News
ദുല്‍ഖര്‍ സല്‍മാന്റെ മൂക്ക് കിട്ടാന്‍ കൊച്ചിന്റെ അപ്പന്‍ മമ്മൂട്ടി ഒന്നും അല്ലല്ലോ ?? ആതിരയുടെ കുറിപ്പ് വൈറലാകുന്നു..!!
ആതിര ഹരിദാസ് എന്ന അമ്മ ഫേസ്ബുക്കില്‍ പങ്കുവെച്ച ദീര്‍ഘമായ കുറിപ്പിലൂടെ പറഞ്ഞത്.കുറിപ്പിന്റെ പൂർണരൂപം : ആത്രേയന്റെ രണ്ടാം പിറന്നാള്‍ ആണ് .. കഴിഞ്ഞു പോയ വര്‍ഷം…. ഓര്‍ക്കാന്‍ സുഖവും ദുഖവും പോരാത്തേന്ന് ലോക്കഡോണ്‍ വരെ തന്നെ വര്‍ഷം. ആത്രേയന്‍ ജനിച്ചു 4ആം ദിവസം ആദ്യ കര്‍ഫ്യു തുടര്‍ന്ന് ലോക്ക് ഡൌണ്‍… കൊറോണയെം കുഞ്ഞിന്റെ ആരോഗ്യതേം ഓക്കേ പേടി അത്യാവശ്യതിന് ഉണ്ടാരുന്നു.. കൂടെ ഡോക്ടര്‍ മാര്‍ ടെ ഉപദേശം ആയപ്പോ ഭയങ്കര ടെന്‍ഷന്‍ ആയിരുന്നു… മാവേലിക്കര ഗവണ്മെന്റ് ഹോസ്പിറ്റലില്‍ നിന്ന്എങ്ങനെ എങ്കിലും വീടെത്തണം… എന്നായിരുന്നു ആകെ ചിന്ത..കൊറോണടെ തുടക്കം അത്ര വലിയ സീന്‍ അല്ലെ ഉണ്ടാക്കിയത് ശേഷം ലോക്ക്‌ഡൌണ്‍ മൂന്ന് മാസം മദ്യം ഇല്ലാതെ അച്ഛന്‍.അടുക്കളയില്‍ പാചക പരീക്ഷണം ആയി അമ്മ ആഹാ എത്ര സുന്ദരം ആയിരുന്നു ??എല്ലാരും വീട്ടില്‍ പോസ്റ്റ് ഞാന്‍ ഓപ്പറേഷന്റെ ആഘാതത്തില്‍ റസ്റ്റ് … വല്ലതും തിന്ന് കൊച്ചിനേം നോക്കി ഇരിക്കണ സമയം…
അങ്ങനെ കൃത്യം ആയി സര്‍ക്കാര്‍ പറഞ്ഞ നിര്‍ദേശം അനുസരിച്ചു വീട്ടില്‍ തന്നെ ഇരുന്ന് ഞങ്ങള്‍ കൊറോണ യെ കൊതിപ്പിച്ചു കടന്ന് കളഞ്ഞു. എല്ലാരും ചക്ക കുരു വരെ ഷേക്ക് ആക്കിയ കാലത്ത് ചക്ക കിട്ടാതെ കൊതി എടുത്തു അമ്മയോട് വഴക് ഉണ്ടാക്കി കിടന്ന ദിവസംങ്ങള്‍ (പച്ചമരുന്ന് കഴിക്കുമ്പോള്‍ ചക്ക കഴിക്കരുത് എന്നൊക്കെ ശാസ്ത്രം ). ഏറെ വേദനയോടെ ഓര്‍ക്കുന്നു.. അത് പോട്ടെ പുല്ല്. ആത്രേയന്റെ 6കെട്ട് ഉടുപ്പുകള്‍ ആണ് മെയിന്‍..ആകെ അതെ വാങ്ങിയുള്ളു.. കടകള്‍ എല്ലാം പൂട്ടി കെട്ടി 28കെട്ട് വരെ അവന്റെ കൂട്ടിനു ആ ഉടുപ്പുകള്‍ ആയിരുന്നു… ഉടുപ്പില്‍ മുള്ളി അഴുക്ക് ആകുമ്പോ അമ്മ ഉടുപ് അപ്പൊ തന്നെ കൊണ്ട് കഴുകി ഇടും.. വേനല്‍ക്കാലം… പിന്നെ കട്ടി തീരെ ഇല്ലാത്ത കോട്ടണ്‍ ഉടുപ് അതുകൊണ്ട് ഉണക്കി എടുക്കാന്‍ എളുപ്പം. ചിലപ്പോള്‍ ഓക്കേ സങ്കടം തോന്നി.. കൊറോണ യെ ശപിച്ചു . . അല്ലാതെ ആരോട് പറയാന്‍… അതു ഇപ്പോഴും അങ്ങനെ തന്നെ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. അങ്ങനെ ഓരോ പരിപാടികള്‍ ആയി കാക്കകും തന്‍ കുഞ്ഞു പൊന്‍കുഞ് എന്ന പറഞ്ഞ ഇരിക്കുമ്പോള്‍…
കുഞ്ഞിന് മുടി ഇല്ല.. നിറമില്ല…..കനമില്ല… മൂക്കിന് നീളമില്ല..കാലു അങ്ങനെ ചെവി ഇങ്ങനെ.. തല അങ്ങനെ… കുണ്ടി ലങ്ങനെ.. എന്ന് വേണ്ട 3കിലോ തിക്ച് ഇല്ലാത്ത ഈ കൊച്ചേര്‍ക്കനെ പറ്റി എന്തല്ലാം. കെട്ടിരിക്കുന്.. (ഇപ്പൊ ഓര്‍ക്കുമ്പോള്‍ പുച്ഛം ഇമോജി മനസില്‍ ആണേലും അന്ന് നല്ല സങ്കേടം ഉണ്ടാര്‍ന്നു). എന്റെ ല്ലേ മോന്‍ ആളുകളെ കൊണ്ട് പറയിപ്പിക്കാന്‍ അവന് കഴിയും എന്നോര്‍ത്ത് സമദാനിച്ചു. മുടി ഇല്ലെന്നു പറഞ്ഞവരോട് അവന്‍ ഫഗദ് ഫാസില്‍ന്റെ ഫാന്‍ ആണെന്ന് പറഞ്ഞു. അവന്റ നിറം അവന്റ അപ്പന്റേം അമ്മേടേം ആണെന്ന് പറഞ്ഞു. ദുല്‍കര്‍ സല്‍മാന്റെ മൂക് കിട്ടാന്‍ ന്റെ കൊച്ചിന്റെ അപ്പന്‍ മമ്മൂട്ടി ഒന്നും അല്ലാ എന്നൊക്കെ പറഞ്ഞു അത്യാവശ്യം ചളി അടിച്ചു പിടിച്ചു നിന്ന് എങ്കിലും സങ്കടം ഒരുപാട് തോന്നിട്ടിണ്ട്.. ‘പോകാന്‍ പറ പുല്ല് ‘എന്ന് പറഞ്ഞു ധൈര്യം തന്നത് പേരിന് പോലും ധൈര്യം ഇല്ലാത്ത കെട്ടിയോന്‍ ആണെന്ന് ഉള്ളതാ ആകെ ഒരു സന്തോഷം. ഇവന് എന്തൊരു കളര്‍ ആണ് എന്തോരു കറുപ്പണ് എന്നത് ആയിരുന്നു ഏറ്റവും കൂടുതല്‍ കേട്ട ചോദ്യം…
ഞങ്ങളുടെ നിറം അല്ലെ അവനും കിട്ടു.. കറുപ്പ് ഒരു നിറം അല്ലെ… അതിനെന്താ കുഴപ്പം എന്ന് പറഞ്ഞവരോട് എല്ലാം ഞങ്ങളും പറഞ്ഞു.. ഇപ്പോഴും സ്ഥിരം കേള്‍ക്കാറുണ്ട്.. കൊച് കറത്തു പോയി എന്നത്.. അവനു തിരിച്ചറിവ് ആകുന്ന കാലം അവന്റ നിറത്തിന്റെ മഹത്വത്തില്‍ അവന്‍ ബോധവാന്‍ ആകുമെന്നും അവനതില്‍ അഭിമാനിക്കും എന്നതില്‍ എനിക്കും അര്‍ജു നും ഉറപ്പ് ഉണ്ട്…കറുപ് ഒരു മോശം നിറമായി തോന്നിയവര്‍ക് ഉള്ള ഉത്തരം അതു മാത്രം ആയിരിക്കും. ഞാന്‍ ന്റെ അമ്മയോട് എന്നെ ഇങ്ങനെ കറുപ്പാക്കി ഉണ്ടാക്കിലോ എന്നൊക്കെ പരാതി പറഞ്ഞിട്ടുണ്ട്. അതു ഓര്‍ക്കുമ്പോള്‍ ചിരി വരുന്നു… ഞാന്‍ പഠിച്ച അംഗന്‍ വാടിയില്‍ രണ്ടു ആതിര മാര്‍ ഉണ്ടാരുന്നു ഒന്നു ‘വെളുത്ത ആതിര.’. മറ്റേതു കറുത്ത ആതിര ഭാഗ്യവാശല്‍ കറുത്ത ആതിര ഞാന്‍ ആയിരുന്നു ഒരു ദിവസം അച്ഛന്‍ എന്നേ വിളിക്കാന്‍ അംഗന്‍വാടി വന്നപ്പോ കറുത്ത ആതിരേ ടെ അച്ഛന്‍ വന്നു ന്ന് ഏതോ സഹപാഠി പറഞ്ഞു.. അച്ഛന്‍ അതുകേട്ടു..തിരിച്ചു പോരുന്ന വഴി അച്ഛന്‍ എന്നോട് ചോദിച്ചു നിന്നെ അങ്ങനെ ആണോ എല്ലാരും വിളിക്കുന്ന എന്..ആണെന്ന് ഞാന്‍ പറഞ്ഞു.. എനിക്ക് അന്ന് അതിന്റ ഗുട്ടന്‍സ് മനസിലായില്ല എന്റെ അച്ഛന്‍ എനിക്കൊന്നും പറഞ്ഞു തന്നുമില്ല…
ഒന്നാം ക്ലാസ്സില്‍ ആയപ്പോ കറുത്ത ആതിര ന്ന് പേര് വിളിക്കാതെ ഇരിക്കാന്‍ അച്ഛന്‍ സ്‌കൂളില്‍ എനിക്ക് ഹരിത എന് പേരിട്ടു…ഒരുതരത്തില്‍ അപ്പന്‍ ഉദേശിച്ചത് ഒരു വിപ്ലവം ആയിരുന്നു എന്നത് ഇപ്പൊ തോനുന്നു..എന്റെ നല്ലവരായ സുഹൃത്തുക്കളന്ന് കറുത്ത ഹരിത എന്ന വിളിച്ചിരുന്നെങ്കില്‍ എന്റെ പേര് എന്തെന്ന് എനിക്ക് ഓര്‍ക്കാന്‍ കൂടി വയ്യ. എന്റെ അനുഭവം പോലെ പഠിക്കുന്ന സമയത്തു ആത്രേയന്റ അച്ചക്കും ഉണ്ടായിട്ടുണ്ട്…’ ഇരുട്ട് ‘എന്നാണ് അര്‍ജു നേ ക്ലാസിലെ കുട്ടികള്‍ വിളിച്ചിരുന്ന ഇരട്ട പേര്.. (എന്നെ എങ്ങനെ സഹിക്കുന്നു എന്ന പലരുടേം ചോദ്യത്തിന് ഉത്തരം ആണ്)സഹന ശക്തി യില്‍ അദ്ദേഹം പണ്ടേ കേമന്‍ ആയിരുന്നു വിഷമം ഉള്ളില്‍ കൊണ്ട് അങ്ങ് നടന്നു… ഒരു ദിവസം ക്ലാസ്സില്‍ സങ്കടപെട്ട് ഇരിക്കുന്ന കണ്ടു ടീച്ചര്‍ കാരണം അന്വേഷിച്ചു… ടീച്ചരോട് കാര്യം പറഞ്ഞു…ടീച്ചര്‍ പ്രശ്‌നത്തിനു പരിഹാരം കണ്ട്..ഇരട്ട പേര് വിളിച്ചവരെഓക്കേ കൊണ്ട് സോറി പറയിപ്പിച്ചു. ഇനി അങ്ങനെ വിളിക്കരുത് എന്ന് താകിതും ചെയ്തു.എന്നൊക്കെ ആണ് അര്‍ജു പറഞ്ഞ കഥ..
ജീവിതത്തില്‍ ഇങ്ങനെ ഓക്കേ അനുഭവം ഉണ്ടായതില്‍ ഞങ്ങള്‍ക് ആരോടും പരാതി ഇല്ല കറുപ് മോശം നിറമാണ് എന്നോര്‍ത്ത് പലടത്തും മാറി നിന്നിട്ടുണ്..ഏതൊക്കെയോ നിറത്തില്‍ ഉള്ള വസ്ത്രങ്ങളെ വെറുത്തിട്ടുണ്ട്..അതൊക്കെ ഞങ്ങളുടെ അറിവില്ലായ്മ ആയിരുന്നു.. ഞങ്ങളുടെ അനുഭവങ്ങള്‍ ഞങ്ങളെ അങ്ങനെ ഓക്കേ തോന്നിച്ചു.. ഇത് ജീവിതത്തില്‍ ഉണ്ടായ ചെറിയ സംഭവം മാത്രം ആണ്. ഇത്രയും ബോള്‍ഡ് ആയി ചിന്തിക്കാന്‍ ഒന്നും പ്രാപ്തി അറിവ് ഒന്നും ഇല്ലാതിരുന്ന സമയത്തു ഞങ്ങളു വേദനിച പോലെ അവഗണന നേരിട്ട പോലെ ഒന്നും അവനു ഉണ്ടാകരുത് എന്ന് ആഗ്രഹം ഉള്ളു. അതുകൊണ്ട് കറുപ്പ് ഞങ്ങളുടെ അത്രെയന് അലങ്കാരം ആയിരിക്കും. നിറം ഇല്ല,നിറത്തില്‍ ഓക്കേ എന്തിരിക്കുന്നു.., കറപ്പ് ആണേലും സുന്ദരി അല്ലെ സുന്ദരന്‍ അല്ലെ,എന്നികെയുള്ള താളം ഞങ്ങള്‍ക് വെറും പുല്ല് ആണ്…അത്തരം ക്‌ളീഷേകളില്‍ ഒതുക്കാന്‍ പറ്റാത്ത ഒന്നാണ് കറുപ്പ് അത് കൊണ്ട് തന്നെ അവന്റ നിറത്തില്‍ ഞങ്ങള്‍ക്കൊരു സങ്കടോം ഇല്ല.. കാര്യം പറഞ്ഞു വന്നപ്പോ മാറ്റര്‍ ല്‍ നിന്ന് പോയി കറുപ് എപ്പോഴും അങ്ങനെ അല്ലെ ആവേശമല്ലേ….
ബാക്കി… ലേബര്‍ റൂമില്‍ കിടന്ന മണിക്കൂര്‍കളോളം വേദന തിന്ന്.. കുഞ്ഞിന്റ ജീവന്‍ മാത്രം ഓര്‍ത്തു കിടന്ന അവസ്ഥ… അതിന്റ ഇടയ്ക്ക് നീണ്ട മൂക്കും വിടര്‍ന്ന നെറ്റി തടവും.. മാന്‍ പേട കണ്ണുകളും..തുടുത്ത കവിള്‍തടങ്ങളും .ബലിഷ്ടമായ കരങ്ങളും ഒക്കെ വാര്‍ത്തു എടുക്കനുള്ള സാഹചര്യം ഉണ്ടായില്ല.. അതില്‍ ഞങ്ങള്‍ക് ഒട്ടും വേദനയുമില്ല… അന്നും ഇന്നും അതേയുള്ളു… ജീവനോടെ ആരോഗ്യത്തോടെ… ഞങ്ങള്‍ടെ കുഞ്ഞ്.. 28കെട്ടാന്‍ പ്രേത്യേകം പെര്‍മിഷന്‍ ഓക്കേ എടുത്തു ആണ് അച്ഛാ വന്നത്… VIP ആണ് അന്നേ കൊച്ചിന്റെ അച്ഛ.. (അല്ലാതെ ലോക്ക് ഡൌണ്‍ആയോണ്ടും.. അച്ഛയും അമ്മയും രണ്ടു ജില്ലകാര്‍ ആയോണ്ടുമല്ല ) ലോക്ക്‌ഡൌണ്‍ വിന ആയതു അപ്പോ ആണ്.. Tv യില്‍ പോലിസ് ലാത്തിക്ക് അടിക്കുന്ന സീന്‍ കണ്ടു അതില്‍ അത്ര സുഖം തോന്നത കൊണ്ട് പെര്‍മിഷന്‍ എടുത്തു 28കെട്ട് ദിവസത്തില്‍ അര്‍ജുമ് അമ്മയും എത്തി.. ചടങ്ങ് നടത്തി.. ആത്രേയന്‍ എന്ന പേര് അവനു സമ്മാനിച്ചത് അവന്റ ചാച്ചനും പാമിയും. (ചേട്ടനും ചേട്ടത്തി യും )ആണ് മൂന്നു മാസങ്ങള്‍ ക്ക് ശേഷം തിരിച്ചു കോട്ടയത്തെ വീട്ടില്‍..
അവിടെ അവന്റ കുസൃതികള്‍ക്ക് ഒപ്പം നില്‍ക്കുന്ന കുറെ കുട്ടികള്‍ ഉണ്ടാരുന്നു എന്നത് മറ്റൊരു ഭാഗ്യം. ഞങ്ങളെ പോലെ അവന്റെ ചിരികള്‍ കുസൃതികള്‍ എല്ലാം പ്രിയപ്പെട്ട എല്ലാവരുടെയും സമ്മാനങ്ങള്‍ ആണ്… ചുറ്റുമുള്ള എല്ലാത്തിനോടും സ്‌നേഹം ഉള്ളവന്‍ ആകണം..എല്ലാ ജീവജാലങ്ങളോടും സ്‌നേഹം ഉള്ളവന്‍ ആകണമ്… കൗതുകത്തോടെ പ്രകൃതിയെ അറിഞ്ഞു വളരണം എന്നൊക്കെ ആഗ്രഹങ്ങളെ ഇപ്പോ ഉള്ളു.. മണ്ണില്‍ ചെരുപ്പിടാതെ ഓടി കളിക്കുമ്പോ തോട്ടിലെ വെള്ളത്തില്‍ തുള്ളി കളിക്കുമ്പോള്‍… ഞങ്ങളുടെ ചെറുപ്പത്തിലേക്ക് ഞങ്ങളും പോകാറുണ്ട്. അവനു കളിക്കാന്‍ ഇഷ്ടം ഉള്ള എല്ലായിടത്തും അവന്‍ അങ്ങനെ അര്‍മാദിച്ചു നടക്കുന്നത് കാണാന്‍ ആണ് എല്ലാ മാതാ പിതാകളേം പോലെ ഞങ്ങള്‍ക്കും ഇഷ്ടം.. Fb യില്‍ ഇടുന്ന ഫോട്ടോ കളും vdo കളും ഓക്കേ ദൂരത്തു ഇരുന്ന് കാണുന്ന ഒരുപാട് പേരുണ്ടെന്ന് അറിയാം…അവനെ ഇഷ്ടപെടുന്ന ചിലര്‍…. ബന്ധുക്കള്‍ കൂട്ടുകാര്‍.. Fb യില്‍ മാത്രം കണ്ടിട്ടുള്ളവര്‍… ആശയങ്ങള്‍ കൊണ്ടോ ചിലത് യാതൊരു കാരണവും ഇല്ലാതെ സുഹൃത്തുക്കളയി തുടരുന്നവര്‍…
എല്ലാവരോടും ഉള്ള സ്‌നേഹം…വാക്കുകള്‍ കൊണ്ട് പറഞ്ഞു തീര്‍ക്കാന്‍ പറ്റില്ലാ. ആത്രേയന്റ ഒന്നാം പിറന്നാള്‍ന്ന് Williams Paippadഅച്ചായന്‍ വരച്ചു തന്ന ചിത്രം ആണ്.. ഏറ്റവും പ്രിയപ്പെട്ട സമ്മാനങ്ങളില്‍ ഒന്നു.. അവനു കിട്ടിയ സ്‌നേഹ സമ്മാനങ്ങളില്‍ ഏറ്റവും പ്രിയപ്പെട്ടതായി ഇതിനെ ഞങ്ങള്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്നു. അതുകൊണ്ട് തന്നെ ഈ ചിത്രം ഓര്‍ക്കാതെ അവന്റ ജന്മദിനം പൂര്‍ണം ആകില്ല. രണ്ടു വയസ് വരെ അവന്റ വളര്‍ച്ചയില്‍ ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന എല്ലാരോടും സ്‌നേഹം
News
സിനിമാലോകത്ത് നിന്ന് സിനിമയെ വെല്ലുന്ന അതിജീവനകഥ : ഓസ്ട്രേലിയൻ വിതരണകമ്പനി ഉടമ രൂപേഷിന്റെ നിയമയുദ്ധത്തിന് ഒടുവിൽ വിജയം.
അനുദിനം വളർന്നുകൊണ്ടിരിക്കുന്ന, വലിയ വിഭാഗം ജനങ്ങളും ഇഷ്ടപെടുന്ന ഒരു മേഖലയാണ് സിനിമ. വർണ്ണവിസ്മയങ്ങളുടെയും സ്വപ്നതുല്യമായ ദൃശ്യങ്ങളുടെയും പിന്നിൽ നടക്കുന്ന കാപട്യവും തട്ടിപ്പും കൊള്ളരുതായ്മകളും ഇതിനോടകം തന്നെ പലതരം വാർത്തകളിലൂടെ നാം അറിഞ്ഞിട്ടും ഉണ്ട്. സിനിമാ വ്യവസായത്തിന്റെ വളരെ പ്രധാനമായ ഘടകമായ ഓവർസീസ് വിതരണ രംഗത്തെ അറിയപ്പെടുന്ന വിതരണക്കാരിൽ ഒരാളാണ് ബാംഗ്ലൂർ സ്വദേശി രൂപേഷ് ബീ എൻ.
സൗത്ത് ഇന്ത്യൻ സിനിമകളുടെ വിദേശ വിതരണം നടത്തിവന്നിരുന്ന അദ്ദേഹം പ്രവർത്തിച്ചിരുന്നത് പ്രധാനമായും കന്നഡ സിനിമകളിൽ ആണ്. 2005 മുതൽ ഡിസ്ട്രിബൂഷൻ കമ്പനി നടത്തുന്ന അദ്ദേഹം 150 ൽ അധികം സിനിമകൾ വിതരണം ചെയ്തിട്ടുണ്ട്. മലയാളത്തിൽ പ്രേമം, ആക്ഷൻ ഹീറോ ബിജു, ചാർളി തുടങ്ങി മുപ്പതിൽ അധികം മലയാള സിനിമകൾ അദ്ദേഹം ഓസ്ട്രേലിയ ന്യൂസിലാന്റ് തുടങ്ങിയ രാജ്യങ്ങളിൽ വിതരണം ചെയ്തിട്ടുണ്ട്.
2020ൽ ആയിരുന്നു രൂപേഷിന്റെ സ്വപ്നങ്ങളെയും ജീവിതത്തെയും തകിടം മറിച്ചുകളഞ്ഞ സംഭവവികാസങ്ങളുടെ ആരംഭം. ഏറെ കാലമായി രൂപേഷിന്റെ അസോസിയേറ്റായി പ്രവർത്തിച്ചിരുന്ന, രൂപേഷിന്റെ നിക്ഷേപകരിൽ ഒരാൾ കൂടി ആയിരുന്ന ഒരു യുവതി രൂപേഷിന്റെ ഭാഗത്തുനിന്ന് ലൈംഗികാതിക്രമവും നേരിട്ടുവെന്നും തട്ടിപ്പിന് ഇരയായെന്നും ചൂണ്ടിക്കാട്ടി പരാതിയുമായി രംഗത്ത് വന്നു, ഇതേതുടർന്ന് രൂപേഷിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇക്കാരണത്താൽ മുൻനിരയിൽ പ്രവർത്തിച്ചിരുന്ന തന്റെ വിതരണ കമ്പനിയുടെ പ്രവർത്തനത്തിൽ വഴിത്തിരിവുണ്ടായി. വാർത്ത പരന്നതോടെ അത് തന്റെ കുടുംബജീവിതത്തിനെയും ബിസിനസ്സിനെയും സാരമായി ബാധിച്ചു. സ്ഥിരമായി വിതരണ ഇടപാടുകൾ നടത്തിയിരുന്ന പലരും പിന്നീട് രൂപേഷുമായുള്ള ഇടപാടുകളിൽ നിന്ന് പിൻവാങ്ങുകയും ചെയ്തു. വളരെ സങ്കീർണ്ണ സ്വഭാവമുള്ള ഈ ആരോപണം തന്റെ ബിസിനസിലെ എതിരാളികൾക്ക് ഗുണം ചെയ്യുകയും ചെയ്തു.
രൂപേഷിന്റെ നിയമവിജയം: പ്രതിരോധത്തിന്റെയും ന്യായീകരണത്തിന്റെയും കഥ
പരാജയപ്പെട്ട ഒരു സിനിമയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് രൂപേഷും യുവതിയും തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നു. സിനിമയുടെ ലാഭവിഹിതം നൽകാൻ സാധിക്കാതിരുന്നത് യുവതിയെ ചൊടിപ്പിച്ചു. തുടർന്ന് തന്നെ രൂപേഷ് വഞ്ചിക്കുകയായിരുന്നു എന്ന് യുവതി മറ്റു നിക്ഷേപകർക്കിടയിലും വാർത്ത പരത്തി. രൂപേഷിന്റെ തകർച്ച ലക്ഷ്യമിട്ട് യുവതി തെറ്റായൊരു പരാതിയുമായി പോലീസിനെ സമീപിക്കുകയും ചെയ്തു. ബംഗളുരു നന്ദിനി ലേഔട്ട് പോലീസിന്റെ സമഗ്രമായ അന്വേഷണത്തിൽ യുവതിയുടെ ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് പ്രഥമ ദൃഷ്ട്യാ തെളിഞ്ഞു. രൂപേഷിനെതിരെ ഉള്ള പരാതി വ്യാജമാണെന്ന് കണ്ടെത്താൻ പ്രധാനമായും കാരണമായത്, കേസിനാസ്പദമായ സംഭവം ബംഗളുരുവിൽ നടന്നുവെന്നു കാണിച്ച് യുവതി നൽകിയ തീയതിയിൽ രൂപേഷ് രാജ്യത്തില്ലായിരുന്നു എന്ന കണ്ടെത്തൽ ആയിരുന്നു.
ആറുമാസത്തിനകം പോലീസ് B റിപ്പോർട്ട് സമർപ്പിക്കുകയും കോടതി റിപ്പോർട്ട് സ്വീകരിക്കുകയും ചെയ്തു.
പോലീസ് നടത്തിയ സമഗ്രമായ അന്വേഷണത്തിനൊടുവിൽ സംഭവത്തിന്റെ സത്യാവസ്ഥ തെളിയുകയും രൂപേഷിന്റെ നിരപരാധിത്വം സ്ഥിരീകരിക്കുകയും ചെയ്തു. കോടതി അദ്ദേഹത്തിന് അനുകൂലമായി വിധിച്ചു, സ്ത്രീ തന്ത്രപരമായി തയ്യാറാക്കിയ വഞ്ചനാപരമായ ദുരുദ്ദേശം മൂലമുണ്ടായ ബുദ്ധിമുട്ടുകൾക്ക് രൂപേഷ് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു.
തൊഴിൽരംഗത്തും സ്വന്തം കുടുംബത്തിലും ഇത്തരം തെറ്റായ ആരോപണങ്ങൾ മൂലം താൻ അനുഭവിച്ച ബുദ്ധിമുട്ടുകൾ രൂപേഷ് എണ്ണി പറയുന്നു. നിയമത്തിന്റെ ദുരുപയോഗം പരമാവധി തടയണം എന്നും കോടതിയുടെ പങ്ക് നഷ്ടപരിഹാരം നൽകുന്നതിനും അപ്പുറമാണെന്നും, തെറ്റായ ആരോപണങ്ങളുടെ അനന്തരഫലങ്ങളെ അഭിസംബോധന ചെയ്യുന്ന നിയമനിർമ്മാണ മാറ്റങ്ങൾക്കായി അത് വാദിക്കുകയും ഭാവിയിൽ അത്തരം പ്രവർത്തനങ്ങളെ നിരുത്സാഹപ്പെടുത്തുന്ന ഒരു മാതൃക സ്ഥാപിക്കുകയും വേണമെന്നും രൂപേഷ് പറയുന്നു.
മലയാള സിനിമയിലും സമാന സംഭവങ്ങൾ സമീപകാലത്തായി ഒട്ടനവധി നടന്നു വരുന്നു. സമഗ്രമായ അന്വേഷണത്തിലൂടെ സത്യാവസ്ഥ പുറത്തുകൊണ്ടുവന്നു കുറ്റവാളികളെയും നിയമം ദുരുപയോഗം ചെയ്യുന്നവരെയും ശിക്ഷിക്കണം എന്നും രൂപേഷ് ആവർത്തിക്കുന്നു.
News
ഒടുവിൽ ഒമർ ലുലു ബിഗ് ബോസിൽ എത്തി; മുണ്ട് മടക്കിക്കുത്തി വീട്ടിലേക്ക് നടന്നുകയറി
ഒരാള്‍ നിങ്ങളെ കാണാൻ വരുന്നുണ്ട് എന്ന് പറഞ്ഞായിരുന്നു പുതിയ വൈല്‍ഡ് കാര്‍ഡ് എൻട്രിയെ കുറിച്ച് മോഹൻലാല്‍ സൂചിപ്പിച്ചത്. അദ്ദേഹം ഒരു സംവിധായകൻ ആണെന്നും മോഹൻലാല്‍ പറഞ്ഞു. അദ്ദേഹത്തിന്റെ പുതിയ സിനിമയിലേക്ക് ഒരു ഓഡിഷൻ ചെയ്യാനായിട്ടാണ് വരുന്നത്. നിങ്ങള്‍ക്ക് കുറച്ച് പേര്‍ക്ക് അഭിനയിക്കാനൊക്കെ ഇഷ്‍ടമാണ് എന്ന് അറിഞ്ഞിട്ടാണ് വരുന്നത് എന്നും മോഹൻലാല്‍ പറഞ്ഞു. അതിനുമുന്നേ മോഹൻലാല്‍ സംവിധായകനെ പ്രേക്ഷകരുടെ മുമ്പാകെ പരിചയപ്പെടുത്തിയിരുന്നു. മുണ്ടുടുത്ത് വ്യത്യസ്‍ത ലുക്കിലായിരുന്നു ഒമര്‍ ലുലു വീട്ടിലേക്ക് നടന്നുകയറിയത്.
ഷൂട്ട് നടക്കുന്നതിനാലായിരുന്നു കഴിഞ്ഞ വര്‍ഷം വരാൻ കഴിയാതിരുന്നത് എന്ന് ഒമര്‍ പറഞ്ഞു. നല്ല സമയമുള്ള ഒരാള്‍ വരുന്നുവെന്ന് ഞാൻ പറയുകയായിരുന്നുവെന്ന് മോഹൻലാല്‍ വ്യക്തമാക്കി. നല്ല സമയം അല്ല, മോശം റിവ്യുവാണ് വന്നുകൊണ്ടിരിക്കുന്നത് എന്ന് പറഞ്ഞ ഒമറിനോട് ഇനി നല്ല സമയമായി മാറട്ടേ എന്ന് മോഹൻലാല്‍ ആശംസിച്ചു.
വിമര്‍ശനങ്ങള്‍ക്ക് നടുവില്‍ നില്‍ക്കുമ്പോഴാണ് ഞാന്‍ ബിഗ് ബോസിലേക്ക് എത്തുന്നത്. സ്വാതന്ത്ര്യം ഭയങ്കരമായി എക്സ്പ്ലോര്‍ ചെയ്യുന്ന ആളാണ് ഞാൻ. ക്ലോസായ ഒരു ഇടത്ത് ഞാൻ എങ്ങനെയാണ് പെരുമാറുക എന്ന് അറിയില്ല എന്നും ഒമര്‍ ലുലു പറഞ്ഞു. എന്തെങ്കിലും വിളിച്ചു പറയുമോ ഞാൻ എന്ന് ഭാര്യക്ക് പേടിയാണെന്ന് പറഞ്ഞ ഒമര്‍, അവര്‍ ഇമേജ് കോണ്‍ഷ്യസാണ് എന്നും വ്യക്തമാക്കിഎന്നെ ഇഷ്‍ടപ്പെട്ടാല്‍ പിന്തുണയ്‍ക്കൂ അല്ലെങ്കില്‍ അതിന്റെ ആവശ്യമില്ലല്ലോ എന്നു വീട്ടിലേക്ക് പോകുന്നതിന് മുന്നോടിയായി ഒമര്‍ ലുലു പറഞ്ഞു.
News
ഇന്ത്യയ്ക്ക് അഭിമാനമായി മാധവന്റെ മകൻ വേദാന്ത്; നീന്തി നേടിയത് അഞ്ച് സ്വർണം
നീന്തൽ ചാമ്പ്യൻഷിപ്പിൽ തന്റെ മകൻ വേദാന്ത് ഇന്ത്യക്കായി അഞ്ച് സ്വർണം നേടിയതിൽ അഭിമാനിക്കുന്ന പിതാവാണ് ആർ മാധവൻ. ചില ഫോട്ടോകൾക്കൊപ്പം തന്റെ സന്തോഷം പങ്കുവെച്ച് താരം തന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ എത്തി.
പോസ്റ്റ് ഷെയർ ചെയ്തയുടൻ സുഹൃത്തുക്കളും ആരാധകരും കമന്റ് സെക്ഷനിൽ സ്നേഹം ചൊരിഞ്ഞു. ലാറ ദത്ത കമന്റ് സെക്ഷനിലേക്ക് എടുത്ത് എഴുതി, ‘അതിശയം!!!! അഭിനന്ദനങ്ങൾ!!!’ തെന്നിന്ത്യൻ താരം സൂര്യയും കുറിച്ചു, ‘ഇത് വേദാന്തിനും സരിതയ്ക്കും നിങ്ങൾക്കും ടീമിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!
ഇന്ത്യൻ പതാകയും മെഡലുകളുമായി മകൻ പോസ് ചെയ്യുന്നതാണ് ഫോട്ടോ. മാധവന്റെ ഭാര്യ സരിതാ ബിർജെയും വേദാന്തിനൊപ്പം ഒരു ഫോട്ടോയിൽ കാണാം. 2023-ലെ മലേഷ്യൻ ഇൻവിറ്റേഷൻ ഏജ് ഗ്രൂപ്പ് ചാമ്പ്യൻഷിപ്പിൽ 2023-ൽ ക്വലാ ലുമിൽ നടന്ന ചാമ്പ്യൻഷിപ്പിൽ 2 പിബികളോടെ വേദാന്തിന് 5 സ്വർണം (50 മീറ്റർ, 100 മീറ്റർ, 200 മീറ്റർ, 400 മീറ്റർ, 1500 മീറ്റർ) ഇന്ത്യയ്ക്കുവേണ്ടി 5 സ്വർണം (50 മീറ്റർ, 100 മീറ്റർ, 1500 മീറ്റർ) നേടിയെന്ന് അദ്ദേഹം അടിക്കുറിപ്പ് നൽകി. സന്തോഷവും വളരെ നന്ദിയും.
News
ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു; അനുഭവം വെളിപ്പെടുത്തി നടി മാളവിക ശ്രീനാഥ്
തനിക് നേരിടേണ്ടി ദുരനുഭവം പങ്കുവെച്ചിരിക്കുകയാണ് യുവ നടി മാളവിക ശ്രീനാഥ്. യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഒരു ചിത്രത്തിന്‍ ഓഡിഷനിടെ തന്നെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന് നടി വ്യക്തമാക്കുന്നത്. നടി മഞ്ജു വാര്യരുടെ മകളുടെ റോളിലേക്കായിരുന്നു ഓഡീഷന്‍ നടന്നതെന്ന് വെളിപ്പെടുത്തിയ നടി ഉപദ്രവിക്കാന്‍ ശ്രമിച്ചത് ആരാണെന്ന് വ്യക്തമാക്കിയില്ല.
“കാസ്റ്റിംഗ് കൗച്ച് എന്നത് സിനിമ രംഗത്തിന്‍റെ ഭാഗമാണ്. ഞാന്‍ അതിന്‍റെ ഇരയാണ്. ഇതിന് മുന്‍പ് ഞാന്‍ ഇത് തുറന്നു പറഞ്ഞിട്ടില്ല. സിനിമ രംഗത്ത് ഇപ്പോള്‍ ഒരു സ്ഥാനം ഉള്ളത് കൊണ്ട് എനിക്കിപ്പോള്‍ ധൈര്യത്തോടെ പറയാം. ആരാണ് എന്താണ് എന്നതല്ല. മൂന്ന് വര്‍ഷം മുന്‍പ് മഞ്ജു വാര്യരുടെ മൂവിക്ക് വേണ്ടിയാണ്. മഞ്ജു വാര്യരുടെ മകളുടെ റോളിന് വേണ്ടിയാണ് എന്ന് പറഞ്ഞ് വിളിച്ചു. ആരായാലും വീണുപോകും. ഇത് ശരിയായ ഓഡിഷനാണോ എന്ന് അറിയാന്‍ അന്ന് സിനിമ രംഗത്ത് ബന്ധങ്ങളോ മറ്റോ ഉണ്ടായിരുന്നില്ല.
ഞാനും ഫ്ലാറ്റായി, ഞാന്‍ ഓഡിഷന് പോയി. ഞാനും അമ്മയും അനിയത്തിയും കൂടിയാണ് പോയത്. ഒരു ചില്ലിട്ട റൂമിലാണ് ഓഡിഷന്‍. അതിന്‍റെ അപ്പുറം അമ്മയും അനിയത്തിയും ഇരിക്കുന്നത് എനിക്ക് കാണാം. ഞാന്‍ വളരെ സന്തോഷത്തിലായിരുന്നു. കുറച്ചു സമയം അയാള്‍ എന്നെ അഭിനയിപ്പിച്ച ശേഷം. മുടി പാറിയിട്ടുണ്ട് അത് ശരിയാക്കൂ അടുത്തു തന്നെ മേയ്ക്കപ്പ് റൂം ഉണ്ടെന്ന് പറഞ്ഞ് അവിടുത്തേക്ക് പറഞ്ഞു വിട്ടു. പിന്നീട് ഇയാള്‍ പിന്നാലെയെത്തി എന്നെ പിടിച്ചു. ആ സമയത്ത് ശരിക്കും വിറങ്ങലിച്ചു പോയി.
അത്യാവശ്യം നീളവും തടിയും ഉള്ളയാളായിരുന്നു. അതിനാല്‍ തട്ടിമാറ്റാന്‍ നോക്കിയിട്ട് പറ്റിയില്ല. മാളവിക ഇപ്പോള്‍ വിചാരിച്ചാല്‍ മഞ്ജു വാര്യാരുടെ മോളായി അഭിനയിക്കാം, 10 മിനുട്ട് എന്നാണ് അയാള്‍ പറഞ്ഞത്. എന്നാല്‍ അയാളുടെ കൈയ്യില്‍ ക്യാമറയുണ്ടായിരുന്നു. അത് ഞാന്‍ തട്ടി അത് വീണില്ലെങ്കിലും അയാളുടെ ശ്രദ്ധ മാറിയപ്പോള്‍ ഞാന്‍ കുതറിയോടി. വാതില്‍ തുറന്ന് കരഞ്ഞുകൊണ്ട് ഞാന്‍ റോഡിലേക്ക് ഓടുകയായിരുന്നു.
നേരെ ഒരു ബസ് വരുന്നുണ്ടായിരുന്നു. അതില്‍ ചാടികയറി ഞാന്‍. പിറകെ എന്താണ് എന്നറിയാതെ അമ്മയും അനുജത്തിയും ഓടിയെത്തി. അവര്‍ ബസ് നിര്‍ത്തിച്ച് അതില്‍ കയറി. പത്ത് മിനുട്ടോളം ബസില്‍ നിന്ന് ഞാന്‍ അലറികരയുകയായിരുന്നു. ഇതുപോലെ ഒന്നോ രണ്ടോ അനുഭവങ്ങള്‍ വേറെയും ഉണ്ടായിട്ടുണ്ട്” മാളവിക പറഞ്ഞു
News
മെസ്സിയെ പിന്തള്ളി കിംഗ് ഖാൻ; ലോകത്തില്‍ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒന്നാമത് ഷാരൂഖ് ഖാൻ
ലോകത്തു ഏറ്റവും കൂടുതൽ സ്വാധീനമുള്ള വ്യക്തികളിൽ ഒന്നാം സ്ഥാനത്ത് ഉള്ളത് ഷാരൂഖ് ഖാൻ. ടൈം മാഗസിന്‍ പുറത്തുവിട്ട പട്ടികയിലാണ് ഷാരൂഖ് ഖാൻ ഒന്നാം സ്ഥാനത്ത് എത്തിയത്. വോട്ടിംഗിലൂടെയാണ് ടൈം ഏറ്റവും സ്വാധീനമുള്ള ആളുകളുടെ വാർഷിക പട്ടിക പുറത്തുവിട്ടത്.വായനക്കാര്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പിലൂടെയാണ് താരം ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ഫുട്ബോള്‍ സൂപ്പര്‍താരം ലയണല്‍ മെസിയെ പോലും പിന്നിലാക്കിക്കൊണ്ടാണ് താരത്തിന്റെ കുതിപ്പ്.
ഓസ്‌കാർ ജേതാവായ നടൻ മിഷേൽ യോ, അത്‌ലറ്റ് സെറീന വില്യംസ്, മെറ്റാ സിഇഒ മാർക്ക് സക്കർബർഗ്, ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ എന്നിവരാണ് ഷാരുഖിന് പിന്നിലുള്ള മറ്റു പ്രമുഖർ.
1.2 ദശലക്ഷത്തിലധികം പേരാണ് ഈ സര്‍വേയില്‍ വോട്ട് ചെയ്തത് ഇതില്‍ 4% വോട്ട് നേടിയാണ് ഷാരൂഖ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. പട്ടികയിൽ രണ്ടാം സ്ഥാനത്ത് സ്വാതന്ത്ര്യത്തിനായി പ്രതിഷേധിച്ച ഇറാനിയൻ സ്ത്രീകളാണ്. മൊത്തം വോട്ടിന്‍റെ 2% വോട്ട് നേടിയ ആരോഗ്യ പ്രവർത്തകരാണ് മൂന്നാം സ്ഥാനത്ത്. ഹാരി രാജകുമാരനും മേഗനും ഏകദേശം 1.9% വോട്ട് നേടി നാലാം സ്ഥാനത്തെത്തി. ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി 1.8% വോട്ട് നേടി അഞ്ചാം സ്ഥാനത്തെത്തി.
-
Photos4 years ago
സില്‍ക്ക് സ്മിതയെ പുനരാവിഷ്കരിച്ച് ട്രാന്‍സ് മോഡല്‍ ദീപ്തി.. ചിത്രം പങ്കുവെച്ച് ദിയ സന!!
-
Film News4 years ago
പണ്ട് പൂവലന്മാരെ പേടിച്ച് ഷാളൊക്കെ മൂടിക്കെട്ടിയായിരുന്നു നടത്തം. എന്നാൽ മുംബൈയില്‍ പോയപ്പഴാണ് അതിന് മാറ്റമുണ്ടായത് : ഗായിക മജ്ഞരി..
-
Film News4 years ago
ഞങ്ങളുടെ കുഞ്ഞിനെ ജാതിയും മതവുമില്ലാതെ വളർത്തും : അനു സിതാര
-
Photos4 years ago
റൊമാന്റിക് സിനിമകളെ വെല്ലുന്ന തരത്തിൽ ഒരു വെഡ്ഡിംഗ് ഫോട്ടോഷൂട്ട്… ചിത്രങ്ങൾ കാണാം!!
-
Celebrity3 years ago
മമ്മൂട്ടിയോട് വില്ലനാകുമോ എന്ന ചോദ്യം ചോദിച്ച അല്ലു അർജുന്റെ പിതാവിന് മമ്മൂക്ക കൊടുത്ത മറുപടി..അപ്പോഴേ അല്ലു അരവിന്ദ് ഫോണ്‍ കട്ടു ചെയ്തു !!
-
Film News4 years ago
അമാലുവും ഞാനും ചെറുപ്പത്തിലെ ഒന്നിച്ചു പഠിച്ചവർ.. 25 വയസ്സായപ്പോൾ എനിക്കൊരു പ്രണയമുണ്ടെന്ന് വീട്ടിൽ പറഞ്ഞു : ദുൽഖർ സൽമാൻ
-
Film News4 years ago
അമ്മയും കുഞ്ഞും സുഖമായ് ഇരിക്കുന്നു.. അച്ഛനായതിന്റെ സന്തോഷം പങ്കുവെച്ച് സിദ്ധാർത്ഥ് ഭരതൻ.!!
-
Film News4 years ago
ഭർത്താവിനെ അപ്പായെന്നാണ് വിളിക്കുന്നത്.. വിഷ്ണുവിനെ അങ്ങനെ വിളിക്കാനുള്ള കാരണം വെളിപ്പെടുത്തി മീര!!