്നത് കൂട്ടുകാരൻ എടുത്തുതരുന്ന ടിക്കറ്റിൽ; പഴയ കഥ പറഞ്ഞു ഉണ്ണി മുകുന്ദൻ
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട തമിഴ് നടനാണ് വിക്രം. ഇപ്പോഴിതാ വിക്രമിന്റെ ഫാൻ ആയിരുന്ന ഉണ്ണി മുകുന്ദന്റെ കഥയാണ് ശ്രദ്ധനേടുന്നത്. കോടമ്പാക്കത്ത് തമിഴ് സിനിമ കാണാൻ ടിക്കറ്റ് എടുക്കാൻ പോലും പണമില്ലാതിരുന്നതിനാൽ, കൂട്ടുകാരൻ എടുത്തു നൽകിയ ടിക്കറ്റിലാണ് സിനിമ കണ്ടിരുന്നതെന്ന് ഉണ്ണി പറയുന്നു. കഴിഞ്ഞ ദിവസം നടന്ന പൊന്നിയിൻ സെൽവൻ 2 പ്രൊമോഷൻ ചടങ്ങിൽ വിക്രമിന് മുന്നിൽ വച്ചായിരുന്നു നടന്റെ പ്രതികരണം.
തനിക്കു വലിയ ബന്ധങ്ങൾ ഒന്നുമില്ല, സിനിമയിൽ എന്ത് ചെയ്യും എന്ന് ഉണ്ണി കൂട്ടുകാരനോട് പറഞ്ഞു വിഷമിച്ചിരുന്നു. അന്നയാൾ ചോദിച്ച ഒരു ചോദ്യമുണ്ട്. ‘എല്ലാ തമിഴ് സിനിമയും കണ്ട് അതിലെ അഭിനേതാക്കളെ പോലെ അഭിനയിക്കുകയും, അതേ ഡയലോഗുകൾ പറയുകയും ചെയ്യാറുണ്ടോ നീ’? എന്ന്. ‘ഇല്ല’ എന്നായിരുന്നു ഉണ്ണി നൽകിയ മറുപടി. എങ്കിൽ അങ്ങനെയൊരാൾ ഉണ്ടായിരുന്നു എന്നും അത് വിക്രം ആയിരുന്നു എന്നും സുഹൃത്ത് പറഞ്ഞതായി ഉണ്ണി ഓർത്തെടുത്തു. സിനിമയിൽ മാത്രമല്ല, ജീവിതത്തിലും നേട്ടങ്ങൾ കൈവരിക്കാൻ ശ്രമിക്കുന്നവർക്ക് വിക്രം ഒരു മാതൃകയാണെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു.
Celebrity
ആരാധ്യ ബച്ചനെക്കുറിച്ചുള്ള വ്യാജ വാര്‍ത്ത യുട്യൂബിൽ; വീഡിയോ നീക്കാന്‍ ഗൂഗിളിനോടാവശ്യപ്പെട്ട് ഹൈക്കോടതി
താരദമ്പതികളായ അഭിഷേക് ബച്ചന്റെയും ഐശ്വര്യയുടെയും മകൾ ആരാധ്യയെ കുറിച്ചുവന്ന വ്യാജ വാർത്തകൾക്ക് എതിരെ കുടുംബം ഹൈകോടതിയെ സമിപ്പിച്ചിരുന്നു. ആരാധ്യയുടെ ആരോഗ്യവും ജീവിതവുമായി ബന്ധപ്പെട്ട വ്യാജ വാർത്തക്കെതിരെയാണ് നിയമനടപടി സ്വീകരിച്ചിരിക്കുന്നത്.
ആരാധ്യ ബച്ചന്റെ ആരോഗ്യത്തെക്കുറിച്ചുള്ള തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ ആയിരുന്നു വിഡിയോയിൽ ഉണ്ടായിരുന്നത്. എന്നാൽ അത്തരം ഉള്ളടക്കങ്ങൾ യൂട്യൂബിൽ നിന്ന് നീക്കാൻ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. പ്രായപൂർത്തിയാകാത്തതിനാൽ തന്നെക്കുറിച്ച് ഇത്തരം വാർത്തകൾ പ്രചരിക്കുന്നത് തടയണമെന്നാണ് ആരാധ്യയുടെ ആവശ്യം. ബച്ചൻ കുടുംബത്തിന്റെ പ്രശസ്തിയിൽ നിന്ന് നിയമവിരുദ്ധമായി ലാഭം നേടുക എന്നതാണ് പ്രതികളുടെ ഏക പ്രേരണയെന്ന് ഹർജിയിൽ പറഞ്ഞു.
”ആരാധ്യ ബച്ചന്‍ ഗുരുതരാവസ്ഥയില്‍ “, “ഇനി ഓര്‍മ്മ” എന്നിങ്ങനെ തലക്കെട്ടൊടെ വന്ന ചില വീഡിയോകള്‍ കഴിഞ്ഞ ദിവസം മുതല്‍ വ്യാപകമായി യൂട്യൂബിലടക്കം പ്രചരിച്ചിരിക്കുകയാണ്. ഓരോ കുട്ടിയും ബഹുമാനം അര്‍ഹിക്കുന്നുണ്ടെന്നും കുട്ടികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് നിയമപ്രകാരം അസഹനീയമാണ് എന്നും കോടതി ചൂണ്ടിക്കാട്ടി.
മുൻപ് പലപ്പോഴും ട്രോളുകൾക്ക് ആരാധ്യ ഇരയാകാറുണ്ട്. ‘ഇത് തികച്ചും അസ്വീകാര്യവും എനിക്ക് സഹിക്കാനാവാത്തതുമായ കാര്യമാണ്. ഞാൻ പ്രമുഖ വ്യക്തിയാണെന്നത് ശരിതന്നെ. എന്നാൽ എന്റെ മകൾ ആ പരിധിക്ക് പുറത്താണ്. നിങ്ങൾക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ എന്റെ മുഖത്ത് നോക്കി പറയൂ’, എന്നായിരുന്നു ഇതിനെതിരെ അഭിഷേക് പ്രതികരിച്ചിരുന്നത്.
Celebrity
ലൈഫ് പാർട്ട്ണർ ഉള്ളത് ഇഷ്ടമാണ്, പക്ഷെ കല്യാണം കഴിക്കേണ്ടെന്ന് ഹണി റോസ്
എപ്പോഴും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ഹണി റോസ്. ഇപ്പോൾ തന്റെ വിവാഹജീവിതത്തെ കുറിച്ചും ജീവിതപങ്കാളിയെ കുറിച്ചും മനസ്സ്തുറകുകയാണ് താരം.കല്യാണം കഴിക്കണമെന്ന ആഗ്രഹം ചെറുപ്പം മുതലേ തനിക്കില്ലെന്ന് നടി ഹണി റോസ്. പാര്‍ട്ണര്‍ ജീവിതത്തില്‍ ഉണ്ടാവുന്നത് ഇഷ്ടമാണെന്നും എന്നാൽ അതിന് വിവാഹം വേണ്ടെന്നും പറയുകയാണ് ഹണി.
ചെറുപ്പത്തിൽ ചിലരോടൊക്കെ ഇഷ്ടം തോന്നിയിട്ടുണ്ട്. ഇവരോട് ആരോടും ഞാൻ അങ്ങോട്ട് പോയി പറഞ്ഞതല്ല, മറിച്ച് എന്നോട് പറഞ്ഞവരിൽ ചിലരോട് എനിക്ക് ഇഷ്ടം തോന്നിയതാണ്. ഐ ലവ് യു എന്നൊക്കെ ആദ്യം കേൾക്കുമ്പോൾ ദേഷ്യം വരും. കലിപ്പ് നോട്ടമൊക്കെ നോക്കി പലരേയും പേടിപ്പിക്കും. പക്ഷേ പിന്നീട് ചിലരോടൊക്കെയുള്ള ആ ദേഷ്യമൊക്കെ മാറും. കല്യാണം കഴിക്കുന്നത് തനിക്ക് പ്രശ്നമാകുന്നത് പോലെ മറ്റൊരാളുടെ കല്യാണത്തിന് പോകുന്നതും ഇഷ്ടമല്ലെന്ന് ഹണി റോസ് പറയുന്നു.
പാര്‍ട്ണര്‍ ലൈഫില്‍ ഉണ്ടാവുന്നത് എനിക്ക് ഇഷ്ടമാണ്. പക്ഷെ കല്യാണം അതിന്റെ ബഹളങ്ങളൊന്നും എനിക്ക് ഇഷ്ടമല്ല. അത് എനിക്ക് ചിന്തിക്കാന്‍ പോലും പറ്റില്ല. എപ്പോഴും അതില്‍ എനിക്ക് വലിയ പ്രശ്നം തോന്നാറുണ്ട്. വേറെ ഒരാളുടെ കല്യാണത്തിന് പോകുന്നതും എനിക്ക് ഇഷ്ടമല്ല. കല്യാണം ആരും ആസ്വദിക്കുന്നതായിട്ട് എനിക്ക് തോന്നിയിട്ടില്ല. കുറേ ആളുകള്‍, ബഹളങ്ങള്‍, ക്യാമറകള്‍ അതിനിടയില്‍ നില്‍ക്കുന്നു. കുറേ പൈസയുള്ളത് കാണിക്കാന്‍ വേണ്ടി ചെയ്യുന്നതായിട്ടാണ് തോന്നിയിട്ടുള്ളത്. അല്ലാതെ വിവാഹം ആരും ആസ്വദിക്കുന്നതായിട്ട് എനിക്ക് തോന്നിയിട്ടില്ല എന്നും ഹണി റോസ് വ്യക്തമാക്കി.
Celebrity
തോട്ടിവച്ച് തോണ്ടിയത്ത് പാപ്പാൻ, ആനയെന്ന് തെറ്റിദ്ധരിച്ച് നടി മോക്ഷ ; വീഡിയോ
കള്ളനും ഭഗവതിയും എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നടിയാണ് മോക്ഷ. കഴിഞ്ഞ ദിവസം താരം ചോറ്റാനിക്കര ക്ഷേതത്തിൽ തൊഴാൻ എത്തിയിരുന്നു. അന്ന് എടുത്ത വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്.
ദർശനം കഴിഞ്ഞു മടങ്ങുന്നതിനിടെയാണ് ആനയെ കാണുന്നത്. ആനയെ കണ്ട കൗതുകത്തിൽ അടുത്തുനിന്നു ഫോട്ടോ എടുക്കണമെന്ന ആഗ്രഹം നടി പ്രകടിപ്പിച്ചു.പേടി കാരണം കുറച്ചുമാറി നിന്നാണ് മോക്ഷ ഫോട്ടോ എടുത്തത്. ഇതിനിടെ ആന പാപ്പാൻ തോട്ടിയെടുത്ത് നടിയെ തോണ്ടി വിളിച്ചു. തോണ്ടുന്നത് ആനയാണെന്ന് വിചാരിച്ച മോക്ഷ ആകെ വിരണ്ടുപോയി. ശേഷം വീണ്ടും ആനയുടെ അടുത്തേക്ക് പോകാൻ അവിടെയുള്ളവര്‍ നിര്‍ബന്ധിക്കുമ്പോഴും മോക്ഷയ്ക്ക് പേടി മാറുന്നില്ല. എങ്കിലും ആനയ്ക്ക് അരികില്‍ വരാനും തൊടാനുമെല്ലാം പിന്നീട് ഇവര്‍ ശ്രമിക്കുന്നുണ്ട്.
ആനയെയും കണ്ട് മടങ്ങവേ അവിടെയുണ്ടായിരുന്ന ആളുകള്‍ക്കൊപ്പമെല്ലാം ഫോട്ടോയും എടുത്ത ശേഷമാണ് താരം മടങ്ങിയത്. ബംഗാളിയായ മോക്ഷയുടെ ആദ്യമലയാള ചിത്രമാണ് ‘കള്ളനും ഭഗവതിയും’. തമിഴ്- തെലുങ്ക് സിനിമകളിലും ഇതിനോടകം ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട് മോക്ഷ.
-
Photos4 years ago
സില്‍ക്ക് സ്മിതയെ പുനരാവിഷ്കരിച്ച് ട്രാന്‍സ് മോഡല്‍ ദീപ്തി.. ചിത്രം പങ്കുവെച്ച് ദിയ സന!!
-
Film News4 years ago
പണ്ട് പൂവലന്മാരെ പേടിച്ച് ഷാളൊക്കെ മൂടിക്കെട്ടിയായിരുന്നു നടത്തം. എന്നാൽ മുംബൈയില്‍ പോയപ്പഴാണ് അതിന് മാറ്റമുണ്ടായത് : ഗായിക മജ്ഞരി..
-
Film News4 years ago
ഞങ്ങളുടെ കുഞ്ഞിനെ ജാതിയും മതവുമില്ലാതെ വളർത്തും : അനു സിതാര
-
Photos4 years ago
റൊമാന്റിക് സിനിമകളെ വെല്ലുന്ന തരത്തിൽ ഒരു വെഡ്ഡിംഗ് ഫോട്ടോഷൂട്ട്… ചിത്രങ്ങൾ കാണാം!!
-
Celebrity3 years ago
മമ്മൂട്ടിയോട് വില്ലനാകുമോ എന്ന ചോദ്യം ചോദിച്ച അല്ലു അർജുന്റെ പിതാവിന് മമ്മൂക്ക കൊടുത്ത മറുപടി..അപ്പോഴേ അല്ലു അരവിന്ദ് ഫോണ്‍ കട്ടു ചെയ്തു !!
-
Film News4 years ago
അമാലുവും ഞാനും ചെറുപ്പത്തിലെ ഒന്നിച്ചു പഠിച്ചവർ.. 25 വയസ്സായപ്പോൾ എനിക്കൊരു പ്രണയമുണ്ടെന്ന് വീട്ടിൽ പറഞ്ഞു : ദുൽഖർ സൽമാൻ
-
Film News4 years ago
അമ്മയും കുഞ്ഞും സുഖമായ് ഇരിക്കുന്നു.. അച്ഛനായതിന്റെ സന്തോഷം പങ്കുവെച്ച് സിദ്ധാർത്ഥ് ഭരതൻ.!!
-
Film News4 years ago
ഭർത്താവിനെ അപ്പായെന്നാണ് വിളിക്കുന്നത്.. വിഷ്ണുവിനെ അങ്ങനെ വിളിക്കാനുള്ള കാരണം വെളിപ്പെടുത്തി മീര!!