Celebrity
എന്തുകൊണ്ടാണ് മലയാളി ആണുങ്ങളുടെ നോട്ടം അവരുടെ കാലിന്റെ ഇടയിലേക്ക് പോകുന്നത്?; നസീർ ഹുസൈൻ തുറന്ന് പറയുന്നു..!!
നടി റിമയുടെ നേരെ വലിയതോതിൽ സൈബർ ആക്രമണം നടന്നിരുന്നു. ഇപ്പോൾ നടിയെ സപ്പോർട്ട് ചെയ്തത് നാസിർ ഹുസൈൻ കിഴക്കേടത്ത്. തൻറെ ഫേസ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചത് ശ്രദ്ധനേടുന്നത്. വാക്കുകൾ ഇങ്ങനെയാണ്. മലയാള സിനിമയിലെ ഒരു നടി , സിനിമാ രംഗത്ത് സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാനായി അവർ ചെയ്യുന്ന കാര്യങ്ങൾ ഗൗരവപൂർവം വിശദീകരിക്കുന്ന വീഡിയോ കാണുബോൾ എന്തുകൊണ്ടാണ് മലയാളി ആണുങ്ങളുടെ നോട്ടം അവരുടെ കാലിന്റെ ഇടയിലേക്ക് പോകുന്നത്? ഈ ചോദ്യം ചോദിക്കുമ്പോൾ ഞാൻ ഒരു പുണ്യവാളൻ ആണെന്ന് കരുതേണ്ട കാര്യമില്ല. പണ്ട് ഞാനും പരിചയമില്ലാത്ത സ്ത്രീകളെ കാണുമ്പോൾ പലപ്പോഴും മുഖത്തേക്കുള്ള ആദ്യത്തെ നോട്ടത്തിനു ശേഷം, എന്റെ നോട്ടം പോയിരുന്നത് അവരുടെ മുലകളിലേക്കാണ്, പ്രത്യേകിച്ചും നമ്മൾ നേരിട്ടു ഇടപെടാത്ത സ്ത്രീകളെ നോക്കുന്ന കാര്യത്തിൽ. പിറകിൽ നിന്നാണ് കാണുന്നതെങ്കിൽ സ്ത്രീകളുടെ ചന്തിയിലേക്കും ഞാൻ നോക്കിപോകാറുണ്ട്. എനിയ്ക്ക് പലപ്പോഴും ആശയകുഴപ്പം ഉണ്ടാക്കിയിരുന്ന ഒരു കാര്യമായിരുന്നു ചന്തിക്കും ലൈം.ഗി.ക ആകര്ഷണത്തിനും തമ്മിൽ എന്താണ് ബന്ധമെന്നത്.
പഠനങ്ങൾ പറയുന്നത്, ഇത് എന്റെ മാത്രം പ്രശ്നമല്ല എന്നാണ്. ആദ്യത്തെ നോട്ടം മുഖത്തേക്ക് ആണെങ്കിലും, ഭൂരിപക്ഷം ആണുങ്ങളും പിന്നീട് സ്ത്രീകളുടെ മുലകളിലാണ് നോക്കുന്നത്, കുറെ പേർ അവരുടെ അരകെട്ടിലേക്കും, ഏതാണ്ട് ഇരുപത് ശതമാനം ആണുങ്ങൾ മാത്രമാണ് മറ്റു ഭാഗങ്ങളിലേക്ക് നോക്കാതെ സ്ത്രീകളുടെ കണ്ണുകളിലേക്ക് അല്ലെങ്കിൽ മുഖത്തേക്ക് മാത്രം നോക്കുന്നത്. ഇത് വായിക്കുന്ന പല സ്ത്രീകൾക്കും അറിയാവുന്ന ഒരു കാര്യമാണ് ഇത്. എന്റെ ഭാര്യ തന്നെ ചില ആണുങ്ങൾ അവളെ വൃത്തികെട്ട രീതിയിൽ നോക്കുന്നു എന്ന പരാതി പറഞ്ഞിട്ടുണ്ട്. എന്തുകൊണ്ടാണ് നമ്മൾ അങ്ങിനെ ചെയ്യുന്നത് എന്ന് തിരഞ്ഞു പോയാൽ കുറച്ച് ശാസ്ത്രവും, നരവംശ ചരിത്രവും മറ്റും പറയേണ്ടി വരും. മറ്റു മനുഷ്യരുമായി ഇതുവരെ സഹമസമില്ലാതിരുന്ന സമൂഹങ്ങളെ കണ്ടെത്തുമ്പോൾ നരവംശ ശാസ്ത്രജ്ഞന്മാർ നടത്തുന്ന ഒരു പരീക്ഷണം ഏതു തരത്തിലുള്ള സ്ത്രീകളെയാണ് പുരുഷന്മാർ തങ്ങൾക്ക് അനുയോജ്യമായ ഇണകളായി കണക്കാക്കുന്നത് എന്ന ഒരു ചോദ്യത്തിന്റെ ഉത്തരമാണ്.
ഇതിന്റെ അളവുകോലായി ശാസ്ത്രജ്ഞർ ഉപയോഗിക്കുന്നത് അരക്കെട്ടിന്റെ ചുറ്റളവും ചന്തിയുടെ ചുറ്റളവും തമ്മിലുള്ള അനുപാതമാണ്. Waist – Hip ratio അഥവാ WHR. വേട്ടയാടലും കായ് കനികൾ പെറുക്കലും ഇന്നും നടത്തിവരുന്ന ആദിമ സമൂഹങ്ങളിലും അതിൽ നിന്ന് ഈയടുത്ത് മാത്രം പുറത്തേക്ക് വന്ന സമൂഹങ്ങളിലും പുരുഷന്മാർ പലപ്പോഴും ഇഷ്ടപ്പെടുന്നത് WHR കൂടുതലുള്ള തടിച്ച സ്ത്രീകളെയാണ് (WHR .8 – .9) . ഐശ്വര്യാ റായ് പോലുള്ള സ്ത്രീകളെ അല്ല മറിച്ച് ഷക്കീല പോലുള്ള സ്ത്രീകളെയുമാണ് അവർ ഇണകളായി തിരഞ്ഞെടുക്കാൻ താല്പര്യം കാണിക്കുന്നത്. കാരണം അങ്ങിനെയുള്ള സ്ത്രീകൾക്ക് ആണ് പ്രത്യുത്പാദനത്തിനു അനുയോജ്യമായ ശരീരമുള്ളത് എന്ന് നമ്മുടെ അബോധ മനസ് പറയുന്നത്. പുരുഷന് പല സ്ത്രീകളുമായി ബന്ധപ്പെടുമ്പോൾ ഒന്നിൽ കൂടുതൽ കുട്ടികൾ ഉണ്ടാവാനുള്ള സാധ്യത ഉള്ളപ്പോൾ , സ്ത്രീക്ക് എത്ര പുരുഷന്മാരുമായി ബന്ധപെട്ടാലും ഒരു പ്രസവത്തിൽ ഒരു കുട്ടിയാണ് ഉണ്ടാവുക.
ഇങ്ങിനെയുള്ള ഒരു സമൂഹത്തിൽ തന്റെ ജീൻ കൂടുതൽ നിലനിൽക്കാൻ പുരുഷന്റെ ആവശ്യം കൂടുതൽ ഇണയുമായി ബന്ധപെടുക എന്നതാണ്. അതുകൊണ്ടാണ് പുരുഷൻ തന്റെ കുട്ടിയെ പ്രസവിക്കാനും മുലയൂട്ടി വളർത്താനും കഴിവുള്ള എത്രമാത്രം സ്ത്രീകളുമായി ബന്ധപ്പെടാൻ കഴിയുമോ അത്രയും ആളുകളുമായി ബന്ധപ്പെടാനുള്ള ഒരു ത്വര നിലനിൽക്കുന്നത്. സ്ത്രീകൾ അതേസമയം കുട്ടികൾ ഉണ്ടായിക്കഴിഞ്ഞു അതിന്റെ കാര്യങ്ങൾ നോക്കുന്ന , വേറെ ഒരു ബന്ധം അന്വേഷിച്ചു പോകാതെ തന്റെ കൂടെ നിന്നു കുട്ടിയെ നോക്കുന്ന ഒരു പുരുഷന്റെ കണ്ടെത്താനായി ശ്രമിക്കും. മനുഷ്യൻ എന്ന മൃഗത്തിന്റെ ശരീരം പലപ്പോഴും നമ്മുടെ ജീനുകൾ അടുത്ത തലമുറയിലേക്ക് കൈമാറാൻ ഉള്ള വെറും യന്ത്രം മാത്രമാണ്. വേട്ടയാടി നടക്കുന്ന സമൂഹങ്ങളിൽ എന്നും സുലഭമായി ആഹാരം ഉണ്ടാകില്ല, തടിച്ച ശരീരം നല്ല ഭക്ഷണ ലഭ്യത കാണിക്കുന്ന ഒന്നാണ്. അതിൽ തന്നെ സ്ത്രീകൾക്കും പുരുഷന്മാർക്കും കൊഴുപ്പ് അടിഞ്ഞു കൂടുന്നത് രണ്ട് തരത്തിലാണ്.
പുരുഷന്മാർക്ക് വയറ്റിൽ കൊഴുപ്പ് അടിഞ്ഞു കൂടുമ്പോൾ, സ്ത്രീകൾക്ക് തുടകളിലും ചന്തിയിലും മുലകളിലുമാണ് കൊഴുപ്പ് അടിഞ്ഞു കൂടുന്നത്. ഒരു കുട്ടി ഉണ്ടായി മുലയൂട്ടാൻ തുടങ്ങുമ്പോൾ ഈ കൊഴുപ്പ് കുട്ടിക്ക് ഭക്ഷണമായി ഉപയോഗപ്പെടും. കുട്ടികളുടെ തലച്ചോറിന്റെ വികാസം ഒക്കെ സ്ത്രീകളുടെ ചന്തിയിലെയും തുടയിലെയും കൊഴുപ്പിന്റെ അളവുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. ഇതാണ് ഒരു സ്ത്രീയെ കാണുമ്പോൾ അബോധപൂർവമായി ആണുങ്ങളുടെ നോട്ടം മുലകളിലേക്കും, തുടയിലേക്കും അരക്കെട്ടിലേക്കും പോകുന്നതിന്റെ ജീവശാസ്ത്രപരമായ കാരണം. മറ്റ് ജീവികൾ മനുഷ്യരെ പോലെ നേർക്ക് നേർ നിന്നല്ല ഇണചേരൽ നടത്തുന്നത്, അതുകൊണ്ട് തന്നെ മനുഷ്യരിലാണ് മുലകൾ ലൈം.ഗി.ക ആകർഷണത്തിൽ ഒരു വലിയ പങ്ക് വഹിക്കുന്നത്. എല്ലാ സ്ത്രീകൾക്കും ശരിയായി പോഷകാഹാരം ലഭിക്കുന്ന ഒരു സമൂഹത്തിൽ ഈ പറയുന്നത് ബാധകമല്ല എന്ന് വ്യക്തം ആണല്ലോ. അങ്ങിനെയാണെങ്കിൽ പുരുഷന്മാർ ഒരു സ്ത്രീയെ കാണുമ്പോൾ അവരുടെ മുഖത്തു നോക്കാതെ മുലകളിലേക്കും അരകെട്ടിലേക്കും മറ്റും നോക്കുന്നത് ശരിയാണ് എന്നാണോ പറഞ്ഞു വരുന്നത് എന്നാണെങ്കിൽ അങ്ങിനെയല്ല.
അതിന്റെ കാരണം വിശദീകരിക്കാൻ വേണ്ടി നമ്മുടെ തലച്ചോറിലെ മൂന്ന് ഭാഗങ്ങളെ കുറിച്ച് കൂടി ചെറുതായി ഒന്ന് വിവരിക്കാം. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പരിണമിച്ചു വന്ന സമയത്ത് തലച്ചോറിൽ ഉണ്ടായ മാറ്റങ്ങൾ വിശദമാക്കാൻ ഉപയോഗിക്കുന്ന ഒരു മോഡൽ ആണ് Triune മോഡൽ. ഇത് പ്രകാരം നമ്മുടെ തലച്ചോറിൽ നമ്മുടെ നിയന്ത്രണത്തിൽ അല്ലാതെ ആദിമ മൃഗ ചോദനകൾ നിയന്ത്രിക്കുന്ന ഒരു ഭാഗമുണ്ട്. ബാസൽ ഗാംഗ്ലിയ ഉൾപ്പെടയുള്ള ഈ ഭാഗത്തിന് ഉരഗ തലച്ചോർ (Reptilian brain) എന്നാണ് വിളിക്കുന്നത്. പലപ്പോഴും നമ്മൾ ബോധപൂർവം അറിയാതെ നടത്തുന്ന നോട്ടങ്ങളും മറ്റും ഈ ഭാഗമാണ് കൈകാര്യം ചെയുന്നത്. തലച്ചോർ അധികം വികസിക്കാത്ത ജീവികളിൽ തലച്ചോറിന്റെ ഈ ഭാഗം മാത്രമേ ഉണ്ടാവൂ. എന്നാൽ കുറച്ചു കൂടി വികാസം പ്രാപിച്ച സസ്തനികൾ പോലുള്ള ജീവികളിൽ വികാരങ്ങളെ നിയന്ത്രിക്കുന്ന, അമിഗ്ദല , ഹിപ്പോകാമ്പസ് ഒക്കെയുള്ള ലിംബിക് തലച്ചോർ ഉണ്ടാകും. വികാരങ്ങളെ ശരിയായി കൈകാര്യം ചെയ്യുന്നത് ഈ ഭാഗമാണ്.
എന്നാൽ കൂടുതൽ വികാസം പ്രാപിച്ച ജീവികളിലാണ് , ചിന്ത , ഭാഷ തുടങ്ങിയ അതീവ സങ്കീർണങ്ങളായ കാര്യങ്ങളെ കൈകാര്യം ചെയ്യുന്ന നിയോ കോർടെക്സ് എന്ന ഭാഗമുള്ളത്. ഒരു മനുഷ്യനെ മനുഷ്യൻ ആക്കുന്നത് ഈ ഭാഗമാണ്. ഒരു സ്ത്രീ സംസാരിക്കുന്ന വീഡിയോ കാണുമ്പോൾ അവൾ പറയുന്നത് എന്താണെന്നു കേൾക്കണം എന്നും അവളുടെ മുലകളിലേക്കും തുടയിലേക്കും നോക്കുകയല്ല ചെയ്യേണ്ടത് എന്നും നമ്മളെ മനസിലാക്കി തരുന്നത് ഈ ഭാഗമാണ്. പലപ്പോഴും മനുഷ്യന്റെ തലച്ചോറിൽ ഈ മൂന്ന് ഭാഗത്തിന്റെയും പ്രവർത്തന ഫലം നിമിഷവ്യത്യാസങ്ങൾക്ക് ഇടയ്ക്ക് നടക്കുന്നത് നമുക്ക് കാണാൻ കഴിയും. ഒരു പെൺകുട്ടിയെ അബോധപൂർവമായി ആവശ്യമില്ലാതെ ഒരു നോട്ടം നോക്കിയ ഉടനെ ആ നോട്ടം പിൻവലിച്ച് അവളെ ആധുനിക സമൂഹം എങ്ങിനെയാണോ കാണേണ്ടത് എന്ന രീതിയിൽ നോക്കികാണുന്നത് അതിന് ഉദാഹരണമാണ്. ( ഈ Triune brain മോഡലിൽ പറയുന്ന തലച്ചോറിലെ മൂന്ന് ഭാഗങ്ങളും പിന്നീട് പ്രത്യേകം ഉണ്ടായി വന്നത് അല്ല എന്നും മറിച്ച് പണ്ടുണ്ടായിരുന്ന ഉരഗ തലച്ചോറിലെ തന്നെ ഭാഗങ്ങൾ വികാസം പ്രാപിച്ച് പുതിയ വലിയ ഭാഗങ്ങളായി മാറിയതാണെന്നുമ്മാണ് ഏറ്റവും പുതിയ സിദ്ധാന്തം, ഇതൊരു ശാസ്ത്രീയ ലേഖനം അല്ലാത്തത് കൊണ്ട് കൂടുതൽ വിശദമാക്കുന്നില്ല) ആധുനിക സമൂഹങ്ങളിൽ നമ്മുടെ പല ചിന്തകളും രൂപം കൊള്ളുന്നത് സമൂഹം നൽകുന്ന ട്രെയിനിങ് കൊണ്ട് കൂടിയാണ്.
അമേരിക്കയിലെ ഒരു ബീച്ചിൽ ബിക്കിനി ഇട്ട് സ്ത്രീകൾ വരുന്നത് വളരെ സ്വാഭാവികമായ ഒരു കാര്യമാണ്. സാരി ഉടുത്ത് സ്ത്രീകളോ, പാന്റും ഷർട്ടും ഇട്ട് ആണുങ്ങളോ ബീച്ചൽ വരുന്നത് ഇവിടെ സാധാരണം അല്ല, അതുകൊണ്ട് തന്നെ ദേഹം മുഴുവൻ മറച്ച് ബീച്ചിൽ വന്നാൽ ഇവിടെയുള്ളവർ നിങ്ങളെ അത്ഭുതവസ്തുക്കളെ പോലെ നോക്കും. നമ്മുടെ നാട്ടിൽ പക്ഷേ ബിക്കിനിയിട്ട സ്ത്രീകളെ ആയിരിക്കും അതുപോലെ ആളുകൾ തുറിച്ചു നോക്കുക. മാത്രമല്ല ഞാൻ നേരത്തെ പറഞ്ഞ WHR ആധുനിക സമൂഹങ്ങളിൽ വ്യത്യസ്‍തമാണ്, പരസ്യങ്ങളുടെ സ്വാധീനവും മറ്റും കൊണ്ട് ഐശ്വര്യാ റായിയെ പോലുള്ള WHR ഏതാണ്ട് .7 വരുന്ന സ്ത്രീകളെയാണ് അവർ ഇണകളായി പരിഗണിക്കുന്നത്. ജീവശാസ്ത്രം മാത്രമല്ല സമൂഹത്തിന്റെ ട്രെയിനിങ്ങും മനുഷ്യന്റെ സാമൂഹിക ഇടപെടലുകളെ സ്വാധീനിക്കുന്നുണ്ട്. ഞാൻ പഠിച്ചത് ഒരു ബോയ്സ് ഒൺലി സ്കൂളിലാണ്. ഡിഗ്രിക്ക് ചേർന്ന സെയ്ന്റ് ആൽബെർട്സ് കോളേജും ആൺകുട്ടികൾ മാത്രമുള്ളത് ആയിരുന്നു. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരിക്കുകയോ സംസാരിക്കുകയോ ഒക്കെ ചെയ്യുന്നത് പാപമായി കാണാക്കായിരുന്ന ഒരു കാലത്ത് പഠിച്ചത് കൊണ്ട് പെൺകുട്ടികളോട് സംസാരിക്കേണ്ടി വരുമ്പോൾ തൊണ്ട വരണ്ടു പോകുന്ന ഒരവസ്ഥ ആയിരുന്നു എനിക്ക് കുറെ നാൾ വരെ.
അതുകൊണ്ട് പെൺകുട്ടികളെ മറ്റ് ആൺകുട്ടികളെ പോലെ തന്നെ എന്റെ കൂട്ടുകാർ ആയി കാണാം എന്നൊക്കെ അറിഞ്ഞത് തന്നെ വളരെ കഴിഞ്ഞാണ്. ഒരു പക്ഷെ പെൺ ശരീരത്തെ ഒരു വസ്തു മാത്രമായി കുറെ നാൾ നോക്കിക്കാണാൻ എന്നെ പ്രേരിപ്പിച്ചത് ഇതുപോലെ ബോയ്സ് ഒൺലി സ്കൂളിലും കോളേജിലും പഠിച്ചത് കൊണ്ടാണ് എന്നെനിക്ക് തോന്നുന്നു. ഇപ്പോഴുള്ള കുട്ടികൾ പക്ഷെ ആൺപെൺ വ്യത്യ്സമില്ലാതെ സൗഹൃദം ആഘോഷിക്കുന്നത് കാണുമ്പോൾ, ഇന്നത്തെ സമൂഹത്തിലെ പെൺകുട്ടികളോട് ഉള്ള പെരുമാറ്റം ഒന്നോ രണ്ടോ തലമുറ കൊണ്ട് വളരെ അധികം മാറുമെന്ന പ്രതീക്ഷയാണ് എനിക്കുള്ളത്. ആണുങ്ങളും പെണ്ണുങ്ങളും മാത്രമുള്ള സ്‌കൂളുകളും കോളേജുകളും അടച്ചുപൂട്ടേണ്ട സമയം കഴിഞ്ഞു. നമ്മൾ നമുക്കിടെ കുട്ടികളെ സ്വതന്ത്രമായി ഇടപഴകാൻ വിട്ടാൽ തന്നെ ഇത്തരം പ്രശനങ്ങൾക്ക് കുറെ ശമനം വരും. എന്റെ മകൻ ഇവിടെ പഠിക്കുന്ന കോളേജിൽ ഹോസ്റ്റലിൽ ആണുങ്ങളും പെണ്ണുങ്ങളും ഒരുമിച്ചാണ് താമസിക്കുന്നത്, അവരുടെ ബാത്റൂമുകളും ഒന്ന് തന്നെയാണ്, 1970 കൾ മുതൽ ഇതുപോലെയാണ്. ഒരു പ്രശ്‌നവുമില്ല. ഇപ്പോൾ അവൻ വേറെ ഒരു സ്വകാര്യ അപാർട്മെന്റ് എടുത്തു മാറാൻ പോകുന്നതും രണ്ട ആൺകുട്ടികളും രണ്ട പെൺകുട്ടികളും ഒരുമിച്ച് ഒരു താമസിക്കാൻ വേണ്ടിയാണ്.പക്ഷെ പല ഇന്ത്യൻ മാതാപിതാക്കള്ക്കും ഇത് കേൾക്കുമ്പോ എന്തോ പോലെയാണ്.
നമുക്ക് പരിചയില്ലാത്ത ഒരു മേഖലയാണ് ഇതെന്നത് കൊണ്ടാണ് ഈ ആശങ്ക വരുന്നത്. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണം തിരുവതാംകൂറ് കൊട്ടാരത്തിലെ ഒരു സ്ത്രീ തൊഴിലാളിയെ ബ്ലൗസ് ധരിച്ച എന്ന കാരണം കൊണ്ട് പറഞ്ഞു വിട്ടു എന്ന കാര്യം ഞാൻ ഏതോ പുസ്തകത്തിൽ വായിച്ചതാണ്. സ്ത്രീകൾ മാറു മറക്കാതെ നടന്ന സമയത്ത് ബ്ലൗസ് ഇടുന്നതായിരുന്നു പ്രശ്നമായി നമ്മൾ കണ്ടിരുന്നത്. സ്ത്രീകളെ കാണുമ്പോൾ വേണ്ടാത്തിടത്ത് നോക്കുന്നതിന്റെ പിറകിൽ ജീവശാസ്ത്രവും പരിണാമ സിദ്ധാന്തവും ഒക്കെ ഉണ്ടാകാം, പക്ഷെ അവർ പറയുന്നത് കേൾക്കാതെ അവരുടെ കാലിന്റെ ഇടയിലേക്ക് തന്നെ നോക്കിയിരിക്കുന്നവർ പൂർണമായും മനുഷ്യർ ആയിട്ടില്ല എന്നതാണ് ഞാൻ പറയാൻ വന്നത്. ഇങ്ങിനെ ചെയ്യുന്നവരും പക്ഷെ സമൂഹത്തിന്റെ ഇരകളാണ്, നമ്മൾ തന്നെ ഉണ്ടാക്കിയെടുത്ത പ്രോഡക്ട് ആണ്. അടുത്ത തലമുറയിൽ എങ്കിലും മാറ്റം ഉണ്ടാകണമെങ്കിൽ ആണ്കുട്ടികളെയും പെൺകുട്ടികളെയും കൂടുതൽ സ്വതന്ത്രമായി ഇടപഴകാൻ വിടണം, ഇങ്ങിനെചെയുന്നത് പ്രശ്‌നമാണ് എന്ന് ഒരു സാമൂഹിക ബോധം വരണം. ഏത് വസ്ത്രം ധരിക്കണമെന്നത് മനുഷ്യന്റെ അടിസ്ഥാന വ്യക്തി സ്വാതന്ത്ര്യമാണ്, സ്ത്രീ ധരിക്കുന്ന വസ്ത്രമല്ല സ്ത്രീ പീ.ഡ.ന.ങ്ങ.ൾ.ക്ക് കാരണം, അത് മുഴുവനായും മനുഷ്യനായിട്ടില്ലാത്ത ആണുങ്ങളുടെ പ്രശ്നം മാത്രമാണ്. റിമയോട് സ്‌നേഹത്തോടെ…
Celebrity
വസന്തം നിറഞ്ഞ നൂറിന്റെയും ഫാഹിമിന്റെയും കല്യാണ വസ്ത്രങ്ങൾ. വിവാഹ വസ്ത്രങ്ങളിൽ തിളങ്ങി നൂറിനും ഫാഹിമും.
പ്രമുഖ സിനിമ താരങ്ങളായ നൂറിൻ ശെരീഫിന്റെയും ഫാഹിമിന്റെയും വിവാഹം സോഷ്യൽ മീഡിയയിൽ വൻ ആഘോഷമായിരുന്നു. നിരവധി പേരാണ് നവദമ്പതികൾക്ക് ആശംസകളറിയിച്ചും സന്തോഷം അറിയിച്ചും എത്തിയത്. ആർഭാട പൂർവ്വം നടന്ന വിവാഹത്തിന് ഏറെ ചർച്ച ചെയ്ത ഒന്നായിരുന്നു നൂറിൻ ഷെരീഫിന്റെ ലഹങ്കയും ഫാഹിമിന്റെ ബദ്ഗള സ്യൂട്ടും ജോദ്പൂരി പോളോ പാന്റും . ഫ്ലോറൽ വെഡിങ് എന്ന നൂറിന്റെ സ്വപ്നസാക്ഷാത്കാരം ആയിരുന്നു ഈ വിവാഹം. ഏതൊരു പെൺകുട്ടിയും ആഗ്രഹിക്കുന്ന പോലെ തന്റെ വിവാഹ വസ്ത്രത്തെ പറ്റി നിരവധി സങ്കൽപ്പങ്ങളാണ് നൂറിന് ഉണ്ടായിരുന്നത്. നൂറിനു വേണ്ടി മാത്രം തയ്യാറാക്കുന്ന യുണീക്ക് ഡിസൈൻ ആയിരിക്കണമെന്നതായിരുന്നു നിബന്ധനകളിൽ ഒന്ന്. ഇന്ത്യയിലെ പ്രമുഖ വ്യവസായിയും ഫാഷൻ ഡിസൈനറുമായ ബീന കണ്ണന്റെ സൗത്ത് ഇന്ത്യയിലെ പ്രമുഖ കോട്യൂയൂർ ബ്രാൻഡായ ബീന കണ്ണൻ കൊട്യൂർ ആണ് നൂറിന്റെയും ഫാഹിമിന്റെയും വിവാഹ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തിട്ടുള്ളത്.ഫ്ലോറൽ ഡിസൈനുകൾക്ക് പ്രാധാന്യം നൽകണം, ഗ്ലിറ്ററി ആകുന്നതോടൊപ്പം ലൈറ്റ് വെയ്റ്റ് ആയിരിക്കണം എന്നതിന്റെ കൂടെ നൂറിൻ ഒരു ആവശ്യം കൂടെ മുന്നോട്ട് വെച്ചിരുന്നു. സാരി ഉടുക്കാൻ അതീവ മോഹമുള്ള നൂറിന്, അത് സാധ്യമായിരുന്നില്ല. അതിനാൽ സാരിയിൽ വരുന്ന സാരീ ഡ്രാപ്പിംഗ് പോലെ തന്റെ ലഹങ്കയിൽ ഉണ്ടാകണം എന്നതും നൂറിന്റെ ആവശ്യമായിരുന്നു.
നൂറിന്റെ ആഭരണങ്ങളും പ്രത്യേക ശ്രദ്ധ നേടിയിരുന്നു. വസ്ത്രങ്ങളോടൊപ്പം നൂറിനെ കൂടുതൽ സുന്ദരിയാക്കിയ ആഭരണങ്ങൾ കേരളത്തിലെ ജ്വല്ലറി ബ്രാൻഡ് ആയ ആർ.ഗിരി പയിൽ നിന്നുമായിരുന്നു. പോൾക്കി വജ്രങ്ങൾ, പേസ്റ്റൽ പിങ്ക് ടൂർമാലിൻ, മുത്തുകൾ എന്നിവയാൽ അലങ്കരിച്ച പുരാതനമായ വിക്ടോറിയൻ ശൈലിയിലുള്ള സ്വർണ്ണാഭരണങ്ങളായിരുന്നു നൂറിൻ ധരിച്ചിരുന്നത്. 200 വർഷത്തെ കലാ സൗന്ദര്യം വിളിച്ചോതുന്ന രീതിയിൽ രാജസ്ഥാൻ ബിക്കണേസ് പോൾക്കിയും 24 കാരറ്റ് സ്വർണ്ണവും ഏകോപിപ്പിച്ച് നിർമ്മിച്ചതിനാൽ ആഭരണത്തിന്റെ പരമാവധി ശോഭ വർധിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഏകദേശം ഒന്നര മാസം കൊണ്ടാണ് ആഭരണങ്ങളുടെ പണികഴിപ്പിച്ചത്.ബീന കണ്ണൻ തന്റെ പുതിയ ഡിസൈൻ കളക്ഷനായ ദശപുഷ്പം ഡിസൈനിന്റെ പണിപ്പുരയിൽ ആയിരിക്കെ ആണ് നൂറിന്റെ കടന്നു വരവ്. നിരവധി പൂക്കളുടെ രൂപ ഭംഗിയേയും നിറങ്ങളെയും കുറിച്ചുള്ള പഠനങ്ങളിൽ നിന്നാണ് നൂറിന്റെ വസ്ത്രം ഡിസൈൻ ചെയ്തിട്ടുള്ളത്. ഹാൻഡ് മെയ്ഡ് ആയി ചെയ്ത എംബ്രോയ്ഡറി വർക്കുകൾ ഉൾപ്പടെ വസ്ത്രതിന്റെ നിർമ്മാണം ഏകദേശം 4 മാസം കൊണ്ടാണ് പൂർത്തിയാക്കിയത്.
ഫ്ലോറൽ ഡിസൈനുകളോട് ആയിരുന്നു ഫാഹിമിനും താല്പര്യം. അതിനാൽ നൂറിന്റെ ലഹങ്കയിൽ ചെയ്തിരിക്കുന്ന ഫ്ലോറൽ ഡിസൈനുകളെ ജോദ്പൂരി, ബദ്ഗള ലുക്കിലേക്ക് കൊണ്ടുവരികയായിരുന്നു. കൂടുതൽ ഗ്ലിറ്ററി ഫോമിലേക്ക് കൊണ്ട് വരാതിരിക്കാനായി പൂക്കളിൽ വെൽവറ്റ് ഫാബ്രിക്കിനൊപ്പം ത്രെഡ് വർക്കും ചെയ്തിട്ടുണ്ട്. ജോദ്പൂരി പോളോ പാന്റിൽ മെറ്റൽ സ്റ്റഡ്ഡുകൾ ഉപയോഗിച്ച് ഒരു മ്യൂട്ട് ലുക്കിൽ ആയിരുന്നു ഫാഹിം വിവാഹ പന്തലിൽ എത്തിയത്.
റോസ് ക്വാർട്ടസ് പിങ്ക് നിറത്തിലുള്ള നൂറിന്റെ ലഹങ്ക അണിഞ്ഞുള്ള ഫോട്ടോയിലും വീഡിയോയിലും നിന്ന് നൂറിന്റെ സന്തോഷവും തൃപ്തിയും എത്രത്തോളം ഉണ്ടെന്ന് നമുക്ക് കാണാനാകും. ബീന കണ്ണൻ കൊട്യൂർ ആർ ഗിരി പയുമായി ചേർന്നാണ് നൂറിന്റെ മുഴുവൻ വെഡിങ് ലുക്ക് പൂർത്തിയാക്കിയത്. കല്യാണ ഫോട്ടോസും റീലുകളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
Celebrity
വിക്രമിന്റെ സിനിമ കണ്ടിരുന്നത് കൂട്ടുകാരൻ എടുത്തുതരുന്ന ടിക്കറ്റിൽ; പഴയ കഥ പറഞ്ഞു ഉണ്ണി മുകുന്ദൻ
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട തമിഴ് നടനാണ് വിക്രം. ഇപ്പോഴിതാ വിക്രമിന്റെ ഫാൻ ആയിരുന്ന ഉണ്ണി മുകുന്ദന്റെ കഥയാണ് ശ്രദ്ധനേടുന്നത്. കോടമ്പാക്കത്ത് തമിഴ് സിനിമ കാണാൻ ടിക്കറ്റ് എടുക്കാൻ പോലും പണമില്ലാതിരുന്നതിനാൽ, കൂട്ടുകാരൻ എടുത്തു നൽകിയ ടിക്കറ്റിലാണ് സിനിമ കണ്ടിരുന്നതെന്ന് ഉണ്ണി പറയുന്നു. കഴിഞ്ഞ ദിവസം നടന്ന പൊന്നിയിൻ സെൽവൻ 2 പ്രൊമോഷൻ ചടങ്ങിൽ വിക്രമിന് മുന്നിൽ വച്ചായിരുന്നു നടന്റെ പ്രതികരണം.
തനിക്കു വലിയ ബന്ധങ്ങൾ ഒന്നുമില്ല, സിനിമയിൽ എന്ത് ചെയ്യും എന്ന് ഉണ്ണി കൂട്ടുകാരനോട് പറഞ്ഞു വിഷമിച്ചിരുന്നു. അന്നയാൾ ചോദിച്ച ഒരു ചോദ്യമുണ്ട്. ‘എല്ലാ തമിഴ് സിനിമയും കണ്ട് അതിലെ അഭിനേതാക്കളെ പോലെ അഭിനയിക്കുകയും, അതേ ഡയലോഗുകൾ പറയുകയും ചെയ്യാറുണ്ടോ നീ’? എന്ന്. ‘ഇല്ല’ എന്നായിരുന്നു ഉണ്ണി നൽകിയ മറുപടി. എങ്കിൽ അങ്ങനെയൊരാൾ ഉണ്ടായിരുന്നു എന്നും അത് വിക്രം ആയിരുന്നു എന്നും സുഹൃത്ത് പറഞ്ഞതായി ഉണ്ണി ഓർത്തെടുത്തു. സിനിമയിൽ മാത്രമല്ല, ജീവിതത്തിലും നേട്ടങ്ങൾ കൈവരിക്കാൻ ശ്രമിക്കുന്നവർക്ക് വിക്രം ഒരു മാതൃകയാണെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു.
Celebrity
ആരാധ്യ ബച്ചനെക്കുറിച്ചുള്ള വ്യാജ വാര്‍ത്ത യുട്യൂബിൽ; വീഡിയോ നീക്കാന്‍ ഗൂഗിളിനോടാവശ്യപ്പെട്ട് ഹൈക്കോടതി
താരദമ്പതികളായ അഭിഷേക് ബച്ചന്റെയും ഐശ്വര്യയുടെയും മകൾ ആരാധ്യയെ കുറിച്ചുവന്ന വ്യാജ വാർത്തകൾക്ക് എതിരെ കുടുംബം ഹൈകോടതിയെ സമിപ്പിച്ചിരുന്നു. ആരാധ്യയുടെ ആരോഗ്യവും ജീവിതവുമായി ബന്ധപ്പെട്ട വ്യാജ വാർത്തക്കെതിരെയാണ് നിയമനടപടി സ്വീകരിച്ചിരിക്കുന്നത്.
ആരാധ്യ ബച്ചന്റെ ആരോഗ്യത്തെക്കുറിച്ചുള്ള തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ ആയിരുന്നു വിഡിയോയിൽ ഉണ്ടായിരുന്നത്. എന്നാൽ അത്തരം ഉള്ളടക്കങ്ങൾ യൂട്യൂബിൽ നിന്ന് നീക്കാൻ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. പ്രായപൂർത്തിയാകാത്തതിനാൽ തന്നെക്കുറിച്ച് ഇത്തരം വാർത്തകൾ പ്രചരിക്കുന്നത് തടയണമെന്നാണ് ആരാധ്യയുടെ ആവശ്യം. ബച്ചൻ കുടുംബത്തിന്റെ പ്രശസ്തിയിൽ നിന്ന് നിയമവിരുദ്ധമായി ലാഭം നേടുക എന്നതാണ് പ്രതികളുടെ ഏക പ്രേരണയെന്ന് ഹർജിയിൽ പറഞ്ഞു.
”ആരാധ്യ ബച്ചന്‍ ഗുരുതരാവസ്ഥയില്‍ “, “ഇനി ഓര്‍മ്മ” എന്നിങ്ങനെ തലക്കെട്ടൊടെ വന്ന ചില വീഡിയോകള്‍ കഴിഞ്ഞ ദിവസം മുതല്‍ വ്യാപകമായി യൂട്യൂബിലടക്കം പ്രചരിച്ചിരിക്കുകയാണ്. ഓരോ കുട്ടിയും ബഹുമാനം അര്‍ഹിക്കുന്നുണ്ടെന്നും കുട്ടികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് നിയമപ്രകാരം അസഹനീയമാണ് എന്നും കോടതി ചൂണ്ടിക്കാട്ടി.
മുൻപ് പലപ്പോഴും ട്രോളുകൾക്ക് ആരാധ്യ ഇരയാകാറുണ്ട്. ‘ഇത് തികച്ചും അസ്വീകാര്യവും എനിക്ക് സഹിക്കാനാവാത്തതുമായ കാര്യമാണ്. ഞാൻ പ്രമുഖ വ്യക്തിയാണെന്നത് ശരിതന്നെ. എന്നാൽ എന്റെ മകൾ ആ പരിധിക്ക് പുറത്താണ്. നിങ്ങൾക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ എന്റെ മുഖത്ത് നോക്കി പറയൂ’, എന്നായിരുന്നു ഇതിനെതിരെ അഭിഷേക് പ്രതികരിച്ചിരുന്നത്.
Celebrity
ലൈഫ് പാർട്ട്ണർ ഉള്ളത് ഇഷ്ടമാണ്, പക്ഷെ കല്യാണം കഴിക്കേണ്ടെന്ന് ഹണി റോസ്
എപ്പോഴും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ഹണി റോസ്. ഇപ്പോൾ തന്റെ വിവാഹജീവിതത്തെ കുറിച്ചും ജീവിതപങ്കാളിയെ കുറിച്ചും മനസ്സ്തുറകുകയാണ് താരം.കല്യാണം കഴിക്കണമെന്ന ആഗ്രഹം ചെറുപ്പം മുതലേ തനിക്കില്ലെന്ന് നടി ഹണി റോസ്. പാര്‍ട്ണര്‍ ജീവിതത്തില്‍ ഉണ്ടാവുന്നത് ഇഷ്ടമാണെന്നും എന്നാൽ അതിന് വിവാഹം വേണ്ടെന്നും പറയുകയാണ് ഹണി.
ചെറുപ്പത്തിൽ ചിലരോടൊക്കെ ഇഷ്ടം തോന്നിയിട്ടുണ്ട്. ഇവരോട് ആരോടും ഞാൻ അങ്ങോട്ട് പോയി പറഞ്ഞതല്ല, മറിച്ച് എന്നോട് പറഞ്ഞവരിൽ ചിലരോട് എനിക്ക് ഇഷ്ടം തോന്നിയതാണ്. ഐ ലവ് യു എന്നൊക്കെ ആദ്യം കേൾക്കുമ്പോൾ ദേഷ്യം വരും. കലിപ്പ് നോട്ടമൊക്കെ നോക്കി പലരേയും പേടിപ്പിക്കും. പക്ഷേ പിന്നീട് ചിലരോടൊക്കെയുള്ള ആ ദേഷ്യമൊക്കെ മാറും. കല്യാണം കഴിക്കുന്നത് തനിക്ക് പ്രശ്നമാകുന്നത് പോലെ മറ്റൊരാളുടെ കല്യാണത്തിന് പോകുന്നതും ഇഷ്ടമല്ലെന്ന് ഹണി റോസ് പറയുന്നു.
പാര്‍ട്ണര്‍ ലൈഫില്‍ ഉണ്ടാവുന്നത് എനിക്ക് ഇഷ്ടമാണ്. പക്ഷെ കല്യാണം അതിന്റെ ബഹളങ്ങളൊന്നും എനിക്ക് ഇഷ്ടമല്ല. അത് എനിക്ക് ചിന്തിക്കാന്‍ പോലും പറ്റില്ല. എപ്പോഴും അതില്‍ എനിക്ക് വലിയ പ്രശ്നം തോന്നാറുണ്ട്. വേറെ ഒരാളുടെ കല്യാണത്തിന് പോകുന്നതും എനിക്ക് ഇഷ്ടമല്ല. കല്യാണം ആരും ആസ്വദിക്കുന്നതായിട്ട് എനിക്ക് തോന്നിയിട്ടില്ല. കുറേ ആളുകള്‍, ബഹളങ്ങള്‍, ക്യാമറകള്‍ അതിനിടയില്‍ നില്‍ക്കുന്നു. കുറേ പൈസയുള്ളത് കാണിക്കാന്‍ വേണ്ടി ചെയ്യുന്നതായിട്ടാണ് തോന്നിയിട്ടുള്ളത്. അല്ലാതെ വിവാഹം ആരും ആസ്വദിക്കുന്നതായിട്ട് എനിക്ക് തോന്നിയിട്ടില്ല എന്നും ഹണി റോസ് വ്യക്തമാക്കി.
Celebrity
തോട്ടിവച്ച് തോണ്ടിയത്ത് പാപ്പാൻ, ആനയെന്ന് തെറ്റിദ്ധരിച്ച് നടി മോക്ഷ ; വീഡിയോ
കള്ളനും ഭഗവതിയും എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നടിയാണ് മോക്ഷ. കഴിഞ്ഞ ദിവസം താരം ചോറ്റാനിക്കര ക്ഷേതത്തിൽ തൊഴാൻ എത്തിയിരുന്നു. അന്ന് എടുത്ത വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്.
ദർശനം കഴിഞ്ഞു മടങ്ങുന്നതിനിടെയാണ് ആനയെ കാണുന്നത്. ആനയെ കണ്ട കൗതുകത്തിൽ അടുത്തുനിന്നു ഫോട്ടോ എടുക്കണമെന്ന ആഗ്രഹം നടി പ്രകടിപ്പിച്ചു.പേടി കാരണം കുറച്ചുമാറി നിന്നാണ് മോക്ഷ ഫോട്ടോ എടുത്തത്. ഇതിനിടെ ആന പാപ്പാൻ തോട്ടിയെടുത്ത് നടിയെ തോണ്ടി വിളിച്ചു. തോണ്ടുന്നത് ആനയാണെന്ന് വിചാരിച്ച മോക്ഷ ആകെ വിരണ്ടുപോയി. ശേഷം വീണ്ടും ആനയുടെ അടുത്തേക്ക് പോകാൻ അവിടെയുള്ളവര്‍ നിര്‍ബന്ധിക്കുമ്പോഴും മോക്ഷയ്ക്ക് പേടി മാറുന്നില്ല. എങ്കിലും ആനയ്ക്ക് അരികില്‍ വരാനും തൊടാനുമെല്ലാം പിന്നീട് ഇവര്‍ ശ്രമിക്കുന്നുണ്ട്.
ആനയെയും കണ്ട് മടങ്ങവേ അവിടെയുണ്ടായിരുന്ന ആളുകള്‍ക്കൊപ്പമെല്ലാം ഫോട്ടോയും എടുത്ത ശേഷമാണ് താരം മടങ്ങിയത്. ബംഗാളിയായ മോക്ഷയുടെ ആദ്യമലയാള ചിത്രമാണ് ‘കള്ളനും ഭഗവതിയും’. തമിഴ്- തെലുങ്ക് സിനിമകളിലും ഇതിനോടകം ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട് മോക്ഷ.
-
Photos4 years ago
സില്‍ക്ക് സ്മിതയെ പുനരാവിഷ്കരിച്ച് ട്രാന്‍സ് മോഡല്‍ ദീപ്തി.. ചിത്രം പങ്കുവെച്ച് ദിയ സന!!
-
Film News4 years ago
പണ്ട് പൂവലന്മാരെ പേടിച്ച് ഷാളൊക്കെ മൂടിക്കെട്ടിയായിരുന്നു നടത്തം. എന്നാൽ മുംബൈയില്‍ പോയപ്പഴാണ് അതിന് മാറ്റമുണ്ടായത് : ഗായിക മജ്ഞരി..
-
Film News4 years ago
ഞങ്ങളുടെ കുഞ്ഞിനെ ജാതിയും മതവുമില്ലാതെ വളർത്തും : അനു സിതാര
-
Photos4 years ago
റൊമാന്റിക് സിനിമകളെ വെല്ലുന്ന തരത്തിൽ ഒരു വെഡ്ഡിംഗ് ഫോട്ടോഷൂട്ട്… ചിത്രങ്ങൾ കാണാം!!
-
Celebrity3 years ago
മമ്മൂട്ടിയോട് വില്ലനാകുമോ എന്ന ചോദ്യം ചോദിച്ച അല്ലു അർജുന്റെ പിതാവിന് മമ്മൂക്ക കൊടുത്ത മറുപടി..അപ്പോഴേ അല്ലു അരവിന്ദ് ഫോണ്‍ കട്ടു ചെയ്തു !!
-
Film News4 years ago
അമാലുവും ഞാനും ചെറുപ്പത്തിലെ ഒന്നിച്ചു പഠിച്ചവർ.. 25 വയസ്സായപ്പോൾ എനിക്കൊരു പ്രണയമുണ്ടെന്ന് വീട്ടിൽ പറഞ്ഞു : ദുൽഖർ സൽമാൻ
-
Film News4 years ago
അമ്മയും കുഞ്ഞും സുഖമായ് ഇരിക്കുന്നു.. അച്ഛനായതിന്റെ സന്തോഷം പങ്കുവെച്ച് സിദ്ധാർത്ഥ് ഭരതൻ.!!
-
Film News4 years ago
ഭർത്താവിനെ അപ്പായെന്നാണ് വിളിക്കുന്നത്.. വിഷ്ണുവിനെ അങ്ങനെ വിളിക്കാനുള്ള കാരണം വെളിപ്പെടുത്തി മീര!!