Celebrity
വിജയ് ബാബു എന്ന ഇരപിടിയന്‍, ആക്രമിക്കപ്പെട്ട സ്ത്രീയെ ‘വെടി’യാക്കുന്ന പൊതുബോധം’: ശ്രീജ നെയ്യാറ്റിന്‍കര തുറന്ന് പറയുന്നു..!!
നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ ഉയര്‍ന്ന ബ.ലാ.ത്സം.ഗ..ക്കേ.സി.ല്‍ പ്രതികരണവുമായി സാമൂഹിക പ്രവര്‍ത്തക ശ്രീജ നെയ്യാറ്റിന്‍കര. ഓരോ സ്ത്രീകൾക്ക് പിന്നാലെയുമുണ്ട് ഇന്നലെ നമ്മൾ ലൈവിൽ കണ്ട വിജയ് ബാബുമാർ … ഒരു സ്ത്രീയെ ലൈം.ഗി.ക ചൂഷണം നടത്തുകയും ആക്രമിക്കുകയും ചെയ്തവൻ യാതൊരു ഭയവുമില്ലാതെ ഫേസ് ബുക്ക് ലൈവിൽ വന്ന് നടത്തിയ വെല്ലുവിളി നമ്മൾ കണ്ടതാണ് .. നീതിന്യായ വ്യവസ്ഥയെ പോലും പുല്ലുവില കല്പിച്ചു കൊണ്ട് ഇരയുടെ പേരടക്കം വിളിച്ചു പറയാൻ വിജയ് ബാബു എന്ന സിനിമാ പ്രവർത്തകന് കിട്ടിയ ധൈര്യം എവിടെ നിന്നാണെന്നറിയാമോ … ആ ധൈര്യത്തിന്റ പേരാണ് പുരുഷ പ്രിവിലേജ് അഥവാ ആണഹന്ത ആ ആണഹന്തയ്ക്കാണ് അയാൾക്ക് സോഷ്യൽ മീഡിയയിൽ നിർത്താതെ കയ്യടി കിട്ടുന്നത് .. പരാതിക്കാരിയായ സ്ത്രീയെ സദാചാര വിചാരണയ്ക്ക് ഇരയാക്കുന്നതും ഇതേ ആണഹന്തയാണ് … ഈ ആണഹന്തയ്ക്ക് സമ്പത്തും അധികാരവും സെലിബ്രേറ്റി സ്റ്റാറ്റസും കൂടെ ഉണ്ടായാൽ പിന്നെ ഇരയാക്കപ്പെട്ട, ആക്രമിക്കപ്പെട്ട സ്ത്രീ ഒരു ‘വെടി’യാണ് പൊതുബോധത്തിന് …
ആർത്തവ സമയത്ത് സെ.ക്സ്. നിരസിച്ച സ്ത്രീയെ വയറ്റിൽ ചവിട്ടുകയും അവളുടെ മുഖത്തേക്ക് കഫം തുപ്പുകയും ചെയ്യുന്ന പുരുഷനെ ഒരു സ്ത്രീ പൊതുസമൂഹത്തിന് ചൂണ്ടിക്കാണിച്ചു കൊടുക്കുകയാണ് .. അങ്ങനെയുള്ള നിരവധി വിജയ് ബാബുമാർ നമുക്ക് ചുറ്റിലുമുണ്ട്.. അവരാണ് അഭിപ്രായം പറയുന്ന സ്ത്രീക്ക് നേരെ ലൈം.ഗി..കാ.ധി.ക്ഷേ.പം നടത്തുന്ന, സ്ത്രീ ശരീരത്തെ കേവല ലൈം.ഗി.ക വസ്തുവായി കാണുന്ന, അവസരം കിട്ടിയാൽ റേപ്പ് ചെയ്യാൻ സാധ്യതയുള്ള പൊട്ടൻഷ്യൽ റേപ്പിസ്റ്റുകൾ … അവർക്ക് അഭിപ്രായം പറയുന്ന സ്ത്രീകളെ ആർജ്ജവത്തോടെ സംസാരിക്കുന്ന സ്ത്രീകളെ സഹിക്കാനേ കഴിയില്ല.. ആൺ ഹൂങ്ക് മസ്‌തിഷ്കത്തിൽ നുരഞ്ഞു പതയുന്നവർ അവർക്ക് സ്ത്രീയെന്നാൽ ആണിനാൽ സംരക്ഷിക്കപ്പെടേണ്ട കേവല ശരീരം മാത്രമാണ് വെറുമൊരു ഭോഗവസ്തു … അത്തരക്കാർ പല രൂപങ്ങളിലും ഭാവങ്ങളിലും നമുക്ക് മുന്നിൽ പ്രത്യക്ഷപ്പെടും… അതിലൊരാളാണ് വിജയ് ബാബു ..
സ്ത്രീയെ, അവളുടെ വ്യക്തിത്വത്തെ ബഹുമാനിക്കുകയോ അംഗീകരിക്കുകയോ ചെയ്യാത്തവർ ആണത്വത്തിൽ അഹങ്കരിക്കുന്നവർ അവരിൽ ഓരോരുത്തരിലും വിജയ് ബാബുമാർ ഒളിഞ്ഞിരിപ്പുണ്ട് അവസരം കിട്ടുമ്പോൾ മീശ പിരിക്കാൻ …
താൻ ഒരാണാണ് എന്ന ഹൂങ്കിൽ ജീവിക്കുന്ന പുരുഷനുമായി പ്രേമത്തിലോ പ്രണയത്തിലോ ര.തി.യി.ലോ എന്തിനേറെ സൗഹൃദത്തിലോ ഏർപ്പെടാൻ സ്വത്വ ബോധമുള്ള സ്ത്രീകൾക്ക് കഴിയില്ല .. ആണഹന്ത പേറുന്ന ഒരു പുരുഷനുമായി സെ.ക്സി.ലേ.ർ..പ്പെ.ടു.ന്ന.ത് പോലൊരു ദുരന്തം പെണ്ണിന് വേറെയുണ്ടാകില്ല അക്ഷരാർത്ഥത്തിൽ അതൊരു ബ.ലാ.ൽ.സം.ഗം തന്നെയായിരിക്കും .. അത്തരക്കാർക്ക് ഓരോ സ്ത്രീകളും തന്നെ ആനന്ദിപ്പിക്കാനുള്ള ശരീരങ്ങൾ മാത്രമാണ്. വിജയ് ബാബുവെന്ന ഇര പിടിയന്റെ മോഡസ് ഓപ്പറാണ്ടി നോക്കൂ.. സിനിമാ രംഗത്ത് വളരെ ആഗ്രഹത്തോടെ, പ്രതീക്ഷയോടെ തൊഴിൽ തേടി എത്തിയ പുതുമുഖമായ സ്ത്രീയോട് സൗഹൃദം സ്ഥാപിക്കുക , അതിന് ശേഷം അവളോട് വളരെ മാന്യമായി പെരുമാറി വിശ്വാസം നേടിയെടുക്കുക,ഒരു പുതുമുഖമെന്ന നിലയിൽ അവൾക്ക് വേണ്ട മാർഗനിർദ്ദേശങ്ങളും ഉപദേശങ്ങളും നൽകുക,ഒരു രക്ഷകനായി തോന്നിപ്പിക്കും വിധത്തിൽ പെരുമാറുക .. കാമുകനാകുക ,ലൈം.ഗി.ക ചൂഷണം നടത്തുക പ്രതിഷേധങ്ങൾക്ക് വില കൽപിക്കാതെ മദ്യം നൽകി അയാളുടെ ലൈം.ഗി.കാ.സ.ക്തി.ക്ക് ആ സ്ത്രീ ശരീരത്തെ ഉപയോഗിക്കുക അതിനിടയിൽ വിവാഹ വാഗ്ദാനം നൽകുക …
നോക്കൂ എത്ര കൃത്യമായാണ് അയാൾ ആ സ്ത്രീയെ ചൂഷണം ചെയ്തിരിക്കുന്നത് എന്തെങ്കിലും ഒരു സത്യസന്ധത ആ ബന്ധത്തോട് അയാൾ കാണിച്ചിട്ടുണ്ടോ.. എന്നാൽ ആ സ്ത്രീയുടെ വിശ്വാസത്തെ അയാൾ നേടിയെടുക്കുകയും ചെയ്തു .. ഇങ്ങനെയൊക്കെയാണ് ഇത്തരക്കാർ ലൈം.ഗി.ക ബന്ധത്തിനുള്ള കൺസെന്റ് നേടിയെടുക്കുന്നത്… തനിക്ക് മടുക്കുന്നത് വരെ അയാൾക്ക് ആ ബന്ധം തുടരണം അതിന് ശേഷം അയാൾക്കത് വലിച്ചെറിയാം .അതിന് വേണ്ടി അയാൾ സ്നേഹവും പ്രണയവുമെല്ലാം അഭിനയിക്കും നിന്നേക്കാൾ വലുതായി എനിക്കൊന്നുമില്ലെന്ന് ആയിരം വട്ടം പറഞ്ഞവളുടെ വിശ്വാസം നേടിയെടുക്കും.. ഈ ലോകത്ത് നിന്നെയല്ലാതെ മറ്റാരേയും പ്രേമിച്ചിട്ടില്ലെന്ന് ആണയിട്ട് പറയും .. വാക്കുകൾക്ക് യാതൊരു ആത്മാർഥതയുമില്ലാതെ എന്താണോ വേട്ടക്കാരൻ ലക്ഷ്യം വയ്ക്കുന്നത് അത് അവളിൽ നിന്നയാൾ മതിയാവോളം നേടിയെടുക്കും .. അതിനയാൾ എന്തഭിനയവും നടത്തും ഫെമിനിസത്തെ കുറിച്ച് പോലും പെണ്ണിന് മുന്നിൽ വാചാലയാകുന്ന എത്രയോ മെയിൽ ഷോവനിസ്റ്റുകളെ കണ്ടിരിക്കുന്നു …
ഇനി ഏതെങ്കിലും കാലത്ത് തന്നിൽ നിന്ന് പീ.ഡ.നം ഉണ്ടായെന്നവൾ പറഞ്ഞാൽ ഉഭയസമ്മതമായിരുന്നു എന്നതിന് അവൻ തെളിവുണ്ടാക്കി വച്ചിട്ടുണ്ടാകും … തീർന്നില്ല അവൾക്കെതിരെ ആളെ കൂട്ടി സദാചാര വിചാരണ നടത്താൻ മെയിൽ ഷോവനിസ്റ്റിന്റെ ഒരു ഇരവാദ കുറിപ്പോ ലൈവോ മതി സംഗതി ശുഭം…
വിജയ് ബാബുമാർ ഓരോ പെണ്ണിന് ചുറ്റിലുമുണ്ട്… ചിലപ്പോൾ പ്രേമാഭ്യർത്ഥന നടത്തിക്കൊണ്ട്, ചിലപ്പോൾ തൊഴിലുടമയുടെ രക്ഷക വേഷത്തിൽ, ചിലപ്പോൾ നമ്മളെ വാനോളം പുകഴ്ത്തിക്കൊണ്ട്, ചിലപ്പോൾ ഭാര്യയ്ക്ക് തന്നോടുള്ള സ്നേഹക്കുറവ് പറഞ്ഞു കൊണ്ട്, ചിലപ്പോൾ താനും ഭാര്യയുമൊത്തുള്ള സമാനതകളില്ലാത്ത പ്രേമ ജീവിതം പറഞ്ഞു കൊണ്ട് .. പല വേഷത്തിൽ പല ഭാവത്തിൽ പല രൂപത്തിൽ അതൊക്കേയും ആണഹന്തയുടെ ചിലന്തി വലകൾ തന്നെയാണ് ഇവറ്റകളെ തുറന്നു കാട്ടുക മാത്രേയുള്ളൂ അതിജീവിക്കുക മാത്രേയുള്ളൂ വഴി …
Celebrity
വസന്തം നിറഞ്ഞ നൂറിന്റെയും ഫാഹിമിന്റെയും കല്യാണ വസ്ത്രങ്ങൾ. വിവാഹ വസ്ത്രങ്ങളിൽ തിളങ്ങി നൂറിനും ഫാഹിമും.
പ്രമുഖ സിനിമ താരങ്ങളായ നൂറിൻ ശെരീഫിന്റെയും ഫാഹിമിന്റെയും വിവാഹം സോഷ്യൽ മീഡിയയിൽ വൻ ആഘോഷമായിരുന്നു. നിരവധി പേരാണ് നവദമ്പതികൾക്ക് ആശംസകളറിയിച്ചും സന്തോഷം അറിയിച്ചും എത്തിയത്. ആർഭാട പൂർവ്വം നടന്ന വിവാഹത്തിന് ഏറെ ചർച്ച ചെയ്ത ഒന്നായിരുന്നു നൂറിൻ ഷെരീഫിന്റെ ലഹങ്കയും ഫാഹിമിന്റെ ബദ്ഗള സ്യൂട്ടും ജോദ്പൂരി പോളോ പാന്റും . ഫ്ലോറൽ വെഡിങ് എന്ന നൂറിന്റെ സ്വപ്നസാക്ഷാത്കാരം ആയിരുന്നു ഈ വിവാഹം. ഏതൊരു പെൺകുട്ടിയും ആഗ്രഹിക്കുന്ന പോലെ തന്റെ വിവാഹ വസ്ത്രത്തെ പറ്റി നിരവധി സങ്കൽപ്പങ്ങളാണ് നൂറിന് ഉണ്ടായിരുന്നത്. നൂറിനു വേണ്ടി മാത്രം തയ്യാറാക്കുന്ന യുണീക്ക് ഡിസൈൻ ആയിരിക്കണമെന്നതായിരുന്നു നിബന്ധനകളിൽ ഒന്ന്. ഇന്ത്യയിലെ പ്രമുഖ വ്യവസായിയും ഫാഷൻ ഡിസൈനറുമായ ബീന കണ്ണന്റെ സൗത്ത് ഇന്ത്യയിലെ പ്രമുഖ കോട്യൂയൂർ ബ്രാൻഡായ ബീന കണ്ണൻ കൊട്യൂർ ആണ് നൂറിന്റെയും ഫാഹിമിന്റെയും വിവാഹ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തിട്ടുള്ളത്.ഫ്ലോറൽ ഡിസൈനുകൾക്ക് പ്രാധാന്യം നൽകണം, ഗ്ലിറ്ററി ആകുന്നതോടൊപ്പം ലൈറ്റ് വെയ്റ്റ് ആയിരിക്കണം എന്നതിന്റെ കൂടെ നൂറിൻ ഒരു ആവശ്യം കൂടെ മുന്നോട്ട് വെച്ചിരുന്നു. സാരി ഉടുക്കാൻ അതീവ മോഹമുള്ള നൂറിന്, അത് സാധ്യമായിരുന്നില്ല. അതിനാൽ സാരിയിൽ വരുന്ന സാരീ ഡ്രാപ്പിംഗ് പോലെ തന്റെ ലഹങ്കയിൽ ഉണ്ടാകണം എന്നതും നൂറിന്റെ ആവശ്യമായിരുന്നു.
നൂറിന്റെ ആഭരണങ്ങളും പ്രത്യേക ശ്രദ്ധ നേടിയിരുന്നു. വസ്ത്രങ്ങളോടൊപ്പം നൂറിനെ കൂടുതൽ സുന്ദരിയാക്കിയ ആഭരണങ്ങൾ കേരളത്തിലെ ജ്വല്ലറി ബ്രാൻഡ് ആയ ആർ.ഗിരി പയിൽ നിന്നുമായിരുന്നു. പോൾക്കി വജ്രങ്ങൾ, പേസ്റ്റൽ പിങ്ക് ടൂർമാലിൻ, മുത്തുകൾ എന്നിവയാൽ അലങ്കരിച്ച പുരാതനമായ വിക്ടോറിയൻ ശൈലിയിലുള്ള സ്വർണ്ണാഭരണങ്ങളായിരുന്നു നൂറിൻ ധരിച്ചിരുന്നത്. 200 വർഷത്തെ കലാ സൗന്ദര്യം വിളിച്ചോതുന്ന രീതിയിൽ രാജസ്ഥാൻ ബിക്കണേസ് പോൾക്കിയും 24 കാരറ്റ് സ്വർണ്ണവും ഏകോപിപ്പിച്ച് നിർമ്മിച്ചതിനാൽ ആഭരണത്തിന്റെ പരമാവധി ശോഭ വർധിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഏകദേശം ഒന്നര മാസം കൊണ്ടാണ് ആഭരണങ്ങളുടെ പണികഴിപ്പിച്ചത്.ബീന കണ്ണൻ തന്റെ പുതിയ ഡിസൈൻ കളക്ഷനായ ദശപുഷ്പം ഡിസൈനിന്റെ പണിപ്പുരയിൽ ആയിരിക്കെ ആണ് നൂറിന്റെ കടന്നു വരവ്. നിരവധി പൂക്കളുടെ രൂപ ഭംഗിയേയും നിറങ്ങളെയും കുറിച്ചുള്ള പഠനങ്ങളിൽ നിന്നാണ് നൂറിന്റെ വസ്ത്രം ഡിസൈൻ ചെയ്തിട്ടുള്ളത്. ഹാൻഡ് മെയ്ഡ് ആയി ചെയ്ത എംബ്രോയ്ഡറി വർക്കുകൾ ഉൾപ്പടെ വസ്ത്രതിന്റെ നിർമ്മാണം ഏകദേശം 4 മാസം കൊണ്ടാണ് പൂർത്തിയാക്കിയത്.
ഫ്ലോറൽ ഡിസൈനുകളോട് ആയിരുന്നു ഫാഹിമിനും താല്പര്യം. അതിനാൽ നൂറിന്റെ ലഹങ്കയിൽ ചെയ്തിരിക്കുന്ന ഫ്ലോറൽ ഡിസൈനുകളെ ജോദ്പൂരി, ബദ്ഗള ലുക്കിലേക്ക് കൊണ്ടുവരികയായിരുന്നു. കൂടുതൽ ഗ്ലിറ്ററി ഫോമിലേക്ക് കൊണ്ട് വരാതിരിക്കാനായി പൂക്കളിൽ വെൽവറ്റ് ഫാബ്രിക്കിനൊപ്പം ത്രെഡ് വർക്കും ചെയ്തിട്ടുണ്ട്. ജോദ്പൂരി പോളോ പാന്റിൽ മെറ്റൽ സ്റ്റഡ്ഡുകൾ ഉപയോഗിച്ച് ഒരു മ്യൂട്ട് ലുക്കിൽ ആയിരുന്നു ഫാഹിം വിവാഹ പന്തലിൽ എത്തിയത്.
റോസ് ക്വാർട്ടസ് പിങ്ക് നിറത്തിലുള്ള നൂറിന്റെ ലഹങ്ക അണിഞ്ഞുള്ള ഫോട്ടോയിലും വീഡിയോയിലും നിന്ന് നൂറിന്റെ സന്തോഷവും തൃപ്തിയും എത്രത്തോളം ഉണ്ടെന്ന് നമുക്ക് കാണാനാകും. ബീന കണ്ണൻ കൊട്യൂർ ആർ ഗിരി പയുമായി ചേർന്നാണ് നൂറിന്റെ മുഴുവൻ വെഡിങ് ലുക്ക് പൂർത്തിയാക്കിയത്. കല്യാണ ഫോട്ടോസും റീലുകളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
Celebrity
വിക്രമിന്റെ സിനിമ കണ്ടിരുന്നത് കൂട്ടുകാരൻ എടുത്തുതരുന്ന ടിക്കറ്റിൽ; പഴയ കഥ പറഞ്ഞു ഉണ്ണി മുകുന്ദൻ
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട തമിഴ് നടനാണ് വിക്രം. ഇപ്പോഴിതാ വിക്രമിന്റെ ഫാൻ ആയിരുന്ന ഉണ്ണി മുകുന്ദന്റെ കഥയാണ് ശ്രദ്ധനേടുന്നത്. കോടമ്പാക്കത്ത് തമിഴ് സിനിമ കാണാൻ ടിക്കറ്റ് എടുക്കാൻ പോലും പണമില്ലാതിരുന്നതിനാൽ, കൂട്ടുകാരൻ എടുത്തു നൽകിയ ടിക്കറ്റിലാണ് സിനിമ കണ്ടിരുന്നതെന്ന് ഉണ്ണി പറയുന്നു. കഴിഞ്ഞ ദിവസം നടന്ന പൊന്നിയിൻ സെൽവൻ 2 പ്രൊമോഷൻ ചടങ്ങിൽ വിക്രമിന് മുന്നിൽ വച്ചായിരുന്നു നടന്റെ പ്രതികരണം.
തനിക്കു വലിയ ബന്ധങ്ങൾ ഒന്നുമില്ല, സിനിമയിൽ എന്ത് ചെയ്യും എന്ന് ഉണ്ണി കൂട്ടുകാരനോട് പറഞ്ഞു വിഷമിച്ചിരുന്നു. അന്നയാൾ ചോദിച്ച ഒരു ചോദ്യമുണ്ട്. ‘എല്ലാ തമിഴ് സിനിമയും കണ്ട് അതിലെ അഭിനേതാക്കളെ പോലെ അഭിനയിക്കുകയും, അതേ ഡയലോഗുകൾ പറയുകയും ചെയ്യാറുണ്ടോ നീ’? എന്ന്. ‘ഇല്ല’ എന്നായിരുന്നു ഉണ്ണി നൽകിയ മറുപടി. എങ്കിൽ അങ്ങനെയൊരാൾ ഉണ്ടായിരുന്നു എന്നും അത് വിക്രം ആയിരുന്നു എന്നും സുഹൃത്ത് പറഞ്ഞതായി ഉണ്ണി ഓർത്തെടുത്തു. സിനിമയിൽ മാത്രമല്ല, ജീവിതത്തിലും നേട്ടങ്ങൾ കൈവരിക്കാൻ ശ്രമിക്കുന്നവർക്ക് വിക്രം ഒരു മാതൃകയാണെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു.
Celebrity
ആരാധ്യ ബച്ചനെക്കുറിച്ചുള്ള വ്യാജ വാര്‍ത്ത യുട്യൂബിൽ; വീഡിയോ നീക്കാന്‍ ഗൂഗിളിനോടാവശ്യപ്പെട്ട് ഹൈക്കോടതി
താരദമ്പതികളായ അഭിഷേക് ബച്ചന്റെയും ഐശ്വര്യയുടെയും മകൾ ആരാധ്യയെ കുറിച്ചുവന്ന വ്യാജ വാർത്തകൾക്ക് എതിരെ കുടുംബം ഹൈകോടതിയെ സമിപ്പിച്ചിരുന്നു. ആരാധ്യയുടെ ആരോഗ്യവും ജീവിതവുമായി ബന്ധപ്പെട്ട വ്യാജ വാർത്തക്കെതിരെയാണ് നിയമനടപടി സ്വീകരിച്ചിരിക്കുന്നത്.
ആരാധ്യ ബച്ചന്റെ ആരോഗ്യത്തെക്കുറിച്ചുള്ള തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ ആയിരുന്നു വിഡിയോയിൽ ഉണ്ടായിരുന്നത്. എന്നാൽ അത്തരം ഉള്ളടക്കങ്ങൾ യൂട്യൂബിൽ നിന്ന് നീക്കാൻ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. പ്രായപൂർത്തിയാകാത്തതിനാൽ തന്നെക്കുറിച്ച് ഇത്തരം വാർത്തകൾ പ്രചരിക്കുന്നത് തടയണമെന്നാണ് ആരാധ്യയുടെ ആവശ്യം. ബച്ചൻ കുടുംബത്തിന്റെ പ്രശസ്തിയിൽ നിന്ന് നിയമവിരുദ്ധമായി ലാഭം നേടുക എന്നതാണ് പ്രതികളുടെ ഏക പ്രേരണയെന്ന് ഹർജിയിൽ പറഞ്ഞു.
”ആരാധ്യ ബച്ചന്‍ ഗുരുതരാവസ്ഥയില്‍ “, “ഇനി ഓര്‍മ്മ” എന്നിങ്ങനെ തലക്കെട്ടൊടെ വന്ന ചില വീഡിയോകള്‍ കഴിഞ്ഞ ദിവസം മുതല്‍ വ്യാപകമായി യൂട്യൂബിലടക്കം പ്രചരിച്ചിരിക്കുകയാണ്. ഓരോ കുട്ടിയും ബഹുമാനം അര്‍ഹിക്കുന്നുണ്ടെന്നും കുട്ടികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് നിയമപ്രകാരം അസഹനീയമാണ് എന്നും കോടതി ചൂണ്ടിക്കാട്ടി.
മുൻപ് പലപ്പോഴും ട്രോളുകൾക്ക് ആരാധ്യ ഇരയാകാറുണ്ട്. ‘ഇത് തികച്ചും അസ്വീകാര്യവും എനിക്ക് സഹിക്കാനാവാത്തതുമായ കാര്യമാണ്. ഞാൻ പ്രമുഖ വ്യക്തിയാണെന്നത് ശരിതന്നെ. എന്നാൽ എന്റെ മകൾ ആ പരിധിക്ക് പുറത്താണ്. നിങ്ങൾക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ എന്റെ മുഖത്ത് നോക്കി പറയൂ’, എന്നായിരുന്നു ഇതിനെതിരെ അഭിഷേക് പ്രതികരിച്ചിരുന്നത്.
Celebrity
ലൈഫ് പാർട്ട്ണർ ഉള്ളത് ഇഷ്ടമാണ്, പക്ഷെ കല്യാണം കഴിക്കേണ്ടെന്ന് ഹണി റോസ്
എപ്പോഴും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ഹണി റോസ്. ഇപ്പോൾ തന്റെ വിവാഹജീവിതത്തെ കുറിച്ചും ജീവിതപങ്കാളിയെ കുറിച്ചും മനസ്സ്തുറകുകയാണ് താരം.കല്യാണം കഴിക്കണമെന്ന ആഗ്രഹം ചെറുപ്പം മുതലേ തനിക്കില്ലെന്ന് നടി ഹണി റോസ്. പാര്‍ട്ണര്‍ ജീവിതത്തില്‍ ഉണ്ടാവുന്നത് ഇഷ്ടമാണെന്നും എന്നാൽ അതിന് വിവാഹം വേണ്ടെന്നും പറയുകയാണ് ഹണി.
ചെറുപ്പത്തിൽ ചിലരോടൊക്കെ ഇഷ്ടം തോന്നിയിട്ടുണ്ട്. ഇവരോട് ആരോടും ഞാൻ അങ്ങോട്ട് പോയി പറഞ്ഞതല്ല, മറിച്ച് എന്നോട് പറഞ്ഞവരിൽ ചിലരോട് എനിക്ക് ഇഷ്ടം തോന്നിയതാണ്. ഐ ലവ് യു എന്നൊക്കെ ആദ്യം കേൾക്കുമ്പോൾ ദേഷ്യം വരും. കലിപ്പ് നോട്ടമൊക്കെ നോക്കി പലരേയും പേടിപ്പിക്കും. പക്ഷേ പിന്നീട് ചിലരോടൊക്കെയുള്ള ആ ദേഷ്യമൊക്കെ മാറും. കല്യാണം കഴിക്കുന്നത് തനിക്ക് പ്രശ്നമാകുന്നത് പോലെ മറ്റൊരാളുടെ കല്യാണത്തിന് പോകുന്നതും ഇഷ്ടമല്ലെന്ന് ഹണി റോസ് പറയുന്നു.
പാര്‍ട്ണര്‍ ലൈഫില്‍ ഉണ്ടാവുന്നത് എനിക്ക് ഇഷ്ടമാണ്. പക്ഷെ കല്യാണം അതിന്റെ ബഹളങ്ങളൊന്നും എനിക്ക് ഇഷ്ടമല്ല. അത് എനിക്ക് ചിന്തിക്കാന്‍ പോലും പറ്റില്ല. എപ്പോഴും അതില്‍ എനിക്ക് വലിയ പ്രശ്നം തോന്നാറുണ്ട്. വേറെ ഒരാളുടെ കല്യാണത്തിന് പോകുന്നതും എനിക്ക് ഇഷ്ടമല്ല. കല്യാണം ആരും ആസ്വദിക്കുന്നതായിട്ട് എനിക്ക് തോന്നിയിട്ടില്ല. കുറേ ആളുകള്‍, ബഹളങ്ങള്‍, ക്യാമറകള്‍ അതിനിടയില്‍ നില്‍ക്കുന്നു. കുറേ പൈസയുള്ളത് കാണിക്കാന്‍ വേണ്ടി ചെയ്യുന്നതായിട്ടാണ് തോന്നിയിട്ടുള്ളത്. അല്ലാതെ വിവാഹം ആരും ആസ്വദിക്കുന്നതായിട്ട് എനിക്ക് തോന്നിയിട്ടില്ല എന്നും ഹണി റോസ് വ്യക്തമാക്കി.
Celebrity
തോട്ടിവച്ച് തോണ്ടിയത്ത് പാപ്പാൻ, ആനയെന്ന് തെറ്റിദ്ധരിച്ച് നടി മോക്ഷ ; വീഡിയോ
കള്ളനും ഭഗവതിയും എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നടിയാണ് മോക്ഷ. കഴിഞ്ഞ ദിവസം താരം ചോറ്റാനിക്കര ക്ഷേതത്തിൽ തൊഴാൻ എത്തിയിരുന്നു. അന്ന് എടുത്ത വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്.
ദർശനം കഴിഞ്ഞു മടങ്ങുന്നതിനിടെയാണ് ആനയെ കാണുന്നത്. ആനയെ കണ്ട കൗതുകത്തിൽ അടുത്തുനിന്നു ഫോട്ടോ എടുക്കണമെന്ന ആഗ്രഹം നടി പ്രകടിപ്പിച്ചു.പേടി കാരണം കുറച്ചുമാറി നിന്നാണ് മോക്ഷ ഫോട്ടോ എടുത്തത്. ഇതിനിടെ ആന പാപ്പാൻ തോട്ടിയെടുത്ത് നടിയെ തോണ്ടി വിളിച്ചു. തോണ്ടുന്നത് ആനയാണെന്ന് വിചാരിച്ച മോക്ഷ ആകെ വിരണ്ടുപോയി. ശേഷം വീണ്ടും ആനയുടെ അടുത്തേക്ക് പോകാൻ അവിടെയുള്ളവര്‍ നിര്‍ബന്ധിക്കുമ്പോഴും മോക്ഷയ്ക്ക് പേടി മാറുന്നില്ല. എങ്കിലും ആനയ്ക്ക് അരികില്‍ വരാനും തൊടാനുമെല്ലാം പിന്നീട് ഇവര്‍ ശ്രമിക്കുന്നുണ്ട്.
ആനയെയും കണ്ട് മടങ്ങവേ അവിടെയുണ്ടായിരുന്ന ആളുകള്‍ക്കൊപ്പമെല്ലാം ഫോട്ടോയും എടുത്ത ശേഷമാണ് താരം മടങ്ങിയത്. ബംഗാളിയായ മോക്ഷയുടെ ആദ്യമലയാള ചിത്രമാണ് ‘കള്ളനും ഭഗവതിയും’. തമിഴ്- തെലുങ്ക് സിനിമകളിലും ഇതിനോടകം ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട് മോക്ഷ.
-
Photos4 years ago
സില്‍ക്ക് സ്മിതയെ പുനരാവിഷ്കരിച്ച് ട്രാന്‍സ് മോഡല്‍ ദീപ്തി.. ചിത്രം പങ്കുവെച്ച് ദിയ സന!!
-
Film News4 years ago
പണ്ട് പൂവലന്മാരെ പേടിച്ച് ഷാളൊക്കെ മൂടിക്കെട്ടിയായിരുന്നു നടത്തം. എന്നാൽ മുംബൈയില്‍ പോയപ്പഴാണ് അതിന് മാറ്റമുണ്ടായത് : ഗായിക മജ്ഞരി..
-
Film News4 years ago
ഞങ്ങളുടെ കുഞ്ഞിനെ ജാതിയും മതവുമില്ലാതെ വളർത്തും : അനു സിതാര
-
Photos4 years ago
റൊമാന്റിക് സിനിമകളെ വെല്ലുന്ന തരത്തിൽ ഒരു വെഡ്ഡിംഗ് ഫോട്ടോഷൂട്ട്… ചിത്രങ്ങൾ കാണാം!!
-
Celebrity3 years ago
മമ്മൂട്ടിയോട് വില്ലനാകുമോ എന്ന ചോദ്യം ചോദിച്ച അല്ലു അർജുന്റെ പിതാവിന് മമ്മൂക്ക കൊടുത്ത മറുപടി..അപ്പോഴേ അല്ലു അരവിന്ദ് ഫോണ്‍ കട്ടു ചെയ്തു !!
-
Film News4 years ago
അമാലുവും ഞാനും ചെറുപ്പത്തിലെ ഒന്നിച്ചു പഠിച്ചവർ.. 25 വയസ്സായപ്പോൾ എനിക്കൊരു പ്രണയമുണ്ടെന്ന് വീട്ടിൽ പറഞ്ഞു : ദുൽഖർ സൽമാൻ
-
Film News4 years ago
അമ്മയും കുഞ്ഞും സുഖമായ് ഇരിക്കുന്നു.. അച്ഛനായതിന്റെ സന്തോഷം പങ്കുവെച്ച് സിദ്ധാർത്ഥ് ഭരതൻ.!!
-
Film News4 years ago
ഭർത്താവിനെ അപ്പായെന്നാണ് വിളിക്കുന്നത്.. വിഷ്ണുവിനെ അങ്ങനെ വിളിക്കാനുള്ള കാരണം വെളിപ്പെടുത്തി മീര!!