Celebrity
വിവാഹ ശേഷവും ഭരതൻ ശ്രീവിദ്യയുമായി പ്രണയത്തിലായിരുന്നു; സിദ്ധാർത്ഥിനെ അവർ വളർത്തിക്കോളാമെന്ന് പറഞ്ഞു; കെപിഎസി ലളിത അന്ന് ഭരതനോട് പറഞ്ഞത് ഒരേ ഒരു കാര്യം..!!
മലയാള സിനിമയിലെ ഏറ്റവും സീനിയർ താരങ്ങളിൽ ഒരാൾ ആണ് കെ പി എ സി ലളിത. അറുന്നൂറിൽ ഏറെ ചിത്രങ്ങളിൽ അഭിനയിച്ച താരം മലയാള സിനിമയുടെ പ്രിയ അമ്മ കൂടിയായിരുന്നു. അഞ്ച് പതിറ്റാണ്ട് കാലം നമുക്കൊപ്പമുണ്ടായിരുന്നു കെ.പി.എ.സി ലളിത; പല ഭാവങ്ങളിൽ, പല വേഷങ്ങളിൽ. വാക്കിലും നോക്കിലുമെല്ലാം സാക്ഷ്യപ്പെടുത്തിയ ലളിതമയം. മലയാള സിനിമയിലെ അഭിനയ വിസ്മയമായിരുന്നു കെ.പി.എ.സി ലളിത. ജീവിച്ചിരുന്ന കാലത്ത് നിരവധി പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്ന് പോയ സ്ത്രീ ആണ് ലളിത ചേച്ചി. ഇതിൽ പലതും ചേച്ചി തുറന്ന് പറഞ്ഞിട്ടും ഉണ്ട്.സിദ്ധാർഥ് മലയാളത്തിൽ നടനും സംവിധായകനുമാണ്. എന്നാൽ ഭരതൻ – കെ പി എ സി ലളിത ജീവിതത്തിൽ അധികം ആരും അറിയാതെ ഒരു ജീവിത കഥ കൂടി ഉണ്ട്. അത് കൈരളിക്ക് നൽകിയ അഭിമുഖത്തിൽ ലളിത വെളിപ്പെടുത്തി. മലയാളത്തിലെ പ്രിയ നടിയായിരുന്ന ശ്രീവിദ്യവും ഭരതനും തമ്മിൽ പ്രണയത്തിൽ ആയിരുന്നു. അതിന്റെ ഹംസം ആയിരുന്നു തൻ എന്ന് ലളിതാമ്മ പറയുന്നു.
കെ പി ഏ സി ലളിത അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെ.. ശ്രീവിദ്യയുടെ വീട്ടിലെ ലാൻഡ് ഫോണിലെക്ക് ഭരതൻ വിളിക്കുമ്പോൾ മറ്റാരെങ്കിലും എടുത്താൽ പ്രശ്നം ആകുമെന്ന് കരുതി എന്റെ വീട്ടിൽ നിന്നും ഞാൻ വിളിച്ചു സംസാരിച്ച ശേഷം ആണ് ഭരതൻ സംസാരിക്കുന്നതു. അതിനു വേണ്ടി അദ്ദേഹം ചെന്നൈയിലെ എന്റെ വീട്ടിൽ വരുമായിരുന്നു. സിദ്ധാർഥ് മലയാളത്തിൽ നടനും സംവിധായകനുമാണ്. എന്നാൽ ഭരതൻ – കെ പി എ സി ലളിത ജീവിതത്തിൽ അധികം ആരും അറിയാതെ ഒരു ജീവിത കഥ കൂടി ഉണ്ട്. അത് കൈരളിക്ക് നൽകിയ അഭിമുഖത്തിൽ ലളിത വെളിപ്പെടുത്തി. മലയാളത്തിലെ പ്രിയ നടിയായിരുന്ന ശ്രീവിദ്യവും ഭരതനും തമ്മിൽ പ്രണയത്തിൽ ആയിരുന്നു. അതിന്റെ ഹംസം ആയിരുന്നു തൻ എന്ന് ലളിതാമ്മ പറയുന്നു. കെ പി ഏ സി ലളിത അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെ.. ശ്രീവിദ്യയുടെ വീട്ടിലെ ലാൻഡ് ഫോണിലെക്ക് ഭരതൻ വിളിക്കുമ്പോൾ മറ്റാരെങ്കിലും എടുത്താൽ പ്രശ്നം ആകുമെന്ന് കരുതി എന്റെ വീട്ടിൽ നിന്നും ഞാൻ വിളിച്ചു സംസാരിച്ച ശേഷം ആണ് ഭരതൻ സംസാരിക്കുന്നതു.
അതിനു വേണ്ടി അദ്ദേഹം ചെന്നൈയിലെ എന്റെ വീട്ടിൽ വരുമായിരുന്നു. എന്നാൽ തെറ്റുപറ്റി കഴിഞ്ഞപ്പോൾ ഞാൻ ആയിരുന്നു വഴക്കു പറഞ്ഞത്. ഒത്തിരി വഴക്കു പറഞ്ഞു. മേലാൽ എവിടെ കേറരുത് എന്ന് പറഞ്ഞു വരെ ഇറക്കി വിട്ടത് ആണ്. അവർ തമ്മിൽ പിരിഞ്ഞതിന്റെ കാര്യങ്ങൾ എല്ലാം എനിക്ക് അറിയാം. ഞാനും വിദ്യയും കൂടി ഉച്ചക്ക് മേക്കപ്പ് റൂമിൽ തറയിൽ പാ വിരിച്ചു കിടന്നു കൊണ്ട് കുശലങ്ങൾ പറയുക ആയിരുന്നു. അതിനു ഇടയിൽ ആണ് വിദ്യ പറയുന്നത്. ഇത് ശരിയായി പോകുമെന്ന് തോന്നുന്നില്ലാ ചേച്ചി… ഭയങ്കര സംശയാലു ആണ് അദ്ദേഹം എന്ന് പറയുന്നത്. തുടർന്ന് അദ്ദേഹം ലൊക്കേഷനിൽ എത്തി വിദ്യയോട് നമുക്ക് പിരിയാം എന്ന് പറയുക ആയിരുന്നു. ഭരതേട്ടന്റെ മനസ്സിൽ എന്നാണ് ലളിത എത്തിയത് എന്നുള്ള ചോദ്യത്തിന് മറുപടി നൽകിയത് ഇങ്ങനെ ആയിരുന്നു.. മറ്റേ പ്രണയം പോയി.. കുപ്പി ചില്ലുകൾ തകർന്നു വീഴുന്നതു പോലെയാണ് ആ പ്രണയം തകർന്നത്. അത് കഴിഞ്ഞു കുറെ കാലം ഭയങ്കര സങ്കടം ഒക്കെ ആയി അദ്ദേഹം നടന്നു.
അതിനു ഇടയിൽ ഒക്കെ ഒന്ന് രണ്ടു പ്രണയത്തിൽ ഒക്കെ പോയി വീണു. തകർന്നു.. ഈ പ്രണയങ്ങളും എനിക്ക് അറിയാമായിരുന്നു. എങ്ങനെ ആണെന്ന് വെച്ചാൽ ഇതിന്റെ ഒക്കെ ആൽമരം എന്റെ വീട് ആണ്. ഇങ്ങനെ ഉള്ള പ്രണയങ്ങൾ ഒക്കെ പൊക്കി എടുത്തു കൊണ്ടുവരുന്നത് നമ്മടെ വീട്ടിലേക്കാണ്. ഒരു സമാധാനം പറയാനോ ഫോൺ വിളിക്കാനോ ഒക്കെ വരും. ആ പ്രണയിനി ഇപ്പോൾ ജീവിച്ചിരിപ്പുണ്ട്. വിവാഹിതയായി. ഭർത്താവ് മരിച്ചു. രണ്ടു കുട്ടികളുടെ അമ്മയാണ്. വില്യംസിന്റെ ഭാര്യ ശാന്തി ആണ് ആ പ്രണയിനി. അതെല്ലാം കഴിഞ്ഞു രതിനിർവേദം രണ്ടാമത്തെ ഷെഡ്യൂൾ ചെല്ലുമ്പോൾ ആണ് കളിയാക്കലുകൾ ഉണ്ടായി. തുടർന്ന് ഷൂട്ടിംഗ് തീർന്നു പോരുന്നതിനു ഇവർ തമാശ ആയി ആണ് പറയുന്നത് എങ്കിലും അതങ്ങോട്ട് കാര്യമായി ആലോചിച്ചുകൂടെ എന്ന് എന്നോട് ചോദിച്ചു. പിന്നെ കല്യാണരാമൻ എന്ന് പറഞ്ഞു ഞാൻ കളിയാക്കി. ഞാൻ കല്യാണരാമൻ എന്നാണ് അദ്ദേഹത്തെ കളിയാക്കി വിളിക്കുന്നത്. ആരെ കണ്ടാലും കല്യാണം കഴിക്കാം എന്നുള്ള ഒരു ഇത് അങ്ങ് കൊടുക്കും. കല്യാണരാമൻ ഇത് നമ്മുടെ അടുത്ത് വേണ്ട എന്ന് പറഞ്ഞു.
ഇത് കഴിഞ്ഞു ഷൂട്ടിംഗ് തീർന്നു 1978 ജനുവരി 1 തീയതി മദ്രാസിലെ എന്റെ വീട്ടിലേക്ക് രാവിലെ വളരെ സീരിയസ് ആയി വന്നു. ഇനി അങ്ങനെ ഉള്ള ബന്ധങ്ങൾ ഒന്നും ഉണ്ടാവില്ല. എന്തോ കുറച്ചു കാലങ്ങളായി ലൽസിനെ ഞാൻ ഗൗനിക്കുന്നുണ്ട്. എനിക്ക് ഇഷ്ടമാണ് എന്ന് അദ്ദേഹം പറഞ്ഞു. കാര്യങ്ങൾ ഒക്കെ എനിക്ക് അറിയാം. ഗുരുനാഥന്റെ അടുത്ത് ഞാൻ തന്നെ സംസാരിക്കാം എന്ന് പറഞ്ഞു. അദ്ദേഹം തന്നെയാണ് അച്ഛനോട് സംസാരിച്ചത്. ഞാൻ പറഞ്ഞു തമാശക്ക് ആണെങ്കിൽ ഞാൻ ഇല്ല. കാര്യത്തിന് ആണെങ്കിൽ മതി എന്ന്. കാരണം അത്രയും വർഷം അഭിനയ ലോകത്തിൽ യാതൊരു വിധ ഗോസ്സിപ്പുകളൂം ഞാൻ കേൾപ്പിച്ചട്ടില്ല ഇനിയും അങ്ങനെ തന്നെ ആയിരിക്കണം എന്ന് ഞാൻ പറഞ്ഞു. എന്നാൽ വിവാഹം തീരുമാനിച്ചതിന് ശേഷം അദ്ദേഹത്തിന്റെ അച്ഛനോടും അമ്മയോടും ഞാൻ താഴ്ന്ന ജാതിയിൽ ഉള്ളത് ആണെന്നും മറ്റൊരു വിവാഹം കഴിച്ചു ഒരു കുട്ടി ഉണ്ടെന്നും വരെ പറഞ്ഞു പരത്തി. ശങ്കരാടി ചേട്ടനെ ആണ് ഞാൻ വിവാഹം കഴിച്ചു എന്ന് പറഞ്ഞത്.
എന്നാൽ ഇങ്ങനെ ഉള്ള പ്രശ്‌നം ഉണ്ടാവുമെന്ന് അറിയാമായിരുന്ന ഞങ്ങൾ തിരുവനന്തപുരത്ത് വെച്ച് രജിസ്റ്റർ മാര്യേജ് ചെയ്യുക ആയിരുന്നു. പത്മരാജൻ ആണ് കൂടെ ഉണ്ടായിരുന്നത്. ഞാൻ മൂന്ന് പ്രാവശ്യം അദ്ദേഹത്തെ വിവാഹം കഴിച്ചു. ആ കഥ കെ പി എ സി ലളിത പറയുന്നത് ഇങ്ങനെ.. ആദ്യം തിരുവനന്തപുരത്ത് ഒരു രജിസ്റ്റർ മാര്യേജ്. നിഗെഞ്ഞതിൽ ഒരു വിവാഹം. തുടർന്ന് ശശി കുമാർ സാറിന്റെ മുക്കുവനെ സ്നേഹിച്ച രാജകുമാരി എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ച് വീണ്ടും വിവാഹവും പാർട്ടിയും നടത്തി. വീണ്ടും വിവാഹ ശേഷം ശ്രീവിദ്യയെ ഭരതേട്ടൻ പ്രണയിച്ചതിനെ കുറിച്ച്.. അന്ന് ചേച്ചി ഞാൻ എന്ത് ചെയ്യാൻ ആണ് മാക്സിമം ഞാൻ പുറകോട്ട് പോകുന്നുണ്ട്. എന്ന് വിദ്യ പറഞ്ഞു. അവർ എനിക്ക് വേണ്ടി ഒരുപാടു പുറകോട്ട് മാറി. എന്നിട്ട് അവർ എന്നോട് പറഞ്ഞു മകൻ സിദ്ധാർത്ഥിനെ അവർ എടുത്തു വളർത്തിക്കോളാം എന്ന് വരെ പറഞ്ഞു. അതിന്റെ ആവശ്യം ഇല്ല അങ്ങോട്ട് പോകുന്നവർ പൊക്കോട്ടെ ഇവിടെ ഉള്ളത് ഇവിടെ തന്നെ നിൽക്കട്ടെ എന്ന് ഞാൻ പറഞ്ഞു.
ഒരിക്കലും അദ്ദേഹം പോകരുത് എന്ന് ഞാൻ പറഞ്ഞട്ടില്ല കാരണം അവരിൽ നിന്നും ആണല്ലോ അദ്ദേഹത്തെ എനിക്ക് കിട്ടിയത്. എന്നാൽ നിങ്ങൾ തമ്മിൽ ഉള്ള പ്രണയ കഥകൾ ഒരിക്കലും മറ്റുള്ളവർ പറഞ്ഞു ഞാൻ അറിയരുത് എന്ന് ഞാൻ കരഞ്ഞു കൊണ്ട് അദ്ദേഹത്തോട് പറഞ്ഞിരുന്നു. പിന്നെ പിന്നെ അദ്ദേഹം പറയുമായിരുന്നു.
Celebrity
വസന്തം നിറഞ്ഞ നൂറിന്റെയും ഫാഹിമിന്റെയും കല്യാണ വസ്ത്രങ്ങൾ. വിവാഹ വസ്ത്രങ്ങളിൽ തിളങ്ങി നൂറിനും ഫാഹിമും.
പ്രമുഖ സിനിമ താരങ്ങളായ നൂറിൻ ശെരീഫിന്റെയും ഫാഹിമിന്റെയും വിവാഹം സോഷ്യൽ മീഡിയയിൽ വൻ ആഘോഷമായിരുന്നു. നിരവധി പേരാണ് നവദമ്പതികൾക്ക് ആശംസകളറിയിച്ചും സന്തോഷം അറിയിച്ചും എത്തിയത്. ആർഭാട പൂർവ്വം നടന്ന വിവാഹത്തിന് ഏറെ ചർച്ച ചെയ്ത ഒന്നായിരുന്നു നൂറിൻ ഷെരീഫിന്റെ ലഹങ്കയും ഫാഹിമിന്റെ ബദ്ഗള സ്യൂട്ടും ജോദ്പൂരി പോളോ പാന്റും . ഫ്ലോറൽ വെഡിങ് എന്ന നൂറിന്റെ സ്വപ്നസാക്ഷാത്കാരം ആയിരുന്നു ഈ വിവാഹം. ഏതൊരു പെൺകുട്ടിയും ആഗ്രഹിക്കുന്ന പോലെ തന്റെ വിവാഹ വസ്ത്രത്തെ പറ്റി നിരവധി സങ്കൽപ്പങ്ങളാണ് നൂറിന് ഉണ്ടായിരുന്നത്. നൂറിനു വേണ്ടി മാത്രം തയ്യാറാക്കുന്ന യുണീക്ക് ഡിസൈൻ ആയിരിക്കണമെന്നതായിരുന്നു നിബന്ധനകളിൽ ഒന്ന്. ഇന്ത്യയിലെ പ്രമുഖ വ്യവസായിയും ഫാഷൻ ഡിസൈനറുമായ ബീന കണ്ണന്റെ സൗത്ത് ഇന്ത്യയിലെ പ്രമുഖ കോട്യൂയൂർ ബ്രാൻഡായ ബീന കണ്ണൻ കൊട്യൂർ ആണ് നൂറിന്റെയും ഫാഹിമിന്റെയും വിവാഹ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തിട്ടുള്ളത്.ഫ്ലോറൽ ഡിസൈനുകൾക്ക് പ്രാധാന്യം നൽകണം, ഗ്ലിറ്ററി ആകുന്നതോടൊപ്പം ലൈറ്റ് വെയ്റ്റ് ആയിരിക്കണം എന്നതിന്റെ കൂടെ നൂറിൻ ഒരു ആവശ്യം കൂടെ മുന്നോട്ട് വെച്ചിരുന്നു. സാരി ഉടുക്കാൻ അതീവ മോഹമുള്ള നൂറിന്, അത് സാധ്യമായിരുന്നില്ല. അതിനാൽ സാരിയിൽ വരുന്ന സാരീ ഡ്രാപ്പിംഗ് പോലെ തന്റെ ലഹങ്കയിൽ ഉണ്ടാകണം എന്നതും നൂറിന്റെ ആവശ്യമായിരുന്നു.
നൂറിന്റെ ആഭരണങ്ങളും പ്രത്യേക ശ്രദ്ധ നേടിയിരുന്നു. വസ്ത്രങ്ങളോടൊപ്പം നൂറിനെ കൂടുതൽ സുന്ദരിയാക്കിയ ആഭരണങ്ങൾ കേരളത്തിലെ ജ്വല്ലറി ബ്രാൻഡ് ആയ ആർ.ഗിരി പയിൽ നിന്നുമായിരുന്നു. പോൾക്കി വജ്രങ്ങൾ, പേസ്റ്റൽ പിങ്ക് ടൂർമാലിൻ, മുത്തുകൾ എന്നിവയാൽ അലങ്കരിച്ച പുരാതനമായ വിക്ടോറിയൻ ശൈലിയിലുള്ള സ്വർണ്ണാഭരണങ്ങളായിരുന്നു നൂറിൻ ധരിച്ചിരുന്നത്. 200 വർഷത്തെ കലാ സൗന്ദര്യം വിളിച്ചോതുന്ന രീതിയിൽ രാജസ്ഥാൻ ബിക്കണേസ് പോൾക്കിയും 24 കാരറ്റ് സ്വർണ്ണവും ഏകോപിപ്പിച്ച് നിർമ്മിച്ചതിനാൽ ആഭരണത്തിന്റെ പരമാവധി ശോഭ വർധിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഏകദേശം ഒന്നര മാസം കൊണ്ടാണ് ആഭരണങ്ങളുടെ പണികഴിപ്പിച്ചത്.ബീന കണ്ണൻ തന്റെ പുതിയ ഡിസൈൻ കളക്ഷനായ ദശപുഷ്പം ഡിസൈനിന്റെ പണിപ്പുരയിൽ ആയിരിക്കെ ആണ് നൂറിന്റെ കടന്നു വരവ്. നിരവധി പൂക്കളുടെ രൂപ ഭംഗിയേയും നിറങ്ങളെയും കുറിച്ചുള്ള പഠനങ്ങളിൽ നിന്നാണ് നൂറിന്റെ വസ്ത്രം ഡിസൈൻ ചെയ്തിട്ടുള്ളത്. ഹാൻഡ് മെയ്ഡ് ആയി ചെയ്ത എംബ്രോയ്ഡറി വർക്കുകൾ ഉൾപ്പടെ വസ്ത്രതിന്റെ നിർമ്മാണം ഏകദേശം 4 മാസം കൊണ്ടാണ് പൂർത്തിയാക്കിയത്.
ഫ്ലോറൽ ഡിസൈനുകളോട് ആയിരുന്നു ഫാഹിമിനും താല്പര്യം. അതിനാൽ നൂറിന്റെ ലഹങ്കയിൽ ചെയ്തിരിക്കുന്ന ഫ്ലോറൽ ഡിസൈനുകളെ ജോദ്പൂരി, ബദ്ഗള ലുക്കിലേക്ക് കൊണ്ടുവരികയായിരുന്നു. കൂടുതൽ ഗ്ലിറ്ററി ഫോമിലേക്ക് കൊണ്ട് വരാതിരിക്കാനായി പൂക്കളിൽ വെൽവറ്റ് ഫാബ്രിക്കിനൊപ്പം ത്രെഡ് വർക്കും ചെയ്തിട്ടുണ്ട്. ജോദ്പൂരി പോളോ പാന്റിൽ മെറ്റൽ സ്റ്റഡ്ഡുകൾ ഉപയോഗിച്ച് ഒരു മ്യൂട്ട് ലുക്കിൽ ആയിരുന്നു ഫാഹിം വിവാഹ പന്തലിൽ എത്തിയത്.
റോസ് ക്വാർട്ടസ് പിങ്ക് നിറത്തിലുള്ള നൂറിന്റെ ലഹങ്ക അണിഞ്ഞുള്ള ഫോട്ടോയിലും വീഡിയോയിലും നിന്ന് നൂറിന്റെ സന്തോഷവും തൃപ്തിയും എത്രത്തോളം ഉണ്ടെന്ന് നമുക്ക് കാണാനാകും. ബീന കണ്ണൻ കൊട്യൂർ ആർ ഗിരി പയുമായി ചേർന്നാണ് നൂറിന്റെ മുഴുവൻ വെഡിങ് ലുക്ക് പൂർത്തിയാക്കിയത്. കല്യാണ ഫോട്ടോസും റീലുകളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
Celebrity
വിക്രമിന്റെ സിനിമ കണ്ടിരുന്നത് കൂട്ടുകാരൻ എടുത്തുതരുന്ന ടിക്കറ്റിൽ; പഴയ കഥ പറഞ്ഞു ഉണ്ണി മുകുന്ദൻ
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട തമിഴ് നടനാണ് വിക്രം. ഇപ്പോഴിതാ വിക്രമിന്റെ ഫാൻ ആയിരുന്ന ഉണ്ണി മുകുന്ദന്റെ കഥയാണ് ശ്രദ്ധനേടുന്നത്. കോടമ്പാക്കത്ത് തമിഴ് സിനിമ കാണാൻ ടിക്കറ്റ് എടുക്കാൻ പോലും പണമില്ലാതിരുന്നതിനാൽ, കൂട്ടുകാരൻ എടുത്തു നൽകിയ ടിക്കറ്റിലാണ് സിനിമ കണ്ടിരുന്നതെന്ന് ഉണ്ണി പറയുന്നു. കഴിഞ്ഞ ദിവസം നടന്ന പൊന്നിയിൻ സെൽവൻ 2 പ്രൊമോഷൻ ചടങ്ങിൽ വിക്രമിന് മുന്നിൽ വച്ചായിരുന്നു നടന്റെ പ്രതികരണം.
തനിക്കു വലിയ ബന്ധങ്ങൾ ഒന്നുമില്ല, സിനിമയിൽ എന്ത് ചെയ്യും എന്ന് ഉണ്ണി കൂട്ടുകാരനോട് പറഞ്ഞു വിഷമിച്ചിരുന്നു. അന്നയാൾ ചോദിച്ച ഒരു ചോദ്യമുണ്ട്. ‘എല്ലാ തമിഴ് സിനിമയും കണ്ട് അതിലെ അഭിനേതാക്കളെ പോലെ അഭിനയിക്കുകയും, അതേ ഡയലോഗുകൾ പറയുകയും ചെയ്യാറുണ്ടോ നീ’? എന്ന്. ‘ഇല്ല’ എന്നായിരുന്നു ഉണ്ണി നൽകിയ മറുപടി. എങ്കിൽ അങ്ങനെയൊരാൾ ഉണ്ടായിരുന്നു എന്നും അത് വിക്രം ആയിരുന്നു എന്നും സുഹൃത്ത് പറഞ്ഞതായി ഉണ്ണി ഓർത്തെടുത്തു. സിനിമയിൽ മാത്രമല്ല, ജീവിതത്തിലും നേട്ടങ്ങൾ കൈവരിക്കാൻ ശ്രമിക്കുന്നവർക്ക് വിക്രം ഒരു മാതൃകയാണെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു.
Celebrity
ആരാധ്യ ബച്ചനെക്കുറിച്ചുള്ള വ്യാജ വാര്‍ത്ത യുട്യൂബിൽ; വീഡിയോ നീക്കാന്‍ ഗൂഗിളിനോടാവശ്യപ്പെട്ട് ഹൈക്കോടതി
താരദമ്പതികളായ അഭിഷേക് ബച്ചന്റെയും ഐശ്വര്യയുടെയും മകൾ ആരാധ്യയെ കുറിച്ചുവന്ന വ്യാജ വാർത്തകൾക്ക് എതിരെ കുടുംബം ഹൈകോടതിയെ സമിപ്പിച്ചിരുന്നു. ആരാധ്യയുടെ ആരോഗ്യവും ജീവിതവുമായി ബന്ധപ്പെട്ട വ്യാജ വാർത്തക്കെതിരെയാണ് നിയമനടപടി സ്വീകരിച്ചിരിക്കുന്നത്.
ആരാധ്യ ബച്ചന്റെ ആരോഗ്യത്തെക്കുറിച്ചുള്ള തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ ആയിരുന്നു വിഡിയോയിൽ ഉണ്ടായിരുന്നത്. എന്നാൽ അത്തരം ഉള്ളടക്കങ്ങൾ യൂട്യൂബിൽ നിന്ന് നീക്കാൻ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. പ്രായപൂർത്തിയാകാത്തതിനാൽ തന്നെക്കുറിച്ച് ഇത്തരം വാർത്തകൾ പ്രചരിക്കുന്നത് തടയണമെന്നാണ് ആരാധ്യയുടെ ആവശ്യം. ബച്ചൻ കുടുംബത്തിന്റെ പ്രശസ്തിയിൽ നിന്ന് നിയമവിരുദ്ധമായി ലാഭം നേടുക എന്നതാണ് പ്രതികളുടെ ഏക പ്രേരണയെന്ന് ഹർജിയിൽ പറഞ്ഞു.
”ആരാധ്യ ബച്ചന്‍ ഗുരുതരാവസ്ഥയില്‍ “, “ഇനി ഓര്‍മ്മ” എന്നിങ്ങനെ തലക്കെട്ടൊടെ വന്ന ചില വീഡിയോകള്‍ കഴിഞ്ഞ ദിവസം മുതല്‍ വ്യാപകമായി യൂട്യൂബിലടക്കം പ്രചരിച്ചിരിക്കുകയാണ്. ഓരോ കുട്ടിയും ബഹുമാനം അര്‍ഹിക്കുന്നുണ്ടെന്നും കുട്ടികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് നിയമപ്രകാരം അസഹനീയമാണ് എന്നും കോടതി ചൂണ്ടിക്കാട്ടി.
മുൻപ് പലപ്പോഴും ട്രോളുകൾക്ക് ആരാധ്യ ഇരയാകാറുണ്ട്. ‘ഇത് തികച്ചും അസ്വീകാര്യവും എനിക്ക് സഹിക്കാനാവാത്തതുമായ കാര്യമാണ്. ഞാൻ പ്രമുഖ വ്യക്തിയാണെന്നത് ശരിതന്നെ. എന്നാൽ എന്റെ മകൾ ആ പരിധിക്ക് പുറത്താണ്. നിങ്ങൾക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ എന്റെ മുഖത്ത് നോക്കി പറയൂ’, എന്നായിരുന്നു ഇതിനെതിരെ അഭിഷേക് പ്രതികരിച്ചിരുന്നത്.
Celebrity
ലൈഫ് പാർട്ട്ണർ ഉള്ളത് ഇഷ്ടമാണ്, പക്ഷെ കല്യാണം കഴിക്കേണ്ടെന്ന് ഹണി റോസ്
എപ്പോഴും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ഹണി റോസ്. ഇപ്പോൾ തന്റെ വിവാഹജീവിതത്തെ കുറിച്ചും ജീവിതപങ്കാളിയെ കുറിച്ചും മനസ്സ്തുറകുകയാണ് താരം.കല്യാണം കഴിക്കണമെന്ന ആഗ്രഹം ചെറുപ്പം മുതലേ തനിക്കില്ലെന്ന് നടി ഹണി റോസ്. പാര്‍ട്ണര്‍ ജീവിതത്തില്‍ ഉണ്ടാവുന്നത് ഇഷ്ടമാണെന്നും എന്നാൽ അതിന് വിവാഹം വേണ്ടെന്നും പറയുകയാണ് ഹണി.
ചെറുപ്പത്തിൽ ചിലരോടൊക്കെ ഇഷ്ടം തോന്നിയിട്ടുണ്ട്. ഇവരോട് ആരോടും ഞാൻ അങ്ങോട്ട് പോയി പറഞ്ഞതല്ല, മറിച്ച് എന്നോട് പറഞ്ഞവരിൽ ചിലരോട് എനിക്ക് ഇഷ്ടം തോന്നിയതാണ്. ഐ ലവ് യു എന്നൊക്കെ ആദ്യം കേൾക്കുമ്പോൾ ദേഷ്യം വരും. കലിപ്പ് നോട്ടമൊക്കെ നോക്കി പലരേയും പേടിപ്പിക്കും. പക്ഷേ പിന്നീട് ചിലരോടൊക്കെയുള്ള ആ ദേഷ്യമൊക്കെ മാറും. കല്യാണം കഴിക്കുന്നത് തനിക്ക് പ്രശ്നമാകുന്നത് പോലെ മറ്റൊരാളുടെ കല്യാണത്തിന് പോകുന്നതും ഇഷ്ടമല്ലെന്ന് ഹണി റോസ് പറയുന്നു.
പാര്‍ട്ണര്‍ ലൈഫില്‍ ഉണ്ടാവുന്നത് എനിക്ക് ഇഷ്ടമാണ്. പക്ഷെ കല്യാണം അതിന്റെ ബഹളങ്ങളൊന്നും എനിക്ക് ഇഷ്ടമല്ല. അത് എനിക്ക് ചിന്തിക്കാന്‍ പോലും പറ്റില്ല. എപ്പോഴും അതില്‍ എനിക്ക് വലിയ പ്രശ്നം തോന്നാറുണ്ട്. വേറെ ഒരാളുടെ കല്യാണത്തിന് പോകുന്നതും എനിക്ക് ഇഷ്ടമല്ല. കല്യാണം ആരും ആസ്വദിക്കുന്നതായിട്ട് എനിക്ക് തോന്നിയിട്ടില്ല. കുറേ ആളുകള്‍, ബഹളങ്ങള്‍, ക്യാമറകള്‍ അതിനിടയില്‍ നില്‍ക്കുന്നു. കുറേ പൈസയുള്ളത് കാണിക്കാന്‍ വേണ്ടി ചെയ്യുന്നതായിട്ടാണ് തോന്നിയിട്ടുള്ളത്. അല്ലാതെ വിവാഹം ആരും ആസ്വദിക്കുന്നതായിട്ട് എനിക്ക് തോന്നിയിട്ടില്ല എന്നും ഹണി റോസ് വ്യക്തമാക്കി.
Celebrity
തോട്ടിവച്ച് തോണ്ടിയത്ത് പാപ്പാൻ, ആനയെന്ന് തെറ്റിദ്ധരിച്ച് നടി മോക്ഷ ; വീഡിയോ
കള്ളനും ഭഗവതിയും എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നടിയാണ് മോക്ഷ. കഴിഞ്ഞ ദിവസം താരം ചോറ്റാനിക്കര ക്ഷേതത്തിൽ തൊഴാൻ എത്തിയിരുന്നു. അന്ന് എടുത്ത വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്.
ദർശനം കഴിഞ്ഞു മടങ്ങുന്നതിനിടെയാണ് ആനയെ കാണുന്നത്. ആനയെ കണ്ട കൗതുകത്തിൽ അടുത്തുനിന്നു ഫോട്ടോ എടുക്കണമെന്ന ആഗ്രഹം നടി പ്രകടിപ്പിച്ചു.പേടി കാരണം കുറച്ചുമാറി നിന്നാണ് മോക്ഷ ഫോട്ടോ എടുത്തത്. ഇതിനിടെ ആന പാപ്പാൻ തോട്ടിയെടുത്ത് നടിയെ തോണ്ടി വിളിച്ചു. തോണ്ടുന്നത് ആനയാണെന്ന് വിചാരിച്ച മോക്ഷ ആകെ വിരണ്ടുപോയി. ശേഷം വീണ്ടും ആനയുടെ അടുത്തേക്ക് പോകാൻ അവിടെയുള്ളവര്‍ നിര്‍ബന്ധിക്കുമ്പോഴും മോക്ഷയ്ക്ക് പേടി മാറുന്നില്ല. എങ്കിലും ആനയ്ക്ക് അരികില്‍ വരാനും തൊടാനുമെല്ലാം പിന്നീട് ഇവര്‍ ശ്രമിക്കുന്നുണ്ട്.
ആനയെയും കണ്ട് മടങ്ങവേ അവിടെയുണ്ടായിരുന്ന ആളുകള്‍ക്കൊപ്പമെല്ലാം ഫോട്ടോയും എടുത്ത ശേഷമാണ് താരം മടങ്ങിയത്. ബംഗാളിയായ മോക്ഷയുടെ ആദ്യമലയാള ചിത്രമാണ് ‘കള്ളനും ഭഗവതിയും’. തമിഴ്- തെലുങ്ക് സിനിമകളിലും ഇതിനോടകം ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട് മോക്ഷ.
-
Photos4 years ago
സില്‍ക്ക് സ്മിതയെ പുനരാവിഷ്കരിച്ച് ട്രാന്‍സ് മോഡല്‍ ദീപ്തി.. ചിത്രം പങ്കുവെച്ച് ദിയ സന!!
-
Film News4 years ago
പണ്ട് പൂവലന്മാരെ പേടിച്ച് ഷാളൊക്കെ മൂടിക്കെട്ടിയായിരുന്നു നടത്തം. എന്നാൽ മുംബൈയില്‍ പോയപ്പഴാണ് അതിന് മാറ്റമുണ്ടായത് : ഗായിക മജ്ഞരി..
-
Film News4 years ago
ഞങ്ങളുടെ കുഞ്ഞിനെ ജാതിയും മതവുമില്ലാതെ വളർത്തും : അനു സിതാര
-
Photos4 years ago
റൊമാന്റിക് സിനിമകളെ വെല്ലുന്ന തരത്തിൽ ഒരു വെഡ്ഡിംഗ് ഫോട്ടോഷൂട്ട്… ചിത്രങ്ങൾ കാണാം!!
-
Celebrity3 years ago
മമ്മൂട്ടിയോട് വില്ലനാകുമോ എന്ന ചോദ്യം ചോദിച്ച അല്ലു അർജുന്റെ പിതാവിന് മമ്മൂക്ക കൊടുത്ത മറുപടി..അപ്പോഴേ അല്ലു അരവിന്ദ് ഫോണ്‍ കട്ടു ചെയ്തു !!
-
Film News4 years ago
അമാലുവും ഞാനും ചെറുപ്പത്തിലെ ഒന്നിച്ചു പഠിച്ചവർ.. 25 വയസ്സായപ്പോൾ എനിക്കൊരു പ്രണയമുണ്ടെന്ന് വീട്ടിൽ പറഞ്ഞു : ദുൽഖർ സൽമാൻ
-
Film News4 years ago
അമ്മയും കുഞ്ഞും സുഖമായ് ഇരിക്കുന്നു.. അച്ഛനായതിന്റെ സന്തോഷം പങ്കുവെച്ച് സിദ്ധാർത്ഥ് ഭരതൻ.!!
-
Film News4 years ago
ഭർത്താവിനെ അപ്പായെന്നാണ് വിളിക്കുന്നത്.. വിഷ്ണുവിനെ അങ്ങനെ വിളിക്കാനുള്ള കാരണം വെളിപ്പെടുത്തി മീര!!