News
മകൾക്ക് വിവാഹത്തിന് അച്ഛന്റെ സമ്മാനം 10 പവന്റെ മാസ്ക്; വൈറലായ മാസ്കിന് പിന്നിലെ സംഭവം ഇങ്ങനെ..!!

സമൂഹമാധ്യമങ്ങളലിൽ ഒന്നടങ്കം വൈറലായി മാറിയിരിക്കുന്നത് ഒരു കല്യാണപ്പെണ്ണിന്റെ ഫോട്ടോഷൂട്ട് ആണ്. കല്യാണ വസ്ത്രത്തിനൊപ്പം സ്വർണാഭരണ വിഭൂഷിതയായി എത്തിയ പെണ്ണിന്റെ മുഖത്തെ മസ്ക്കന് ചർച്ചകൾക്ക് വഴി വെച്ചത്. സ്വർണം പൂശിയ മാസ്ക്കിട്ടാന് ഫോട്ടോഷൂട്ട്. ആദ്യം തട്ടിപ്പാണെന്നു കരുതിയെങ്കിലും പിന്നീടാണ് മകൾക്ക് അച്ഛൻ നൽകിയ വിവാഹ സമ്മാനമാണ് അതെന്നും. 10 പവൻ സ്വർണം കൊണ്ടാണ് മാസ്ക് ഉണ്ടാക്കിയിരിക്കുന്നതെന്നും. ഇക്കാര്യം അറിഞ്ഞതോടെ സോഷ്യൽ മീഡിയ ഒന്നടങ്കം കണ്ണും തള്ളി ഇരിക്കുകയാണ്. ഒരു സൈഡിൽ വിവാഹം നടത്താൻ വേണ്ടി നെട്ടോട്ടം ഓടുന്ന രക്ഷിതാക്കൾ ഉള്ളപ്പോഴണ് മകൾക്ക് 10 അവന്റെ മാസ്ക് അച്ഛൻ സമ്മാനമായി നൽകിയിരിക്കുന്നത്.
നിരവധി വ്യവസായികൾ ഇതിനു മുൻപ് സ്വർണ മാസ്ക് ധരിച്ചത് കണ്ടിട്ടുണ്ട്. അതിൽ ഒന്നാണ് കൊൽക്കത്തയിലെ ദുർഗ്ഗാ പൂജ ആഘോഷവേളയിൽ ധരിക്കുന്നതിന് വേണ്ടി വ്യവസായി ആയ ആൾ സ്വർണ മാസ്ക് പണിയിച്ചത്. എന്നാൽ ആഘോഷവേളയിൽ ചുറ്റുമുള്ള ആളുകളുടെ ചില നോട്ടങ്ങളെത്തുടർന്ന് അയാൾക്ക് ഉടൻ തന്നെ മാസ്ക്ക് പോക്കറ്റിൽ സുരക്ഷിതമായി വയ്ക്കേണ്ടി വന്നു. തനിക്ക് ആഭരണങ്ങളോട് വലിയ പ്രിയമാണെന്ന് വ്യവസായി ബംഗാളി ദിനപത്രമായ ആനന്ദബസാർ പത്രികയോട് പറഞ്ഞു. കഴുത്തിലെ ഒന്നിലധികം മാലകളും ഇരുകൈകളിലും അണിഞ്ഞിട്ടുള്ള വളകളും, കൈത്തണ്ടയിലെ ബ്രേസ്ലെറ്റുമെല്ലാം ഇയാളുടെ ആഭരണങ്ങളോടുള്ള ഇഷ്ടം വ്യക്തമാക്കുന്നതാണ്. എന്നാൽ സ്വർണ മാസ്ക് ഇപ്പോൾ ലോക്കറിലാണ്. “ഇതിന്റെ ഉദ്ദേശ്യം എന്താണ്?” മാധ്യമപ്രവർത്തകയായ ഋതുപർണ ചാറ്റർജി ട്വിറ്ററിൽ സ്വർണ്ണ മാസ്ക് ധരിച്ച ഇയാളുടെ ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ട് ചോദിച്ചു.
ഋതുപർണ ചാറ്റർജിയ്ക്ക് പുറമെ മറ്റ് നിരവധി പേർ സ്വർണ മാസ്ക്കിനെയും വ്യവസായിയെയും വിമർശിച്ച് രംഗത്തെത്തിയിരുന്നു. കഴിഞ്ഞ വർഷം പൂനെയിലെ പിംപ്രി-ചിഞ്ച്വാഡ് ജില്ലയിൽ ഒരാൾ 2.89 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം കൊണ്ട് നിർമ്മിച്ച മാസ്ക് സ്വന്തമാക്കിയിരുന്നു. മാസ്ക്ക് സ്വർണ്ണം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നതെങ്കിലും അതിൽ വളരെ നേർത്ത ശ്വസിക്കാൻ സഹായിക്കുന്ന ഒരുപാട് ചെറിയ ദ്വാരങ്ങളുണ്ടെന്ന് പൂനൈയിലെ വ്യവസായിയായ ശങ്കർ കുരാഡെ വ്യക്തമാക്കിയിരുന്നു. എന്നാൽ കൊറോണ വൈറസ് തടയുന്നതിന് മാസ്ക് ഫലപ്രദമാണോ എന്ന കാര്യത്തിൽ തനിക്ക് ഉറപ്പില്ലെന്നും അദ്ദേഹം സമ്മതിച്ചിരുന്നു.കൊറോണക്കാലമാണ്. മാസ്ക് നിർബന്ധമാണ്. എങ്കിൽ മാസ്കിൽ അൽപ്പം ആഢംബരവും ഫാഷനും ആകട്ടേയെന്നാണ് പലരും പറയുന്നത്.സ്വർണ മാസ്ക് ധരിച്ച പൂനെ സ്വദേശിയുടെ വാർത്ത ശ്രദ്ധിക്കപ്പെട്ടതിനു പിന്നാലെ നിരവധി പേരാണ് സ്വർണ മാസ്കും വെള്ളി മാസ്കുമായി രംഗത്തെത്തിയത്.
Celebrity
രണ്ട് സിനിമകളിലെയും കിടപ്പറ രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ തന്റെ ഭർത്താവു മോണിറ്ററിനു മുൻപിൽ ഉണ്ടായിരുന്നു; അദ്ദേഹത്തിന് പ്രശ്നമില്ല; കാണുന്ന നിങ്ങൾക്ക് എന്താണ് പ്രശ്നം; ദുർഗ കൃഷ്ണ പറയുന്നത് ഇങ്ങനെ..!!

വിമാനം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് ദുര്‍ഗ കൃഷ്ണ. പൃഥ്വിരാജിന്റെ നായികയായി സിനിമയില്‍ എത്തിയ താരം വളരെ ചെറിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. വളരെ ചെറിയ സമയം കൊണ്ട് തന്നെ മികച്ച ചിത്രങ്ങളുടെ ഭാഗമാകാനും ദുര്‍ഗയ്ക്ക് സാധിച്ചു. നടിയെ പോലെ തന്നെ ഭര്‍ത്താവ് അര്‍ജുനും പ്രേക്ഷകരുടെ പ്രിയങ്കരനാണ്. 2021 ഏപ്രില്‍ 5 നായിരുന്നു ഇവരുടെ വിവാഹം. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്.ഉടല് സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങിയതു മുതല്‍ ദുര്‍ഗ കൃഷ്ണ അഭിനയിച്ച, ചിത്രത്തിലെ ചില ഇന്റിമേറ്റ് രംഗങ്ങള്‍ വലിയ ചര്‍ച്ചകള്‍ക്ക് കാരണമായിരുന്നു. ചര്‍ച്ചകള്‍ പിന്നീട് വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചു. എന്നാല്‍ സിനിമ പുറത്തിറങ്ങിയതോടെ മികച്ച അഭിപ്രായമാണ് നേടുന്നത്. ഇപ്പോള്‍ ചിത്രത്തെക്കുറിച്ചും, സിനിമയില്‍ അവതരിപ്പിച്ച ഇന്റിമേറ്റ് രംഗങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് നടി ദുര്‍ഗ കൃഷ്ണ.
ചിത്രത്തിന്റെ ട്രെയിലര്‍ ഇറങ്ങിയത് മുതല്‍ ചില രംഗങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ദുര്‍ഗയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ടായിരുന്നു. ചിത്രത്തിലെ ഇമന്റിമേറ്റ് രംഗങ്ങളെക്കുറിച്ചായിരുന്നു ഈ വിമര്‍ശനങ്ങളെല്ലാം. എന്നാല്‍ സിനിമയുടെ ഷൂട്ടിംഗില്‍ ഉടനീളം തനിക്കൊപ്പം ഭര്‍ത്താവ് ഉണ്ണിയും ഉണ്ടായിരുന്നെന്നാണ് താരം പറയുന്നത്. സിനിമയുടെ തിരക്കഥ ആദ്യം വായിക്കുന്നതു പോലും അദ്ദേഹമാണ്. തിരക്കഥ വായിച്ചതിന് ശേഷം ഉണ്ണിയേട്ടനാണ് തന്നോട് ഈ സിനിമയില്‍ നീ അഭിനയിക്കണം എന്ന് പറഞ്ഞത്. അദ്ദേഹത്തിന്റെ പിന്തുണയിലാണ് താന്‍ മുന്നോട്ട് പോകുന്നതെന്നും താരം പറയുന്നു. ആദ്യം വിമര്‍ശിച്ച ആളുകള്‍ സിനിമ കണ്ടതിന് ശേഷം അവരുടെ തെറ്റ് ധാരണകള്‍ തിരുത്തിയതായും ദുര്‍ഗ വ്യക്തമാക്കി. ലിപ് ലോക്ക് ചെയ്താൽ നായികയെ മാത്രമാണ് എല്ലാവരും വിമർശിക്കാറുള്ളത്. താൻ വായുവുമായല്ല ലിപ്ലോക്ക് ചെയ്തിട്ടുള്ളത് .എന്നിട്ടും മറുവശത്തുള്ള ആളുടെ പ്രകടനം ആരും വിമർശിക്കുന്നില്ല.
നായികയ്ക്കും നായികയുടെ കുടുംബത്തിനും മാത്രമാണ് എപ്പോഴും വിമർശനം ഉണ്ടാകാറുള്ളത് . തനിക്ക് ശരിയെന്ന് തോന്നുന്ന വഴിയിലൂടെ യാത്ര ചെയ്യുന്ന ഒരു കഥാപാത്രമാണ് ചിത്രത്തിൽ താൻ അഭിനയിക്കുന്നത് എന്നാണ് ദുർഗ കൃഷ്ണ പറയുന്നത് .ദുർഗ കൃഷ്ണ യുടെ വാക്കുകൾ ഇങ്ങനെയാണ് ,ഈ ചിത്രത്തിലെ പ്രധാന ഘടകങ്ങളിലൊന്നാണ് ഈ ഇന്റിമേറ്റ് സീൻ. ഇത് സിനിമയെ ഹോട്ട് ആൻഡ് സ്പൈസി ആക്കാൻ വേണ്ടിയല്ല. കഥയ്ക്ക് അത്രമാത്രം ആവശ്യമുള്ളതിനാൽ മാത്രമാണ് ഇതിൻറെ പേരിൽ കഥയെയും കഥാപാത്രത്തെയും വേണ്ടെന്നു വയ്ക്കാൻ കഴിയില്ല .ലോക്കേഷനിൽ മോണിറ്ററിങ് മുന്നിൽ ഭർത്താവും ഉണ്ടായിരുന്നു . മുമ്പ് ഒരു ചിത്രത്തിൽ താൻ ലിപ്ലോക് ചെയ്തതിൻറെ പേരിൽ അദ്ദേഹത്തിന് നേരെ വിമർശനമുയർന്നിരുന്നു .ആ രംഗം ചിത്രീകരിക്കുമ്പോൾ തൻറെ കൂടെ ഭർത്താവും ഉണ്ടായിരുന്നു .അദ്ദേഹത്തിന് ഇല്ലാത്ത എന്ത് പ്രശ്നമാണ് ഇത് കാണുന്നവർക്ക് ഉള്ളത് എന്നാണ് ദുർഗ കൃഷ്ണ ചോദിക്കുന്നത്.
ഇന്ദ്രന്‍സ്, ധ്യാന്‍ ശ്രീനിവാസന്, ദുര്‍ഗ കൃഷ്ണ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ നവാഗതനായ രതീഷ് രഘു നന്ദന് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമായിരുന്നു ‘ഉടല്’. അഭിനയത്തിന്റെ ഇനിയും അവസാനിച്ചിട്ടില്ലാത്ത സാധ്യതകളെ പ്രേക്ഷകര്‍ക്കു മുന്നില്‍ നിഷ്പ്രയാസം എത്തിച്ച ഇന്ദ്രന്‍സിന്റെ കഥാപാത്രമാണ് എടുത്തു പറയേണ്ടത്. ഇന്ദ്രന്‍സിന്റെ കഥാപാത്രത്തോടൊപ്പം തന്നെ എടുത്തു പറയേണ്ട പ്രകടനമാണ് ദുര്‍ഗ കൃഷ്ണ കാഴ്ച്ചവെച്ചത്. ഇപ്പോള്‍ മികച്ച പ്രതികരണവും ഒപ്പം നിരൂപക പ്രശംസയും സ്വന്തമാക്കുകയാണ് ചിത്രം.
Celebrity
അമ്മ എടുത്ത ആ തീരുമാനം ആയിരുന്നു എന്റെ ജീവിതം മാറ്റിമറിച്ചത്; അതായിരുന്നു ശരി; ശ്രാവൺ മുകേഷ് തുറന്ന് പറയുന്നു..!!

നടൻ മുകേഷിന്റെയും സരിതയുടേയും മകനായ ഡോ.ശ്രാവൺ മുകേഷ് മാതാപിതാക്കളുടെ പാത പിന്തുടർന്ന് അഭിനയം ആരംഭിച്ചിരുന്നു. ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ഇതിനോടകം സിനിമയിൽ ചെയ്യാനും ശ്രാവണിന് സാധിച്ചു. 2018ൽ പുറത്തിറങ്ങിയ കല്യാണം എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രാവൺ നായകനായി അഭിനയിച്ച് തുടങ്ങിയത്. അഭിനേതാവ് എന്നതിന് പുറമെ ഇന്നൊരു ഡോക്ടർ കൂടിയാണ് ശ്രാവൺ. ദുബൈയിലാണ് കുടുംബസമേതം ശ്രാവണിന്റെ ജീവിതം. 1988ലാണ് സരിതയെ മുകേഷ് വിവാഹം ചെയ്യുന്നത്. നീണ്ട നാളത്തെ വിവാഹ ജീവിതത്തിനൊടുവിൽ ഇരുവരും 2011ൽ വിവാഹമോചനം നേടി. ശേഷം 2013ൽ നർത്തകിയായ മേത്തിൽ ദേവികയെ മുകേഷ് വിവാഹം ചെയ്തു. ഒരു കാലത്ത് സൗത്ത് ഇന്ത്യയില്‍ തിളങ്ങി നിന്ന നടിയാണ് സരിത. സൂപ്പര്‍ സ്റ്റാറുകളുടെ നായികയായി ബിഗ് സ്ക്രീനില്‍ വേഷമിട്ട സരിത നടന് മുകേഷുമായുള്ള വിവാഹത്തേടെ സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു.
എന്നാല്‍ സരിതയും മുകേഷും തമ്മിലുള്ള ദാമ്പത്യംം അധിക നാള് നീണ്ടു നിന്നില്ല. ശ്രാവണും തേജയുമാണ് ഇവരുടെ മക്കള്‍. ഇരുവരും സരിതയ്ക്കൊപ്പമാണ് താമസം. ശ്രാവണ്‍ മുകേഷിന്റെ പാത പിന്തുടര്ന്ന് സിനിമയില്‍ എത്തുകയായിരുന്നു. കല്ല്യാണം എന്ന ചിത്രത്തില്‍ നായകനായി വേഷമിട്ടത് ശ്രാവണ്‍ ആയിരുന്നു. പിന്നീട് ശ്രാവണിനെ സിനിമയില്‍ കണ്ടില്ല.സരിതയ്ക്ക് മക്കള്‍ അഭിനയിക്കുന്നതിനേക്കാള്‍ പഠിക്കുന്നതിനോടായിരുന്നു താല്‍പ്പര്യം. വളരെയധികം ബുദ്ധിമുട്ടുകൾ സഹിച്ചും സരിത മക്കളെ പഠിപ്പിച്ചു. ശ്രാവണ്‍ ഇന്ന് ദുബായില്‍ പേരുകേട്ട ഡോക്ടര്‍ ആണ്. ശ്രാവണിന്റെ താല്‍പ്പര്യ പ്രകാരം ആണ് കല്ല്യാണം എന്ന സിനിമയില്‍ അഭിനയിച്ചത്. പക്ഷേ, സിനിമ വിജയകരമായിരുന്നില്ല. കോവിഡ് കാലത്ത് ശ്രാവണിന് സിനിമയില്‍ നിരവധി അവസരങ്ങള്‍ വന്നിരുന്നു. എന്നാല്‍ ഈ സമയത്ത് സരിത മകനോട് പറഞ്ഞത് ഈ ലോകത്ത് ഇത്രയും വലിയൊരു പ്രതിസന്ധി ഘട്ടത്തില്‍ കൂടി കടന്ന് പോകുന്ന സമയത്ത് സിനിമയ്ക്കല്ല മറിച്ച് കോവിഡ് സേവനത്തിനാണ് പ്രാധാന്യം കൊടുക്കേണ്ടത് എന്നാണ്.
ആ ഉപദേശം സ്വീകരിച്ചാണ് ശ്രാവണ്‍ സിനിമയിലേക്ക് വന്ന അവസരങ്ങള്‍ നിഷേധിച്ചത്. തുടര്‍ന്ന് ജോലിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ഇന്ന് തന്റെ മേഖലയിൽ നിരവധി പുരസ്കാരങ്ങൾ സഹിതം നേടിയിട്ടുള്ള ശ്രാവണിന്റെ അടുത്ത് റാസല്‍ഖൈമയിലെ രാജകുടുംബാംഗങ്ങള്‍ വരെ ചികിത്സ തേടിയെത്തിയിരുന്നു. തന്റെ ജോലിയില്‍ താന്‍ സജീവമായപ്പോള്‍ അമ്മ പറഞ്ഞത് നൂറ് ശതമാനം ശരിയാണ് എന്ന് ബോധ്യമായെന്ന് ശ്രാവണ്‍ പറയുന്നു. അമ്മയാണ് തങ്ങള്‍ക്കെല്ലാം എന്നും അമ്മയുടെ വാക്കിന് മറുവാക്ക് ഇല്ലെന്നും ശ്രാവണ്‍ പറയുന്നു. ഇപ്പോഴിതാ, തന്റെ ബർത്ത്ഡേ ആഘോഷത്തിന്റെ ചിത്രങ്ങള്‍ ശ്രാവൺ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതാണ് വൈറൽ. അമ്മ സരിതയ്ക്കും സഹോദരനുമൊപ്പമായിരുന്നു ശ്രാവണിന്റെ പിറന്നാൾ ആഘോഷം. ഇരുവർക്കുമൊപ്പമുള്ള ചിത്രം ‘ഫാമിലി’ എന്ന കുറിപ്പോടെയാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. മുകേഷ്-മേത്തിൽ ദേവിക വിവാഹ വിഷയവുമായി ബന്ധപ്പെട്ട് ഒരിക്കൽ സരിത പ്രതികരിച്ചപ്പോൾ പറഞ്ഞത്..
താനുമായുള്ള വിവാഹബന്ധം നിയമപരമായി വേർപിരിയാതെയാണ് മുകേഷ് മേതിൽ ദേവികയെ വിവാഹം ചെയ്തത് എന്നാണ്. മുകേഷ് നിയമസഭയിലേക്ക് മത്സരിക്കുന്ന സമയത്ത് താരത്തിനെതിരെ രൂക്ഷ വിമർശനവുമായി സരിത രംഗത്തെത്തിയിരുന്നു. സ്വന്തം കുടുംബത്തെ തിരിഞ്ഞുനോക്കാത്തയാൾ എങ്ങനെയാണ് നാടിന്റെ ജനപ്രതിനിധിയാകുക എന്നാണ് സരിത ചോദിച്ചത്.
Celebrity
മാതാപിതാക്കളാണെന്ന് പറഞ്ഞെത്തിയവരോട് 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ധനുഷ്; പരസ്യമായി മാപ്പും പറയണം; സംഭവം ഇങ്ങനെ..!!

മധുരയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ജനിച്ച തങ്ങളുടെ മൂന്ന് മക്കളില്‍ ഒരാളാണ് ധനുഷ് എന്ന് അവകാശപ്പെട്ടായിരുന്നു റിട്ടയേര്‍ഡ് സര്‍ക്കാര്‍ ബസ് കണ്ടക്ടറായ കതിരേശനും ഭാര്യ മീനാക്ഷിയും മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിനെ സമീപിച്ചത്. തങ്ങളുടെ ദൈനംദിന ചെലവുകള്‍ക്ക് പണം നല്കാന് താരം വിസമ്മതിക്കുകയാണെന്ന് അവര്‍ അവകാശപ്പെട്ടു. നിരവധി തവണ ശ്രമിച്ചിട്ടും ധനുഷ് തങ്ങളെ കാണാന്‍ തയ്യാറായില്ലെന്നും പ്രതിമാസ മെഡിക്കല്‍ ബില്ലായ 65,000 രൂപ ധനുഷില്‍ നിന്ന് ലഭ്യമാക്കാന്‍ കോടതിയുടെ ഇടപെടല്‍ വേണമെന്നുമാണ് അവര്‍ കോടതിയില്‍ നല്കിയ അപേക്ഷയില്‍ പറഞ്ഞിരിക്കുന്നത്. ഹൈക്കോടതിയുടെ മധുര ബെഞ്ച് സമന്‍സ് അയച്ചതിനെത്തുടര്‍ന്നാണ് നടപടികള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ധനുഷ് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ധനുഷിന്റെ ഐഡന്റിറ്റി മാര്‍ക്ക് മെഡിക്കല്‍ വെരിഫിക്കേഷനും ജനന സര്‍ട്ടിഫിക്കറ്റും ഹാജരാക്കിയതിനെ തുടര്‍ന്ന് ഏപ്രില്‍ 22 ന് കേസ് കോടതി റദ്ദാക്കിയിരുന്നു.
ഇപ്പോഴിതാ മാതാപിതാക്കളാണെന്ന അവകാശവാദവുമായെത്തിയ മധുര സ്വദേശികളായ ദമ്പതിമാരോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടന് ധനുഷ്. 10 കോടി രൂപയാണ് ധനുഷ് അയച്ച നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ധനുഷിന്റെയും പിതാവ് കസ്തൂരിരാജയുടേയും അഭിഭാഷകന് അഡ്. എസ്. ഹാജ മൊയ്ദീന് ആണ് നോട്ടീസയച്ചത്. ധനുഷിനെതിരെ തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാനും പരസ്യമായി മാപ്പ് പറയാനും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാജപരാതി പിന്‍വലിച്ചില്ലെങ്കില്‍ നടന്റെ പ്രശസ്തി നശിപ്പിച്ചതിന് ദമ്പതിമാര്‍ 10 കോടി രൂപയുടെ മാനനഷ്ടക്കേസ് നേരിടേണ്ടിവരുമെന്ന് വക്കീല്‍ നോട്ടീസില്‍ മുന്നറിയിപ്പ് നല്കുന്നു. തങ്ങളുടെ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചതിന് മാപ്പ് പറയണമെന്നും ദമ്പതിമാര്‍ പത്രക്കുറിപ്പ് ഇറക്കണമെന്നും ധനുഷും പിതാവും നേരത്തേ ആവശ്യപ്പെട്ടിരുന്നു. മകനാണെന്നു തെളിയിക്കാൻ മധുര സ്വദേശികളായ ദമ്പതികൾ സൂചിപ്പിച്ച അടയാളങ്ങൾ ധനുഷിന്റെ ശരീരത്തിലില്ലെന്നു മെഡിക്കൽ ബോർഡ് സ്ഥിരീകരിച്ചിരുന്നു.
അടയാളങ്ങൾ ലേസർ ചികിൽസയിലൂടെ മായ്ച്ചു കളഞ്ഞെന്ന ഹർജിക്കാരുടെ അഭിഭാഷകന്റെ വാദവും കോടതി അംഗീകരിച്ചില്ല. ധനുഷ് തങ്ങളുടെ മകനാണെന്നും സ്കൂളിൽ പഠിക്കുന്ന കാലത്തു സിനിമാഭ്രമം കാരണം നാടുവിട്ടതാണെന്നുമാണ് ഇവരുടെ വാദം. സംവിധായകന് കസ്തൂരിരാജയുടെ മകന്‍തന്നെയാണെന്ന് തെളിയിക്കുന്ന രേഖകളാണ് ധനുഷ് കോടതിയില്‍ സമര്‍പ്പിച്ചത്.സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത കോര്പ്പറേഷന് അധികൃതര്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്കുന്നതിനുമുമ്പു തന്നെ തന്റെ ഹര്‍ജി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി തള്ളിയെന്നാണ് അപ്പീലില്‍ കതിരേശന് ആരോപിക്കുന്നത്. വ്യാജ പരാതി പിൻവലിച്ചില്ലായെങ്കിൽ 10 കോടി രൂപയുടെ മാനനഷ്ടക്കേസ് നേരിടേണ്ടി വരുമെന്ന് വക്കീൽ നോട്ടീസിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്. ദമ്പതികൾക്കെതിരെ ഇത് ആദ്യമായല്ല ധനുഷും കുടുംബവും രംഗത്തെത്തുന്നത്. ആരോപണമെല്ലാം അടിസ്ഥാനരഹിതമാണെന്നും മാപ്പ് പറഞ്ഞു കൊണ്ട് പത്രക്കുറിപ്പ് ഇറക്കണമെന്നും നേരത്തെ ധനുഷും പിതാവും ആവശ്യപ്പെട്ടിരുന്നു.
News
ഓട്ടോ ഡ്രൈവർ മടിയിലിരുത്തി വേദനിപ്പിച്ചതും; 12 വയസിൽ അച്ഛന്റെ സുഹൃത്തിന്റെ സ്നേഹപ്രകടനങ്ങൾ അതിരുവിടുന്നത് കണ്ട് പ്രതികരിച്ചു തുടങ്ങിയതും; രേവതിയുടെ കുറിപ്പ്..!!

തനിക്ക് നേരിട്ട അനുഭവങ്ങളെ പറ്റി രേവതി രൂപേഷ് പങ്കുവെച്ച പോസ്റ്റ്.. നഴ്സറി ക്ലാസിൽ പോകുമ്പോൾ ഓട്ടോ ഡ്രൈവർ മടിയിലിരുത്തി വേദനിപ്പിച്ചത് അന്ന് ഉറക്കമില്ലാത്ത രാത്രികളിലേക്ക് പേടിയോടെ കൂപ്പുകുത്തി വീണിട്ടും ,എത്രയോ വർഷങ്ങൾ കഴിഞ്ഞിട്ടുംഈ മുപ്പത്തിനാലാം വയസ്സിലും മുറിവായി തന്നെയുണ്ട്..12 വയസിലാണ് അങ്കിൾ എന്ന് വിളിച്ചിരുന്ന അച്ഛന്റെ സുഹൃത്തിന്റെ സ്നേഹപ്രകടനങ്ങൾ അതിരുവിടുന്നു എന്ന് തോന്നി തുടങ്ങിയതും പ്രതികരിച്ചു തുടങ്ങിയതും. പിന്നെ സിനിമയ്ക്ക് പോയപ്പോഴും, ബസ്സിൽ കയറിയപ്പോഴും,അങ്ങനെ തിരക്കുള്ള എല്ലാ സ്ഥലങ്ങളിലും മനസ്സിനെ മുറിവേൽപ്പിക്കുന്ന എന്തെങ്കിലും ഒന്ന് ഉണ്ടാകും. സുഹൃത്തുക്കളോട് സംസാരിച്ചപ്പോൾ അവരുടെ അനുഭവവും ഇതുതന്നെ… അന്ന് മുതലാണ് തിരക്കുള്ള എല്ലാ സ്ഥലങ്ങളും പേടിയായി തുടങ്ങിയത്. ഒരിക്കൽ തൃശ്ശൂർ പൂരത്തിന് പോകാൻ അച്ഛന്റെ അടുത്തു വാശിപിടിച്ചപ്പോൾ ഒരു ഫാമിലി തൃശ്ശൂർ പൂരത്തിന്റെ തിരക്കിനിടയിൽ പെട്ട് അതിലെ ആ പെൺകുഞ്ഞിനും അമ്മയ്ക്കും അനുഭവിക്കേണ്ടിവന്നത് കേട്ടപ്പോൾ പൂരം പോലും വെറുത്തു പോയ അവസ്ഥയുണ്ട്..
ബോബി ചെമ്മണ്ണൂരിന്റെ വീഡിയോ മുഴുവനായി ശ്രദ്ധിക്കാതെ അദ്ദേഹത്തിന്റെ മാർക്കറ്റിംഗ് തന്ത്രത്തെ പുകഴ്ത്തി കമന്റ് ചെയ്തിരുന്നു… അതിൽ അയാൾ പറയുന്ന ഒരു കാര്യമുണ്ട് തൃശ്ശൂർ പൂരത്തിന് പോകുമ്പോൾ ജാക്കി വെക്കാറുണ്ട്, ഇപ്പോൾ അതിന്റെ ആവശ്യമില്ലെന്ന്.. അത്രയും സിംപിൾ ആയാണ് അയാൾ അത് പറഞ്ഞു പോകുന്നത് ..പക്ഷേ അതിനു വിധേയരാകുന്ന സ്ത്രീകൾ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ എത്രവലുതാണെന്ന് ഊഹിക്കാൻ പോലും പറ്റില്ല..ഈ പ്രാവശ്യം തൃശ്ശൂർ പൂരത്തലേന്ന് രണ്ടു സുഹൃത്തുക്കൾക്കൊപ്പം പൂമ്പാറ്റയെപ്പോലെ പാറി നടന്നപ്പോൾ ഞാൻ അനുഭവിച്ച സന്തോഷം.. അത് എത്രയോ വലുതാണ്… എന്റെ അറിവിൽ 90 ശതമാനവും അല്ലെങ്കിൽ അതിൽ കൂടുതലും സ്ത്രീകൾ കുഞ്ഞിലെ മുതൽ ഇങ്ങനെയുള്ള ദുരനുഭവങ്ങൾ ക്ക്, അതിക്രമങ്ങൾക്ക് ഇരയായിട്ടുണ്ടാകും… അത് നല്കുന്ന മാനസിക ആഘാതങ്ങളിൽ നിന്നും മോചിതരാകാൻ വർഷങ്ങളും എടുത്തിട്ടുണ്ടാകും… എത്രയോ സ്ത്രീകൾ ഇങ്ങനെയുള്ള മുറിപ്പാടുകൾ പങ്കുവെച്ചിട്ടുണ്ട്..
പ്രതികരിക്കാൻ പ്രാപ്തയാകുന്നത് വരെ അവൾ ആ മുറിപ്പാടുകളുടെ ആഴങ്ങളിൽ കൂപ്പുകുത്തി കിടക്കും… വീണ്ടും വീണ്ടും ആ ഓർമ്മകൾ തിരികെ വന്ന് അവളെ കുത്തി നോവിച്ചു കൊണ്ടിരിക്കും.. പെണ്ണിന്റെ മാനം ആകാശത്തു കൊണ്ടുവച്ച ഈ സമൂഹത്തിൽ ഒരു ബോധം വരുന്നതുവരെ അവൾ സ്വയം തെറ്റുകാരിയായി അവളെ തന്നെ ചിലപ്പോൾ ചിത്രീകരിക്കും.. ” ഇല വന്ന് മുള്ളിൽ വീണാലും മുള്ള് വന്ന് ഇലയിൽ വീണാലും ഇലക്കാണ് കേട് ” എന്ന തരത്തിൽ സമൂഹം സംരക്ഷണം കൊണ്ട് ബന്ധിയാക്കുന്ന ഒരുപാട് കാര്യങ്ങൾ ഉണ്ടല്ലോ അതിൽ അവൾ അകപ്പെട്ട് പോകും.. സമൂഹത്തിന്റെ മുന്നിൽ നിന്നും സമൂഹത്തിന്റെ ചിന്താഗതികൾ ക്കെതിരെ ആയി സംസാരിക്കുന്ന സ്ത്രീകളെ അല്ലെങ്കിൽ ഉച്ചത്തിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്ന സ്ത്രീകളെ എനിക്ക് ഒരുപാട് ഇഷ്ടമാണ്… എന്തുകൊണ്ടാണെന്ന് അറിയാമോ.. നിങ്ങൾ കെട്ടിക്കൊടുത്ത എത്രയോ ഇരുമ്പ് വേലിക്കെട്ടുകൾ തകർത്താണ് അവർ ഈ സമൂഹത്തിനു മുൻപിൽ വന്ന് നിൽക്കുന്നത് എന്ന് അറിയാമോ….
പ്രതികരിക്കുന്ന സ്ത്രീകളെ അഹങ്കാരി തന്റെടി എന്നും പ്രതികരിക്കുന്ന പുരുഷൻ ആണത്തത്തിന്റെ പ്രതീകവുമാണ് ഇപ്പോഴും… മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും.. പൊതു ഇടങ്ങൾ ഞങ്ങളുടേത് കൂടിയാകുന്നു… തിരക്കിനെ പേടിയില്ലാതെ , അമർത്തിയുള്ള നോട്ടങ്ങൾ ഇല്ലാതെ, അനാവശ്യ സംരക്ഷണങ്ങൾ പഠിപ്പിക്കാതെ,ഇഷ്ടമല്ലാത്ത സ്പർശനങ്ങൾ ഇല്ലാതെ രാത്രിയും പകലുമില്ലാതെ, ഇഷ്ടങ്ങൾ ആസ്വദിക്കാൻ പാറി പറന്നു നടക്കാൻ..
Celebrity
ധനുഷിന്റെ ഒപ്പമുള്ള കി ട പ്പ റ രംഗം എത്ര തവണ ചെയ്തു? വിമര്‍ശകന്റെ വായടപ്പിച്ച് നടി മാളവിക..!!

തെന്നിന്ത്യന്‍ സിനിമയിലെ നിറ സാന്നിധ്യമാണ് മാളവിക മോഹനന്. മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച് ഇന്ന് തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലുമെല്ലാം നിറഞ്ഞു നില്ക്കുന്ന താരമായി മാറിയിരിക്കുകയാണ് മാളവിക. രജനികാന്തിന്റെ ‘പേട്ട’ എന്ന ചിത്രത്തിലൂടെ നടി മാളവിക മോഹനന് തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.വിജയ് നായകനായെത്തിയ ‘മാസ്റ്റര്‍’ ആയിരുന്നു കോളിവുഡിലെ നടിയുടെ രണ്ടാമത്തെ ചിത്രം. കരിയറിന്റെ തുടക്കത്തില്‍ തന്നെ രജനികാന്തിനും വിജയിക്കും ഒപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ച ചുരുക്കം താരങ്ങളിലൊരാളാണ് മാളവിക. സോഷ്യല്‍ മീഡിയയിലും താരമാണ് മാളവിക. താരത്തന്റെ ചിത്രങ്ങളും ഫോട്ടോഷൂട്ടുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. മാളവികയുടെ മറയില്ലാത്ത വാക്കുകളും ചര്‍ച്ചയായി മാറാറുണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് മാളവിക. അത്തരത്തില്‍ നടത്തിയ ചോദ്യോത്തര പംക്തിയിലാണ് മാളവിക അഭിനയിച്ച ബെ.ഡ് റൂം സീനിനെ പറ്റിയുള്ള ചോദ്യം വരുന്നത്.
‘മാരന്’ എന്ന ധനുഷ് ചിത്രത്തിലെ കി ട പ്പ റ രം ഗ ത്തെ കുറിച്ചായിരുന്നു ചോദ്യം. മാരന് എന്ന ചിത്രത്തിലെ കി.ട.പ്പ.റ രം.ഗം എത്ര നേരം ചിത്രീകരിച്ചു എന്നായിരുന്നു ഇയാള്‍ക്ക് അറിയേണ്ടിയിരുന്നത്. ‘ഏറ്റവും ദുഃഖം നിറഞ്ഞ സ്ഥലമാണ് നിങ്ങളുടെ തല’ എന്നായിരുന്നു അതിന് മാളവികയുടെ മറുപടി. സോഷ്യല്‍ മീഡിയയില്‍ വളരെ അധികം ആക്ടീവായ മാളവിക, തന്റെ സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങളും സിനിമാ വിശേഷങ്ങളും ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. അതിന്റെ ഭാഗമായിട്ടാണ് കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ പ്രേക്ഷകരുമായി സംവദിക്കാന്‍ സമയം കണ്ടെത്തിയത്. ചിലര്‍ നടിയെ വിമര്‍ശിച്ചും എത്തിയിരുന്നു. നടിയുടെ അഭിനയത്തെ വിമര്‍ശിച്ച് എഴുതിയ കമന്റ് ചുവടെ: നിങ്ങളുടെ അഭിനയം വളരെ മോശമാണെന്ന് ഞങ്ങള്‍ക്കും നിങ്ങള്‍ക്കും അറിയാവുന്ന കാര്യമാണ്. സമൂഹമാധ്യമങ്ങളിലെ നിങ്ങളുടെ ചൂ.ട.ന് ഫോട്ടോഷൂട്ടും ചിത്രങ്ങളും കണ്ടുവരുന്നവരാണ് ആരാധകരെന്ന് പറഞ്ഞ് പുറകെ നടക്കുന്നത്. ഇക്കാര്യത്തില്‍ എന്താണ് പറയാനുള്ളത്. അതിന് മാളവിക നല്കിയ മറുപടി ഇതാണ്.
‘നിങ്ങളും എന്നെ ട്വിറ്ററില്‍ പിന്തുടരുന്നുണ്ടല്ലോ, അപ്പോള്‍ പറഞ്ഞുവരുന്നത് നിങ്ങളും എന്റെ ഫോട്ടോഷൂട്ടുകളുടെ ആരാധകനാണെന്നാണോ.’ പട്ടം പോലെ എന്ന് മലയാളം സിനിമയിലൂടെയാണ് മാളവിക മോഹനന് സിനിമാ രംഗത്തേക്ക് കടന്നു വരുന്നത്. മലയാളി ഛായാഗ്രാഹകന്‍ കെ.യു മോഹനന്റെ മകളാണ് മാളവിക. ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിലാണ് മലയാളത്തിൽ അവസാനമായി അഭിനയിച്ചത്. ആരാധകരുമായി എപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ തന്റെ സിനിമാ വിശേഷങ്ങളും സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങളും മാളവിക പങ്കുവെയ്ക്കാറുണ്ട്. അതിന്റെ ഭാഗമായിട്ടാണ് ട്വിറ്ററിലൂടെ ആരാധകരുമായി സംവദിക്കാന്‍ സമയം കണ്ടെത്തിയത്. കാര്‍ത്തിക് നരേന് സംവിധാനം ചെയ്ത ചിത്രം 2022 മാര്‍ച്ചിലാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തില്‍ താര എന്ന നായിക വേഷമാണ് മാളവിക ചെയ്തത്. ഇനി ബോളിവുല്‍ നിര്‍മ്മിക്കുന്ന യു.ദ്ര എന്ന സിനിമയുടെ തിരക്കുകളിലാണ് നടി. ഉടനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും താരം തുറന്ന് പറയുന്നുണ്ട്. താനൊരു നടിയായി മാറിയില്ലായിരുന്നുവെങ്കില്‍ തന്റെ അച്ഛന് കെയു മോഹനനെ പോലെ താനുമൊരു ഛായാഗ്രാഹകയാകുമായിരുന്നുവെന്നാണ് മാളവിക പറയുന്നത്.
-
Photos2 years ago
സില്‍ക്ക് സ്മിതയെ പുനരാവിഷ്കരിച്ച് ട്രാന്‍സ് മോഡല്‍ ദീപ്തി.. ചിത്രം പങ്കുവെച്ച് ദിയ സന!!
-
Film News2 years ago
പണ്ട് പൂവലന്മാരെ പേടിച്ച് ഷാളൊക്കെ മൂടിക്കെട്ടിയായിരുന്നു നടത്തം. എന്നാൽ മുംബൈയില്‍ പോയപ്പഴാണ് അതിന് മാറ്റമുണ്ടായത് : ഗായിക മജ്ഞരി..
-
Film News2 years ago
ഞങ്ങളുടെ കുഞ്ഞിനെ ജാതിയും മതവുമില്ലാതെ വളർത്തും : അനു സിതാര
-
Film News2 years ago
അമാലുവും ഞാനും ചെറുപ്പത്തിലെ ഒന്നിച്ചു പഠിച്ചവർ.. 25 വയസ്സായപ്പോൾ എനിക്കൊരു പ്രണയമുണ്ടെന്ന് വീട്ടിൽ പറഞ്ഞു : ദുൽഖർ സൽമാൻ
-
Photos2 years ago
റൊമാന്റിക് സിനിമകളെ വെല്ലുന്ന തരത്തിൽ ഒരു വെഡ്ഡിംഗ് ഫോട്ടോഷൂട്ട്… ചിത്രങ്ങൾ കാണാം!!
-
Celebrity11 months ago
മമ്മൂട്ടിയോട് വില്ലനാകുമോ എന്ന ചോദ്യം ചോദിച്ച അല്ലു അർജുന്റെ പിതാവിന് മമ്മൂക്ക കൊടുത്ത മറുപടി..അപ്പോഴേ അല്ലു അരവിന്ദ് ഫോണ്‍ കട്ടു ചെയ്തു !!
-
Film News2 years ago
അമ്മയും കുഞ്ഞും സുഖമായ് ഇരിക്കുന്നു.. അച്ഛനായതിന്റെ സന്തോഷം പങ്കുവെച്ച് സിദ്ധാർത്ഥ് ഭരതൻ.!!
-
Film News2 years ago
ഭർത്താവിനെ അപ്പായെന്നാണ് വിളിക്കുന്നത്.. വിഷ്ണുവിനെ അങ്ങനെ വിളിക്കാനുള്ള കാരണം വെളിപ്പെടുത്തി മീര!!