Reviews
ജനങ്ങളുടെ മുഖ്യമന്ത്രി, ‘വൺ ‘ ഒരു രാഷ്ട്രീയ സിനിയമല്ല, ഒരു രാഷ്ട്രത്തിനുവേണ്ടിയുള്ള സിനിമ എന്ന് ആരാധകർ
എങ്ങനെയാവണം ഒരു നാടിൻറെ മുഖ്യമന്ത്രി എന്ന ചോദ്യത്തിന് തികഞ്ഞ ഉത്തരമാണ് മമ്മൂട്ടിയുടെ കടയ്ക്കൽ ചന്ദ്രൻ എന്ന കഥാപാത്രം. വോട്ടർമാർക്ക് വില നൽകുന്ന സാധാരണക്കാരനൊപ്പം നിൽക്കുന്ന, മൂക്കിന്റെ താഴെയിരുന്ന് അഴിമതി കാണിച്ചാൽ കയ്യോടെ പിടിച്ച് രാജി വയ്പ്പിക്കുന്ന, ഇന്നത്തെ പാർട്ടി– ഗ്രൂപ്പ് രാഷ്ട്രീയ–അവസരവാദ കച്ചവടത്തിന്റെ കണക്ക് വഴങ്ങാത്ത ഒരാളായി ഈ കഥാപാത്രം ആദ്യാവസാനം നിലനിൽക്കുന്നു. മമ്മൂട്ടിയുടെ സ്ക്രീൻ പ്രസൻസ് തന്നെയാണ് സിനിമയിൽ നിറയുന്നത്. കരയില്ലാത്ത മുണ്ടുടുത്ത്, കറുത്ത ഷൂസ് ധരിച്ച്, ചീകിയൊതുക്കിയ മുടിയും കണ്ണടയുമായി അവതരിച്ച് നല്ല ഭരണം കാഴ്ച വയ്ക്കുകയാണ് കടയ്ക്കൽ ചന്ദ്രന്റെ ഈ സർക്കാർ. ഇഎംഎസിൽ തുടങ്ങി പിണറായി വിജയനിൽ എത്തിനിൽക്കുന്ന മുഖ്യമന്ത്രിമാരുടെ ശബ്ദത്തോടെയുള്ള തുടക്കം. സിനിമ തീരുമ്പോൾ ഇതിൽ ആരുമായിട്ടാണ് കടയ്ക്കൽ ചന്ദ്രന് ഏറെ സാമ്യം എന്ന ചോദ്യത്തിന് ഉത്തരം കിട്ടാതെ നിൽക്കുന്നിടത്ത് ‘വൺ’ റിലീസ് മുൻപ് ഉയർന്ന രാഷ്ട്രീയ ആരോപണങ്ങളെ തകർതെറിയുന്നു .
ഇതൊരു രാഷ്ട്രീയചിത്രമായി കണ്ടിറങ്ങാനുള്ളതല്ല മരിച്ചു ഒരു രാഷ്ട്രത്തിന്റെ ജനതയെ ചിന്തിപ്പിക്കാനുള്ള ചിത്രമാണെന്ന് സാരം. ഒരു പാർട്ടിയുടെ കൊടിയുടെ നിറമോ, മുദ്രാവാക്യമോ അങ്ങനെ അടയാളപ്പെടുത്തുന്നതൊന്നും ഉപയോഗിക്കാത്ത ഒരു രാഷ്ട്രീയചിത്രം. ജനങ്ങളുടെ രാഷ്ട്രത്തിന്റെ, ജനാധിപത്യത്തിന്റെ, വോട്ടിന്റെ, പ്രധാന്യം പറയുന്ന രാഷ്ട്രീയ ചിത്രമാണ് വൺ എന്നത് സ്രെധേയം. സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളുമായി ഏറെ ചേർത്തുവയ്ക്കാവുന്ന സംഭവങ്ങളെ സിനിമ െതാട്ടുപോകുന്നുണ്ട്. തകരുന്ന പാലവും ‘അമ്പട്ടന്റെ മകനു’മൊക്കെ അക്കൂട്ടത്തിൽ ചേർത്തുവയ്ക്കാം. ഓട്ടോയിൽ കയറി ഡ്രൈവറെ വരെ ഞെട്ടിക്കുന്ന, ജനങ്ങളുമായി ഇടപഴകി ജനസമ്പർക്കം വർധിപ്പിക്കുന്ന മുഖ്യൻ കൂടിയാണ് ഇദ്ദേഹം. എന്നിരുന്നാലും നമ്മുടെ പല നേതാക്കളുടെയും നൻമകൾ മാത്രം കൂട്ടിച്ചേർത്താണ് ബോബി–സഞ്ജയ് ടീമിന്റെ ഈ കഥാപാത്ര സൃഷ്ടി എന്ന് വ്യക്തം. അതുകാെണ്ട് തന്നെ ഒരാളുടെ സാമ്യത്തിലേക്ക് ഒതുക്കാനാവില്ല. ജോജു ജോർജ്, മുരളി ഗോപി, മാത്യു തോമസ്, ഗായത്രി അരുൺ, സലീം കുമാർ എന്നിവർ കയ്യടക്കത്തോടെ തന്നെ സുപ്രധാനവേഷങ്ങൾ ഗംഭീരമാക്കി.
Film News
ദുൽഖറിന്റെ സല്യൂട്ട് മികച്ചതോ ?? റിവ്യൂ വായിക്കാം..[REVIEW] !!
ദുൽഖർ സൽമാനെ കേന്ദ്രകഥാപാത്രമാക്കി റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന സസ്പെൻസ് ത്രില്ലർ ചിത്രം സല്യൂട്ട് ഒടിടിയിൽ പ്രദർശനം ആരംഭിച്ചു. നാളെ മാർച്ച് 18ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം ഒരു ദിവസം മുമ്പ് സോണി ലിവിൽ എത്തുകയായിരുന്നു. ഇത് ദുൽഖർ ചിത്രം ലീക്കായിയെന്ന സംശയത്തിന് ഇടവരുത്തുകയും ചെയ്തു. സാധാരണയായി നെറ്റ്ഫ്ലിക്സ് ഒഴികെയുള്ള സ്ട്രീമിങ് ആപ്ലിക്കേഷനുകൾ റിലീസ് തിയതി ദിവസം തലേന്ന് അർധരാത്രിയിൽ ചിത്രങ്ങൾ പ്രദർശിപ്പിച്ച് തുടങ്ങുന്നതാണ്. എന്നാൽ റിലസിന്റെ തലേദിവസം ചിത്രം ഒടിടിയിൽ എത്തുന്നത് വിരളമായിട്ടെ സംഭവിക്കാറുള്ളു. ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റേതാണ് തിരക്കഥ. വേഫറെര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണ്. സല്യൂട്ട്. ഡയാന പെന്റിയാണ് ചിത്രത്തിലെ നായിക. ‘സല്യൂട്ട്’ തിയറ്ററുകളിൽ റിലീസ് ചെയ്യാനുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോയതും ഒപ്പിട്ട കരാർ പാലിക്കാത്തതുമാണ് ദുൽഖറിനെയും വെയ്‌ഫെറർ ഫിലിംസിനെയും വിലക്കാനുള്ള പ്രധാന കാരണമെന്നായിരുന്നു ഫിയോക് പ്രസിഡന്റ് വിജയകുമാറിന്റെ പ്രതികരണം. എ
ന്നാൽ വേഫറർ ഫിലിംസ് ഈ അവകാശവാദം നിഷേധിക്കുന്നു.‘സല്യൂട്ടിന്’ ഒടിടി കരാർ ആണ് ആദ്യം ഒപ്പുവച്ചത്. ജനുവരിയിൽ ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യാനും ഒടിടിയുമായി ധാരണയുണ്ടായിരുന്നു. ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യണം എന്നാണ് ഞങ്ങളും ആഗ്രഹിച്ചത്. എന്നാൽ മാർച്ച് 31നകമോ അതിനുമുമ്പോ ഒടിടി പ്ലാറ്റ്‌ഫോമിൽ ചിത്രം എത്തണമെന്ന് ഈ കരാറിൽ ഓൺലൈൻ പ്ലാറ്റ്ഫോമുമായി ധാരണയുണ്ട്. കോവിഡ് രൂക്ഷമായതോടെ പറഞ്ഞ തിയതിൽ ചിത്രം തിയറ്ററിൽ എത്തിക്കാൻ സാധിച്ചില്ല. എന്നാൽ ഒടിടിയുമായി ഒരു കരാർ ഉണ്ടായിരിക്കുകയും അത് പാലിക്കപ്പെടാതിരിക്കുകയും ചെയ്യുമ്പോൾ, അത് ഞങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടുന്ന കാര്യമായി മാറും. അതുകൊണ്ട് തന്നെ ഒടിടിയിലൂടെ റിലീസ് ചെയ്യുകയല്ലാതെ മറ്റ് മാർഗമില്ല. അല്ലാത്ത പക്ഷം കരാർ ലംഘനമാകും.’–വേഫറർ ഫിലിംസ് പറയുന്നു.
ദുൽഖർ സൽമാന്റെ ക്രൈം ത്രില്ലർ ഇപ്പോൾ സോണിലിവിൽ കാണാൻ ലഭ്യമാണ്, ചിത്രം മാർച്ച് 18 ന് റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നു, എന്നാൽ ഒരു ദിവസം മുമ്പ് റിലീസ് ചെയ്യാൻ നിർമ്മാതാക്കൾ തീരുമാനിച്ചു, ചിത്രം ഇപ്പോൾ സോണിലിവിൽ ഓൺലൈനിൽ കാണാൻ ലഭ്യമാണ്, ഇതിന്റെ വിശദമായ അവലോകനവും വിശകലനവും ഇതാ. ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത് ദുൽഖർ സൽമാൻ , ഡയാന പെന്റി, മനോജ് കെ ജയൻ, ലക്ഷ്മി ഗോപാലസ്വാമി എന്നിവരാണ്. ഹിന്ദിയിലും മലയാളത്തിലും മറ്റ് പതിപ്പുകളിലും ഇംഗ്ലീഷ് സബ്‌ടൈറ്റിലുകളോടൊപ്പം ചിത്രം സോണിലിവിൽ റിലീസ് ചെയ്തു. കുടുംബത്തിനും കുട്ടികൾക്കുമൊപ്പം കാണാൻ പറ്റിയ ചിത്രം. ഒരു ഇരട്ടക്കൊലക്കേസിനെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ ഇതിവൃത്തം, ഡിവൈഎസ്പി അജിത്തിന്റെ (മനോജ് കെ ജയൻ അവതരിപ്പിച്ചത്) നേതൃത്വത്തിലുള്ള സംഘം കേസ് അന്വേഷിക്കുന്നു, അജിത്ത് അരവിന്ദിന്റെ സഹോദരനാണ് (ദുൽഖർ സൽമാൻ അവതരിപ്പിച്ചത്).
രാഷ്ട്രീയ സമ്മർദത്തെ തുടർന്ന് പോലീസ് തെറ്റായ കേസ് ഉണ്ടാക്കുകയും ഒരു ഓട്ടോ ഡ്രൈവർ മുരളി അറസ്റ്റിലാവുകയും ചെയ്തു. മുരളിയുടെ കുടുംബത്തിന്റെ നിരാശ കണ്ട് അരവിന്ദ് സ്വന്തമായി കേസ് അന്വേഷിക്കാനും വ്യവസ്ഥിതിക്കെതിരെ പോകാനും തീരുമാനിച്ചു, അദ്ദേഹത്തിന് അങ്ങനെ ചെയ്യാൻ കഴിയുമോ, സിനിമ നിങ്ങളോട് പറയും.ദുൽഖർ സൽമാൻ ഒരു മികച്ച നടനാണ്, അതിൽ സംശയമില്ല, അദ്ദേഹം ആ വേഷം ഭംഗിയായി അവതരിപ്പിച്ചു, അതിൽ അദ്ദേഹം തികച്ചും പെർഫെക്റ്റ് ആയി കാണപ്പെടുന്നു, അദ്ദേഹത്തിന്റെ ശരീരഭാഷയും ഡയലോഗ് ഡെലിവറിയും ആ കഥാപാത്രത്തെ കൂടുതൽ ഫലപ്രദവും യഥാർത്ഥവുമാക്കുന്നു. അവസാനമായി പുറത്തിറങ്ങിയ ‘കറുപ്പ്’ എന്ന സിനിമയിൽ അഭിനയത്തിന്റെ കാര്യത്തിൽ ഏറെ മുന്നിലായിരുന്നെങ്കിലും ഇവിടെയും അദ്ദേഹം മികച്ചതായി കാണപ്പെടുന്നു.
മനോജ് കെ.ജയനാണ് സിനിമയിൽ ഏറ്റവും മികച്ചത് പ്രകടനം കാഴ്ച വെച്ചൂ, വൈകാരിക സീക്വൻസുകൾക്കിടയിൽ അദ്ദേഹം തന്റെ കഥാപാത്രത്തെ ഉൾക്കൊള്ളുന്ന രീതി വളരെ മികച്ചതായിരുന്നു, സിനിമയിലുടനീളം അത് വളരെ പ്രകടമായിരുന്നു, ഇതാണ് അദ്ദേഹത്തിന്റെ പ്രകടനത്തിലെ ഏറ്റവും മികച്ച കാര്യം. ഡയാന പെന്റി നന്നായിയിട്ടുണ്ടായിരുന്നു, സായി കുമാർ, ബിനു പപ്പു, വിജയകുമാർ, ബിനു പപ്പു തുടങ്ങിയ മറ്റ് അഭിനേതാക്കളും മികച്ച പ്രകടനം കാഴ്ച വെച്ചൂ.
Celebrity
ആകെ മൊത്തമൊരു പാസത്തിന്റെ അയ്യറുകളി; അണ്ണാത്തെയെ കുറിച്ച് ആരാധകന്റെ കുറിപ്പ്..[REVIEW] !!
രജനികാന്തിന്റെ അണ്ണാത്തെയ്ക്കായി തമിഴ്‌നാട് കാത്തിരിക്കുകയായിരുന്നു. ഇന്ന് പടം റിലീസായപ്പോള്‍ മുതല്‍ ടിക്കറ്റിനായി ആളുകള്‍ ഓട്ടമായിരുന്നു. ഇപ്പോഴിതാ അണ്ണാത്തെയെ കുറിച്ച് ഒരു ആരാധകന്റെ കുറിപ്പാണ് വൈറലാകുന്നത്..ആരാധകന്റെ കുറിപ്പ്.. അണ്ണാത്തയുടെ ട്രെയിലറും ടീസറും കണ്ടിട്ടു പോലും ഫസ്റ്റ് ഷോ കാണാൻ പോകണ്ടാ വല്ല കാര്യവും ഉണ്ടായിരുന്നോ?? കുറച്ച് പേരുടെ അഭിപ്രായം കേട്ടിട്ട് പോയാൽ പോരാരുന്നോ?? അതോ ചുമ്മാ ആദ്യമേ പോയി കണ്ടിട്ട് മനഃപൂർവം നെഗറ്റീവ് റിവ്യൂ ഇട്ട് പടം ഡീഗ്രേഡ് ചെയ്യാനുള്ള പരിപാടിയാണോ?? അങ്ങനെ ചോദ്യങ്ങൾ അനവധി വരാനുള്ള സാധ്യത ഉള്ളത് കൊണ്ട് മറുപടി ഇപ്പോഴേ അങ്ങ് പറഞ്ഞേക്കാം..
ശിവ രജനികാന്ത് കൂട്ടുകെട്ടിൽ നിന്ന് ഒരു മാസ്റ്റർപീസ് ഐറ്റം പ്രതീക്ഷിച്ച് ഒന്നുമല്ല ഞാൻ ടിക്കറ്റ് എടുത്തത് തിയേറ്ററിൽ പോയിട്ട് കുറച്ചധികം നാളായി രജനികാന്തിന്റെ ഒരു പടത്തിന് ഫസ്റ്റ് ഷോ കാണുമ്പോൾ കിട്ടുന്ന ആ ഒരു കിക്ക് കിട്ടണം അത്രേയുള്ളൂ, അതിന് വേണ്ടിട്ട് മാത്രമാണ് പോയത് 50% occupancy ഉള്ളെങ്കിൽ പോലും ആ ഒരു ഓളത്തിൽ ഒരു മാസ്സ് മസാല പടം കാണാമല്ലോ എന്ന് കരുതി കേറിയതാണ്.. ഒരു കംപ്ലീറ്റ് രജനി ഷോ അതിനപ്പുറം ഒന്നും തന്നെ പ്രതീക്ഷിച്ചതുമില്ല.. ഉള്ളത് പറയാല്ലോ പടം പ്രതീക്ഷിച്ചതിലും അസ്സല് വധമാണ്. അണ്ണൻ തങ്കച്ചി പാസം ഇതിനു മുൻപ് ഒരുപാട് തവണ കണ്ടിട്ടുണ്ടെങ്കിലും ഇത്രയും ഭയാനകമായ ഒരു വേർഷൻ തമിഴ് സിനിമയുടെ ചരിത്രത്തിലാദ്യമായിട്ടാണ് അല്ല തമിഴ് എന്നല്ല ഇന്ത്യൻ സിനിമയിൽ തന്നെ ആദ്യമാണ്..
പാസം എന്നൊക്കെ പറഞ്ഞാൽ ഇജ്ജാതി പാസം.. അണ്ണന് തങ്കച്ചിയോടുള്ള പാസം… വില്ലന് നായകനോടുള്ള പാസം… പിന്നെ ഒരു വെറൈറ്റിക്ക് വില്ലന്മാരുടെ അണ്ണൻ തമ്പി പാസം.. അങ്ങനെ ആകെമൊത്തം പാസത്തിന്റെയൊരു അയ്യര് കളി എന്ന് തന്നെ പറയാം എന്റെ പൊന്നോ.. രജനികാന്തിന്റെ സീരിയസ് പഞ്ച് ഡയലോഗിനൊക്കെ തിയേറ്ററിൽ ഒടുക്കത്തെ ചിരി.. ആകെമൊത്തം ഒരു നാടകീയതയാണ്. ഇമോഷണൽ സീൻസ് ആണെങ്കിലും കൂടിയും നമ്മൾ അങ്ങ് ചിരിച്ചു പോകും അമ്മാതിരി ഐറ്റം നയൻതാരയുടെ കാര്യമാണ് കഷ്ടം പുള്ളിക്കാരി ഇടക്ക് വെറൈറ്റി ത്രില്ലറുകൾ കുറച്ച് ചെയ്തെങ്കിലും വേണ്ടത്ര ക്ലിക്കാകാഞ്ഞത് കൊണ്ട് നായകന്റെ നിഴലായിട്ട് വീണ്ടും ഇറങ്ങിയിട്ടുണ്ട്. എന്താ ഇപ്പൊ പറയാ??
ഹാ, കേരളത്തിൽ ഇലക്ഷന് സമയത്ത് രാഹുൽ ഗാന്ധി വന്ന് ഹിന്ദിയിൽ പ്രസംഗിക്കുമ്പോൾ മലയാളത്തിൽ തർജ്ജിമ ചെയ്ത് കൊടുക്കാൻ നിൽക്കുന്ന ചില പാർട്ടി പ്രവർത്തകരെപ്പോലെണ് പുള്ളിക്കാരി ഇതിൽ. നായകൻ പറയുന്നത് ബ്ലൂടൂത്ത് ഹെഡ്സെറ്റ് വഴി കേട്ട് നായകന്റെ അനിയത്തിക്ക് പറഞ്ഞ് കൊടുക്കുന്ന ജോലിയാണ് പുള്ളിക്കാരിക്ക് ഇതിൽ. ഇതൊക്കെ കേട്ടിട്ട് “അപ്പടിയെ എൻ അണ്ണൻ പേസിറ മാതിരിയേ ഇറുക്ക് “ എന്ന് പറഞ്ഞ് കരയുന്ന ലോല ഹൃദയയാണ് തങ്കിച്ചി (കീർത്തി സുരേഷ് ) ഒന്ന് തിരിഞ്ഞു നോക്കിയാൽ കാണാൻ പാകത്തിന് നിൽക്കുന്ന സ്വന്തം അണ്ണനെ ഓർത്ത് നീറി നീറി കഴിയുന്ന ഒരു സാധു. എല്ലാം സഹിക്കാം ക്ലൈമാക്സിൽ രജനിയുടെ ഇടി കൊണ്ട് കിളി പറന്ന് കിടക്കുന്ന വില്ലന്മാരോട് പോയി..
ഞാൻ അപ്പോഴേക്കും ഇറങ്ങി. അത് കഴിഞ്ഞ് എന്തേലും ട്വിസ്റ്റ് നടന്നോ എന്ന് എനിക്ക് അറിയില്ല അതുവരെ പടം നല്ല അസ്സൽ വധമായിരുന്നു.. ഒരു രജനി ഷോ പ്രതീക്ഷിച്ചു പോയാലും നിരാശയോട് കൂടി മടങ്ങേണ്ടി വരുമെന്നാണ് എന്റെ അഭിപ്രായം..
-
Photos4 years ago
സില്‍ക്ക് സ്മിതയെ പുനരാവിഷ്കരിച്ച് ട്രാന്‍സ് മോഡല്‍ ദീപ്തി.. ചിത്രം പങ്കുവെച്ച് ദിയ സന!!
-
Film News4 years ago
പണ്ട് പൂവലന്മാരെ പേടിച്ച് ഷാളൊക്കെ മൂടിക്കെട്ടിയായിരുന്നു നടത്തം. എന്നാൽ മുംബൈയില്‍ പോയപ്പഴാണ് അതിന് മാറ്റമുണ്ടായത് : ഗായിക മജ്ഞരി..
-
Film News4 years ago
ഞങ്ങളുടെ കുഞ്ഞിനെ ജാതിയും മതവുമില്ലാതെ വളർത്തും : അനു സിതാര
-
Photos4 years ago
റൊമാന്റിക് സിനിമകളെ വെല്ലുന്ന തരത്തിൽ ഒരു വെഡ്ഡിംഗ് ഫോട്ടോഷൂട്ട്… ചിത്രങ്ങൾ കാണാം!!
-
Celebrity3 years ago
മമ്മൂട്ടിയോട് വില്ലനാകുമോ എന്ന ചോദ്യം ചോദിച്ച അല്ലു അർജുന്റെ പിതാവിന് മമ്മൂക്ക കൊടുത്ത മറുപടി..അപ്പോഴേ അല്ലു അരവിന്ദ് ഫോണ്‍ കട്ടു ചെയ്തു !!
-
Film News4 years ago
അമാലുവും ഞാനും ചെറുപ്പത്തിലെ ഒന്നിച്ചു പഠിച്ചവർ.. 25 വയസ്സായപ്പോൾ എനിക്കൊരു പ്രണയമുണ്ടെന്ന് വീട്ടിൽ പറഞ്ഞു : ദുൽഖർ സൽമാൻ
-
Film News4 years ago
അമ്മയും കുഞ്ഞും സുഖമായ് ഇരിക്കുന്നു.. അച്ഛനായതിന്റെ സന്തോഷം പങ്കുവെച്ച് സിദ്ധാർത്ഥ് ഭരതൻ.!!
-
Film News4 years ago
ഭർത്താവിനെ അപ്പായെന്നാണ് വിളിക്കുന്നത്.. വിഷ്ണുവിനെ അങ്ങനെ വിളിക്കാനുള്ള കാരണം വെളിപ്പെടുത്തി മീര!!