News
“താത്താക്ക് കുട്ടികളായില്ലേ, ന്നിട്ടാണൊ അയ്യേ”,40-ാം വയസ്സില്‍ ഉമ്മ ഗര്‍ഭിണിയായപ്പോള്‍ കേട്ട പരിഹാസത്തെക്കുറിച്ചും ഉമ്മ അനുഭവിച്ച വേദനയെക്കുറിച്ചും ഹൃദയം തൊടുന്ന വാക്കുകൾ..!!
നാല്പ്പതിനോടടുത്ത് പ്രായമുള്ള തന്റെ ഉമ്മ ഗര്‍ഭിണിയായപ്പോള്‍ കേള്‍ക്കേണ്ടി വന്ന പരിഹാസത്തെക്കുറിച്ചുള്ള മകളുടെ ഫേസ്ബുക്ക് കുറിപ്പ് ആണ് ഇപ്പോള്‍ വൈറലാകുന്നത്. മാഷേ അറിഞ്ഞോ “ഇവളെ ഉമ്മ പ്രെഗ്നന്റ്”ണെന്ന് . കോളേജ്ന്റെ മേലെന്നിന്നും താഴേക്കു ഒരു മാഷ് മറ്റൊരു മാഷോട് വിളിച്ച് പറയുന്നത് കേട്ടു ഫ്രണ്ട്‌സ് മൊത്തം എന്നെ ന്നോക്കി ചിരിച്ചു, “അല്ലങ്കിലും യീ വയസാം കാലത്ത് ഇതെന്തിന്റെ കേടാ അന്റെ പേരെന്റ്സ്ന്……..അന്റെ താത്താക്ക് കുട്ടികളായില്ലേ.ന്നിട്ടാണൊ…. അയ്യേ”,.(ഫ്രെണ്ട്സ് കളിയാക്കി പറഞ്ഞു )….ഇടക്കൊക്കെ ഫ്രണ്ട്സ് പറയുന്നതിലും കാര്യം ഉണ്ടെന്ന് എനിക്കും തോന്നിട്ടുണ്ട്…. ആകെ നാണക്കേടായെന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്,അതെന്റെ അറിവില്ലായ്മ.ഒരു കള്ള ചിരിയോടെ “ഉമ്മാനെ ന്നല്ലോണം ന്നോക്കണട്ടോന്ന്” ഉപ്പ ഗൾഫിൽ പോവുന്ന തൊട്ടുമ്മുനേ എന്നെ അരികിൽ വിളിച്ചു പറഞ്ഞു. ഓ ഇത് ഉപ്പാന്റെ സ്ഥിരം പരിവാടിയാ ഗൾഫിലേക്ക് തിരിച്ചു പോവുമ്പോ എന്നും പറയും ഉമ്മാനെ ന്നോക്കണം, ഉമ്മ പറയുന്നതൊക്കെ അനുസരിക്കണം എന്നൊക്കെ …..
അതുകൊണ്ട് അതൊന്നും ഞാൻ വല്ല്യ കാര്യമായെടുത്തില്ല. കുറച്ചൂസം കഴിഞ്ഞപ്പഴ ഉമ്മാടെ ഭക്ഷണം പറ്റാഴികയും, ഇടക്കിടക്കുള്ള ക്ഷീണവും ശ്രദ്ധിച്ചേ… എന്തോ പന്തികേട് അപ്പഴേ തോന്നി.”ഉമ്മ പ്രെഗ്നന്റാട്ടോ അതുകൊണ്ട് ഉമ്മാനെ ന്നല്ലോണം കെയറെയ്യണ്ണം,കാര്യങ്ങളൊക്കെ കുറച്ച് ബുദ്ധിമുട്ടാ സിസേറിയൻ വേണ്ടി വരും, ഉമ്മാടെ ഗർഭപാത്രത്തിന്റെ ഇടത്തെ അറ്റത്തും താഴെയുമായി രണ്ട് മുഴകൾ കാണുന്നുണ്ട്, പിന്നെ ഉമ്മാക്ക് നാല്പതോടടുത്തു….അത്കൊണ്ട് എല്ലാം കൊണ്ടും ഉമ്മാനെ ന്നല്ലോണം ശ്രദ്ധിക്കണം.. റസ്റ്റ്‌അത്യാവശ്യമാ ഭാരപെട്ട ജോലിയൊന്നും ചെയ്യിപ്പിക്കരുത് “.ഡോക്ടർ നിസ്സാരമായി പറഞ്ഞുതീർത്ത കാര്യങ്ങൾ കേട്ട് തരിച്ചിരുന്ന് പോയി ഞാൻ.. ഉമ്മയായിരുന്നു എല്ലാം കൈകാര്യം ചെയ്തിരുന്നെ .ന്നാളെ അതെല്ലാം ഞാൻ ചെയ്തു തുടങ്ങണം വീട്ടു ജോലി, അനിയത്തിയെ സ്കൂളിൽ വിടുക, സാധനം വാങ്ങിക്കുക്ക, കോളേജിൽ പോവുന്നതിന്റെ മുന്നേ ഉമ്മാകുള്ള ഭക്ഷണം, അങ്ങനെ കുറേ ചോദ്യചിഹ്നങ്ങളുണ്ടായിരുന്നു മനസ്സിൽ… എന്നേ കൊണ്ട് എങ്ങനെ ഇതെല്ലാം.
ആദ്യം വളരെ ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നെങ്കിലും, പതുകെ പതുക്കെ എല്ലാ കൈകാര്യം ചെയ്തു തുടങ്ങി. എന്നാലും ശെരിക്കും പഠിച്ചു ഞാൻ ഉമ്മാടെ ജോലിഭാരം എത്രത്തോളം മായിരുന്നെന്ന്. പലപ്പോഴും ഇങ്ങള്ക്കിവിടെ എന്ത് പണിയാ ഉള്ളേന്ന് ” ഞാൻ ഉമ്മാനോട് ചോദിച്ചിരുന്നു.(ഹോ !ഇപ്പഴല്ലേ മനസിലായെ എന്താ ഉമ്മാക്ക് ഉണ്ടായിരുന്നതെന്ന്, ). ഇടക്ക് ഗൾഫിന്ന് വിളിക്കുന്ന താത്താനോട് പറയും” എന്നെ ഒറ്റക്ക് കഷ്ടപെടുത്താതെ നിനക്ക് ഒന്ന് ഇങ്ങോട്ട് വന്നൂടെന്ന് “…..അത് കേൾക്കുമ്പോ ഉമ്മാടെ മനസ്സ് വേദനിച്ചുകാണും. ഞങ്ങൾ മൂന്ന് പെൺകുട്ടികളാ ഉപ്പ ഗൾഫിലും അത്കൊണ്ട്തന്നെ വീട്ടിലെ മൊത്തം കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടതായിവന്നു.ഞാൻ വെക്കുന്ന ചോറും കറിയും കഴിച്ചയുടനെ ശർദ്ധിക്കുന്ന ഉമ്മാനോട് എനിക്ക് പലപ്പോഴും നീരസം തോന്നീട്ടുണ്ട് . സന്തോഷത്തോടെ എന്തേലും ഉണ്ടാക്കി മുന്നിൽ വെച്ചാൽ “നീ ഇത് എടുതൊണ്ടോയെ…. ഇതിന്റെ വാസന എനിക്ക് സഹിക്കാൻ പറ്റുന്നില്ല” എന്നൊക്കെ പറയുമ്പോ ഇത് എല്ലാ ഗർഭിണികൾക്കും ഉണ്ടാവുന്ന പ്രശ്നമാണെന്ന് മനസിലാക്കാനുള്ള അറിവ് അന്നില്ലായിരുന്നു.
അതുകൊണ്ട് ഇടക്കൊക്കെ ഉമ്മാനോട് വല്ല്യ ദേഷ്യം കാണിക്കും.ഒമ്പത് മാസമുമ്മാനെ അനങ്ങാതെ കിടത്തിപരിചരിച്ചെങ്കിലും ഉമ്മാന്റെ കുറ്റപെടുത്തലുകളിൽ എനിക്ക് വല്ല്യ സങ്കടം ഉണ്ടായിരുന്നു.പ്രസവത്തോടടുത്ത് ഉപ്പ വന്നപ്പോ എന്റെ പരാതി പെട്ടി ഞാൻ തുറന്നു….. “ഗർഭിണികൾക്ക് ഇച്ചിരി ദേഷ്യവും പറ്റായികയുമൊക്കെ കാണു”മെന്ന് ഉപ്പ പറഞ്ഞപോഴാ എനിക്ക് സമാധാനമായേ.ഒമ്പത് മാസമുമ്മാനെ അനങ്ങാതെ കിടത്തിപരിചരിച്ചെങ്കിലും ഉമ്മാന്റെ കുറ്റപെടുത്തലുകളിൽ എനിക്ക് വല്ല്യ സങ്കടം ഉണ്ടായിരുന്നു……. പ്രസവത്തോടടുത്ത് ഉപ്പ വന്നപ്പോ എന്റെ പരാതി പെട്ടി ഞാൻ തുറന്നു….. “ഗർഭിണികൾക്ക് ഇച്ചിരി ദേഷ്യവും പറ്റായികയുമൊക്കെ കാണു”മെന്ന് ഉപ്പ പറഞ്ഞപോഴാ എനിക്ക് സമാധാനമായേ.ഡോക്ടർപറഞ്ഞയാഡേറ്റ് അടുത്തു.ഉമ്മാക്ക് പ്രയാസംകൂടി കൂടി വന്നു.പ്രസവവാർഡിലേക്ക് ഉമ്മാനെ കയറ്റിയപ്പൊ ഉപ്പ പറഞ്ഞു “ഓൾക്ക് ഓപറേഷൻ ഒന്നും വേണ്ടിവരില്ല ഡോക്ടറെ. ആദ്യം നിങ്ങളൊന്ന് ന്നോക്കീ എന്നിട്ട് ഓപറേഷൻ ചെയ്യാം.അതിന് ഒരു മിറാക്കിൾ സംഭവിക്കണ്ണം കാക്ക… ..
കാരണം ഇങ്ങളെ ഭാര്യന്റെ വയറ്റിൽ കുട്ടിമാത്രല്ല രണ്ട് മുഴക്കളുണ്ട് കൂടെ അറിയാലോ “ഡോക്ടർ അതും പറഞ്ഞു പ്രസവവാർഡിലേക്ക് പോയി.സുലൈഖയോടൊപ്പമുളള സ്ത്രീകൾ ആരേലുമുണ്ടോ? അകത്തുന്നിന്നും ചോദിക്കുന്നത് കേട്ടു. അർദ്ധരാത്രിയായോണ്ട് കൂടെ നിന്ന അമ്മായിയും മൂത്തമ്മയും ഉറങ്ങാൻപോയിരുന്നു. രണ്ടും കല്പ്പിച്ച് ഞാൻ പ്രസവവാർഡിലേക്ക് കയറി.കൃഷ്ണനേയും , ഗുരുവായൂരപ്പനേയും , കർത്താവിനേയും,അല്ലാഹ് നേയും … .. ഉറക്കെ ഉറക്കെ അലറി വിളിക്കുന്നുണ്ടായിരുന്നു ഓരോ കർട്ടന്റെ അകത്തുനിന്നും,യീ നിലവിളിക്കൾ കേട്ട് തല കറങ്ങുന്ന പോലെ തോന്നിപോയി. ഞാൻ പതുക്കെ ഉമ്മാടെ അടുത്ത് ചെന്നു “എന്തിനാ ഉമ്മാ ഇങ്ങള് വിളിച്ചേ””എനിക്ക് ന്നല്ലോണം വേദനിക്കുന്നുണ്ട് ഞാൻ മരിക്കോ… ആവോ.!! ന്റെ മോളേ, ഇജ്ജ് ഉമ്മാക്ക് വേണ്ടി പ്രാർത്ഥിക്ക്”.അതും പറഞ്ഞു ഉമ്മ കരയാൻ തുടങ്ങി.സുലൈഖ മോളെ കണ്ടില്ലേ സമാധാനമായില്ലേ,ഇനി മോള് പൊക്കോ,ഡോക്ടർ പറഞ്ഞു. ഉമ്മാന്റെ നിറഞ്ഞ കണ്ണുകൾ എന്നേ വല്ലാണ്ട് വേദനിപ്പിച്ചു.
അപ്പോഴാ ഉമ്മാടെ അടുത്ത് കിടക്കുന്ന ഒരു സ്ത്രീയെ ശ്രദ്ധിച്ചേ വല്ലാതെ വേദനിക്കുന്നുണ്ട് അവർക്ക് .അവരുടെ കഴുത്തിലെഞരമ്പുക്കൾ കരയുമ്പോൾ പൊങ്ങിവന്നു, കൈകൾ ഞെരിക്കുന്നു, പല്ലുകൾ കടിച്ചു പൊട്ടിക്കുന്നു .ആ സ്ത്രീമരിക്കാൻ പോവാണെന്ന് തോന്നി പോയിഎനിക്ക്.ന്റെദേവി…….ന്ന് വിളിച്ച് അലറി കരയാണവർ ഡോക്ടർ “നന്നായി പുഷ്ചെയൂ കുട്ടീ “ന്ന് അവരോടു പറയുന്നതു കേട്ടു. അതിനിടക്ക് രക്തത്തിൽ കുളിച്ച ഒരു കുഞ്ഞ്ന് ഞാൻ ന്നോക്കി നിൽക്കേയവർ ജന്മംനൽകി. ആദ്യമായിട്ടാ പ്രസവം നേരിട്ട് കണ്ടത് ഞാൻ വല്ലാണ്ട് ഭയന്നുപോയി.ഞാൻ അന്ധാളിച്ചു നിക്കുന്നത് ശ്രദ്ധയിൽ പെട്ട ഡോക്ടർ എന്നെ അവിടെന്ന് പുറത്ത് കൊണ്ടോവാൻ അവിടെ നിൽക്കുന്നവരോട് പറഞ്ഞു…. ഞാനാക്കെ മരവിച്ചിരുന്നു…അല്ലാഹ് ഇത്രയും പ്രയാസപെട്ടാണൊ എന്റെ ഉമ്മ പ്രസവിച്ചേ…..ഞാൻ എന്ത് ചെയ്തു കൊടുത്താലും അതികമല്ലാന്നും, ഉമ്മ എന്ത് പറഞ്ഞാലും സഹിക്കാവുന്നതും പൊറുക്കാവുന്നതുമൊള്ളൂന്നും എന്നേ പഠിപ്പിക്കാൻ അള്ളാഹു നേരിട്ട് കാണിച്ചു തന്ന നിമിഷങ്ങളാണെന്ന് തോന്നി.
”ഉമ്മ പ്രസവിച്ചുട്ടോ ആൺകുട്ടിയാ,… നിന്നെയാ ഉമ്മ പ്രസവം കഴിഞ്ഞ ഉടനെ തിരക്കിയെ വേഗം ഉമ്മാടെഅടുത്തേക്ക് ചെല്ല്. ആ…….പിന്നേയ്യ് മോള് ആള്ഉഷാറാട്ടാ….. ഉമ്മാനെ ഇത്രയും കെയറെയിതതോണ്ടാ ഓപറേഷൻ ഇല്ലാതായെ.”എന്ന് ഡോക്ടർ പറഞ്ഞപ്പോ. എനിക്ക് വല്ലാത്ത അഭിമാനം തോന്നി.ഞാൻ വേഗം ഉമ്മാന്റെ അടുത്തേക്ക് ഓടി ചെന്നു “ഇമ്മാന്റെ കുട്ടിണ്ടായോണ്ടാ ഇമ്മാക്ക് ഒരാൺകുട്ടിനെകിട്ടിയേ”ന്ന് കരഞ്ഞുകൊണ്ട് പറഞ്ഞു.എന്നിട്ട് കുറേ ഉമ്മയും തന്നു ! എന്റെ ജീവിതത്തിൽ ഇത്രയേറെ സന്തോഷിച്ച വേറെ നിമിഷങ്ങൾ ഉണ്ടായിട്ടില്ല.എന്റെ ഉമ്മ എനിക്ക് സമ്മാനിച്ച ഏറ്റവും വലിയ സന്തോഷനിമിഷങ്ങൾ mother’s day യിൽ പങ്കുവെക്കുന്നു!!(ഒരിക്കലെങ്കിലും നമ്മുടെ ഉമ്മാടെ പ്രസവനോവ് നേരിട്ടു കണ്ടാൽ…. ഒരു വൃദ്ധസദനത്തിലും ഒരമ്മയും കാണില്ല ).
News
സിനിമാലോകത്ത് നിന്ന് സിനിമയെ വെല്ലുന്ന അതിജീവനകഥ : ഓസ്ട്രേലിയൻ വിതരണകമ്പനി ഉടമ രൂപേഷിന്റെ നിയമയുദ്ധത്തിന് ഒടുവിൽ വിജയം.
അനുദിനം വളർന്നുകൊണ്ടിരിക്കുന്ന, വലിയ വിഭാഗം ജനങ്ങളും ഇഷ്ടപെടുന്ന ഒരു മേഖലയാണ് സിനിമ. വർണ്ണവിസ്മയങ്ങളുടെയും സ്വപ്നതുല്യമായ ദൃശ്യങ്ങളുടെയും പിന്നിൽ നടക്കുന്ന കാപട്യവും തട്ടിപ്പും കൊള്ളരുതായ്മകളും ഇതിനോടകം തന്നെ പലതരം വാർത്തകളിലൂടെ നാം അറിഞ്ഞിട്ടും ഉണ്ട്. സിനിമാ വ്യവസായത്തിന്റെ വളരെ പ്രധാനമായ ഘടകമായ ഓവർസീസ് വിതരണ രംഗത്തെ അറിയപ്പെടുന്ന വിതരണക്കാരിൽ ഒരാളാണ് ബാംഗ്ലൂർ സ്വദേശി രൂപേഷ് ബീ എൻ.
സൗത്ത് ഇന്ത്യൻ സിനിമകളുടെ വിദേശ വിതരണം നടത്തിവന്നിരുന്ന അദ്ദേഹം പ്രവർത്തിച്ചിരുന്നത് പ്രധാനമായും കന്നഡ സിനിമകളിൽ ആണ്. 2005 മുതൽ ഡിസ്ട്രിബൂഷൻ കമ്പനി നടത്തുന്ന അദ്ദേഹം 150 ൽ അധികം സിനിമകൾ വിതരണം ചെയ്തിട്ടുണ്ട്. മലയാളത്തിൽ പ്രേമം, ആക്ഷൻ ഹീറോ ബിജു, ചാർളി തുടങ്ങി മുപ്പതിൽ അധികം മലയാള സിനിമകൾ അദ്ദേഹം ഓസ്ട്രേലിയ ന്യൂസിലാന്റ് തുടങ്ങിയ രാജ്യങ്ങളിൽ വിതരണം ചെയ്തിട്ടുണ്ട്.
2020ൽ ആയിരുന്നു രൂപേഷിന്റെ സ്വപ്നങ്ങളെയും ജീവിതത്തെയും തകിടം മറിച്ചുകളഞ്ഞ സംഭവവികാസങ്ങളുടെ ആരംഭം. ഏറെ കാലമായി രൂപേഷിന്റെ അസോസിയേറ്റായി പ്രവർത്തിച്ചിരുന്ന, രൂപേഷിന്റെ നിക്ഷേപകരിൽ ഒരാൾ കൂടി ആയിരുന്ന ഒരു യുവതി രൂപേഷിന്റെ ഭാഗത്തുനിന്ന് ലൈംഗികാതിക്രമവും നേരിട്ടുവെന്നും തട്ടിപ്പിന് ഇരയായെന്നും ചൂണ്ടിക്കാട്ടി പരാതിയുമായി രംഗത്ത് വന്നു, ഇതേതുടർന്ന് രൂപേഷിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇക്കാരണത്താൽ മുൻനിരയിൽ പ്രവർത്തിച്ചിരുന്ന തന്റെ വിതരണ കമ്പനിയുടെ പ്രവർത്തനത്തിൽ വഴിത്തിരിവുണ്ടായി. വാർത്ത പരന്നതോടെ അത് തന്റെ കുടുംബജീവിതത്തിനെയും ബിസിനസ്സിനെയും സാരമായി ബാധിച്ചു. സ്ഥിരമായി വിതരണ ഇടപാടുകൾ നടത്തിയിരുന്ന പലരും പിന്നീട് രൂപേഷുമായുള്ള ഇടപാടുകളിൽ നിന്ന് പിൻവാങ്ങുകയും ചെയ്തു. വളരെ സങ്കീർണ്ണ സ്വഭാവമുള്ള ഈ ആരോപണം തന്റെ ബിസിനസിലെ എതിരാളികൾക്ക് ഗുണം ചെയ്യുകയും ചെയ്തു.
രൂപേഷിന്റെ നിയമവിജയം: പ്രതിരോധത്തിന്റെയും ന്യായീകരണത്തിന്റെയും കഥ
പരാജയപ്പെട്ട ഒരു സിനിമയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് രൂപേഷും യുവതിയും തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നു. സിനിമയുടെ ലാഭവിഹിതം നൽകാൻ സാധിക്കാതിരുന്നത് യുവതിയെ ചൊടിപ്പിച്ചു. തുടർന്ന് തന്നെ രൂപേഷ് വഞ്ചിക്കുകയായിരുന്നു എന്ന് യുവതി മറ്റു നിക്ഷേപകർക്കിടയിലും വാർത്ത പരത്തി. രൂപേഷിന്റെ തകർച്ച ലക്ഷ്യമിട്ട് യുവതി തെറ്റായൊരു പരാതിയുമായി പോലീസിനെ സമീപിക്കുകയും ചെയ്തു. ബംഗളുരു നന്ദിനി ലേഔട്ട് പോലീസിന്റെ സമഗ്രമായ അന്വേഷണത്തിൽ യുവതിയുടെ ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് പ്രഥമ ദൃഷ്ട്യാ തെളിഞ്ഞു. രൂപേഷിനെതിരെ ഉള്ള പരാതി വ്യാജമാണെന്ന് കണ്ടെത്താൻ പ്രധാനമായും കാരണമായത്, കേസിനാസ്പദമായ സംഭവം ബംഗളുരുവിൽ നടന്നുവെന്നു കാണിച്ച് യുവതി നൽകിയ തീയതിയിൽ രൂപേഷ് രാജ്യത്തില്ലായിരുന്നു എന്ന കണ്ടെത്തൽ ആയിരുന്നു.
ആറുമാസത്തിനകം പോലീസ് B റിപ്പോർട്ട് സമർപ്പിക്കുകയും കോടതി റിപ്പോർട്ട് സ്വീകരിക്കുകയും ചെയ്തു.
പോലീസ് നടത്തിയ സമഗ്രമായ അന്വേഷണത്തിനൊടുവിൽ സംഭവത്തിന്റെ സത്യാവസ്ഥ തെളിയുകയും രൂപേഷിന്റെ നിരപരാധിത്വം സ്ഥിരീകരിക്കുകയും ചെയ്തു. കോടതി അദ്ദേഹത്തിന് അനുകൂലമായി വിധിച്ചു, സ്ത്രീ തന്ത്രപരമായി തയ്യാറാക്കിയ വഞ്ചനാപരമായ ദുരുദ്ദേശം മൂലമുണ്ടായ ബുദ്ധിമുട്ടുകൾക്ക് രൂപേഷ് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു.
തൊഴിൽരംഗത്തും സ്വന്തം കുടുംബത്തിലും ഇത്തരം തെറ്റായ ആരോപണങ്ങൾ മൂലം താൻ അനുഭവിച്ച ബുദ്ധിമുട്ടുകൾ രൂപേഷ് എണ്ണി പറയുന്നു. നിയമത്തിന്റെ ദുരുപയോഗം പരമാവധി തടയണം എന്നും കോടതിയുടെ പങ്ക് നഷ്ടപരിഹാരം നൽകുന്നതിനും അപ്പുറമാണെന്നും, തെറ്റായ ആരോപണങ്ങളുടെ അനന്തരഫലങ്ങളെ അഭിസംബോധന ചെയ്യുന്ന നിയമനിർമ്മാണ മാറ്റങ്ങൾക്കായി അത് വാദിക്കുകയും ഭാവിയിൽ അത്തരം പ്രവർത്തനങ്ങളെ നിരുത്സാഹപ്പെടുത്തുന്ന ഒരു മാതൃക സ്ഥാപിക്കുകയും വേണമെന്നും രൂപേഷ് പറയുന്നു.
മലയാള സിനിമയിലും സമാന സംഭവങ്ങൾ സമീപകാലത്തായി ഒട്ടനവധി നടന്നു വരുന്നു. സമഗ്രമായ അന്വേഷണത്തിലൂടെ സത്യാവസ്ഥ പുറത്തുകൊണ്ടുവന്നു കുറ്റവാളികളെയും നിയമം ദുരുപയോഗം ചെയ്യുന്നവരെയും ശിക്ഷിക്കണം എന്നും രൂപേഷ് ആവർത്തിക്കുന്നു.
News
ഒടുവിൽ ഒമർ ലുലു ബിഗ് ബോസിൽ എത്തി; മുണ്ട് മടക്കിക്കുത്തി വീട്ടിലേക്ക് നടന്നുകയറി
ഒരാള്‍ നിങ്ങളെ കാണാൻ വരുന്നുണ്ട് എന്ന് പറഞ്ഞായിരുന്നു പുതിയ വൈല്‍ഡ് കാര്‍ഡ് എൻട്രിയെ കുറിച്ച് മോഹൻലാല്‍ സൂചിപ്പിച്ചത്. അദ്ദേഹം ഒരു സംവിധായകൻ ആണെന്നും മോഹൻലാല്‍ പറഞ്ഞു. അദ്ദേഹത്തിന്റെ പുതിയ സിനിമയിലേക്ക് ഒരു ഓഡിഷൻ ചെയ്യാനായിട്ടാണ് വരുന്നത്. നിങ്ങള്‍ക്ക് കുറച്ച് പേര്‍ക്ക് അഭിനയിക്കാനൊക്കെ ഇഷ്‍ടമാണ് എന്ന് അറിഞ്ഞിട്ടാണ് വരുന്നത് എന്നും മോഹൻലാല്‍ പറഞ്ഞു. അതിനുമുന്നേ മോഹൻലാല്‍ സംവിധായകനെ പ്രേക്ഷകരുടെ മുമ്പാകെ പരിചയപ്പെടുത്തിയിരുന്നു. മുണ്ടുടുത്ത് വ്യത്യസ്‍ത ലുക്കിലായിരുന്നു ഒമര്‍ ലുലു വീട്ടിലേക്ക് നടന്നുകയറിയത്.
ഷൂട്ട് നടക്കുന്നതിനാലായിരുന്നു കഴിഞ്ഞ വര്‍ഷം വരാൻ കഴിയാതിരുന്നത് എന്ന് ഒമര്‍ പറഞ്ഞു. നല്ല സമയമുള്ള ഒരാള്‍ വരുന്നുവെന്ന് ഞാൻ പറയുകയായിരുന്നുവെന്ന് മോഹൻലാല്‍ വ്യക്തമാക്കി. നല്ല സമയം അല്ല, മോശം റിവ്യുവാണ് വന്നുകൊണ്ടിരിക്കുന്നത് എന്ന് പറഞ്ഞ ഒമറിനോട് ഇനി നല്ല സമയമായി മാറട്ടേ എന്ന് മോഹൻലാല്‍ ആശംസിച്ചു.
വിമര്‍ശനങ്ങള്‍ക്ക് നടുവില്‍ നില്‍ക്കുമ്പോഴാണ് ഞാന്‍ ബിഗ് ബോസിലേക്ക് എത്തുന്നത്. സ്വാതന്ത്ര്യം ഭയങ്കരമായി എക്സ്പ്ലോര്‍ ചെയ്യുന്ന ആളാണ് ഞാൻ. ക്ലോസായ ഒരു ഇടത്ത് ഞാൻ എങ്ങനെയാണ് പെരുമാറുക എന്ന് അറിയില്ല എന്നും ഒമര്‍ ലുലു പറഞ്ഞു. എന്തെങ്കിലും വിളിച്ചു പറയുമോ ഞാൻ എന്ന് ഭാര്യക്ക് പേടിയാണെന്ന് പറഞ്ഞ ഒമര്‍, അവര്‍ ഇമേജ് കോണ്‍ഷ്യസാണ് എന്നും വ്യക്തമാക്കിഎന്നെ ഇഷ്‍ടപ്പെട്ടാല്‍ പിന്തുണയ്‍ക്കൂ അല്ലെങ്കില്‍ അതിന്റെ ആവശ്യമില്ലല്ലോ എന്നു വീട്ടിലേക്ക് പോകുന്നതിന് മുന്നോടിയായി ഒമര്‍ ലുലു പറഞ്ഞു.
News
ഇന്ത്യയ്ക്ക് അഭിമാനമായി മാധവന്റെ മകൻ വേദാന്ത്; നീന്തി നേടിയത് അഞ്ച് സ്വർണം
നീന്തൽ ചാമ്പ്യൻഷിപ്പിൽ തന്റെ മകൻ വേദാന്ത് ഇന്ത്യക്കായി അഞ്ച് സ്വർണം നേടിയതിൽ അഭിമാനിക്കുന്ന പിതാവാണ് ആർ മാധവൻ. ചില ഫോട്ടോകൾക്കൊപ്പം തന്റെ സന്തോഷം പങ്കുവെച്ച് താരം തന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ എത്തി.
പോസ്റ്റ് ഷെയർ ചെയ്തയുടൻ സുഹൃത്തുക്കളും ആരാധകരും കമന്റ് സെക്ഷനിൽ സ്നേഹം ചൊരിഞ്ഞു. ലാറ ദത്ത കമന്റ് സെക്ഷനിലേക്ക് എടുത്ത് എഴുതി, ‘അതിശയം!!!! അഭിനന്ദനങ്ങൾ!!!’ തെന്നിന്ത്യൻ താരം സൂര്യയും കുറിച്ചു, ‘ഇത് വേദാന്തിനും സരിതയ്ക്കും നിങ്ങൾക്കും ടീമിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!
ഇന്ത്യൻ പതാകയും മെഡലുകളുമായി മകൻ പോസ് ചെയ്യുന്നതാണ് ഫോട്ടോ. മാധവന്റെ ഭാര്യ സരിതാ ബിർജെയും വേദാന്തിനൊപ്പം ഒരു ഫോട്ടോയിൽ കാണാം. 2023-ലെ മലേഷ്യൻ ഇൻവിറ്റേഷൻ ഏജ് ഗ്രൂപ്പ് ചാമ്പ്യൻഷിപ്പിൽ 2023-ൽ ക്വലാ ലുമിൽ നടന്ന ചാമ്പ്യൻഷിപ്പിൽ 2 പിബികളോടെ വേദാന്തിന് 5 സ്വർണം (50 മീറ്റർ, 100 മീറ്റർ, 200 മീറ്റർ, 400 മീറ്റർ, 1500 മീറ്റർ) ഇന്ത്യയ്ക്കുവേണ്ടി 5 സ്വർണം (50 മീറ്റർ, 100 മീറ്റർ, 1500 മീറ്റർ) നേടിയെന്ന് അദ്ദേഹം അടിക്കുറിപ്പ് നൽകി. സന്തോഷവും വളരെ നന്ദിയും.
News
ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു; അനുഭവം വെളിപ്പെടുത്തി നടി മാളവിക ശ്രീനാഥ്
തനിക് നേരിടേണ്ടി ദുരനുഭവം പങ്കുവെച്ചിരിക്കുകയാണ് യുവ നടി മാളവിക ശ്രീനാഥ്. യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഒരു ചിത്രത്തിന്‍ ഓഡിഷനിടെ തന്നെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന് നടി വ്യക്തമാക്കുന്നത്. നടി മഞ്ജു വാര്യരുടെ മകളുടെ റോളിലേക്കായിരുന്നു ഓഡീഷന്‍ നടന്നതെന്ന് വെളിപ്പെടുത്തിയ നടി ഉപദ്രവിക്കാന്‍ ശ്രമിച്ചത് ആരാണെന്ന് വ്യക്തമാക്കിയില്ല.
“കാസ്റ്റിംഗ് കൗച്ച് എന്നത് സിനിമ രംഗത്തിന്‍റെ ഭാഗമാണ്. ഞാന്‍ അതിന്‍റെ ഇരയാണ്. ഇതിന് മുന്‍പ് ഞാന്‍ ഇത് തുറന്നു പറഞ്ഞിട്ടില്ല. സിനിമ രംഗത്ത് ഇപ്പോള്‍ ഒരു സ്ഥാനം ഉള്ളത് കൊണ്ട് എനിക്കിപ്പോള്‍ ധൈര്യത്തോടെ പറയാം. ആരാണ് എന്താണ് എന്നതല്ല. മൂന്ന് വര്‍ഷം മുന്‍പ് മഞ്ജു വാര്യരുടെ മൂവിക്ക് വേണ്ടിയാണ്. മഞ്ജു വാര്യരുടെ മകളുടെ റോളിന് വേണ്ടിയാണ് എന്ന് പറഞ്ഞ് വിളിച്ചു. ആരായാലും വീണുപോകും. ഇത് ശരിയായ ഓഡിഷനാണോ എന്ന് അറിയാന്‍ അന്ന് സിനിമ രംഗത്ത് ബന്ധങ്ങളോ മറ്റോ ഉണ്ടായിരുന്നില്ല.
ഞാനും ഫ്ലാറ്റായി, ഞാന്‍ ഓഡിഷന് പോയി. ഞാനും അമ്മയും അനിയത്തിയും കൂടിയാണ് പോയത്. ഒരു ചില്ലിട്ട റൂമിലാണ് ഓഡിഷന്‍. അതിന്‍റെ അപ്പുറം അമ്മയും അനിയത്തിയും ഇരിക്കുന്നത് എനിക്ക് കാണാം. ഞാന്‍ വളരെ സന്തോഷത്തിലായിരുന്നു. കുറച്ചു സമയം അയാള്‍ എന്നെ അഭിനയിപ്പിച്ച ശേഷം. മുടി പാറിയിട്ടുണ്ട് അത് ശരിയാക്കൂ അടുത്തു തന്നെ മേയ്ക്കപ്പ് റൂം ഉണ്ടെന്ന് പറഞ്ഞ് അവിടുത്തേക്ക് പറഞ്ഞു വിട്ടു. പിന്നീട് ഇയാള്‍ പിന്നാലെയെത്തി എന്നെ പിടിച്ചു. ആ സമയത്ത് ശരിക്കും വിറങ്ങലിച്ചു പോയി.
അത്യാവശ്യം നീളവും തടിയും ഉള്ളയാളായിരുന്നു. അതിനാല്‍ തട്ടിമാറ്റാന്‍ നോക്കിയിട്ട് പറ്റിയില്ല. മാളവിക ഇപ്പോള്‍ വിചാരിച്ചാല്‍ മഞ്ജു വാര്യാരുടെ മോളായി അഭിനയിക്കാം, 10 മിനുട്ട് എന്നാണ് അയാള്‍ പറഞ്ഞത്. എന്നാല്‍ അയാളുടെ കൈയ്യില്‍ ക്യാമറയുണ്ടായിരുന്നു. അത് ഞാന്‍ തട്ടി അത് വീണില്ലെങ്കിലും അയാളുടെ ശ്രദ്ധ മാറിയപ്പോള്‍ ഞാന്‍ കുതറിയോടി. വാതില്‍ തുറന്ന് കരഞ്ഞുകൊണ്ട് ഞാന്‍ റോഡിലേക്ക് ഓടുകയായിരുന്നു.
നേരെ ഒരു ബസ് വരുന്നുണ്ടായിരുന്നു. അതില്‍ ചാടികയറി ഞാന്‍. പിറകെ എന്താണ് എന്നറിയാതെ അമ്മയും അനുജത്തിയും ഓടിയെത്തി. അവര്‍ ബസ് നിര്‍ത്തിച്ച് അതില്‍ കയറി. പത്ത് മിനുട്ടോളം ബസില്‍ നിന്ന് ഞാന്‍ അലറികരയുകയായിരുന്നു. ഇതുപോലെ ഒന്നോ രണ്ടോ അനുഭവങ്ങള്‍ വേറെയും ഉണ്ടായിട്ടുണ്ട്” മാളവിക പറഞ്ഞു
News
മെസ്സിയെ പിന്തള്ളി കിംഗ് ഖാൻ; ലോകത്തില്‍ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒന്നാമത് ഷാരൂഖ് ഖാൻ
ലോകത്തു ഏറ്റവും കൂടുതൽ സ്വാധീനമുള്ള വ്യക്തികളിൽ ഒന്നാം സ്ഥാനത്ത് ഉള്ളത് ഷാരൂഖ് ഖാൻ. ടൈം മാഗസിന്‍ പുറത്തുവിട്ട പട്ടികയിലാണ് ഷാരൂഖ് ഖാൻ ഒന്നാം സ്ഥാനത്ത് എത്തിയത്. വോട്ടിംഗിലൂടെയാണ് ടൈം ഏറ്റവും സ്വാധീനമുള്ള ആളുകളുടെ വാർഷിക പട്ടിക പുറത്തുവിട്ടത്.വായനക്കാര്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പിലൂടെയാണ് താരം ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ഫുട്ബോള്‍ സൂപ്പര്‍താരം ലയണല്‍ മെസിയെ പോലും പിന്നിലാക്കിക്കൊണ്ടാണ് താരത്തിന്റെ കുതിപ്പ്.
ഓസ്‌കാർ ജേതാവായ നടൻ മിഷേൽ യോ, അത്‌ലറ്റ് സെറീന വില്യംസ്, മെറ്റാ സിഇഒ മാർക്ക് സക്കർബർഗ്, ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ എന്നിവരാണ് ഷാരുഖിന് പിന്നിലുള്ള മറ്റു പ്രമുഖർ.
1.2 ദശലക്ഷത്തിലധികം പേരാണ് ഈ സര്‍വേയില്‍ വോട്ട് ചെയ്തത് ഇതില്‍ 4% വോട്ട് നേടിയാണ് ഷാരൂഖ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. പട്ടികയിൽ രണ്ടാം സ്ഥാനത്ത് സ്വാതന്ത്ര്യത്തിനായി പ്രതിഷേധിച്ച ഇറാനിയൻ സ്ത്രീകളാണ്. മൊത്തം വോട്ടിന്‍റെ 2% വോട്ട് നേടിയ ആരോഗ്യ പ്രവർത്തകരാണ് മൂന്നാം സ്ഥാനത്ത്. ഹാരി രാജകുമാരനും മേഗനും ഏകദേശം 1.9% വോട്ട് നേടി നാലാം സ്ഥാനത്തെത്തി. ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി 1.8% വോട്ട് നേടി അഞ്ചാം സ്ഥാനത്തെത്തി.
-
Photos4 years ago
സില്‍ക്ക് സ്മിതയെ പുനരാവിഷ്കരിച്ച് ട്രാന്‍സ് മോഡല്‍ ദീപ്തി.. ചിത്രം പങ്കുവെച്ച് ദിയ സന!!
-
Film News4 years ago
പണ്ട് പൂവലന്മാരെ പേടിച്ച് ഷാളൊക്കെ മൂടിക്കെട്ടിയായിരുന്നു നടത്തം. എന്നാൽ മുംബൈയില്‍ പോയപ്പഴാണ് അതിന് മാറ്റമുണ്ടായത് : ഗായിക മജ്ഞരി..
-
Film News4 years ago
ഞങ്ങളുടെ കുഞ്ഞിനെ ജാതിയും മതവുമില്ലാതെ വളർത്തും : അനു സിതാര
-
Photos4 years ago
റൊമാന്റിക് സിനിമകളെ വെല്ലുന്ന തരത്തിൽ ഒരു വെഡ്ഡിംഗ് ഫോട്ടോഷൂട്ട്… ചിത്രങ്ങൾ കാണാം!!
-
Celebrity3 years ago
മമ്മൂട്ടിയോട് വില്ലനാകുമോ എന്ന ചോദ്യം ചോദിച്ച അല്ലു അർജുന്റെ പിതാവിന് മമ്മൂക്ക കൊടുത്ത മറുപടി..അപ്പോഴേ അല്ലു അരവിന്ദ് ഫോണ്‍ കട്ടു ചെയ്തു !!
-
Film News4 years ago
അമാലുവും ഞാനും ചെറുപ്പത്തിലെ ഒന്നിച്ചു പഠിച്ചവർ.. 25 വയസ്സായപ്പോൾ എനിക്കൊരു പ്രണയമുണ്ടെന്ന് വീട്ടിൽ പറഞ്ഞു : ദുൽഖർ സൽമാൻ
-
Film News4 years ago
അമ്മയും കുഞ്ഞും സുഖമായ് ഇരിക്കുന്നു.. അച്ഛനായതിന്റെ സന്തോഷം പങ്കുവെച്ച് സിദ്ധാർത്ഥ് ഭരതൻ.!!
-
Film News4 years ago
ഭർത്താവിനെ അപ്പായെന്നാണ് വിളിക്കുന്നത്.. വിഷ്ണുവിനെ അങ്ങനെ വിളിക്കാനുള്ള കാരണം വെളിപ്പെടുത്തി മീര!!