News
തിളച്ച കഞ്ഞി വെള്ളം വീണ് പൊള്ളലേറ്റുവെന്ന് ഷീബ, പോലീസ് വീട്ടില്‍ എത്തിയതോടെ കള്ളങ്ങള്‍ പൊളിഞ്ഞു..!!

ഇടുക്കി അടിമാലിയില്‍ പ്രണയം നിരസിച്ചത് ആരോപിച്ച് യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച യുവതി അറസ്റ്റില്‍. അടിമാലി മന്നാങ്കണ്ടം സ്വദേശി ഷീബയാണ് അറസ്റ്റിലായത്. ആസിഡ് ആക്രമണത്തില്‍ തിരുവനന്തപുരം പൂജപ്പുര സ്വദേശി അരുണ്‍ കുമാറിന്റെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായിരുന്നു. ചൊവ്വാഴ്ച്ച രാവിലെ പത്തി മണിയോടൊയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. അടിമാലി ഇരുമ്പുപാലം കത്തോലിക്കാ പള്ളിയുടെ മുന്നില്‍ നിന്നും സംസാരിക്കവെ ഷീബ കൈയ്യില്‍ കരുതിയിരുന്ന ആസിഡ് അരുണ്‍ കുമാറിന്റെ മുഖത്ത് ഒഴിക്കുകയായിരുന്നു. രണ്ട് വര്‍ഷം മുന്‍പാണ് ഫെയ്സ്ബുക്കിലൂടെ അരുണും ഷീബയും പരിചയത്തിലായത്. പരിജയം പിന്നീട് പ്രണയത്തിലാവുകയും ഷീബയെ വിവാഹം ചെയ്യാമെന്നു അരുണ്‍ ഉറപ്പ് നല്‍കുകയും ചെയ്തു. ഒരുമിച്ച് താമസിക്കാനായി ഷീബ തിരുവനന്തപുരത്തെത്തി ഹോം നഴ്സ് ആയി വരെ ജോലി നോക്കുകയും ചെയ്തിരുന്നു.
എന്നാല്‍ വിവാഹിതയും ഷീബയ്ക്ക് രണ്ട് കുട്ടികളും ഉണ്ടെന്ന് അരുണ്‍ അറിഞ്ഞത് പിന്നീടായിരുന്നു. ഇതറിഞ്ഞതോടെ അരുണ്‍ ഈ ബന്ധത്തില്‍ നിന്ന് പിന്മാറാന് ശ്രമിക്കുകയും മറ്റൊരു വിവാഹത്തിനായുള്ള ആലോചനയിലുമായിരുന്നു. ഇതറിഞ്ഞ ഷീബ അരുണിനെ അടിമാലിയിലേക്ക് വിളിച്ചു വരുത്തി. പണം നല്കിയാല് പ്രശ്നമെല്ലാം പരിഹരിക്കാമെന്നു പറഞ്ഞ് തെറ്റിധരിപ്പിച്ചാണ് ഷീബ അരുണിനെ വിളിച്ച് വരുത്തിയത്. വരുമ്പോള്‍ ഒറ്റയ്ക്ക് വരാനും ഷീബ നിര്‍ദേശിച്ചു. എന്നാല്‍ അരുണ്‍ സുഹൃത്തുകളുമായാണ് വന്നത്. ഷീബ ഇവരെ കണ്ടിരുന്നില്ല. സംസാരിക്കുന്നതിനിടെ ഷീബ അരുണിന്റെ മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. പരുക്കേറ്റതോടെ സുഹൃത്തുകള്‍ അരുണിനെ ആശുപത്രിയിലേക്ക് എത്തിച്ചു. അപ്രതീക്ഷിത ആക്രമണത്തിനിടെ അരുണ്‍ ആസിഡ് തട്ടിത്തെറിപ്പിച്ചു. ആസിഡ് മുഖത്തു വീണ് ഷീബയ്ക്കും പൊള്ളലേറ്റു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ അരുണ്‍ പ്രാഥമിക ചികില്‍സ തേടി.
തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ അടിമാലി പൊലീസ് തിരുവനന്തപുരത്തെത്തി അരുണിന്റെ മൊഴിയെടുത്തു. യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ചതിന് പിന്നാലെ ഷീബ ഭര്‍ത്താവിന്റെ മുരിക്കാശ്ശേരിയുള്ള തറവാട് വീട്ടിലേക്കാണ് പോയത്. ഷീബയുടെ മുഖത്തെ പൊള്ളല്‍ കണ്ട് വീട്ടുകാര്‍ എന്താണെന്ന് ചോദിച്ചപ്പോള്‍ തിളച്ച കഞ്ഞിവെള്ളം വീണതായിരുന്നുവെന്നാണ് പറഞ്ഞത്. ഇതോടെ ആര്‍ക്കും സംശയം ഉണ്ടാവാത്തതിനെ തുടര്‍ന്ന് അഞ്ച് ദിവസത്തോളം ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നു. എന്നാല്‍ ശനിയാഴ്ച്ച രാത്രി പോലീസ് വീട്ടിലെത്തി ഷീബയെ അറസ്റ്റ് ചെയ്തതോടെയാണ് ഇക്കാര്യം വീട്ടില്‍ അറിയുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ പള്ളിയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു. തുടര്‍ന്നാണ് ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് ഷീബയെ അറസ്റ്റ് ചെയ്തത്.
Celebrity
അമ്മ എടുത്ത ആ തീരുമാനം ആയിരുന്നു എന്റെ ജീവിതം മാറ്റിമറിച്ചത്; അതായിരുന്നു ശരി; ശ്രാവൺ മുകേഷ് തുറന്ന് പറയുന്നു..!!

നടൻ മുകേഷിന്റെയും സരിതയുടേയും മകനായ ഡോ.ശ്രാവൺ മുകേഷ് മാതാപിതാക്കളുടെ പാത പിന്തുടർന്ന് അഭിനയം ആരംഭിച്ചിരുന്നു. ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ഇതിനോടകം സിനിമയിൽ ചെയ്യാനും ശ്രാവണിന് സാധിച്ചു. 2018ൽ പുറത്തിറങ്ങിയ കല്യാണം എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രാവൺ നായകനായി അഭിനയിച്ച് തുടങ്ങിയത്. അഭിനേതാവ് എന്നതിന് പുറമെ ഇന്നൊരു ഡോക്ടർ കൂടിയാണ് ശ്രാവൺ. ദുബൈയിലാണ് കുടുംബസമേതം ശ്രാവണിന്റെ ജീവിതം. 1988ലാണ് സരിതയെ മുകേഷ് വിവാഹം ചെയ്യുന്നത്. നീണ്ട നാളത്തെ വിവാഹ ജീവിതത്തിനൊടുവിൽ ഇരുവരും 2011ൽ വിവാഹമോചനം നേടി. ശേഷം 2013ൽ നർത്തകിയായ മേത്തിൽ ദേവികയെ മുകേഷ് വിവാഹം ചെയ്തു. ഒരു കാലത്ത് സൗത്ത് ഇന്ത്യയില്‍ തിളങ്ങി നിന്ന നടിയാണ് സരിത. സൂപ്പര്‍ സ്റ്റാറുകളുടെ നായികയായി ബിഗ് സ്ക്രീനില്‍ വേഷമിട്ട സരിത നടന് മുകേഷുമായുള്ള വിവാഹത്തേടെ സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു.
എന്നാല്‍ സരിതയും മുകേഷും തമ്മിലുള്ള ദാമ്പത്യംം അധിക നാള് നീണ്ടു നിന്നില്ല. ശ്രാവണും തേജയുമാണ് ഇവരുടെ മക്കള്‍. ഇരുവരും സരിതയ്ക്കൊപ്പമാണ് താമസം. ശ്രാവണ്‍ മുകേഷിന്റെ പാത പിന്തുടര്ന്ന് സിനിമയില്‍ എത്തുകയായിരുന്നു. കല്ല്യാണം എന്ന ചിത്രത്തില്‍ നായകനായി വേഷമിട്ടത് ശ്രാവണ്‍ ആയിരുന്നു. പിന്നീട് ശ്രാവണിനെ സിനിമയില്‍ കണ്ടില്ല.സരിതയ്ക്ക് മക്കള്‍ അഭിനയിക്കുന്നതിനേക്കാള്‍ പഠിക്കുന്നതിനോടായിരുന്നു താല്‍പ്പര്യം. വളരെയധികം ബുദ്ധിമുട്ടുകൾ സഹിച്ചും സരിത മക്കളെ പഠിപ്പിച്ചു. ശ്രാവണ്‍ ഇന്ന് ദുബായില്‍ പേരുകേട്ട ഡോക്ടര്‍ ആണ്. ശ്രാവണിന്റെ താല്‍പ്പര്യ പ്രകാരം ആണ് കല്ല്യാണം എന്ന സിനിമയില്‍ അഭിനയിച്ചത്. പക്ഷേ, സിനിമ വിജയകരമായിരുന്നില്ല. കോവിഡ് കാലത്ത് ശ്രാവണിന് സിനിമയില്‍ നിരവധി അവസരങ്ങള്‍ വന്നിരുന്നു. എന്നാല്‍ ഈ സമയത്ത് സരിത മകനോട് പറഞ്ഞത് ഈ ലോകത്ത് ഇത്രയും വലിയൊരു പ്രതിസന്ധി ഘട്ടത്തില്‍ കൂടി കടന്ന് പോകുന്ന സമയത്ത് സിനിമയ്ക്കല്ല മറിച്ച് കോവിഡ് സേവനത്തിനാണ് പ്രാധാന്യം കൊടുക്കേണ്ടത് എന്നാണ്.
ആ ഉപദേശം സ്വീകരിച്ചാണ് ശ്രാവണ്‍ സിനിമയിലേക്ക് വന്ന അവസരങ്ങള്‍ നിഷേധിച്ചത്. തുടര്‍ന്ന് ജോലിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ഇന്ന് തന്റെ മേഖലയിൽ നിരവധി പുരസ്കാരങ്ങൾ സഹിതം നേടിയിട്ടുള്ള ശ്രാവണിന്റെ അടുത്ത് റാസല്‍ഖൈമയിലെ രാജകുടുംബാംഗങ്ങള്‍ വരെ ചികിത്സ തേടിയെത്തിയിരുന്നു. തന്റെ ജോലിയില്‍ താന്‍ സജീവമായപ്പോള്‍ അമ്മ പറഞ്ഞത് നൂറ് ശതമാനം ശരിയാണ് എന്ന് ബോധ്യമായെന്ന് ശ്രാവണ്‍ പറയുന്നു. അമ്മയാണ് തങ്ങള്‍ക്കെല്ലാം എന്നും അമ്മയുടെ വാക്കിന് മറുവാക്ക് ഇല്ലെന്നും ശ്രാവണ്‍ പറയുന്നു. ഇപ്പോഴിതാ, തന്റെ ബർത്ത്ഡേ ആഘോഷത്തിന്റെ ചിത്രങ്ങള്‍ ശ്രാവൺ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതാണ് വൈറൽ. അമ്മ സരിതയ്ക്കും സഹോദരനുമൊപ്പമായിരുന്നു ശ്രാവണിന്റെ പിറന്നാൾ ആഘോഷം. ഇരുവർക്കുമൊപ്പമുള്ള ചിത്രം ‘ഫാമിലി’ എന്ന കുറിപ്പോടെയാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. മുകേഷ്-മേത്തിൽ ദേവിക വിവാഹ വിഷയവുമായി ബന്ധപ്പെട്ട് ഒരിക്കൽ സരിത പ്രതികരിച്ചപ്പോൾ പറഞ്ഞത്..
താനുമായുള്ള വിവാഹബന്ധം നിയമപരമായി വേർപിരിയാതെയാണ് മുകേഷ് മേതിൽ ദേവികയെ വിവാഹം ചെയ്തത് എന്നാണ്. മുകേഷ് നിയമസഭയിലേക്ക് മത്സരിക്കുന്ന സമയത്ത് താരത്തിനെതിരെ രൂക്ഷ വിമർശനവുമായി സരിത രംഗത്തെത്തിയിരുന്നു. സ്വന്തം കുടുംബത്തെ തിരിഞ്ഞുനോക്കാത്തയാൾ എങ്ങനെയാണ് നാടിന്റെ ജനപ്രതിനിധിയാകുക എന്നാണ് സരിത ചോദിച്ചത്.
Celebrity
മാതാപിതാക്കളാണെന്ന് പറഞ്ഞെത്തിയവരോട് 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ധനുഷ്; പരസ്യമായി മാപ്പും പറയണം; സംഭവം ഇങ്ങനെ..!!

മധുരയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ജനിച്ച തങ്ങളുടെ മൂന്ന് മക്കളില്‍ ഒരാളാണ് ധനുഷ് എന്ന് അവകാശപ്പെട്ടായിരുന്നു റിട്ടയേര്‍ഡ് സര്‍ക്കാര്‍ ബസ് കണ്ടക്ടറായ കതിരേശനും ഭാര്യ മീനാക്ഷിയും മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിനെ സമീപിച്ചത്. തങ്ങളുടെ ദൈനംദിന ചെലവുകള്‍ക്ക് പണം നല്കാന് താരം വിസമ്മതിക്കുകയാണെന്ന് അവര്‍ അവകാശപ്പെട്ടു. നിരവധി തവണ ശ്രമിച്ചിട്ടും ധനുഷ് തങ്ങളെ കാണാന്‍ തയ്യാറായില്ലെന്നും പ്രതിമാസ മെഡിക്കല്‍ ബില്ലായ 65,000 രൂപ ധനുഷില്‍ നിന്ന് ലഭ്യമാക്കാന്‍ കോടതിയുടെ ഇടപെടല്‍ വേണമെന്നുമാണ് അവര്‍ കോടതിയില്‍ നല്കിയ അപേക്ഷയില്‍ പറഞ്ഞിരിക്കുന്നത്. ഹൈക്കോടതിയുടെ മധുര ബെഞ്ച് സമന്‍സ് അയച്ചതിനെത്തുടര്‍ന്നാണ് നടപടികള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ധനുഷ് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ധനുഷിന്റെ ഐഡന്റിറ്റി മാര്‍ക്ക് മെഡിക്കല്‍ വെരിഫിക്കേഷനും ജനന സര്‍ട്ടിഫിക്കറ്റും ഹാജരാക്കിയതിനെ തുടര്‍ന്ന് ഏപ്രില്‍ 22 ന് കേസ് കോടതി റദ്ദാക്കിയിരുന്നു.
ഇപ്പോഴിതാ മാതാപിതാക്കളാണെന്ന അവകാശവാദവുമായെത്തിയ മധുര സ്വദേശികളായ ദമ്പതിമാരോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടന് ധനുഷ്. 10 കോടി രൂപയാണ് ധനുഷ് അയച്ച നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ധനുഷിന്റെയും പിതാവ് കസ്തൂരിരാജയുടേയും അഭിഭാഷകന് അഡ്. എസ്. ഹാജ മൊയ്ദീന് ആണ് നോട്ടീസയച്ചത്. ധനുഷിനെതിരെ തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാനും പരസ്യമായി മാപ്പ് പറയാനും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാജപരാതി പിന്‍വലിച്ചില്ലെങ്കില്‍ നടന്റെ പ്രശസ്തി നശിപ്പിച്ചതിന് ദമ്പതിമാര്‍ 10 കോടി രൂപയുടെ മാനനഷ്ടക്കേസ് നേരിടേണ്ടിവരുമെന്ന് വക്കീല്‍ നോട്ടീസില്‍ മുന്നറിയിപ്പ് നല്കുന്നു. തങ്ങളുടെ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചതിന് മാപ്പ് പറയണമെന്നും ദമ്പതിമാര്‍ പത്രക്കുറിപ്പ് ഇറക്കണമെന്നും ധനുഷും പിതാവും നേരത്തേ ആവശ്യപ്പെട്ടിരുന്നു. മകനാണെന്നു തെളിയിക്കാൻ മധുര സ്വദേശികളായ ദമ്പതികൾ സൂചിപ്പിച്ച അടയാളങ്ങൾ ധനുഷിന്റെ ശരീരത്തിലില്ലെന്നു മെഡിക്കൽ ബോർഡ് സ്ഥിരീകരിച്ചിരുന്നു.
അടയാളങ്ങൾ ലേസർ ചികിൽസയിലൂടെ മായ്ച്ചു കളഞ്ഞെന്ന ഹർജിക്കാരുടെ അഭിഭാഷകന്റെ വാദവും കോടതി അംഗീകരിച്ചില്ല. ധനുഷ് തങ്ങളുടെ മകനാണെന്നും സ്കൂളിൽ പഠിക്കുന്ന കാലത്തു സിനിമാഭ്രമം കാരണം നാടുവിട്ടതാണെന്നുമാണ് ഇവരുടെ വാദം. സംവിധായകന് കസ്തൂരിരാജയുടെ മകന്‍തന്നെയാണെന്ന് തെളിയിക്കുന്ന രേഖകളാണ് ധനുഷ് കോടതിയില്‍ സമര്‍പ്പിച്ചത്.സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത കോര്പ്പറേഷന് അധികൃതര്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്കുന്നതിനുമുമ്പു തന്നെ തന്റെ ഹര്‍ജി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി തള്ളിയെന്നാണ് അപ്പീലില്‍ കതിരേശന് ആരോപിക്കുന്നത്. വ്യാജ പരാതി പിൻവലിച്ചില്ലായെങ്കിൽ 10 കോടി രൂപയുടെ മാനനഷ്ടക്കേസ് നേരിടേണ്ടി വരുമെന്ന് വക്കീൽ നോട്ടീസിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്. ദമ്പതികൾക്കെതിരെ ഇത് ആദ്യമായല്ല ധനുഷും കുടുംബവും രംഗത്തെത്തുന്നത്. ആരോപണമെല്ലാം അടിസ്ഥാനരഹിതമാണെന്നും മാപ്പ് പറഞ്ഞു കൊണ്ട് പത്രക്കുറിപ്പ് ഇറക്കണമെന്നും നേരത്തെ ധനുഷും പിതാവും ആവശ്യപ്പെട്ടിരുന്നു.
News
ഓട്ടോ ഡ്രൈവർ മടിയിലിരുത്തി വേദനിപ്പിച്ചതും; 12 വയസിൽ അച്ഛന്റെ സുഹൃത്തിന്റെ സ്നേഹപ്രകടനങ്ങൾ അതിരുവിടുന്നത് കണ്ട് പ്രതികരിച്ചു തുടങ്ങിയതും; രേവതിയുടെ കുറിപ്പ്..!!

തനിക്ക് നേരിട്ട അനുഭവങ്ങളെ പറ്റി രേവതി രൂപേഷ് പങ്കുവെച്ച പോസ്റ്റ്.. നഴ്സറി ക്ലാസിൽ പോകുമ്പോൾ ഓട്ടോ ഡ്രൈവർ മടിയിലിരുത്തി വേദനിപ്പിച്ചത് അന്ന് ഉറക്കമില്ലാത്ത രാത്രികളിലേക്ക് പേടിയോടെ കൂപ്പുകുത്തി വീണിട്ടും ,എത്രയോ വർഷങ്ങൾ കഴിഞ്ഞിട്ടുംഈ മുപ്പത്തിനാലാം വയസ്സിലും മുറിവായി തന്നെയുണ്ട്..12 വയസിലാണ് അങ്കിൾ എന്ന് വിളിച്ചിരുന്ന അച്ഛന്റെ സുഹൃത്തിന്റെ സ്നേഹപ്രകടനങ്ങൾ അതിരുവിടുന്നു എന്ന് തോന്നി തുടങ്ങിയതും പ്രതികരിച്ചു തുടങ്ങിയതും. പിന്നെ സിനിമയ്ക്ക് പോയപ്പോഴും, ബസ്സിൽ കയറിയപ്പോഴും,അങ്ങനെ തിരക്കുള്ള എല്ലാ സ്ഥലങ്ങളിലും മനസ്സിനെ മുറിവേൽപ്പിക്കുന്ന എന്തെങ്കിലും ഒന്ന് ഉണ്ടാകും. സുഹൃത്തുക്കളോട് സംസാരിച്ചപ്പോൾ അവരുടെ അനുഭവവും ഇതുതന്നെ… അന്ന് മുതലാണ് തിരക്കുള്ള എല്ലാ സ്ഥലങ്ങളും പേടിയായി തുടങ്ങിയത്. ഒരിക്കൽ തൃശ്ശൂർ പൂരത്തിന് പോകാൻ അച്ഛന്റെ അടുത്തു വാശിപിടിച്ചപ്പോൾ ഒരു ഫാമിലി തൃശ്ശൂർ പൂരത്തിന്റെ തിരക്കിനിടയിൽ പെട്ട് അതിലെ ആ പെൺകുഞ്ഞിനും അമ്മയ്ക്കും അനുഭവിക്കേണ്ടിവന്നത് കേട്ടപ്പോൾ പൂരം പോലും വെറുത്തു പോയ അവസ്ഥയുണ്ട്..
ബോബി ചെമ്മണ്ണൂരിന്റെ വീഡിയോ മുഴുവനായി ശ്രദ്ധിക്കാതെ അദ്ദേഹത്തിന്റെ മാർക്കറ്റിംഗ് തന്ത്രത്തെ പുകഴ്ത്തി കമന്റ് ചെയ്തിരുന്നു… അതിൽ അയാൾ പറയുന്ന ഒരു കാര്യമുണ്ട് തൃശ്ശൂർ പൂരത്തിന് പോകുമ്പോൾ ജാക്കി വെക്കാറുണ്ട്, ഇപ്പോൾ അതിന്റെ ആവശ്യമില്ലെന്ന്.. അത്രയും സിംപിൾ ആയാണ് അയാൾ അത് പറഞ്ഞു പോകുന്നത് ..പക്ഷേ അതിനു വിധേയരാകുന്ന സ്ത്രീകൾ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ എത്രവലുതാണെന്ന് ഊഹിക്കാൻ പോലും പറ്റില്ല..ഈ പ്രാവശ്യം തൃശ്ശൂർ പൂരത്തലേന്ന് രണ്ടു സുഹൃത്തുക്കൾക്കൊപ്പം പൂമ്പാറ്റയെപ്പോലെ പാറി നടന്നപ്പോൾ ഞാൻ അനുഭവിച്ച സന്തോഷം.. അത് എത്രയോ വലുതാണ്… എന്റെ അറിവിൽ 90 ശതമാനവും അല്ലെങ്കിൽ അതിൽ കൂടുതലും സ്ത്രീകൾ കുഞ്ഞിലെ മുതൽ ഇങ്ങനെയുള്ള ദുരനുഭവങ്ങൾ ക്ക്, അതിക്രമങ്ങൾക്ക് ഇരയായിട്ടുണ്ടാകും… അത് നല്കുന്ന മാനസിക ആഘാതങ്ങളിൽ നിന്നും മോചിതരാകാൻ വർഷങ്ങളും എടുത്തിട്ടുണ്ടാകും… എത്രയോ സ്ത്രീകൾ ഇങ്ങനെയുള്ള മുറിപ്പാടുകൾ പങ്കുവെച്ചിട്ടുണ്ട്..
പ്രതികരിക്കാൻ പ്രാപ്തയാകുന്നത് വരെ അവൾ ആ മുറിപ്പാടുകളുടെ ആഴങ്ങളിൽ കൂപ്പുകുത്തി കിടക്കും… വീണ്ടും വീണ്ടും ആ ഓർമ്മകൾ തിരികെ വന്ന് അവളെ കുത്തി നോവിച്ചു കൊണ്ടിരിക്കും.. പെണ്ണിന്റെ മാനം ആകാശത്തു കൊണ്ടുവച്ച ഈ സമൂഹത്തിൽ ഒരു ബോധം വരുന്നതുവരെ അവൾ സ്വയം തെറ്റുകാരിയായി അവളെ തന്നെ ചിലപ്പോൾ ചിത്രീകരിക്കും.. ” ഇല വന്ന് മുള്ളിൽ വീണാലും മുള്ള് വന്ന് ഇലയിൽ വീണാലും ഇലക്കാണ് കേട് ” എന്ന തരത്തിൽ സമൂഹം സംരക്ഷണം കൊണ്ട് ബന്ധിയാക്കുന്ന ഒരുപാട് കാര്യങ്ങൾ ഉണ്ടല്ലോ അതിൽ അവൾ അകപ്പെട്ട് പോകും.. സമൂഹത്തിന്റെ മുന്നിൽ നിന്നും സമൂഹത്തിന്റെ ചിന്താഗതികൾ ക്കെതിരെ ആയി സംസാരിക്കുന്ന സ്ത്രീകളെ അല്ലെങ്കിൽ ഉച്ചത്തിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്ന സ്ത്രീകളെ എനിക്ക് ഒരുപാട് ഇഷ്ടമാണ്… എന്തുകൊണ്ടാണെന്ന് അറിയാമോ.. നിങ്ങൾ കെട്ടിക്കൊടുത്ത എത്രയോ ഇരുമ്പ് വേലിക്കെട്ടുകൾ തകർത്താണ് അവർ ഈ സമൂഹത്തിനു മുൻപിൽ വന്ന് നിൽക്കുന്നത് എന്ന് അറിയാമോ….
പ്രതികരിക്കുന്ന സ്ത്രീകളെ അഹങ്കാരി തന്റെടി എന്നും പ്രതികരിക്കുന്ന പുരുഷൻ ആണത്തത്തിന്റെ പ്രതീകവുമാണ് ഇപ്പോഴും… മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും.. പൊതു ഇടങ്ങൾ ഞങ്ങളുടേത് കൂടിയാകുന്നു… തിരക്കിനെ പേടിയില്ലാതെ , അമർത്തിയുള്ള നോട്ടങ്ങൾ ഇല്ലാതെ, അനാവശ്യ സംരക്ഷണങ്ങൾ പഠിപ്പിക്കാതെ,ഇഷ്ടമല്ലാത്ത സ്പർശനങ്ങൾ ഇല്ലാതെ രാത്രിയും പകലുമില്ലാതെ, ഇഷ്ടങ്ങൾ ആസ്വദിക്കാൻ പാറി പറന്നു നടക്കാൻ..
Celebrity
ധനുഷിന്റെ ഒപ്പമുള്ള കി ട പ്പ റ രംഗം എത്ര തവണ ചെയ്തു? വിമര്‍ശകന്റെ വായടപ്പിച്ച് നടി മാളവിക..!!

തെന്നിന്ത്യന്‍ സിനിമയിലെ നിറ സാന്നിധ്യമാണ് മാളവിക മോഹനന്. മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച് ഇന്ന് തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലുമെല്ലാം നിറഞ്ഞു നില്ക്കുന്ന താരമായി മാറിയിരിക്കുകയാണ് മാളവിക. രജനികാന്തിന്റെ ‘പേട്ട’ എന്ന ചിത്രത്തിലൂടെ നടി മാളവിക മോഹനന് തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.വിജയ് നായകനായെത്തിയ ‘മാസ്റ്റര്‍’ ആയിരുന്നു കോളിവുഡിലെ നടിയുടെ രണ്ടാമത്തെ ചിത്രം. കരിയറിന്റെ തുടക്കത്തില്‍ തന്നെ രജനികാന്തിനും വിജയിക്കും ഒപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ച ചുരുക്കം താരങ്ങളിലൊരാളാണ് മാളവിക. സോഷ്യല്‍ മീഡിയയിലും താരമാണ് മാളവിക. താരത്തന്റെ ചിത്രങ്ങളും ഫോട്ടോഷൂട്ടുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. മാളവികയുടെ മറയില്ലാത്ത വാക്കുകളും ചര്‍ച്ചയായി മാറാറുണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് മാളവിക. അത്തരത്തില്‍ നടത്തിയ ചോദ്യോത്തര പംക്തിയിലാണ് മാളവിക അഭിനയിച്ച ബെ.ഡ് റൂം സീനിനെ പറ്റിയുള്ള ചോദ്യം വരുന്നത്.
‘മാരന്’ എന്ന ധനുഷ് ചിത്രത്തിലെ കി ട പ്പ റ രം ഗ ത്തെ കുറിച്ചായിരുന്നു ചോദ്യം. മാരന് എന്ന ചിത്രത്തിലെ കി.ട.പ്പ.റ രം.ഗം എത്ര നേരം ചിത്രീകരിച്ചു എന്നായിരുന്നു ഇയാള്‍ക്ക് അറിയേണ്ടിയിരുന്നത്. ‘ഏറ്റവും ദുഃഖം നിറഞ്ഞ സ്ഥലമാണ് നിങ്ങളുടെ തല’ എന്നായിരുന്നു അതിന് മാളവികയുടെ മറുപടി. സോഷ്യല്‍ മീഡിയയില്‍ വളരെ അധികം ആക്ടീവായ മാളവിക, തന്റെ സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങളും സിനിമാ വിശേഷങ്ങളും ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. അതിന്റെ ഭാഗമായിട്ടാണ് കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ പ്രേക്ഷകരുമായി സംവദിക്കാന്‍ സമയം കണ്ടെത്തിയത്. ചിലര്‍ നടിയെ വിമര്‍ശിച്ചും എത്തിയിരുന്നു. നടിയുടെ അഭിനയത്തെ വിമര്‍ശിച്ച് എഴുതിയ കമന്റ് ചുവടെ: നിങ്ങളുടെ അഭിനയം വളരെ മോശമാണെന്ന് ഞങ്ങള്‍ക്കും നിങ്ങള്‍ക്കും അറിയാവുന്ന കാര്യമാണ്. സമൂഹമാധ്യമങ്ങളിലെ നിങ്ങളുടെ ചൂ.ട.ന് ഫോട്ടോഷൂട്ടും ചിത്രങ്ങളും കണ്ടുവരുന്നവരാണ് ആരാധകരെന്ന് പറഞ്ഞ് പുറകെ നടക്കുന്നത്. ഇക്കാര്യത്തില്‍ എന്താണ് പറയാനുള്ളത്. അതിന് മാളവിക നല്കിയ മറുപടി ഇതാണ്.
‘നിങ്ങളും എന്നെ ട്വിറ്ററില്‍ പിന്തുടരുന്നുണ്ടല്ലോ, അപ്പോള്‍ പറഞ്ഞുവരുന്നത് നിങ്ങളും എന്റെ ഫോട്ടോഷൂട്ടുകളുടെ ആരാധകനാണെന്നാണോ.’ പട്ടം പോലെ എന്ന് മലയാളം സിനിമയിലൂടെയാണ് മാളവിക മോഹനന് സിനിമാ രംഗത്തേക്ക് കടന്നു വരുന്നത്. മലയാളി ഛായാഗ്രാഹകന്‍ കെ.യു മോഹനന്റെ മകളാണ് മാളവിക. ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിലാണ് മലയാളത്തിൽ അവസാനമായി അഭിനയിച്ചത്. ആരാധകരുമായി എപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ തന്റെ സിനിമാ വിശേഷങ്ങളും സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങളും മാളവിക പങ്കുവെയ്ക്കാറുണ്ട്. അതിന്റെ ഭാഗമായിട്ടാണ് ട്വിറ്ററിലൂടെ ആരാധകരുമായി സംവദിക്കാന്‍ സമയം കണ്ടെത്തിയത്. കാര്‍ത്തിക് നരേന് സംവിധാനം ചെയ്ത ചിത്രം 2022 മാര്‍ച്ചിലാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തില്‍ താര എന്ന നായിക വേഷമാണ് മാളവിക ചെയ്തത്. ഇനി ബോളിവുല്‍ നിര്‍മ്മിക്കുന്ന യു.ദ്ര എന്ന സിനിമയുടെ തിരക്കുകളിലാണ് നടി. ഉടനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും താരം തുറന്ന് പറയുന്നുണ്ട്. താനൊരു നടിയായി മാറിയില്ലായിരുന്നുവെങ്കില്‍ തന്റെ അച്ഛന് കെയു മോഹനനെ പോലെ താനുമൊരു ഛായാഗ്രാഹകയാകുമായിരുന്നുവെന്നാണ് മാളവിക പറയുന്നത്.
Celebrity
അഭിനയ ജീവിതം തുടങ്ങിയപ്പോൾ തന്നെ മോഹൻലാൽ ചിത്രങ്ങളിൽ അവസരങ്ങൾ ലഭിച്ചതിന്റെ പേരിൽ പല നടിമാരും തന്നെയും മോഹൻലാലിനെയും ചേർത്ത് ഗോസിപ്പുകളും പറഞ്ഞു പരത്തി; നയൻതാര തുറന്ന് പറയുന്നു..!!

‘മനസ്സിനക്കരെ’ എന്ന ചിത്രത്തിൽ നാടൻ പെൺകുട്ടിയായി എത്തി പിന്നീട് തെന്നിന്ത്യയുടെ സൂപ്പർ സ്റ്റാർ ആയി മാറിയ നയൻതാരയുടെ അഭിനയ ജീവിതം ഏതൊരാളെയും ഒരു സിനിമാക്കഥ പോലെ വിസ്മയിപ്പിക്കുന്ന ഒന്നാണ്. തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും കരുത്തയായ സ്ത്രീകളിൽ ഒരാൾ കൂടിയാണ് നയൻതാര ഇന്ന്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘മനസിനക്കരെ’ എന്ന ചിത്രത്തിലൂടെയായിരുന്നു ഡയാനയുടെ അരങ്ങേറ്റം. ‘മനസ്സിനക്കരെ’യിലേക്ക് തിരഞ്ഞെടുക്കുമ്പോൾ സിനിമയിൽ അഭിനയിക്കാൻ നയൻതാരയ്ക്ക് വലിയ താൽപ്പര്യമില്ലാതിരുന്നുവെന്ന് സത്യൻ അന്തിക്കാട് പറഞ്ഞിട്ടുണ്ട്. കരിയറിന്റെ തുടക്ക കാലത്ത് തന്നെ രണ്ട് മോഹന്‍ലാല്‍ ചിത്രങ്ങളില്‍ വേഷമിട്ട നായികയാണ് നയന്‍സ്- 2004 ല്‍ പുറത്തിറങ്ങിയ വിസ്മയത്തുമ്പത്തും നാട്ടുരാജാവും ആയിരുന്നു ആ സിനിമകള്‍. എന്നാല്‍ അതിന് രണ്ട് പതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴും മോഹന്‍ലാലിന്റെ നായികയായി ഒരു സിനിമയില്‍ പോലും നയന്‍താര അഭിനയിച്ചിട്ടില്ല.
പിന്നീട് തമിഴിലേക്ക് ചേക്കേറിയ താരം അധികം വൈകാതെ തമിഴിലെ സൂപ്പർ സ്റ്റാറുകളുടെ നായികയായി അഭിനയിച്ചു .പിന്നീട് തെലുങ്കിലും മികച്ച വേഷം താരം ചെയ്തു .എന്നാൽ ആ കാലയളവിൽ മലയാളത്തിൽ സിനിമ ചെയ്യാൻ താരം തയ്യാറായിരുന്നില്ല. പിന്നീട് ദിലീപ് നായകനായ ബോഡിഗാർഡ് എന്ന ചിത്രത്തിൽ നായികയായി നയൻതാര എത്തി .അങ്ങനെ തമിഴിലും തെലുങ്കിലും മലയാളത്തിലും നിറഞ്ഞു നിൽക്കുന്ന സമയത്താണ് നയൻതാര വിവാഹിതയാകുന്നത് .എന്നാൽ പെട്ടെന്ന് തന്നെ വിവാഹമോചനം നേടുകയും സിനിമയിലേക്ക് തിരിച്ചു വരികയും ചെയ്തു.വിവാഹത്തിനുമുമ്പ് രജനീകാന്ത് ,അജിത് ,വിജയ്, ധനുഷ് എന്നിവരുടെ കൂടെ വമ്പൻ ഹിറ്റുകൾ താരം തമിഴ് പ്രേക്ഷകർക്ക് നൽകിയിരുന്നു . വിവാഹമോചനത്തിന് ശേഷം തിരികെ എത്തിയ താരം രാജാറാണി എന്ന ആര്യയുടെ ചിത്രത്തിൽ വലിയ തിരിച്ചുവരവ് തന്നെയാണ് നടത്തിയത് .പിന്നീട് നിരവധി സിനിമകളുടെ ഭാഗമായി താരമിപ്പോൾ തെന്നിന്ത്യയിലെ സൂപ്പർ സ്റ്റാർ ആണ് .
തന്മയത്തോടുകൂടിയുള്ള അഭിനയവും കരുത്തുറ്റ കഥാപാത്രങ്ങളും കൊണ്ടാവാം തെന്നിന്ത്യൻ സിനിമ ലോകത്തുതന്നെ നയന്‍താര അഭിമാനം ആയി മാറി കഴിഞ്ഞു .കഴിഞ്ഞദിവസം താരത്തിന്റെ ജീവിതത്തെ ആസ്പദമാക്കി തമിഴിലെ ഒരു ചാനലിൽ ഒരു പരിപാടി ചെയ്തിരുന്നു .അതിൽ പങ്കെടുക്കാൻ എത്തിയ താരം മോഹൻലാൽ എന്ന കംപ്ലീറ്റ് ആക്ടറേ ക്കുറിച്ച് സംസാരിച്ചു. നയൻതാരയുടെ വാക്കുകൾ ഇങ്ങനെയാണ്, തുടക്കകാലത്ത് തന്നെ മോഹൻലാലിനോടൊപ്പം രണ്ട് ചിത്രങ്ങൾ അഭിനയിക്കാനുള്ള ഭാഗ്യം തനിക്ക് ലഭിച്ചു .വളരെ പെട്ടെന്ന് തന്നെ മോഹൻലാലിനൊപ്പം അഭിനയിക്കാൻ തനിക്ക് അവസരങ്ങൾ ലഭിച്ചത് ചില നടിമാർക്ക് തന്നോട് അസൂയ ഉണ്ടായിരുന്നു . തന്നെയും അദ്ദേഹത്തെയും ചേർത്ത് പല ഗോസിപ്പുകളും അവർ പുറത്തിറക്കി എന്നാണ് നയൻതാര പറഞ്ഞത് . തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണത്തിന് ഇപ്പോള്‍ നയന്‍താര മാത്രമായിരിക്കും അര്ഹയായിട്ടുണ്ടാവുക. ഒറ്റയ്ക്കൊരു നങ്കൂരമായി നിന്ന് സിനിമകള്‍ വിജയിപ്പിക്കുന്ന താരങ്ങളില്‍ ഒരാളാണ് നയന്‍സ്.
ഇന്ത്യന്‍ സിനിമയില്‍ നായികമാര്‍ പലപ്പോഴും നായകന്റെ നിഴലായി വന്ന് ഡാന്‍സും കളിച്ച് പോകുന്ന കാലഘട്ടത്തിലാണ് നയന്‍താരയുടെ ‘ആറാട്ട്’ എന്ന് കൂടി ഓര്‍ക്കണം.
-
Photos2 years ago
സില്‍ക്ക് സ്മിതയെ പുനരാവിഷ്കരിച്ച് ട്രാന്‍സ് മോഡല്‍ ദീപ്തി.. ചിത്രം പങ്കുവെച്ച് ദിയ സന!!
-
Film News2 years ago
പണ്ട് പൂവലന്മാരെ പേടിച്ച് ഷാളൊക്കെ മൂടിക്കെട്ടിയായിരുന്നു നടത്തം. എന്നാൽ മുംബൈയില്‍ പോയപ്പഴാണ് അതിന് മാറ്റമുണ്ടായത് : ഗായിക മജ്ഞരി..
-
Film News2 years ago
ഞങ്ങളുടെ കുഞ്ഞിനെ ജാതിയും മതവുമില്ലാതെ വളർത്തും : അനു സിതാര
-
Film News2 years ago
അമാലുവും ഞാനും ചെറുപ്പത്തിലെ ഒന്നിച്ചു പഠിച്ചവർ.. 25 വയസ്സായപ്പോൾ എനിക്കൊരു പ്രണയമുണ്ടെന്ന് വീട്ടിൽ പറഞ്ഞു : ദുൽഖർ സൽമാൻ
-
Photos2 years ago
റൊമാന്റിക് സിനിമകളെ വെല്ലുന്ന തരത്തിൽ ഒരു വെഡ്ഡിംഗ് ഫോട്ടോഷൂട്ട്… ചിത്രങ്ങൾ കാണാം!!
-
Celebrity11 months ago
മമ്മൂട്ടിയോട് വില്ലനാകുമോ എന്ന ചോദ്യം ചോദിച്ച അല്ലു അർജുന്റെ പിതാവിന് മമ്മൂക്ക കൊടുത്ത മറുപടി..അപ്പോഴേ അല്ലു അരവിന്ദ് ഫോണ്‍ കട്ടു ചെയ്തു !!
-
Film News2 years ago
അമ്മയും കുഞ്ഞും സുഖമായ് ഇരിക്കുന്നു.. അച്ഛനായതിന്റെ സന്തോഷം പങ്കുവെച്ച് സിദ്ധാർത്ഥ് ഭരതൻ.!!
-
Film News2 years ago
ഭർത്താവിനെ അപ്പായെന്നാണ് വിളിക്കുന്നത്.. വിഷ്ണുവിനെ അങ്ങനെ വിളിക്കാനുള്ള കാരണം വെളിപ്പെടുത്തി മീര!!