Film News
‘വൈറൽ’ അല്ലാത്ത പരീക്ഷണങ്ങൾ മാത്രം ; ജനപ്രിയമായി ഐഡിയ ബാസ്കറ്റിന്റെ ‘ലവ് ഡ്രാമാസ് ‘

കഴിഞ്ഞ ലോക്ക് ഡൌൺ കാലം മുതൽ ഇൻസ്റ്റാഗ്രാമിലും ഫെയിസ്ബുക്കിലുമൊക്കെയായി കേൾക്കുന്ന പേരാണ് “ലവ് ഡ്രാമാസ്”. നമ്മൾ ഏവരുടെയും പ്രിയങ്കരമായിരുന്ന ഉപ്പും മുളകും പ്രോഗ്രാമിന്റെ ലൊക്കേഷനായ പാറമട വീട്ടിലാണ് ലവ് ഡ്രാമാസ് എന്ന ഈ സീരീസ് ഷൂട്ട് ചെയ്തിരിക്കുന്നത്. ആദ്യ 3 എപ്പിസോഡുകൾ വേവ്വേറയായും പിന്നീടുള്ള 2 എപ്പിസോഡുകൾ തുടർച്ച എന്ന രീതിയിലുമാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുന്നത്. മലയാളം വെബ് സീരീസ് ലിസ്റ്റിൽ ആദ്യമായിട്ടാണ് കപ്പിൾ ബേസ്ഡ് ആയിട്ടുള്ള ഒരു ഫാമിലി – കോമഡി സീരീസ് വരുന്നത്,
ഇങ്ങനെയൊരു സീരീസ് ചെയ്യാനുണ്ടായ ചിന്ത വന്നതെങ്ങനെ ?
” പ്രേക്ഷകർക്ക് കാണുമ്പോൾ അറിയാൻ പറ്റും, പലയിടത്തും ലവ് ഡ്രാമാസിന് പൂർണ്ണത കുറവാണ്. ഒരു സംവിധായകൻ എന്ന നിലയിൽ ഞാൻ ഒരു തരത്തിലും മികച്ചതല്ല എന്ന് നന്നായി അറിയാം. എനിക്ക് എഴുതാനും എക്സ്പ്ലോർ ചെയ്യാനും ഒക്കെയാണ് കൂടുതൽ താല്പര്യം, അതിൽ ഏറ്റവും കൂടുതൽ എക്സ്പ്ലോർ ചെയ്യുന്ന വിഷയമാണ് പ്രണയം. ‘ലവ് ഡ്രാമാസ്’ ന്റെ ജനനം അങ്ങനെയൊരു കലഹത്തിൽ കലാശിച്ച പ്രണയത്തിൽ നിന്നാണ്. ആദ്യമായ് മനസ്സിൽ വന്ന ചിന്ത, മൂന്ന് തരത്തിൽ വ്യത്യസ്തമായ ജീവിത ശൈലിയുള്ള ഭാര്യാഭർത്താക്കന്മാർ. അവർ എങ്ങനെയാകും പല സന്ദർഭങ്ങളിൽ പെരുമാറുക. ഇതിൽ നിന്നാണ് ലവ് ഡ്രാമാസിന്റെ ആദ്യ ഡ്രാഫ്റ്റ് കിട്ടുന്നത്. പിന്നീട് അത് ഒരു ചാനലിന് വേണ്ടി ആദ്യമായി ചെയ്യുകയും ചെയ്തു. ആ ചാനൽ ഉടമസ്ഥർ ഈ വിഷയത്തോടും കണ്ടന്റിനോടും തുടർന്ന് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നത് കൊണ്ട് ലവ് ഡ്രാമാസ് അവിടെ നിർത്തണം എന്ന് ചിന്തിച്ചിരുന്നു. പക്ഷെ ഉള്ളിൽ വീണ്ടും പ്രണയവും അതിന്റെ ചിന്തകളും തലപൊക്കി തുടങ്ങി, ഈ ഒരു സീരീസ് സ്വന്തമായി ചെയ്യാനൊരു ധൈര്യം അങ്ങനെയാണ് കിട്ടിയത്. മനസ്സിലാദ്യം തോന്നിയത് പാറമട വീട് തന്നെയായിരുന്നു, ആ വീടിനോളം പോന്ന മറ്റൊരു വീട് ഞങ്ങൾക്ക് ഒരിക്കലും കിട്ടുമായിരുന്നില്ല. ”
ചിലവുകളെ കുറിച്ച് ?
” സീരീസിന്റെ ആദ്യ രണ്ട് എപ്പിസോഡുകൾ എന്റെ സുഹൃത്തായ എൻ ആർ ഐ യാണ് പ്രൊഡ്യൂസ് ചെയ്തിരുന്നത്, തുടർന്നുള്ള എപ്പിസോഡുകൾ സ്വയം ലോൺ എടുത്താണ് നിർമിച്ചിരിക്കുന്നത്. ”
സാമ്പത്തിക നേട്ടം ലക്ഷ്യമില്ലെന്നാണോ ?
” ലവ് ഡ്രാമാസ് എന്നല്ല, ഐഡിയ ബാസ്കറ്റ് എന്ന ചാനലിൽ നിങ്ങൾ കാണുന്ന ഒരു വീഡിയോകളും മോണിറ്റൈസേഷൻ ഉന്നം വെച്ച് പോസ്റ്റ് ചെയ്തിട്ടുള്ളതല്ല. യൂടൂബ് ഇനിയൊരു കാലത്ത് വരുമാനം തന്നാൽ അതിന്റെ ഇരട്ടി ഇപ്പോൾ തന്നെ ചിലവായി കഴിഞ്ഞിട്ടുണ്ട്. ഇത് എന്റെയും എന്റെ കൂടെയുള്ളവരുടെയും ഒക്കെ ഒരു പാഷന്റെയും ഇന്ററസ്റ്റിന്റെയും പുറത്ത് ചെയ്യുന്നതാണ്. ചെയ്യാനിഷ്ടം ഇതാണെങ്കിലും, സാഹചര്യങ്ങൾ കൊണ്ട് ഞങ്ങളെല്ലാം മറ്റു തൊഴിലുകൾ ചെയ്യുന്നവരാണ്. ”
വൈറൽ ആക്കാൻ എന്തുകൊണ്ട് ശ്രമിക്കുന്നില്ല ?
” വൈറൽ ആക്കാൻ അതിലൊന്നുമില്ല അതുകൊണ്ടു തന്നെ. ഈ സീരീസ് കേവലം ഒരു ചെറിയ ശതമാനം ആളുകൾക്ക് മാത്രം മനസ്സിലാവുകയും സ്വീകരിക്കുകയും ഉള്ളു. ഇത് ഷെയർ ചെയ്യാനായി പലരെയും സമീപിച്ചിരുന്നെങ്കിലും ആരും തയ്യാറായിരുന്നില്ല. സ്വന്തമായി മാർക്കറ്റിങ്ങിന്റെ സാദ്ധ്യതകൾ ഉപയോഗിച്ചാണ് ഇതിനു പ്രേക്ഷകരെ കണ്ടെത്തുന്നത്. ”
ലവ് ഡ്രാമാസിൽ അഭിനയിച്ചവരെയാരെയും മുൻപ് കണ്ടിട്ടില്ല, പക്ഷെ പെർഫോമൻസുകളിൽ ആർക്കും ഒരു കൃത്രിമത്വം ഫീൽ ചെയ്യുന്നുമില്ല. ഇവരിലേക്ക് എങ്ങനെയെത്തി. ഓഡിഷൻ നടത്തിയിരുന്നോ ?
” അല്ല. ഒരു ഓഡിഷൻ എന്ന ഏർപ്പാടിൽ ഞാൻ വിശ്വസിക്കുന്നില്ല. ഇതിൽ അഭിനയിച്ചിരിക്കുന്നത് ബിബിൻ ബെന്നി, ജോവാന എലിസബത്ത്, ഗോപിക കെ എസ്, ചിന്മയ് ജയരാജ് എന്നിവരാണ്. ഇവരെക്കൂടാതെ ഐശ്വര്യ കർത്ത, കൃഷ്ണേന്ദു, ലിജു, വിഷ്ണു ആര്യൻ എന്നിവരും ഓരോ എപ്പിസോഡുകളിൽ ഉണ്ട്. ഇവരെല്ലാവരും എന്റെ സുഹൃത്തുക്കൾ തന്നെയാണ്. ഇവർക്ക് ഈ കഥാപാത്രങ്ങൾ ഇണങ്ങുമെന്ന് മനസിൽ തോന്നിയത് കൊണ്ട് അവരോട് പറഞ്ഞു അങ്ങനെ ചെയ്തു. ലവ് ഡ്രാമാസിന്റെ ക്രിയേറ്റീവ് സൈഡ് മെച്ചപ്പെടുത്തുന്നതിൽ ചിന്മയ്ക്കും ഗോപികയ്ക്കും പങ്കുണ്ട്. അതുപോലെ ഇതിന്റെ ഷൂട്ടിംഗ് സമയത്തെ ഇമ്പ്രോവൈസേഷനുകൾ എല്ലാം അവരവർ സ്വയം ചെയ്തിരിക്കുന്നത് തന്നെയാണ്. ഇതിന്റെ മറ്റ് അണിയറപ്രവർത്തകരും സുഹൃത്തുക്കൾ തന്നെയാണ്. ”
നെഗറ്റീവ് കമൻസ് കൂടുതലും എന്തിനെക്കുറിച്ചായിരുന്നു ? ഏറ്റവും കൂടുതൽ വേദനിപ്പിച്ച കമന്റ്സ് പറയാമോ ?
” നെഗറ്റീവുകൾ പെർഫോമൻസിന് ഒഴികെ എല്ലാത്തിനും പലരിൽ നിന്നായി കിട്ടിയിരുന്നു. ടെക്നിക്കൽ പ്രശ്നങ്ങളും എഡിറ്റ്, ഡയറക്ഷൻ, ഫോക്കസ് പാളിച്ചകളും ഒക്കെ ലവ് ഡ്രാമാസിന് ധാരാളമുണ്ട്. അവയെല്ലാം പോകെ പോകെ തിരുത്തുകയാണ് ഞങ്ങൾ. എന്നെ നെഗറ്റീവ്സ് വേദനിപ്പിക്കാറില്ല, മനസ്സിൽ തങ്ങി നിൽക്കുന്ന ഒന്നെന്നു പറയാൻ, നേരിട്ട് പരിചയമുള്ള ഒരാൾ ‘നിങ്ങളുടെ ഗ്രാഫ് താഴേക്കാണല്ലോ പോക്ക്’ എന്ന് പറഞ്ഞിരുന്നു, പക്ഷെ അയാളുടെ കമന്റ്റ് വന്ന വീഡിയോയാണ് ഞങ്ങളുടേതിൽ ഏറ്റവും വലിയ ഹിറ്റ്. ”
ഒരു സംവിധായകൻ എന്ന നിലയിൽ ഏറ്റവും കൂടുതൽ നിർബന്ധം പിടിക്കുന്നത് എന്ത് കാര്യത്തിലാണ് ?
” എനിക്ക് എപ്പോഴും പെർഫോമൻസുകളിൽ വലിയ താല്പര്യമാണ്, അതുകൊണ്ട് ആർട്ടിഫിഷ്യൽ ആകാതിരിക്കാൻ പരമാവധി ശ്രദ്ധിക്കും. എന്ത് സന്ദർഭമാണെങ്കിലും അതിനൊരു സിനിമാറ്റിക്ക് ടച് ഉണ്ടെങ്കിലും സ്വാഭാവികത ആണ് താല്പര്യം. എന്റെ കുഞ്ഞിങ്ങളാരും അഭിനയിക്കുകയാണെന്ന് തോന്നരുതെന്ന് സാരം. അതുകൊണ്ട് തന്നെ, നാലാം എപ്പിസോഡിൽ ജോവാനയും ബിബിനും അഭിനയിച്ച ഒരു രംഗം 22 ആം ടേക്കിലും, അഞ്ചാം എപ്പിസോഡിന്റെ മൂന്ന് പേജ് ക്ളൈമാക്സ് ഡയലോഗ്സ് 8 ആം ടേക്കിലുമാണ് ഓക്കേ ആക്കി ഇരിക്കുന്നത്. വെറും തുടക്കകാരാണ് ഞാനടക്കം വരുന്ന എല്ലാവരും, ഞങ്ങൾക്കിത്രയേയും ചെയ്യാൻ കഴിയുന്നത് വലിയ കാര്യമായി തന്നെ ഞങ്ങൾ കാണുകയാണ്. ”
എന്താണ് ‘ഐഡിയ ബാസ്കറ്റ് ‘ ? അങ്ങനെയൊരു പേരിനും ചാനലിനും പിന്നിൽ?
” സ്വപ്നം. ഐഡിയ ബാസ്കറ്റെന്ന പേര് എപ്പോഴോ ഒരു സ്വപ്നത്തിൽ ഞാൻ കണ്ടത് ഓർമയിൽ തങ്ങിനിന്നതാണ്. സർവവും നശിച്ചു നഷ്ടവും പേറി ഇരിക്കുന്ന സമയത്ത് ദൈവമായി തോന്നിച്ചതാണ് ഐഡിയ ബാസ്കറ്റെന്ന പേരിൽ ഒരു ചാനൽ തുടങ്ങാം എന്ന്. ചിന്തകളുണ്ടാവുമ്പോൾ അതിനെ പ്രോത്സാഹിപ്പിക്കുകയും കൂടെ നിൽക്കുകയും ചെയ്യുന്ന വളരെ കുറച്ചുപേർ മാത്രമടങ്ങുന്നതാണ് ഐഡിയ ബാസ്കറ്റ്, അത് ഞങ്ങളുടെ കുഞ്ഞാണ്. തുടങ്ങിയിട്ടിന്നുവരെ ഐഡിയ ബാസ്കറ്റിന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റോ റീപോസ്റ്റോ ഇല്ലാത്ത ഒരു ദിവസം ഉണ്ടായിട്ടില്ല, എന്ത് തരം തിരക്കിലാണെങ്കിലും അത് മുടങ്ങുകയുമില്ല. ”
അവസാനമായൊരു ചോദ്യം കൂടി, കഥകളെവിടുന്നാണ്? ഐഡിയ ബാസ്കറ്റിന്റെ അടുത്ത വർക്കെന്താണ് ?
” അടിപൊളി. എന്റെ കൈയിൽ നിലവിൽ സിനിമയ്ക്കും സീരീസിനും ഒക്കെയായി ഏഴോളം കഥകൾ ഉണ്ട്. അതിൽ രണ്ടെണ്ണം വളരെ മുൻപ് ഡിഗ്രി സമയത് എഴുതിയതാണ്. അടുത്തതായി ചെയ്യുന്നത് ബംഗ്ലോവില്ല എന്ന് പേരിട്ടിരിക്കുന്ന ഒരു പ്രോജക്ടാണ്, അതിന്റെ കൂടുതൽ വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ല. എന്റെ എല്ലാ കഥകളുടെയും ഉറവിടം സ്വപ്നമാണ്. കഥകളെഴുതാൻ ഇഷ്ടം രാത്രിയാണ്, രാത്രിയിൽ ഇരുന്നു ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന പലതും ഉണ്ട്! അങ്ങനെ ചിന്തിച്ചുകൊണ്ട് എഴുതുമ്പോൾ കിട്ടുന്ന സുഖം ലോകത്തൊരു ലഹരിയ്ക്കും നൽകാനാവില്ല. ”
Idea Basket ന്റെ ഉടമസ്ഥനും സംവിധായകനുമായ അശ്വിൻ കെ എസ് പറയുന്നു.
ഐഡിയ ബാസ്കറ്റിന്റെ യൂടൂബ് ലിങ്ക്
www.youtube.com/Ideabasket
Instagram : @ideabasketib
Celebrity
നിങ്ങൾ വിഐ ഉപഭോക്താവാണോ?..എങ്കിൽ മമ്മൂട്ടിയുടെ പുഴു സിനിമ നിങ്ങള്‍ക്ക് സൗജന്യമായി കാണാം; സംഭവം ഇങ്ങനെ..!!

മമ്മൂട്ടിയുടേതായി റിലീസ് കാത്തുനിൽക്കുന്ന ചിത്രമാണ് ‘പുഴു’. നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നതെന്നാണ് ട്രെയിലറും ടീസറും നൽകുന്ന സൂചനകൾ. ചിത്രം ഒടിടി റിലീസായി സോണി ലിവിലൂടെ എത്തും. ഇപ്പോഴിതാ ചിത്രം എല്ലാവരും കാണണമെന്ന് പറയുകയാണ് മമ്മൂട്ടി. പുഴു പ്രേക്ഷകർക്ക് മുന്നിലെത്താൻ ഇനി മൂന്ന് ദിവസം മാത്രമാണ് ബാക്കി. ഈ അവസരത്തിലാണ് മമ്മൂട്ടി വീഡിയോയുമായി എത്തിയത്. രത്തീന സംവിധാനം ചെയ്യുന്ന സിനിമ 13ന് സോണി ലിവിലൂടെ എത്തുകയാണ്. തന്റെ ഒരു സിനിമ നേരിട്ട് സ്ടീം ചെയ്യുന്നത് ആദ്യമാണെന്നും എല്ലാവരും ചിത്രം കാണണമെന്നും മമ്മൂട്ടി വീഡിയോയിൽ പറയുന്നു. ഇതാദ്യമായാണ് മമ്മൂട്ടി മലയാളത്തിൽ ഒരു വനിതാ സംവിധായികയുടെ സിനിമയിൽ അഭിനയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട് പുഴുവിന്. മമ്മൂട്ടിക്കൊപ്പം പാർവതി തിരുവോത്തും ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നു. തേനി ഈശ്വര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
നെടുമുടി വേണു, ഇന്ദ്രൻസ്, മാളവിക മോനോൻ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. എസ് ജോര്‍ജ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. സെല്ലുലോയ്ഡിന്റെ ബാനറിലാണ് ‘പുഴു’വെന്ന ചിത്രത്തിന്റെ നിര്‍മാണം. വേറിട്ട പ്രമേയ പരിസരമാണ് ചിത്രത്തിന്റേത് എന്നാണ് ടീസറില്‍ നിന്ന് വ്യക്തമായത്. ഇപ്പോഴിതാ പുഴു സിനിമ കാണാൻ ഇരിക്കുന്ന പ്രേക്ഷകർക്ക് ഒരു സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് വി നെറ്റ്വർക്ക്. താരത്തിന്റെ പുതിയ ചിത്രം കാണുന്നതിനായി പ്ലാറ്റ്ഫോമിന്റെ പ്രീമിയം സബ്സ്ക്രിപ്ഷൻ എടുക്കാൻ ഒരുങ്ങുന്നവർക്കയാണ് സന്തോഷ വാർത്ത. നിങ്ങൾ വിഐ ഉപഭോക്താക്കളാണെങ്കിൽ ഒരു മാസത്തേക്കുള്ള സോണി ലിവിന്റെ പ്രീമിയം സബ്സ്ക്രിപ്ഷൻ സൗജന്യമായി ലഭിക്കുന്നതാണ്. ഇതിനായി വിഐ 82 രൂപയുടെ പ്ലാനാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. നിലവിലുള്ള അൺലിമിറ്റഡ് പ്ലാനിനോടൊപ്പം ആഡ് ഓണായിട്ടാണ് വിഐ പുതിയ ഓഫർ നൽകുന്നത്. 4ജിബി ഡേറ്റയ്ക്കൊപ്പം 28 ദിവസത്തേക്കുള്ള സോണി ലിവ് പ്രീമിയം സബ്സ്ക്രിപ്ഷനാണ് വിഐ ഈ പ്ലാനിലുടെ നൽകുന്നത്.
നാല് ജിബിയുടെ കാലാവധി 14 ദിവസത്തേക്ക് മാത്രമെ ഉള്ളു. കൂടാതെ വിഐ ആപ്പിലെ വിഐ മൂവീസ്, വിഐ ടിവി തുടങ്ങിയ എല്ലാ സേവനങ്ങളും സൗജന്യമായി ലഭിക്കുന്നതാണ്. വി ഐ ആപ്പിലൂടെ 450ൽ അധികം ലൈവ് ടിവി മറ്റ് ആപ്പുകളുടെ പ്രമീയം കണ്ടെന്റുകളെല്ലാം കാണാൻ സാധിക്കുന്നതാണ്. അതേസമയം ചിത്രം എല്ലാവരും കാണണമെന്ന് പറയുകയാണ് മമ്മൂട്ടി. പുഴു പ്രേക്ഷകര്‍ക്ക് മുന്നിലെത്താന്‍ ഇനി മൂന്ന് ദിവസം മാത്രമാണ് ബാക്കി. ഈ അവസരത്തിലാണ് മമ്മൂട്ടി വീഡിയോയുമായി എത്തിയത്. രത്തീന സംവിധാനം ചെയ്യുന്ന സിനിമ 13ന് സോണി ലിവിലൂടെ എത്തുകയാണ്. തന്റെ ഒരു സിനിമ നേരിട്ട് സ്ടീം ചെയ്യുന്നത് ആദ്യമാണെന്നും എല്ലാവരും ചിത്രം കാണണമെന്നും മമ്മൂട്ടി വീഡിയോയില്‍ പറയുന്നു.ദുല്‍ഖര്‍ സല്‍മാന്റെ വേ ഫെറര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണവും വിതരണവും. ഹര്‍ഷാദ് ആണ് കഥ. വൈറസിന് ശേഷം ഷറഫ്, സുഹാസ് കൂട്ടുകെട്ട് ഹര്‍ഷാദിനൊപ്പം ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്. മമ്മൂട്ടി, പാര്‍വതി എന്നിവര്‍ക്കൊപ്പം നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മേനോന് തുടങ്ങി ഒരു വന്‍ താര നിര തന്നെ പുഴുവിന്റെ ഭാഗമായി എത്തുന്നുണ്ട്.
Film News
ആറാട്ടിന്റെ രണ്ടാം ഭാഗം ഇനി ഉണ്ടാകില്ല; രണ്ടാം ഭാഗത്തെ കുറിച്ചുള്ള ആലോചനകള്‍ നിര്‍ത്തി; കാരണം..!!

2022 ഫെബ്രുവരി 18 നായിരുന്നു ആറാട്ട് റിലീസ് ചെയ്തത്. ലോകത്തെമ്പാടുമായി ൨൭൦൦ സ്ക്രീനുകളിലായിരുന്നു ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിൽ ആറാട്ട് ഗോപൻ എന്ന കഥാപാത്രമായി ആണ് മോഹൻലാൽ എത്തിയത്. ബി.ഉണ്ണികൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്തത്. രണ്ട് ദശകങ്ങൾക്ക് ശേഷം എ.ആർ റഹ്മാൻ സംഗീതം നൽകിയ മലയാളം സിനിമ കൂടിയാണ് ആറാട്ട്. കോമഡിയും ആക്ഷൻ ത്രില്ലർ വിഭാഗത്തിലുമായി പെടുന്ന ഒരു ചിത്രമാണ് ആറാട്ട്. പുലിമുരുകന് ശേഷം ഉദയകൃഷ്ണയും വില്ലന്‍ ശേഷം ബി ഉണ്ണികൃഷ്ണനും മോഹന്‍ലാലിനൊപ്പം വീണ്ടും കൈകോര്‍ത്ത ചിത്രമായിരുന്നു “നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്”. 18 കോടി രൂപയാണ് ചിത്രത്തിൻറെ ബജറ്റ് . നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്, ഷീല, സ്വാസിക, തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. തിരക്കഥാകൃത്ത് ഉദയകൃഷ്ണയും സംവിധായകന് ബി.ഉണ്ണികൃഷ്ണനും ആറാട്ടിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് നേരത്തെ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ‘
ഇപ്പോഴിതാ മോഹന്‍ലാല്‍ ചിത്രം ആറാട്ടിന്റെ രണ്ടാം ഭാഗം ഉണ്ടാകില്ല എന്ന റിപ്പോർട് ആണ് പുറത്ത് വരുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള ആലോചനകള്‍ അണിയറ പ്രവര്‍ത്തകര്‍ നിര്‍ത്തിവെച്ചു. രണ്ടാം ഭാഗം ഇറക്കാനായിരുന്നു സിനിമയുടെ റിലീസിന് മുന്‍പ് ഇരുവരും തീരുമാനിച്ചിരുന്നത്. എന്നാല്‍ തിയറ്ററുകളില്‍ ആറാടിൻ വലിയ സ്വീകാര്യത ലഭിക്കാത്തതുമൂലം രണ്ടാം ഭാഗം വേണ്ട എന്ന് തീരുമാനിക്കുകയായിരുന്നെന്ന് ഇരുവരുമായി ഏറ്റവും അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ആറാട്ടിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന സൂചന നല്‍കിയാണ് സിനിമ അവസാനിപ്പിച്ചിരിക്കുന്നത്. നെയ്യാറ്റിന്‍കര ഗോപന്’ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നെയ്യാറ്റിന്‍കര സ്വദേശിയായ ഗോപന് ഒരു പ്രത്യേക ലക്ഷ്യത്തോടെ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്ലോട്ട്. ശ്രദ്ധ ശീനാഥാണ് നായിക. ഒരു ഐ.എ.എസ്. ഓഫീസറുടെ വേഷമാണ് ശ്രദ്ധയ്ക്ക് ചിത്രത്തിൽ.
വിജയരാഘവന്, സായികുമാര്‍, സിദ്ദിഖ്, ജോണി ആന്റണി, നന്ദു, കോട്ടയം രമേഷ്, ഇന്ദ്രന്‍സ്, ശിവാജി ഗുരുവായൂര്‍, കൊച്ചുപ്രേമന്, പ്രശാന്ത് അലക്സാണ്ടര്‍, അശ്വിന്, ലുക്മാന്, അനൂപ് ഡേവിസ്, രവികുമാര്‍, ഗരുഡ രാമന്, പ്രഭാകര്‍, ശ്രദ്ധ ശ്രീനാഥ്, രചന നാരായണന്‍കുട്ടി, സ്വസ്വിക, മാളവിക മേനോന്, നേഹ സക്സേന, സീത, തുടങ്ങി വലിയ ഒരു താരനിരതന്നെ ചിത്രത്തിലുണ്ട്. കെജിഎഫിലെ ‘ഗരുഡ’ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ രാമചന്ദ്ര രാജു മറ്റൊരു ശ്രദ്ധേയമായ കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. ആര്.ഡി. ഇല്ലുമിനേഷന്‍സ് ഇന്‍ അസോസിയേറ്റഡ് വിത്ത് ഹിപ്പോ പ്രൈം പിക്ച്ചേഴ്സും എം.പി.എം. ഗ്രൂപ്പും ചേര്‍ന്നാണ് ‘ആറാട്ടിന്റെ നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം- വിജയ് ഉലകനാഥ്, എഡിറ്റിംഗ്- ഷമീര്‍ മുഹമ്മദ്, ബി.കെ ഹരിനാരായണന്, രാജീവ് ഗോവിന്ദന്, ഫെജോ, നികേഷ് ചെമ്പിലോട് എന്നിവരുടെ വരികൾക്ക് രാഹുല്‍ രാജ് സംഗീതം പകരുന്നു. ആര്.ഡി. ഇല്ലുമിനേഷന്‍സ് ഇന്‍ അസോസിയേറ്റഡ് വിത്ത് ഹിപ്പോ പ്രൈം പിക്ച്ചേഴ്സും എം.പി.എം. ഗ്രൂപ്പും ചേര്‍ന്നാണ് ‘ആറാട്ടിന്റെ നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം- വിജയ് ഉലകനാഥ്, എഡിറ്റിംഗ്- ഷമീര്‍ മുഹമ്മദ്, ബി.കെ ഹരിനാരായണന്, രാജീവ് ഗോവിന്ദന്, ഫെജോ, നികേഷ് ചെമ്പിലോട് എന്നിവരുടെ വരികൾക്ക് രാഹുല്‍ രാജ് സംഗീതം പകരുന്നു.
Film News
ആറാട്ട് അരമണിക്കൂർ കണ്ടു; മോഹൻലാൽ നിങ്ങൾ ശരിക്കും വില കളയുകയാണ്; സുചിത്ര ഇതൊക്കെ കാണുന്നുണ്ടോ; പോൾ ചാക്കോ പറയുന്നു..!!

വില്ലന്‍ എന്ന സിനിമയ്ക്ക് ശേഷം മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്ത ചിത്രമാണ് ആറാട്ട്. നെയ്യാറ്റിന്‍കര ഗോപന് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ചിരിക്കുന്നത്. കോമഡിക്കും ആക്ഷനും പ്രധാന്യം നൽകി സിനിമയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത് ഉദയകൃഷ്ണനാണ്. വിജയ് ഉലകനാഥൻ ഛായാഗ്രഹണം. ഫെബ്രുവരി 18നാണ് ആറാട്ട് തിയേറ്ററുകളില്‍ എത്തിയത്. ഈ വര്‍ഷത്തെ മികച്ച ഓപ്പണിംഗാണ് ചിത്രം നേടിയതെന്നാണ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ആദ്യ ദിനത്തില്‍ തന്നെ റെക്കോര്‍ഡ് കളക്ഷന്‍ നേടിയ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. വിഷുവിനോടനുബന്ധിച്ച് ചിത്രം ഒടിടിയിലെത്തുമെന്നാണ് മുമ്പ് സംവിധായകന് ബി ഉണ്ണികൃഷ്ണൻ പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോഴിതാ തീയേറ്റര്‍ റിലീസ് കഴിഞ്ഞ് ഒരു മാസമായപ്പോഴേക്കും ചിത്രം ഒടിടിയിലെത്തിയിരിക്കുകയാണ്. ഇപ്പോൾ പോൾ ചാക്കോ എന്ന പ്രേക്ഷകൻ എഴുതിയ കുറിപ്പാണ് വൈറൽ ആകുന്നത്.
നെയ്യാറ്റിൻകര ഗോപനെ അര മണിക്കൂർ കണ്ടു. മി. മോഹൻലാൽ…നിങ്ങൾ ശരിക്കും നിങ്ങളുടെ വില കളയുകയാണ്. പ്രതിഫലം കിട്ടുമെന്ന് കരുതി സ്വന്തം സ്റ്റാർ വാല്യൂ നഷ്ടപ്പെടുത്തരുത് നിങ്ങൾ. അങ്ങേയറ്റം വില കുറഞ്ഞ കോമഡികൾ! കേട്ട് പഴകിച്ച സംഭാഷണങ്ങൾ! നാട്ടുകാർ മൊത്തമായി ഓച്ഛാനിച്ചു നിൽക്കുന്ന അവതാരങ്ങൾ. എന്തൊരു കോപ്രായങ്ങളൊക്കെയാ സഹോ ഇത്? ഇതൊക്കെ സുചിത്ര കാണുന്നുണ്ടോ? സിദ്ധിഖിന്റെ പോലീസ് ഓഫീസർ നിങ്ങളെ ഭയന്നോടിയപ്പോൾ ഓ മൈ ഗോഡ് മോഹൻലാൽ താങ്കൾ എല്ലാ രീതിയിലും മലയാള സിനിമക്ക് അപഹാസ്യമായി താങ്കൾക്ക് കൈയടി വാങ്ങാൻ വേറെ എന്തൊക്കെ മാർഗ്ഗങ്ങളുണ്ട്. പ്രായത്തിനൊത്ത കഥാപാത്രങ്ങൾ സ്വീകരിക്കൂ. മലയാള സിനിമയെ രക്ഷിക്കൂ. എന്നായിരുന്നു കുറിപ്പ് . സുചിത്ര ഇതുപോലെ ഉള്ള ചിത്രങ്ങൾ കാണുന്നുണ്ടോ എന്നുള്ള വാക്കുകൾ പിന്നീട് പോൾ ചാക്കോ എഡിറ്റ് ചെയ്തു ഒഴിവാക്കുക ആയിരുന്നു. കേരളത്തില്‍ മാത്രം 522 സ്ക്രീനുകളിലെത്തിയ ചിത്രം ലോകമെമ്പാടും 2700 സ്ക്രീനുകളിലാണ് ആദ്യ ദിനം പ്രദര്‍ശനത്തിനെത്തിയിരുന്നത്.
മൂന്ന് ദിവസം കൊണ്ട് 17.80 കോടി രൂപ ചിത്രം ആഗോള ഗ്രോസ് കളക്ഷൻ നേടിയിരുന്നതായി അണിയറപ്രവർത്തകര്‍ അറിയിച്ചിരുന്നു. ഒരിടവേളയ്ക്കു ശേഷമാണ് മാസ് കോമഡി എന്റര്ടെയ്നര് വിഭാഗത്തില്‍ പെടുന്ന ഒരു ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നത്. അതുതന്നെയായിരുന്നു ചിത്രത്തിന്റെ യുഎസ്പി. പുലിമുരുകന് അടക്കം വന്‍ വിജയം നേടിയിട്ടുള്ള മാസ് ചിത്രങ്ങളുടെ രചയിതാവ് ഉദയകൃഷ്ണ തിരക്കഥയൊരുക്കിയ ചിത്രം എന്നതും ചിത്രത്തിന്റെ പ്രീ-റിലീസ് ഹൈപ്പ് ഉയര്‍ത്തിയ ഘടകമായിരുന്നു. നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട് എന്നാണ് ചിത്രത്തിന്റെ മുഴുവന്‍ ടൈറ്റില്‍. സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന് പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്ലോട്ട്. ബോക്സ് ഓഫീസില്‍ മികച്ച സക്സസ് റേറ്റ് ഉള്ള ഉദയകൃഷ്ണയാണ് ചിത്രത്തിന്റെ രചന. മോഹന്‍ലാല്‍ നിറഞ്ഞാടി അഭിനയിക്കുന്ന മാസ് മസാല ചിത്രമെന്നാണ് ഉദയകൃഷ്ണ ചിത്രത്തെക്കുറിച്ച് നേരത്തേ പറഞ്ഞിരുന്നത്.
Film News
ദുൽഖറിന്റെ സല്യൂട്ട് മികച്ചതോ ?? റിവ്യൂ വായിക്കാം..[REVIEW] !!

ദുൽഖർ സൽമാനെ കേന്ദ്രകഥാപാത്രമാക്കി റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന സസ്പെൻസ് ത്രില്ലർ ചിത്രം സല്യൂട്ട് ഒടിടിയിൽ പ്രദർശനം ആരംഭിച്ചു. നാളെ മാർച്ച് 18ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം ഒരു ദിവസം മുമ്പ് സോണി ലിവിൽ എത്തുകയായിരുന്നു. ഇത് ദുൽഖർ ചിത്രം ലീക്കായിയെന്ന സംശയത്തിന് ഇടവരുത്തുകയും ചെയ്തു. സാധാരണയായി നെറ്റ്ഫ്ലിക്സ് ഒഴികെയുള്ള സ്ട്രീമിങ് ആപ്ലിക്കേഷനുകൾ റിലീസ് തിയതി ദിവസം തലേന്ന് അർധരാത്രിയിൽ ചിത്രങ്ങൾ പ്രദർശിപ്പിച്ച് തുടങ്ങുന്നതാണ്. എന്നാൽ റിലസിന്റെ തലേദിവസം ചിത്രം ഒടിടിയിൽ എത്തുന്നത് വിരളമായിട്ടെ സംഭവിക്കാറുള്ളു. ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റേതാണ് തിരക്കഥ. വേഫറെര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്മാന് നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണ്. സല്യൂട്ട്. ഡയാന പെന്റിയാണ് ചിത്രത്തിലെ നായിക. ‘സല്യൂട്ട്’ തിയറ്ററുകളിൽ റിലീസ് ചെയ്യാനുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോയതും ഒപ്പിട്ട കരാർ പാലിക്കാത്തതുമാണ് ദുൽഖറിനെയും വെയ്ഫെറർ ഫിലിംസിനെയും വിലക്കാനുള്ള പ്രധാന കാരണമെന്നായിരുന്നു ഫിയോക് പ്രസിഡന്റ് വിജയകുമാറിന്റെ പ്രതികരണം. എ
ന്നാൽ വേഫറർ ഫിലിംസ് ഈ അവകാശവാദം നിഷേധിക്കുന്നു.‘സല്യൂട്ടിന്’ ഒടിടി കരാർ ആണ് ആദ്യം ഒപ്പുവച്ചത്. ജനുവരിയിൽ ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യാനും ഒടിടിയുമായി ധാരണയുണ്ടായിരുന്നു. ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യണം എന്നാണ് ഞങ്ങളും ആഗ്രഹിച്ചത്. എന്നാൽ മാർച്ച് 31നകമോ അതിനുമുമ്പോ ഒടിടി പ്ലാറ്റ്ഫോമിൽ ചിത്രം എത്തണമെന്ന് ഈ കരാറിൽ ഓൺലൈൻ പ്ലാറ്റ്ഫോമുമായി ധാരണയുണ്ട്. കോവിഡ് രൂക്ഷമായതോടെ പറഞ്ഞ തിയതിൽ ചിത്രം തിയറ്ററിൽ എത്തിക്കാൻ സാധിച്ചില്ല. എന്നാൽ ഒടിടിയുമായി ഒരു കരാർ ഉണ്ടായിരിക്കുകയും അത് പാലിക്കപ്പെടാതിരിക്കുകയും ചെയ്യുമ്പോൾ, അത് ഞങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടുന്ന കാര്യമായി മാറും. അതുകൊണ്ട് തന്നെ ഒടിടിയിലൂടെ റിലീസ് ചെയ്യുകയല്ലാതെ മറ്റ് മാർഗമില്ല. അല്ലാത്ത പക്ഷം കരാർ ലംഘനമാകും.’–വേഫറർ ഫിലിംസ് പറയുന്നു.
ദുൽഖർ സൽമാന്റെ ക്രൈം ത്രില്ലർ ഇപ്പോൾ സോണിലിവിൽ കാണാൻ ലഭ്യമാണ്, ചിത്രം മാർച്ച് 18 ന് റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നു, എന്നാൽ ഒരു ദിവസം മുമ്പ് റിലീസ് ചെയ്യാൻ നിർമ്മാതാക്കൾ തീരുമാനിച്ചു, ചിത്രം ഇപ്പോൾ സോണിലിവിൽ ഓൺലൈനിൽ കാണാൻ ലഭ്യമാണ്, ഇതിന്റെ വിശദമായ അവലോകനവും വിശകലനവും ഇതാ. ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത് ദുൽഖർ സൽമാൻ , ഡയാന പെന്റി, മനോജ് കെ ജയൻ, ലക്ഷ്മി ഗോപാലസ്വാമി എന്നിവരാണ്. ഹിന്ദിയിലും മലയാളത്തിലും മറ്റ് പതിപ്പുകളിലും ഇംഗ്ലീഷ് സബ്ടൈറ്റിലുകളോടൊപ്പം ചിത്രം സോണിലിവിൽ റിലീസ് ചെയ്തു. കുടുംബത്തിനും കുട്ടികൾക്കുമൊപ്പം കാണാൻ പറ്റിയ ചിത്രം. ഒരു ഇരട്ടക്കൊലക്കേസിനെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ ഇതിവൃത്തം, ഡിവൈഎസ്പി അജിത്തിന്റെ (മനോജ് കെ ജയൻ അവതരിപ്പിച്ചത്) നേതൃത്വത്തിലുള്ള സംഘം കേസ് അന്വേഷിക്കുന്നു, അജിത്ത് അരവിന്ദിന്റെ സഹോദരനാണ് (ദുൽഖർ സൽമാൻ അവതരിപ്പിച്ചത്).
രാഷ്ട്രീയ സമ്മർദത്തെ തുടർന്ന് പോലീസ് തെറ്റായ കേസ് ഉണ്ടാക്കുകയും ഒരു ഓട്ടോ ഡ്രൈവർ മുരളി അറസ്റ്റിലാവുകയും ചെയ്തു. മുരളിയുടെ കുടുംബത്തിന്റെ നിരാശ കണ്ട് അരവിന്ദ് സ്വന്തമായി കേസ് അന്വേഷിക്കാനും വ്യവസ്ഥിതിക്കെതിരെ പോകാനും തീരുമാനിച്ചു, അദ്ദേഹത്തിന് അങ്ങനെ ചെയ്യാൻ കഴിയുമോ, സിനിമ നിങ്ങളോട് പറയും.ദുൽഖർ സൽമാൻ ഒരു മികച്ച നടനാണ്, അതിൽ സംശയമില്ല, അദ്ദേഹം ആ വേഷം ഭംഗിയായി അവതരിപ്പിച്ചു, അതിൽ അദ്ദേഹം തികച്ചും പെർഫെക്റ്റ് ആയി കാണപ്പെടുന്നു, അദ്ദേഹത്തിന്റെ ശരീരഭാഷയും ഡയലോഗ് ഡെലിവറിയും ആ കഥാപാത്രത്തെ കൂടുതൽ ഫലപ്രദവും യഥാർത്ഥവുമാക്കുന്നു. അവസാനമായി പുറത്തിറങ്ങിയ ‘കറുപ്പ്’ എന്ന സിനിമയിൽ അഭിനയത്തിന്റെ കാര്യത്തിൽ ഏറെ മുന്നിലായിരുന്നെങ്കിലും ഇവിടെയും അദ്ദേഹം മികച്ചതായി കാണപ്പെടുന്നു.
മനോജ് കെ.ജയനാണ് സിനിമയിൽ ഏറ്റവും മികച്ചത് പ്രകടനം കാഴ്ച വെച്ചൂ, വൈകാരിക സീക്വൻസുകൾക്കിടയിൽ അദ്ദേഹം തന്റെ കഥാപാത്രത്തെ ഉൾക്കൊള്ളുന്ന രീതി വളരെ മികച്ചതായിരുന്നു, സിനിമയിലുടനീളം അത് വളരെ പ്രകടമായിരുന്നു, ഇതാണ് അദ്ദേഹത്തിന്റെ പ്രകടനത്തിലെ ഏറ്റവും മികച്ച കാര്യം. ഡയാന പെന്റി നന്നായിയിട്ടുണ്ടായിരുന്നു, സായി കുമാർ, ബിനു പപ്പു, വിജയകുമാർ, ബിനു പപ്പു തുടങ്ങിയ മറ്റ് അഭിനേതാക്കളും മികച്ച പ്രകടനം കാഴ്ച വെച്ചൂ.
Film News
തനിക്കു പ്രായമാവാനോ, താന്‍ ജിംനാസ്റ്റിക് അല്ലേ?, ശിവന്‍കുട്ടിയോട് മൈക്കിള്‍; ‘ഭീഷ്മപര്‍വ്വം’ ഡിലീറ്റഡ് സീന്‍ വന്നു [VIDEO]..!!

2022 ലെ മറ്റൊരു വലിയ ഹിറ്റ് സിനിമകളിൽ ഒന്നാണ് മെഗാസ്റ്റാർ മമൂട്ടി നായകനായി എത്തിയ ഭീഷ്മ പർവ്വം എന്ന സിനിമ .ബിഗ് ബി എന്ന മാസ്സ് സിനിമയ്ക്ക് ശേഷം ഹിറ്റ് മേക്കർ അമൽ നീരദ് മ്മൂട്ടിയെവെച്ചു സംവിധാനം ചെയ്യുന്ന മറ്റൊരു സിനിമ കൂടിയാണ് ഭീഷ്മ പർവ്വം. ഇതുവരെ 70 കോടിയ്ക്ക് മുകളിൽ ബോക്സ് ഓഫീസ് കളക്ഷൻ നേടി എന്നാണ് റിപ്പോർട്ടുകൾ . മമ്മൂട്ടിയെന്ന താരത്തേയും നടനേയും അമല്‍ നീരദ് എന്ന ആരാധകനും ഫിലിംമേക്കറും ചേര്‍ന്ന് പരമാവധി ചൂഷണം ചെയ്തൊരുക്കിയ ചിത്രമാണ് ഭീഷ്മ പര്‍വ്വം.മൈക്കിള്‍ അഞ്ഞൂറ്റിക്കാരന്‍ എന്ന മട്ടാഞ്ചേരിയിലെ വിറ്റോ കോറിലോണിന്റെ കഥയാണ് ഭീഷ്മ പര്‍വ്വം പറയുന്നത്. മട്ടാഞ്ചേരിയുടെ പശ്ചാത്തലത്തില്‍ മഹാഭാരതവും ഗോഡ്ഫാദറും കണ്ടുമുട്ടുകയാണ്. സിനിമയുടെ തുടക്കം തന്നെ ഗോഡ്ഫാദറിന്റെ തുടക്കത്തെ ഓര്‍മ്മപ്പെടുത്തുന്നതാണ്. ചിത്രത്തിലെ ഒരു ഡിലീറ്റഡ് സീന്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍ ഇപ്പോള്‍. മമ്മൂട്ടിയും അബു സലീമും ഒന്നിച്ചുള്ള ഒരു രംഗമാണിത്.
മമ്മൂട്ടി അവതരിപ്പിക്കുന്ന മൈക്കിള്‍ എന്ന കഥാപാത്രത്തിന്റെ സന്തതസഹചാരിയും വലംകൈയ്യുമൊക്കെയാണ് ശിവന്‍കുട്ടി. മൈക്കിളിന്റെ ചലനങ്ങളില്‍ നിന്നുപോലും അയാളുടെ മനസ്സറിഞ്ഞ് അതിനു അനുസരിച്ച് പ്രവര്‍ത്തിക്കുന്ന വിശ്വസ്തന്. മൈക്കിളിനും ശിവന്കുട്ടിയ്ക്കുമിടയിലെ ഊഷ്മളമായ ബന്ധത്തിലേക്ക് വെളിച്ചം വീശുന്നതാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്ന രംഗം. ശിവന്‍കുട്ടിയുടെ കുടുംബത്തെ കുറിച്ച് മൈക്കിള്‍ സംസാരിക്കുന്നതാണ് വീഡിയോ. പ്രായം കൂടിവരികയല്ലേന്ന് ശിവന്‍കുട്ടി പറയുമ്ബോള്‍ തനിക്കോ, താന്‍ ജിംനാസ്റ്റിക് അല്ലെയെന്നാണ് മൈക്കിള്‍ ശിവന്‍കുട്ടിയോട് ചോദിക്കുന്നത്. മമ്മൂട്ടിയെന്ന താരത്തേയും നടനേയും പരമാവധി ഉപയോഗപ്പെടുത്താന്‍ അമല്‍ നീരദിലെ സംവിധായകന് സാധിച്ചിട്ടുണ്ട്. നോട്ടം കൊണ്ടും ഭാവം കൊണ്ടും ശബ്ദത്തിലെ നിയന്ത്രണങ്ങള്‍ കൊണ്ടുമെല്ലാം മമ്മൂട്ടിയെന്ന നടനെ പരമാവധി സ്റ്റൈലിഷ് ആയി അവതരിപ്പിക്കാന്‍ അമലിന് സാധിച്ചിട്ടുണ്ട്. മൈക്കിളിന് ചുറ്റുമൊരു ഓറ സൃഷ്ടിക്കാനും അത് നിലനിര്‍ത്താനും അമലിന് സാധിച്ചിരിക്കുന്നു.
തുടക്കം മുതല്‍ ഒടുക്കം വരെ അടി എന്ന രീതിയല്ല ഭീഷ്മ പര്‍വ്വത്തില്‍ കാണാന്‍ സാധിക്കുക. രണ്ട് സംഘട്ടന രംഗങ്ങളാണ് മമ്മൂട്ടിയ്ക്ക് വേണ്ടിയൊരുക്കിയിരിക്കുന്നത്. ഈ രംഗങ്ങള്‍ റോബോട്ടിക് ക്യാമറയുടെ സാധ്യതകള്‍ മനോഹരമായി ഉപയോഗിച്ചു കൊണ്ട് അതിഗംഭീരമാക്കിയിരിക്കുന്നു. അതിനൊപ്പം സുഷിന് ശ്യാമിന്റെ സംഗീതവും ചേരുമ്പോള്‍ ആവേശത്തിന് മറ്റെവിടേയും പോകേണ്ടതില്ല. പുറമെ ഒന്നായി കാണുന്ന, എന്നാല്‍ ഉള്ളില്‍ രണ്ടായ കുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. അതുകൊണ്ട് തന്നെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. എന്നാല്‍ ചിത്രത്തില്‍ വന്ന് പോകുന്ന ഓരോ കഥാപാത്രങ്ങളും കൃത്യമായ വേരുള്ളവരാണ്. ചിത്രത്തിന്റെ ഗതിയെ നിയന്ത്രിക്കുന്നതും കൃത്യമായ നിലനില്പ്പുള്ളവയുമാണ്. അതുകൊണ്ട് തന്നെ സ്ക്രീന്‍ സ്പെയ്സ് കുറവാണെങ്കില്‍ പോലും ഓരോ കഥാപാത്രങ്ങളും ഓര്‍ത്തിരിക്കാന്‍ പാകത്തിനുള്ളതാണ്. ചിത്രത്തിന്റെ ഗതിയെ നിയന്ത്രിക്കുന്നതും കൃത്യമായ നിലനില്പ്പുള്ളവയുമാണ്. അതുകൊണ്ട് തന്നെ സ്ക്രീന്‍ സ്പെയ്സ് കുറവാണെങ്കില്‍ പോലും ഓരോ കഥാപാത്രങ്ങളും ഓര്‍ത്തിരിക്കാന്‍ പാകത്തിനുള്ളതാണ്.
-
Photos2 years ago
സില്‍ക്ക് സ്മിതയെ പുനരാവിഷ്കരിച്ച് ട്രാന്‍സ് മോഡല്‍ ദീപ്തി.. ചിത്രം പങ്കുവെച്ച് ദിയ സന!!
-
Film News2 years ago
പണ്ട് പൂവലന്മാരെ പേടിച്ച് ഷാളൊക്കെ മൂടിക്കെട്ടിയായിരുന്നു നടത്തം. എന്നാൽ മുംബൈയില്‍ പോയപ്പഴാണ് അതിന് മാറ്റമുണ്ടായത് : ഗായിക മജ്ഞരി..
-
Film News2 years ago
ഞങ്ങളുടെ കുഞ്ഞിനെ ജാതിയും മതവുമില്ലാതെ വളർത്തും : അനു സിതാര
-
Film News2 years ago
അമാലുവും ഞാനും ചെറുപ്പത്തിലെ ഒന്നിച്ചു പഠിച്ചവർ.. 25 വയസ്സായപ്പോൾ എനിക്കൊരു പ്രണയമുണ്ടെന്ന് വീട്ടിൽ പറഞ്ഞു : ദുൽഖർ സൽമാൻ
-
Photos2 years ago
റൊമാന്റിക് സിനിമകളെ വെല്ലുന്ന തരത്തിൽ ഒരു വെഡ്ഡിംഗ് ഫോട്ടോഷൂട്ട്… ചിത്രങ്ങൾ കാണാം!!
-
Celebrity11 months ago
മമ്മൂട്ടിയോട് വില്ലനാകുമോ എന്ന ചോദ്യം ചോദിച്ച അല്ലു അർജുന്റെ പിതാവിന് മമ്മൂക്ക കൊടുത്ത മറുപടി..അപ്പോഴേ അല്ലു അരവിന്ദ് ഫോണ്‍ കട്ടു ചെയ്തു !!
-
Film News2 years ago
അമ്മയും കുഞ്ഞും സുഖമായ് ഇരിക്കുന്നു.. അച്ഛനായതിന്റെ സന്തോഷം പങ്കുവെച്ച് സിദ്ധാർത്ഥ് ഭരതൻ.!!
-
Film News2 years ago
ഭർത്താവിനെ അപ്പായെന്നാണ് വിളിക്കുന്നത്.. വിഷ്ണുവിനെ അങ്ങനെ വിളിക്കാനുള്ള കാരണം വെളിപ്പെടുത്തി മീര!!