News
അവൾ നിങ്ങൾക്ക് ബാധ്യതയാകും, നാണക്കേടാകും എന്ന സ്വാർത്ഥതയല്ലേ? എന്റെ പെൺകുട്ടികളെ..’കെട്ടിച്ചുവിടലും സ്ത്രീധനം കൊടുക്കലും, ജാതകം നോക്കലും’ ഒരിക്കലും അവസാനിക്കാത്ത ഈ നശിച്ച ലോകത്ത് ജീവിച്ചിരിക്കണമെങ്കിൽ ഒന്ന് സ്വയം കരുതിയിരിക്കുക; കുറിപ്പ്..!!

ഷഹനയുടെ മ രണത്തെ കുറിച്ച് ദീപ സൈറയുടെ വാക്കുകൾ ഇങ്ങനെയാണ് ,എന്റെ പെൺകുട്ടികളെ..ഇവരെ അറിയാമോ നിങ്ങൾക്ക്? നിങ്ങളെപ്പോലെയുള്ള പെൺകുട്ടികൾ! ഷഹ്ന, റിഫ, മോഫിയ, വിസ്മയ, അർച്ചന, ഉത്ര, ആൻലിയ…ആരും ഇന്നില്ല… മരിച്ചു.. അല്ല കൊന്നു…! എഴുതി മടുത്തെങ്കിലും എഴുതിപ്പോവുകയാണ്! നിങ്ങൾ ദയവായി താഴെ പറഞ്ഞിരിക്കുന്ന നിയമങ്ങൾ അറിഞ്ഞിരിക്കുക…! ഏതോ വീട്ടിൽ ഒറ്റപ്പെട്ടു പോകുന്ന ഒരു പെണ്ണിനോളം നിസ്സഹയത ഒരാണിനുമില്ല. അപ്പനും അമ്മയ്ക്കും ഇനിയും ബുദ്ധിമുട്ടുണ്ടാകരുത്, കുടുംബത്തിന് മാനക്കേട് ഉണ്ടാക്കരുത്, അനിയത്തിമാരുടെ കല്യാണം…അങ്ങനെ അവളെ പിന്നോട്ട് വലിക്കുന്ന ഒരുനൂറു കാര്യങ്ങൾ തരണം ചെയ്തു നിങ്ങൾ മാതാപിതാക്കളുടെയടുത്ത് ഓടിയെത്തും. അവിടെയും നിങ്ങൾക്ക് രക്ഷയില്ലെങ്കിൽ, മിടുക്കികളായ പെൺകുട്ടികൾ ഒറ്റയ്ക്കെങ്കിലും നിയമത്തിന്റെ വഴിയേ തിരിയും.. പക്ഷെ നിയമവശങ്ങളറിയാതെ ആരെങ്കിലും പറയുന്നതിൽ വിശ്വസം ഉറപ്പിക്കുമ്പോൾ അവിടെയും നമ്മൾ ചതിക്കപ്പെട്ടേക്കാം.
ഗാര്‍ഹികപീ.ഡ.ന.ത്തെ നിയമം നാലായി തിരിച്ചിരിക്കുന്നു. ശാരീരികമായ പീ.ഡ.നം – മാനസികമായ പീഡനം – വാക്കുകൾ കൊണ്ട് അപമാനിക്കുക, സ്ത്രീധനത്തിന്റെ പേരിലോ, പെണ്‍കുട്ടിയെ പ്രസവിച്ചതിന്റെ പേരിലോ അപമാനിക്കുക, ജോലി സ്വീകരിക്കുന്നതിനെയോ ജോലിക്ക് പോകുന്നതിനെയോ തടയുക തുടങ്ങി ആത്മഹത്യാ ഭീഷണി വരെ ഇതിൽ ഉൾപ്പെടും. ലൈം.ഗി.ക.മായ പീ.ഡ.നം – സ്ത്രീയെ അപമാനിക്കാനോ, തരം താഴ്ത്താണോ, നിന്ദിക്കാനോ ഉദ്ദേശിച്ചുകൊണ്ടുള്ള ലൈം.ഗി.ക സ്വഭാവമുള്ള പ്രവര്‍ത്തി. സാമ്പത്തികമായ പീ.ഡ.നം – തനിക്കും കുട്ടികള്‍ക്കും ചിലവിനു നല്‍കാതിരിക്കുക, തന്റെ ശമ്പളമോ വരുമാനമോ അനുവാദമില്ലാതെ എടുക്കുക, വീട്ടുസാധനങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കാതിരിക്കുക, കെട്ടിടവാടക കൊടുക്കാതിരിക്കുക. 2006 ൽ നിലവിൽ വന്ന ഗാർഹികപീഡന നിയമം പെണ്‍കുട്ടികൾ അത്യാവശ്യമായി അറിഞ്ഞിരിക്കേണ്ടതാണ്. ഗാര്‍ഹിക പീ.ഡ.ന നിരോധന നിയമം പുരുഷന്മാര്ക്ക് എതിരെ മാത്രമല്ല.
ഈ നിയമ പ്രകാരം, ഒരു സ്ത്രീയെ ഉപദ്രവിക്കുന്നത് മറ്റൊരു സ്ത്രീയാണെങ്കിലലും ശിക്ഷ ലഭിക്കും. അതുപോലെ 1961 ൽ വന്ന സ്ത്രീധന നിരോധന നിയമം !! (കൊട്ടയിൽ സ്വർണവും പണവും കൊടുത്തു വിടുന്ന പരിപാടി മാതാപിതാക്കൾ നിർത്തുന്നത് വരെ ഈ നിയമത്തെപറ്റി അറിഞ്ഞിട്ടും വലിയ കാര്യമില്ല!!)
പരാതിപ്പെടാൻ എന്തു ചെയ്യണം? പോലീസിൽ നിന്ന് സഹായം ലഭിച്ചിക്കില്ല എന്നതാണ് ഇപ്പോഴത്തെ സാഹചര്യം. എല്ലായിടത്തും അങ്ങനെയാവില്ല എന്നു കരുതാം. “അപരാജിത” എന്ന ഓണ്‍ലൈൻ സർവീസിലേക്ക് ഫോണ്‍ വഴി ബന്ധപ്പെടാം. നേരെ പോലീസ് സ്റ്റേഷനിലേക്ക് വെച്ചുപിടിക്കണ്ട. അതിനോടൊപ്പം തന്റെ ജില്ലയിലെ സംരക്ഷണഉദ്യോഗസ്ഥനുമായി ഫോണ്‍ വഴിയോ നേരിട്ടോ ബന്ധപ്പെടുക എന്നത് ആണ് ആദ്യം ചെയ്യേണ്ടത്. കേരളത്തിലെ എല്ലാ ജില്ലകളിലും സംരക്ഷണ ഉദ്യോഗസ്ഥന്മാരെ നിയമിച്ചിട്ടുണ്ട്. അവരുടെ വിലാസം സർക്കാർ സൈറ്റുകളിൽ ലഭ്യമാണ്. വനിതാ കമ്മീഷൻ അംഗങ്ങളിൽ ആരുടെയെങ്കിലും ഫോണ്‍ നമ്പർ സേവ് ചെയ്ത് വയ്ക്കുക.
അവിടെയും പരാതിപെടുക. ഇനി അങ്ങനെയും രക്ഷയില്ലെങ്കിൽ മീഡിയയെ അറിയിക്കാൻ ശ്രമിക്കുക ക്ഷമിക്കുക..വ്യവസ്ഥിതി ഇങ്ങനെയായി പോയി….! മാതാപിതാക്കളോട് ഒരു ചോദ്യം..ഒരു തവണ അയാളോ വീട്ടുകാരോ മകളുടെ ദേഹത്ത് കൈവെച്ചത് അറിഞ്ഞതിന് ശേഷവും നിങ്ങളെന്തിനാണ് അവളെ അവന്റെ കൂടെ തന്നെ നിൽക്കാൻ വിടുന്നത്? അവളുടെ മനസ്സ് വേദനിപ്പിച്ചവർക്കൊപ്പം നിൽക്കാൻ എന്തിനാണ് അവരെ പ്രേരിപ്പിക്കുന്നത്? വിവാഹമോചനം എന്ന ഓപ്ഷൻ നിങ്ങൾ തന്നെ അവളോട് പറയേണ്ടതല്ലേ? അവൾ നിങ്ങൾക്ക് ബാധ്യതയാകും, നാണക്കേടാകും എന്ന സ്വാർത്ഥതയല്ലേ നിങ്ങളെ അതിൽനിന്ന് പിന്തിരിപ്പിക്കുന്നത്? അവൾ തനിച്ച് ജീവിക്കില്ലേ? അതിനവളെ പ്രാപ്തയാക്കാൻ നിങ്ങൾക്ക് കഴിയില്ലേ? ആരോട് പറയാൻ!! അതുകൊണ്ട് എന്റെ പെൺകുട്ടികളെ..’കെട്ടിച്ചുവിടലും സ്ത്രീധനം കൊടുക്കലും, ജാതകം നോക്കലും’ ഒരിക്കലും അവസാനിക്കാത്ത ഈ നശിച്ച ലോകത്ത് ജീവിച്ചിരിക്കണമെങ്കിൽ ഒന്ന് സ്വയം കരുതിയിരിക്കുക!
Celebrity
‘കോണ്ടം ഉണ്ട് ഒരു നൈറ്റ് വരാമോ’ എന്ന് കമന്റിട്ടവന് അമേയ മാത്യു കൊടുത്ത കിടിലൻ മറുപടി..!!

സിനിമ താരങ്ങൾ വർഷങ്ങൾ കൊണ്ട് നേടുന്ന പ്രശസ്തി ഒറ്റ ദിവസംകൊണ്ട് തന്നെ ചില ഓൺലൈൻ താരങ്ങൾ നേടിയെടുക്കാറുണ്ട്. അത് വഴി അവർ സിനിമയിലേക്ക് തന്നെ എത്തുകയും ചെയ്യാറുണ്ട്. എന്നാൽ സിനിമയിലൂടെ തുടങ്ങി പിന്നീട് ഓൺലൈനിൽ ഒറ്റ വീഡിയോയിലൂടെ ധാരാളം ആരാധകരെ ഉണ്ടാക്കിയ താരമാണ് നടി അമേയ മാത്യു. ജയസൂര്യയുടെ ആട് 2 എന്ന സിനിമയിലാണ് അമേയ മാത്യു ആദ്യമായി അഭിനയിക്കുന്നത്. ക്ലൈമാക്സിൽ അജു വർഗീസിന് ഒപ്പം ഒറ്റ സീനിൽ മാത്രമാണ് അമേയ അഭിനയിച്ചത്. പിന്നീട് അമേയ ഓൺലൈൻ വീഡിയോ പ്രൊഡക്ഷൻ ടീമായ കരിക്കിന്റെ ഒരു വീഡിയോയിൽ അഭിനയിക്കുകയും അത് വലിയ രീതിയിൽ അമേയ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ക്യൂട്ട് ലുക്കിലുള്ള കുട്ടിയെ തപ്പി സോഷ്യൽ മീഡിയയിൽ ആളുകൾ തിങ്ങിനിറഞ്ഞു. പിന്നീട് അമേയയുടെ ചിത്രങ്ങൾക്കും ഫോട്ടോഷൂട്ടുകൾക്കും ഒക്കെ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴിതാ തന്റെ ചിത്രത്തിന് താഴെ എത്തിയ അശ്ലീല കമന്റിന് താരം നല്കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.
ഇന്‍സ്റ്റാഗ്രാമില്‍ അഞ്ച് ലക്ഷം ഫോളോവേഴ്സ് തികഞ്ഞതിന്റെ സന്തോഷം നടി ആരാധകരുമായി പങ്കുവെച്ച് എത്തിയിരുന്നു. സ്വിമ്മിങ് ഡ്രെസ്സില്‍ ഒരു കസേരയില്‍ ഇരിക്കുന്ന ചിത്രവും ഒരു കുറിപ്പുമാണ് അമേയ പങ്കുവെച്ചത്. ഈ ചിത്രത്തിന് താഴെ ‘കോണ്ടം ഉണ്ട് ഒരു നൈറ്റ് വരാമോ’ എന്നായിരുന്നു ഒരാളുടെ കമന്റ്. ‘നിന്റെ അപ്പനത് യൂസ് ചെയ്തിരുന്നെങ്കില്‍… സ്വന്തമായിട്ട് ഒരു ഐഡി പോലും ഇല്ല. വെറുതെ നെയ്മറിന്റെ അപ്പന് വിളിപ്പിക്കാനായിട്ട്’ എന്നാണ് കമന്റിന് അമേയ മറുപടി നല്‍കിയത്. താരത്തിന്റെ ഈ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. കമന്റ് ചെയ്ത വ്യക്തി കമന്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. നവാഗതനായ മനോജ് വാസുദേവന്റെ സംവിധാനത്തിലുള്ള ‘ഖജുരാഹോ ഡ്രീംസ്’ എന്ന ചിത്രമാണ് ഇനി അമേയയുടേതായി ഇറങ്ങാനുള്ളത്. അമേയ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം കുറിയ്ക്കുന്ന ക്യാപ്ഷനുകള്‍ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്.
അത്തരത്തില്‍ അമേയ കുറച്ച് നാളുകൾക്ക് മുൻപ് പങ്കുവച്ച ചിത്രങ്ങൾ വൈറലായിരുന്നു. മനോഹരമായ റെഡ് സാറ്റിന് സാരിയിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്കൊപ്പമാണ്, രസകരമായ കുറിപ്പ് അമേയ പങ്കുവച്ചത്. കോഴിത്തരവുമായി ഇന്‍ബോക്സില്‍ എത്താറുള്ള ആളുകളെ താന്‍ നിരന്തരമായി ബ്ലോക്ക് ചെയ്യാറുണ്ടെന്നാണ് പത്മരാജന്റെ ലോല എന്ന കഥയിലെ വരികള്‍ കടംമെടുത്ത് അമേയ കാവ്യാത്മകമായി പറയുന്നത്. ‘കോഴിശല്യം കൂടുതലാണോ, കോഴികളെ അല്ലാതെ ഞങ്ങളെ പോലുള്ള താറാവുകളെ പറ്റുമോ, കോഴിവധ നിരോധനം ആവശ്യമാണ്.’ തുടങ്ങിയ രസകരമായ കമന്റുകള്‍കൊണ്ട് ആരാധകര്‍ അമേയയുടെ ചിത്രവും ക്യാപ്ഷനും അന്ന് വൈറലായി.തിരുവന്തപുരത്ത് ജനിച്ചു വളർന്ന താരം ഒരു പഴയ ബോംബ് കഥ, മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ദി പ്രീസ്റ്, വോൾഫ് തുടങ്ങിയ ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ തിളങ്ങി. മികച്ച സ്വീകാര്യതയാണ് താരത്തിന് മലയാളി ആരാധകർ നൽകിയത്. ഇൻസ്റ്റാഗ്രാമിൽ സജീവമായ താരത്തിന് ഇതിനോടകം നിരവധി ഫോള്ളോവേഴ്സുമുണ്ട്.
നാടൻ വേഷങ്ങളിലും ഗ്ലാമറസ് വേഷങ്ങളിലും ഫോട്ടോഷൂട്ട് നടത്താറുള്ള ഒരാളാണ് അമേയ മാത്യു. നിമിഷ നേരം കൊണ്ടാണ് ചിത്രങ്ങൾ ആരാധകർക്കിടയിൽ വൈറലാകുന്നത്. കൂടുതലും ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ആരാധകരുമായി വിശേഷങ്ങൾ പങ്കുവെക്കാറുള്ളത്.
Celebrity
‘ ഗാന്ധി ഭവനിലാണ് ചേട്ടന് എന്ന് അറിയില്ലായിരുന്നു’: നടന് ടി.പി മാധവനെ കണ്ട് കണ്ണ് നിറഞ്ഞ് നവ്യ നായര്‍ പറയുന്നത് ഇങ്ങനെ..!!

മലയാളത്തിലെ പ്രിയനടന്മാരില് ഒരാളാണ് ടി.പി. മാധവന്. കഴിഞ്ഞ കുറച്ചു നാളുകളായി ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് പത്തനാപുരം ഗാന്ധിഭവനിലാണ് അദ്ദേഹം കഴിയുന്നത്. നടന് മോഹന്‍ലാല്‍ ടി.പി. മാധവനെ സന്ദര്‍ശിക്കണമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലും ചില പ്രചരണങ്ങള്‍ നടന്നിരുന്നു. ഇപ്പോളിതാ ഗാന്ധിഭവനിൽ കഴിയുന്ന നടൻ ടി പി മാധവനെ കണ്ട് കണ്ണുനിറഞ്ഞ് നടി നവ്യ നായർ. ഒത്തിരി സിനിമകളിൽ തന്നോടൊപ്പം അഭിനയിച്ച വ്യക്തിയാണെന്നും ചേട്ടൻ താമസിക്കുന്നതെന്ന് ഇവിടെയാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും നവ്യ പറഞ്ഞു. ഗാന്ധിഭവന് റൂറൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചലച്ചിത്ര അവാർഡിൽ മികച്ച നടിക്കുള്ള പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു നവ്യ. ഇവിടെ വന്നപ്പോൾ ടി പി മാധവൻ ചേട്ടനെ കണ്ടു. കല്യാണരാമൻ, ചതിക്കാത്ത ചന്തു എല്ലാം ഞങ്ങൾ ഒരുമിച്ച് അഭിനയിച്ച സിനിമകളാണ്. അദ്ദേഹം ഇവിടെ ആയിരുന്നുവെന്ന് അറിഞ്ഞിരുന്നില്ല. കണ്ടപ്പോൾ ഷോക്കായി പോയി. എന്റെ അച്ഛനമ്മമാരേക്കാൾ മുകളിൽ ഞാൻ ആരെയും കണക്കാക്കിയിട്ടില്ല.
അദ്ദേഹത്തെ കണ്ടപ്പോൾ എന്റെ കണ്ണൊക്കെ നിറഞ്ഞു. നാളെ നമ്മുടെ കാര്യവും എങ്ങനെയൊക്കെയാകുമെന്ന് പറയാൻ സാധിക്കില്ലെന്ന് മനസിലായെന്നും അവർ പറഞ്ഞു.കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് തൊണ്ട വേദന വന്ന് നാക്കു കുഴയുന്നത് പോലെ എനിക്ക് തോന്നി. എഴുന്നേറ്റപ്പോൾ നടക്കാൻ ബുദ്ധിമുട്ടുള്ളത് പോലെ. രക്തം പരിശോധിച്ചപ്പോള്‍ കൗണ്ട് വളരെ കൂടുതലാണ്. ത്രോട്ട് ഇൻഫെക്ഷൻ ആയിരുന്നു. മറ്റൊരാളുടെ സഹായമില്ലാതെ ആശുപത്രിയിൽ പോകാൻ പോലും എനിക്ക് സാധിക്കില്ലായിരുന്നു. നമ്മൾ ഒക്കെ ഇത്രയേ ഉള്ളൂ എന്ന് കൂടെയുള്ള ആളോട് അന്ന് പറഞ്ഞിരുന്നു. എത്ര പെട്ടെന്നാണ് നമുക്ക് ഒന്ന് എഴുന്നേറ്റ് നടക്കാൻ പോലും പറ്റാതെയാകുന്നത്. ആ ദിവസം വരെ ഞാൻ കരുതിയിരുന്നത് നമുക്ക് നല്ല ആരോഗ്യമുണ്ട്, നല്ല രീതിയിൽ വ്യായാമം ചെയ്യാം എന്നൊക്കെയായിരുന്നു. ജിമ്മിൽ പോകുമ്പോൾ ഏറ്റവും അധികം വർക്ക് ഔട്ട് ചെയ്യുന്നത് ഞാനാണ്. ഡാൻസ് കളിക്കുമ്പോൾ നല്ല സ്റ്റാമിന ഉണ്ടെന്നൊക്കെ തോന്നിയിരുന്നു.
പക്ഷേ ഒന്നുമല്ല, മനുഷ്യൻ എത്ര നിസ്സാരനാണ് എന്ന് ഒരു ചെറിയ പനി വരുമ്പോൾ തിരിച്ചറിയും. കൊറോണ വന്നപ്പോൾ ഈ ലോകം മുഴുവൻ തിരിച്ചറിഞ്ഞു. ഒരു പനിക്കോ അല്ലെങ്കിൽ കൊറോണയ്ക്കോ വെള്ളപ്പൊക്കത്തിനോ പ്രകൃതിയുടെ ശക്തി നമ്മെ കാണിച്ചു തരാൻ കഴിയും. എന്നാൽ ആ വെള്ളപ്പൊക്കവും കൊറോണയും കഴിയുമ്പോൾ നമ്മൾ വീണ്ടും പഴയ ആളുകളാകും. ഈ ലോകത്ത് സർവ ആരോഗ്യത്തോടുകൂടിയും മാതാപിതാക്കളുടെ സംരക്ഷണത്തോടുകൂടിയും ജീവിക്കാൻ കഴിയുക എന്നുള്ളതാണ് ഒരു വ്യക്തിക്ക് കിട്ടുന്ന ഏറ്റവും വലിയ സൗഭാഗ്യങ്ങളിലൊന്ന്. അങ്ങനെ കിട്ടിയ ഒരാളാണ് ഞാനും എന്റെ മകനും. അന്തരിച്ച സിനിമാ താരവും ഡബ്ബിങ് ആർട്ടിസ്റ്റുമായ പാലാ തങ്കത്തോട് ചലച്ചിത്രതാര സംഘടനയായ ‘അമ്മ’ നീതി കാണിച്ചില്ലെന്നു അമ്മയുടെ ആദ്യ ജനറൽ സെക്രട്ടറി കൂടി ആയിരുന്ന ടി.പി.മാധവൻ അന്ന് പറഞ്ഞിരുന്നു. ഇന്നത്തെ സംഘാടകർ കാട്ടുന്ന നീതികേടിനു താൻ മാപ്പു ചോദിക്കുന്നതായും ടി.പി.മാധവൻ പറഞ്ഞു.
Celebrity
ആദ്യ ഭാര്യ എവിടെ ചേട്ടാ, ഡിവോഴ്സ് ആയോ? ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ചന്ദ്ര ലക്ഷ്മണും ടോഷും..!!

കഴിഞ്ഞ വർഷം നവംബറിലായിരുന്നു ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും വിവാഹിതരായത്. മിനിസ്ക്രീനിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികളായി മാറിയ ഇരുവരും പ്രണയത്തിലായിരുന്നു. കൊച്ചിയില്‍ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. രണ്ട് മതസ്ഥരായ ഇരുവരുടെയും ആചാരപ്രകാരം വിവാഹം നടത്തിയിരുന്നു. സ്വന്തം സുജാത എന്ന മിനിസ്ക്രീൻ പരമ്പരയിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്, സുഹൃദ്ബന്ധം ഒടുവിൽ വിവാഹത്തിലെത്തുകയായിരുന്നു. പരമ്പരയിലെ ടോഷ് ക്രിസ്റ്റിയുടെ ആദം എന്ന കഥാപാത്രവും ചന്ദ്ര ലക്ഷ്മണ് അവതരിപ്പിക്കുന്ന സൂജാതയും യഥാര്‍ത്ഥ ജീവിത്തിലും ഒന്നാകാന്‍ പോകുന്നു എന്ന വാര്‍ത്ത പ്രേക്ഷകര്‍ക്ക് ഇരട്ടി മധുരം നല്‍കിയിരുന്നു. ടെലിവിഷന്‍ പ്രേക്ഷകരുടെ സ്വന്തം താരങ്ങളാണ് ടോഷും ചന്ദ്രയും. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലായാണ് ഇരുവരും വിവാഹിതരായത്. തങ്ങളുടെ വിവാഹ ജീവിതത്തെക്കുറിച്ചു സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച നുണക്കഥകള്‍ക്ക് മറുപടി നല്‍കുകയാണ് താരദമ്ബതികള്‍.
താന്‍ വിവാഹം കഴിച്ച് അമേരിക്കയിലായിരുന്നു, ഡിവോഴ്സ് കഴിഞ്ഞു എന്നൊക്കെ നുണക്കഥകള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് ഏറെയായി. വിവാഹം കഴിഞ്ഞതോടെ ഇത്തരം കഥകള്‍ വീണ്ടും തലപൊക്കി. പക്ഷേ, ഞങ്ങള്‍ക്കിതെല്ലാം തമാശയാണെന്ന് വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ ഇവര്‍ പറയുന്നു. തന്റെ യുട്യൂബ് ചാനലിന്റെ വീഡിയോയുടെ താഴെ ‘ചേട്ടാ ആദ്യ ഭാര്യ എവിടെ’ എന്നായിരുന്നു കമന്റ് വന്നതെന്ന് ടോഷ് പറയുന്നു.’ ഞങ്ങളുടെ രണ്ടാളുടെയും ഒന്നാം വിവാഹമാണെന്ന് എത്രവട്ടം പറഞ്ഞാലും നെഗറ്റീവ് മാത്രം തേടിപ്പോകുന്നവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടാണ്. ഞങ്ങളെ ഇതൊന്നും ബാധിച്ചിട്ടേയില്ല. ദൈവാനുഗ്രഹം പോലെ വന്നെത്തിയ സന്തോഷവും സ്നേഹവും ആഘോഷിക്കുകയാണ് ഞങ്ങള്‍’- താരം പറയുന്നു. വിവാഹ ശേഷം ഒന്നും മാറിയതായി തോന്നുന്നില്ല. ഇടയ്ക്കിടെ ഞാൻ എന്നെത്തന്നെ ഓർമ്മിപ്പിക്കും, ‘നോക്കൂ, നിന്റെ വിവാഹം കഴിഞ്ഞിട്ട് മാസങ്ങളായി!’, പക്ഷെ ഇപ്പോൾ ജീവിതം കൂടുതൽ രസകരമായി മാറി. ഒരൊറ്റ കുട്ടിയായിരുന്ന എനിക്ക് ജീവിതത്തിൽ ഒന്നും പങ്കുവെക്കാൻ കഴിഞ്ഞിട്ടില്ല.
ഇപ്പോൾ, എനിക്ക് എല്ലാം പങ്കിടാൻ ഒരാളുണ്ടെന്ന് തോന്നുന്നു, അതൊരു പുതുമയാണ്. മറുവശത്ത്, എന്റെ ജീവിതത്തിലെ എല്ലാ ശൂന്യതകളും അദ്ദേഹം നികത്തി. ഒരു നല്ല സുഹൃത്ത്, കരുതലുള്ള പങ്കാളി, തൊഴിൽ ഉപദേഷ്ടാവ്, പിന്നെ എന്തൊക്കെയാണ്,” ചന്ദ്ര പറഞ്ഞു. തനിക്കൊപ്പം ഒരാളെ ലഭിച്ചു എന്നതൊഴിച്ചാൽ ജീവിതത്തിൽ വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്ന് ടോഷും പറയുന്നു. ‘ഞാൻ അൽപ്പം മടിയനാണ്, എന്തും ചെയ്യാൻ എനിക്ക് എപ്പോഴും ആരുടെയെങ്കിലും തള്ള് ആവശ്യമാണ്. ചന്തു ഇപ്പോൾ ആ വേഷം ഏറ്റെടുത്തുകഴിഞ്ഞു. എന്റെ പരിധികൾ മറികടക്കാൻ അവൾ എന്നെ സഹായിക്കുന്നു, ജീവിതത്തിൽ ഉത്തരവാദിത്തമുള്ള ഒരു വ്യക്തിയുടെ സാന്നിധ്യം ഞാൻ ആസ്വദിക്കുന്നുണ്ട്. കൂടാതെ, എന്റെ കുടുംബം വലുതായി. എന്റെ മമ്മയും പപ്പയും കൂടാതെ എനിക്ക് ഇപ്പോൾ ഒരു അപ്പയും അമ്മയും കൂടി ഉണ്ട്.- ടോഷ് പറഞ്ഞു. വിവാഹത്തിന് ശേഷം സംഭവിച്ച ഏറ്റവും നല്ല കാര്യം ഞങ്ങളുടെ ജോലി ഒരുമിച്ചായി എന്നതാണ്. അത് ശരിക്കും ഒരു അനുഗ്രഹമാണ്. സെറ്റിൽ, അദ്ദേഹം ഏറ്റവും മികച്ച കലാകാരനാണ്. ഒരു രംഗം മികച്ചതാക്കാനുള്ള നിർദ്ദേശങ്ങളും അദ്ദേഹം എനിക്ക് തരും. എത്ര ദമ്പതികൾ ഇങ്ങനെ അനുഗ്രഹിക്കപ്പെടുമെന്ന് എനിക്കറിയില്ല-ചന്ദ്ര കൂട്ടിച്ചേർത്തു.
Celebrity
സീരിയലുകളിലൂടെ തിളങ്ങി നിന്ന നടി മായ മൗഷ്മി; എന്നാൽ താരം പെട്ടന്ന് സീരിയൽ ലോകത്ത് നിന്ന് പിന്മാറുകയായിരുന്നു താരം അഭിനയം നിർത്താൻ കാരണം ഇത്; തുറന്ന് പറയുന്നു..!!

മലയാളികളുടെ പ്രിയപ്പെട്ട താരമായിരുന്നു മായാ മൗഷ്മി. നിരവധി സീരിയലുകളിലും സിനിമകളിലുമെല്ലാം ഒട്ടനവധി വേഷങ്ങൾ ചെയ്ത് വെള്ളിത്തിരയിലും മിനി സ്ക്രീനിലും സജീവമായി നിന്ന കാലത്ത് തന്നെ അഭിനയ ജീവിതം നിർത്തേണ്ടി വന്നു നടി മായാ മൗഷ്മിക്ക്. ഇപ്പോഴിതാ അതിന്റെ കാരണം തുറന്ന് പറയുകയാണ് മായ. ശ്രീകണ്ഠന് നായര്‍ അവതാരകനായി എത്തുന്ന ഒരുകോടി എന്ന പരിപാടിയില്‍ പങ്കെടുക്കവെയാണ് നടി തന്റെ മനസ് തുറന്നത്. 2013 ലാണ് മായാ മൗഷ്മി അഭിനയം നിർത്തുന്നത്. അതിന് കാരണം തന്റെ കണ്ണുകൾക്ക് വന്ന അണുബാധയാണെന്ന് താരം പറയുന്നു. ‘ ഇന്ന് കൊവിഡ് വന്നാൽ തൊടാൻ പാടില്ല എന്നൊക്കെ അറിയാം. പക്ഷേ അന്ന് അണുബാധ വന്നാൽ പരസ്പരം തൊടരുത് എന്നൊന്നും അറിയില്ല. എനിക്ക് ആരുടേയോ കയ്യിൽ നിന്നാണ് ഈ അണുബാധ വരുന്നത്. അവർ നൽകിയ ബിസ്കറ്റ് കഴിച്ചിട്ടോ, അല്ലെങ്കിൽ അങ്ങനെയെന്തോ രീതിയിൽ അണുബാധ എനിക്ക് വന്നു. ഇത് ഭയങ്കര പെയിൻഫുൾ ആയിരുന്നു.
കണ്ണിൽ നിന്ന് പേസ്റ്റഅ രൂപത്തിൽ പീള വരും. കണ്ണിന്റെ സോക്കറ്റ് മുഴുവൻ നിറയും. കവിളിലെല്ലാം നീര് വച്ച് വല്ലാത്ത അവസ്ഥയിലായിരുന്നു. വെളിച്ചമോ, ചൂടോ മുഖത്തേക്ക് അടിക്കാൻ പറ്റാത്ത അവസ്ഥ. ഒരു വർഷത്തോളമെടുത്ത് അസുഖം പൂർണമാകാൻ’- മായാ മൗഷ്മി പറയുന്നു. അസുഖ ബാധയ്ക്ക് ശേഷം അച്ഛന്റെ വിയോഗവും തൊട്ടു പിന്നാലെ മകളുടെ ജനനവുമൊക്കെയായി മായാ മൗഷ്മി കുടുംബത്തിന്റെ തിരക്കുകളേക്ക് കടന്നു.സീരിയലുകൾ വഴിയാകുമോ മടങ്ങി വരവ് എന്ന ചോദ്യത്തിന് അങ്ങനെ ആകില്ല. എന്ന ഉത്തരമാണ് മായ നൽകിയത്. ” സീരിയലുകൾ ഉടൻ ഏറ്റെടുക്കാൻ പറ്റില്ല. അവസരങ്ങൾ വരുന്നുണ്ടെങ്കിലും ഇപ്പോൾ, ഞാൻ ഇമ്പോർട്ടൻസ് നൽകുന്നത് മോൾക്കും കുടുംബത്തിനും വേണ്ടിയാണ്. അവൾ കുഞ്ഞല്ലേ.. അവൾ വലുതായ ശേഷം ആലോചിക്കാം. മാത്രമല്ല സീരിയലുകൾ രണ്ടു മൂന്നു വർഷമെങ്കിലും വേണ്ടിവരും. അത് മകളുടെ കാര്യങ്ങൾ ശ്രദ്ധിക്കാൻ തടസ്സവുമാകും. അല്ലാതെ സീരിയലുകളോട് മുഖം തിരിക്കുന്നതല്ല.
നല്ല സിനിമകൾ വരട്ടെ. നല്ല കഥാപത്രങ്ങൾ. സൈഡ് റോളുകൾ അല്ലാത്ത ശക്തമായ ഒരു കഥാപാത്രം ലഭിക്കട്ടെ. അതിനായി ക്ഷമയോടെ കാത്തിരിക്കാൻ ഞാൻ റെഡിയാണ്. ഗ്ലാമറസ് ആയതോ, വെറുതെ വന്നു പോകുന്ന ഒരു കഥാപാത്രത്തിനോടോ എനിയ്ക്ക് ഒട്ടും താത്പര്യം ഇല്ല;മികച്ചത് വരട്ടെ”, അഭിനയത്തെ പറ്റി മായ മൗഷ്മി വാചാലയായി. അഭിനയത്തില്‍ നിന്നും വിട്ട് നിന്ന സംയത്ത് മായയെക്കുറിച്ച് നിരവധി ഗോസിപ്പുകളാണ് വന്നത്. താരത്തിന് എന്തോ മാരകരോഗമാണെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. സോഷ്യല്‍ മീഡിയയും ഫോണും ഒന്നും ഉപയോഗിക്കാത്ത ആളാണ് മായ. പുറത്ത് പോകുമ്പോള്‍ മാത്രം ഭര്‍ത്താവിന്റെ പഴയ ഫോണെടുക്കാറാണ് പതിവ്. സോഷ്യല്‍ മീഡിയയിലൂടെ തുടരുന്ന സൗഹൃദം വേണമെന്ന് താരത്തിന് തോന്നിയിട്ടില്ല.ആ സമയം അടുത്തുള്ള സുഹൃത്തുക്കളോട് ഇടപഴകാമല്ലോ എന്നാണ് മായ പറയുന്നത്. ഇന്‍ഡസ്ട്രിയില്‍ നിന്നും മാറിനിന്ന സമയത്താണ് ആരൊക്കെയാണ് തന്റെ അടുത്ത സുഹൃത്തുക്കള്‍ എന്ന് അറിയാന്‍ കഴിഞ്ഞതെന്ന് താരം പറയുന്നു.”
News
“താത്താക്ക് കുട്ടികളായില്ലേ, ന്നിട്ടാണൊ അയ്യേ”,40-ാം വയസ്സില്‍ ഉമ്മ ഗര്‍ഭിണിയായപ്പോള്‍ കേട്ട പരിഹാസത്തെക്കുറിച്ചും ഉമ്മ അനുഭവിച്ച വേദനയെക്കുറിച്ചും ഹൃദയം തൊടുന്ന വാക്കുകൾ..!!

നാല്പ്പതിനോടടുത്ത് പ്രായമുള്ള തന്റെ ഉമ്മ ഗര്‍ഭിണിയായപ്പോള്‍ കേള്‍ക്കേണ്ടി വന്ന പരിഹാസത്തെക്കുറിച്ചുള്ള മകളുടെ ഫേസ്ബുക്ക് കുറിപ്പ് ആണ് ഇപ്പോള്‍ വൈറലാകുന്നത്. മാഷേ അറിഞ്ഞോ “ഇവളെ ഉമ്മ പ്രെഗ്നന്റ്”ണെന്ന് . കോളേജ്ന്റെ മേലെന്നിന്നും താഴേക്കു ഒരു മാഷ് മറ്റൊരു മാഷോട് വിളിച്ച് പറയുന്നത് കേട്ടു ഫ്രണ്ട്സ് മൊത്തം എന്നെ ന്നോക്കി ചിരിച്ചു, “അല്ലങ്കിലും യീ വയസാം കാലത്ത് ഇതെന്തിന്റെ കേടാ അന്റെ പേരെന്റ്സ്ന്……..അന്റെ താത്താക്ക് കുട്ടികളായില്ലേ.ന്നിട്ടാണൊ…. അയ്യേ”,.(ഫ്രെണ്ട്സ് കളിയാക്കി പറഞ്ഞു )….ഇടക്കൊക്കെ ഫ്രണ്ട്സ് പറയുന്നതിലും കാര്യം ഉണ്ടെന്ന് എനിക്കും തോന്നിട്ടുണ്ട്…. ആകെ നാണക്കേടായെന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്,അതെന്റെ അറിവില്ലായ്മ.ഒരു കള്ള ചിരിയോടെ “ഉമ്മാനെ ന്നല്ലോണം ന്നോക്കണട്ടോന്ന്” ഉപ്പ ഗൾഫിൽ പോവുന്ന തൊട്ടുമ്മുനേ എന്നെ അരികിൽ വിളിച്ചു പറഞ്ഞു. ഓ ഇത് ഉപ്പാന്റെ സ്ഥിരം പരിവാടിയാ ഗൾഫിലേക്ക് തിരിച്ചു പോവുമ്പോ എന്നും പറയും ഉമ്മാനെ ന്നോക്കണം, ഉമ്മ പറയുന്നതൊക്കെ അനുസരിക്കണം എന്നൊക്കെ …..
അതുകൊണ്ട് അതൊന്നും ഞാൻ വല്ല്യ കാര്യമായെടുത്തില്ല. കുറച്ചൂസം കഴിഞ്ഞപ്പഴ ഉമ്മാടെ ഭക്ഷണം പറ്റാഴികയും, ഇടക്കിടക്കുള്ള ക്ഷീണവും ശ്രദ്ധിച്ചേ… എന്തോ പന്തികേട് അപ്പഴേ തോന്നി.”ഉമ്മ പ്രെഗ്നന്റാട്ടോ അതുകൊണ്ട് ഉമ്മാനെ ന്നല്ലോണം കെയറെയ്യണ്ണം,കാര്യങ്ങളൊക്കെ കുറച്ച് ബുദ്ധിമുട്ടാ സിസേറിയൻ വേണ്ടി വരും, ഉമ്മാടെ ഗർഭപാത്രത്തിന്റെ ഇടത്തെ അറ്റത്തും താഴെയുമായി രണ്ട് മുഴകൾ കാണുന്നുണ്ട്, പിന്നെ ഉമ്മാക്ക് നാല്പതോടടുത്തു….അത്കൊണ്ട് എല്ലാം കൊണ്ടും ഉമ്മാനെ ന്നല്ലോണം ശ്രദ്ധിക്കണം.. റസ്റ്റ്അത്യാവശ്യമാ ഭാരപെട്ട ജോലിയൊന്നും ചെയ്യിപ്പിക്കരുത് “.ഡോക്ടർ നിസ്സാരമായി പറഞ്ഞുതീർത്ത കാര്യങ്ങൾ കേട്ട് തരിച്ചിരുന്ന് പോയി ഞാൻ.. ഉമ്മയായിരുന്നു എല്ലാം കൈകാര്യം ചെയ്തിരുന്നെ .ന്നാളെ അതെല്ലാം ഞാൻ ചെയ്തു തുടങ്ങണം വീട്ടു ജോലി, അനിയത്തിയെ സ്കൂളിൽ വിടുക, സാധനം വാങ്ങിക്കുക്ക, കോളേജിൽ പോവുന്നതിന്റെ മുന്നേ ഉമ്മാകുള്ള ഭക്ഷണം, അങ്ങനെ കുറേ ചോദ്യചിഹ്നങ്ങളുണ്ടായിരുന്നു മനസ്സിൽ… എന്നേ കൊണ്ട് എങ്ങനെ ഇതെല്ലാം.
ആദ്യം വളരെ ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നെങ്കിലും, പതുകെ പതുക്കെ എല്ലാ കൈകാര്യം ചെയ്തു തുടങ്ങി. എന്നാലും ശെരിക്കും പഠിച്ചു ഞാൻ ഉമ്മാടെ ജോലിഭാരം എത്രത്തോളം മായിരുന്നെന്ന്. പലപ്പോഴും ഇങ്ങള്ക്കിവിടെ എന്ത് പണിയാ ഉള്ളേന്ന് ” ഞാൻ ഉമ്മാനോട് ചോദിച്ചിരുന്നു.(ഹോ !ഇപ്പഴല്ലേ മനസിലായെ എന്താ ഉമ്മാക്ക് ഉണ്ടായിരുന്നതെന്ന്, ). ഇടക്ക് ഗൾഫിന്ന് വിളിക്കുന്ന താത്താനോട് പറയും” എന്നെ ഒറ്റക്ക് കഷ്ടപെടുത്താതെ നിനക്ക് ഒന്ന് ഇങ്ങോട്ട് വന്നൂടെന്ന് “…..അത് കേൾക്കുമ്പോ ഉമ്മാടെ മനസ്സ് വേദനിച്ചുകാണും. ഞങ്ങൾ മൂന്ന് പെൺകുട്ടികളാ ഉപ്പ ഗൾഫിലും അത്കൊണ്ട്തന്നെ വീട്ടിലെ മൊത്തം കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടതായിവന്നു.ഞാൻ വെക്കുന്ന ചോറും കറിയും കഴിച്ചയുടനെ ശർദ്ധിക്കുന്ന ഉമ്മാനോട് എനിക്ക് പലപ്പോഴും നീരസം തോന്നീട്ടുണ്ട് . സന്തോഷത്തോടെ എന്തേലും ഉണ്ടാക്കി മുന്നിൽ വെച്ചാൽ “നീ ഇത് എടുതൊണ്ടോയെ…. ഇതിന്റെ വാസന എനിക്ക് സഹിക്കാൻ പറ്റുന്നില്ല” എന്നൊക്കെ പറയുമ്പോ ഇത് എല്ലാ ഗർഭിണികൾക്കും ഉണ്ടാവുന്ന പ്രശ്നമാണെന്ന് മനസിലാക്കാനുള്ള അറിവ് അന്നില്ലായിരുന്നു.
അതുകൊണ്ട് ഇടക്കൊക്കെ ഉമ്മാനോട് വല്ല്യ ദേഷ്യം കാണിക്കും.ഒമ്പത് മാസമുമ്മാനെ അനങ്ങാതെ കിടത്തിപരിചരിച്ചെങ്കിലും ഉമ്മാന്റെ കുറ്റപെടുത്തലുകളിൽ എനിക്ക് വല്ല്യ സങ്കടം ഉണ്ടായിരുന്നു.പ്രസവത്തോടടുത്ത് ഉപ്പ വന്നപ്പോ എന്റെ പരാതി പെട്ടി ഞാൻ തുറന്നു….. “ഗർഭിണികൾക്ക് ഇച്ചിരി ദേഷ്യവും പറ്റായികയുമൊക്കെ കാണു”മെന്ന് ഉപ്പ പറഞ്ഞപോഴാ എനിക്ക് സമാധാനമായേ.ഒമ്പത് മാസമുമ്മാനെ അനങ്ങാതെ കിടത്തിപരിചരിച്ചെങ്കിലും ഉമ്മാന്റെ കുറ്റപെടുത്തലുകളിൽ എനിക്ക് വല്ല്യ സങ്കടം ഉണ്ടായിരുന്നു……. പ്രസവത്തോടടുത്ത് ഉപ്പ വന്നപ്പോ എന്റെ പരാതി പെട്ടി ഞാൻ തുറന്നു….. “ഗർഭിണികൾക്ക് ഇച്ചിരി ദേഷ്യവും പറ്റായികയുമൊക്കെ കാണു”മെന്ന് ഉപ്പ പറഞ്ഞപോഴാ എനിക്ക് സമാധാനമായേ.ഡോക്ടർപറഞ്ഞയാഡേറ്റ് അടുത്തു.ഉമ്മാക്ക് പ്രയാസംകൂടി കൂടി വന്നു.പ്രസവവാർഡിലേക്ക് ഉമ്മാനെ കയറ്റിയപ്പൊ ഉപ്പ പറഞ്ഞു “ഓൾക്ക് ഓപറേഷൻ ഒന്നും വേണ്ടിവരില്ല ഡോക്ടറെ. ആദ്യം നിങ്ങളൊന്ന് ന്നോക്കീ എന്നിട്ട് ഓപറേഷൻ ചെയ്യാം.അതിന് ഒരു മിറാക്കിൾ സംഭവിക്കണ്ണം കാക്ക… ..
കാരണം ഇങ്ങളെ ഭാര്യന്റെ വയറ്റിൽ കുട്ടിമാത്രല്ല രണ്ട് മുഴക്കളുണ്ട് കൂടെ അറിയാലോ “ഡോക്ടർ അതും പറഞ്ഞു പ്രസവവാർഡിലേക്ക് പോയി.സുലൈഖയോടൊപ്പമുളള സ്ത്രീകൾ ആരേലുമുണ്ടോ? അകത്തുന്നിന്നും ചോദിക്കുന്നത് കേട്ടു. അർദ്ധരാത്രിയായോണ്ട് കൂടെ നിന്ന അമ്മായിയും മൂത്തമ്മയും ഉറങ്ങാൻപോയിരുന്നു. രണ്ടും കല്‍പ്പിച്ച് ഞാൻ പ്രസവവാർഡിലേക്ക് കയറി.കൃഷ്ണനേയും , ഗുരുവായൂരപ്പനേയും , കർത്താവിനേയും,അല്ലാഹ് നേയും … .. ഉറക്കെ ഉറക്കെ അലറി വിളിക്കുന്നുണ്ടായിരുന്നു ഓരോ കർട്ടന്റെ അകത്തുനിന്നും,യീ നിലവിളിക്കൾ കേട്ട് തല കറങ്ങുന്ന പോലെ തോന്നിപോയി. ഞാൻ പതുക്കെ ഉമ്മാടെ അടുത്ത് ചെന്നു “എന്തിനാ ഉമ്മാ ഇങ്ങള് വിളിച്ചേ””എനിക്ക് ന്നല്ലോണം വേദനിക്കുന്നുണ്ട് ഞാൻ മരിക്കോ… ആവോ.!! ന്റെ മോളേ, ഇജ്ജ് ഉമ്മാക്ക് വേണ്ടി പ്രാർത്ഥിക്ക്”.അതും പറഞ്ഞു ഉമ്മ കരയാൻ തുടങ്ങി.സുലൈഖ മോളെ കണ്ടില്ലേ സമാധാനമായില്ലേ,ഇനി മോള് പൊക്കോ,ഡോക്ടർ പറഞ്ഞു. ഉമ്മാന്റെ നിറഞ്ഞ കണ്ണുകൾ എന്നേ വല്ലാണ്ട് വേദനിപ്പിച്ചു.
അപ്പോഴാ ഉമ്മാടെ അടുത്ത് കിടക്കുന്ന ഒരു സ്ത്രീയെ ശ്രദ്ധിച്ചേ വല്ലാതെ വേദനിക്കുന്നുണ്ട് അവർക്ക് .അവരുടെ കഴുത്തിലെഞരമ്പുക്കൾ കരയുമ്പോൾ പൊങ്ങിവന്നു, കൈകൾ ഞെരിക്കുന്നു, പല്ലുകൾ കടിച്ചു പൊട്ടിക്കുന്നു .ആ സ്ത്രീമരിക്കാൻ പോവാണെന്ന് തോന്നി പോയിഎനിക്ക്.ന്റെദേവി…….ന്ന് വിളിച്ച് അലറി കരയാണവർ ഡോക്ടർ “നന്നായി പുഷ്ചെയൂ കുട്ടീ “ന്ന് അവരോടു പറയുന്നതു കേട്ടു. അതിനിടക്ക് രക്തത്തിൽ കുളിച്ച ഒരു കുഞ്ഞ്ന് ഞാൻ ന്നോക്കി നിൽക്കേയവർ ജന്മംനൽകി. ആദ്യമായിട്ടാ പ്രസവം നേരിട്ട് കണ്ടത് ഞാൻ വല്ലാണ്ട് ഭയന്നുപോയി.ഞാൻ അന്ധാളിച്ചു നിക്കുന്നത് ശ്രദ്ധയിൽ പെട്ട ഡോക്ടർ എന്നെ അവിടെന്ന് പുറത്ത് കൊണ്ടോവാൻ അവിടെ നിൽക്കുന്നവരോട് പറഞ്ഞു…. ഞാനാക്കെ മരവിച്ചിരുന്നു…അല്ലാഹ് ഇത്രയും പ്രയാസപെട്ടാണൊ എന്റെ ഉമ്മ പ്രസവിച്ചേ…..ഞാൻ എന്ത് ചെയ്തു കൊടുത്താലും അതികമല്ലാന്നും, ഉമ്മ എന്ത് പറഞ്ഞാലും സഹിക്കാവുന്നതും പൊറുക്കാവുന്നതുമൊള്ളൂന്നും എന്നേ പഠിപ്പിക്കാൻ അള്ളാഹു നേരിട്ട് കാണിച്ചു തന്ന നിമിഷങ്ങളാണെന്ന് തോന്നി.
”ഉമ്മ പ്രസവിച്ചുട്ടോ ആൺകുട്ടിയാ,… നിന്നെയാ ഉമ്മ പ്രസവം കഴിഞ്ഞ ഉടനെ തിരക്കിയെ വേഗം ഉമ്മാടെഅടുത്തേക്ക് ചെല്ല്. ആ…….പിന്നേയ്യ് മോള് ആള്ഉഷാറാട്ടാ….. ഉമ്മാനെ ഇത്രയും കെയറെയിതതോണ്ടാ ഓപറേഷൻ ഇല്ലാതായെ.”എന്ന് ഡോക്ടർ പറഞ്ഞപ്പോ. എനിക്ക് വല്ലാത്ത അഭിമാനം തോന്നി.ഞാൻ വേഗം ഉമ്മാന്റെ അടുത്തേക്ക് ഓടി ചെന്നു “ഇമ്മാന്റെ കുട്ടിണ്ടായോണ്ടാ ഇമ്മാക്ക് ഒരാൺകുട്ടിനെകിട്ടിയേ”ന്ന് കരഞ്ഞുകൊണ്ട് പറഞ്ഞു.എന്നിട്ട് കുറേ ഉമ്മയും തന്നു ! എന്റെ ജീവിതത്തിൽ ഇത്രയേറെ സന്തോഷിച്ച വേറെ നിമിഷങ്ങൾ ഉണ്ടായിട്ടില്ല.എന്റെ ഉമ്മ എനിക്ക് സമ്മാനിച്ച ഏറ്റവും വലിയ സന്തോഷനിമിഷങ്ങൾ mother’s day യിൽ പങ്കുവെക്കുന്നു!!(ഒരിക്കലെങ്കിലും നമ്മുടെ ഉമ്മാടെ പ്രസവനോവ് നേരിട്ടു കണ്ടാൽ…. ഒരു വൃദ്ധസദനത്തിലും ഒരമ്മയും കാണില്ല ).
-
Photos2 years ago
സില്‍ക്ക് സ്മിതയെ പുനരാവിഷ്കരിച്ച് ട്രാന്‍സ് മോഡല്‍ ദീപ്തി.. ചിത്രം പങ്കുവെച്ച് ദിയ സന!!
-
Film News2 years ago
പണ്ട് പൂവലന്മാരെ പേടിച്ച് ഷാളൊക്കെ മൂടിക്കെട്ടിയായിരുന്നു നടത്തം. എന്നാൽ മുംബൈയില്‍ പോയപ്പഴാണ് അതിന് മാറ്റമുണ്ടായത് : ഗായിക മജ്ഞരി..
-
Film News2 years ago
ഞങ്ങളുടെ കുഞ്ഞിനെ ജാതിയും മതവുമില്ലാതെ വളർത്തും : അനു സിതാര
-
Film News2 years ago
അമാലുവും ഞാനും ചെറുപ്പത്തിലെ ഒന്നിച്ചു പഠിച്ചവർ.. 25 വയസ്സായപ്പോൾ എനിക്കൊരു പ്രണയമുണ്ടെന്ന് വീട്ടിൽ പറഞ്ഞു : ദുൽഖർ സൽമാൻ
-
Photos2 years ago
റൊമാന്റിക് സിനിമകളെ വെല്ലുന്ന തരത്തിൽ ഒരു വെഡ്ഡിംഗ് ഫോട്ടോഷൂട്ട്… ചിത്രങ്ങൾ കാണാം!!
-
Celebrity11 months ago
മമ്മൂട്ടിയോട് വില്ലനാകുമോ എന്ന ചോദ്യം ചോദിച്ച അല്ലു അർജുന്റെ പിതാവിന് മമ്മൂക്ക കൊടുത്ത മറുപടി..അപ്പോഴേ അല്ലു അരവിന്ദ് ഫോണ്‍ കട്ടു ചെയ്തു !!
-
Film News2 years ago
അമ്മയും കുഞ്ഞും സുഖമായ് ഇരിക്കുന്നു.. അച്ഛനായതിന്റെ സന്തോഷം പങ്കുവെച്ച് സിദ്ധാർത്ഥ് ഭരതൻ.!!
-
Film News2 years ago
ഭർത്താവിനെ അപ്പായെന്നാണ് വിളിക്കുന്നത്.. വിഷ്ണുവിനെ അങ്ങനെ വിളിക്കാനുള്ള കാരണം വെളിപ്പെടുത്തി മീര!!