News
‘കുഞ്ഞു ജനിച്ചപ്പോൾ അസുഖം ബാധിച്ച മാറിലൊരെണ്ണം മുറിച്ചുമാറ്റി; അതോടുകൂടി ഭര്‍ത്താവിന്റെ പ്രണയവും തീര്‍ന്നു’; അനുഭവം പങ്കുവെച്ച് സുനിത ലിയോണ്‍സ്; അംഭവം ഇങ്ങനെ..!!

ഇവിടെയിതാ പൂത്തുലഞ്ഞു നിന്ന പ്രണയം ഒരൊറ്റ നിമിഷത്തില്‍ ഇല്ലാതായപ്പോള്‍ നടുക്കടലില്‍ ഒറ്റക്കയ്ക്കായിപ്പോയ വേദന പങ്കു വെക്കുകയാണ് ലോക വനിതാ ദിനത്തില്‍ സുനിത ലിയോണ്‍സ്. കാന്‍സര്‍ അതിജീവനം വി ക്യാന്‍ ഗ്രൂപ്പിലാണ് കുറിപ്പ് പങ്കു വെച്ചത്. കുറിപ്പ് വായിക്കാം; അമല കാന്‍സര്‍ സെന്ററില്‍ വച്ചാണ് സുനിത ഹേമയെ ആദ്യമായി കാണുന്നത്. ഓരോ കീമോതെറാപ്പിക്കും മുമ്പ് ഓരോ പ്രാവശ്യവും ഒപി യില്‍ ചെന്ന് ഡോക്ടറെ കാണണം. ഓരോ സമയത്തെയും ഡോസ് വ്യത്യാസം ആയിരിക്കും. ശക്തി കൂട്ടിയും കുറച്ചും പുതിയ മരുന്നുകള്‍ ചേര്‍ത്തും. 24 കീമോയുടെ, ഏതാണ്ട് പകുതി കഴിയുന്ന നാളുകളിലാണ് സുനിത ഹേമയെ ശ്രദ്ധിക്കുന്നത്. ഒറ്റനോട്ടത്തില്‍ രോഗിയാണെന്ന് മനസ്സിലായി. കിളിര്‍ത്തു വരുന്ന മുടി, സ്റ്റിറോയ്ഡുകള്‍ കാരണമാവും വല്ലാതെ തടിച്ചുവീര്‍ത്ത് ഇരിക്കുന്നു ആകെ കരിവാളിച്ച ഒരു രൂപം. കൂടെ ഒരു അമ്മയുണ്ട്. മടിയില്‍ ഒരു കുഞ്ഞുവാവയും. ഒരു വയസിനടുത്ത് പ്രായം ഉള്ള ഒരു ആണ്‍കുഞ്ഞ്. നല്ല മിടുക്കന്‍ കുട്ടി. അവന്‍ എപ്പോഴും ഇങ്ങനെ പാലുകുടിച്ചു കൊണ്ടിരിക്കും.
ഇടയ്ക്ക് എങ്ങാനും ഒന്നു മാറ്റിയാലും വല്ലാത്ത കരച്ചിലാണ്. രാവിലെ എത്തിയാലും ഒപിയില്‍ ചിലപ്പോള്‍ നീണ്ട കാത്തിരിപ്പാണ്. എനിക്ക് അപ്പുറവും ഇപ്പുറവും എന്റെ അപ്പനും അമ്മയും ഇരിക്കുന്നുണ്ടാവും. അമ്മ ഇങ്ങനെ കൊന്ത ചൊല്ലുന്നുണ്ടാവും. അതൊരു ശോകമൂകമായ ഒരിടമാണ്. ആരും അങ്ങനെ ഒന്നും സംസാരിക്കില്ല. പിന്നെ കണ്ണുകള്‍ കൊണ്ട് തിരിച്ചറിയാം ആരൊക്കെയാണ് രോഗികള്‍ ആരൊക്കെയാണ് ഉടയവര്‍. ആരും സ്വയം പരിചയപ്പെടുത്താറില്ല. എല്ലാവരുടെയും കണ്ണുകളില്‍ ദീനതയാണ്. വിളിക്കുമ്പോള്‍ ഉഴം അനുസരിച്ച് കയറിപ്പോകും. തിരിച്ചിറങ്ങുമ്പോള്‍ ചിലപ്പോള്‍ വലിയ നീണ്ട കടലാസ് ചീട്ട് ഉണ്ടാവും. അടുത്ത ലക്ഷ്യം ആ കടലാസ് ചീട്ടില്‍കുറിച്ചിട്ടുണ്ടാവും. ഫാര്‍മസി, കീമോവാര്‍ഡ്, റേഡിയേഷന്‍ മുറി…. അങ്ങനെ ഏതെങ്കിലും. ചിരിക്കുന്ന ഒരു മുഖങ്ങളെ പോലും അവിടെ കണ്ടില്ല, കണ്ടിട്ടില്ല. സുനിതയുടെ അമ്മയാണ് ആദ്യം ഹേമ ചേച്ചിയെ പരിചയപ്പെടുന്നത്. പാലക്കാട് അടുത്ത് നിന്നാണ് വരുന്നത്. ചേച്ചിയും അമ്മയും ആ കുഞ്ഞു മോനും. വേറെ ആണുങ്ങള്‍ ഒന്നും കൂടെ കാണാറില്ല.
ചേച്ചി എന്നോടും പതിയെ വര്‍ത്തമാനം പറഞ്ഞു തുടങ്ങി. രണ്ടു മക്കളുണ്ട്. മൂത്തതും ആണ്‍കുട്ടിയാണ്. നാലു വയസ്സു കഴിഞ്ഞു. അവനെ കൊണ്ടു വരാറില്ല. അനിയത്തി നോക്കിക്കോളും. ഞങ്ങള്‍ രോഗത്തെക്കുറിച്ച് പരസ്പരം പറഞ്ഞു…. അറിഞ്ഞു.. സുനിതയ്ക്ക് ബ്ലഡില്‍ ആണ്. ഹേമയ്ക്ക് ലിംഫോമാ. കഴുത്തില്‍ ആയിരുന്നു തുടക്കം ചെറിയ മുഴകള്‍ ആയിട്ട്. പിന്നെ ബ്രസ്റ്റില്‍….. ഒരെണ്ണം എടുത്തു കളഞ്ഞു, മുഴുവനായി. കീമോ എല്ലാം കഴിഞ്ഞു. റേഡിയേഷന്‍ ഉണ്ട്. കുറച്ചു ചെയ്തപ്പോള്‍ ഓപ്പറേഷന്‍ ചെയ്ത മാറിലെ മുറിവ് പഴുക്കുന്നു. അത് ഡ്രസ്സ് ചെയ്യാനാണ് വരുന്നത്. റേഡിയേഷന്‍ ഇനിയും പൂര്‍ത്തിയാക്കാനുണ്ട്. ചേച്ചി അത്രയും ഒക്കെ പറഞ്ഞുള്ളൂ. ഡോക്ടറെ കണ്ടു കഴിയുമ്പോള്‍ ഞാന്‍ കീമോവാര്‍ഡിലേക്ക് പോകും. കുറച്ച് സമയം ഞങ്ങള്‍ സംസാരിക്കും. ചേച്ചിയുടെ സ്വന്തം അമ്മയാണ് കൂടെ. രണ്ട് അമ്മമാരും മാറിയിരുന്നു സംസാരിക്കും. എന്റെ അമ്മയും കരയും… കൂട്ടത്തില്‍ ആ അമ്മയും… എന്റെ അപ്പന്‍ അപ്പോള്‍ ന്യൂസ് പേപ്പറില്‍ മുഖം താഴ്ത്തി ഇരിക്കും. ഒരുപക്ഷേ ഉള്ളില്‍ കരയുന്നുണ്ടാവും. പ്രേമ വിവാഹം ആയിരുന്നു അവരുടേത്.
രണ്ടാമത്തെ തവണ ഗര്‍ഭിണിയായപ്പോഴാണ് അസുഖം ബാധിച്ചത്. മാസം തികയും മുമ്പേ കുട്ടിയെ ഓപ്പറേഷന്‍ ചെയ്തു പുറത്തെടുത്തു. കുഞ്ഞിന് ആറു മാസം ആകുന്നതിനു മുമ്പേ മാറിലും അസുഖം ബാധിച്ചു. ഒരെണ്ണം മുറിച്ചുമാറ്റി. അതോടുകൂടി ഭര്‍ത്താവിന്റെ പ്രണയവും തീര്‍ന്നു. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുന്നതിനു മുന്‍പുതന്നെ അയാള്‍ അപ്രത്യക്ഷനായി. വലിയ സാമ്പത്തികം ഒന്നുമില്ല ചേച്ചിയുടെ വീട്ടില്‍. അച്ഛന്‍ നേരത്തെ മരിച്ചു. രണ്ടു പെണ്‍മക്കള്‍ മാത്രം. അമ്മയുടെ ആങ്ങളമാരാണ് ചികിത്സാചെലവ് വഹിക്കുന്നത്. അയാളെ പിന്നെയും പോയി ഇവര്‍ കണ്ടു. മുല മുറിച്ചു കഴിഞ്ഞ പെണ്ണിനെ വേണ്ടത്രെ… മക്കളെയും വേണ്ട… അയാള്‍ പിന്നെ ഒരിക്കലും അവരെ തേടി വന്നില്ല… കേട്ടപ്പോള്‍ എനിക്കും സങ്കടം തോന്നി. ഞാനും കരുതി ഒരു ഒരു മുല ഇല്ലെങ്കിലെന്താ സ്‌നേഹിച്ചു വിവാഹം കഴിച്ചതല്ലേ… ഇങ്ങനെ ഉപേക്ഷിക്കാമോ….. ഞാന്‍ അന്നാളില്‍ വിവാഹം കഴിക്കാത്ത ചെറിയപെണ്‍കുട്ടി…. വെറും 19 വയസ്സ്. രോഗത്തെയും മരണത്തെയും എനിക്കൊട്ടും പേടിയില്ലായിരുന്നു.
ചേര്‍ത്തു പിടിക്കാന്‍ അപ്പന്റെ വിരിഞ്ഞ നെഞ്ചും പ്രാര്‍ത്ഥനയും നോമ്പുമായി നിഴല്‍പോലെ അമ്മയും. ഒരു പേടിയും തോന്നിയില്ല. കണ്ണന്‍ എന്നാണ് അയാളുടെ വിളിപ്പേര്. ഉപേക്ഷിച്ചു പോയി എന്ന് ഒരിക്കലും അവര്‍ പറഞ്ഞിട്ടില്ല. ജോലിത്തിരക്ക് കാരണം വരുന്നില്ല എന്നാണ് പറയാറുള്ളത്. നല്ല ഭംഗിയുള്ള കണ്ണുകള്‍ ആയിരുന്നു ചേച്ചിയുടെത്. നിറയെ പീലികള്‍ തിങ്ങി വെള്ളപ്പളുങ്കു പാത്രത്തില്‍ നടുവിലൊരു കറുത്ത മുന്തിരി പോലെ. പിടയുന്ന കണ്ണുകള്‍ നിറയുമ്പോള്‍ തുളുമ്പുന്ന സമുദ്രം മാതിരി… ഒരിക്കല്‍ എപ്പോഴോ പഴയ ഫോട്ടോ കാണിച്ചു. നല്ല സുന്ദരിയായിരുന്നു. നിറയെ മുടിയുള്ള മെലിഞ്ഞ സുന്ദരി. പിന്നെ കല്യാണ ഫോട്ടോ കാണിച്ചു. അയാളും സുന്ദരന്‍. ഉപേക്ഷിക്കപ്പെടുന്നതിന്റെയും അവഗണിക്കപ്പെടുന്നതിന്റെയും വേദന എനിക്കന്ന് അറിയില്ലായിരുന്നു. നെഞ്ചില്‍ നിന്ന് ഒരിത്തിരി മാംസം അടര്‍ന്നു പോയപ്പോള്‍….. കൂടെ അടര്‍ന്നു പോയത് ചിലരുടെയൊക്കെ പ്രണയം ആവാം… ജീവിതം ആവാം…. ഇതൊന്നും മനസ്സിലാക്കാനുള്ള തിരിച്ചറിവ് എനിക്ക് അന്ന് ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ ചേച്ചിയുടെ കണ്ണുകളില്‍ ഇരമ്പുന്ന ദുഃഖം ഞാനും അറിയാതെ പോയി….
ശരീരങ്ങള്‍ക്കുമപ്പുറം പ്രണയ സാക്ഷാത്കാരം ഉണ്ടെന്ന് മനസ്സിലാകാത്ത ഏതോ മൂഢന്‍ ആയിരിക്കും അയാള്‍. പെണ്ണിന്റെ നെഞ്ചിലെ മാംസ പാളികള്‍ക്കിടയില്‍ ആണ് സ്‌നേഹം എന്നും ദാമ്പത്യം എന്നും കരുതിയ ഏതോ വിഡ്ഢി….. അയാളെതന്നെ വാര്‍ത്തു വച്ചാല്‍ എന്ന പോലെയുള്ള രണ്ടു പൊടി കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് വേറെ ഏതോ പെണ്ണിന്റെ മാര്‍ച്ചൂട് തേടി പോയി കാണും. ഹേമ ചേച്ചിയുടെ കണ്ണുകളില്‍ ആ സങ്കട കടലിനപ്പുറം കാത്തിരിപ്പിന്റെ, പ്രതീക്ഷയുടെ ഒരു മിന്നാമിനുങ്ങ് പാറി നടന്നിരുന്നു. അന്ന് അത്എനിക്ക് മനസ്സിലായില്ല എങ്കിലും ഇന്ന് ഞാന്‍ എന്റെ ഉള്‍ക്കണ്ണില്‍ കാണുന്നു ആ കണ്ണീരില്‍ ഉലഞ്ഞു പോകുന്ന ഒരു കുഞ്ഞു വെട്ടം. ഇന്നും ഒരുപാട് ഒറ്റ മുലച്ചികള്‍ നമുക്ക് ചുറ്റുമുണ്ട്, അവരെയൊക്കെ പ്രണയത്തോടെ ചേര്‍ത്തുപിടിക്കുന്ന കൈകളും ഉണ്ട്, അച്ഛന്‍ ആകാം… ഭര്‍ത്താവ് ആകാം…. കാമുകനോ…. കൂട്ടുകാരനോ….. സഹോദരനോ…. ആരുമാകട്ടെ…. നിങ്ങള്‍ അറിയുക…. മുല മുറിക്കപ്പെട്ടവര്‍ പ്രണയം, ജീവിതം, ആഗ്രഹങ്ങള്‍….. ഇവയൊക്കെ നിഷേധിക്കപ്പെട്ടവര്‍ അല്ല. തുണി അഴിക്കുമ്പോള്‍ ഒക്കെ കാമംമാത്രം ജനിപ്പിക്കുന്ന രൂപമല്ല സ്ത്രീ.
ഒരു ഭാഗം മുറിഞ്ഞു പോയാലും അറ്റു പോയാലും നിന്റെ ഒരിത്തിരി പ്രണയം മതി അവള്‍ വീണ്ടും പൂത്തുതളിര്‍ത്തുകൊള്ളും. ഹേമചേച്ചിയെ ഞാന്‍ കണ്ടില്ല, കുറേനാള്‍. പിന്നീട് 3 വര്‍ഷം കഴിഞ്ഞപ്പോള്‍ പതിവ്‌ചെക്കപ്പുകള്‍ നടത്താനായി ഞാന്‍ വീണ്ടും ചെന്നപ്പോള്‍ ഒരിക്കല്‍ കൂടി കണ്ടു. എന്നെ പോലെ അവരും വന്നതാണ്. അന്നും കണ്ണേട്ടന്‍ ഇല്ല. ഇത്തവണ അനിയത്തിയാണ് കൂടെ.കുഞ്ഞുമോന്‍ മിടുക്കനായി വലുതായി നഴ്‌സറിയില്‍ പോകുന്നുണ്ട്. അന്ന് എന്റെ വിവാഹം കഴിഞ്ഞിരുന്നു. ചേച്ചിയുടെ കരിവാളിപ്പ് ഒക്കെ മാറി നിറം ഒക്കെ വച്ചു എങ്കിലും കണ്ണുകളില്‍ ആ പ്രതീക്ഷ കണ്ടില്ല. ഞാനും കൂടുതലൊന്നും ചോദിച്ചില്ല. അന്ന് യാത്ര പറഞ്ഞു പിരിഞ്ഞു പിന്നെ കണ്ടിട്ടില്ല. ഇപ്പോള്‍ എവിടെയാണാവോ. ഒരു ഫോണ്‍ നമ്പര്‍ പോലുമില്ല. സമര്‍പ്പണം…. നെഞ്ചുപിളര്‍ന്ന പെണ്ണുങ്ങള്‍ക്ക് വേണ്ടി….
News
പാന്‍ ഇന്ത്യന്‍ മൂവി എന്ന് പറഞ്ഞത് കൊണ്ടുമാത്രം ഒരു സിനിമ പാന്‍ ഇന്ത്യന്‍ ആകുന്നില്ല – അര്‍ജുന്‍……

പാന്‍ ഇന്ത്യന്‍ മൂവി എന്ന് പറഞ്ഞത് കൊണ്ടുമാത്രം അത് പാന്‍ ഇന്ത്യന്‍ ചിത്രമാകില്ല. ചിത്രത്തിന്റെ ക്വാളിറ്റി, പ്രേക്ഷകസ്വീകാര്യത എന്നിവയനുസരിച്ചാണ് ഒരു ചിത്രം പാന്‍ ഇന്ത്യന്‍ ആകുന്നതെന്നും അര്‍ജുന്‍ പറഞ്ഞു. ധ്രുവ് സര്‍ജ നായകനായി എത്തുന്ന മാര്‍ട്ടിന്‍ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു താരം.
ഷാരൂഖ് ഖാന്‍ നായകനായെത്തിയ പഠാനെക്കുറിച്ചും അര്‍ജുന്‍ പരാമര്‍ശം നടത്തി. ബോളിവുഡില്‍ നിന്നും മികച്ച ചിത്രങ്ങള്‍ വരുന്നുണ്ടെന്നും ഷാരൂഖ് ഖാന്‍ ചിത്രം മികച്ച പ്രകടനം നടത്തിയെന്നും അര്‍ജുന്‍ അഭിപ്രായപ്പെട്ടു.
കെ.ജി.എഫിന് ശേഷം കന്നഡയില്‍ ഒരുങ്ങുന്ന മറ്റൊരു ആക്ഷന്‍ ചിത്രമാണ് മാര്‍ട്ടിന്‍. മികച്ച പ്രതികരണമാണ് ചിത്രത്തിന്റെ ടീസറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അന്യായ ഗെറ്റപ്പിലാണ് ടീസറില്‍ നടന്‍ ധ്രുവ സര്‍ജ എത്തുന്നത്. ആരാധകരെ ത്രില്ലടിപ്പിക്കാന്‍ വേണ്ടതെല്ലാം ചിത്രത്തിലുണ്ടെന്നതാണ് സംവിധായകന്‍ എ.പി. അര്‍ജുന്‍ ടീസറിലൂടെ പറഞ്ഞുവെച്ചിരിക്കുന്നത്.
അര്‍ജുന്‍ സര്‍ജ കഥയെഴുതിയിരിക്കുന്ന ചിത്രം വാസവി എന്റര്‍പ്രൈസിന്റെ ബാനറില്‍ ഉദയ് കെ മെഹ്തയാണ് നിര്‍മിക്കുന്നത്. സംഗീതം -രവി ബസ്രൂര്‍, മണി ശര്‍മ്മ, ഛായാഗ്രഹണം -സത്യ ഹെഗ്‌ഡെ, എഡിറ്റിങ് -കെ.എം. പ്രകാശ്. ധ്രുവ സര്‍ജയെ കൂടാതെ വൈഭവി ഷാന്ധില്യ, അന്വേഷി ജയിന്‍, ചിക്കണ്ണ, മാളവിക അവിനാഷ്, അച്യുത് കുമാര്‍, നികിറ്റിന്‍ ധീര്‍, നവാബ് ഷാ, രോഹിത് പതക് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലുള്ളത്
News
ധ്രുവ് സർജ നായകനായി എത്തുന്ന പാൻ ഇന്ത്യ ചിത്രം മാർട്ടിന്റെ വെടിക്കെട്ട് ടീസർ പുറത്ത് !

കന്നഡ യുവ താരം ധ്രുവ് സർജ നായകനായി എത്തുന്ന പാൻ ഇന്ത്യ ചിത്രം ‘മാർട്ടിൻ’ ടീസർ പുറത്തിറങ്ങി. കെജിഎഫിന് ശേഷം കന്നഡയിൽ നിന്ന് മറ്റൊരു വിസ്മയിപ്പിക്കുന്ന ആക്‌ഷൻ ചിത്രം കൂടി എത്തുന്നുവെന്ന പ്രതീക്ഷയാണ് ടീസർ നൽകുന്നത്. കിടിലൻ ഗെറ്റപ്പിലാണ് ധ്രുവ സർജ ചിത്രത്തിലെത്തുന്നത്. ഗംഭീര ആക്ഷൻ രംഗങ്ങളാൽ സമ്പന്നമാണ് ടീസര്‍. പാക്കിസ്ഥാൻ ജയിലിൽ തടവിലാക്കപ്പെട്ട നായകന്‍റെ മാസ് എൻട്രിയോടെയാണ് ടീസറിന്റെ തുടക്കം. ദേശസ്നേഹത്തിന്‍റെ കൂടി കഥയാണ് ചിത്രം പറയുന്നതെന്നും സൂചനയുണ്ട്.
മാർട്ടിൻ വളരെ ക്രൂരനാണെന്നാണ് ടീസറിലെ ഒരു കഥാപാത്രം പറയുന്നുണ്ട്.അതുപോലെ ഏറെ ക്രൂരമായ മാനറിസവും മലപോലെ ഭയപ്പെടുത്തുന്ന ശരീരവുമായാണ് ധ്രുവ സർജ ടീസറിലുള്ളത്.ഒരു തരാം ബീസ്റ്റ് ലുക്കിലാണ് ദ്രുവ് ചിത്രത്തിൽ എത്തുന്നത് . കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രമിറങ്ങുന്നത്. ശ്രദ്ധേയ നടനായ അര്‍ജുൻ സർജ കഥയെഴുതിയിരിക്കുന്ന ചിത്രം വാസവി എന്‍റര്‍പ്രൈസിന്‍റെ ബാനറിൽ ഉദയ് കെ മെഹ്തയാണ് നിർമിക്കുന്നത്. സംഗീതം രവി ബസ്രൂര്‍, മണി ശര്‍മ്മ. ഛായാഗ്രഹണം സത്യ ഹെഗ്ഡെ, എഡിറ്റർ കെ.എം. പ്രകാശ്
News
ഓസ്കാർ നേടി ഡോ.ടിജോ വർഗീസ്

സാമ്രാജിനും മുതുകാടിനും ശേഷം മാജിക് ലോകത്തിലെ പരമോന്നത അവാർഡ് നേടിയ മലയാളിയാണ് ഡോ. ടിജോ വർഗീസ് . ആയിരത്തഞ്ഞൂർ മജീഷ്യന്മാരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഡോ. ടിജോ വർഗീസിനെ പത്തിലധികം ഓണററി ഡോക്ടറേറ്റ് ബിരുദ്ധങ്ങളാണ് തേടിയെത്തിയത്.തായ്‌ലന്റിലെ ബാങ്കോക്ക് ഇന്റർനാഷണൽ മാജിക് കാർണിവെലിൽ വെച്ചാണ് പുരസ്‌കാരം കൈവരിച്ചത്.
പത്തനംതിട്ട തിരുവല്ല കവും ഭാഗം തൈപറമ്പിൽ വർഗീസ് തോമസ് മോളി തോമസ് എന്നിവരാണ് മാതാപിതാക്കൾ. പിങ്കി വർഗീസ് ആണ് ഭാര്യ.
സാമ്രാജിനും മുതുകാടിനും ശേഷം മെർലിൻ അവാർഡ് കൈവരിച്ച മലയാളി ആണ് ഡോ. ടിജോ വർഗീസ്.പത്തിലധികം ഓണററി ഡോക്ടറേറ് ബിരുദ്ധങ്ങളാണ് ഇദ്ദേഹത്തെ തേടി എത്തിയത്.കണ്ണ് കെട്ടിയുള്ള നാലരമണിക്കൂർ പ്രകടനം സ്വന്തം പേരിലുള്ള റെക്കോർഡ് .
News
‘ആരാണ് ഈ ഷാരൂഖ് ഖാന്‍, അയാളെ കുറിച്ച് തനിക്കൊന്നും അറിയില്ല’ :പ്രതികരണവുമായി അസം മുഖ്യമന്ത്രി

ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാനെ തനിക്കറിയില്ലെന്ന് അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ്മ. ‘ആരാണ് ഈ ഷാരൂഖ് ഖാന്‍, അയാളെ കുറിച്ച് തനിക്കൊന്നും അറിയില്ല’, എന്നാണ് അസം മുഖ്യമന്ത്രി പറഞ്ഞത്. പത്താന്‍ സിനിമയെ കുറിച്ച് തനിക്കൊന്നുമറിയില്ലെന്നും അദ്ദേഹം ഗുവാഹത്തിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ പറഞ്ഞു.
പത്താന്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്ന നരേംഗിയിലെ തിയേറ്ററിനുള്ളില്‍ ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരെത്തി പോസ്റ്ററുകള്‍ വലിച്ചു കീറുകയും കത്തിക്കുകയും ചെയ്തിരുന്നു. ഇതിനെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പ്രശ്‌നവുമായി ബന്ധപ്പെട്ട് ബോളിവുഡില്‍ നിന്ന് പലരും വിളിച്ചെങ്കിലും ഷാരൂഖ് ഖാന്‍ എന്നെ വിളിച്ചിട്ടില്ല. പക്ഷെ അയാള്‍ എന്നെ വിളിച്ചാല്‍ ഇക്കാര്യം നോക്കാമെന്നും ഹിമാന്ത ബിശ്വ പറഞ്ഞു.
ക്രമസമാധാനം തകര്‍ന്നാലോ കേസെടുക്കുകയോ ചെയ്താല്‍ അപ്പോള്‍ നടപടിയെടുക്കാമെന്നും അദ്ദേഹം പറഞ്ഞു. നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാരൂഖ് ഖാന്‍ നായകനാവുന്ന പത്താന്‍ ജനുവരി 25ന് തിയറ്ററുകളില്‍ എത്തും. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ് ചിത്രം. ജോണ്‍ എബ്രഹാം, ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാണ്.
സിനിമയിലെ ‘ബേഷറം രംഗ്’ എന്ന ഗാനം പുറത്തിറങ്ങിയതിനു പിന്നാലെയാണു വിവാദം കത്തിപ്പടർന്നത്. ഗാനത്തിൽ കാവി നിറത്തിലുള്ള ബിക്കിനിയണിഞ്ഞ് ദീപിക അഭിനയിച്ചത് ഹിന്ദു മതവികാരം വ്രണപ്പെടുത്തിയെന്നായിരുന്നു ബിജെപി നേതാക്കളുടെ വാദം.ചിത്രം ജനുവരി 25നാണ് തിയറ്ററിൽ എത്തുന്നത്.ഷാരൂഖ് ഖാന്റെ അഞ്ചുവർഷത്തിന് ശേഷമുള്ള തിരിച്ചുവരവാണ് ഈ സിനിമ. നായികയായി ദീപിക പദുകോണും ഒപ്പം ജോൺ അബ്രഹാം അടക്കമുള്ള വൻ താരനിരയുമായി ആണ് ചിത്രം തീയേറ്ററിൽ എത്തുന്നത്
Celebrity
നടി ശ്രീവിദ്യ മുല്ലച്ചേരി വിവാഹിതയാവുന്നു, വരൻ സംവിധായകൻ രാഹുല്‍ രാമചന്ദ്രൻ,സോഷ്യല്‍ മീഡിയയിലൂടെ വിവാഹ നിശ്ചയം അറിയിച്ചു ഇരുവരും

മിനിസ്ക്രീനിലൂടെയും സിനിമകളിലൂടെയും ശ്രദ്ധ നേടിയ നടി ശ്രീവിദ്യ മുല്ലച്ചേരിയും സംവിധായകന്‍ രാഹുല്‍ രാമചന്ദ്രനും വിവാഹിതരാവുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്. ജനുവരി 22 നാണ് വിവാഹ നിശ്ചയം.
ഏറെ ആവേശത്തോടെ എന്‍റെ നല്ലപാതിയെ നിങ്ങള്‍ ഏവര്‍ക്കും പരിചയപ്പെടുത്തുന്നു. 2023 ജനുവരി 22 ന് ആണ് ഞങ്ങളുടെ വിവാഹ നിശ്ചയം. നിങ്ങള്‍ ഏവരുടെയും പ്രാര്‍ഥനയും അനുഗ്രഹവും ഞങ്ങള്‍ക്ക് ഉണ്ടാവണം. ലഭിച്ച മെസേജുകള്‍ക്കെല്ലാം നന്ദി. എല്ലാവരെയും ഞാന്‍ ഒരുപാട് സ്നേഹിക്കുന്നു, രാഹുല്‍ രാമചന്ദ്രനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ശ്രീവിദ്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. പ്രതിശ്രുത വരനെ പരിചയപ്പെടുത്തിക്കൊണ്ട് തന്‍റെ യുട്യൂബ് ചാനലിലൂടെ ഒരു വീഡിയോയും അവതരിപ്പിച്ചിട്ടുണ്ട് ശ്രീവിദ്യ.
ഒടുവില്‍ അത് സംഭവിക്കുകയാണ്. കഴിഞ്ഞ 1825 ദിവസങ്ങളായി എനിക്കൊപ്പം ഉണ്ടായിരുന്നതിന് നന്ദി. അതിലെ ഉയര്‍ച്ചകളും താഴ്ചകളും തര്‍ക്ക വിതര്‍ക്കങ്ങളുമെല്ലാം എന്‍റെ ഹൃദയത്തില്‍ ഭദ്രമായിരിക്കും. പ്രിയ ശ്രീവിദ്യ, മുന്നോട്ട് ഒരുമിച്ചുള്ള ജീവിതത്തിന് ഞാന്‍ കാത്തിരിക്കുകയാണ്. നമ്മള്‍ ഇതുവരെ കണ്ട എല്ലാ സ്ഥലങ്ങള്‍ക്കും ഇനി കാണാനിരിക്കുന്ന സ്ഥലങ്ങള്‍ക്കും അഭിവാദ്യം ചൊല്ലിക്കൊണ്ട് ഞാന്‍ പറയട്ടെ, ഞാന്‍ നിന്നെ സ്നേഹിക്കുന്നു. ഇനിയും ഇനിയും, എന്നാണ് വിവാഹ വിവരം അറിയിച്ചുകൊണ്ടുള്ള പോസ്റ്റില്‍ രാഹുല്‍ കുറിച്ചിരിക്കുന്നത്.
സുരേഷ് ഗോപി നായകനാവുന്ന മാസ്സ് ചിത്രമാണ് രാഹുൽ സംവിധാനം ചെയ്ത് അടുത്തതായി വരാൻ പോകുന്ന ചിത്രം. SG 251 എന്ന ചിത്രം സുരേഷ് ഗോപിയുടെ കരിയറിലെ 251 ആം ചിത്രമാണ്.നേഹ സക്സേന, അസ്‌കർ അലി, അഞ്ജു കുര്യൻ തുടങ്ങിയവർ അഭിനയിച്ച ‘ജീം ബൂം ബാ’ എന്ന ചിത്രമാണ് രാഹുലിന്റെ സംവിധാനത്തിൽ ഇതിനു മുൻപ് പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിൻറെ ഒരുക്കങ്ങളിക്കിടയിലാണ് സംവിധായകനും എഴുത്തുകാരനുമായ രാഹുൽ തന്റെ ജീവിത സഖിയെ പരിചയപ്പെടുത്തിയത്. ജനുവരി 23 നു ആണ് ഇവരുടെയും വിവാഹ നിശ്ചയം. ശ്രീവിദ്യ വിവാഹിതയാവാൻ പോകുന്നുവെന്ന് സ്റ്റാർ മാജിക്കിലൂടെ നേരത്തെ അറിഞ്ഞിരുന്നുവെങ്കിലും വരൻ ആരാണെന്നു ഇപ്പോഴാണ് പുറത്തുവന്നത്. ഇരുവർക്കും ആശംസകളുമായി നിരവധി ആരാധകരും സുഹൃത്തുക്കളും എത്തിയിട്ടുണ്ട്
-
Photos3 years ago
സില്‍ക്ക് സ്മിതയെ പുനരാവിഷ്കരിച്ച് ട്രാന്‍സ് മോഡല്‍ ദീപ്തി.. ചിത്രം പങ്കുവെച്ച് ദിയ സന!!
-
Film News3 years ago
പണ്ട് പൂവലന്മാരെ പേടിച്ച് ഷാളൊക്കെ മൂടിക്കെട്ടിയായിരുന്നു നടത്തം. എന്നാൽ മുംബൈയില്‍ പോയപ്പഴാണ് അതിന് മാറ്റമുണ്ടായത് : ഗായിക മജ്ഞരി..
-
Film News3 years ago
ഞങ്ങളുടെ കുഞ്ഞിനെ ജാതിയും മതവുമില്ലാതെ വളർത്തും : അനു സിതാര
-
Photos3 years ago
റൊമാന്റിക് സിനിമകളെ വെല്ലുന്ന തരത്തിൽ ഒരു വെഡ്ഡിംഗ് ഫോട്ടോഷൂട്ട്… ചിത്രങ്ങൾ കാണാം!!
-
Celebrity2 years ago
മമ്മൂട്ടിയോട് വില്ലനാകുമോ എന്ന ചോദ്യം ചോദിച്ച അല്ലു അർജുന്റെ പിതാവിന് മമ്മൂക്ക കൊടുത്ത മറുപടി..അപ്പോഴേ അല്ലു അരവിന്ദ് ഫോണ്‍ കട്ടു ചെയ്തു !!
-
Film News3 years ago
അമാലുവും ഞാനും ചെറുപ്പത്തിലെ ഒന്നിച്ചു പഠിച്ചവർ.. 25 വയസ്സായപ്പോൾ എനിക്കൊരു പ്രണയമുണ്ടെന്ന് വീട്ടിൽ പറഞ്ഞു : ദുൽഖർ സൽമാൻ
-
Film News3 years ago
അമ്മയും കുഞ്ഞും സുഖമായ് ഇരിക്കുന്നു.. അച്ഛനായതിന്റെ സന്തോഷം പങ്കുവെച്ച് സിദ്ധാർത്ഥ് ഭരതൻ.!!
-
Film News3 years ago
ഭർത്താവിനെ അപ്പായെന്നാണ് വിളിക്കുന്നത്.. വിഷ്ണുവിനെ അങ്ങനെ വിളിക്കാനുള്ള കാരണം വെളിപ്പെടുത്തി മീര!!