Film News
രണ്ട് റൊട്ടി കുറച്ച് തന്നാലും നിന്നെപ്പോലൊരു ഭാര്യ വേണ്ട : തനിക്കെതിരെ വന്നവർക്ക് മറുപടിയുമായി പ്രിയാമണി !!
പ്രിയാമണി എന്ന പേരിൽ അറിയപ്പെടുന്ന പ്രിയാമണി വാസുദേവ് മണി അയ്യർ മലയാളികളുടെ പ്രിയ താരമാണ്. ഒരു മുൻ മോഡൽകൂടിയായ പ്രിയ തെലുങ്ക്, കന്നഡ, തമിഴ്, മലയാളം, ഹിന്ദി ഭാഷാ ചിത്രങ്ങളിൽ ജോലി ചെയ്യുന്നു. 2007-ൽ പരുത്തിവീരൻ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ചു. 2008ൽ പുറത്തിറങ്ങിയ തിരക്കഥ എന്ന മലയാളം സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയർ ചലച്ചിത്ര അവാർഡ് ലഭിച്ചു. പ്രിയാമണി രാം, കോ കോ, അന്ന ബോണ്ട്, ഒൺലി വിഷ്ണുവർധൻ തുടങ്ങിയ കന്നഡ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.. മലയാളികള്‍ക്ക് ഏറെ പരിചിതയായ താരമാണ് പ്രിയാമണി. മനോജ് വാജ്‌പേയ്ക്കൊപ്പം താരം വേഷമിട്ട ഫാമിലി മാന്‍ എന്ന വെബ് സീരിസിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. സീരീസിന് ജനപ്രീതി ലഭിച്ചതിനൊപ്പം തന്നെ പ്രിയയുടെ കഥാപാത്രത്തിന് വലിയ തോതിലുള്ള വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. ഇത്തരം വിമര്‍ശനത്തിനും ട്രോളുകള്‍ക്കും മറുപടി പറയുകയാണ് പ്രിയാമണി.
‘ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പങ്കുവെച്ചാല്‍ പോലും അരവിന്ദിന് വേണ്ടി നിങ്ങള്‍ അങ്ങനെ ചെയ്തുവല്ലേയെന്ന് കമന്റ് ചെയ്യുന്നവരുണ്ട്. ശ്രീകാന്തിനെ നിങ്ങള്‍ ചതിച്ചുവെന്ന് കമന്റ് ചെയ്യുന്നവരുമുണ്ട്. അതിനോടൊന്നും പ്രതികരിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ഞാന്‍ പൊട്ടിച്ചിരിക്കുക മാത്രം ചെയ്യും. എന്റെ അഭിനയം ഇംപാക്‌ട് സൃഷ്ടിച്ചിട്ടുണ്ടെന്നാണ് അതിനര്‍ത്ഥം. അതുകൊണ്ടാണ് അവര്‍ എന്നെ വെറുക്കുന്നു. അതിനാല്‍ എന്റെ പ്രകടനത്തിനുള്ള പോസിറ്റീവ് പ്രതികരണമായാണ് ഞാനതിനെ എടുക്കുന്നത്.’- ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രിയാമണി പറയുന്നു.’ഞാന്‍ ചെയ്തത് ശരിയായിരുന്നുവെന്ന് വിശ്വസിക്കുന്നു. നിങ്ങള്‍ക്ക് എന്നെ വിമര്‍ശിക്കാം, എന്നെ വെറുക്കാം. പക്ഷെ അപ്പോഴാണ് എന്റെ കഥാപാത്രം ശരിയായിരുന്നുവെന്നും ആദ്യ സീസണില്‍ നിന്നും രണ്ടാം സീസണിലേക്ക് എത്തിയപ്പോള്‍ വളര്‍ന്നിട്ടുണ്ടെന്നും മനസിലാകുന്നത്. നിങ്ങള്‍ ശ്രീകാന്തിനോട് അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നുവെന്ന് എനിക്ക് ഇപ്പോഴും മെസേജുകള്‍ ലഭിക്കുന്നുണ്ട്.
രണ്ട് റൊട്ടി കുറച്ച് തന്നാലും നിന്നെപ്പോലൊരു ഭാര്യയെ ദൈവം നല്‍കാതിരിക്കട്ടെ ദൈവം എന്ന് പോലും ചിലര്‍ മെസേജ് അയക്കാറുണ്ട്. എല്ലാവരേയും പിടിച്ചിരുത്തി ഇത് റീല്‍ ആണെന്നും ഞാനൊരു നടിയാണെന്നും വിശദീകരിക്കാനൊന്നും സാധിക്കില്ല. നീ ജീവിതത്തില്‍ ഒരിക്കലും സന്തോഷിക്കില്ലെന്ന് വരെ ആളുകള്‍ പറയുന്നുണ്ട്. അങ്ങനെയൊക്കെ പറയുന്നത് എന്താണെന്ന് ഞാന്‍ ചിന്തിക്കാറുണ്ട്. കഥാപാത്രത്തെ ഇഷ്ടപ്പെടുന്നതും ഇഷ്ടപ്പെടാതിരിക്കുന്നതും ശരി. പക്ഷെ അതിന് വ്യക്തിപരമായി എടുക്കുന്നത് എന്തിനാണ്?’- പ്രിയാമണി ചോദിക്കുന്നു. ബാംഗ്ലൂരിൽ ജനിച്ചു വളർന്ന പ്രിയാമണി ചലച്ചിത്രരംഗത്ത് തുടരുന്നതിന് മുമ്പായി മോഡലിംഗ് രംഗത്ത് പ്രവർത്തിച്ചിരുന്നു. 2002 ൽ തെലുങ്ക് ചലച്ചിത്രമായ എവാരെ അട്ടഗാഡും (2003) എന്ന ചിത്രത്തിലെ നായികയായി അരങ്ങേറ്റം നടത്തിയെങ്കിലും ഈ ചിത്രം ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു. പിന്നീട് 2007 ൽ തമിഴ് റൊമാന്റിക് നാടകീയ ചിത്രമായ പരുത്തിവീരനിലെ ഗ്രാമീണ പെൺകൊടിയായ മുത്തഴക് എന്ന കഥാപാത്രത്തിന് വ്യാപകമായ അംഗീകാരം ലഭിക്കുകയും മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡിനോടൊപ്പം മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡും (തമിഴ്) ലഭിച്ചു.
അതേ വർഷം തന്നെ എസ്. എസ്. രാജമൌലി സംവിധാനം ചെയ്ത സോഷ്യോ-ഫാന്റസി ചിത്രമായ യമദോംഗയുടെ വാണിജ്യ വിജയത്തോടെ തെലുങ്ക് സിനിമയിൽ ചുവടുറപ്പിച്ചു. 2008 ൽ മലയാളം സിനിമ തിരക്കഥയിൽ മാളവിക എന്ന കഥാപാത്രമായി അഭിനയിച്ചതിന് പ്രിയാമണിക്ക് കൂടുതൽ നീരൂപക പ്രശംസ ലഭിക്കുകയും മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് (മലയാളം) ലഭിക്കുകയും ചെയ്തു. അടുത്ത വർഷം റാം എന്ന റൊമാന്റിക് കോമഡിയിലൂടെ കന്നഡയിലെ ആദ്യ വേഷം അവതരിപ്പിക്കുകയും അത് ഒരു വാണിജ്യവജയമായി പരിണമിക്കുകയും ചെയ്തു. മണിരത്നത്തിന്റെ തമിഴ്-ഹിന്ദി ഐതിഹാസിക സാഹസിക ചിത്രങ്ങളായ രാവൺ, രാവണൻ എന്നീ ചിത്രങ്ങളിലൂടെ പ്രിയമണി ഹിന്ദി ചലച്ചിത്ര രംഗത്തെത്തി. എലോൺ എന്ന തായ് ചിത്രത്തെ ആസ്പദമാക്കി 2012 ൽ നിർമ്മിക്കപ്പെട്ട ചാരുലത എന്ന ബഹുഭാഷാ ചിത്രത്തിലെ സയാമീസ് ഇരട്ടകളെ അവതരിപ്പിച്ചതിന് നിരൂപക പ്രശംസ ലഭിച്ചതോടൊപ്പം ഫിലിംഫെയറിന്റെ മികച്ച നടിക്കുള്ള മൂന്നാമത്തെ അവാർഡും നേടിയിരുന്നു. കന്നഡ / തെലുങ്ക് ത്രില്ലർ ചിത്രമായ ഇഡൊല്ലെ രാമായണ (2016) / മന ഊരി രാമായണം (2016) എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ഫിലിംഫെയർ നോമിനേഷൻ ലഭിച്ചു. ഇപ്പോൾ ദക്ഷിണേന്ത്യൻ ടെലിവിഷൻ ഷോകളിൽ സജീവമായിരിക്കുന്ന പ്രിയാമണി നിരവധി ഡാൻസ് റിയാലിറ്റി ഷോകളുടെ വിധികർത്താവാണ്.
Film News
സോപ്പ് ആണ് വില്‍ക്കുന്നത്, എന്നെയല്ല’; ഓണ്‍ലൈന്‍ അതിക്രമങ്ങള്‍ക്കെതിരെ പ്രതികരിച്ചു ഐശ്വര്യ
അടുത്തിടെ തനിക്ക് നേരിടേണ്ടി വന്ന ഓൺലൈൻ ലൈംഗിക പീഡനത്തിനെതിരെ നടി ഐശ്വര്യ ഭാസ്കരന് രംഗത്തെത്തിയിരുന്നു. തന്റെ യൂട്യൂബ് ചാനലായ മൾട്ടി മമ്മിയിലെ ഒരു വീഡിയോയിൽ, നിരവധി പുരുഷന്മാർ തനിക്ക് വെറുപ്പുളവാക്കുന്ന സന്ദേശങ്ങൾ ഓൺലൈനിൽ അയച്ചതിനെത്തുടർന്ന് താൻ നേരിട്ട ആഘാതം അവർ പങ്കുവച്ചു. ആളുകൾ അയച്ച ചിത്രങ്ങൾക്കൊപ്പം ഏറ്റവും മോശം സന്ദേശങ്ങളെക്കുറിച്ചും വീഡിയോയിൽ അവർ സംസാരിച്ചു.
കഴിഞ്ഞ ഒന്നര ആഴ്ചയായി തുടര്‍ന്നുവരുന്ന ഒരു കാര്യത്തെക്കുറിച്ച് പറയാനാണ് ഈ വീഡിയോ. സോപ്പ് കച്ചവടവുമായി ബന്ധപ്പെട്ട് എന്‍റെ കോണ്‍ടാക്റ്റ് നമ്പറുകള്‍ സോഷ്യല്‍ മീഡിയയിലും മറ്റും നല്‍കിയിരുന്നു. പലരും ഈ നമ്പര്‍ ദുരുപയോഗം ചെയ്യുകയാണ്. രാവിലെ 9 മുതല്‍ രാത്രി 9 വരെ മാത്രമേ മെസേജ് അയക്കാവൂ എന്ന് പറഞ്ഞിട്ടും അര്‍ധരാത്രിയും അസമയത്തും മെസേജുകള്‍ കൊണ്ടുള്ള ശല്യമാണ്.
മൂന്ന് പുരുഷന്മാരാണ് ഇതില്‍ പ്രധാനികള്‍. ട്രൂ കോളറിലൂടെ അവരുടെ പേരും കിട്ടിയിട്ടുണ്ട്. ഞാന്‍ സോപ്പ് ആണ് വില്‍ക്കുന്നത്. എന്നെയല്ല. ഞാന്‍ നിന്നെയാണ് വാങ്ങാന്‍ ഉദ്ദേശിക്കുന്നത്. വയസ്സായാലും കാണാന്‍ കൊള്ളാം എന്നാണ് ഒരാളുടെ മെസേജ്. വേറൊരുത്തന്‍ സ്വകാര്യ ഭാഗങ്ങളുടെ ചിത്രമാണ് അയച്ചുതന്നത്.
ഇത്തരം ശല്യം തുടരവെ ഒരു ദിവസം എനിക്ക് പാനിക് അറ്റാക്ക് ഉണ്ടായി. ഇതിന് ഒരു അവസാനം കാണണമെന്ന് എന്‍റെ മകള്‍ പറഞ്ഞത് അന്നായിരുന്നു. വീഡിയോയിലൂടെ നിങ്ങള്‍ എന്‍റെ വീട് മാത്രമേ കണ്ടിട്ടുള്ളൂ. എന്‍റെ പക്കലുള്ള രഹസ്യായുധം കണ്ടിട്ടില്ല. സെര്‍ബിയന്‍ ബ്ലഡ്ലൈന്‍ റോട്ട് വീലര്‍ നാലെണ്ണമാണ് എനിക്കൊപ്പമുള്ളത്. ഇങ്ങോട്ട് തപ്പിപ്പിടിച്ച് വന്നാല്‍ തിരിച്ചുപോക്ക് കഷ്ടമായിരിക്കും. ഒരു സ്ത്രീ തനിച്ച് താമസിച്ചാല്‍ നിങ്ങള്‍ എന്താണ് കരുതുന്നത്? ആര്‍ക്കും വന്നുപോകാമെന്നോ. അധ്വാനിച്ച് ജീവിക്കുന്ന സ്ത്രീയാണ് ഞാന്‍.
എല്ലാ പുരുഷന്മാരെക്കുറിച്ചുമല്ല ഞാന്‍ പറയുന്നത്. മാന്യരായ ഒരുപാട് പുരുഷന്മാര്‍ എന്‍റെ കൈയില്‍ നിന്നും സോപ്പ് വാങ്ങാറുണ്ട്. പൊലീസിനെയോ സൈബര്‍ ക്രൈം വിഭാഗത്തെയോ സമീപിച്ചാല്‍ അത് വലിയ വാര്‍ത്താപ്രാധാന്യം നേടും. ചാനലുകള്‍ എങ്ങനെ എഡിറ്റ് ചെയ്ത് കാണിക്കുമെന്ന് പറയാനാവില്ല. അതുകൊണ്ടാണ് സ്വന്തം യുട്യൂബ് ചാനലിലൂടെ ഇത് പറയുന്നത്. ഐശ്വര്യ പറഞ്ഞു.
Film News
‘മണീ, യാരാവത് പുടീങ്ക മണീ’;പൊന്നിയിൻ സെൽവൻ വേദിയിൽ വീണ്ടും കൈയടി വാങ്ങി ജയറാം
പൊന്നിയിൻ സെൽവൻ ആദ്യഭാഗത്തിന്റെ ഓഡിയോ ലോഞ്ചിനിടെ സംവിധായകൻ മണിരത്നത്തേയും നടൻ പ്രഭുവിനേയും അനുകരിച്ച് ജയറാം കയ്യടി വാങ്ങിയത് ആരും മറന്നുകാണില്ല.ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാഗത്തിന്റെ റിലീസിനോടനുബന്ധിച്ച് നടന്ന മറ്റൊരു ചടങ്ങിൽ പ്രഭുവിനെക്കുറിച്ചുള്ള മറ്റൊരു കഥയുമായി വീണ്ടുമെത്തിയിരിക്കുകയാണ് ജയറാം.
തായ്ലാൻഡിലെ ചിത്രീകരണത്തിനിടെയുണ്ടായ രസകരമായ സംഭവം ജയറാം പ്രഭുവിന്റെ ശബ്ദത്തിൽ പറഞ്ഞത്. നമ്പി എന്ന കഥാപാത്രമായി തിരഞ്ഞെടുത്തശേഷം മണിരത്നം തന്നോട് കുതിരസവാരി പഠിക്കണമെന്ന് പറഞ്ഞിരുന്നെന്നും എന്നാൽ ഭയം കാരണം പിന്മാറുകയാണുണ്ടായതെന്നും ജയറാം പറഞ്ഞു.കുതിരസവാരി പഠിക്കണമെന്ന് പറഞ്ഞിരുന്നെന്നും എന്നാൽ ഭയം കാരണം പിന്മാറുകയാണുണ്ടായതെന്നും ജയറാം പറഞ്ഞു.
പിന്നെ ഷൂട്ടിങ് ലൊക്കേഷനുകൾ പതിയെ മാറാൻ തുടങ്ങി. ഇന്ത്യയിൽ പലയിടങ്ങളിലും ചിത്രീകരണം നടത്തിയശേഷം പെട്ടെന്ന് തായ്ലാൻഡിലേക്ക് പോകേണ്ടിവന്നു. അവിടെ പ്രാക്ടീസിന് കിട്ടിയ കുതിരകളെല്ലാം ഇന്ത്യയിലേതുപോലെ ആയിരുന്നില്ല.കുതിരയോട്ട പരിശീലനം കഴിഞ്ഞ കാർത്തിയും ജയം രവിയും വളരെ ക്ഷീണിതരായാണ് വരിക. കുതിരപ്പുറത്ത് കയറുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണമെന്ന് പ്രഭു സാറിനോടു ചോദിച്ചാൽ പറഞ്ഞുതരുമെന്ന് ഞാനവരോടുപറഞ്ഞു.
അങ്ങനെ ലൊക്കേഷനിലേക്ക് പ്രഭുസാർ വന്ന് അവർക്ക് രണ്ടുപേർക്കുമുള്ള ഉപദേശങ്ങളൊക്കെ കൊടുത്തശേഷം മണിരത്നത്തെ കാണാൻ പോയി. തനിക്കുള്ള കുതിരയെ അന്വേഷിച്ചു. കുതിരയെ കണ്ടതും അദ്ദേഹം പറഞ്ഞു, ഇത് ഒട്ടകം പോലെയുണ്ട് കയറാൻ കഴിയില്ല.”ഇക്കാര്യം പറഞ്ഞുകൊണ്ടിരിക്കുമ്പോൾ 30 കുതിരകളും പോരാളികളായി അഭിനയിക്കുന്നവരും വന്നു. അപ്പോൾ പ്രഭുസാറിന് വീണ്ടും ടെൻഷൻ. ഇതിലേതാണ് ആൺകുതിരയെന്നും പെൺകുതിരയെന്നും. അസിസ്റ്റന്റ് ഡയറക്ടർ ധനായോട് ചോദിച്ചു ഉറപ്പുവരുത്തി. തനിക്ക് കയറേണ്ട കുതിര ശരിയല്ലെന്ന് പറഞ്ഞെങ്കിലും മണിരത്നം ചെവിക്കൊണ്ടില്ല. ഷോട്ടിന് സമയമായപ്പോൾ പ്രഭുസാർ സംശയിച്ചതുപോലെ തന്നെ നടന്നു. അദ്ദേഹത്തേയും വഹിച്ചുകൊണ്ട് കുതിര ഓടി. ഒരു കാടുപോലുള്ള ഭാഗമുണ്ട് അവിടെ. 30 കുതിരകളും മുന്നിൽ പോയി. പ്രഭു സാറിന്റെ കുതിര പിന്നാലെയും. എല്ലാം കാട്ടിൽക്കയറി കുറച്ചുനേരത്തേക്ക് ഒന്നുമില്ല, നിശ്ശബ്ദത മാത്രം. ഒരു പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ പ്രഭുസാറും കുതിരയും തിരിച്ചുവന്നു. പിന്നാലെ ബാക്കിയുള്ള 30 കുതിരകളും. ഷൂട്ട് തുടങ്ങാമെന്ന് പ്രഭു സാർ പറഞ്ഞു. എല്ലാം കിറുകൃത്യമായി നടന്നു. ആ പത്ത് നിമിഷം കാടിനുള്ളിൽ എന്താണെന്ന് പിന്നാലെ ബാക്കിയുള്ള 30 കുതിരകളും. ഷൂട്ട് തുടങ്ങാമെന്ന് പ്രഭു സാർ പറഞ്ഞു. എല്ലാം കിറുകൃത്യമായി നടന്നു. ആ പത്ത് നിമിഷം കാടിനുള്ളിൽ എന്താണെന്ന് പ്രഭു സാറിന് മാത്രം അറിയാവുന്ന രഹസ്യമാണ്” -ജയറാം പറഞ്ഞു.
Film News
ഞെട്ടിപ്പിക്കുന്ന മേക്കോവറിൽ വിക്രം;തങ്കലാൻ മേക്കിംഗ് വീഡിയോ വൈറൽ
വിക്രം നായകനായി എത്തുന്ന പുതിയ ചിത്രം ‘തങ്കലാന്റെ’ മേക്കോവർ ആരാധകരെ മാത്രമല്ല സിനിമ പ്രേക്ഷകരെ ഒട്ടാകെ ഞെട്ടിച്ചിരിക്കുവാണ്. ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. കഥാപാത്രത്തിനായി വിക്രം നടത്തുന്ന ഡെഡിക്കേഷനുകൾ വീഡിയോയിൽ കാണാം. വിക്രമിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് വീഡിയോ പുറത്തുവിട്ടത്.
ചിത്രം സംവിധാനം ചെയുന്നത് പാ രഞ്ജിത്താണ്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷന്‍സും ചേര്‍ന്ന് ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് കെ ഇ ജ്ഞാനവേല്‍ രാജയാണ്.
മലയാളികളായ പാര്‍വതിയും മാളവിക മോഹനനും ചിത്രത്തില്‍ പ്രധാന സ്‍ത്രീ കഥാപാത്രങ്ങളാകുന്നു. ‘തങ്കലാൻ’ എന്ന ചിത്രത്തില്‍ പശുപതി, ഹരി കൃഷ്‍ണൻ, അൻപു ദുരൈ തുടങ്ങി താരങ്ങളും ഭാഗമാണ്. എ കിഷോർ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു.
Film News
‘സത്യമോ അസത്യമോ..പഴയെ കാര്യങ്ങൾ ഇപ്പോള്‍ പറയേണ്ട ആവിശ്യം അച്ഛനില്ലായിരുന്നു’; ധ്യാന്‍ ശ്രീനിവാസന്‍
ഈയിടെ ശ്രീനിവാസന്‍ മോഹൻലാലിനെ കുറിച്ച് നടത്തിയ പ്രസ്താവനകൾ ഒരുപാടു ചർച്ചകൾക്ക് തിരികൊളുത്തിയിരുന്നു. മോഹന്‍ലാല്‍ കാപട്യക്കാരനാണെന്നും മരിക്കും മുൻപേ എല്ലാം തുറന്ന് പറയുമെന്നും ശ്രീനിവാസന്‍ അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.ഇപ്പോഴിതാ വിഷയത്തില്‍ തന്റെ അഭിപ്രായം പറയുകയാണ് ശ്രീനിവാസന്റെ മകനും നടനുമായ ധ്യാൻ.
അച്ഛൻ ലാൽ സാറിനെ പറ്റി ഇങ്ങനെ ഒരു സംഭവം പറഞ്ഞു. എന്നുവച്ചാൽ ഹിപ്പോക്രാറ്റ് എന്ന് പറയുന്ന സമയത്ത്, എനിക്കാണ് വിഷമം ഉണ്ടാക്കിയത്. എന്റെ ഒരു ദിവസം ആയിരുന്നു സ്പോയ്ൽ ചെയ്തത്. ഇപ്പോ എന്തിനാ അങ്ങനെ പറയേണ്ട കാര്യം എന്തിന് വേണ്ടി എന്നൊക്കെ ആലോചിച്ചായിരുന്നു അത്. അക്കാര്യം പറഞ്ഞ ആളുടെ ദിവസം അല്ല. എന്റെ ദിവസം ആയിരുന്നു പോയത്. നമ്മൾ അത്രയും ഇഷ്ടപെടുന്ന രണ്ട് ആളുകൾ. അതിൽ ഒരാൾ അങ്ങനെ പറയുന്ന സമയത്ത് കേൾക്കുന്ന നമുക്കാണ് വിഷമം ഉണ്ടാകുന്നത്. ഇതിനൊക്കെ മുമ്പൊരു ഷോയിൽ പോയപ്പോൾ ഇരുവരും ഒന്നിച്ചുള്ളൊരു ഫോട്ടോ ഷെയർ ചെയ്തൊരാളാണ് ഞാൻ. അത്രയ്ക്ക് സന്തോഷം കണ്ടപ്പോ ഷെയർ ചെയ്തതായിരുന്നു. അതുകഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷം ഈ ഒരു വിഷയം വരുമ്പോൾ അത് സത്യമോ അസത്യമോ ആകട്ടെ( അച്ഛൻ കള്ളം പറയാറില്ല). അത് ഇപ്പോൾ പറയേണ്ട കാര്യം എന്താണ് എന്ന് നമുക്ക് തോന്നി പോകും.
സരോജ് കുമാര്‍ ഇറങ്ങിയ ശേഷം അവരുടെ സൗഹൃദത്തില്‍ വിള്ളലുണ്ടായിട്ടുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. ലാല്‍സാര്‍ പണ്ടെപ്പഴോ അച്ഛനോട് വ്യക്തിപരമായി പറഞ്ഞ കാര്യം വര്‍ഷങ്ങള്‍പ്പുറം പറയുമ്ബോള്‍ പറഞ്ഞ ആള്‍ക്കും കേട്ട ആള്‍ക്കും ഉണ്ടായതിനേക്കാള്‍ വിഷമം ശരാശരി മലയാളികള്‍ക്കാണ്. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ധ്യാനിന്റെ പ്രതികരണം.
Film News
അസ്സൽ മമ്മൂട്ടി ലുക്ക്; സോഷ്യല്‍ മീഡിയയില്‍ താരമായി മമ്മൂട്ടിയുടെ സഹോദരീപുത്രന്‍.
മമ്മൂട്ടിയുടെ സഹോദരീപുത്രനാണ് അഷ്ക്കർ സൗദാൻ. അഷ്‌കറിനു മമ്മൂക്കയുടെ അതെ ലുക്ക് തന്നെയാണ് എന്നാണ് ആരാധകർ പറയുന്നത്. ഡിഎൻഎ എന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് അഷ്‌കർ. സുരേഷ് ബാബുവാണ് ചിത്രം സംവിധാനം ചെയുന്നത്. ഡിഎൻഎ’ എന്ന സിനിമയുടെ പൂജ സമയത്തെടുത്ത അഷ്ക്കറിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ അടുത്തിടെ വൈറലായത്.
‘എന്റെ അമ്മാവനാണ് അദ്ദേഹം. രക്തബന്ധം എന്നൊക്കെ പറയില്ലേ. അദ്ദേഹത്തോട് സാദൃശ്യപ്പെടുത്തുന്നതു കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു. ഈ സിനിമയിൽ അഭിനയിക്കാൻ പോകുന്നതിനു മുമ്പേ അമ്മാവനെ പോയി കണ്ടിരുന്നു, അനുഗ്രഹം ചോദിച്ചു. ആകെ ഒറ്റ ചോദ്യമേ എന്നോട് ചോദിച്ചുള്ളൂ, ഡിഎൻഎയുടെ അർഥം എന്താണെന്ന്. ഒരു നിമിഷം ഞാൻ പകച്ചുപോയി. എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. അദ്ദേഹം പറഞ്ഞു, ഡിഓക്സിറൈബോന്യൂക്ലിക് ആസിഡ് എന്നാണെന്ന്. അതിനി മരണം വരെയും മറക്കില്ല.
കോട്ടയം കുഞ്ഞച്ചനൊക്കെ വീട്ടിൽ നിന്നും ഒളിച്ചുപോയി കണ്ടിട്ടുള്ള ആളാണ് ഞാൻ. അങ്ങനെയുള്ള ഒരാൾക്ക് സുരേഷ് ബാബു സാറിന്റെ നായകനായി അവസരം കിട്ടുക എന്നു പറയുന്നത് തന്നെ ഭാഗ്യമാണ്.’’–അഷ്ക്കര്‍ പറയുന്നു.
-
Photos4 years ago
സില്‍ക്ക് സ്മിതയെ പുനരാവിഷ്കരിച്ച് ട്രാന്‍സ് മോഡല്‍ ദീപ്തി.. ചിത്രം പങ്കുവെച്ച് ദിയ സന!!
-
Film News4 years ago
പണ്ട് പൂവലന്മാരെ പേടിച്ച് ഷാളൊക്കെ മൂടിക്കെട്ടിയായിരുന്നു നടത്തം. എന്നാൽ മുംബൈയില്‍ പോയപ്പഴാണ് അതിന് മാറ്റമുണ്ടായത് : ഗായിക മജ്ഞരി..
-
Film News4 years ago
ഞങ്ങളുടെ കുഞ്ഞിനെ ജാതിയും മതവുമില്ലാതെ വളർത്തും : അനു സിതാര
-
Photos4 years ago
റൊമാന്റിക് സിനിമകളെ വെല്ലുന്ന തരത്തിൽ ഒരു വെഡ്ഡിംഗ് ഫോട്ടോഷൂട്ട്… ചിത്രങ്ങൾ കാണാം!!
-
Celebrity3 years ago
മമ്മൂട്ടിയോട് വില്ലനാകുമോ എന്ന ചോദ്യം ചോദിച്ച അല്ലു അർജുന്റെ പിതാവിന് മമ്മൂക്ക കൊടുത്ത മറുപടി..അപ്പോഴേ അല്ലു അരവിന്ദ് ഫോണ്‍ കട്ടു ചെയ്തു !!
-
Film News4 years ago
അമാലുവും ഞാനും ചെറുപ്പത്തിലെ ഒന്നിച്ചു പഠിച്ചവർ.. 25 വയസ്സായപ്പോൾ എനിക്കൊരു പ്രണയമുണ്ടെന്ന് വീട്ടിൽ പറഞ്ഞു : ദുൽഖർ സൽമാൻ
-
Film News4 years ago
അമ്മയും കുഞ്ഞും സുഖമായ് ഇരിക്കുന്നു.. അച്ഛനായതിന്റെ സന്തോഷം പങ്കുവെച്ച് സിദ്ധാർത്ഥ് ഭരതൻ.!!
-
Film News4 years ago
ഭർത്താവിനെ അപ്പായെന്നാണ് വിളിക്കുന്നത്.. വിഷ്ണുവിനെ അങ്ങനെ വിളിക്കാനുള്ള കാരണം വെളിപ്പെടുത്തി മീര!!