Videos
നടന് ജയരാജ് വാര്യരുടെ മകള്‍ ഇന്ദുലേഖയുടെ പെണ് റാപ്പ് വൈറല്‍ ആകുന്നു!!

നടന് ജയരാജ് വാര്യരുടെ മകള്‍ ഇന്ദുലേഖയുടെ പെണ് റാപ്പ് വൈറല്‍ ആകുന്നു!!
പലതരം റാപ് സോങ്ങുകൾ മലയാളത്തിൽ വന്നിട്ടുണ്ടെങ്കിലും ആദ്യമായാ സാമൂഹ്യമാധ്യമങ്ങളിൽ ഒരു പെൺ റാപ്പ് വൈറലാകുന്നത്. അവതാരകനും നടനുമായ ജയരാജ് വാര്യറുടെ മകളായ ഇന്ദുലേഖ വാര്യറാണ് റാപ്പ് ഒരുക്കിയിരിക്കുന്നത്. ” അടച്ചുറച്ച വീട്ടിനുള്ളിൽ ഒച്ചയെ തടങ്കിലാക്കി, ഉച്ചയും ഒച്ചയും വിധിച്ചതല്ലെന്നു പ്രാകി” എന്ന് തുടങ്ങുന്ന ഗാനം സ്ത്രീ സമൂഹം ഇന്ന് നേരിടുന്ന അനീതികളിലേക്കുള്ള ഉൾ വെളിച്ചമാണ്.
ഒപ്പം ശക്തമായ സ്ത്രീപക്ഷ നിലപാടും പാട്ടിലുണ്ട്. കുറച്ചു വർഷങ്ങളായി ഇതെന്റെ മനസ്സിലുണ്ട് ഇപ്പോഴാണ് റാപ്പായി പുറത്തിറക്കാൻ ധൈര്യം വന്നത്. ഇന്ദുലേഖയുടെ ഭർത്താവ് ആനന്ദ് അച്ചുതൻ കുട്ടിയാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ഓട്ടർഷ അപ്പോത്തിക്കിരി എന്നീ ചിത്രങ്ങളിൽ ഇന്ദുലേഖ പാടിയിട്ടുണ്ട്.
Thank you Vinitha ma’am ♥️🙏🏻🔥
Posted by Indulekha Warrier on Monday, July 20, 2020
Celebrity
അങ്കത്തിനൊരുങ്ങി മോഹൻലാലും മഞ്ജു വാര്യരും…!!

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മൈ ജി യുടെ പരസ്യത്തിന്റെ ടീസറിൽ മോഹൻലാലും മഞ്ജുവാര്യരും. പരസ്പരം വെല്ലുവിളി നടത്തുന്ന ഒരു വീഡിയോ പുറത്ത് വന്നിരുന്നു. അങ്കത്തിനൊരുങ്ങി തന്നെ ആണ് ഇരുവരും.മോഹൻലാൽ – മഞ്ജു വാര്യർ കൂട്ടുകെട്ട് ആദ്യമായി ഒരുമിക്കുന്ന മൈ ജിയുടെ പരസ്യ ചിത്രത്തിന്റെ 4 ടീസറുകൾ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു മത്സര ബുദ്ധിയോടെ പരസ്പരം വെല്ലുവിളിക്കുന്ന തരത്തിലുള്ള ടീസർ ആണ് അണിയറ ,പ്രവർത്തകർ പുറത്തു വിട്ടത്. വ്യത്യസ്ഥമായ ഈ ടീസറുകൾ കണ്ട് എന്തായിരിക്കും ആ അങ്കം എന്നതിന് കാത്തിരിക്കുകയാണ് പ്രേക്ഷകർ . മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകനും ഒട്ടനവധി മികച്ച പരസ്യ ചിത്രങ്ങള്‍ നമുക്ക് സമ്മാനിക്കുകയും ചെയ്ത ജിസ് ജോയ് ആണ് ഈ പരസ്യം സംവിധാനം ചെയ്യുന്നത്. രണ്ടു സൂപ്പര്‍ സ്റ്റാറുകള്‍ ബ്രാന്‍ഡ് അംബാസിഡറായിട്ടുള്ള കേരളത്തിലെ ഒരേ ഒരു ബ്രാന്‍ഡ് ആണ് മൈ ജി.
കേരളത്തില്‍ മൊബൈല്‍ വിപ്ലവത്തിന് തുടക്കമിട്ട മൈജി ഓണത്തിന് നിരവധി ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി പുറത്തിറങ്ങുന്ന പരസ്യം മലയാളത്തില്‍ ഒരു സിനിമയെടുക്കുന്ന ചെലവിലാണ് ഒരുക്കുന്നതെന്നാണ് ലഭിക്കുന്ന വാര്‍ത്തകള്‍. മാസ് ആന്‍ഡ് ക്ലാസ് ലുക്കിലാണ്രേത ലാലേട്ടന്റെ വരവ്.
News
തരംഗമായി ‘വാടാ…. വാടാ‘;സംഭവം നൈസ് ആയിട്ടുണ്ട്; ഒന്ന് കണ്ട നോക്കൂ..!!

ലോക്ക്ഡൗൺ കാലത്ത്, കൊച്ചിയിലെ ഒരുകൂട്ടം ചലച്ചിത്രപ്രവർത്തകർ ഒരുക്കിയ ‘സണ്ടാളർഗർ‘ എന്ന തമിഴ് ചിത്രത്തിലെ ‘വാടാ.. വാടാ‘ എന്ന ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ യൂടൂബിൽ തരംഗമാവുന്നു. കേരളത്തിലെ ഒരു റിസോർട്ടിൽ കുറച്ചുവർഷങ്ങൾക്ക് മുമ്പ് നടന്ന ഞെട്ടിപ്പിക്കുന്ന ഒരു സംഭവത്തെ ആസ്പദമാക്കിയുള്ളതാണ് ഈ ചിത്രം. സമാന സംഭവങ്ങൾ അടുത്തിടെ കുറ്റാലത്തും നടന്നിരുന്നു. സണ്ടാളർഗറിലെ രണ്ടാമത്തെ ഈ ഗാനം ആലപിച്ചിരിക്കുന്നത് ‘കുറുപ്പ്‘ സിനിമയിലെ ശ്രദ്ധേയ ഗാനം പാടിയ ആനന്ദ് ശ്രീരാജ് ആണ്. കിരൺ മോഹൻ സംവിധാനം ചെയ്ത്, ഒലാലാ മീഡിയയുടെ ബാനറിൽ അബീൽ അബുബക്കർ നിർമ്മിച്ച ചിത്രം വൈകാതെ പ്രമുഖ ഒ ടി ടി പ്ലാറ്റ്ഫോമിലെത്തും.
News
കെഎസ്ആര്‍ടിസി ബസ് ജീവനക്കാരെ മര്‍ദിച്ചു; കണ്ടക്ടറെ തോട്ടില്‍ തള്ളിയിട്ടു; നടുറോഡിൽ കഞ്ചാവ് സംഘത്തിന്റെ ആക്രമണം; സംഭവം ഇങ്ങനെ..!!

വെള്ളനാട്ട് കെ എസ് ആര് ടി സി ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെയും കണ്ടക്ടറെയും ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ നാല് പേര് അറസ്റ്റില്‍. കാര്‍ത്തിക്, ഗോകുല്‍ കൃഷ്ണ, മുനീര്‍ എന്നിവരും പ്രായപൂര്‍ത്തിയാകാത്ത ഒരാളുമാണ് പിടിയിലായത്. പ്രതികളിൽ രണ്ട് പേര് ഒളിവിലാണ്. ഇന്നലെ വൈകിട്ട് വെള്ളനാട് മയിലാടിയിലായിരുന്നു സംഭവം. വീതി കുറഞ്ഞ റോഡിലൂടെ കെ എസ് ആര് ടി സി ബസ് പോകുകയായിരുന്നു. രണ്ട് ബൈക്കുകളിലായിട്ടാണ് സംഘമെത്തിയത്. കെ എസ് ആര് ടി സി ബസ് സൈഡ് നല്‍കിയെങ്കിലും യുവാക്കള്‍ ഡ്രൈവര്‍ക്ക് നേരേ അസഭ്യം പറയുകയായിരുന്നു. പിന്നാലെ ബസിന് കുറുകെ ബൈക്ക് നിർത്തി ഡ്രൈവറെ വലിച്ചിറക്കി മർദിച്ചു. അക്രമം തടയാനെത്തിയതോടെ കണ്ടക്ടറെയും മർദിച്ചു. അക്രമികൾ കണ്ടക്ടറെ സമീപത്തെ തോട്ടിലേക്ക് തള്ളിയിടുകയും ചെയ്തു. നാട്ടുകാർ എത്തിയതോടെ യുവാക്കൾ ഓടി രക്ഷപ്പെടുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ യുവാക്കൾ ബാഗ് സമീപത്തെ തോട്ടിലെറിഞ്ഞിരുന്നു.
ഈ ബാഗിൽ നിന്ന് സിറിഞ്ചുകളും നോട്ടുകെട്ടുകളും കണ്ടെടുത്തെന്ന് നാട്ടുകാർ പറഞ്ഞു. ഡ്രൈവറും കണ്ടക്ടറും ചികിത്സയിലാണ്. കേസിലെ മറ്റ് പ്രതികൾക്കായി തിരച്ചിൽ തുടങ്ങിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. മർദ്ദനത്തിൽ പരിക്കേറ്റ ബസ് ഡ്രൈവർ ശ്രീജിത്തും കണ്ടക്ടർ ഹരിയും നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഡ്രൈവറെയാണ് ആദ്യം ബസില്‍നിന്ന് വലിച്ചിറക്കി മര്‍ദിച്ചത്. ഇത് കണ്ട് തടയാനെത്തിയ കണ്ടക്ടറെയും ആക്രമിച്ചു. മര്‍ദനത്തിനൊടുവില്‍ കണ്ടക്ടറെ സമീപത്തെ തോട്ടിലേക്ക് തള്ളിയിടുകയും ചെയ്തു. തുടര്‍ന്ന് നാട്ടുകാര്‍ ഓടിയെത്തിയതോടെ സംഘത്തിലുണ്ടായിരുന്ന നാലുപേര്‍ രക്ഷപ്പെട്ടു. രണ്ടുപേരെ നാട്ടുകാര്‍ പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. ബസ് ജീവനക്കാരെ മർദ്ദിച്ച നാലുപേരെയും വിളപ്പിൽശാല പൊലീസ് പിന്നീട് കസ്റ്റഡിയിൽ എടുത്തു. ഇവരെ പിടികൂടിയ സമയം യുവാക്കളുടെ കൈയിൽനിന്ന് 20 ഗ്രാം കഞ്ചാവ് പൊലീസ് കണ്ടെടുത്തു. കഞ്ചാവ് ലഹരിയിലാണ് ഇവർ ബസ് ജീവനക്കാരെ മർദ്ദിച്ചതെന്നാണ് പൊലീസ് കരുതുന്നത്.
ഇവർ ലഹരി ഉപയോഗിക്കുന്നവരാണെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. യുവാക്കൾക്കെതിരെ വിവിധ വകുപ്പുകൾ ചേർത്ത് കേസെടുത്തിട്ടുണ്ട്.കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് സംഭവം ഉണ്ടായത്. കെ എസ് ആർ ടി സി ജീവനക്കാരെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരുടെ പക്കൽനിന്ന് കഞ്ചാവ് പിടികൂടിയിട്ടുണ്ട്. കഞ്ചാവ് ലഹരിയിലാണ് ഇവർ കെ എസ് ആർ ടി സി ജീവനക്കാരെ മർദ്ദിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. കേസിലെ മറ്റുപ്രതികള്‍ക്കായി പോലീസും തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
News
വൈറലായ അലിഫിന്റെ കാലും കരുത്തുമായ കൂട്ടുകാരികൾ ഇതാ ഇവിടെയുണ്ട് ; അവർക്ക് ചിലത് പറയാനുണ്ട്..!!

ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജിലെ കോളേജ് യൂണിയൻ ആർട്സ് ഫെസ്റ്റിവലിനിടയിൽ ഫോട്ടോഗ്രാഫർ ജഗത് തുളസീധരൻ പകർത്തിയൊരു ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.കോളേജിലെ മൂന്നാം വർഷ ബികോം വിദ്യാർഥി അലിഫ് മുഹമ്മദിനെ സഹപാഠികളായ രണ്ട് വിദ്യാർഥിനികൾ തോളിലേറ്റി നടന്നുനീങ്ങുന്ന ചിത്രമാണ് സാമൂഹികമാധ്യമങ്ങളിൽ ഒട്ടേറെപ്പേർ ഏറ്റെടുത്തിരിക്കുന്നത്. കരുനാഗപ്പള്ളി മാരാരിത്തോട്ടം ബീമാ മൻസിലിൽ ഷാനവാസിന്റെയും സീനത്തിന്റെയും മകനായ അലിഫ് ജനനം മുതൽക്കേ കാലുകൾക്ക് സ്വാധീനമില്ല.സ്വന്തം പരിമിതികളെ ഉറച്ച നിശ്ചയദാർഢ്യവുമായി നേരിടുന്ന അലിഫിന്റെ മുഖത്ത് എപ്പോഴും നിറപുഞ്ചിരിയുണ്ടാകും.പരസഹായമില്ലാതെ യാത്രകൾ ചെയ്യുവാനും അലിഫ് ശ്രമിക്കാറുമുണ്ട്. ശാസ്താംകോട്ട ജംഗ്ഷനിൽ ബസ് ഇറങ്ങിയശേഷം കോളേജിലേക്ക് എത്തുവാൻ ഏകദേശം ഒരു കിലോമീറ്ററോളം നടക്കേണ്ടതുണ്ട്.ഈ ദൂരത്തും കോളജിനുള്ളിലും അലിഫിന് താങ്ങായി മാറാറുള്ളത് ഒപ്പമുള്ള സഹപാഠികൾ തന്നെയാണ്.
പലപ്പോഴും അലിഫിനെ കോളേജിൽ നിന്നും വീട്ടിൽ എത്തിക്കുന്നതും ഇതേ സുഹൃത്ത് വലയം തന്നെയാണ്. ആയിരക്കണക്കിന് ആളുകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്.എംഎൽഎമാരായ സി ആർ മഹേഷും ഷാഫി പറമ്പിലും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് ശബരിനാഥും കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തും ഉൾപ്പെടെയുള്ള പ്രമുഖരും അലിഫിനും സഹപാഠികൾക്കും അഭിനന്ദനങ്ങളുമായി രംഗത്തുവന്നിട്ടുണ്ട്. കാലിന് സ്വാധീനമില്ലാത്ത തങ്ങളുടെ കൂട്ടുകാരനെ യാതൊരു ബുദ്ധിമുട്ടും അറിയിക്കാതെ എടുത്തുകൊണ്ട് നടക്കുന്ന സുഹൃത്തുക്കളായ ആര്യയുടെയും അര്‍ച്ചനയുടെയും ചിത്രവും വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്. ഏതാനും സെക്കന്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വിഡിയോ സമൂഹമാധ്യമങ്ങളില്‍ വലിയ അംഗീകാരമാണ് ലഭിച്ചത്. കോളജ് ആര്‍ട്സ് ഡേയുടെ അന്നാണ് അര്‍ച്ചനയും ആര്യയും കൂടി അലീഫിനെ എടുത്തുകൊണ്ട് കോളേജിലേക്ക് വരുന്ന ചിത്രം പകര്‍ത്തിയത്.
പി സി വിഷ്ണുനാഥ്, ശബരീനാഥ്,ഷാഫി പറമ്പില്‍ തുടങ്ങിയവര്‍ ഈ ചിത്രം ഷെയര്‍ ചെയ്തിട്ടുണ്ട്. വീടിനുള്ളില്‍ വീല്‍ചെയര്‍ ഉപയോഗിക്കുമെങ്കിലും പുറത്തേക്കുള്ള യാത്രകളില്‍ വീല്‍ചെയര്‍ കൊണ്ടുപോവാറില്ല. അടുത്തിടെ ഡല്‍ഹിയിലും ആഗ്രയിലുമെല്ലാം സുഹൃത്തുക്കള്‍ക്കൊപ്പവും ബന്ധുക്കള്‍ക്കൊപ്പവും അലിഫ് യാത്രചെയ്തു. ഇന്‍സ്റ്റഗ്രാം റീല്‍സിലും അലിഫ് വളരെ സജീവമാണ്. സുഹൃത്തുക്കള്‍ക്ക് ഒപ്പം ചെയ്ത നിരവധി റീല്‍സ് വീഡിയോകള്‍ അലിഫ് പങ്കുവെച്ചിട്ടുണ്ട്. ശാരീരിക പരിമിതികള്‍ സന്തോഷങ്ങളുടെ പിന്നാലെ പോകുന്നതിന് ഒരിക്കലും തടസമാവുന്നില്ലെന്നാണ് അലിഫ് പറയുന്നത്. സ്വയം പ്രചോദിപ്പിക്കണം. നമ്മള് തയ്യാറായാല്‍ കൂടെ നില്‍ക്കാനും ആളുകളുണ്ടാവും. കാലിന് സ്വാധീനമില്ലെന്ന് പറഞ്ഞ് വീട്ടിലിരുന്നാല്‍ നഷ്ടമാവുന്നത് പുറത്തുള്ള വലിയ ലോകത്തെ കാഴ്ചകളും അനുഭവങ്ങളുമാണ്. പരിമിതികളെ അതിജീവിച്ച് പുറത്തിറങ്ങാന്‍ തന്നെപ്പോലെയുള്ളവര്‍ ശ്രമിക്കണമെന്നും അലിഫ് പറഞ്ഞു. ചങ്കിന്റെ ചങ്കായ കൂട്ടുകാരെ പറ്റി പറയാൻ അലിഫിനും നൂറു നാവാണ്.
News
ആശുപത്രി വിട്ട വാവ വീണ്ടും ഷോ തൊടങ്ങിയിട്ടുണ്ട്; മുഴുത്ത രാജവെമ്പാലയെ നിഷ്പ്രയാസം കളിപ്പിക്കുകയും, പ്ലാസ്റ്റിക് ചാക്കിൽ ആക്കുകയും ഒക്കെ ആണ് ചെയ്യുന്നത്; കുറിപ്പ് വൈറൽ ആകുന്നു..!!

വാവ സുരേഷ് വീണ്ടും പാമ്പ് പിടിക്കാൻ ഇറങ്ങിയിരിക്കുകയാണ്. മുമ്പ് വാവ സുരേഷ് പാമ്പ് പിടിച്ചതിന്റെ സമാനമായി പിടിക്കുന്ന അതായത് സുരക്ഷയില്ലാതെയാണ് പാമ്പിനെ പിടിക്കുന്നതെന്ന് ആരോപണങ്ങളാണ് വാവ സുരേഷിനെതിരെ ഉയരുന്നത്. ഇത് സംബന്ധിച്ച് ഇൻഫോ ക്ലിനിക് അഡിമിന് കൂടിയായ ജിനേഷ് പിഎസ് നടത്തിയ വിമർശനമാണ് ഏറെ ജനശ്രെദ്ധ നേടുന്നത്. ആരോഗ്യ പ്രവർത്തകർ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചിട്ടാണ് വാവ സുരേഷിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വന്നത്. ആശുപത്രി കിടക്കയിൽ വെച്ച് ഇനി സൂരക്ഷിതമായേ പാമ്പിനെ പിടിക്കുള്ളു എന്ന വാഗ്ദാനം മന്ത്രി വിഎൻ വാസവനോട് ഉറപ്പ് നൽകിയിരുന്നു. വീണ്ടും ഷോയ്ക്ക് ഇറങ്ങിയ വാവ സുരേഷിന്റെ ഇത്തരം നടപടികൾക്ക് മന്ത്രിമാരെങ്കിലും കയ്യടിക്കരുത് എന്നാണ് വിമർശനത്തിൽ ജിനേഷ് പിഎസ് പറഞ്ഞത്. ജിനേഷിന്റെ കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ. സുരേഷ് പിന്നെയും ഷോ ആരംഭിച്ചിട്ടുണ്ട്. സംഗതി പഴയ പരിപാടി തന്നെ.
ഒരു സാധാരണ പ്ലാസ്റ്റിക് ചാക്ക് വെച്ചുള്ള അഭ്യാസം. ഇങ്ങനെ ഷോ കാണിച്ചാൽ എപ്പോൾ വേണമെങ്കിലും പാമ്പിന്റെ കടിയേക്കുമെന്ന് വീഡിയോ കാണുന്ന ആർക്കും മനസിലാവുന്നതാണ്. സുരേഷിനോട് ഇനി ഒന്നും പറയാനില്ല. ചില മറ്റുള്ളവർ പറയുന്നത് കേട്ട് പഠിക്കും. മറ്റ് ചിലർ ആകട്ടെ ഒരു തവണത്തെ അനുഭവം കൊണ്ടേ പഠിക്കുള്ളു. എന്നാൽ വേറെയൊരു കൂട്ടം രണ്ടോ മൂന്നോ തവണ ദുരനുഭവം കൊണ്ടേ പഠിക്കുള്ളു. ചിലർ എത്ര അനുഭവം ഉണ്ടായാലും പഠിക്കില്ല എന്നതാണ് സാരം. പക്ഷേ ഓരോ പ്രാവശ്യം കടിയേൽക്കുമ്പോൾ എണ്ണയിലിട്ട സംവിധാനങ്ങൾ ഉള്ളത് കൊണ്ട് ജീവൻ രക്ഷിക്കാൻ കഴിയുന്നു. ഇത് പുള്ളിയോട് പറയാൻ ഉള്ളതല്ല. ഇത്തരം സന്ദർഭങ്ങൾ ഉണ്ടാവുമ്പോൾ ഓടിയെത്തുന്ന മന്ത്രിമാരും, ഉദ്യോഗസ്ഥരും അറിയാൻ വേണ്ടി മാത്രം പറയുന്നതാണ്. വാവ സുരേഷ് എന്ന വ്യക്തിയുടെ ജീവന് വിലയുണ്ട് എന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ, അദ്ദേഹത്തിന്റെ ഇത്തരം പ്രവർത്തനങ്ങളിൽ നിന്നും പിന്തിരിപ്പിക്കണം.
ഇത്രേയും അപകടകരമായ സാഹചര്യം ഉണ്ടാവുമ്പോൾ ചുറ്റും നിൽക്കുന്ന ആരാധകർ തന്നെയാണ് കൈയടിച്ച് സുരേഷിനെ ഈ അവസ്ഥയിൽ കൊണ്ട് എത്തിക്കുന്നത്. ഉത്തരവാദിത്തപ്പെട്ട ജനങ്ങളും ഇങ്ങനെ കൈയടിച്ചു കൂടാ, അല്ലെങ്കിൽ അവഗണിച്ചു കൂടാ. ഇനി ഒരു പ്രാവശ്യം കൂടി പാമ്പ് കടിയേറ്റ് ആശുപത്രിയിൽ കിടക്കുമ്പോൾ ജീവൻ രക്ഷപ്പെടണം എന്ന് മാത്രമേ പറയാനാവു. അതുകൊണ്ട് മനുഷ്യ ജീവന് വില കൽപ്പിക്കുന്നുണ്ടെങ്കിൽ ഇത്തരം ഷോകൾ ഉടനെ തന്നെ അവസാനിപ്പിക്കാനായി ഇടപെടണം. കോട്ടയം കുറിച്ചിയിൽ വച്ചാണ് വാവ സുരേഷിനെ മൂർഖൻ പാമ്പ് കടിച്ചത്. പാമ്പിനെ ചാക്കിലേക്ക് കയറ്റാനുള്ള ശ്രമത്തിനിടെ വലതുകാലിലെ മുട്ടിനു മുകൾഭാഗത്താണ് പാമ്പ് കടിച്ചത്. തുടർന്ന് ഇഴഞ്ഞു പോകാൻ ശ്രമിച്ച പാമ്പിനെ വാവ സുരേഷ് ചാക്കിലേക്ക് കയറ്റിയിരുന്നു. തുടർന്ന് വാവ സുരേഷിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ സ്ഥിതി ഗുരുതരം ആയതോടെ കോട്ടയം നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ആദ്യം പ്രവേശിപ്പിച്ചു.
ആദ്യം തന്നെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച് ആണ് വാവ സുരേഷിന് ചികിത്സ നൽകിയത്. കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോക്ടർ ടി കെ ജയകുമാർ നേതൃത്വത്തിൽ ആറംഗ വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് വാവ സുരേഷിനെ ചികിത്സിച്ചത്.
-
Photos2 years ago
സില്‍ക്ക് സ്മിതയെ പുനരാവിഷ്കരിച്ച് ട്രാന്‍സ് മോഡല്‍ ദീപ്തി.. ചിത്രം പങ്കുവെച്ച് ദിയ സന!!
-
Film News2 years ago
പണ്ട് പൂവലന്മാരെ പേടിച്ച് ഷാളൊക്കെ മൂടിക്കെട്ടിയായിരുന്നു നടത്തം. എന്നാൽ മുംബൈയില്‍ പോയപ്പഴാണ് അതിന് മാറ്റമുണ്ടായത് : ഗായിക മജ്ഞരി..
-
Film News2 years ago
ഞങ്ങളുടെ കുഞ്ഞിനെ ജാതിയും മതവുമില്ലാതെ വളർത്തും : അനു സിതാര
-
Film News2 years ago
അമാലുവും ഞാനും ചെറുപ്പത്തിലെ ഒന്നിച്ചു പഠിച്ചവർ.. 25 വയസ്സായപ്പോൾ എനിക്കൊരു പ്രണയമുണ്ടെന്ന് വീട്ടിൽ പറഞ്ഞു : ദുൽഖർ സൽമാൻ
-
Photos2 years ago
റൊമാന്റിക് സിനിമകളെ വെല്ലുന്ന തരത്തിൽ ഒരു വെഡ്ഡിംഗ് ഫോട്ടോഷൂട്ട്… ചിത്രങ്ങൾ കാണാം!!
-
Celebrity1 year ago
മമ്മൂട്ടിയോട് വില്ലനാകുമോ എന്ന ചോദ്യം ചോദിച്ച അല്ലു അർജുന്റെ പിതാവിന് മമ്മൂക്ക കൊടുത്ത മറുപടി..അപ്പോഴേ അല്ലു അരവിന്ദ് ഫോണ്‍ കട്ടു ചെയ്തു !!
-
Film News2 years ago
അമ്മയും കുഞ്ഞും സുഖമായ് ഇരിക്കുന്നു.. അച്ഛനായതിന്റെ സന്തോഷം പങ്കുവെച്ച് സിദ്ധാർത്ഥ് ഭരതൻ.!!
-
Film News2 years ago
ഭർത്താവിനെ അപ്പായെന്നാണ് വിളിക്കുന്നത്.. വിഷ്ണുവിനെ അങ്ങനെ വിളിക്കാനുള്ള കാരണം വെളിപ്പെടുത്തി മീര!!